Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സോവിയറ്റു യൂണിയനും അമേരിക്കയും നിർത്തിയ പരീക്ഷണം തുടരുന്നത് ചൈനയും ഇന്ത്യയും; 19ആം നൂറ്റാണ്ടിലേക്ക് തിരികെ നടത്തുമെന്ന് ചീത്തപ്പേരുള്ള വിവാദ മിസൈൽ: സൂപ്പർ ശക്തികൾക്ക് മാത്രം സ്വന്തം

സോവിയറ്റു യൂണിയനും അമേരിക്കയും നിർത്തിയ പരീക്ഷണം തുടരുന്നത് ചൈനയും ഇന്ത്യയും; 19ആം നൂറ്റാണ്ടിലേക്ക് തിരികെ നടത്തുമെന്ന് ചീത്തപ്പേരുള്ള വിവാദ മിസൈൽ: സൂപ്പർ ശക്തികൾക്ക് മാത്രം സ്വന്തം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: . സൈനിക രംഗത്ത് അപൂർവ്വമായ നേട്ടം കൈവരിച്ചു എന്ന് പറയുമ്പോഴും ലോക രാഷ്ട്രങ്ങൾക്കു മുന്നിൽ ഇന്ത്യ ആന്റി സാറ്റലൈറ്റ് മിസൈൽ വികസിപ്പിച്ചതിനെ എങ്ങനെ വിശദീകരിക്കും എന്നതാണ് ലോകം ഉറ്റു നോക്കുന്നത്. ബഹിരാകാശത്തേക്ക് ആയുധം ഉപയോഗിക്കരുത് എന്ന 1967ലെ യു.എൻ ഉടമ്പടിക്ക് വിരുദ്ധമാണ് ഇതെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. പാക്കിസ്ഥാനെതിരെ സൈനിക നടപടിയുണ്ടാകുമോ എന്ന് പോലും തോന്നിച്ചിടത്താണ് ബഹിരാകാശ രംഗത്ത് ഇന്ത്യ കൈവരിച്ച നേട്ടത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത്.

ഇന്ത്യ ഒരു രാജ്യത്തിനുമെതിരെ മിസൈൽ പ്രയോഗിക്കാൻ ആഗ്രഹിക്കുന്നില്ല. സുരക്ഷയ്ക്കുവേണ്ടിയുള്ള പ്രതിരോധ നീക്കം മാത്രമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷണം ഒരു അന്താരാഷ്ട്ര നിയമങ്ങളെയോ കരാറുകളേയോ ലംഘിക്കുന്നതല്ലെന്നും മോദി പറഞ്ഞു. രാജ്യത്തോട് സുപ്രധാന വിവരം അറിയിക്കാനുണ്ടെന്ന് ട്വീറ്റ് ചെയ്ത ശേഷമാണ് പ്രാധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. വാർത്താ സമ്മേളനത്തിന് മുമ്പ് സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രിതല സമിതി യോഗം ചേർന്നിരുന്നു.

സൈനിക രംഗത്ത് വൻ കുതിച്ച് ചാട്ടം കൃത്രിമ ഉപഗ്രഹങ്ങൾ ഉപയോഗിച്ചുള്ള ചാരപ്രവർത്തനം തടയാൻ ഇന്ത്യയ്ക്ക് ഏറെ സഹായകമാണ് ആന്റി സാറ്റ്‌ലൈറ്റ് മിസൈലുകൾ. അടിയന്തര ഘട്ടങ്ങളിൽ ശത്രുരാജ്യത്തിന്റെ വാർത്താ വിനിമയ ഉപഗ്രഹങ്ങളെ തകർത്ത് ആശയവിനിമയം തടസപ്പെടുത്താനും കഴിയും. എന്നാൽ ഇത് ലോകത്തെ പത്തൊമ്പതാം ലോകത്തിലേക്ക് തിരികെ എത്തിക്കുമെന്നാണ് സുരക്ഷാ രംഗത്തെ വിദഗ്ദ്ധർ പറയുന്നത്. ഉപഗ്രഹ സഹായത്തോടെയുള്ള ആധുനിക വാർത്താവിനിമയ സംവിധാനങ്ങളെ പോലും തകർത്ത് തരിപ്പണമാക്കാൻ ശക്തമായ പുത്തൻ ആയുധം ഇന്ത്യ കരസ്ഥമാക്കിയതിനെ ലേക രാജ്യങ്ങൾ എങ്ങനെ സ്വീകരിക്കും എന്നതും ശ്രദ്ധേയമാകും.

ആന്റി സാറ്റലൈറ്റ് മിസൈലുകൾ

ബഹിരാകാശത്തുള്ള ഉപഗ്രഹങ്ങളെ ഭൂമിയിൽ നിന്ന് തകർക്കാൻ കഴിയുന്ന രീതിയിലുള്ള മിസൈലുകളാണ് ആന്റി സാറ്റലൈറ്റ് മിസൈലുകൾ. മിസൈലുകളെ തകർക്കാനോ അവയുടെ പ്രവർത്തനം താറുമാറാക്കാനോ കഴിയുന്ന വിധത്തിലാണ് ഇവയുടെ നിർമ്മാണം. കര, വായു, ജലം തുടങ്ങിയ പ്രതലങ്ങളിൽ നിന്ന് മിസൈൽ വിക്ഷേപിക്കാം.

1957ൽ സോവിയറ്റ് യൂണിയൻ ലോകത്തെ ആദ്യ ഉപഗ്രഹം വിക്ഷേപിച്ചതോടെയാണ് ആന്റി സാറ്റലൈറ്റ് മിസൈലുകളെക്കുറിച്ചുള്ള ഗവേഷണം തുടങ്ങിയത്. 1980കളിൽ തന്നെ അമേരിക്കയും സോവിയറ്റ് യൂണിയനും ആന്റി സാറ്റലൈറ്റ് മിസൈലുകൾ വിജയകരമായി വിക്ഷേപിച്ചു. ബഹിരാകാശത്തേക്ക് ആയുധം പ്രയോഗിക്കരുതെന്ന 1967ലെ യു.എൻ ഉടമ്പടിക്ക് വിരുദ്ധമായിരുന്നു ഇത്.

പിന്നീട് ഇരുരാജ്യങ്ങളും പരീക്ഷണം നിറുത്തിയെങ്കിലും 2007ൽ ആന്റി സാറ്റലൈറ്റ് മിസൈൽ വിക്ഷേപിച്ച് ചൈന ലോകരാജ്യങ്ങളെ ഞെട്ടിച്ചു. മൂന്ന് പരാജയങ്ങൾക്ക് ശേഷമായിരുന്നു ചൈനയുടെ വിക്ഷേപണ വിജയം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP