132 മുറികൾ ഉള്ള 55,000 ചതുരശ്ര അടി വരുന്ന ഭീമൻ കെട്ടിടം പരന്ന് കിടക്കുന്നത് 18 ഏക്കറിൽ; അഞ്ചു കിലോമീറ്റർ ചുറ്റളവിൽ പോലും നടക്കുന്ന കാര്യങ്ങൾ അറിയാൻ കഴിയുന്ന ജിപിഎസ് അഡ്വാൻസ് സിസ്റ്റം, വെർച്വൽ റിയാലിറ്റി വഴിയുള്ള റോബോട്ടിക്സ് സുരക്ഷ, ബാലിസ്റ്റിക് മിസൈൽ പ്രതിരോധ കവചം; ഈച്ച പോലും കടക്കാത്ത പഴുതടച്ച സുരക്ഷയുണ്ടായിട്ടും ട്രംപ് ഭൂഗർഭ അറയിലേക്ക് ഒളിക്കേണ്ടിവന്നത് എന്തുകൊണ്ട്? വൈറ്റ്ഹൗസ് പ്രക്ഷോഭത്തിൽ അമ്പരന്ന് ലോകം

എം മാധവദാസ്
വാഷിങ്ടൺ: അഞ്ചുകിലോ മീറ്റർ ചുറ്റളവിൽ പോലും നടക്കുന്നകാര്യങ്ങൾ അറിയാൻ കഴിയുന്ന ജിപിഎസ് അഡ്വാൻസ് സിസ്റ്റം, വെർച്വൽ റിയാലിറ്റി വഴിയുള്ള റോബോട്ടിക്സ
സുരക്ഷ, ബാലിസ്റ്റിക് മിസൈൽ പ്രതിരോധ കവചം, സദാ കണ്ണുതുറന്നിരിക്കുന്ന റഡാറുകളും കാമറകളും, യന്ത്രത്തോക്കകളും കവചിത സംവധാനങ്ങളുമായി കാവൽ നിൽക്കുന്ന നാഷണൽ സെക്യൂരിറ്റ ഗാർഡ്, പോരത്തതിന് മിസൈൽ വാണിങ് സിസ്റ്റം, ആന്റി മിസൈൽ ഡിഫൻസ് സംവിധാനവും . ഐബ്രോ സ്കാനിങ്ങ് ഇല്ലാതെ തുറക്കാൻ കഴിയാത്ത വാതിലുകൾ. ശരിക്കും ഈച്ചപോലും കടക്കാത്ത പഴുതടച്ച സുരക്ഷ. അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ്ഹൗസ് എന്നിട്ടും ഇന്നലെ ഞെട്ടിവിറച്ചു. കറുത്തവർഗക്കാരനെ പട്ടാപ്പകൽ തെരുവിൽ കാൽമുട്ടിനിടയിൽ ഞെരിച്ചുകൊന്ന സംഭവത്തിൽ അമേരിക്കയിലാകെ
ആകെ പടരുന്ന പ്രതിഷേധത്തിന്റെ ഭാഗമായി സമരക്കാർ വൈറ്റ്ഹൗസിലും എത്തിയെന്നത് യുഎസിനെ മാത്രമല്ലമല്ല ലോകത്തെതന്നെ ഞെട്ടിച്ചിരിക്കയാണ്. മാത്രമല്ല പ്രതിഷേധക്കാരെ പേടിച്ച് ട്രംപിനെ ഇവിടുത്തെ ഭൂഗർഭ അറയിലേക്ക് മാറ്റിയെന്നും ന്യൂയോർക്ക് ടൈംസ് പോലുള്ള പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ ഗാർഡിയൻ അടക്കമുള്ള ഇടതുപക്ഷ മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നത് അമേരിക്ക കൊട്ടിഘോഷിച്ച് ഹൈട്ടക്ക് സുരക്ഷ എവിടെപ്പോയി എന്നാണ്. വൻപിച്ച സുരക്ഷാ പിഴവാണ് വൈറ്റ്ഹൗസിൽ ഉണ്ടായതെന്ന് പറഞ്ഞ് നവ മാധ്യമങ്ങളിലും പ്രചരണം ശക്തമാണ്. എന്നാൽ ട്രംപിനെ എക്കാലവും അനുകൂലിക്കുന്ന ഫോക്സ് ടെലിവിഷൻ പറയുന്നത് ഇത് അമേരിക്കൻ
സീക്രട്ട് സർവീസിന്റെ തന്ത്രം മാത്രമായിരുന്നെന്നാണ്. അത്യാധുനിക റഡാർ തൊട്ട് ബാലിസ്റ്റ്ക്ക് സംരക്ഷണവരെയുള്ള വെറ്റഹൗസിന് മുകളിലൂടെ സീക്രട്ട് സർവീസുകാർ അറിയാതെ ഒരു ഈച്ചപോലും പറക്കില്ല. എന്നിട്ടും വെറ്റഹൗസിന്റെ ഗേറ്റ് ചാടിക്കടന്ന് എത്തിയവരെ സുരക്ഷാ ഉദ്യോഗസ്ഥർ ഒന്നും ചെയ്തില്ല. ഇനിയൊരു വെടിവെപ്പ് ഉണ്ടാവുകയാണെങ്കിൽ അത് കലാപം പടർത്തുമെന്ന് തിരിച്ചറിഞ്ഞുകൊണ്ടുള്ള
സംയമനം യിരുന്നു ഇത്. വൈറ്റ് ഹൗസിൽ ഏത് കനത്ത ബോംബിങ്ങിനെയും അതിജീവിക്കാവുന്ന ഭൂഗർഭ അറ ഉണ്ടെങ്കിലും ട്രംപിനെ അങ്ങോട്ട് മാറ്റിയിട്ടില്ലെന്നുമാണ് ഫോക്സ് ടെലിവിഷൻ പറയുന്നത്. വെറ്റ് ഹൗസിന് സുരക്ഷ ഒരുക്കിയ സീക്രട്ട് സർവ്വീസിനെ ട്രംപ് പ്രശംസിക്കുകയും ചെയ്തിരുന്നു.അതേസമയം, വൈറ്റ് ഹൗസിന്റെ മതിൽക്കെട്ട് ഭേദിച്ച് പ്രതിഷേധക്കാർ അകത്തു കടന്നിരുന്നെങ്കിൽ സ്വീകരിക്കാൻ കാത്തിരുന്നത് അപകടകരമായ ആയുധങ്ങളും വെറിപിടിച്ച നായ്ക്കളും ആയിരുന്നെന്ന് ട്രംപ് പ്രതികരിച്ചിരുന്നു.
എന്താണ് വൈറ്റ്ഹൗസ്?
അമേരിക്കൻ പ്രസിഡന്റിന്റെ വസതിയും കാര്യനിർവ്വഹണ സ്ഥലവും കൂടിയാണ് വൈറ്റ് ഹൗസ് . മറ്റൊര രീതിയിൽ പറഞ്ഞാൽ ലോകത്തിന്റെ തന്നെ ഹെഡ്ക്വാർട്ടേഴസ്. തലസ്ഥാനമായ വാഷിങ്ടൺ ഡി.സിയിലെ ഈ മന്ദിരത്തിന് വെള്ളപൂശിയതുകൊണ്ടുതന്നെയാണ് വൈറ്റ്ഹൗസ് എന്ന പേരു ലഭിച്ചത്. 1791ൽ അമേരിക്കയുടെ ആദ്യ പ്രസിഡന്റായ ജോർജ് വാഷിങ്ടൺ തനെയാണ് ഈ സ്ഥലം കണ്ടെത്തിയത്. 1800 ൽ ജോൺ ആഡംസ് മുതൽ ഓരോ അമേരിക്കൻ പ്രസിഡന്റിന്റെയും താമസസ്ഥലം കൂടിയാണ് ഈ മന്ദിരം.. നവവാസ്തു ശൈലിയിൽ ഐറിഷ് വംശജനായ വാസ്തുശില്പി ജെയിംസ് ഹൊബാനാണ് വൈറ്റ് ഹൗസ് രൂപകല്പന ചെയ്തത്. 1792 നും 1800 നും ഇടക്ക് വെള്ള നിറം പൂശിയ അക്വായി ക്രീക്ക് മാർബിളിൾ ഉപയോഗിച്ചാണ് നിർമ്മാണം നടന്നത്. 1812 ലെ യുദ്ധഫലമായി 1814 ൽ ബ്രിട്ടീഷ് പട്ടാളം കെട്ടിടം ഏകദേശം പൂർണമായി നശിപ്പിക്കുകയുണ്ടായി. എന്നാൽ പുനർനിർമ്മാണം വളരെ പെട്ടെന്ന് തന്നെ ആരംഭിക്കുകയും, 1817ൽ പകുതിയോളം പൂർത്തിയായ കെട്ടിടത്തിലേക്ക് പ്രസിഡന്റ് ജെയിംസ് മോന്റോ താമസം മാറ്റുകയും ചെയ്തു. പുറംഭാഗത്തെ നിർമ്മാണം അതിനു ശേഷവും തുടരുകയുണ്ടായി. തത്ഫലമായി അർദ്ധവൃത്താകൃതിയിൽ തെക്കേ നടപന്തൽ 1824ലും വടക്കേ നടപന്തൽ 1829ലും പൂർത്തീകരിച്ചു.
132 മുറികൾ ഉള്ള ഈ ഭീമൻ കെട്ടിടം മൊത്തം 55,000 ചതുരശ്ര അടിയുണ്ട്. 412 വാതിലുകളും,147 ജനലുകളും,28 നെരിപ്പോടുകളും, 35ബാത്ത് റൂമുകളും ഉണ്ട്. മൊത്തം 18 ഏക്കർ സ്ഥലത്താണ് ഇത് നിലനിൽക്കുന്നത്. യുഎസിലെ റിയൽ എസ്റേറ്റ് പോർട്ലായ സില്ലോയിലെ വിവരങ്ങൾ അനുസരിച്ച് വൈറ്റ് ഹൗസിന്റെ വില 3190 ലക്ഷം ഡോളറാണ്.കെട്ടിടത്തിന്റെ പ്രവേശന കവാടം, കാവക്കാർ, സുരക്ഷാ സംവിധാനങ്ങൾ തുടങ്ങി വൈറ്റ്ഹൗസ് കെട്ടിടത്തെക്കുറിച്ചുള്ള സർവ്വകാര്യങ്ങളും സില്ലോയിൽ വിശദീകരിച്ചിട്ടുണ്ട്. ഈ കെട്ടിടത്തിന്റെ പുറംഭാഗം മാത്രം വെള്ളപൂശാൻ 1710 ലിറ്റർ പെയന്റ് വേണം എന്നും കണക്കാക്കുന്നു. ചരിത്രപ്രാധാന്യമുള്ള പെയിന്റിംഗുകൾ, ശിൽപങ്ങൾ, ഫർണിച്ചറുകൾ തുടങ്ങിയവയൊക്കെ ഇവിടെയുണ്ട്.
പ്രസിഡറിന്റെ വസതിയായതുകൊണ്ടും അതീവ സുരക്ഷയുള്ളതുകൊണ്ടും ഇങ്ങോട്ട് ആരെയും പ്രവേശിപ്പിക്കില്ല എന്നും കരുതരുത്. വൈറ്റ് ഹൗസ് ടൂറിസം എന്നത് അമേരിക്കയ്ക്ക് നല്ല വരുമാനം ഉണ്ടാക്കിക്കൊടുക്കുന്ന ഏർപ്പാടാണ്. നേരത്തെ ബുക്ക് ചെയ്താൽ
വൈറ്റ് ഹൗസിന്റെ ഒരു ഭാഗം സഞ്ചാരികൾക്ക് കാണാം. വേർഡ് ട്രേഡ് സെന്റർ ആക്രമണത്തിനുശേഷം, വെരിഫിക്കേഷൻ അൽപ്പം കർശനമാണെന്ന് മാത്രം. വൈറ്റ് ഹൗസ് ഗാർഡൻ പൊതുജനങ്ങൾക്ക് വർഷത്തിൽ ഏതാനും തവണ തുറന്നിട്ടിരിക്കുന്നു. ജാക്ക്ലൈൻ കെന്നഡി ഗാർഡൻ, റോസ് ഗാർഡൻ, ചിൽഡ്രൻസ് ഗാർഡൻ, സൗത്ത് ലോൺ എന്നിവ സന്ദർശിക്കാൻ സന്ദർശകരെ ക്ഷണിച്ചിട്ടുണ്ട്. വൈറ്റ് ഹൗസിൽ ലാഫയേറ്റ് പാർക്ക് എഴ് ഏക്കറിലധികം പൊതു ഉദ്യാനമാണ്. ഫോട്ടോ എടുത്ത് കാഴ്ച ആസ്വദിക്കാൻ പറ്റിയ സ്ഥലമാണ്. പൊതു പ്രക്ഷോഭങ്ങൾ, റേഞ്ചർ പ്രോഗ്രാമുകൾ, പ്രത്യേക ഇവന്റുകൾ എന്നിവയ്ക്കായി പലപ്പോഴും ഉപയോഗിക്കുന്ന ഒരു മേഖലയാണ് ഇത്. വൈറ്റ് ഹൗസിൽ ഒരു വിസിറ്റർ സെന്റർറുമുണ്ട്.
അതായത് പുറത്തിനിന്ന് പ്രചരിക്കുന്നപോലെ പൂർണ്ണമായും അടിച്ചിട്ട ഒരു കെട്ടിടമല്ല വൈറ്റ് ഹൗസ് എന്ന് ചുരുക്കം. അതുകൊണ്ടുതന്നെയാണ് പ്രക്ഷോഭകാരികൾക്ക് ഇങ്ങോട്ട് എഴുപ്പത്തിൽ കയറിവരാൻ കഴിയുന്നതും. നേരത്തെ ഒക്കിപ്പെ വാൾസ്ട്രീറ്റ് പ്രക്ഷോഭ സമയത്തും സമരക്കാർ വൈറ്റ്ഹൗസിൽ എത്തിയിരുന്നു. പലതവണ പുനരുദ്ധരിക്കുകയും പുതുക്കു പണിയുകയും ചെയ്തിട്ടുണ്ട് ഈ മന്ദിരം. ഇതിലേക്കുള്ള വഴികൾപോലും വേറെയാക്കിയിട്ടുണ്ട്. 1995ലെ ഒക്ലാമ ബോംബ് സ്ഫോടത്തിനുശേഷം ചില വഴികളിൽ മാറ്റമുണ്ടായി. അതുപോലെ വേൾഡ ട്രേഡ് സെന്റർ ആക്രമണം സുരക്ഷയുടെ തീവ്രത വർധിപ്പിച്ചു. ഇന്ന് വെർച്വൽ റിയാലിറ്റി വഴിയുള്ള റോബോർട്ടിക് സുരക്ഷയാണ് മന്ദിരത്തിന് കൂടുതലായി ഒരുക്കിയിട്ടുള്ളത്.
അതുകൊണ്ടുതന്നെ പുറമേ തോക്ക് പിടിച്ച് കാവൽക്കാരെ കണ്ടില്ലെങ്കിലും സുരക്ഷ ശക്തമാണ്. നോർവീജിയൻ അഡ്വാൻസ്ഡ് സർഫസ് ടു എയർ മിസൈൽ സിസ്റ്റം എന്ന വിഖ്യാത ഫോഴസിനാണ വൈറ്റ് ഹൗസിന് മുകളിയുള്ള എയർ സ്പേസിന്റെ നിയന്ത്രണം. ഈ മന്ദിരത്തിന് മുകളിൽകൂടി വിമാനം പറക്കാൻ അനുവദിക്കാറില്ല. അതുകൊണ്ടതന്നെ വൈററ് ഹൗസിനെ ആർക്കും ആക്രമിക്കാനും കഴിയില്ല. അഥവാ ഒരു ആക്രമണം ഉണ്ടായാലുള്ള പ്ലാൻ ബിയാണ് ഭൂഗർഭ അറ. ഇതിന്റെ വിശദാംശങ്ങൾ സുരക്ഷാ ഭീഷണിയുള്ളതിനാൽ പുറത്ത് വിട്ടിട്ടില്ല. വൈറ്റഹൗസിന് അകത്തുതന്നെ ഹെലിപാഡും തുരങ്കങ്ങളും ഉണ്ട്. ഒരു ആക്രമണം ഉണ്ടായാൽ എത് നിമിഷവും പ്രഡിന്റിന്റെ പുറത്തെത്തിക്കാൻ അവർക്ക് കഴിയും.
പറക്കുന്ന വൈറ്റ്ഹൗസ്
പറക്കുന്ന വൈറ്റ് ഹൗസ് എന്ന് അറിയപ്പെടുന്ന അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ 'എയർഫോസ് 1 ഏത് സമയത്തും പ്രസിഡറിന്റെ വസതിയിലുണ്ട്. ഇതിൽ യാത്ര ചെയുതുകൊണ്ട് വൈറ്റ് ഹൗസിൽനിന്ന് ചെയ്യാൻ കഴിയുന്ന എല്ലാ കാര്യങ്ങളും അമേരിക്കൻ പ്രസിഡന്റിന് ചെയ്യാൻ കഴിയും. രണ്ട് പൈലറ്റുമാരടക്കം 78പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന ഈ വിമാനത്തിന് 2000കോടി രൂപയാണ് വില. വീതികൂടിയ ബോഡിയും നാലു എൻജിനുമുള്ള ഈ ബോയിങ് വിമാനമാണിത്.അമേരിക്കയിൽ ആണവാക്രമണങ്ങൾ പോലുള്ള ഗൗരവകരമായ അക്രമണങ്ങളുണ്ടാകുന്ന വേളയിൽ അത് സംബന്ധിച്ചുള്ള വിവരങ്ങൾ ഉടനടി പുറത്ത് വിടുന്ന ഇലക്ട്രോമാഗ്നെറ്റിക് തരംഗങ്ങളാൽ പ്രവർത്തിക്കുന്ന പുതിയൊരു കമ്മ്യൂണിക്കേഷൻ സിസ്റ്റവും ഉൾപ്പെടുത്തിയിട്ടുണ്ട്.പറക്കും ം.ഭൂമിയിലും ആകാശത്തുമുള്ള അക്രമണങ്ങളെ ഒരുപോലെ നേരിടാനും പ്രത്യാക്രമണം നടത്താനും ശേഷിയുള്ള സ്വയംനിയന്ത്രിത ആയുധങ്ങളും തോക്കുകളുമൊക്കെ ഈ വിമാത്തിൽ ഘടിപ്പിച്ചിട്ടുണ്ട്.
ഏത് പ്രതികൂല കാലാവസ്ഥയിലും പറക്കുന്ന ഈ വിമാനത്തിന് ആക്രമണങ്ങളിൽ യന്ത്ര തകരാറുകളൊന്നും സംഭവിക്കില്ലെന്നതാണ് സവിശേഷത. നാലായിരത്തോളം ചതുരശ്ര അടി വിസ്തീർണ്ണവും 70.4 മീറ്റർ നീളവും 59.6 മീറ്റർ വീതിയുമാണ് ഔദ്യോഗിക വിമാനത്തിനുള്ളത്. പ്രസിഡന്റിന് പ്രത്യേകമായി ഒരു സ്യൂട്ട് മുറിയുള്ള ഈ വിമാനത്തിന് മൂന്നു നിലകളാണുള്ളത്. കിടപ്പറ, ഒരു ഡ്രസ്സിങ് റൂം, കുളിമുറി, ജിം പരിശീലന സ്ഥലം എന്നിവ അടങ്ങുന്നതാണ് പ്രസിഡന്റിന്റെ സ്വകാര്യമുറി.അത്യാധുനിക ആശയവിനിമയ സൗകര്യങ്ങൾക്ക് പുറമെ 85 ടെലിഫോൺ, 19 എൽസിഡി സ്ക്രീനുകൾ എന്നിവയും വിമാനത്തിന്റെ ഭാഗമാണ്. വൈദ്യചികിത്സയ്ക്കായുള്ള മെഡിക്കൽ സ്യൂട്ട്, സമ്മേളനഹാൾ, പ്രസിഡന്റിന്റെ മുതിർന്ന ഉദ്യോഗസ്ഥർക്കുള്ള പ്രത്യേക കാബിനുകൾ, മാധ്യമപ്രവർത്തകർക്കുള്ള ഇരിപ്പിടം, സുരക്ഷാ ഉദ്യോഗസ്ഥർക്കായി താമസസൗകര്യം, മറ്റ് ജീവനക്കാർക്കുള്ള മുറികൾ എന്നീ സൗകര്യങ്ങൾ അടങ്ങുന്നതാണ് അമേരിക്കൻ പ്രസിണ്ടന്റിന്റെ ഔദ്യോഗിക വിമാനം.
ഈ വിമാനത്തിലുള്ള ഭക്ഷണശാലയിൽ ഒരേ സമയം നൂറു പേർക്ക് ഭക്ഷണം വിളമ്പനാകും.സാറ്റലൈറ്റ് സംവിധാനത്തിലൂടെ യാത്രാവേളയിൽ തന്നെ പ്രസിഡന്റിന് ഈ ലോകത്തിലെ ആരുമായും ആശയ വിനിമയം നടത്താനാവും. ഭീകരാക്രമണത്തേയും ആണവാക്രമങ്ങളേയും പ്രതിരോധിക്കാൻ തക്കവണ്ണമാണിതിന്റെ നിർമ്മിതി. വിമാനത്തിൽ ഇലക്ട്രിക് ഡിഫൻസ് സിസ്റ്റം പോലുള്ള പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനാൽ ശത്രുവിന്റെ റഡാറുകളുടെ ദിശ മാറ്റാനും മിസൈലുകളെ തകർക്കാനും സാധിക്കും. ഇൻഫ്രാ റെഡ് മിസൈൽ ദിശാസംവിധാനത്തെ കണ്ണഞ്ചിപ്പിച്ച് ശത്രുവിന്റെ മിസൈലുകളെ ആശയക്കുഴപ്പത്തിലാക്കി ആക്രമണം തടയാൻ വിമാനത്തിലുള്ള മിറർ ബാൾ ഡിഫൻസിലൂടെ സാധിക്കും. ആണവാക്രമണം ചെറുക്കാനും അമേരിക്കൻ പ്രസിഡന്റിന് വേണമെങ്കിൽ വിമാനത്തിലിരുന്നു കൊണ്ട് തന്നെ പ്രത്യാക്രമണം നടത്താനുമുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ന്യൂക്ലിയർ ബട്ടൺ ഘടിപ്പിച്ച മിലിട്ടറി ബ്രീഫ് കേസും വിമാനത്തിലുണ്ട്.
യാത്രാവേളയിൽ ആക്രമണം നടന്നാലുള്ള വൈദ്യാവശ്യങ്ങൾക്കായി വേണ്ട സൗകര്യവും രക്തബാങ്കും ഓപ്പറേഷൻ തിയേറ്റും ഇതിലുൾപ്പെടുത്തിയിട്ടുണ്ട്.ഏത് സമയത്തും വൈദ്യചികിത്സനൽകാൻ തയ്യാറായുള്ള ഒരു ഡോക്ടറും എയർഫോസ് വണ്ണിന്റെ ഭാഗമാണ്.ഇന്ന് അമേരിക്കൻ പ്രസിണ്ടന്റുപോലുള്ള ഉയർന്ന വ്യക്തികളുടെ ജീവന് എപ്പോൾ വേണമെങ്കിലും ഭീഷണി ഉയർന്നേക്കാമെന്നതിനാലാണ് കടുത്ത സുരക്ഷാ സജ്ജീകരണങ്ങോടെ വിമാനങ്ങൾ നിർമ്മിക്കുന്നത്.
അത്യാധുനിക കാർ
ജനറൽ മോട്ടോർസ് നിർമ്മിച്ച പുതിയ കാഡിലാക്ക് കാറാണ് വൈറ്റ് ഹൗസിനെ അലങ്കരിക്കുന്ന മറ്റൊരു വസ്തു. ഏത് ആക്രമണത്തിൽനിന്നും രക്ഷനേടാൻ സജജമാണ് ഈ കാർ. ബോംബ് ആക്രമണത്തെയും രാസായുധത്തെയും ചെറുക്കാൻ കഴിയുന്ന അത്യാധുനിക സുരക്ഷാ സംവിധാനങ്ങളാണു കാറിലുള്ളത്. രണ്ട് വലിയ എസ്യുവികളേക്കാൾ നീളം വരും ട്രംപിന്റെ കാഡിലാക്കിന്. നിലവിലുള്ള ഔദ്യോഗിക വാഹനത്തിന്റെ നിറത്തിൽത്തന്നെയാകും പുതിയ വാഹനവും. ഒരു കാറിന് 1.2 ബ്രിട്ടിഷ് പൗണ്ടാണു വില. ഇന്ത്യൻ രൂപയിൽ ഇത് ഏകദേശം 10 കോടിക്കടുത്തു വരും. ഇതുപോലത്തെ 12 കാറുകളാണ് അമേരിക്കൻ പ്രസിഡന്റിന് ഉള്ളത്. വിവിധ രാജ്യങ്ങളിൽ അമേരിക്കൻ പ്രസിഡന്റ് സന്ദർശം നടത്തുന്നതിനു മുന്നോടിയായി ഈ കാറുകളിലൊന്ന് അവിടേയ്ക്ക് അയയ്ക്കും. അതിലാകും പ്രസിഡന്റ് സഞ്ചരിക്കുക.
എട്ട് ടണ്ണാണ് ട്രംപിന്റെ പുതിയ വാഹനത്തിന്റെ ആകെ ഭാരം. എട്ട് ഇഞ്ചു കനം വരുന്ന സ്റ്റീൽ ഡോറാണു കാറിലുള്ളത്. ബോയിങ് 757 വിമാനത്തിന്റെ വാതിലിനുള്ള അതേ കനം. ജൈവ, രാസായുധ പ്രയോഗങ്ങളെ ചെറുക്കാൻതക്ക ശേഷിയിലാണ് ഇതു നിർമ്മിച്ചിരിക്കുന്നത്. കാറിന്റെ ഡ്രൈവേഴ്സ് കംപാർട്ട്മെന്റിലെ ഡാഷ്ബോർഡുമായി ജിപിഎസ് ഘടിപ്പിച്ചിരിക്കുന്നു. ഇതിലുള്ള കമ്യൂണിക്കേഷൻ സെന്റർ യുഎസ് സുരക്ഷാ ഏജൻസികളുടെ കമ്യൂണിക്കേഷൻ സെന്ററുമായി ബന്ധിപ്പിച്ചിട്ടുണ്ട്. മുൻവശത്തെ ഗ്ലാസിന് അഞ്ചു പാളികളുണ്ട്. കാറിന്റെ പിൻവശത്തെ ചില്ലുകൾ ട്രംപിനു മാത്രമേ താഴ്ത്താനും ഉയർത്താനും കഴിയൂ. ഇവിടെ പ്രത്യേക ഓക്സിജൻ സംവിധാനമുമ്ടാകും. പെന്റഗണുമായും വൈസ് പ്രസിഡന്റുമായും ബന്ധപ്പെടുന്നതിനുള്ള സാറ്റലൈറ്റ് ഫോൺ ട്രംപിന്റെ സീറ്റിലുണ്ട്. ആക്രമണമുണ്ടായാൽ നേരിടുന്നതിനുള്ള ആയുധങ്ങൾ തുടങ്ങി ട്രംപിന്റെ രക്തഗ്രൂപ്പിൽപ്പെട്ട രക്തം പോലും മുൻകരുതലെന്ന നിലയിൽ കാറിനുള്ളിൽ സൂക്ഷിച്ചിട്ടുണ്ടാകും.
ആണവ കോഡ് ആസ്ഥാനം
ലോകത്തിന്റെ ആണവ തലസ്ഥാനവും സത്യത്തിൽ വൈറ്റ് ഹൗസാണ്. അമേരിക്കൻ പ്രസിഡന്റുമാർ സദാ കൂടെ കൊണ്ടുനടക്കുന്ന സുരക്ഷാബാഗ് ഇവിടെയാണ് സുക്ഷിക്കുന്നത്. ആണവായുധം പ്രയോഗിക്കാനുള്ള തീരുമാനമെടുക്കാനുള്ള പരമാധികാരം അമേരിക്കൻ പ്രസിഡന്റിനാണ്. എന്നാൽ പലരും കരുതുന്നപോലെ അമേരിക്കൻ പ്രസിഡന്റിന് സ്വയം ഒരു ബട്ടൺ അമർത്തി മിസൈലുകൾ തൊടുക്കാൻ സാധിക്കില്ല. 'ആണവ മിസൈലുകൾ തൊടുക്കണമെന്ന ഉത്തരവിറക്കാനുള്ള അധികാരം മാത്രമാണ് അദ്ദേഹത്തിനുള്ളത്' ഡ്യൂക്ക് സർവകലാശാലയിലെ രാഷ്ട്രമീംമാംസ അദ്ധ്യാപകൻ ഡോ. പീറ്റർ ഫീവർ മുമ്പ് ഇതു സംബ്നധിച്ച് വിവാദമുണ്ടായപ്പോൾ വെളിപ്പെടുത്തിയിരുന്നു.
'പ്രസിഡന്റ് ഒന്ന് തന്റെ മേശപ്പുറത്തേക്ക് അബദ്ധത്തിൽ കുനിഞ്ഞാൽ ജനങ്ങൾക്ക് നേരെ മിസൈലുകൾ പറക്കുന്നതുപോലുള്ള ഒരു ബട്ടൺ അല്ല ആ സംവിധാനം. പൊതുവിലുള്ള ഭയം അങ്ങിനെയാണെന്നാണ് തോന്നുന്നത്.' എന്നും ഫീവർ പറഞ്ഞു.ഒരു ആണവ ആക്രമണത്തിന് ഉത്തരവിടുന്നതിന്, സൈനിക മേധാവികളുമായും, മുതിർന്ന കമാൻഡർമാർ മുതൽ മിസൈൽ അറകളിലെ ജീവനക്കാർ വരെയുള്ള വിവിധ വിഭാഗങ്ങളിലെ ഉദ്യേഗസ്ഥരുമായും പ്രസിഡന്റിന് ഒന്നിച്ച് പ്രവർത്തിക്കേണ്ടി വരുമെന്നും ഫീവർ കൂട്ടിച്ചേർത്തു.അമേരിക്കൻ പ്രസിഡന്റ് ദുർബലനാവുന്ന സാഹചര്യങ്ങളിൽ, അതായത് അത്യാഹിതങ്ങളോ ആരോഗ്യപ്രശ്നങ്ങളോ മറ്റും ഉണ്ടാകുന്ന അവസരങ്ങളിൽ വൈസ് പ്രസിഡന്റിനാണ് ഈ വിഷയത്തിൽ തീരുമാനമെടുക്കാനുള്ള അധികാരമുള്ളത്.
ഇതുപോലുള്ള അടയന്തിര സാഹചര്യങ്ങളിൽ ഉപയോഗിക്കാനുള്ള നാല് കാര്യങ്ങൾ അടങ്ങുന്ന ഒരു ബാഗ് അമേരിക്കൻ പ്രസിഡന്റിന്റെ ഒരു കയ്യകലത്തിൽ എപ്പോഴും ഉണ്ടാവുമെന്ന് മുൻ വൈറ്റ് ഹൗസ് സൈനിക ഡയറക്ടർ ബിൽ ഗുള്ളിയുടെ ബ്രേക്കിങ് കവർ' എന്ന പുസ്തകത്തിൽ പറയുന്നു. 'പ്രസിഡൻഷ്യൽ എമർജൻസി സാഷെ' (Presidential Emergency Satchel) എന്നാണ് ഈ ബാഗിനെ ഔദ്യോഗികമായി വിളിക്കുന്നത്. പ്രസിഡന്റിന് നൽകുന്ന അത്രയും ശക്തമായ സുരക്ഷയിലാണ് ഈ ബാഗും സൂക്ഷിക്കുക.
ആക്രമണ രീതികളുടെ ഒരു പട്ടിക ഉൾപ്പെടുന്ന ഒരു കറുത്ത പുസ്തകം, പ്രസിഡന്റിനെ തിരിച്ചറിയുന്നതിനായുള്ള കോഡുകൾ അടങ്ങിയ 3ഃ5 ഇഞ്ച് വലിപ്പമുള്ള ഒരു കാർഡ്, പ്രസിഡന്റിന് താമസിക്കാനുള്ള സുരക്ഷിത ഭവനങ്ങളുടെ പട്ടിക, എമർജൻസി ബ്രോഡ്കാസ്റ്റ് സംവിധാനം ഉപയോഗിക്കുന്നതിനുള്ള മാർഗ നിർദ്ദേശങ്ങൾ എന്നിവയാണ് ഈ ബാഗിനകത്തുണ്ടാവുക. ഇത് സുക്ഷിക്കുന്നതും വൈറ്റ് ഹൗസിൽ തന്നെയാണ്.
ലോകത്തെ 26 വട്ടം ചുട്ടെരിക്കാനുള്ള ആണവായുധങ്ങൾ അമേരിക്കയുടെ കൈയിൽ മാത്രമുണ്ടെന്നാണ് കണക്ക്. ഇതിന്റെ അന്തിമ നിയന്ത്രണം വരുന്നത് വൈറ്റ് ഹൗസിൽനിന്നാണ്. ചുരുക്കിപ്പറഞ്ഞാൽ വൈറ്റ് ഹൗസിനെ ആക്രമിച്ച് തകർക്കുക എന്നാൽ അതിന് ചെറിയ വിലയൊന്നുമല്ല ലോകം കൊടുക്കേണ്ടി വരിക. അതുകൊണ്ടുതന്നെ സുരക്ഷാ വീഴ്ചയല്ല, തന്ത്രപുർവമായ പിന്മാറ്റമാണ് ഇപ്പോൾ അമേരിക്കയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്നാണ് നിഷ്പക്ഷ മാധ്യമങ്ങളുടെ വിലയിരുത്തൽ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ലൈംഗികാവയവത്തിൽ കൊക്കെയിൻ തേച്ചുപിടിപ്പിച്ചു ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു കാമുകിയെ കൊന്നു തള്ളി; ജർമനിയിൽ അറസ്റ്റിലായ ഡോക്ടറുടെ കഥ
- 15 വർഷം മുമ്പ് കിറ്റക്സ് മുതലാളിയെ പരിചയപ്പെടുത്തിയത് പിണറായി വിജയൻ; കൈരളി ടിവിയോടും മമ്മൂട്ടിയോടും പിണറായിയോടും അടുപ്പമുള്ള ശ്രീനിവാസന്റെ മനസ് മാറിയത് എങ്ങനെ? ട്വന്റി ട്വന്റിക്കൊപ്പം ചേർന്ന കഥ പറഞ്ഞ് നടൻ; ട്വന്റി 20 ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിലെ എല്ലാവരും ഉയർന്ന വിദ്യാഭ്യാസമുള്ളവരും പ്രൊഫഷനലുകളും
- കോൺഗ്രസ് പിന്തുണയോടെ ജോസഫ് കളത്തിൽ ഇറങ്ങിയപ്പോൾ സീറ്റ് മോഹിച്ച് ചാടിയ നേതാക്കൾക്കെല്ലാം നിരാശ; ജോണി നെല്ലൂരും സജി മഞ്ഞക്കടമ്പനും വിക്ടർ ടി തോമസും പുതുശ്ശേരിയും അടക്കം സീനിയർ നേതാക്കൾക്ക് സീറ്റില്ല; സിപിഎം വാരിക്കോരി കൊടുത്തപ്പോൾ ജോസ് കെ മാണി വിഭാഗത്തിൽ എല്ലാവർക്കും സീറ്റുമായതോടെ അദ്യ വെടി പൊട്ടുന്നത് ഏറ്റുമാനൂരും തിരുവല്ലയിലും
- ബംഗാളിൽ ദീദി; കേരളത്തിൽ പിണറായി; തമിഴ്നാട്ടിൽ സ്റ്റാലിൻ; അസമിൽ ബിജെപിയും; ബംഗാളിൽ ബിജെപിയുണ്ടാക്കുക വൻ മുന്നേറ്റം; അസമിൽ കോൺഗ്രസിന് തിരിച്ചുവരവിന്റെ ശുഭപ്രതീക്ഷ; കേരളം പ്രധാനമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നത് രാഹുലിനേയും; ടെംസ് നൗ- സീ വോട്ടർ സർവ്വേയിൽ നിറയുന്നത് പ്രവചനാതീത പോരാട്ടത്തിന്റെ സൂചന
- നാടൻ വേഷത്തിൽ യുവ മോഡലുകൾക്കൊപ്പം നടൻ ബിനീഷ് ബാസ്റ്റിൻ; സമൂഹ മാധ്യമങ്ങളിൽ വൈറലായ ഫോട്ടോഷൂട്ട് മേക്കിങ് വീഡിയോ കാണാം
- വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരിൽ നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ? എങ്കിൽ അതു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം
- രണ്ട് സിറ്റിങ് സീറ്റുകൾ അടക്കം ഏഴ് സീറ്റ് വിട്ടുകൊടുത്ത് സിപിഎം; സിപിഐയിൽ നിന്നും പിടിച്ചെടുത്തത് രണ്ട് സീറ്റുകൾ; ഏഴു സീറ്റിൽ മത്സരിച്ച ശ്രേയംസ് കുമാറിന്റെ പാർട്ടിക്ക് വെറും മൂന്ന് സീറ്റുകൾ; ചങ്ങനാശ്ശേരിയും കാഞ്ഞിരപ്പള്ളിയും ചാലക്കുടിയും പെരുമ്പാവൂരും അടക്കം വാരിക്കോരി കൊടുത്ത് പിണറായി; ഇടതു മുന്നണിയിൽ സൂപ്പർസ്റ്റാറായി ജോസ് കെ മാണി
- കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരാവണം? പിണറായിയും ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും മുതൽ ആന്റണിയും തരൂരും വരെ; എട്ടാമന്റെ പേര് കണ്ട് മലയാളികൾ ഞെട്ടി; 6 മാസം മുമ്പ് അന്തരിച്ച സി.എഫ് തോമസ് മുഖ്യമന്ത്രി ആവണമെന്ന് 0.8% ആളുകൾക്ക് താൽപ്പര്യം; ടൈംസ് നൗ-സീ വോട്ടർ ഒപ്പീനിയൻ പോളിലെ പിഴവിന് പൊങ്കാലയിട്ട് സോഷ്യൽ മീഡിയ
- നിങ്ങൾ എന്താണ് കാണിക്കുന്നത് എന്ന് ചോദിച്ചപ്പോഴേക്കും മണ്ണെണ്ണ തലയിലേക്ക് ഒഴിച്ചുകഴിഞ്ഞു; ആത്മഹത്യ ചെയ്യാൻ പോകുന്നുവെന്നും മറുപടി; അവിവേകം കാണിക്കരുതെന്ന് അപേക്ഷിച്ചെങ്കിലും പൊടുന്നനെ തീകൊളുത്തി; കണ്മുന്നിലെ ഭീകരകാഴ്ചയുടെ നടുക്കത്തിൽ ഇപ്പോഴും ഉമ്മർ; നേര്യമംഗലത്ത് യുവതിയുടെ ജഡം കണ്ടെത്തിയതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്
- 'ഡിഎംആർസിയിൽ ഇ ശ്രീധരൻ നടത്തിയ ക്രമക്കേടുകൾ മകനും മരുമകനും വേണ്ടി'; എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിൽ പരാതിയുമായി കൊച്ചി സ്വദേശി; മികവിന്റെ പിറകിലുള്ള തമോഗർത്തങ്ങൾ തുറന്ന് കാട്ടുമെന്നും ശ്രീധരനെതിരെയുള്ള പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും അനൂപ്
- വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരിൽ നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ? എങ്കിൽ അതു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- നാടകീയ നീക്കത്തിലൂടെ ഒ സി ഐ കാർഡുള്ള പ്രവാസികളുടെ അനേകം അവകാശങ്ങൾ എടുത്തു കളഞ്ഞു കേന്ദ്ര സർക്കാർ; ഇന്ത്യൻ പൗരന്മാർക്ക് തുല്യമായ അവകാശങ്ങൾ നൽകാൻ പുറത്തിറക്കിയ നോട്ടിഫിക്കേഷനുകൾ എല്ലാം റദ്ദുചെയ്തു; മാധ്യമ പ്രവർത്തനവും മതപ്രഭാഷണവും അടക്കം അനേകം കാര്യങ്ങളിൽ നിരോധനം
- 'കിടപ്പ് മുറിയിൽ നിന്നും താഴെ അടുക്കളയിലേക്ക് ചായ കുടിക്കാൻ പോയി തിരിച്ച് വന്നപ്പോൾ വാതിലടച്ച് ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഷാൾ മുറിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെന്നും ഭർത്താവിന്റെ മൊഴി; ഒടുവിൽ അമ്പലത്തറയിലെ നൗഫിറയുടെ ദുരൂഹമരണത്തിൽ ഭർത്താവ് അബ്ദുൾ റസാഖ് അറസ്റ്റിൽ
- നാടൻ വേഷത്തിൽ യുവ മോഡലുകൾക്കൊപ്പം നടൻ ബിനീഷ് ബാസ്റ്റിൻ; സമൂഹ മാധ്യമങ്ങളിൽ വൈറലായ ഫോട്ടോഷൂട്ട് മേക്കിങ് വീഡിയോ കാണാം
- മുത്തൂറ്റ് ചെയർമാൻ എം ജി ജോർജിന്റേത് സ്വാഭാവിക മരണമല്ല; വസതിയിലെ നാലാം നിലയിൽ നിന്നു വീണുള്ള അപകട മരണം; വീഴ്ച്ചയിൽ ഗുരുതര പരിക്കേറ്റ ജോർജ്ജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; വിദഗ്ധ ചികിത്സ നൽകിയെങ്കിലും മരണം സംഭവിച്ചു; പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി; അസ്വഭാവികമായി ഒന്നുമില്ലെന്ന് ഡൽഹി പൊലീസ്
- സൺഡേ സ്കൂൾ ക്യാമ്പിനെത്തിയ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: 10 വർഷങ്ങൾക്ക് ശേഷം പള്ളി വികാരിക്കും കന്യാസ്ത്രീക്കുമെതിരെ സിബിഐ കുറ്റപത്രം; ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും എഴുതി തള്ളിയ കേസിൽ വഴിത്തിരിവുണ്ടാക്കിയത് സിബിഐ ഇടപെടൽ
- കുളിമുറിയിലെ ഡ്രെയ്നേജിൽ ഭാര്യ അറിയാതെ മദ്യം ഒളിപ്പിച്ചതല്ല; 'ആ വിഡിയോ പ്രചരിച്ച ശേഷം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്'; 'ജോലിക്കു പോലും പോകാൻ പറ്റുന്നില്ല'; 'മകളും മാനസിക വിഷമത്തിൽ' വ്യാജപ്രചാരണത്തിൽ പ്രതികരിച്ച് മാവേലിക്കര മാന്നാറിലെ കുടുംബം
- വഞ്ചിയൂരിലെ മുസ്ലിം കുടുംബത്തിൽ ജനിച്ച മുംതാസ് അലി ഖാൻ; ചോദ്യങ്ങൾക്ക് ഉത്തരം തേടി 19ാം വയസ്സിൽ വീടുപേക്ഷിച്ച് ഹിമാലയത്തിലേക്ക്; ബദ്രീനാഥിൽ വെച്ച് മഹേശ്വർനാഥ് ബാബാജിയിൽ ഗുരുവിനെ കണ്ടു; ആന്ധ്രയിലെ മദനപ്പള്ളിയിൽ സത്സംഗ് ഫൗണ്ടേഷൻ സ്ഥാപിച്ചു; കന്യാകുമാരിയിൽ നിന്നും ശ്രീനഗറിലേക്ക് പദയാത്ര നടത്തിയ യോഗാചാര്യൻ; ഒരേ സമയം മോദിയെയും പിണറായിയുമായി കൈകോർക്കുന്ന ശ്രീ എം ആരാണ്?
- റോഡ് ക്രോസ് ചെയ്യാൻ നിന്ന വയോധികനെ ഇടിച്ചിട്ടത് ചീറി പാഞ്ഞുവന്ന ടാറ്റാ ടിഗർ കാർ; ആകെ തെളിവായി കിട്ടിയത് അടർന്നുവീണ സൈഡ് മിറർ; സിസിടിവി ദൃശ്യങ്ങളിൽ കാറിന്റെ നിറം നീല; അന്വേഷിച്ച് കണ്ടുപിടിച്ച കാറിന് ചാരനിറവും; എംവിഐ പ്രജുവിന്റെ ബുദ്ധിയിൽ ആലപ്പുഴ പള്ളിപ്പാട്ട് ഇടിച്ചിട്ട വാഹനം കണ്ടെത്തി
- വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരിൽ നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ? എങ്കിൽ അതു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം
- അങ്ങനെയുള്ള പരിപാടിയിൽ വിളിച്ചാൽ പോലും ഞാൻ പോകില്ല; ബിഗ് ബോസ് മൂന്നിൽ പങ്കെടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ശ്രീജിത്ത് പണിക്കരുടെ പ്രതികരണം ഇങ്ങനെ; സോഷ്യൽ മീഡിയയിൽ പല അപമാനിക്കലും നടക്കാറുണ്ടെന്ന് പ്രതികരിച്ച് അഡ്വ ജയശങ്കറും; ലാലിന് പ്രതിഫലം 18 കോടിയോ? ബിഗ് ബോസിന്റെ പുതിയ വെർഷൻ എത്തുമ്പോൾ
- 'പൊലീസിന്റെ നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്'; 'ശുദ്ധ പോക്രിത്തരമാണ്'; 'ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ ഐ.ജിയുടെ ജോലി തെറിക്കേണ്ടതാണ്'; ദൃശ്യം 2വിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ
- കൊച്ചി പഴയ കൊച്ചിയല്ലെങ്കിൽ കാസർകോഡും പഴയ കാസർകോഡല്ല; മയക്കുമരുന്നിന് അടിമയായ മകൻ മാതാവിനെ ഗർഭിണിയാക്കിയ സംഭവം; സമ്പന്നരെ വലയിലാക്കി പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലഹരിക്കായി പണം സമ്പാദിക്കുന്ന ആൺകുട്ടികൾ; ബംഗളൂരുവിൽ നിന്ന് ഒഴുക്കുന്നത് ഹാപ്പി ഡ്രഗായ എംഡിഎംഎയും ക്രിസ്റ്റൽ മെത്തും; ലഹരി മാഫിയ തേർവാഴ്ച നടത്തുന്ന വഴികൾ
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- കുളിമുറിയിൽ കാലുകൾ കെട്ടിയിട്ടു കഴുത്ത് അറുത്ത് മകനെ ബലി നൽകൽ; എല്ലാം ദൈവകൽപ്പനയെന്ന് ഉമ്മ; മൂന്നാമത്തെ മകനെ കൊന്നത് തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയ ഭർത്താവും രണ്ടും മക്കളും അറിയാതെ; ക്രൂരത കാട്ടിയത് മക്കളെ വല്ലാണ്ട് സ്നേഹിച്ച ഉമ്മ; അന്ധവിശ്വാസ കൊലയ്ക്ക് പിന്നിൽ മദ്രസാ അദ്ധ്യാപികയായിരുന്ന ഷാഹിദ
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്