രാജ്യം ചുട്ടുപൊള്ളുന്നു; സൂര്യതാപമേറ്റും മലിനജലം കുടിച്ചും ആളുകൾ മരിക്കുന്നു; ചിലയിടങ്ങളിൽ എങ്കിലും 50 ഡിഗ്രിയിലേക്ക് ഉയരുമെന്ന ആശങ്ക ശക്തം: കേരളവും 42 ഡിഗ്രിയിലേക്ക്; കുടിവെള്ളത്തിന്റെ പേരിൽ കാലഹങ്ങൾ പതിവായി
ന്യൂഡൽഹി: കത്തിക്കാളുന്ന കൊടുംചൂടിൽ ഉരുകിയൊലിച്ച് രാജ്യം. രാജ്യത്തെ പകുതിയിലേറെ സംസ്ഥാനങ്ങൾ കൊടും വരൾച്ചയുടെ പിടിയിലാണ്. മലിനജനം കുടിച്ചും സൂര്യതാപമേറ്റും ആളുകൾ മരിക്കുന്നത് രാജ്യത്ത് പതിവു സംഭവമായി മാറുകയാണ്. തെലുങ്കാനയും ആന്ധ്രയും അടക്കമുള്ള സംസ്ഥാനങ്ങളിൽ ചൂട് അമ്പത് ഡിഗ്രിയോട് അടുക്കുന്നത് കടുത്ത ആശങ്കയ്ക്ക് ഇട നൽകുന്നു. കേരളത്തിൽ ചൂട് 42 ഡിഗ്രിയിലേക്ക് അടുത്തിട്ടുണ്ട്. പാലക്കാട് ജില്ലയാണ് കൊടും ചൂടിൽ വെന്തുരുകുന്നത്.
ഒഡീഷ, തെലങ്കാന, ആന്ധ്രാ പ്രദേശ് സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്നത്. കൂടാതെ മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഹരിയാന, പഞ്ചാബ്, ഉത്തർ പ്രദേശ് സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങളിലും ചൂട് അസഹനീയമാണ്. 150ാളം പേർക്കാണ് ഇതുവരെ കൊടുംചൂടിൽ ജീവൻ നഷ്ടപ്പെട്ടത്. ഇതിൽ പകുതിയും ഒഡീഷയിലാണ്. കഴിഞ്ഞമാസം തന്നെ മെട്രോളജിക്കൽ വകുപ്പ് ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ചൂട് പതിവിൽ കവിഞ്ഞ് കൂടുതലായിരിക്കുമെന്നു റിപ്പോർട്ട് ചെയ്തിരുന്നു.
രാജ്യത്തിന്റെ മധ്യ, വടക്ക് പടിഞ്ഞാറൻ സംസ്ഥാനങ്ങളിലായിരിക്കും കനത്ത ചൂട് അനുഭവപ്പെടുകയെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. റെക്കോഡ് ചൂടായ 47.5 ഡിഗ്രി സെൽഷ്യസ് ഒഡീഷയിലാണ് രേഖപ്പെടുത്തിയത്. സോണേപുരിൽ ചൂട് 46.3 ഡിഗ്രിയിലെത്തി. കൊടുംചൂട് പശ്ചിമ ബംഗാളിലേക്കും പടരും. ഡൽഹിയിൽ കഴിഞ്ഞ ശനിയാഴ്ച ചൂട് 44 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നിരുന്നു.
അതിനിടെ പലയിടത്തും വെള്ളത്തിന്റെ പേരിൽ സംഘർഷം ഉടലെടുത്തിട്ടുണ്ട്. കർണ്ണാടകയിൽ വരൾച്ചക്കെടുതി വിലയിരുത്താനെത്തിയ എംഎൽഎയെ ജനങ്ങൾ കലക്കവെള്ളം കുടിപ്പിച്ചു. ജനങ്ങൾ കുടിക്കുന്ന അതേ മലിനജലം പക്ഷേ, എംഎൽഎ കുടിച്ചത് ഒരു കവിൾ മാത്രം. ബാക്കി അദ്ദേഹം കമഴ്ത്തിക്കളഞ്ഞു. ശുദ്ധജലക്ഷാമം രൂക്ഷമായ വടക്കൻ കർണാടകയിലെ റായ്ച്ചൂരിലെത്തിയ ജി.ഹംപയ്യ നായക്കിനെതിരെയാണ് പ്രതിഷേധം ഉണ്ടായത്.
വറ്റിവരണ്ട പുഴയുടെ തീരത്തു കുഴികുത്തി അതിൽ നിന്നുള്ള വെള്ളം ചിരട്ടയിലും ചെറിയ പാത്രത്തിലും കോരിയെടുത്താണു ജനങ്ങൾ കുടിക്കാൻ ഉപയോഗിക്കുന്നത്. ഇതു ശേഖരിക്കാൻ കുടവുമായി കിലോമീറ്ററുകൾ നടന്നെത്തുന്നവർ ഇവിടെ പതിവുകാഴ്ചയാണ്. കുടിവെള്ളമെത്തിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വേണ്ട നടപടിയെടുത്തില്ലെന്നാവശ്യപ്പെട്ടു കഴിഞ്ഞ വ്യാഴാഴ്ച മുതൽ കർഷകർ അനിശ്ചിതകാല പ്രക്ഷോഭം നടത്തിവരികയാണ്. സമീപകാലത്തെ ഏറ്റവും വലിയ വരൾച്ചയാണു ജില്ല നേരിടുന്നത്.
വെള്ളവും ഭക്ഷ്യസാധനങ്ങളും തേടി പല ഗ്രാമങ്ങളിൽനിന്നും ജനങ്ങൾ പലായനം തുടങ്ങുന്നതാണ് കടുത്ത ആശങ്കയ്ക്ക് ഇടയാക്കുന്നത്. തെലങ്കാനയിലെ മെഹ്ബൂബ നഗർ, മഹാരാഷ്ട്രയിലെ ലാത്തൂർ തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് പലായനം നടക്കുന്നതായി റിപ്പോർട്ടുണ്ട്. വെള്ളത്തിനുവേണ്ടിയുള്ള പോര് ആക്രമണത്തിലേക്ക് നീങ്ങിയതിനെ തുടർന്ന് മറാത്ത്വാഡ മേഖലയിലെ പർബാനിയിൽ നിരോധാജ്ഞ തുടരുകയാണ്. ലാത്തൂരിൽ ജലസംഭരണികൾക്ക് സമീപം ആളുകൾ കൂട്ടംകൂടുന്നതിന് വിലക്കുണ്ട്. കർണാടകയിലെ ചിക്കബെല്ലാപുർ, കോലാർ എന്നിവിടങ്ങളിൽ കർഷകർ ബന്ദ് നടത്തി. വാഹനങ്ങൾക്കുനേരെ കല്ലേറുണ്ടായി.
40 വർഷങ്ങൾക്കിടെ കാണാത്ത വരൾച്ചയാണ് തെലങ്കാനയിലെ മെഹ്ബൂബ നഗർ, നിസാമാബാദ്, നൽഗോണ്ട ജില്ലകളിൽ. വ്യാപക കൃഷിനാശത്തിനു പുറമെ, കാലികളെ പോറ്റാൻ കഴിയാത്ത പ്രതിസന്ധിയിലാണ് കർഷകർ. വീടുവിട്ട് ആളുകൾ ഒഴിഞ്ഞുപോകുന്നു. തീറ്റയും വെള്ളവുമില്ലാതെ കാലികൾ ചാവുന്നു. പാതി വിലപോലും കിട്ടാതെ കാലികളെ വിറ്റഴിക്കുന്നു.
443ൽ 231 മണ്ഡലങ്ങൾ വരൾച്ചബാധിതമായി പ്രഖ്യാപിക്കപ്പെട്ട തെലങ്കാനക്കു പുറമെ മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, യു.പി, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നദികളും പാടങ്ങളും വിണ്ടുകീറി. കർണാടകം, തമിഴ്നാട്, കേരളം, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളും അസഹ്യമായ ചൂടും ജലക്ഷാമവും നേരിടുകയാണ്. ആന്ധ്രയിലെ 670ൽ 359 മണ്ഡലങ്ങൾ വരൾച്ചബാധിതമായി പ്രഖ്യാപിച്ചു. ഭദ്രാചലം, ഖമ്മം, നൽഗൊണ്ട, നിസാമാബാദ് എന്നിവിടങ്ങളിൽ കൂടിയ ചൂട് 45 ഡിഗ്രിയാണ്. ഝാർഖണ്ഡിലെ ജാംഷെഡ്പൂരിൽ ഏറ്റവുമുയർന്ന ചൂടായ 45.8 ഡിഗ്രി രേഖപ്പെടുത്തി. സംസ്ഥാനത്തെ നിരവധി ജില്ലകളിൽ ചൂടുകാറ്റ് ഭീഷണിയുണ്ട്. ഇവിടങ്ങളിൽ 43 ഡിഗ്രി വരെയാണ് ചൂട്. ഒഡീഷയിൽ രാവിലെ 11നും മൂന്നിനുമിടയിൽ വീടുകളിൽ തന്നെ കഴിയാൻ നിർദേശിച്ചിരിക്കുകയാണ്.
13 സംസ്ഥാനങ്ങളിലെ 256 ജില്ലകളിൽ 33 കോടി ജനങ്ങൾ വരൾച്ചക്കെടുതി നേരിടുന്നതായി കഴിഞ്ഞദിവസം കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. 91 അണക്കെട്ടുകളിൽ ജലനിരപ്പ് ആശങ്കാജനകമായി താഴ്ന്നു. സംഭരണശേഷിയുടെ 22 ശതമാനം വെള്ളം മാത്രമാണ് അണക്കെട്ടുകളിലുള്ളത്. മറാത്ത്വാഡയിൽ ഇത് മൂന്നു ശതമാനം മാത്രമാണ്.
ലാത്തൂരിലേക്ക് രണ്ടാഴ്ചക്കിടയിൽ ട്രെയിന്‍മാർഗം 70 ലക്ഷം ലിറ്റർ വെള്ളമത്തെിച്ചു. എന്നാൽ, ലാത്തൂരിന്റെ തൊണ്ട നനക്കാൻപോലും ഇത് പര്യാപ്തമല്ല. റെയിൽവേയുടെ അധീനതയിലുള്ള താണെ, നവിമുംബൈ ഡാമുകളിൽനിന്ന് വെള്ളം വിട്ടുകൊടുക്കാൻ വകുപ്പുമന്ത്രി സുരേഷ് പ്രഭു നിർദേശിച്ചു. വരൾച്ചക്കെടുതി നേരിടുന്നതിന് കേന്ദ്രം സംസ്ഥാനങ്ങളെ സഹായിക്കുന്നില്ളെന്ന് ആക്ഷേപവും ശക്തമാണ്.
Stories you may Like
- മുറിയിൽ ബക്കറ്റിൽ വെള്ളം വെച്ച് ഫാനിട്ടാൽ ചൂട് കുറയുമോ?
- ചൂട്ടുപ്പൊള്ളും ഓണക്കാലം; ആഘോഷത്തിനിടെ ചൂട് കൊള്ളതിരിക്കണം
- ഉയർന്ന ചൂട്: ജാഗ്രതാ നിർദ്ദേശവുമായി സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി
- കടൽതീരത്തെ റിസോർട്ടുകൾ ഒഴിപ്പിക്കുന്നു; പലയിടങ്ങളിലും കാട്ടുതീയും പടരുന്നു
- ചൂട് കൂടുന്നതിൽ ജാഗ്രതാ നിർദേശവുമായി ദുരന്ത നിവാരണ അഥോറിറ്റി
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍