Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോദി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതി തിരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റിൽ നിന്നും 'അപ്രത്യക്ഷമായി'; തിരഞ്ഞെടുപ്പ് കാലയളവിൽ ആകെ ലഭിച്ചത് 426 പരാതികൾ; പരാതിക്ക് കാരണമായത് പുൽവാമ ആക്രമണത്തിൽ കൊലപ്പെട്ട സൈനികർക്കും ബാലക്കോട്ട് വ്യോമാക്രമണത്തിൽ പങ്കെടുത്ത സൈനികർക്കും വോട്ട് സമർപ്പിക്കണമെന്ന മോദിയുടെ പ്രസംഗം

മോദി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതി തിരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റിൽ നിന്നും 'അപ്രത്യക്ഷമായി';  തിരഞ്ഞെടുപ്പ് കാലയളവിൽ ആകെ ലഭിച്ചത് 426 പരാതികൾ; പരാതിക്ക് കാരണമായത് പുൽവാമ ആക്രമണത്തിൽ കൊലപ്പെട്ട സൈനികർക്കും ബാലക്കോട്ട് വ്യോമാക്രമണത്തിൽ പങ്കെടുത്ത സൈനികർക്കും വോട്ട് സമർപ്പിക്കണമെന്ന മോദിയുടെ പ്രസംഗം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പുൽവാമ ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനികർക്കും ബാലക്കോട്ടിൽ വ്യോമാക്രമണം നടത്തിയ സൈനികർക്കും വോട്ട് സമർപ്പിക്കണമെന്ന നരേന്ദ്ര മോദിയുടെ പ്രസംഗത്തിന് പിന്നാലെ വന്ന പരാതി തിരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റിൽ നിന്നും അപ്രത്യക്ഷമായി. മഹാരാഷ്ട്രയിലെ ലാത്തൂരിൽ വച്ചാണ് മോദി വിവാദ പ്രസംഗം നടത്തിയത്. മോദി തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചെന്നായിരുന്നു പരാതി. ആകെ 426 പരാതികളാണ് ഈ തിരഞ്ഞെടുപ്പ് കാലയളവിൽ തിരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചത്. ഇവ തിരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റിൽ പ്രസിദ്ധീകരിക്കാറുണ്ട്. ഇതിൽ നിന്നാണ് പ്രധാനമന്ത്രിക്കെതിരായ പരാതി കാണാതായത്.

കൊൽക്കത്ത സ്വദേശിയായ മഹേന്ദ്ര സിങാണ് ഏപ്രിൽ 9-ന് പ്രധാനമന്ത്രിയുടെ ഈ പ്രസംഗത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നത്. പരാതി ഫയലിൽ സ്വീകരിച്ച കമ്മീഷൻ മഹാരാഷ്ട്ര മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പിന്നീട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റിൽ തന്റെ പരാതി പരിശോധിച്ചപ്പോൾ പരിഹരിക്കപ്പെട്ടു എന്ന മറുപടിയാണ് ലഭിച്ചതെന്ന് മഹേന്ദ്ര സിങ് പറയുന്നു. എന്നാൽ പരാതി പരിഹരിക്കപ്പെട്ടിട്ടില്ലെന്നും സാങ്കേതിക പിശക് കാരണമാണ് പരാതി സൈറ്റിൽ നിന്ന് പോയതെന്നും തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

എന്നാൽ പരാതി നിലവിലുണ്ടെന്നും മഹാരാഷ്ട്ര മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ റിപ്പോർട്ട് പരിശോധിച്ച് വരികയാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷനിലെ വൃത്തങ്ങൾ വ്യക്തമാക്കി. എന്നാൽ പരാതി നൽകി രണ്ടാഴ്ചയോളം കഴിഞ്ഞിട്ടും കമ്മീഷൻ പരാതിയിൽ യാതൊരു ഇടപെടലും നടത്തിയില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. മഹാരാഷ്ട്രയിലെ പ്രസംഗത്തിന് ശേഷവും പ്രധാനമന്ത്രി സമാനമായ പരാമർശങ്ങൾ നടത്തിയതായും വിമർശകർ ആരോപിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP