Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്റ്റേഷനിലെത്തിച്ച യുവതിയെ ആറ് പൊലീസുകാർ ചേർന്ന് ബലാത്സംഗം ചെയ്തത് വഴങ്ങിയില്ലെങ്കിൽ പെട്രോളൊഴിച്ച് കത്തിക്കും എന്ന് ഭീഷണിപ്പെടുത്തി; നഖം പിഴുതെടുത്തത് സ്പാനറും സ്‌ക്രൂ ഡ്രൈവറും ഉപയോഗിച്ച്; കത്തി ശരീരത്തിൽ കുത്തിയിറക്കിയും ലാത്തി കൊണ്ടടിച്ചും ജാതി പറഞ്ഞാക്ഷേപിച്ചും പൊലീസ് വിളയാട്ടം; ആറ് ദിവസം ദളിത് യുവതി അനുഭവിച്ച പൊലീസിന്റെ പൈശാചിക പ്രവർത്തികൾ ഇങ്ങനെ

സ്റ്റേഷനിലെത്തിച്ച യുവതിയെ ആറ് പൊലീസുകാർ ചേർന്ന് ബലാത്സംഗം ചെയ്തത് വഴങ്ങിയില്ലെങ്കിൽ പെട്രോളൊഴിച്ച് കത്തിക്കും എന്ന് ഭീഷണിപ്പെടുത്തി; നഖം പിഴുതെടുത്തത് സ്പാനറും സ്‌ക്രൂ ഡ്രൈവറും ഉപയോഗിച്ച്; കത്തി ശരീരത്തിൽ കുത്തിയിറക്കിയും ലാത്തി കൊണ്ടടിച്ചും ജാതി പറഞ്ഞാക്ഷേപിച്ചും പൊലീസ് വിളയാട്ടം; ആറ് ദിവസം ദളിത് യുവതി അനുഭവിച്ച പൊലീസിന്റെ പൈശാചിക പ്രവർത്തികൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ജയ്പൂർ: എട്ടു ദിവസം പൊലീസ് കസ്റ്റഡിയിൽ ഏൽക്കേണ്ടി വന്ന ക്രൂരതകൾ വിവരിച്ച് ദളിത് യുവതി. ഭർതൃസഹോദരനെ മോഷണക്കേസിൽ അറസ്റ്റ് ചെയ്ത് ലോക്കപ്പ് മർദ്ദനത്തിൽ കൊലപ്പെടുത്തിയതിന് പിന്നാലെയായിരുന്നു യുവതിയെ പൊലീസുകാർ ക്രൂരപീഡനത്തിന് ഇടയാക്കിയത്. സ്റ്റേഷനിലെ പൊലീസുകാർ ലൈംഗികമായി പീഡിപ്പിച്ചതിന് ശേഷവും ക്രൂരമായ മർദ്ദനമുറകളാണ് തനിക്കു നേരെ പ്രയോഗിച്ചതെന്നും യുവതി മൊഴി നൽകിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. രാജസ്ഥാനിലെ ചുരു ജില്ലയിലെ 35-കാരിയായ യുവതിയെ എട്ടുദിവസത്തോളം കസ്റ്റഡിയിൽ വച്ച് ക്രൂരമായ പീഡിപ്പിച്ച സംഭവത്തിൽ ആറ് പൊലീസുകാർ പിടിയിലായിരുന്നു.

മോഷണക്കുറ്റത്തിന് അറസ്റ്റിലായ ഭർതൃ സഹോദരൻ പൊലീസ് കസ്റ്റഡിയിൽ മരിച്ചതോടെയാണ് സാക്ഷിയായ യുവതിയെ പൊലീസുകാർ സംഘം ചേർന്ന് പീഡിപ്പിച്ചത്. പൊലീസ് സ്റ്റേഷനിലെ ലോക്കപ്പ് മുറിയിൽ വച്ച് തനിക്കേൽക്കേണ്ടി വന്ന ക്രൂരമർദ്ദനത്തിന്റെയും ലൈംഗിക പീഡനത്തിന്റെയും കഥ യുവതി അന്വേഷണ ഉദ്യോഗസ്ഥരോടാണ് പറഞ്ഞത്. സിറ്റി ആശുപത്രിയിലെ ട്രോമ വാർഡിൽ കിടക്കവെയാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരോട് യുവതി താൻ നേരിട്ട ക്രൂരതകൾ വിവരിച്ചത്.

'ഭർതൃ സഹോദരനെ മോഷണം നടത്താൻ സഹായിച്ചുവെന്ന് പൊലീസുകാർ എനിക്കെതിരെ ആരോപണം ഉന്നയിച്ചു. ഒരു ദിവസം അവരൊരു സ്വകാര്യ കാറിലെത്തിയ ശേഷം എന്നെ ബലമായി പിടിച്ച് കാറിലിട്ട് കൊണ്ടുപോയി. സ്റ്റേഷനിലെത്തിയ ഉടൻ അവിടെയുണ്ടായിരുന്ന പൊലീസുകാർ എന്നെ ലാത്തി കൊണ്ട് തല്ലി. സ്റ്റേഷനിലുണ്ടായിരുന്ന വനിതാ പൊലീസുകാരി ഇവരോട് എതിർത്തെങ്കിലും ഫലമുണ്ടായില്ല. അവരെന്റെ വസ്ത്രം അഴിക്കാൻ നിർബന്ധിച്ചു. പിന്നീട് അവരെന്നെ പീഡിപ്പിക്കാൻ തുടങ്ങി. ഇതിനെ എതിർത്തപ്പോൾ പെട്രോളൊഴിച്ച് ജീവനോടെ കത്തിക്കുമെന്ന് പറഞ്ഞു' - യുവതി മൊഴി നൽകി.

സ്റ്റേഷനിലുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥ മറ്റ് പൊലീസുകാരെ ലോക്കപ്പിൽ നിന്നും പുറത്തേക്ക് തള്ളിയിട്ടതോടെയാണ് പീഡനം കുറച്ച് നേരത്തേക്ക് നിർത്തിവച്ചതെന്ന് മൊഴിയിൽ പറയുന്നു. ഈ ഉദ്യോഗസ്ഥ ഇവരെ മറ്റൊരു മുറിയിലേക്ക് മാറ്റിയ ശേഷം മുറി അകത്തുനിന്നും പൂട്ടി. ആ രാത്രി സമാധാനത്തോടെയാണ് താനുറങ്ങിയതെന്നും യുവതി പറഞ്ഞു. എന്നാൽ അടുത്ത ദിവസം രാവിലെ ഇതേ പൊലീസുകാർ ലൈംഗിക പീഡനം തുടർന്നു. ജാതി പറഞ്ഞ് അധിക്ഷേപിച്ചതായും തുടർച്ചയായി പീഡിപ്പിച്ചതായും മൊഴിയിലുണ്ട്. പ്രതികളിലൊരാളായ പൊലീസുകാരൻ വൈദ്യുതി പ്രസരിക്കുന്ന വയർ കാണിച്ച് ഷോക്കടിപ്പിക്കുമെന്ന് ഒരു രാത്രി ഭയപ്പെടുത്തിയപ്പോൾ മറ്റൊരു പൊലീസുകാരൻ കത്തി കുത്തി പരിക്കേൽപ്പിച്ചു. ഇതിന് ശേഷം മറ്റ് പൊലീസുകാരും ക്രൂരമായി മർദ്ദിച്ചെന്നും ഈ സമയത്താണ് നഖം സ്പാനറും സ്‌ക്രൂ ഡ്രൈവറും ഉപയോഗിച്ച് പൊലീസുകാർ പറിച്ചെടുത്തതെന്നുമാണ് യുവതി മൊഴി നൽകിയിരിക്കുന്നത്.

ജൂൺ 30നാണ് യുവതിയുടെ ഭർതൃ സഹോദരനെ മോഷണക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ജൂലൈ ആറിന് യുവതിയുടെ വീട്ടിലെത്തിയ പൊലീസുകാർ തൊണ്ടി മുതൽ ആവശ്യപ്പെട്ടാണ് യുവതിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. തന്റെ മുന്നിൽ കിടന്നാണ് ഭർതൃ സഹോദരൻ ലോക്കപ്പ് മർദ്ദനത്തെ തുടർന്ന് മരിച്ചതെന്ന് യുവതി വെളിപ്പെടുത്തി. തുടർന്നാണ് സ്റ്റേഷനിലെ എസ്‌ഐ ഉൾപ്പെടെ ആറ് പൊലീസുകാർ യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയും മർദ്ദിക്കുകയും ചെയ്തത്. ജൂലൈ പത്തിനാണ് അവശയായ യുവതിയെ ഇവർ വീട്ടിൽ കൊണ്ട് വിടുന്നത്. വിവരം പുറത്തു പറഞ്ഞാൽ അനുഭവം ഇതിലും ക്രൂരമായിരിക്കും എന്ന് ഭീഷണിപ്പെടുത്തിയ ശേഷമാണ് യുവതിയെ വീട്ടിലെത്തിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP