കേരളവും ത്രിപുരയും നിശ്ചലമായി; ബംഗാളിലും ഏറെക്കുറേ വിജയം; ഡൽഹി ഒഴികെയുള്ള വൻ നഗരങ്ങളെയെല്ലാം സമരം ബാധിച്ചു: ഒറ്റ ദിവസം രാജ്യത്തിന് നഷ്ടമായത് 25,000 കോടിയെന്ന് കണക്ക്
ന്യൂഡൽഹി: കേന്ദ്രസർക്കാറിന്റെ തൊഴിലാളി വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും അടക്കം പത്ത് ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത പണിമുടക്കിൽ കേരളവും ത്രിപുരയും നിശ്ചലമായി. ബംഗാളിലും പണമുടക്ക് പൂർണ്ണമായി. രാജ്യത്തെ വൻ നഗരങ്ങളെയൊക്കെ തൊഴിലാളി പണിമുടക്ക് ബാധിച്ചു. രാജ്യതലസ്ഥാനമായ ഡൽഹി പണിമുടക്ക് ദിവസവും സാധാരണ പോലെ പ്രവർത്തിച്ചു.
റോഡുഗതാഗതം, പ്രതിരോധനിർമ്മാണം, ബാങ്ക്ഇൻഷുറൻസ്, തുറമുഖം, തപാൽ, ടെലികോം, കൽക്കരി, ഉരുക്ക്, എണ്ണ പ്രകൃതിവാതകം, ഊർജം, പൊതുമേഖലാ സ്ഥാപനങ്ങൾ, കേന്ദ്ര സംസ്ഥാന സർക്കാർ ഓഫീസുകൾ തുടങ്ങി വിവിധ മേഖലകളെ ഹർത്താൽ ബാധിച്ചു. ആർഎസ്എസ് സമ്മർദത്തെ തുടർന്ന് ബിഎംഎസ് പിൻവാങ്ങിയെങ്കിലും പണിമുടക്കിനെ ബാധിച്ചില്ലെന്നാണ് മറ്റ് ട്രേഡ് യൂണിയനുകൾ അഭിപ്രായപ്പെട്ടത്. 15 കോടിയിലേറെപ്പേർ അണിനിരന്ന സമരം സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവുംവലിയ പണിമുടക്കാണെന്ന് ട്രേഡ്യൂണിയൻ നേതാക്കൾ പറഞ്ഞു. ആന്ധ്ര, തെലങ്കാന, ഒഡിഷ, ഹിമാചൽ, പുതുശ്ശേരി, ഗോവ, കർണാടക സംസ്ഥാനങ്ങളെയും പണിമുടക്ക് ബാധിച്ചു.
അതേസമയം അഖിലേന്ത്യാ പണിമുടക്കുമൂലം രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്കുണ്ടായ നഷ്ടം 25,000 കോടി രൂപയാണെന്നാണ് റിപ്പോർട്ട്. അസോഷ്യേറ്റഡ് ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഓഫ് ഇന്ത്യയുടെ (അസോചം) കണക്കുപ്രകാരം ഉൽപാദനം, വ്യാപാരം, ഗതാഗതം, കയറ്റുമതി, സർക്കാർ സേവനങ്ങൾ, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിലുണ്ടായ നഷ്ടത്തിന്റെ കണക്കാണിത്.
കേരളത്തിൽ ഡയസ്നോൺ പോലുള്ള ഭീഷണികൾ തള്ളി ജീവനക്കാരും തൊഴിലാളികളും ഒറ്റക്കെട്ടായി പണിമുടക്കിൽ അണിനിരന്നു. പണിമുടക്കിയ വിവിധ മേഖലകളിലെ തൊഴിലാളികളും ജീവനക്കാരും പ്രകടനങ്ങളും ധർണയും നടത്തി.സർക്കാർ ഓഫീസുകളും വിദ്യാഭ്യാസസ്ഥാപനങ്ങളും പണിശാലകളും പൂർണമായും അടഞ്ഞുകിടന്നു. സ്കൂൾ, കോളേജ്, സർവകലാശാലാ അദ്ധ്യാപകരും ജീവനക്കാരും പണിമുടക്കിൽ അണിചേർന്നു. പിഎസ്സിയുടേത് അടക്കം പരീക്ഷകൾ മാറ്റിവച്ചു. വാഹനങ്ങൾ പണിമുടക്കിയതോടെ തെരുവുകൾ നിശ്ചലമായി. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. ഭരണസിരാകേന്ദ്രമായ സെക്രട്ടറിയറ്റിന്റെ പ്രവർത്തനം സ്തംഭിച്ചു.
സെക്രട്ടറിയറ്റിലെ ഹാജർനില 21.48 ശതമാനമാണെന്ന് സർക്കാർ പത്രക്കുറിപ്പിൽ അവകാശപ്പെട്ടെങ്കിലും എല്ലാ വകുപ്പുകളുടെയും പ്രവർത്തനം സ്തംഭിച്ചു. ബാങ്കിങ്, തപാൽ, ടെലികോം മേഖലകളിലും പണിമുടക്ക് പൂർണമായി. റിസർവ് ബാങ്ക് ജീവനക്കാരും സമരത്തിൽ പങ്കുചേർന്നു. തിരുവനന്തപുരത്തെയും കൊച്ചിയിലെയും റിസർവ് ബാങ്ക് ശാഖകൾ പ്രവർത്തിച്ചില്ല. നബാർഡ് ജീവനക്കാരും പണിമുടക്കി. ബാങ്കിടപാടുകൾ പൂർണമായും നിലച്ചു. വ്യവസായ തലസ്ഥാനമായ എറണാകുളം ജില്ലയിൽ അഞ്ചു ലക്ഷത്തോളം തൊഴിലാളികളും ജീവനക്കാരും പണിമുടക്കി. പ്രതിരോധ എൻജിനിയറിങ് വിഭാഗം, ഇൻഫോ പാർക്ക് എന്നിവിടങ്ങളിലും ഇതാദ്യമായി പണിമുടക്ക് ബാധിച്ചു. ഇൻഫോ പാർക്കിലെ 40 ശതമാനം പേർ പണിമുടക്കി. കൊച്ചി അന്തരാഷ്ട്ര വിമാനത്താവളത്തിൽ വിമാനങ്ങൾ വൈകി. കൊച്ചി എണ്ണശുദ്ധീകരണശാലയിലെ നിർമ്മാണപ്രവർത്തനങ്ങൾ സ്തംഭിച്ചു. ഇവിടെ 16,000 തൊഴിലാളികളിൽ 92 ശതമാനം പേരും പണിമുടക്കി. അത്യാവശ്യ സർവീസിലുള്ളവരും പ്രൊബേഷനിലുള്ളവരും മാത്രമാണ് ഹാജരായത്.
ഡൽഹിയിൽ ഒരുവിഭാഗം ഓട്ടോ- ടാക്സി തൊഴിലാളികളുടെ ഏകദിനസമരവും ഇന്നലെയായിരുന്നു. എന്നാൽ, മെട്രോ - ബസ് സർവീസുകൾക്കു മുടക്കമുണ്ടായില്ല. ബാങ്കിങ് മേഖലയെയാണു പണിമുടക്ക് ഏറ്റവുമധികം ബാധിച്ചത്. 23 പൊതുമേഖലാ ബാങ്കുകൾ, 12 സ്വകാര്യ ബാങ്കുകൾ, 52 പ്രാദേശിക - ഗ്രാമീണ ബാങ്കുകൾ, 13,000 സഹകരണ ബാങ്കുകൾ എന്നിവിടങ്ങളിലെ ജീവനക്കാർ പണിമുടക്കി. കൽക്കരി ഖനികളുടെ പ്രവർത്തനവും തടസ്സപ്പെട്ടു. ചിലയിടങ്ങളിൽ ട്രെയിനുകൾ വൈകി. ബംഗാളിലും കേരളത്തിലും ചിലയിടങ്ങളിൽ സംഘർഷങ്ങളുമുണ്ടായി. ഇടതുപാർട്ടികളുടെയും തൃണമൂൽ കോൺഗ്രസിന്റെയും പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷങ്ങളെത്തുടർന്നു ബംഗാളിൽ 200 പേരെ അറസ്റ്റ് ചെയ്തു.
നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നശേഷമുള്ള ആദ്യ അഖിലേന്ത്യാ പണിമുടക്കായിരുന്നു ഇന്നലത്തേത്. പണിമുടക്കു വൻ വിജയമായിരുന്നുവെന്നു ട്രേഡ് യൂണിയൻ നേതാക്കൾ അവകാശപ്പെട്ടു. കുറഞ്ഞ വേതനം 15,000 രൂപയാക്കി നിശ്ചയിക്കുക, വിലക്കയറ്റം പിടിച്ചുനിർത്തുക, തൊഴിലില്ലായ്മ നിയന്ത്രിക്കുക, തൊഴിൽ നിയമങ്ങൾ കർശനമായി നടപ്പാക്കുക, നിയമ ഭേദഗതികൾ ഒഴിവാക്കുക, സ്വകാര്യവൽക്കരണ നീക്കം ഉപേക്ഷിക്കുക, സാമൂഹിക സുരക്ഷ എല്ലാ തൊഴിലാളികൾക്കും ഉറപ്പുവരുത്തുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു 10 ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലുള്ള പണിമുടക്ക്. ബിഎംഎസ് പണിമുടക്കിൽനിന്നു വിട്ടുനിന്നു.
രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ ഒരുവിഭാഗം ജീവനക്കാർ പണിമുടക്കിൽ പങ്കുചേർന്നതു ബാങ്കുകളുടെ പ്രവർത്തനത്തെ ഭാഗികമായി ബാധിച്ചു. 12,000 ജീവനക്കാരിലേറെയും പണിമുടക്കിയതുമൂലം മുംബൈ പോർട്ട് ട്രസ്റ്റിന്റെ പ്രവർത്തനവും സ്തംഭിച്ചു. എന്നാൽ, പൊതുഗതാഗത സംവിധാനങ്ങളെ ബാധിച്ചില്ല. സബർബൻ ട്രെയിനുകളും ബസുകളും പതിവുപോലെ ഓടി. ഒരു വിഭാഗം ടാക്സി സർവീസുകൾ പണിമുടക്കി.
തമിഴ്നാട്ടിൽ ബാങ്കിങ് ടെകസ്റ്റെയിൽ മേഖലയെ ബാധിച്ചത് ഒഴികെ മറ്റ് പ്രവർത്തനങ്ങളെ പണമുടക്ക് സാരമായി ബാധിച്ചില്ല. എസ്ബിഐ, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നിവ ഒഴികെയുള്ള ബാങ്കുകളുടെ പ്രവർത്തനം തടസ്സപ്പെട്ടു. കൂടാതെ തുറമുഖത്തിന്റെ പ്രവർത്തനത്തെയും ബാധിച്ചു. തിരുപ്പൂരിലെ ടെക്സ്റ്റൈൽ യൂണിറ്റുകളിൽ ചിലതു പ്രവർത്തിച്ചില്ല. സംസ്ഥാനാന്തര ബസ് സർവീസുകൾ തടസ്സപ്പെട്ടെങ്കിലും ചെന്നൈ നഗരത്തിനുള്ളിൽ ബസുകളും ഓട്ടോകളും പതിവുപോലെ സർവീസ് നടത്തി. ചില സ്ഥലങ്ങളിൽ ട്രെയിൻ ഉപരോധിക്കാനും ശ്രമമുണ്ടായി.
രാജ്യത്തിന്റെ ഐടി തലസ്ഥാനമായ ബാംഗ്ലൂരിനെ ഇത്തവണത്തെ പണിമുടക്ക് സാരമായി തന്നെ ബാധിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളായ എച്ച്എഎൽ, ബിഇഎൽ, ബിഇഎംഎൽ, ബിഎച്ച്ഇഎൽ, എച്ച്എംടി, ഐടിഐ എന്നിവയിലെ ജീവനക്കാർ പണിമുടക്കി. പീനിയ വ്യവസായമേഖലയിൽ നൂറുകണക്കിനു ഫാക്ടറികൾ അടഞ്ഞുകിടന്നു. നഗരത്തിലെ ബസ് ഗതാഗതം വൈകിട്ട് അഞ്ചുവരെ പൂർണമായി സ്തംഭിച്ചു. സംസ്ഥാനാന്തര ബസ് സർവീസുകൾ വൈകിട്ടാണു പുനരാരംഭിച്ചത്. ഓട്ടോറിക്ഷകളും വളരെ കുറച്ചു മാത്രമാണു നിരത്തിലിറങ്ങിയത്. ഐടി കമ്പനികൾ പ്രവർത്തിച്ചു.
പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, യുപി, ബിഹാർ സംസ്ഥാനങ്ങളിൽ പണിമുടക്ക് റോഡുഗതാഗതത്തെ ബാധിച്ചു. ഈ സംസ്ഥാനങ്ങളിൽ ഓട്ടോടാക്സി തൊഴിലാളികൾ പണിമുടക്കിൽ പങ്കാളികളായി. റോഡുഗതാഗത ഭേദഗതി ബില്ലിനെതിരായ ശക്തമായ താക്കീതുകൂടിയായി പണിമുടക്ക്. തൊഴിലാളികൾ വിവിധയിടങ്ങളിൽ ദേശീയപാതകളും റെയിൽപാളങ്ങളും ഉപരോധിച്ചു.
അതേസമയം പണിമുടക്ക് സാരമായി ബാധിക്കാതെയാണ് രാജ്യതലസ്ഥാനമായ ഡൽഹി കടന്നുപോയത്. ഡൽഹി സർക്കാരിന്റെ സിറ്റി ടാക്സി പദ്ധതിക്കെതിരെ ഒരുവിഭാഗം ഓട്ടോ - ടാക്സി തൊഴിലാളികൾ ഇന്നലെ നടത്തിയ ഏകദിനസമരം തലസ്ഥാന നിവാസികളെ വലച്ചു. രാവിലെ ഓഫിസുകളിലേക്ക് ഇറങ്ങിയവരാണു ബുദ്ധിമുട്ടിയത്. ഓട്ടോകൾ നിരത്തൊഴിഞ്ഞതോടെ മെട്രോ - ബസ് സർവീസുകളിൽ പതിവിലേറെ തിരക്ക് അനുഭവപ്പെട്ടു.
പണിമുടക്കിന് മുമ്പൊരിക്കലുമില്ലാത്ത പ്രതികരണമാണ് ലഭിച്ചതെന്ന് കേന്ദ്ര ട്രേഡ്യൂണിയനുകൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. ആയിരക്കണക്കിന് പ്രാദേശിക യൂണിയനുകളും അസോസിയേഷനുകളും ഫെഡറേഷനുകളും പിന്തുണച്ചു. സമ്പദ്വ്യവസ്ഥയുടെ സമസ്തമേഖലകളെയും ബാധിച്ചു. വികലനയങ്ങളുടെ തിക്തഫലം അനുഭവിക്കുന്ന ജനങ്ങളുടെ പൂർണമായ പിന്തുണ ലഭിച്ചു. കോർപറേറ്റുകൾക്ക് അനുകൂലമായ തൊഴിൽ നിയമപരിഷ്കാരങ്ങളിൽനിന്ന് പിന്തിരിയണമെന്ന മുഖ്യമായ ആവശ്യമുൾപ്പെടെ 12 ഇന അവകാശപത്രികയാണ് ട്രേഡ് യൂണിയനുകൾ കേന്ദ്രത്തിനു മുമ്പാകെ വച്ചത്. പണിമുടക്ക് വിജയിപ്പിച്ച തൊഴിലാളികളെ അഭിനന്ദിക്കുന്നു.
സർക്കാർ പാഠംപഠിക്കണം. തൊഴിലാളിവർഗത്തിന്റെ ദുരിതങ്ങൾ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണം. ആവശ്യങ്ങൾക്ക് കൃത്യമായ പരിഹാരം കാണുംവിധം ട്രേഡ് യൂണിയനുകളുമായി ചർച്ചകൾ പുനരാരംഭിക്കണം. അതല്ലെങ്കിൽ പോരാട്ടം കൂടുതൽ തീവ്രമാക്കും. കൂട്ടപ്പിരിച്ചുവിടലിനും കരാർവൽക്കരണത്തിനും വഴിയൊരുക്കും വിധം സമ്പദ്വ്യവസ്ഥയിലുണ്ടായ ഇടിവ് തടയാൻ സർക്കാരിന് വന്ന വീഴ്ച, ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം, തൊഴിലാളിവിരുദ്ധ നടപടികൾ തുടങ്ങി സർക്കാരിന്റെ വികലനയങ്ങൾക്കെതിരെ ജനങ്ങൾക്കിടയിലുള്ള അതൃപ്തി തന്നെയാണ് പണിമുടക്ക് വിജയമാകാൻ കാരണം. സർക്കാരിന് താക്കീതു നൽകി വിവിധ സംസ്ഥാനങ്ങളിൽ ആയിരക്കണക്കിന് തൊഴിലാളികളാണ് തെരുവിലിറങ്ങിയത് സിഐടിയു, എഐടിയുസി, ഐഎൻടിയുസി, എച്ച്എംഎസ്, യുടിയുസി, എഐയുടിയുസി, ടിയുസിസി, സേവ, എഐസിസിടിയു, എൽപിഎഫ് എന്നീ സംഘടനകൾ പ്രസ്താവനയിൽ പറഞ്ഞു.
Stories you may Like
- മലപ്പുറത്ത് സ്വകാര്യബസുകളുടെ മിന്നൽ പണിമുടക്ക്; യാത്രക്കാർ ദുരിതത്തിൽ
- കേരളത്തിലും തമിഴ്നാട്ടിലും തുലാവർഷം എത്തിച്ചേർന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്
- മണിപ്പൂരിനെ തോൽപ്പിക്കുന്ന ബംഗാളിലെ ചോരക്കളിയുടെ കഥ!
- പത്തനംതിട്ട ജില്ലയിൽ നാളത്തെ നഴ്സുമാരുടെ പണിമുടക്ക് പിൻവലിച്ചു
- തലശേരി, പാനൂർ മേഖലകളിൽ പ്രഖ്യാപിച്ച മിന്നൽ ബസ് സമരം പിൻവലിച്ചു
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്