Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എട്ടാം ക്ലാസുകാരി ആത്മഹത്യ ചെയ്തത് അമ്മ ശാസിച്ചതിന് പിന്നാലെ; സ്‌കൂളിലെ സമ്മർദ്ദം താങ്ങാനാകാതെ എന്ന് വീട്ടുകാർ; ആരോപണം നിഷേധിച്ച് സ്‌കൂൾ അധികൃതരും

എട്ടാം ക്ലാസുകാരി ആത്മഹത്യ ചെയ്തത് അമ്മ ശാസിച്ചതിന് പിന്നാലെ; സ്‌കൂളിലെ സമ്മർദ്ദം താങ്ങാനാകാതെ എന്ന് വീട്ടുകാർ; ആരോപണം നിഷേധിച്ച് സ്‌കൂൾ അധികൃതരും

മറുനാടൻ മലയാളി ബ്യൂറോ

ലക്‌നൗ: അഞ്ചുനില കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടി എട്ടാം ക്ലാസുകാരി ആത്മഹത്യ ചെയ്തത് അമ്മ ശാസിച്ചതിന് പിന്നാലെ. എന്നാൽ സ്‌കൂൾ അധികൃതരുടെ സമ്മർദ്ദം സഹിക്കാനാകാതെയാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് ആരോപിച്ച് വീട്ടുകാർ രംഗത്തെത്തി. ലക്‌നൗവിലാണ് സംഭവം. പഠനത്തിൽ ശ്രദ്ധിക്കാത്തതിന് അമ്മ ശാസിച്ചതിനാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. അമ്മയോട് മാപ്പു ചോദിച്ചുകൊണ്ടുള്ള പെൺകുട്ടിയുടെ ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.

വീടുൾപ്പെടുന്ന അഞ്ച് നില കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയാണ് എട്ടാം ക്ലാസുകാരി ഇന്ന് രാവിലെ ആത്മഹത്യ ചെയ്തത്. 'അമ്മ, ഞാൻ ചെയ്ത കാര്യത്തിന് എന്നോട് ക്ഷമിക്കണം. എന്നെക്കുറിച്ച് എനിക്ക് തന്നെ നാണക്കേട് തോന്നുന്നു, എനിക്ക് മാപ്പ് നൽകണം' എന്ന് മാത്രമാണ് ആത്മഹത്യക്കുറിപ്പിൽ എഴുതിയിട്ടുള്ളത്. പ്രൈവറ്റ് ബാങ്കിലെ മാനേജരായ അമ്മ പഠനത്തിൽ ശ്രദ്ധിക്കാത്തതിന് മകളെ ശാസിച്ചിരുന്നു. എന്നാൽ സ്‌കൂളിൽ നിന്നുള്ള സമ്മർദ്ദം താങ്ങാനാവാതെയാണ് ആത്മഹത്യയെന്നാണ് വീട്ടുകാരുടെ ആരോപണം.

എന്നാൽ സ്‌കൂൾ അധികൃതർ ഈ ആരോപണം നിഷേധിച്ചു. കുട്ടിക്ക് സ്‌കൂളിൽ നിന്ന് ഒരുവിധ സമ്മർദ്ദമുണ്ടായിട്ടില്ല. കുട്ടി ഒരു സാധാരണ വിദ്യാർത്ഥിയായിരുന്നെന്നും സ്‌കൂൾ അധികൃതർ പറയുന്നു. പരീക്ഷകൾ സ്‌കൂളിൽ നടത്തുന്നത് എട്ടാം ക്ലാസിന് ശേഷമാണെന്നും സ്‌കൂൾ അധികൃതർ വിശദമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP