എബിവിപി നേതാവിനെ ചോദ്യം ചെയ്ത ദളിത് പിഎച്ച്ഡി വിദ്യാർത്ഥികളെ ഹോസ്റ്റലിൽ നിന്നു പുറത്താക്കി; പോകാൻ ഇടമില്ലാതെ ടെന്റടിച്ചു ക്യാമ്പസിൽ കഴിഞ്ഞവർക്കു നേരെ വീണ്ടും അതിക്രമം: സസ്പെൻഷനിലായ വിദ്യാർത്ഥികളിൽ ഒരാൾ ആത്മഹത്യ ചെയ്തു
ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ പ്രശ്നങ്ങളെത്തുടർന്നു സസ്പെൻഷനിലായ ദളിത് വിദ്യാർത്ഥികളിൽ ഒരാൾ ആത്മഹത്യ ചെയ്തു. രോഹിത് വെമുല എന്ന പിഎച്ച്ഡി വിദ്യാർത്ഥിയാണ് ആത്മഹത്യ ചെയ്തത്.
ക്യാമ്പസിൽ എബിവിപി നേതാവിനെ ചോദ്യം ചെയ്തു എന്നാരോപിച്ചാണു രോഹിത് അടക്കമുള്ള വിദ്യാർത്ഥികൾക്കു സസ്പെൻഷൻ ലഭിച്ചത്. ഹോസ്റ്റലിൽ നിന്നു പുറത്താക്കിയതോടെ എവിടെയും പോകാൻ ഇടമില്ലാതെ രോഹിത് അടക്കമുള്ളവർ ടെന്റടിച്ചു ക്യാമ്പസിൽ കഴിയുകയായിരുന്നു.
ഇതിനിടെയാണു രോഹിത് വെമുല ആത്മഹത്യ ചെയ്തത്. വിദ്യാർത്ഥി സംഘടനകൾ തമ്മിലുള്ള സംഘർഷത്തെ തുടർന്ന് അഞ്ചു വിദ്യാർത്ഥികളാണു സസ്പെൻഡ് ചെയ്യപ്പെട്ടത്. ഇവരിൽ ഒരാളായിരുന്നു രോഹിത്. സർവകലാശാലയിൽ രാഷ്ട്രമീമാംസയിൽ ഗവേഷക വിദ്യാർത്ഥിയായിരുന്നു രോഹിത്. ഗുണ്ടൂർ സ്വദേശിയായ രോഹിതിന്റെ സസ്പെൻഷനെതിരെ സർവകലാശാലയിൽ വിദ്യാർത്ഥി പ്രക്ഷോഭം നടന്നു വരുകയായിരുന്നു. അതിനിടെയാണ് ആത്മഹത്യ ചെയ്തത്.
അംബേദ്കർ സ്റ്റുഡന്റ്സ് അസോസിയേഷൻ പ്രവർത്തകനായ രോഹിത് തന്റെ സംഘടനയുടെ കൊടിയിൽ തൂങ്ങി മരിക്കുകയായിരുന്നു. സർവ്വകലാശാലയിലുണ്ടായ പ്രശ്നങ്ങളും സാഹചര്യങ്ങളുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നതിനാൽ സംഭവത്തിൽ പ്രതിഷേധിച്ചു വിദ്യാർത്ഥികൾ പ്രക്ഷോഭം തുടങ്ങിയിട്ടുണ്ട്. വിദ്യാർത്ഥികൾക്കെതിരെയുള്ള നടപടികൾ പിൻവലിക്കണമെന്ന ആവശ്യവുമായി ക്യാമ്പസിലെ ചില സംഘടനകൾ ചേർന്ന് ജോയിന്റ് ആക്ഷൻ കമ്മറ്റി രൂപീകരിച്ച് ക്യാമ്പസിലെ ഷോപ്പിങ് കോംപ്ലക്സിന് നടുവിൽ ഞായറാഴ്ച്ച റിലേ നിരാഹാര സമരം ആംരംഭിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് രോഹിതിന്റെ ആത്മഹത്യ. രോഹിതിന്റെ മരണത്തിനു കാരണം സർവ്വകലാശാലയും ബിജെപി നേതാക്കളും എ.ബി.വി.പി യും ആണെന്ന് രാജ്യത്തെമ്പാടുമുള്ള ദളിത് ന്യൂനപക്ഷ ആക്ടിവിസ്ടുകളും ഗവേഷകരും പ്രതികരിച്ചു. സംഘ പരിവാറിന്റെ വാലായി മാറുന്ന വി സി യെ പുറത്താക്കുന്നത് വരെ സമരം തുടരാനാണ് വിദ്യാർത്ഥികളുടെ തീരുമാനം.
'മുസാഫർനഗർ ബാക്കി ഹെ' പ്രദർശിപ്പിക്കാൻ എ.എസ്.എ തീരുമാനിച്ചതാണ് സംഭവങ്ങളുടെ തുടക്കം. പ്രദർശനം എ.ബി.വി.പി തടസ്സപ്പെടുത്തുകയും എ.എസ്.എ വിദ്യാർത്ഥികൾക്കെതിരെ ഫേസ്ബുക്കിൽ അപകീർത്തികരമായ പരാമർശങ്ങൾ നടതത്തുകയും ചെയ്തു. ഇതോടെ ഇവർ മാപ്പു പറയണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ രംഗത്തെത്തി. വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ തുടർന്ന് എ.ബി.വി.പി പ്രവർത്തകർക്ക് മാപ്പ് എഴുതി നൽകേണ്ടിവന്നു. ഈ വിഷയം പ്രദേശത്തെ എ.ബി.വി.പിക്കൊപ്പം പ്രദേശത്തെ ബിജെപി ആർഎസ്എസ് പ്രവർത്തകർ ഏറ്റെടുക്കുകയും എ.എസ്.എ നേതാക്കൾക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച് നടപടിയെടുക്കാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്തു.
വി സിയുടെ കീഴിൽ ഒരു കമ്മിറ്റി രൂപീകരിച്ച് ആരോപണങ്ങൾ അന്വേഷിച്ചപ്പോൾ അതിൽ വസ്തുതയില്ലെന്നു തെളിഞ്ഞു. എന്നിട്ടും സമ്മർദ്ദത്തെ തുടർന്ന് ഈ വിദ്യാർത്ഥികളെ പുറത്താക്കുന്നതായി വി സി നോട്ടീസ് ഇറക്കി. എന്നാൽ വിദ്യാർത്ഥികൾക്കിടയിൽ നിന്നുള്ള ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഈ ഉത്തരവ് പിൻവലിച്ചു. എന്നാൽ ഈ വിദ്യാർത്ഥികൾക്കെതിരെ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് സെക്കന്തരാബാദ് എംപിയും തൊഴിൽ മന്ത്രിയുമായ ബന്ദാരു ദത്തട്രേയ രംഗത്തുവരികയായിരുന്നു. ഇവർ ജാതീയത വച്ചുപുലർത്തുന്നവരും തീവ്രവാദികളും ദേശദ്രോഹികളുമാണെന്ന് നിർദ്ദേശിച്ച് എംപി കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിക്ക് കത്തയക്കുകയും ചെയ്തു. ഈ വിദ്യാർത്ഥികൾ യാക്കൂബ് മേമന്റെ വധശിക്ഷയെ എതിർക്കുകയും ചെയ്തെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.
തുടർന്ന് യാക്കൂബ് മേമൻ കേസിൽ എ.എസ്.എ വിദ്യാർത്ഥികൾ സ്വീകരിച്ച നിലപാട് സംബന്ധിച്ച് വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് സംഘപരിവാർ ശക്തികൾ വി സിയെ സമീപിച്ചു. ഇക്കാര്യത്തിൽ യാതൊരു വിശദീകരണം തേടാതെ വി സി ദളിത് വിദ്യാർത്ഥികളെ ഹോസ്റ്റലിൽ നിന്നും പുറത്താക്കാൻ തീരുമാനിക്കുകയായിരുന്നു. ജനുവരി ആദ്യവാരമാണ് യാക്കൂബ് മേമന്റെ വധശിക്ഷയെ എതിർത്തു എന്നാരോപിച്ച് അഞ്ച് ദളിത് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ചിരുന്നു.
അധികൃതരുടെ വർണവിവേചനമാണ് പീഡനത്തിനു കാരണമെന്നു കാട്ടി രോഹിത് വെമുലയ്ക്ക് ഐക്യദാർഢ്യവുമായി രാജ്യത്തെ കാമ്പസുകളും വിദ്യാർത്ഥിസംഘടനകളും രംഗത്തെത്തിയിട്ടുണ്ട. തിങ്കളാഴ്ച ഉച്ചക്ക് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് മുന്നില്‍ 'കുറ്റവാളികളെ ശിക്ഷിക്കുക , രോഹിതിന്റേത് ഇൻസ്റ്റിറ്റിയൂഷണൽ കൊലപാതകമാണ് ' എന്ന മുദ്രാവാക്യമുയർത്തി വിദ്യാർത്ഥികൂട്ടായ്മകൾ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നുണ്ട്.
ദളിത് ന്യൂനപക്ഷ സംഘടനകളും മറ്റു വിദ്യാർത്ഥികളും ചേർന്ന് ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി കാമ്പസിൽ ഹൈദരാബാദ് സർവകലാശാല വി സി യുടെ കോലം കത്തിക്കുകയും പ്രതിഷേധ കൂട്ടായ്മ നടത്തുകയും ചെയ്തു. മുംബൈ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ (ടിസ്സ്) തിങ്കളാഴ്ച മുഴുവൻ ക്ലാസ്സുകളും ബഹിഷ്കരിക്കാൻ വിദ്യാർത്ഥികൾ ആഹ്വാനം ചെയ്തു. കോളേജിൽ പ്രതിഷേധ പരിപാടികളും ഇന്നു നടത്തുന്നുണ്ട്.
കേരളത്തിലും വിദ്യാർത്ഥി സംഘടനകൾ രോഹിത്തിന്റെ മരണത്തിൽ നടപടി ആവശ്യപ്പെട്ടു ക്ലാസ് ബഹിഷ്കരിക്കും. കോഴിക്കോട് ഫാറൂഖ് കോളേജിൽ സംയുക്ത പഠിപ്പുമുടക്കിനു ആഹ്വാനം ചെയ്തിട്ടുണ്ട്. ഹൈദരാബാദ് ഇഫ്ലു കാമ്പസിലും പ്രതിഷേധം തുടരുകയാണ്. രോഹിതിന്റെ മരണം അന്വേഷിക്കാൻ , ഹൈദരാബാദ് സർവകലാശാല അധികൃതരെ പൂർണമായും ഒഴിവാക്കികൊണ്ട് ഒരു സ്വതന്ത്ര ജുഡീഷ്യൽ കമ്മിറ്റി സ്ഥാപിക്കാൻ എസ് ഐ ഓ ആവശ്യപ്പെട്ടു. രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ എസ് എഫ് ഐ ദേശീയ പ്രസിഡന്റ് വി ശിവദാസൻ ആഹ്വാനം ചെയ്തു.
Posted by Chandramohan Sathyanathan on Sunday, January 17, 2016
Stories you may Like
- സ്ഥലത്തില്ലാതിരുന്ന എബിവിപി നേതാക്കളെ വരെ അറസ്റ്റ് ചെയ്തു
- എതിരാളികൾക്ക് ഹസ്തദാനം പോലും നൽകാതെ തലകുനിച്ച് ഒറ്റക്ക് തിരിച്ചു നടന്ന് രോഹിത്
- രോഹിത് 10,000 ക്ലബ്ബിൽ; മുന്നിൽ കോലി മാത്രം
- ക്രിസ് ഗെയ്ൽ എല്ലായ്പ്പോഴും യൂണിവേഴ്സ് ബോസ് എന്ന് രോഹിത് ശർമ
- ലോകകപ്പിൽ ഏറ്റവുമധികം സിക്സുകൾ, പുതിയ റെക്കോഡ് സ്ഥാപിച്ച് രോഹിത് ശർമ
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- നെസ്ലെയുടെ സെറിലാക്കിൽ അമിത അളവിൽ പഞ്ചസാര; ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിൽ വിൽക്കുന്നതിന്റെ ചേരുവയും വികസിത രാജ്യങ്ങളിലെ ചേരുവയും വ്യത്യസ്തം; യുകെയിലും യുഎസിലും മികച്ച ബേബിഫുഡ് നൽകുമ്പോൾ വികസ്വര രാജ്യങ്ങളിൽ മോശം ഉൽപ്പന്നം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍