ചന്ദ്രബാബു നായിഡുവിന്റെ സ്വപ്നങ്ങളെയെല്ലാം ജഗൻ മോഹൻ റെഡ്ഡി പൊളിച്ചെഴുതുമ്പോൾ ആന്ധ്രക്ക് സ്വന്തമാകാൻ പോകുന്നത് നാല് തലസ്ഥാനങ്ങളുള്ള ഏക ഇന്ത്യൻ സംസ്ഥാനം എന്ന പദവി; അമരാവതിക്ക് പകരം ആന്ധ്രയുടെ തലസ്ഥാനമാക്കുക വിസിയാനഗരം, കാക്കിനാഡ, ഗുണ്ടൂർ, കടപ്പ എന്നീ നഗരങ്ങൾ; ടിഡിപിയെ തകർക്കാൻ വൈഎസ്ആർ കോൺഗ്രസും ബിജെപിയും കൈകോർക്കുന്നു എന്നതിന്റെ സൂചനയായി ആന്ധ്രയുടെ തലസ്ഥാന വിവാദം
മറുനാടൻ മലയാളി ബ്യൂറോ
ഹൈദരാബാദ്: അമരാവതിയെ തലസ്ഥാന നഗരമായി വികസിപ്പിക്കുന്നതിന് പകരം ആന്ധ്രക്ക് ഇനിയുണ്ടാകുക നാല് തലസ്ഥാനങ്ങൾ. വിസിയാനഗരം, കാക്കിനാഡ, ഗുണ്ടൂർ, കടപ്പ എന്നീ നഗരങ്ങളെയാണ് തലസ്ഥാനമായി പ്രഖ്യാപിക്കാനൊരുങ്ങുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതിനായി മുഖ്യമന്ത്രി വൈ എസ് ജഗന്മോഹൻ റെഡ്ഡി തയ്യാറെടുക്കുന്നു എന്നും സൂചനകളുണ്ട്.
ആന്ധ്രയുടെ തലസ്ഥാന നഗരമായി അമരാവതി വികസിപ്പിക്കാനുള്ള പദ്ധതി ഉപേക്ഷിച്ച് നാല് തലസ്ഥാന നഗരങ്ങൾ പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി ഒരുങ്ങുന്നുവെന്നാണ് സൂചന. സംസ്ഥാനത്തെ എല്ലാ വിഭാഗങ്ങളിൽപ്പെട്ടവരുടേയും വികസനം ഉറപ്പാക്കുന്നതിനായാണ് നാല് നഗരങ്ങളെ തലസ്ഥാനമായി പ്രഖ്യാപിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതെന്ന് ബിജെപി എംപി ടി ജി വെങ്കിടേഷ് പറഞ്ഞു. ഇത്തരമൊരു നീക്കത്തെക്കുറിച്ച് മുഖന്ത്രിയുമായി മുൻപ് സംസാരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തുടനീളം ഐ ടി കമ്പനികളും വ്യാവസായിക സ്ഥാപനങ്ങളും ആരംഭിക്കണം. അതോടൊപ്പം അമാരവാതി അധികാര കേന്ദ്രമാക്കി നിലനിർത്തിക്കൊണ്ട് എല്ലാ തട്ടിലുമുള്ള ജനങ്ങളിലേക്ക് വികസനം എത്തിക്കുന്നതിന് വേണ്ട നടപടിയാണ് സ്വീകരിക്കേണ്ടത്. ഇതിനായി നാല് നഗരങ്ങളെ തലസ്ഥാനമായി പ്രഖ്യാപിച്ചുകൊണ്ട് അധികാര വികേന്ദ്രീകരണമാണ് ലക്ഷ്യം വെക്കുന്നത്. പോളവരം ജല സേചന പദ്ധതി ഇപ്പോഴത്തെ സർക്കാർ നടപ്പിലാക്കുകയാണെങ്കിൽ ടിഡിപിക്കും ചന്ദ്രബാബു നായിഡുവിനും കരുത്ത് പകരുന്നതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാം യുപിഎ സർക്കാരിന്റെ അവസാന നാളുകളിലാണ് ആന്ധ്ര പ്രദേശ് വിഭജിച്ചതും തെലങ്കാന സംസ്ഥാനം രൂപീകരിച്ചതും. വികസനം യാഥാർഥ്യമാകാൻ തെലങ്കാന സംസ്ഥാനം വേണമെന്നാവശ്യപ്പെട്ട് ടിആർഎസ് നേതാവ് കെ ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിൽ നടന്ന സമരത്തിന്റെ വിജയം കൂടിയായിരുന്നു ഇത്.
ആന്ധ്ര പ്രദേശിന്റെ തലസ്ഥാനം ഹൈദരാബാദായിരുന്നു. വിഭജനം വന്നപ്പോൾ ഹൈദരാബാദ് തെലങ്കാനയുടെ ഭാഗമായി. ആന്ധ്രയ്ക്ക് ഫലത്തിൽ തലസ്ഥാന നഗരി ഇല്ലാത്ത സാഹചര്യം വന്നു. തുടർന്നാണ് പുതിയ തലസ്ഥാനം രൂപീകരിക്കാൻ നീക്കം തുടങ്ങിയത്. നിലവിൽ ഹൈദരാബാദ് തന്നെയാണ് രണ്ടു സംസ്ഥാനങ്ങളുടെയും തലസ്ഥാനം. പത്ത് വർഷത്തേക്ക് ഇങ്ങനെ തുടരാമെന്നാണ് കരാർ. ഈ കാലയളവിൽ ആന്ധ്രയ്ക്ക് പ്രത്യേക തലസ്ഥാനം രൂപീകരിക്കാമെന്നും പദ്ധതിയിട്ടു. എന്നാൽ പിന്നീട് നടന്ന തിരഞ്ഞെടുപ്പിൽ യുപിഎ സർക്കാർ വീണു. എൻഡിഎ അധികാരത്തിൽ വന്നു.
വിഭജനത്തിന് ശേഷം വരുമാനമാർഗം കുറഞ്ഞുവെന്നാണ് ആന്ധ്രയുടെ പ്രഥമ മുഖ്യമന്ത്രി ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡു ഉയർത്തിയ പ്രധാന ആരോപണം. ഇതിന് പകരമായി കേന്ദ്രസർക്കാർ ആന്ധ്രക്ക് പ്രത്യേക സംസ്ഥാന പദവി നൽകി കൂടുതൽ ഫണ്ട് അനുവദിക്കണമെന്നായിരുന്നു ആവശ്യം. ബിജെപിക്കൊപ്പം നിന്ന് ആന്ധ്രയ്ക്ക് പ്രത്യേക പദവി നേടാമെന്ന് നായിഡു കരുതി. ഒന്നാം മോദി സർക്കാരിന് അദ്ദേഹം പിന്തുണ നൽകി. മൂന്ന് വർഷമായിട്ടും ആന്ധ്രയ്ക്ക് പ്രത്യേക പദവി നൽകിയില്ല. തുടർന്ന് നായിഡു ഉടക്കി പിരിയുകയായിരുന്നു.
അമരാവതിയിൽ 2000 ഏക്കർ ഏറ്റെടുത്ത് തലസ്ഥാന നഗരി വികസിപ്പിക്കാം എന്നതായിരുന്നു നായിഡുവിന്റെ പദ്ധതി. ഇതിന് വേണ്ടി പ്രത്യേക വിദേശ വായ്പയും അദ്ദേഹം എടുത്തു. നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിവെക്കുകയും ചെയ്തു. അതോടൊപ്പം തന്നെ വിവാദങ്ങളും തലപൊക്കി. നിർദിഷ്ട തലസ്ഥാന നഗരിയോട് ചേർന്ന പ്രദേശങ്ങൾ ടിഡിപി നേതാക്കൾ വാങ്ങിക്കൂട്ടിയെന്ന് ആരോപണമുണ്ട്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നായിഡുവിന്റെ പാർട്ടി ദയനീയമായി പരാജയപ്പെട്ടു. പിന്നീടാണ് ജഗൻ വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലേറിയത്.
ജഗൻ വന്ന ശേഷം ആദ്യം ചെയ്തത് നായിഡു സർക്കാർ നടപ്പാക്കിയ പരിഷ്കാരങ്ങളെല്ലാം നിർത്തിവെക്കുകയായിരുന്നു. ആശ വർക്കർമാരുടെ ശമ്പളം കൂട്ടുകയും ചെയ്തു. ഇതോടെ ജനപ്രിയനായ മുഖ്യമന്ത്രി എന്ന പ്രതിഛായ സൃഷ്ടിക്കാൻ ജഗന് സാധിച്ചു. നായിഡു സർക്കാരിന്റെ കാലത്ത് തുടങ്ങിയ എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും പരിശോധിച്ചു. അനധികൃതമാണെന്ന് കണ്ട കെട്ടിടങ്ങളെല്ലാം പൊളിച്ചുനീക്കി. മുഖ്യമന്ത്രിക്ക് വേണ്ടി നായിഡു നിർമ്മിച്ച പുതിയ മന്ദിരവും പൊളിച്ചുനീക്കയതിൽപ്പെടും. ആന്ധ്രയിലെ ജോലിയിൽ 75 ശതമാനം ആന്ധ്രക്കാർക്ക് സംവരണം ചെയ്ത ജഗന്റെ നടപടി യുവാക്കൾക്കിടയിൽ അദ്ദേഹത്തെ കൂടുതൽ ജനപ്രിയനാക്കി.
ചന്ദ്രബാബു നായിഡു ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വേളയിൽ നടപ്പാക്കിയ പരിഷ്കാരങ്ങളെല്ലാം പൊളിച്ചെഴുതുകയാണ് ജഗൻ റെഡ്ഡി. അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ എല്ലാം നിർത്തിവച്ചതും പൊളിച്ചുമാറ്റിയതും നായിഡുവിനെ മാത്രം ലക്ഷ്യമിട്ടാണെന്ന ആരോപണം നിലവിലുണ്ട്.
അതിനിടെയാണ് പുതിയ തലസ്ഥാനവുമായി ബന്ധപ്പെട്ട വിവാദം കൊഴുക്കുന്നത്. നായിഡു നേരത്തെ പദ്ധതിയിട്ട അമരാവതി തലസ്ഥാന നഗരിയാക്കാൻ ജഗൻ മോഹന്‍ താൽപ്പര്യമില്ല. അദ്ദേഹം മറ്റേതെങ്കിലും നഗരം തലസ്ഥാനമാക്കി പ്രഖ്യാപിക്കാനാണ് ശ്രമിക്കുന്നത്. അതിൽ ഏറ്റവും ശ്രദ്ധേയമായത്, ആന്ധ്രയ്ക്ക് നാല് തലസ്ഥാനങ്ങൾ വരാൻ പോകുന്നു എന്നതാണ്. ഇക്കാര്യം യാഥാർഥ്യമായാൽ നാല് തലസ്ഥാനങ്ങളുള്ള ഏക സംസ്ഥാനമായി ആന്ധ്രമാറും.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍