ഹുദ് ഹുദ് ചുഴലിക്കൊടുങ്കാറ്റ് സംഹാരശക്തിയോടെ ആന്ധ്രാ തീരത്തെത്തി; മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിൽ വിശാഖപട്ടണത്ത് ആഞ്ഞടിക്കുന്നു; വൈദ്യുതി, വാർത്താവിനിമയ ബന്ധങ്ങൾ താറുമാറായി: അഞ്ച് മരണം
വിശാഖപട്ടണം: സംഹാരശക്തിയോടെ ഹുദ് ഹുദ് ചുഴലിക്കൊടുങ്കാറ്റ് ആന്ധ്രാതീരത്ത് ആഞ്ഞടിച്ചു. പകൽ പതിനൊന്നോടെയാണ് കൊടുങ്കാറ്റ് ആന്ധ്രയുടെ വടക്കൻ തീരത്തേക്ക് കടന്നത്. കാറ്റെത്തിയതോടെ വിശാഖപട്ടണത്തും വിസാഗിലും ശക്തമായ മഴയും കാറ്റുമെത്തി. മഴയിലും കാറ്റിലും പെട്ട് അഞ്ചു പേർ കൊല്ലപ്പെട്ടു. വിശാഖപട്ടണത്ത് വൈദ്യുതി, വാർത്താ വിനിമയ ബന്ധങ്ങൾ പലയിടത്തും താറുമാറായിട്ടുണ്ട്. മരങ്ങൾ കടപുഴകി വീണു.
മണിക്കൂറിൽ 170-180 കിലോമീറ്റർ വേഗത്തിൽ ആന്ധ്രാതീരത്ത് വീശിയടിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നത്. എന്നാൽ 190200 കിലോമീറ്റർ വേഗത്തിലാണ് കാറ്റ് ആഞ്ഞടിക്കുന്നത്. കൊടുങ്കാറ്റിന്റെ ശക്തിയിൽ കടലിൽ 30 മുതൽ 45 അടി വരെ തിരമാലകൾ ഉയരമെന്നാണ് റിപ്പോർട്ടുകൾ. അടുത്ത ആറുമണിക്കൂർ കൂടി കാറ്റിന്റെ ശക്തി നിലനിൽക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതിനുശേഷം വേഗം കുറയുമെങ്കിലും ബുധനാഴ്ചവരെ ശക്തമായ മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
വിശാഖപട്ടണത്തിലെ കൈലാഷ് ഗിരിയിലാണ് കാറ്റ് കരതൊട്ടത്. വിശാഖപട്ടണത്തും ശ്രീകാകുളത്തുമായി മൂന്നു പേർ മരിച്ചു. രണ്ടുപേർ മരം വീണും ഒരാൾ വീടു തകർന്നുമാണ് മരിച്ചത്. ഒഡീഷയിലാണ് രണ്ടുപേർ മരിച്ചത്. മത്സ്യബന്ധനത്തിന് പോയവരാണ് ഒഡീഷയിൽ മരിച്ചത്.
ആന്ധ്രാപ്രദേശിലെ രണ്ടു തീരദേശ ഗ്രാമങ്ങൾ കടലെടുത്തു. കാറ്റിൽ മരങ്ങൾ പിഴുതെറിയപ്പെട്ടു, വൈദ്യുത തൂണുകൾ തകർന്നു, കെട്ടിടങ്ങൾ, മൊബൈൽ ടവറുകൾ തുടങ്ങിയവ തകർന്നു. വിശാഖപട്ടണത്തും ഗോപാൽപൂരിലും ശക്തമായ കാറ്റും മഴയും തുടരുകയാണ്. പലയിടങ്ങളിലും കടലാക്രമണവും രൂക്ഷമാണ്. വിശാഖപട്ടണത്ത് നടക്കേണ്ട ഇന്ത്യ-വെസ്റ്റ് ഇൻഡീസ് മൂന്നാം ഏകദിനവും ഹുദ് ഹുദ് ചുഴലിക്കാറ്റിനെ തുടർന്ന് ഉപേക്ഷിച്ചു.
ആന്ധ്രയിൽ നിന്ന് മൂന്നുലക്ഷം പേരെ ഒഴിപ്പിച്ചു. ഒഡീഷയിൽ 68,000 പേരെയാണ് ഒഴിപ്പിച്ചത്. ആന്ധ്രയിലെ തീരദേശ ജില്ലകളായ വിശാഖപട്ടണം, വിഴിനഗരം, ശ്രീകാകുളം, ഈസ്റ്റ് ഗോദാവരി, വെസ്റ്റ് ഗോദാവരി എന്നിവക്ക് പുറമെ ഒഡിഷയിലെ ഗൻജം, ഗജപതി, റായഗഡ, കോരപുത്, മാൽകൻഗിരി, നബരംഗ്പുർ, കളഹന്ദി, കാണ്ഡമാൽ എന്നീ ജില്ലകളെയാണ് ചുഴലി ബാധിച്ചത്. ആന്ധ്രയിൽ അഞ്ചു ജില്ലകളിലുമായി 436 ഗ്രാമങ്ങളെയാണ് ചുഴലി സാധ്യതാ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ഇരു സംസ്ഥാനങ്ങളിലും ദുരന്തം നേരിടാൻ കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. നാശനഷ്ടം കുറയ്ക്കാൻ സാധിക്കില്ലെങ്കിലും ആൾനാശം കുറയ്ക്കാനാണ് സംസ്ഥാനങ്ങൾ ലക്ഷ്യമിടുന്നത്. ഇതിനുള്ള മുന്നൊരുക്കങ്ങൾ സംസ്ഥാനങ്ങൾ സ്വീകരിച്ചിട്ടുണ്ട്. തീരപ്രദേശ ജില്ലകളിലെ കലക്ടർമാർ നേരിട്ടാണ് മുൻകരുതൽ നടപടികൾ സ്വീകരിച്ചിരിക്കുന്നത്. മൈക്കുകളിലൂടെ ജനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ച് പറഞ്ഞിട്ടുണ്ട്. പത്രങ്ങളിൽ പരസ്യങ്ങളും നൽകിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി ആന്ധ്രയിൽ മുങ്ങൽ വിദഗ്ധരുടെ 15 സംഘങ്ങൾ എത്തിയിട്ടുണ്ട്.
ദേശീയ ദുരന്തനിവാരണ സേനയുടെ 20 ടീമുകളാണ് ആന്ധ്രപ്രദേശിൽ എത്തിയിട്ടുള്ളത്. സംസ്ഥാന ഗവർണമെന്റ് കൂടുതൽ സേന വേണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. 370 അഭയാർത്ഥി ക്യാമ്പുകളാണ് സർക്കാർ ആന്ധ്രയിൽ തുറന്നിരിക്കുന്നത്. ഇന്ത്യൻ നേവിയും സുരക്ഷാ ദൗത്യത്തിൽ പങ്കാളികളാകും. കമ്മ്യൂണിക്കേഷൻ തകരാറിലാകാതിരിക്കാൻ സാറ്റലൈറ്റ് ഫോണുകളും സജ്ജമാക്കിയിട്ടുണ്ട്. ഒഡീഷയിൽ 16 ടീം ദുരന്തനിവാരണ സേനയാണ് എത്തിയിട്ടുള്ളത്. 300 അഭയാർത്ഥി കേന്ദ്രങ്ങളും തുറന്നിട്ടുണ്ട്. ആവശ്യമെങ്കിൽ സിആർപിഎഫും വ്യോമസേനയും രക്ഷാപ്രവർത്തനങ്ങൾക്കായി രംഗത്തിറങ്ങും.
രക്ഷാപ്രവർത്തനങ്ങൾക്കായി നാവികസേനയുടെ ബോട്ടുകളും കപ്പലുകളും സജ്ജീകരിച്ചിട്ടുണ്ട്. മുങ്ങൽ വിദഗ്ദ്ധർ, ഡോക്ടർമാർ, റബ്ബർ ബോട്ടുകൾ, ഹെലികോപ്റ്ററുകൾ, ഭക്ഷണം, ടെന്റുകൾ, വസ്ത്രങ്ങൾ, മരുന്നുകൾ, കമ്പിളി പുതപ്പുകൾ തുടങ്ങിയവ കപ്പലുകളിൽ ശേഖരിച്ചിട്ടുണ്ട്. സംസ്ഥാന കേന്ദ്രസർക്കാറുകൾ സംയുക്തമായാണ് എല്ലാ സജ്ജീകരണങ്ങളും തയ്യാറാക്കിയത്. അതുകൊണ്ട് തന്നെ എന്തിനെയും നേരിടാൻ സുസജ്ജമായിട്ടുണ്ട് സർക്കാർ.
ചുഴലിക്കാറ്റ് കണക്കിലെടുത്ത് ഒഡീഷ, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന 38 ട്രെയിനുകൾ റദ്ദാക്കി. ഭുവനേശ്വർ - ബാംഗ്ലൂർ പ്രശാന്തി എക്സ്പ്രസ്, ഭുവനേശ്വർ വിശാഖപട്ടണം ഇന്റർസിറ്റി, ഭുവനേശ്വർ - യശ്വന്ത്പൂർ, ഭുവനേശ്വർ സെക്കന്തരാബാദ് വിശാഖ എക്സ്പ്രസ്, പുരി - ഓഖ എക്സ്പ്രസ് എന്നിവ റദ്ദാക്കിയവയിൽ പെടുന്നു. ഭുവനേശ്വർ - വിശാഖപട്ടണം റൂട്ടിൽ നാളെ രാവിലെ ആറ് മുതലുള്ള എല്ലാ മെയിൽ, എക്സ്പ്രസ്, പാസഞ്ചർ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. ഹൗറയിൽ നിന്നു യാത്രയാരംഭിച്ച് തെക്കൻ സംസ്ഥാനങ്ങളിലേക്ക് പോകുന്ന ട്രെയിനുകൾ റായ്പുർ, നാഗ്പുർ വഴി തിരിച്ചുവിടും.
ആന്ധ്രയിലെ ഈസ്റ്റ്വെസ്റ്റ് ഗോദാവരി ജില്ലകൾ ചുഴലിയെ തുടർന്നുണ്ടാകാൻ സാധ്യതയുള്ള വെള്ളപ്പൊക്കം നേരിടാനുള്ള തയ്യാറെടുപ്പുകളിലാണ്. ഒഡിഷയിലെ ബൻസധാര, റുസികുല്യ, നാഗബലി എന്നീ പുഴകളിലെ വെള്ളപ്പൊക്ക സാധ്യതയെക്കുറിച്ച് അധികൃതർ ജാഗ്രത പുലർത്തുന്നുണ്ട്. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക് എന്നിവരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് നിരന്തര സമ്പർക്കം പുലർത്തുന്നുണ്ട്. അതിനിടെ, ഒഡിഷയിൽ ജനങ്ങളെ ഒഴിപ്പിക്കുകയായിരുന്ന ബോട്ട് മറിഞ്ഞ് ഒരുപെൺകുട്ടി മുങ്ങുകയും ആൺകുട്ടിയെ കാണാതാവുകയും ചെയ്തു. കെന്ദ്രപര ജില്ലയിലെ സതഭായ ഗ്രാമപഞ്ചായത്തിലാണ് സംഭവം.
സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി ഫോണിൽ സംസാരിച്ചു. കേന്ദ്രത്തിന്റെ എല്ലാ സഹായവും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്. വൈകിട്ടോടെ കാറ്റിന്റെ തീവ്രത കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം പ്രതീക്ഷിക്കുന്നത്. രാത്രി പത്തുവരെ കനത്ത മഴയും കാറ്റും തുടരും. ഒഡീഷ, ഝാർഖണ്ഡ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലും കനത്ത മഴ പെയ്യുന്നുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍