ഹെൽമറ്റും സീറ്റ് ബെൽറ്റും ധരിച്ചില്ലെങ്കിൽ 2500 രൂപ; റെഡ്ലൈറ്റ് ചാടിയാൽ 5000! മദ്യപിച്ച് വണ്ടി ഓടിച്ചാൽ 50,000 പിഴയും ജയിലും: ബ്രിട്ടീഷ് മാതൃകയിൽ നിയമം അഴിച്ചുപണിയുമ്പോൾ കുടിയന്മാർ മര്യാദക്കാരാകുമോ?
വണ്ടിയുമായി റോഡിലിറങ്ങുന്നവരുടെ ധാരണ റോഡ് അവരുടെ തറവാട്ട് സ്വത്താണെന്നാണ്. രണ്ടെണ്ണം വീശിയിട്ടുണ്ടെങ്കിൽ പിന്നെ പറയുകയും വേണ്ട. ഇങ്ങനെയുള്ളവരെ മര്യാദ പഠിപ്പിക്കാൻ പുതിയ റോഡ് നിയമങ്ങളിലൂടെ മോദി സർക്കാർ ഒരുങ്ങുകയാണ്. രാജ്യവ്യാപകമായി നിത്യേന 380 പേരെങ്കിലും റോഡപകടങ്ങളിൽ മരിക്കുന്ന സാഹചര്യത്തിലാണ് പുതിയ ട്രാഫിക് നിയമങ്ങൾ ഏർപ്പെടുത്താൻ സർക്കാർ ഒരുങ്ങുന്നത്.
ബ്രിട്ടീഷ് മാതൃകയിൽ ഡ്രൈവിങ് ലൈസൻസിൽ പിഴ പോയിന്റ് സമ്പ്രദായം ഏർപ്പെടുത്തുന്നതാവും ഏറ്റവും പ്രധാന പരിഷ്കാരം. ഇതനുസരിച്ച് ഓരോ ഡ്രൈവിങ് നിയമലംഘനവും സംഭവിക്കുമ്പോൾ ഒരു നിശ്ചി പിഴ ലൈസൻസിൽ നൽകും. ഇത്തരത്തിൽ ഒരു ഡ്രൈവറുടെ ലൈസൻസിൽ 12 നെഗറ്റീവ് പോയിന്റുകൾ ഉണ്ടാകുമ്പോൾ അയാളുടെ ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യും. ഇത്തരത്തിൽ ഡ്രൈവർ മറ്റൊരു 12 നെഗറ്റീവ് പോയിന്റുകൾ കൂടി നേടിയാൽ ലൈസൻസ് അഞ്ച് വർഷത്തേക്ക് ക്യാൻസൽ ചെയ്യും.
അമിത വേഗത്തിൽ കാറോടിച്ചാൽ വൻപിഴ ആയിരിക്കും ഈ നിയമം നടപ്പിലാക്കുന്നതോടെ നിലവിൽ വരിക. 5000 രൂപ മുതൽ 25000 രൂപ വരെയായിരിക്കും പിഴ ഈടാക്കുക. ഇപ്പോൾ 100 മുതൽ 500 വരെ ഈടാക്കുന്നിടത്താണ് ഈ മാറ്റം. വേഗതയുടെ ഗൗരവം അനുസരിച്ചായിരിക്കും പിഴയും കൂടുക. 5000, 10000, 25000 എന്നിങ്ങനെ മൂന്നു വിധം ക്ലാസ്സുകളാണ് നടപ്പിലാക്കുക. ഇത് നടപ്പിലായാൽ ഒരൊറ്റ യാത്ര പോയി മടങ്ങുമ്പോൾ നാല് പ്രധാന പിഴവുകൾ വരുത്തിയാൽ ഒരു ലക്ഷം രൂപ വരെ പിഴയായി നൽകേണ്ടി വരാം. മത്സര ഓട്ടം നടത്തുകയോ റേസിങ്ങ് നടത്തുകയോ ചെയ്താൽ കുറഞ്ഞ പിഴ 10000 രൂപയായിരിക്കും. രണ്ട് തെറ്റുകൾക്കും പെനാൽറ്റി പോയിന്റും നൽകും.
ഒരു ലൈസൻസ് റദ്ദ് ചെയ്താൽ പുതിയ ലൈസൻസ് എടുക്കാൻ 25000 രൂപ ഫീസ് നൽകണമെന്നും നിയമത്തിൽ പറയുന്നുണ്ട്. അല്ലെങ്കിൽ മൂന്നു മാസം തടവ് അനുഭവിച്ചാൽ മതിയാകും. ലൈസൻസ് ഇല്ലാതെ വണ്ടിയോടിച്ചാൽ 10000 രൂപ ആയിരിക്കും പിഴ. രജിസ്ട്രേഷൻ ഇല്ലാത്ത വണ്ടി ഓടിച്ചാൽ പിഴ ഒരു ലക്ഷം ആയിരിക്കും. മദ്യപിച്ച് കാർ ഓടിക്കുന്നതിന്റെ ശിക്ഷയാണ് കൂടുതൽ, 100 മില്ലി ലിറ്റർ മൂത്രത്തിൽ 30 മുതൽ 100 വരെ മില്ലിഗ്രാം ആൽക്കഹോൾ കണ്ടെത്തിയാൽ 25000 രൂപ പിഴയോ ആറ് മാസം തടവോ രണ്ടും കൂടി ഒരുമിച്ചോ നൽകാം. ഇതിന് മുകളിൽ ആണ് മദ്യത്തിന്റെ അളവെങ്കിൽ 50000 രൂപ പിഴയും ഒരു വർഷം വരെ തടവും ആയിരിക്കും ശിക്ഷ. എന്നുവച്ചാൽ ഒരു ലാർജ് അടിച്ച് വണ്ടി ഓടിച്ചാൽ പോലും 25000 രൂപ പിഴ ലഭിക്കാമെന്നർത്ഥം.
ട്രാഫിക് സിഗ്നൽ ലംഘിക്കുക, മോട്ടോർ സൈക്കിളിൽ മൂന്ന് പേരെ ഇരുത്തി ഓടിക്കുക, മദ്യപിച്ച് വാഹനമോടിക്കൽ, രജിസ്ട്രേഷനില്ലാതെ വാഹനം ഉപയോഗിക്കൽ തുടങ്ങിയ ഓരോ കേസിലും 3 നെഗറ്റീവ് പോയിന്റായിരിക്കും ചുമത്തുക. യുകെ, അമേരിക്ക, ഓസ്ട്രേലിയ, ചൈന എന്നീ രാജ്യങ്ങളിലെ ട്രാഫിക് നിയമങ്ങളുടെ മാതൃകയിലായിരിക്കും പുതിയ നിയമമെന്നറിയുന്നു. പുതിയ നിയപ്രകാരം ട്രാഫിക് ലൈറ്റ് ലംഘിച്ചാൽ 5000 രൂപ പിഴ നൽകേണ്ടി വരും. ലോകത്തിലെ ഏറ്റവും നല്ലതും ഫലപ്രദവുമായ ട്രാഫിക് നിയമങ്ങളെ അടിസ്ഥാനമാക്കിയാണ് പുതിയ നിയമത്തിന്റെ കരട് തയ്യാറാക്കുന്നത്. ഇതു പ്രകാരം ഹെൽമെറ്റ് ധരിക്കാതെ ഇരുചക്രമോട്ടോർ വാഹനമോടിച്ചാലോ സീറ്റ് ബെൽറ്റ് ധരിക്കാതെ കാർ ഓടിച്ചാലോ 2500 രൂപ പിഴയും നെഗറ്റീവ് പോയിന്റും ചുമത്തും. റോഡിൽ അപകടങ്ങൾ വർധിക്കുന്നതിന്റെ പ്രധാനകാരണങ്ങളിൽ രണ്ടെണ്ണമാണിത്. ഇതിനു പുറമെ മദ്യപിച്ച് വാഹനമോടിക്കുന്നതും അമിത വേഗതയും രാജ്യത്തെ റോഡുകളെ കുരുതിക്കളമാക്കുന്നു.
വാഹനമോടിക്കുന്നവരാണ് റോഡിലെ അപകടങ്ങളിലെ മുഖ്യ ഉത്തരവാദികളെന്ന് പുതിയ നിയമം പറയുന്നു. ഉത്തരവാദിത്വമില്ലാതെ വണ്ടിയോടിക്കുന്നവരെയും വാഹന ഉടമകളെയും നിയന്ത്രിക്കുകയാണ് പുതിയ നിയമത്തിന്റെ പ്രധാന ലക്ഷ്യം. റോഡിലെ ഗതാഗതത്തിന് തടസമുണ്ടാക്കുന്ന രീതിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങളുടെ ഉടമകളിൽ നിന്ന് മണിക്കൂറിന് 1000 രൂപ എന്ന തോതിൽ പിഴ ചുമത്താനും നീക്കമുണ്ട്.
യുകെ, ജപ്പാൻ, ഓസ്ട്രേലിയ, ഇറ്റലി, ഫ്രാൻസ് തുടങ്ങിയ നിരവധി രാജ്യങ്ങളിൽ കർക്കശമായ റോഡ്നിയമങ്ങളാണുള്ളത്. ഇവിടങ്ങളിൽ ട്രാഫിക് നിയമലംഘനങ്ങൾക്ക് കനത്ത ശിക്ഷയും റോഡപകടങ്ങൾ കുറയ്ക്കാൻ കടുത്ത നിയമങ്ങളുമാണുള്ളത്. ട്രാഫിക് നിയമങ്ങൾ കർക്കശമാക്കി നടത്താനുള്ള ഭരണവ്യവസ്ഥയും ട്രാഫിക് ബോധവൽക്കരണവും ഇവിടെ അപകടങ്ങൾ കുറയ്ക്കാൻ കാരണമായി വർത്തിക്കുന്നു. ചൈനയും ഇന്ത്യയും ബ്രസീലും ഈ മാതൃകകൾ പിന്തുടരുകയാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ റോഡപകടങ്ങളുണ്ടാകുന്ന രണ്ടാമത്തെ രാജ്യമായ ചൈനയിൽ 2013ൽ കർക്കശമായ ട്രാഫിക് നിയമങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്.
റോഡ് നിയമങ്ങൾ കർക്കശമാക്കാനുള്ള ഒരു ബിൽ വിന്റർ സെഷനിൽ ലോക്സഭയിൽ അവതരിപ്പിക്കുമെന്ന് റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറയുന്നു. നിയമത്തിന്റെ കരട് തയ്യാറാക്കിയ ശേഷം കേന്ദ്രഗവൺമെന്റ് ഇക്കാര്യത്തിൽ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടുമെന്നാണറിയുന്നത്.
ബ്രിട്ടീഷ് മോദിൽ നിയമം നടപ്പാക്കുമ്പോൾ നെഗറ്റീവ് പോയിന്റിലൂടെ ലൈസൻസ് നഷ്ടപ്പെട്ട് ്ൈഡ്രവർക്ക് അത് വീണ്ടും തിരിച്ചു കിട്ടണമെങ്കിൽ കർക്കശമായ കടമ്പകളുള്ള ടെസ്റ്റ് പാസാകേണ്ടി വരും. മദ്യപിച്ച് വണ്ടിയോടിക്കുന്നത് പിടിക്കപ്പെട്ടാൽ ഒറ്റയടിക്ക് ലൈസൻസ് റദ്ദാക്കാനുള്ള പിഴ ലഭിക്കും. മദ്യപിച്ച് വണ്ടിയോടിച്ച് അപകടമുണ്ടാക്കിയാൽ കൊലക്കുറ്റത്തിനാകും കേസ് ചാർജ് ചെയ്യുക.
അഴിമതിയുടെ വിളനിലങ്ങളായ ആർടി ഓഫീസുകൾ ഇല്ലാതാക്കുമെന്ന പ്രഖ്യാപനവും ഇതോടനുബന്ധിച്ച് പുറത്ത് വന്നിരുന്നു. പെർമിറ്റും ലൈസൻസും വാഹനസംബന്ധിയായ മറ്റ് സേവനങ്ങളും ഇലക്ട്രോണിക് സംവിധാനത്തിലൂടെ ലഭ്യമാക്കുന്നതുൾപ്പെടെയുള്ള പരിഷ്കാരങ്ങൾ ഫലത്തിൽ സാധാരണക്കാരന് ഏറെ ഗുണം ചെയ്യുമെന്നുറപ്പാണ്.
Graphic Courtesy- The Times of India
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍