Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഗോഡ്സെ രാജ്യസ്നേഹി, ജീവിതകാലം മുഴുവൻ അദ്ദേഹം ചിന്തിച്ചത് രാജ്യത്തെക്കുറിച്ച്; ഗാന്ധിയെ വധിക്കാനിടയുണ്ടായ സാഹചര്യം അദ്ദേഹത്തിന് മാത്രമേ അറിയുകയുള്ളൂ: പ്രജ്ഞയ്ക്ക് ശേഷം ഗോഡ്സെ ഭക്തി പ്രകടിപ്പിച്ച് ബിജെപി എംഎ‍ൽഎ

ഗോഡ്സെ രാജ്യസ്നേഹി, ജീവിതകാലം മുഴുവൻ അദ്ദേഹം ചിന്തിച്ചത് രാജ്യത്തെക്കുറിച്ച്; ഗാന്ധിയെ വധിക്കാനിടയുണ്ടായ സാഹചര്യം അദ്ദേഹത്തിന് മാത്രമേ അറിയുകയുള്ളൂ: പ്രജ്ഞയ്ക്ക് ശേഷം ഗോഡ്സെ ഭക്തി പ്രകടിപ്പിച്ച് ബിജെപി എംഎ‍ൽഎ

മറുനാടൻ ഡെസ്‌ക്‌

ഭോപാൽ: ഗാന്ധിഘാതകൻ നാഥുറാം വിനായക് ഗോഡ്സെ രാജ്യസ്നേഹിയാണെന്ന പ്രസ്താവനയുമായി ബിജെപി എംഎ‍ൽഎ ഉഷാ താക്കൂർ. ബിജെപിയുടെ വിവാദ എംപി പ്രജ്ഞ സിങ് ഠാക്കൂറിന് പിന്നാലെയാണ് ഉഷയുടെയും പ്രസ്താവന.

'ഗോഡ്സെ ഒരു ദേശീയവാദിയായിരുന്നു. ജീവിതംകാലം മുഴുവൻ അദ്ദേഹം രാജ്യത്തെ കുറിച്ച് ചിന്തിച്ചു. ഗാന്ധിജിയെ വധിക്കാനുണ്ടായ സാഹചര്യം അദ്ദേഹത്തിന് മാത്രമേ അറിയുകയുള്ളൂ' മധ്യപ്രദേശിലെ ഇൻഡോറിലെ അംബേദ്ക്കർ നഗർ എംഎ‍ൽഎയായ ഉഷാ താക്കൂർ പറഞ്ഞു.

ഗോഡ്സെ ഭക്തി പ്രകടിപ്പിച്ച ബിജെപി എംപി പ്രജ്ഞാ സിങ് ഠാക്കൂറിന്റെ പ്രസ്താവന വിവാദമായതിന് പിന്നാലെയാണ് എംഎ‍ൽഎയും രംഗത്തെത്തിയിരിക്കുന്നത്.അതേസമയം എംഎ‍ൽഎയ്ക്കെതിരെ കോൺഗ്രസ് രംഗത്തെത്തി. ബിജെപിയുടെ ആശയധാര ഗോഡ്സെയുടേതാണെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണെന്ന് മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ നരേന്ദ്ര സലൂജ പറഞ്ഞു. ഇനി സ്വന്തം പാർട്ടി ഓഫീസുകളിൽ ഗോഡ്സെയുടെ ചിത്രമെടുത്ത് വെച്ച് പൂജ ചെയ്താൽ മാത്രം മതിയെന്നും സലൂജ പറഞ്ഞു.

അതേസമയം പ്രസ്താവന അറിഞ്ഞില്ലെന്നാണ് ബിജെപി വക്താവ് ദീപക് വിജയ് വർഗീയ പ്രതികരിച്ചത്.മുസ്ലിംങ്ങൾ പെരുന്നാളിന് ആടിനെ ബലി നൽകുന്നതിന് പകരം സ്വന്തം മക്കളെ ബലി നൽകണമെന്ന് പറഞ്ഞ നേതാവാണ് ഉഷാ താക്കൂർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP