Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മരിച്ചെന്ന് കരുതി മോർച്ചറിയിലേക്ക് മാറ്റിയ 65കാരിക്ക് 'ജീവൻവെച്ചു'; ഫ്രീസർ തുറന്ന് സ്വർണമെടുക്കാൻ ശ്രമിച്ചപ്പോൾ ശരീരത്ത് ശ്വാസം കണ്ടെത്തിയതിന് പിന്നാലെ കണ്ണും തുറന്നു; ചണ്ഡീഗഡിലെ സ്വകാര്യ ആശുപത്രിയിൽ നടന്ന സംഭവം ഡോക്ടർമാരേയും ഞെട്ടിച്ചു; പുതുജീവൻ കിട്ടിയ വയോധിക ബന്ധുക്കൾക്കൊപ്പം വീട്ടിലേക്ക്

മരിച്ചെന്ന് കരുതി മോർച്ചറിയിലേക്ക് മാറ്റിയ 65കാരിക്ക് 'ജീവൻവെച്ചു'; ഫ്രീസർ തുറന്ന് സ്വർണമെടുക്കാൻ ശ്രമിച്ചപ്പോൾ ശരീരത്ത് ശ്വാസം കണ്ടെത്തിയതിന് പിന്നാലെ കണ്ണും തുറന്നു; ചണ്ഡീഗഡിലെ സ്വകാര്യ ആശുപത്രിയിൽ നടന്ന സംഭവം ഡോക്ടർമാരേയും ഞെട്ടിച്ചു; പുതുജീവൻ കിട്ടിയ വയോധിക ബന്ധുക്കൾക്കൊപ്പം വീട്ടിലേക്ക്

മറുനാടൻ ഡെസ്‌ക്‌

ചണ്ഡീഗഢ്: മരിച്ചെന്ന് കരുതിയ വയോധിക മോർച്ചറിയിൽ വെച്ച് കണ്ണ് തുറന്നു. പഞ്ചാബിലെ കപൂർത്തലയിലെ ആശുപത്രിയിൽ വച്ചാണ് സംഭവം. ആശുപത്രിയിൽ പ്രവേശിപ്പിച്ച 65കാരിയായ വയോധിക മരിച്ചെന്ന് കരുതി മോർച്ചറിയിലെ ഫ്രീസർ ബോക്‌സുലേക്ക് മാറ്റി. എന്നാൽ ഏതാനും സമയം കഴിഞ്ഞ് ഇവരുടെ ശരീരത്ത് നിന്നും സ്വർണാഭരണങ്ങൾ എടുക്കാനായി ബന്ധുക്കൾ വന്നപ്പോഴാണ് ഇവർക്ക് ശ്വാസമുണ്ടെന്ന് മനസിലായത്.

ഉടൻ തന്നെ ബന്ധുക്കൾ ഡോക്ടർമാരെ വിവരമറിയിച്ചതിന് പിന്നാലെ വിദഗ്ധ പരിശോധന നടത്തുകയായിരുന്നു. ഇവരുടെ മുഖത്ത് വെള്ളം തളിച്ചപ്പോൾ ഇവർ ഉണരുകയും ഏതാനും സമയത്തിനുള്ളിൽ തന്നെ അൽപം വെള്ളം കുടിക്കുകയും ചെയ്തിരുന്നു. വയോധിക മരിച്ചിട്ടില്ലെന്ന് കണ്ടെത്തിയതോടെ ആശുപത്രി അധികൃതർ ഇവരെ ബന്ധുക്കളോടൊപ്പം വിട്ടു.

എന്നാൽ വീട്ടിലെത്തിയതിന് പിന്നാലെ 65-കാരിയുടെ ആരോഗ്യനില വീണ്ടും മോശമാവുകയും കപൂർത്തല സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ചികിത്സയ്ക്കിടെ ബുധനാഴ്ച രാവിലെയോടെ ഇവർ മരിച്ചു. അതേസമയം, സംഭവത്തിൽ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു പൊലീസിന്റെ പ്രതികരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP