Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

രാജീവ് ഗാന്ധി ഒന്നാം നമ്പർ അഴിമതിക്കാരെനന്ന പരാമർശം: മോദിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീൻ ചിറ്റ്; പ്രഥമദൃഷ്ട്യാ ചട്ടലംഘനമില്ലെന്ന് കമ്മീഷൻ; തിരഞ്ഞെടുപ്പുറാലിയിലെ വിവാദപരാമർശങ്ങളിൽ പ്രധാനമന്ത്രിക്ക് കിട്ടുന്ന ഒമ്പതാമത്തെ ക്ലീൻ ചിറ്റ്

രാജീവ് ഗാന്ധി ഒന്നാം നമ്പർ അഴിമതിക്കാരെനന്ന പരാമർശം: മോദിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീൻ ചിറ്റ്; പ്രഥമദൃഷ്ട്യാ ചട്ടലംഘനമില്ലെന്ന് കമ്മീഷൻ; തിരഞ്ഞെടുപ്പുറാലിയിലെ വിവാദപരാമർശങ്ങളിൽ പ്രധാനമന്ത്രിക്ക് കിട്ടുന്ന ഒമ്പതാമത്തെ ക്ലീൻ ചിറ്റ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ ഭ്രഷ്ടാചാർ നമ്പർ വൺ എന്ന് അധിക്ഷേപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിലെ പരാമർശം പെരുമാറ്റ ചട്ടലംഘനമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇതോടെ 9 കേസുകളിൽ കമ്മീഷൻ മോദിക്ക് ക്ലീൻ ചിറ്റ് നൽകി. പ്രഥമദൃഷ്ട്യാ മോദിയുടെ പരാമർശത്തിൽ ലംഘനം കഴിഞ്ഞിട്ടില്ലെന്ന് കമ്മീഷൻ വ്യക്തമാക്കി.

പ്രതാപ്ഗഢിലെ റാലിയിലാണ് രാഹുലിനെ ലക്ഷ്യമാക്കി മോദി തന്റെ വിവാദപരാമർശം നടത്തിയത്. നിങ്ങളുടെ അച്ഛനെ അനുചരവൃന്ദങ്ങൾ മിസ്റ്റർ ക്ലീൻ എന്നുവിളിച്ചുകാണും. എന്നാൽ, ഒന്നാം നമ്പർ അഴിമതിക്കാരനായിട്ടാണ് അദ്ദേഹത്തിന്റെ ജീവിതം അവസാനിച്ചത്- ഇതായിരുന്നു വിവാദ പരാമർശം. ഇതിനെ തുടർന്ന് ബിജെപിയും കോൺ്ഗ്രസും തമ്മിൽ വാക്‌പോര് ശക്തമായിരുന്നു.

ബോഫോഴ്സ് ഇടപാടിൽ ആരോപണ വിധേയനായ രാജീവ്ഗാന്ധിയുടെ പേരിൽ വോട്ട് ചോദിക്കാൻ കോൺഗ്രസിനെ മോദി വീണ്ടും വെല്ലുവിളിച്ചിരുന്നു. കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് റാലിക്കിടെ രാജീവ്ഗാന്ധിക്കെതിരേ നടത്തിയ വിവാദ പരാമർശം പ്രതിഷേധങ്ങൾക്ക് വഴിവെച്ചതിന് പിന്നാലെയാണ് വീണ്ടും ആരോപണവുമായി മോദി രംഗത്തെത്തിയത്. 'ബോഫോഴ്സ് ആരോപണ വിധേയനായ രാജീവ്ഗാന്ധിയുടെ പേരിൽ കോൺഗ്രസ് വോട്ട് തേടണം. കഴിഞ്ഞ ദിവസം കണ്ണീരൊഴുക്കിയവരോടാണ് ഇക്കാര്യം പറയാനുള്ളത്'- മോദി പറഞ്ഞു. തിങ്കളാഴ്ച ഝാർഖണ്ഡിൽ തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു കോൺഗ്രസിനെതിരേ ബോഫോഴ്സ് ആരോപണം മോദി ഉന്നയിച്ചത്.

കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയും ജനറൽസെക്രട്ടറി പ്രിയങ്കാഗാന്ധിയും മോദിക്ക് മറുപടിയുമായി എത്തിയിരുന്നു. മോദിക്കെതിരേ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുകയും ചെയ്തു. ബോഫോഴ്സ് കമ്പനിയിൽ നിന്നും തോക്കുകൾ വാങ്ങാനുള്ള കരാറിൽ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും മറ്റു ചില പ്രമുഖരും കമ്പനിയിൽ നിന്നും 64 കോടി കൈക്കൂലി കൈപ്പറ്റി എന്നതായിരുന്നു ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP