കോടതിയിൽ ഹാജരാക്കിയ കന്നയ്യ കുമാറിന് അഭിഭാഷകരുടെ മർദ്ദനത്തിൽ ഗുരുതര പരിക്ക്; ജെഎൻയു യൂണിയൻ പ്രസിഡന്റിന്റെ റിമാൻഡ് കാലാവധി കോടതി നീട്ടി; ജാമ്യം നൽകുന്നതിനെ എതിർത്ത് ഡൽഹി പൊലീസ്; പട്യാലഹൗസ് കോടതിയിൽ എന്താണ് നടക്കുന്നതെന്ന് ചോദിച്ച് സുപ്രീം കോടതിയും; അന്വേഷണത്തിന് അഞ്ചംഗ സമിതി
ന്യൂഡൽഹി: ദേശവിരുദ്ധ പ്രവർത്തനം ആരോപിച്ച് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ജവഹർലാൽ നെഹ്റു (ജെഎൻയു) സർവകലാശാല യൂണിയൻ പ്രസിഡന്റ് കനയ്യ കുമാറിന്റെ റിമാൻഡ് കാലാവധി കോടതി നീട്ടി. മാർച്ച് രണ്ടു വരെ വിദ്യാർത്ഥിനേതാവിനെ പൊലീസ് കസ്റ്റഡിയിൽ വിടാനാണു ഡൽഹി പട്യാല ഹൗസ് കോടതി ഉത്തരവിട്ടത്. കനയ്യ കുമാറിനു ജാമ്യം നൽകുന്നതിനെ ഡൽഹി പൊലീസ് എതിർത്തു. കനയ്യ കുമാർ രാജ്യദ്രോഹക്കുറ്റം ചെയ്തതിനു തെളിവുകൾ ലഭിച്ചുവെന്നു പൊലീസ് അഭിഭാഷകൻ കോടതിയെ അറിയിച്ചു. യാതൊരു തരത്തിലുള്ള രാജ്യദ്രോഹ പ്രവർത്തികൾക്കും ആഹ്വാനം നൽകിയിട്ടില്ലെന്നും പ്രസംഗത്തിന്റെ വീഡിയോ ഹാജരാക്കാമെന്നും കനയ്യയുടെ അഭിഭാഷകൻ വാദിച്ചു. എന്നാൽ, വാദം തള്ളിയ കോടതി റിമാൻഡ് മാർച്ച് രണ്ടു വരെ നീട്ടി ഉത്തരവിടുകയായിരുന്നു.
തനിക്ക് കോടതിയിലേക്ക് വരുന്ന വഴി അഭിഭാഷകരുടെ മർദ്ദനം ഏറ്റുവെന്ന് കനയ്യ ജഡ്ജിയോട് പറഞ്ഞെങ്കിലും അതിനെക്കുറിച്ച് വിധിപ്രസ്താവത്തിൽ കോടതി ഒന്നും പറഞ്ഞില്ല. അതിനിടെ കനയ്യ കുമാറിന് മർദനത്തിൽ ഗുരുതര പരിക്കേറ്റതായാണ് റിപ്പോർട്ട് ഡൽഹി പട്യാല ഹൗസ് കോടതിയിൽ അഭിഭാഷകരുടെ ആക്രമണത്തിലാണ് കനയ്യക്ക് പരിക്കേറ്റത്. ആന്തരികമായ പരിക്കുകളാണ് കനയ്യക്ക് ഏറ്റിരിക്കുന്നത്. അഭിഭാഷകർ കനയ്യയെ നിലത്തിട്ടു ചവിട്ടുകയും അടിക്കുകയും ചെയ്തിരുന്നു. കോടതി വളപ്പിൽ ഡോക്ടർമാരുടെ അഞ്ചംഗ സംഘമെത്തിയാണ് കനയ്യയെ പരിശോധിച്ചത്.
ദേശവിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് അറസ്റ്റിലായ കനയ്യ കുമാറിനെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് സംഘർഷം അരങ്ങേറിയത്. രണ്ടു ദിവസം മുൻപ് കോടതി പരിസരത്ത് വിദ്യാർത്ഥികളെയും മാദ്ധ്യമപ്രവർത്തകരെയും മർദ്ദിച്ച 50 ഓളം അഭിഭാഷകർ തന്നെയാണ് ഇന്നും ആക്രമണം നടത്തിയത്. മാദ്ധ്യമപ്രവർത്തകർക്ക് നേരെ കല്ലെറിഞ്ഞ അഭിഭാഷക സംഘം പൊലീസ് സുരക്ഷയിൽ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന കനയ്യ കുമാറിനെയും മർദ്ദിച്ചു. ഫസ്റ്റ് പോസ്റ്റ് റിപ്പോർട്ടർ താരിഖ് അൻവറിനെ അക്രമികൾ വളഞ്ഞുവച്ച് മർദ്ദിച്ചു. കഴിഞ്ഞ ദിവസത്തെ സംഘർഷത്തെ തുടർന്ന് 400 ഓളം പൊലീസുകാർ കോടതി പരിസരത്ത് സുരക്ഷയൊരുക്കാൻ എത്തിയിരുന്നു. എന്നാൽ പൊലീസിനെ കാഴ്ചക്കാരാക്കി 50 ഓളം അഭിഭാഷകർ വീണ്ടും അഴിഞ്ഞാട്ടം നടത്തുകയായിരുന്നു.
വിവാദങ്ങൾ കൊടുമ്പിരികൊണ്ടിരിക്കെ പട്യാല കോടതിയിൽ വീണ്ടും അഭിഭാഷക ആക്രമണം. ദേശീയ പതാകയും പിടിച്ചു വന്ദേമാതരം വിളിയുമായെത്തിയ സംഘമാണ് ഇന്നു കോടതിവളപ്പിൽ അതിക്രമം നടത്തിയത്. ഇതേ തുടർന്നാണ് കനയ്യയ്ക്ക് മർദ്ദനമേറ്റത്. ജെ.എൻ.യു വിദ്യാർത്ഥി നേതാവ് കനയ്യ കുമാറിനെ ഹാജരാക്കാനിരിക്കേയാണു പട്യാല കോടതി പരിസരത്ത് രണ്ടാം ദിവസവും അഭിഭാഷകരുടെ ആക്രമണമുണ്ടായത്. സ്ഥലത്തുണ്ടായിരുന്ന മാദ്ധ്യമപ്രവർത്തകരെയും അഭിഭാഷകർ മർദ്ദിച്ചു. തുടർന്ന് കനയ്യ കുമാറിനെ എത്തിച്ചപ്പോഴും അതിക്രമമുണ്ടായി. കനയ്യ കുമാറിനെ അഭിഭാഷകരുടെ കൂട്ടത്തിൽ നിന്നൊരാൾ മർദിച്ചു. നിലത്തിട്ടു ചവിട്ടുകയും ചെയ്തു. ഇതു മൂലമാണ് ഗുരുതര പരിക്കുണ്ടായത്. മാദ്ധ്യമപ്രവർത്തകർക്കുനേരെ കല്ലേറുമുണ്ടായി.
അഭിഭാഷകരുടെയും മാദ്ധ്യമപ്രവർത്തകരുടെയും എണ്ണം കോടതി പരിസരത്ത് പരിമിതപ്പെടുത്തി സുപ്രീം കോടതി നിർദ്ദേശം നൽകിയതിനു പിന്നാലെയാണ് സംഘർഷം അരങ്ങേറിയത്. തുടർന്ന് പട്യാല കോടതിയിൽ എന്താണു നടക്കുന്നതെന്നു സുപ്രീം കോടതി ചോദിച്ചു. പത്തുമിനിറ്റകം ഇക്കാര്യത്തിൽ റിപ്പോർട്ടു നൽകണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ അഞ്ചംഗ അന്വേഷണസമിതിയെ സുപ്രീം കോടതി നിയമിച്ചു. കപിൽ സിബൽ, രാജീവ് ധവാൻ എന്നിവർ ഉൾപ്പെടുന്നതാണു സമിതി. ദേശീയ പതാകയും പിടിച്ച് വന്ദേമാതരം വിളിയുമായാണ് ഒരു വലിയ വിഭാഗം അഭിഭാഷകർ കോടതിയിൽ എത്തിയത്. ഇവരെ നേരിടാൻ മറ്റൊരു വിഭാഗവും സ്ഥലത്തെത്തി. ഇരുവിഭാഗവും ചേരിതിരിഞ്ഞ് കനയ്യ കുമാറിനെ അനുകൂലിച്ചും എതിർത്തും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. കോടതി മുറിക്കുള്ളിൽ വിക്രം ചൗഹാൻ എന്ന അഭിഭാഷകന്റെ നേതൃത്വത്തിലായിരുന്നു മുദ്രാവാക്യം വിളി. ഇന്നലെ ആക്രമണം നടത്തിയ സംഘം തന്നെയാണ് ഇന്നും സംഘർഷത്തിനെത്തിയത്.
വിക്രം സിങ് ചൗഹാനെന്ന അഭിഭാഷകന്റെ ബിജെപി ബന്ധത്തെക്കുറിച്ചു കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ആദ്യ ദിവസം പട്യാല കോടതിയിൽ കനയ്യ കുമാറിനെ ഹാജരാക്കുന്നതിനിടെ ജെഎൻയു വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും മാദ്ധ്യമപ്രവർത്തകരെയും മർദിച്ചത് ഈ അഭിഭാഷകന്റെ നേതൃത്വത്തിലാണ്. എൽ കെ അദ്വാനി, രാജ്നാഥ് സിങ് തുടങ്ങിയ നേതാക്കൾക്കൊപ്പം അഭിഭാഷകനായ വിക്രം സിങ് നിൽക്കുന്ന ചിത്രങ്ങളാണു പുറത്തുവന്നത്. വർഗീയ പരാമർശങ്ങളിലുടെ ക്രുപ്രസിദ്ധി നേടിയ കൈലാഷ് വിജയ്, ബിജെപി വക്താവ് സംബി പത്ര ഉൾപ്പടെ മറ്റ് പ്രമുഖ നേതാക്കൾക്കൊപ്പം വിക്രം സിങ് നിൽക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു.പട്യാലയിൽ രാജ്യദ്രോഹികളെ മർദിച്ചത് താനാണെന്ന് വിക്രം സിങ് ചൗഹാൻ ചാനലുകളോടു പ്രതികരിച്ചിരുന്നു. മാദ്ധ്യമ പ്രവർത്തകരെ അടക്കം ഇയാൾ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയായിരുന്നു പ്രതികരണം.
#WATCH Kanhaiya reaching Patiala House Court (Delhi) #JNURowhttps://t.co/l14gSiyPTS
— ANI (@ANI_news) February 17, 2016
കഴിഞ്ഞ ദിവസമുണ്ടായ സമാനമായ ആക്രമണത്തെ സുപ്രീം കോടതി അപലപിച്ചിരുന്നു. സുപ്രീം കോടതിയുടെ അ'ിപ്രായത്തെ ഒട്ടും മാനിക്കാത്ത തരത്തിലാണ് അഭിഭാഷകർ പട്യാല ഹൗസ് കോടതി വളപ്പിൽ മാദ്ധ്യമ പ്രവർത്തകർക്കെതിരെ ഇന്നും ഗുണ്ടകളെ പോലെ പെരുമാറിയത്. കഴിഞ്ഞ ദിവസം അക്രമം നടത്തിയ അതേ അഭിഭാഷക സംഘമാണ് കോടതിക്ക് മുന്നിൽ അക്രമം നടത്തുന്നത്. അക്രമം നടത്തുന്ന അഭിഭാഷകരെ കസ്റ്റടിയിലെടുക്കാൻ സുപ്രീംകോടതി നിർദ്ദേശം നൽകി. പൊലീസിനെ നോക്കുകുത്തിയാക്കിയാണ് അഭിഭാഷകർ അക്രമം അഴിച്ചുവിട്ടത്. കനയ്യ കുമാറിനെ പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കുന്നതിന്റെ പശ്ചാത്തലത്തിൽ കോടതിയിൽ കന്നത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലും അഭിഭാഷകർക്ക് കോടതി വളപ്പിൽ ആക്രമം അഴിച്ചുവിടാൻ സാധിച്ചുവെന്നത് ഗുരുതര സുരക്ഷാ വീഴ്ച്ചയായും കണക്കാക്കപ്പെടുന്നുണ്ട്.
കഴിഞ്ഞ ദിവസം കനയ്യ കുമാറിനെ പട്യാല കോടതിയിൽ ഹാജരാക്കാൻ കൊണ്ടു വരുന്നതിന് മുമ്പായാണ് ബിജെപി അഭിഭാഷകർ അക്രമാസക്തരായതും മാദ്ധ്യമപ്രവർത്തകരെയും വിദ്യാർത്ഥികളെയും മർദ്ദിച്ചത്. ഇതിനെതിരെ നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് സുപ്രീംകോടതിയിൽ വന്ദേമാതരം വിളിയുണ്ടായത്. വിദ്യാർത്ഥി നേതാവ് കനയ്യ കുമാറിന് വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷണിനെതിരെ ബിജെപി പ്രവർത്തകനായ അഭിഭാഷകൻ മുദ്രാവാക്യം വിളിച്ചു. തുടർന്ന് വന്ദേമാതരം വിളിച്ച് ശേഷം ഇയാൾ കോടതിയിൽ നിന്ന് ഇറങ്ങി ഓടി. ഭീകരർക്ക് വേണ്ടി ഹാജരാകുന്നുവെന്ന് ഉറക്കെ വിളിച്ച് പറഞ്ഞാണ് അഭിഭാഷകൻ മുദ്രാവാക്യം വിളിച്ചത്. കഴിഞ്ഞ ദിവസം മാദ്ധ്യമപ്രവർത്തകർക്കും വിദ്യാർത്ഥികൾക്കും ബിജെപി അഭിഭാഷകരിൽനിന്ന് കോടതി മുറിയിൽ മർദനമേറ്റത് ചൂണ്ടിക്കാട്ടി ജെഎൻയു പൂർവ്വ വിദ്യാർത്ഥിയായ എൻ ഡി ജയപ്രകാശാണ് സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തത്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍