ക്രൂഡ് ഓയിൽ വിലകുറയുന്നതിന്റെ ആനുകൂല്യം പാവപ്പെട്ടവന് മോദി സർക്കാർ നൽകില്ല; വിലകുറയ്ക്കാതെ എക്സൈസ് തീരുവ കൂട്ടി; സംസ്ഥാനവും വിൽപ്പന നികുതി കൂട്ടിയതോടെ കേരളത്തിൽ ഇന്ധനവിലയിൽ വർധന
ന്യൂഡൽഹി: പെട്രോളിന്റെയും ഡീസലിന്റെയും വില പൊതുമേഖലാ എണ്ണ കമ്പനികൾ കുറച്ചാലും അതിന്റെ ഗുണം ജനങ്ങളിലെത്താതിരിക്കാൻ മോദി സർക്കാർ വീണ്ടും ഇടപെട്ടു. അന്താരാഷ്ട്ര എണ്ണ വിപണി കുത്തനെ ഇടിയുന്നതിനാൽ പെട്രോളിനും ഡീസലിനും വില കുറയുമെന്നായിരുന്നു സാധാരണക്കാരുടെ പ്രതീക്ഷ. പുതുവൽസര സമ്മാനമായി പെട്രോൾ ഡീസൽ വില കുറയുമെന്നും പ്രതീക്ഷിച്ചു. ഭാഗ്യത്തിന് വില കൂടിയില്ലെന്നു കരുതിയിരിക്കവെയാണ് സംസ്ഥാന സർക്കാരിന്റെ ഇടപെടലിനെത്തുടർന്ന് വില വർധിച്ചത്.
ഇന്ധനത്തിന്റെ വിൽപ്പന നികുതി സംസ്ഥാന സർക്കാർ കൂട്ടിയതോടെയാണിത്. പെട്രോളിന് 61 പൈസ വരേയും ഡീസലിന് 46 പൈസവരേയുമാണ് കൂടുക. ഇന്ധനത്തിന്റെ ഇറക്കുമതി തീരുവ കേന്ദ്രം ഇന്നലെ വർധിപ്പിച്ചതിനു പിന്നാലെയാണ് സംസ്ഥാനവും നികുതി വർധിപ്പിച്ചത്. വിലവർധന വെള്ളിയാഴ്ച അർദ്ധരാത്രി നിലവിൽ വരും.
പൊതുമേഖലാ എണ്ണ കമ്പനികൾ പെട്രോളിന് രണ്ട് രൂപ കുറച്ചപ്പോഴാണ് കേന്ദ്ര സർക്കാർ എക്സൈസ് തീരുവ രണ്ട് രൂപ കൂട്ടിയത്. ഫലത്തിൽ കുറഞ്ഞ വിലയുടെ ഗുണം ഉപഭോക്താക്കൾക്ക് കിട്ടുകയില്ല. പെട്രോളിനും ഡീസലിനും രണ്ട് രൂപയാണ് എക്സൈസ് തീരുവ കൂട്ടയത്. ഇന്ധന വിലയിൽ മാറ്റമുണ്ടാക്കാതെ അടിസ്ഥാന സൗകര്യ വികസനത്തിന് ഫണ്ട് കണ്ടെത്താനാണ് നീക്കമെന്ന് പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രഥാൻ ട്വിറ്ററിലൂടെ അറിയിച്ചു. സംസ്ഥാന സർക്കാർ കൂടി വിൽപ്പന നികുതി വർധിപ്പിച്ചതോടെ പൊതുമേഖല എണ്ണക്കമ്പനികൾ വില കുറച്ചതിന്റെ പ്രയോജനം കേരളത്തിലെ ജനങ്ങൾക്ക് ലഭിക്കാതെയായി. മാത്രമല്ല, എണ്ണവില കുറഞ്ഞിട്ടും കൂടുതൽ പണം നൽകി ഇന്ധനം നിറയ്ക്കേണ്ട അവസ്ഥയിലാണ് മലയാളികൾ.
തീരുവ കൂട്ടിയ വകയിൽ 6000 കോടിരൂപ അധികമായി നടപ്പ് സാമ്പത്തിക വർഷത്തിന്റെ ബാക്കിയുള്ള മൂന്നുമാസം കേന്ദ്രസർക്കാറിന് ലഭിക്കും. റോഡ് വികസനമാണ് സർക്കാരിന്റെ ലക്ഷ്യം. ദേശീയ ഹൈവേയുടെ മുഖച്ഛായ മാറ്റാനാണ് നീക്കം. 15000 കിലോമീറ്റർ റോഡ് പണിയുന്നതിനുള്ള ഫണ്ട് കണ്ടെത്തുന്നതിനാണ് എക്സൈസ് തീരുവ കൂട്ടിയതെന്നാണ് സർക്കാർ വിശദീകരിക്കുന്നത്. രണ്ട് വർഷത്തിനുള്ളിലാണ് ഇത്രയും ദൈർഘ്യത്തിൽ റോഡ് വരിക. ഇതിന് 10500 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോഴത്തെ തീരുവ കൂട്ടലിലൂടെ 6000 കോടി രൂപ കിട്ടും. ബാക്കി അടുത്ത സാമ്പത്തിക വർഷവും.
അന്താരാഷ്ട്ര എണ്ണവില വൻതോതിൽ കുറഞ്ഞതിനെത്തുടർന്ന് ചില്ലറവിൽപ്പന വിലകൾ കുറയുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, വില കുറയ്ക്കാൻ എണ്ണക്കമ്പനികൾ തയ്യാറായിട്ടില്ല. ഇപ്പോഴത്തെ അന്താരാഷ്ട്ര വിലകൾപ്രകാരം പെട്രോളിന് 3.22 രൂപയും ഡീസലിന് മൂന്നുരൂപയും കുറയേണ്ടതാണ്. ഇന്ധന വില ഇടിവ് തുടങ്ങിയ ശേഷം നേരത്തേ രണ്ടുതവണ എക്സൈസ് തീരുവ കൂട്ടിയിരുന്നു. വർധന ഉപഭോക്താവിലേക്ക് കൈമാറിയിരുന്നില്ല. കഴിഞ്ഞ ഡിസംബർ രണ്ടിന് പെട്രോളിന് 2.25 രൂപയും ഡീസലിന് ഒരു രൂപയും ലിറ്ററിന് എക്സൈസ് തീരുവ വർധിപ്പിച്ചിരുന്നു.
രണ്ട് മാസത്തിനിടെ മൂന്നുതവണയായി തീരുവ ഉയർത്തിയതിലൂടെ 10,500 കോടിരൂപ സർക്കാറിന് ലഭിച്ചിരുന്നു. മൂന്നുതവണത്തെ വർധനയിൽനിന്ന് ലഭിക്കുന്ന തുക അടിസ്ഥാനസൗകര്യവികസനത്തിന് നീക്കിവെക്കും. അന്താരാഷ്ട്ര വിപണിയിൽ ഒരു ബാരൽ ക്രൂഡ് ഓയിലിന് 110 ഡോളറായിരുന്നപ്പോൾ പെട്രോൾ ലിറ്ററിന് 74 രൂപയോളമായിരുന്നു രാജ്യത്തെ വില. നിലവിൽ ക്രൂഡ് ഓയിൽ ബാരലിന് 57 ഡോളറാണ് വില. അപ്പോൾ രാജ്യത്ത് പെട്രോൾ വില 67 രൂപയും. ക്രൂഡ് ഓയിൽ വില പകുതിയോളം ഇടിഞ്ഞിട്ടും അതിന്റെ ഒരു ഗുണവും സാധാരണക്കാർക്ക് കിട്ടുന്നില്ല.
അന്താരാഷ്ട്ര വിപണയിലെ വില മാറ്റത്തിന് അനുസരിച്ച് എണ്ണ കമ്പനികൾ വില കുറയ്ക്കുന്നില്ല. ഇതിനുള്ള സമ്മർദ്ദം പൊതുമേഖലാ എണ്ണ കമ്പനികളിൽ കേന്ദ്ര സർക്കാർ ചെലുത്തുന്നില്ല. ഈ സാഹചര്യം ഉപയോഗിച്ച് ആസ്തി മൂല്യം കൂട്ടാനാണ് എണ്ണ കമ്പിനികൾ ശ്രമിക്കുന്നത്. ഇതിനിടെയാണ് എക്സൈസ് തീരുവ കൂട്ടി കേന്ദ്ര സർക്കാരും ജനങ്ങളെ ദ്രോഹിക്കുന്നത്.
പെട്രോൾ ലിറ്ററിന് 3.22 രൂപയും ഡീസലിന് 3 രൂപയും കുറയ്ക്കാനുള്ള സാഹചര്യമാണ് ഉണ്ടായിരുന്നത്. എക്സൈസ് തീരുവ കൂട്ടുമ്പോൾ രണ്ട് രൂപയുടെ വിലക്കുറവ് ഫലത്തിൽ എണ്ണ കമ്പനികൾ നൽകുന്നു. അപ്പോഴും സർക്കാരിന്റെ ഇടപെടലിലൂടെ ലിറ്ററിന് പെട്രോളിന് 1 രൂപ 22 പൈസയും ഡിസലിന് 1 രൂപയുടേയും നേട്ടം പൊതുമേഖലാ എണ്ണ കമ്പനികൾക്ക് ലഭിക്കുന്നു. അതുകൊണ്ട് തന്നെ വില കുറയ്ക്കാതെയുള്ള എക്സൈസ് തീരുവ വർദ്ധന കേന്ദ്ര സർക്കാരിനൊപ്പം എണ്ണ കമ്പനികൾക്കും സാമ്പത്തികമായി ഗുണകരമാണ്.
സാധാരണ പെട്രോളിന് 4.95 രൂപയായിരുന്നു എക്സൈസ് തീരുവ. ഇത് 6.95 രൂപയായി ഇനി മാറും. ഡീസിലിന്റേത് 3.96 പൈസയിൽ നിന്ന് 5.96 രൂപയായാണ് ഉയരുന്നത്. 2009 മേയിലെ ഇന്ധന വിലയുടെ സമാനമായ രീതിയിലാണ് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഇപ്പോൾ. താമസിയാതെ എണ്ണ വില ബാരലിന് 50 ഡോളറിലും താഴെ പോകുമെന്നാണ് വിലയിരുത്തൽ. അങ്ങനെ വന്നാലും വലിയ വിലക്കുറവ് ഇന്ത്യയിൽ ഉണ്ടാകില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ ഇടപെടലുകൾ നൽകുന്ന സൂചന.
കാരണം റോഡ് വികസനത്തിന് അടുത്ത നാല് വർഷത്തേക്ക് 1.18 കോടി രൂപ വേണമെന്നാണ് കേന്ദ്ര സർക്കാർ വിലയിരുത്തുന്നത്. ഇതിനുള്ള ഫണ്ട് കണ്ടെത്താൻ പെട്രോൾഡീസൽ എക്സൈസ് തീരുവ ഉയർത്തൽ പരിപാടി മോദി സർക്കാർ തുടരനാണ് സാധ്യത.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍