ആ ജനതയെ വേരോടെ പിഴുതെറിയുന്നത് പരിഷ്ക്കൃതർ തന്നെ; ഒരു ബൈക്ക് പോലും ഇല്ലാത്ത ആദിവാസി ഊരുകളിലേക്കുള്ള റോഡ് ടാർ ചെയ്യാൻ ചെലവാക്കിയത് 77 കോടി; ആദിവാസി ഭൂനിയമം ഭേദഗതിയിലൂടെ അട്ടിമറിച്ചത് ആർക്കു വേണ്ടി; അവിവാഹിത അമ്മമാരുടെ കുട്ടികളുടെ അച്ഛന്മാരെ ആരെങ്കിലും കണ്ടെത്താറുണ്ടോ? കേന്ദ്രം നൽകിയ പണം വീതിച്ചു കൊടുത്താൽ പോലും എല്ലാ ആദിവാസികളും കോടീശ്വരന്മാർ ആകുമായിരുന്നിട്ടും പട്ടിണി മരണം ഉണ്ടാകുന്നത് എങ്ങനെ?
അരുൺ ജയകുമാർ
തിരുവനന്തപുരം: ഒരു നേരത്തെ വിശപ്പടക്കാൻ വേണ്ടി ഭക്ഷണം മോഷ്ടിച്ച അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ ആൾക്കൂട്ടം തല്ലിക്കൊന്നത് കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു. പുറത്തുവന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് പ്രകാരം മധുവിന്റെ വയറ്റിൽ ആകെ ഉണ്ടായിരുന്നത് ഒരു കഷ്ണം പഴം മാത്രമായിരുന്നു. ദിവസങ്ങളോളമായി ആ സാധു യുവാവ് ഭക്ഷണം കഴിച്ചിട്ട് എന്നു വ്യക്തമാകുമ്പോൾ നമ്മൾ മലയാളിക ലജ്ജിച്ച് തലതാഴ്ത്തേണ്ട അവസ്ഥയാണുള്ളത്. ആദിവാസി ക്ഷേമത്തിനായി മന്ത്രിയും പരിവാരങ്ങളും ഒരു വശത്ത് പാഞ്ഞു നടക്കുന്നു. കേന്ദ്രത്തിൽ നിന്നും ഇതിന്റെ പേരിൽ ഒഴുകുന്ന കോടാനുകോടികളുടെ ഫണ്ടുകൾ, കോർപ്പറേഷനുകളും സന്നദ്ധ സംഘടനകളും അടക്കം കോടികൾ ഒഴുക്കുന്ന മറ്റൊരു വിഭാഗവുമുണ്ട് ഈ നാട്ടിൽ. ഇതിനിടെയാണ് ഒരു നേരത്തെ വിശപ്പടക്കാനായി ആദിവാസി യുവാവിന് ഭക്ഷണം മോഷ്ടിക്കേണ്ട അവസ്ഥയുണ്ടായത് എന്നോർക്കുമ്പോൾ ഈ വലിയൊരു ഓഡിറ്റിംഗിന് നടക്കേണ്ട ആവശ്യകത ബോധ്യമാകും.
ആദിവാസികൾക്കായി കേന്ദ്ര സർക്കാരിൽ നിന്നും ലഭിക്കുന്ന കോടികളുടെ ഫണ്ടിൽ നിന്നും ഒരാൾക്കുള്ള വിഹിതത്തിന്റെ പത്തിൽ ഒരു ശതമാനമെങ്കിലും നേരിട്ട് നൽകിയിരുന്നെങ്കിൽ പോലും ഓരോ ആദിവാസിയും ഇന്ന് കോടീശ്വരനായി മാറുമെന്നാണ് കണക്കുകൾ പരിശോധിച്ചാൽ വ്യക്തമാകുക. മധുവിന്റെ മരണത്തെ തുടർന്ന് വലിയ പ്രക്ഷോഭങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിലും തെരുവുകളിലും അരങ്ങേറിയത്. പ്രബുദ്ധ കേരളമെന്നും സാക്ഷര കേരളമെന്നും ഊറ്റകൊള്ളുന്ന നാം എപ്പോഴെങ്കിലും ആദിവാസികൾ നേരിടുന്ന യഥാർഥ പ്രശ്നങ്ങൾ മനസ്സിലാക്കാൻ ശ്രമിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഉത്തരമുണ്ടാകില്ല.
ആദിവാസി പ്രശ്നങ്ങളെ കുറിച്ച് പലരും അലമുറയിടുമ്പോഴും ആദിവാസി സമൂഹത്തിനായി ചിലവഴിക്കുന്ന ഫണ്ടുകൾ അനർഹർ മോഷ്ടിക്കുന്നത് തന്നെയാണ് യഥാർഥ പ്രശ്നമായി നിലനിൽക്കുന്നത്. കോടാനുകോടികൾ ഇവർക്ക് വേണ്ടി ചിലവഴിക്കുമ്പോഴും ഈ പണം എവിടെ പോയി എന്നു ചോദിച്ചാൽ ആർക്കും ഒരു എത്തും പിടിയുമില്ല. ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം തേടി മറുനാടൻ മലയാളി നടത്തിയ അന്വേഷണത്തിൽ പുറത്ത് വന്നത് ആരെയും ഞെട്ടിക്കുന്ന കണക്കുകളും വസ്തുതകളുമാണ്.
കാടും കാട്ട് വിഭവങ്ങളുമൊക്കെയായി തങ്ങളുടേതായ ആചാരങ്ങളിൽ ഒതുങ്ങി നിന്ന് ജീവിച്ച ആദിവാസികൾ സന്തുഷ്ടരായിരുന്നു. പുറത്ത് നിന്നുള്ളനാട്ടുവാസികൾ അവരെ ഉദ്ധരിക്കാനും ആധുനികതയുടെ ലോകത്തിലേക്ക് കൈപിടിച്ചെത്തിക്കാനും തുടങ്ങിയപ്പോഴാണ് ആദിവാസികളുടെ നിലനിൽപ്പ് പോലും അപകട അവസ്ഥയിലേക്ക് എത്തിയത് എന്ന് പറഞ്ഞാൽ അങ്ങനെയല്ലെന്ന് പറയുന്നവർ അത് തെളിയിക്കാൻ പാട്പെടും. മനുഷ്യാവകാശ കമ്മീഷന്റെ ഭാഗമായിരിക്കുമ്പോൾ ഇപ്പോഴത്തെ ക്രൈം ബ്രാഞ്ച് ഐജി എസ് ശ്രീജിത്ത് തയ്യാറാക്കിയ റിപ്പോർട്ടിൽ ആദിവാസികൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് വിശദമായി പറയുന്നുണ്ട്. പുറത്ത് നിന്നുള്ളവരുടെ കടന്ന് കയറ്റം തന്നെയാണ് ആദിവാസികൾ നേരിടുന്ന വലിയ പ്രശ്നമെന്നും ശ്രീജിത്ത് അന്ന് തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നുണ്ട്.
തകർത്തത് പുറത്ത് നിന്നുള്ള മനുഷ്യരുടെ കടന്ന് കയറ്റം
1961 ലെ സെൻസസ് രേഖകൾ പരിശോധിച്ചാൽ 189 ഊരുകളിലായി അറുപതിനായിരത്തോളം ആദിവാസികൾ ജീവിച്ചിരുന്നു.90% ആദിവാസികളും 10% പുറത്ത് നിന്നുള്ളവരുമാണ് ഇവിടെ ഉണ്ടായിരുന്നതെങ്കിൽ ഇന്ന് വർഷങ്ങൾക്കിപ്പുറമുള്ള കണക്ക് പരിശോധിക്കുമ്പോൾ അന്ന് ന്യൂനപക്ഷമായിരുന്ന കുടിയേറ്റക്കാർ ഇന്ന് ഭൂരിപക്ഷമായിരിക്കുന്നു. ഈ കണക്ക് മാത്രം മതി കേരളത്തിൽ, പ്രത്യേകിച്ച് അട്ടപ്പാടിയിലെ മധുമാരുടെ എണ്ണം അത്ര ചെറുതല്ലെന്ന് മനസ്സിലാക്കാൻ.ആദിവാസികൾ ഭൂരിപക്ഷമുള്ള മേഖലകളെ ആദിവാസി സംരക്ഷണ മേഖലകളായി പ്രഖ്യാപിക്കണമെന്നാണ് നിയമമെങ്കിലും അട്ടപ്പാടിയിൽ ഇന്ന് അതിന് കഴിയില്ല കാരണം ന്യൂനപക്ഷമായിരുന്ന കുടിയേറ്റക്കാർ ഇന്ന് ഭൂരിപക്ഷമായി എന്നത് തന്നെ.
9 പഞ്ചായത്തുകളിൽ ഒരിടത്ത് ഒഴികെ ബാക്കി എല്ലായിടത്തും ഇപ്പോൾ ആദിവാസികൾ എണ്ണത്തിൽ പിന്നിലാണെന്നതും സംരക്ഷിത മേഖലയായി പ്രഖ്യാപിക്കുന്നതിന് തടസ്സമായി.പുറത്ത് നിന്നുള്ള മനുഷ്യരുടെ കടന്നുകയറ്റം പ്രാചീനമായ ഒരു ജനവിഭാഗത്തെ വേരോടെ പിഴുതെറിയുന്നു എന്ന് പറഞ്ഞാലും അതിശയോക്തിയില്ല.ആരോഗ്യപരമായും വളരെ മുന്നിലായിരുന്ന ഇവരുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് പിന്നിലും പുറത്ത് നിന്നുള്ളവരുടെ കടന്നുകയറ്റം തന്നെയാണ്.പുറമേ നിന്നുള്ളവർ കടന്നുകയറിപ്പോൾ ആദിവാസികൾക്ക് നഷ്ടപ്പെട്ടത് അവരുടെ നിലനിൽപ്പ് തന്നെയാണ്.
കോടികൾ മുടക്കിയുള്ള റോഡ് ടാറിങ്ങ് ആർക്ക് വേണ്ടി?
വികസനം എന്ന പേര് പറഞ്ഞാൽ പിന്നെ എന്തും തോന്നിയത് പോലെ നടക്കുമെന്ന അവസ്ഥയും ആദിവാസികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് കാരണമാണ്. അട്ടപ്പാടി ഉൾപ്പടെയുള്ള ആദിവാസി മേഖലകളിൽ വിവിധ ജനപ്രതിനിധികളുടെ ഫണ്ടിൽ നിന്നും 78 കിലോമീറ്റർ റോഡ് ടാർ ചെയ്യുന്നതിനായി 77 കോടിയോളം രൂപ ഉപയോഗിച്ചുവെന്നാണ് കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്. ആദിവാസികളെ ചികിത്സയ്ക്കായി ആശുപത്രികളിൽ എത്തിക്കാനും യാത്ര സൗകര്യങ്ങൾ ഒരുക്കുന്നതിനുമാണ് കോടികൾ ചെലവാക്കുന്നത് എന്ന് അവകാശപ്പെടുമ്പോൾ വല്ലപ്പോഴും മാത്രം വാഹനങ്ങൾ കടന്നുപോകുന്ന റോഡുകളിൽ നിലവാരമില്ലാത്ത ടാറിങ് പോലും ആരും ചോദ്യം ചെയ്യില്ലെന്ന ധൈര്യവും ജനപ്രതിനിധികൾക്കും അധികൃതർക്കുമുണ്ട്.
റോഡ് ടാറിങ്ങിന്റെത് ഒരു ഉദാഹരണം മാത്രമാണ്. ഇത്തരത്തിൽ ആദിവാസികളുടെ ഉന്നമനത്തിന് എന്ന വ്യാജേന ചിലവഴിക്കുന്ന പണത്തിന്റെ ഭൂരിഭാഗവും അധികൃതർ വിഴുങ്ങുകയാണ്. രാഷ്ട്രീയ നേതൃത്വവുമായി അടുത്ത ബന്ധം പുലർത്തുന്ന ഇവരോട് ആര് ചോദിക്കാനാണ് എന്ന ചിന്തയും.കേരളത്തിൽ ഒരു ആദിവാസിക്കും സ്വന്തമായി ഒരു കാർ ഇല്ല. പിന്നെ ആർക്കാണ് ഇ ൈറോഡ് ടാറിങ് കൊണ്ട് ഗുണം.
കയ്യേറ്റ മാഫിയയും പൊളിച്ചെഴുത്തില്ലാത്ത നിയമങ്ങളും
വനഭൂമി കയ്യേറുന്നവരെ ഇപ്പോ പിടികൂടും നിയമ നിർമ്മാണം നടത്തും, വനം സമ്പത്താണ് എന്നൊക്കെയുള്ള സ്ഥിരം ഡയലോഗുകൾ കേട്ട് മടുത്തതാണ്. ആദിവാസികളുടെ ഭൂമി മറ്റുള്ളവർ കൈയേറിയാലും അത് തിരിച്ച് ആദിവാസികൾക്ക് തന്നെ ലഭ്യമാക്കണമെന്നാണ് 1975ൽ നിലവിൽ വന്ന ആദിവാസികളുെട ഭൂമി സംരക്ഷണവുമായി ബന്ദപ്പെട്ട ആക്റ്റിൽ വ്യക്തമാക്കുന്നത്. എന്നാൽ പിന്നീട് വർഷങ്ങൾക്ക് ശേഷം ഈ ആക്റ്റിൽ കൊണ്ട് വന്ന ചില ഭേദഗതികൾ ആർക്ക് വേണ്ടിയാണ് എന്ന് പോലും സംശയിച്ച് പോകും. ആദിവാസിക്ക് നഷ്ടപ്പെട്ട ഭൂമി 2 ഹെക്ടറിന് മുകളിലാണെങ്കിൽ മാത്രമെ അത് തിരിച്ച് പിടിക്കാനാകു എന്നായിരുന്ന ആ ഭേദഗതി.
2 ഹെക്ടർ അഥവാ 4.90 ഏക്കർ ഭൂമി ഒരു ആദിവാസിക്കും സ്വന്തമായി ഇല്ല എന്നതാണ് സത്യം. 140 എംഎൽഎ മാരിൽ അന്ന് സഭയിൽ ഈ ഭേദഗതിയെ എതിർത്തത് ഗൗരിയമ്മ മാത്രമാണ്. ഭൂമി നഷ്ടപ്പെട്ട ആദിവാസികളുടെ കേസുകളുടെ എണ്ണം 1250ന് മുകളിലായിരുന്നു. എന്നാൽ ഈ ഭേദഗതി വന്നതോടെ കേസുകളുടെ എണ്ണം 250ൽ താഴെയായി ചുരുങ്ങി. എത്ര വലിയ അളവിലാണ് ഭൂമി ആദിവാസിക്ക് നഷ്ടപ്പെട്ടത് എന്നതിന് ഇതിലും വലിയ തെളിവ് വേറെ വേണ്ട.ഇനി കോടതിയിൽ നിന്ന് പോലും അനുകൂല വിധി ഉണ്ടായാലും അറിയിക്കേണ്ടവർ ആദിവാസികളെ ഇതൊന്നും അറിയിക്കില്ല. എന്ന് മാത്രമല്ല, ആദിവാസിയുടെ ഭൂമി തട്ടിയെടുത്തവർ ഈ വിധി ഉൾപ്പടെ നേരത്തെ അറിയുകയും ചെയ്യും. ഇവിടെയും ചൂഷണം ചെയ്യപ്പെടുന്നത് ആദിവാസികളുടെ അറിവില്ലായ്മയാണ്.
അവിവാഹിത അമ്മമാരുടെ കുട്ടികളുടെ അച്ഛന്മാരെ ആരെങ്കിലും കണ്ടെത്താറുണ്ടോ?
കാടുമായി ഇണങ്ങി ജീവിച്ചിരുന്ന ആദിവാസികൾ ആരോഗ്യപരമായി വളരെ മുന്നിൽ നിൽക്കുന്നവരായിരുന്നു. അവർക്ക് പോഷക കുറവാണെന്നുള്ള കണ്ടുപിടുത്തവുമായി മനുഷ്യൻ കാട് കയറിയത് മുതലാണ് ആദിവാസിയുടെ ആരോഗ്യ നില താഴേക്ക് പോയത്. കാടും കാട്ട് വിഭവങ്ങളും ഭക്ഷണമാക്കിയിരുന്ന ആദിവാസികൾ ആരോഗ്യവാന്മാരായിരുന്നു. ശിശു മരണങ്ങൾ അവിടെ വളരെ കുറവുമായിരുന്നു. അവിവാഹിതരായ അമ്മമാരും ഇല്ലായിരുന്നു. എല്ലാം പുറമെ നിന്നുള്ളവരുടെ സംഭാവന തന്നെയാണ്. പാടത്ത് പണിയെടുത്ത് നിൽക്കുന്നതിനിടയിൽ പൂർണ ഗർഭിണികളായ യുവതികൾ അപ്പുറത്തെ പറമ്പിൽ പോയി പ്രസവിച്ച് മടങ്ങി വന്ന് പണിയെടുത്തിരുന്നു എന്ന് പറഞ്ഞാൽ അത് അവിശ്വസിനീയമായ ഒന്നല്ല.ആദിവാസി സ്ത്രീകളെ ശാരീരികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം കടന്നുകളയുന്നവരുടെ എണ്ണവും ക്രമാധീതമാണ്.
സ്വന്തമായി മദ്യം വാറ്റിക്കഴിച്ചിരുന്ന ആദിവാസിക്ക് മദ്യം ശാരീരികമായി പ്രശ്നങ്ങളുണ്ടാക്കിയിരുന്നില്ല. പുറമെ നിന്നുള്ളവർ വിദേശ മദ്യവും കഴിക്കാൻ ബറോട്ടയും ഇറച്ചിയും കൊടുത്ത് തുടങ്ങിയത് മുതൽ അവന്റെ ആരോഗ്യം കീഴോട്ട് പോയി.വിദേശ മദ്യത്തിന് അടിമകളാക്കി ആദിവാസികളെ ഇല്ലായ്മ ചെയ്യുമ്പോൾ ഇന്ന് 25നും 55നും ഇടയ്ക്ക് പ്രായമുള്ള യുവാക്കൾ ഓരോ ഊരിലും ഗണ്യമായി കുറയുന്നു എന്നത് ഒരു യാഥാർഥ്യമാണ്. പുരുഷന്മാരുടെ ആയുസ്സ് ഈ പ്രായത്തിൽ അവസാനിക്കുമ്പോൾ സ്ത്രീകൾ 100 വയസ്സു വരെ ജീവിച്ചിരിക്കുന്നു എന്നതിൽ നിന്നും വിദേശ മദ്യം ഈ മേഖലിയലുണ്ടാക്കുന്ന പ്രശ്നത്തെപറ്റി വേറെ ഉദാഹരണം നിരത്തേണ്ട ആവശ്യമില്ല.
കേന്ദ്രം നൽകുന്ന ആ കോടികൾ എവിടെ പോയി?
കേന്ദ്ര സർക്കാരിൽ നിന്നും സംസ്ഥാനത്തെ ആദിവാസികൾക്കായി നൽകിയിട്ടുള്ള കോടികൾക്ക് കണക്കില്ല. എന്നിട്ട് ഈ കോടികളൊക്കെ എന്ത് ചെയ്തു എന്ന ചോദിച്ചാൽ ആ ആർക്കറിയാം എന്നാകും മറുപടി.ഇതിനൊന്നും ഒരു കണക്കും വ്യവസ്ഥയുമില്ലേ എന്ന് ചോദിച്ചാൽ അത് ഭൂലോക തമാശയായിരിക്കും. ആദിവാസികളുടെ ഉന്നമനത്തിനായി കൊണ്ട് വന്ന പദ്ധതികൾക്ക് കൈയും കണക്കുമില്ലെങ്കിലംു അതിന്റെ ഗുണത്തെക്കുറിച്ച് മാത്രം ചോദിക്കരുത്.പദ്ധതികൾക്കായി കോടികൾ ചിലവഴിച്ചെങ്കിലും ഭൂരിഭാഗവും കൊണ്ട് പോകേണ്ടവർ കൊണ്ട് പോയി.
വിവിധ പദ്ധതികളിലായി ചിലവഴിച്ച പണം മര്യാദയ്ക്ക് ആദിവാസികൾക്ക് ഒരു വിഹിതമെങ്കിലും നേരിട്ട് നൽകിയിരുന്നെങ്കിൽ ഇന്ന് പല പദ്ധതികളും നടപ്പിലാക്കാൻ നാം ആദിവാസികളുടെ പക്കൽ നിന്നും കടം വാങ്ങേണ്ട അവസ്ഥയായേനെ. എന്നാൽ ഈ പണം ഉപയോഗിച്ച് അവരെ തന്നെ ചൂഷണം ചെയ്തു എന്ന് പറയുന്നതാണ് ശരിയാവുക.
അഴിമതിയുടെ കൂമ്പാരമായ ആദിവാസി ക്ഷേമ വകുപ്പും നീതി നടപ്പാക്കാത്ത പൊലീസും
സംസ്ഥാനത്ത് ഏറ്റവും കുറച്ച് വിജഡിലൻസ് അന്വേഷണം നടക്കുന്ന വകുപ്പാണ് ട്രൈബൽ ഡിപ്പാർട്മെന്റിന്റേത്. ഏതൊക്കെ പദ്ധതിക്ക് വേണ്ടി എത്രയൊക്കെ തുക ഉപയോഗിച്ചുവെന്നോ, പണം എങ്ങനെ എന്തിന് വേണ്ടി ചിലവഴിച്ചുവെന്നോ ചോദിച്ചാൽ ഉത്തരമുണ്ടാകില്ല. അധികാരിൾക്കും രാഷട്രീയ പാർട്ടികൾക്കും ഒരിക്കലും ആദിവാസികളെ ചൂഷണം ചെയ്ത കുറ്റത്തിൽ നിന്നും ഒഴിഞ്ഞ് മാറാനാകില്ല. ഉദ്യോഗസ്ഥരാണ് ഇതിനൊക്കെ കാരണം എന്ന് പറയുമ്പോൾ അവർക്കെതിരെ നടപടിയെടുക്കാൻ മടിക്കുന്നതെന്തിനെന്ന് എന്ന ചോദ്യത്തിന് മറുപടി നൽകാൻ അധികാരികൾ ബാധ്യസ്ഥരാണ്.
ആദിവാസികൾ ചില്ലറയൊന്നുമല്ല ചൂഷണത്തിന് വിധേയരാകുന്നത്. ദളിതർക്ക് നേരെയും ആദിവാസികൾക്കെതിരെയും അക്രമം കാണിക്കുന്നവർക്കെതിരെയും പ്രയോഗിക്കുന്ന അട്രോസിറ്റി ആക്റ്റ് ഉൾപ്പടെ ചുമത്താതെ കുറ്റക്കാർക്ക് വേണ്ടി പൊലീസ് നിലനിൽക്കുന്ന കാഴ്ചയും ഇവിടെയുണ്ട്.പലപ്പോഴും ഇത്തരം കേസുകൾ ഒത്ത്തീർപ്പാക്കുന്നത് പൊലീസ് മുൻകൈയെടുത്താണ്. ഇനി വഴങ്ങിയി്ലലെങ്കിൽ വിരട്ടി കാര്യം നടത്തിക്കാനും ഏമാന്മാർക്ക് അറിയാം. അട്ടപ്പാടിയിൽ എല്ലാം ശരിയാക്കാനായി വന്ന പൊലീസുകാരല്ല ഇവിടെ അധികവും, മര്യാദയ്ക്ക് ജോലി ചെയ്യാത്തതിനെ തുടർന്ന് പണിഷ്മെന്റ് ട്രാൻസ്ഫർ ഉൾപ്പടെ ലഭിച്ച് എത്തിയവരാണ് കൂടുതലും. നട്ടെല്ലുള്ള നാല് പൊലീസുകാർ വിചാരിച്ചാൽ തീരാവുന്ന പ്രശ്നമെ അട്ടപ്പാടിയിലുൾപ്പടെയുള്ളുവെങ്കിലും അതിന് മുൻകൈയെടുക്കില്ല.
മധു എന്നത് ഒരു ഒറ്റപ്പെട്ട വ്യക്തിയല്ല മോഷണം ആരോപിച്ച് ആൾക്കൂട്ടം തല്ലികൊന്ന മധു ഒരു ഒറ്റപ്പെട്ട സംഭവമല്ല. മധുവിനെ പോലെ ചൂഷണത്തിനിരയായി വനത്തിനുള്ളിൽ തന്നെ ഒതുങ്ങി കഴിയുന്ന ആയിര കണക്കിന് യുവാക്കൾ ഇപ്പോഴും കാടിനുള്ളിലുണ്ടെന്നാണ് വിവരം. ചൂഷണം ചെയ്യപ്പെടുന്ന ഒരു വിഭാഗത്തിന്റെ അനേകം പ്രതിനിധികളിൽ ഒരാൾ മാത്രമാണ് അയാൾ.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്