Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ജയിച്ചാലും തോറ്റാലും സ്വർഗം കിട്ടുന്ന അപൂർവ ഗെയിം; പ്രതീക്ഷിക്കുന്നത് മദ്യപ്പുഴയും 72 ഹൂറിമാരുമൊക്കെയുള്ള മത സ്വർഗ്ഗം; ഓരോ ജിഹാദിയും വിശ്വസിക്കുന്നു ഇത് വിശുദ്ധയുദ്ധമാണെന്ന്; മതം തന്നെയാണ് ഭീകരത! ജെയ്ഷെ മുഹമ്മദ് എന്ന വാക്കിന്റെ അർഥം തന്നെ മുഹമ്മദിന്റെ സൈന്യം എന്നും; ഈ വീഡിയോ നിങ്ങളിലെത്തുമ്പോഴെക്കും ഞാൻ സ്വർഗത്തിലെത്തിയിരിക്കുമെന്ന് ചാവേർ പറഞ്ഞതും ഈ വിശ്വാസത്താൽ; ആടുമെയ്‌ക്കൽ സംഘങ്ങൾ പലതവണയുണ്ടായ കേരളവും കശ്മീരിൽ നിന്നുപഠിക്കണം ഒരുപാട്

ജയിച്ചാലും തോറ്റാലും സ്വർഗം കിട്ടുന്ന അപൂർവ ഗെയിം; പ്രതീക്ഷിക്കുന്നത് മദ്യപ്പുഴയും 72 ഹൂറിമാരുമൊക്കെയുള്ള മത സ്വർഗ്ഗം; ഓരോ ജിഹാദിയും വിശ്വസിക്കുന്നു ഇത് വിശുദ്ധയുദ്ധമാണെന്ന്; മതം തന്നെയാണ് ഭീകരത! ജെയ്ഷെ മുഹമ്മദ് എന്ന വാക്കിന്റെ അർഥം തന്നെ മുഹമ്മദിന്റെ സൈന്യം എന്നും; ഈ വീഡിയോ നിങ്ങളിലെത്തുമ്പോഴെക്കും ഞാൻ സ്വർഗത്തിലെത്തിയിരിക്കുമെന്ന് ചാവേർ പറഞ്ഞതും ഈ വിശ്വാസത്താൽ; ആടുമെയ്‌ക്കൽ സംഘങ്ങൾ പലതവണയുണ്ടായ കേരളവും കശ്മീരിൽ നിന്നുപഠിക്കണം ഒരുപാട്

എം റിജു

ലോകം ഞെട്ടുന്ന ഭീകര സംഘടനയായ ഐസിസിന്റെ മുൻ തലവൻ അൽ സവാഹരിയും ഈജിപ്തിലെ ഗ്രാൻഡ് മുഫ്ത്തിയും തമ്മിൽ ഏതാനും വർഷങ്ങൾക്കുമുമ്പ് ഒരു തർക്കം ഉണ്ടായിരുന്നു. ഇസ്ലാം ഭീകരവാദത്തെ പ്രോൽസാഹിപ്പിക്കുന്നില്ലെന്നും, ഐസിസ് തങ്ങൾക്ക് ചീത്തപ്പേരുണ്ടാക്കുകയുമാണെന്ന, മുഫ്ത്തിയുടെ വാദം ശ്രദ്ധയിൽപെട്ടപ്പോഴാണ് സവാഹരി അദ്ദേഹത്തിന് ഒരു വീഡിയോ അയച്ചുകൊടുത്ത് സംവാദത്തിന് വെല്ലുവിളിച്ചത്. ഖുർആൻ അല്ലാതെ ഒന്നും തങ്ങൾ പിന്തുടരുന്നില്ലെന്നും, അതിന്റെ അടിസ്ഥാനത്തിലാണ് ആയുധമെടുക്കുന്നതെന്നും, ജിഹാദ് തങ്ങളുടെ അനിവാര്യതയാണെന്നും സവാഹരി ഗ്രന്ഥം ഉദ്ധരിച്ച് പറഞ്ഞതോടെ മുഫ്ത്തിയുടെ കിളിപോയി. പിന്നെ മിണ്ടിയിട്ടില്ല...

ഇത് ഓർക്കാൻ കാരണം, ഓരോ സ്ഫോടന പരമ്പരകളും, ഭീകരാക്രമണങ്ങളും ഉണ്ടാവുമ്പോൾ സ്ഥിരമായി കേൾക്കുന്ന ഒരു അസംബന്ധത്തെ പൊളിക്കാൻ തന്നെയാണ്. മതമല്ല ഈ പ്രശ്നങ്ങൾക്കൊന്നും പിന്നിൽ. മതഭീകരതയ്ക്ക് യഥാർഥ മതവുമായി ബന്ധമൊന്നുമില്ല, ഇങ്ങനെപോവുന്നു അഭിപ്രായങ്ങൾ. ഇപ്പോൾ കശ്മീരിൽ രാജ്യത്തെ നടുക്കിയ ഭീകരാക്രമണം തന്നെ നോക്കുക. എത്ര ന്യായീകരിച്ചാലും അതിനുപിന്നിൽ മതം തന്നെയാണ്. ചാവേർ പറഞ്ഞ വാക്കുകൾ നോക്കുക. 'ഈ വീഡിയോ നിങ്ങളിലെത്തുമ്പോഴെക്കും ഞാൻ സ്വർഗത്തിലെത്തിയിരിക്കും'- കാര്യങ്ങൾ വ്യക്തമാണ്. മദ്യപ്പുഴയും 72 ഹൂറിമാരുമൊക്കെയുള്ള മത സ്വർഗ്ഗം തന്നെയാണ് അവരെക്കൊണ്ട് ഇത് ചെയ്യിക്കുന്നത്. ഇത് വിശുദ്ധയുദ്ധമാണെന്ന് ഓരോ ജിഹാദിയും വിശ്വസിക്കുന്നു. ജയിച്ചാലും തോറ്റാലും സ്വർഗം കിട്ടുന്ന അപൂർവ ഗെയിം'.

ഈയിടെ ഐഎസിൽ ചേർന്ന് പൊട്ടിത്തെറിച്ച ഇറാഖി ബാലൻ എഴുതിയ കത്ത് പുറത്തുവന്നപ്പോൾ ലോകം നടുങ്ങിയിരുന്നു. കൃത്യമായി ഇസ്ലാമിന്റെ സ്വർഗം മോഹിച്ചാണ് അവൻ നാടുവിട്ടതും സ്വയം ചാവേറായതും. താൻ ചെയ്യുന്നതിന്റെ കൂലി തന്റെ കുടുംബത്തിന് കിട്ടുമെന്നുകൂടി ആശംസിച്ചാണ് അവൻ കത്ത് ചുരുക്കുന്നത്. അതായത് ശുദ്ധമായ മതം എന്നാൽ ഭീകരത തന്നെയാണ്. അഹിംസ അടിസ്ഥാന പ്രമാണമായി പറയുന്ന ബുദ്ധമത സാഹിത്യത്തിൽപോലും മറ്റുള്ളവർക്കെതിരെയുള്ള വെറുപ്പും അക്രമത്തിനുള്ള ആഹ്വാനവും ഉണ്ട്. പക്ഷേ ആധുനിക ജനാധിപത്യത്തിന്റെ സമ്മർദം മൂലം നമ്മൾ മതത്തെ നേർപ്പിച്ച് ഉപയോഗിക്കുന്നതുകൊണ്ടാണ് അത് അറിയാത്തത്. പക്ഷേ അപ്പോഴും ഏത് നിമിഷവും പൊട്ടിത്തെറിക്കാൻ കഴിയുന്ന മതത്തിന്റെ ആ സോഫ്റ്റ്‌വെയർ അവിടെതന്നെയുണ്ട്. അത് കാണാതെ പോകരുത്. അനുകൂലമായ ഒരു സാഹചര്യം വന്നാൽ മണിച്ചിത്രത്താഴിലെ നാഗവല്ലിയെപ്പോലെ അത് പുറത്തുവരും.

ഇനി ജെയ്ഷേ മുഹമ്മദ് എന്ന കശ്മീർ ആക്രമണത്തിന്റെ സൂത്രധാരരായ സംഘടനയിലേക്ക് വരാം. അവരും കളിക്കുന്നത് ഇന്ത്യാ വിരുദ്ധതയ്‌ക്കൊപ്പം ശുദ്ധമായ മതത്തിലും സ്വർഗത്തിലുമാണ്. ആളുകളെ നിരത്തിനിർത്തി തക്‌ബീർ വിളിച്ച് വെട്ടുന്ന ഐസിസ് ഭീകരർ തൊട്ട്, വേൾഡ് ട്രേഡ് സെന്റർ തകർത്ത അൽഖായിദ തൊട്ട്, കാശീമീരിലെ ചാവേർ തൊട്ട്, നമ്മുടെ കണ്ണൂരിൽനിന്നും കാസർകോട്ടുനിന്നുമൊക്കെ ആടുമേക്കാൻപോയി പൊട്ടിത്തെറിച്ചവരും ഒക്കെ ഒരേ ആശയത്തിന്റെ വക്താക്കളാണ്. അവരുടെ മതത്തിൽ പറഞ്ഞ കാര്യമാണ് അവർ ചെയ്യുന്നത്. അപ്പോൾ പിന്നെ നാം എങ്ങനെയാണ് അതിനെ പ്രതിരോധിക്കേണ്ടത്. മതസൗഹാർദ പ്രഭാഷണങ്ങൾ കൊണ്ടാണോ അതേ മതത്തിന്റെ അപകടം ബോധ്യപ്പെടുത്തിക്കൊണ്ടാണോ?

ന്യായീകരണ തൊഴിലാളികളേ ഇതിലേ....

ഇത് എടുത്തുപറയാൻ കാരണം ഇന്നലെ കശ്മീരിൽ ഭീകരാക്രമണമുണ്ടായി ഏതാനും മണിക്കൂറുകൾ കഴിഞ്ഞുതന്നെ ന്യായീകരണ തൊഴിലാളികൾ സജീവമായതാണ്. ഇടതുപക്ഷ സർക്കിളിൽപോലും വരുന്ന ചർച്ച മതമല്ല, ഭീകരതയാണ് ഇതിനുപിന്നിലെന്നാണ്. മതം തന്നെയാണ് ഭീകരയെന്ന് അവർ ആരും പറയുന്നില്ല. മറിച്ച് എന്റെ ഗർഭം ഇങ്ങനെയല്ല എന്ന് ഒരു സിനിമയിൽ ജഗതി പറഞ്ഞപോലെ എന്റെ മതം ഇങ്ങനെയല്ല എന്ന് മാത്രം പറയുന്നു.

ജെയ്ഷേ മുഹമ്മദ് അടക്കമുള്ള നാം ഇന്നു കാണുന്ന ഇസ്ലാമിക ഭീകരവാദ പ്രസ്ഥാനങ്ങളൊക്കെ സത്യത്തിൽ മതത്തിന്റെ ഉൽപ്പന്നം തനെയാണ്. സംശയമുള്ളവർ ജെയഷേയുടെ ചരിത്രം നോക്കുക. മുഹമ്മദിന്റെ സൈന്യം അതാണ് ജയ്‌ഷേ മുഹമ്മദ് എന്ന വാക്കിന്റെ അർഥം. തികച്ചും മതാധിഷ്ഠിതമായ ജിഹാദിൽ വിശ്വസിക്കുന്ന ഒരു സംഘടന. ഒറ്റ ഉദ്ദേശത്തോടെയാണ് ജയ്‌ഷേ പ്രവർത്തിക്കുന്നത്. കശ്മീരിനെ ഇന്ത്യൻ യൂണിയനിൽ നിന്ന് അടർത്തിമാറ്റി പാക്കിസ്ഥാനിൽ ചേർക്കുക.

1990കളുടെ ഒടുവിൽ കാശ്മീരിനെ ഇന്ത്യയിൽനിന്ന് മോചിപ്പിക്കാനായി കൂടുതൽ കരുത്തുള്ള ഒരു സായുധ സേന വേണം എന്ന് പാക്ചാര സംഘടനയായ ഐഎസ്‌ഐയുടെ ചിന്തയിൽ നിന്നാണ് ജെയ്‌ഷേ മുഹമ്മദ് ഉണ്ടാകുന്നത്. ഹർക്കത്തുൽ മുജാഹീദ്ദീൻ എന്ന സംഘടനയായിരുന്നു അതുവരെ കാശ്മീരിൽ വിധ്വംസക പ്രവർത്തനങ്ങൾ നടത്തിവന്നത്. ഇതിനെ തീർത്തും സൈനികവത്ക്കരിച്ച്, കണ്ണിൽച്ചോരയില്ലാത്ത ഭീകര സംഘടന ഉണ്ടാക്കണം എന്നായിരുന്നു പാക് ജിഹാദി ഗ്രൂപ്പുകളുടെ തീരുമാനം. അങ്ങനെയാണ് ഈ സംഘടന ഉണ്ടാകുന്നത്.

തീർത്തും മതാധിഷ്ഠിതാമയ സംഘടനയാണ് ഇതെന്നാണ്, ജയ്‌ഷെയുടെ ക്യാമ്പുകൾ സന്ദർശിച്ച റോബർട്ട് ഫിസ്‌ക്കിനെപ്പോലുള്ള മാധ്യമ പ്രവർത്തകർ പറയുന്നത്. ഖുർആൻ തന്നെയാണ് ഇവരുടെ അടിസ്ഥാന പുസ്തകം.

ഖുർആനിൽ പറഞ്ഞിരിക്കുന്ന ജിഹാദിന്റെ അടിസ്ഥാനത്തിലാണ് തങ്ങൾ കശ്മീരിനുവേണ്ടി പോരാട്ടം നടത്തുന്നതെന്നാണ് ഓരോ ജെയ്‌ഷേക്കാരനും പറയുക. കുട്ടികളെയാണ് സംഘടനയുടെ ചാവേർ വിഭാഗത്തിലേക്ക് കാര്യമായി റിക്രൂട്ട് ചെയ്യുന്നത്. കശ്മീരിലും വലിയ വേരുകളുള്ള സംഘടന ഇതിനകം നിരവധി കശ്മീരികളെ റിക്രൂട്ട് ചെയ്ത് കഴിഞ്ഞു.

കുട്ടികളെ ആദ്യം തന്നെ മതപഠന ക്ലാസുകളിൽ എത്തിച്ച് സ്വർഗ്ഗത്തെക്കുറിച്ചുള്ള ബോധം ഉണ്ടാക്കിയെടുക്കുകയാണ് ഇവർ ചെയ്യുന്നത്. ഇസ്ലാമിനുവേണ്ടി മരിച്ചാൽ മദ്യപ്പുഴകളും ഹൂറിമാരുമുള്ള സ്വർഗം കിട്ടുമെന്ന പ്രചാരണം അടിച്ചേൽപ്പിച്ചാണ് കുട്ടികളെപ്പോലും ഇവർ മനുഷ്യ ബോംബുകളാക്കുന്നതെന്ന് ഇക്കാര്യം അന്വേഷിച്ച ഗാർഡിയൻ പത്രവും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ചാരന്മാരെന്ന് സംശയിക്കുന്നവരെ ഐഎസ് മോഡലിൽ നിരത്തിനിർത്തി വെട്ടിക്കൊല്ലുന്നതും പരസ്യമായി തൂക്കിലേറ്റുന്നതും ഇവരുടെ രീതിയാണ്. അതിനൊക്കെ കൂട്ട് മത സൂക്തങ്ങളാണ്.

കശ്മീരിൽനിന്ന് ആയിരക്കണക്കിന് യുവാക്കളും കുട്ടികളുമാണ് അതിർത്തിവിട്ട് ജെയ്ഷേ മുഹമ്മദിൽ കയറിയത്. ഇന്ത്യാവിരുദ്ധ വികാരം ഇപ്പോഴും ശക്തമാണ് താഴ്‌വരയിൽ.ഇത് മാറ്റിയെടുക്കാനും കശ്മീരികളുടെ വിശ്വാസം നേടിയെടുക്കാനുമുള്ള സോഷ്യൽ എഞ്ചീനീയറിങ്ങിൽ നാം ഇനിയും വിജയിച്ചിട്ടില്ല. പകരം കണ്ണൂം മൂക്കുമില്ലാത്ത തിരിച്ചടികൾ പ്രത്യാക്രമണങ്ങൾക്കും കൗണ്ടർ വർഗീയതയ്ക്കുമാണ് വഴിവെക്കുക. അതായത് സർജിക്കൽ സ്ട്രൈക്ക്പോലെ പ്രധാനപ്പെട്ടതാണ് ആളുകളുടെ മസ്തിഷ്‌കത്തിൽ നടത്തുന്ന മിന്നലാക്രമണങ്ങളും. ഈ മനസ്സുമാറ്റത്തിന് നമ്മുടെ മതേതര ഭരണകൂടം എന്തുചെയ്യുന്നു എന്ന ചോദ്യവും ഈ ഘട്ടത്തിൽ പ്രസക്തമാണ്.

എങ്ങനെയാണ് യൂറോപ്പിൽ സമാധാനം വന്നത്?

മതേതരത്വം എന്നാൽ എല്ലാ മതങ്ങൾക്കും തുല്യ പരിഗണ നൽകുകയല്ല. ഒരു മതത്തിനും രാഷ്ട്ര ശരീരത്തിൽ പരിഗണന നൽകാതിരിക്കുകയാണ്. ഇത് തെറ്റായി വ്യാഖ്യാനിച്ച് നാം എല്ലാ മതങ്ങൾക്കും തുല്യ പരിഗണന കൊടുക്കുന്നു. എല്ലാ മതങ്ങളും ഒന്നാണെന്ന പതിവ് രീതിയല്ല, ഒരു മതവും ഒരുഒന്നുമല്ലെന്ന് നാം പഠിപ്പിക്കുന്നില്ല. കുരിശുയുദ്ധത്തിന് സൈന്യത്തെ അയച്ചുകൊടുത്ത ബെൽജിയത്തിനും നെതർലൻഡ്‌സിനുമൊക്കെ ഇന്ന് ആ കാര്യം ഓർക്കുന്നതുതന്നെ വലിയ തമാശയാണ്. കമ്പിവേലികൾപോലുമില്ലായെ കുമ്മായം വരച്ച വെള്ളവരകൾക്ക് അപ്പുറത്തും ഇപ്പുറത്തുമായി അതിർത്തി പങ്കിടുന്നവരാണ യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങൾ. എങ്ങനെയാണ് ഈ മാറ്റം ഉണ്ടായത്. അവർ മതത്തെ രാഷ്ട്രത്തിൽ അടുപ്പിക്കുന്നില്ല എന്നയാണ് പ്രധാനം. നമ്മളോ, പിഞ്ചുപ്രായത്തിൽ തന്നെ മതം തലയിലേക്ക് അടിച്ചുകയറ്റി അവനെ തികഞ്ഞ അന്ധവിശ്വാസിയാക്കും.

ഇത് കേവലം ഏതെങ്കിലും ഒരു മതത്തിന്റെ മാത്രം വിഷയമല്ല. പക്ഷേ ആഗോള തലത്തിൽ തന്നെ ഏറ്റവും അപകടകാരിയായ മതതീവ്രത ഇസ്ലാം തന്നെ....സമാധാനത്തിന്റെ മതമെന്ന് അവകാശപ്പെടുന്ന ഒരു മതവുമില്ല. സ്വന്തം മതക്കാരനല്ലാത്തതു കൊണ്ട് മാത്രം പലരോടും വെറുപ്പും വിദ്വേഷവും തോന്നുന്നു. അത് തീവ്രമാകുമ്പോഴാണ് ഇത്തരം ആക്രമണങ്ങളുണ്ടാകുന്നത്. അതിന് മതരഹിതമായ ഒരു സമൂഹം ഉണ്ടാക്കുയാണ് പോംവഴി. അല്ലാതെ എല്ലാ മതങ്ങളെയും ഒരുപോലെ പ്രീണിപ്പിക്കുയല്ല.

 മതത്തിന്റെ പേരിൽ ഒഴുകിയ ഈ ചോര കണ്ടിട്ടെങ്കിലും നമ്മുടെ ഭരണാധികാരികൾ പഠിച്ചിരുന്നെങ്കിൽ..

ആടുമെയ്‌ക്കൽ സംഘത്തിന് ചെറുതാണെങ്കിലും വേരുകൾ ഉള്ള മണ്ണാണ് കേരളവും. കശ്മീരിൽ പൊട്ടിത്തെറിച്ചവന്റെയും സിറിയയിൽ പോയി പൊട്ടിത്തെറിച്ച കാസർകോട്ടുകാരന്റെയും അടിസ്ഥാനമായ മസ്തിഷ്‌ക്ക ചോദന ഒന്നാണ്. ആ മനസ്സിനെ മാറ്റാനുള്ള സർജിക്കൽ സ്ട്രൈക്ക് എന്നത് നമ്മുടെ ഭരണഘടന ആവശ്യപ്പെടുന്ന പോലെ ശാസ്ത്രവും യുക്തിബോധവും അന്വേഷണത്വരയും വളർത്തുകയാണ്. അതിനുള്ള ശ്രമങ്ങൾ ഈ രാജ്യത്ത് ഉണ്ടാകുന്നില്ലെന്നതാണ് സങ്കടകരം.

വാൽക്കഷ്ണം: ഇതിനിടെ സംഘപരിവാർ ആണ് ആക്രമണത്തിന് പിന്നിലെന്ന് പറഞ്ഞ് ചിലർ നടത്തുന്ന പോസ്റ്റുകളും ഇറങ്ങി. ഒരു സാമ്പിൾ ഇങ്ങനെ.' ഈ ഭീകരാക്രമണം പലരും മൂൻകൂട്ടി പ്രവചിക്കുകയും, പ്രതീക്ഷിക്കുകയും ചെയ്തതുകൊണ്ട് ഞെട്ടലില്ല. കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം. സംഘപരിവാരം പരുങ്ങലിലാവുമ്പോൾ ഭീകരാക്രമണം ഉണ്ടാവും'.

എന്തൊരു യുക്തിയാണിത്. നോക്കുക,രാഷ്ട്രമന:സാക്ഷിയെ നടുക്കിയ ഒരു ഭീകരാക്രമണത്തിൽ മണിക്കൂറുകൾക്കുള്ളിൽ ഇവർ കക്ഷിരാഷ്ട്രീയം കലർത്തിയിരിക്കുന്നു. ഭരണത്തിൽ ബിജെപി. ഉള്ളതു കൊണ്ട് ഭീകരാക്രമണത്തെ പരിവാരത്തിന്റെ പേരിൽ പഴിചാരി അവർക്ക് ഇരവാദം കളിക്കാനുള്ള സമയമാണോ ഇത്. രഹസ്യാന്വേഷണ വിഭാഗത്തെയടക്കം ചോദ്യം ചെയ്യേണ്ട, ഇന്ത്യൻ ജനത ഒന്നിച്ചു നിൽക്കേണ്ട ഈ സാഹചര്യത്തിൽ, രാഷ്ട്രീയവിഷം ശർദ്ദിക്കുന്ന ഇത്തരം ജന്തുക്കൾ എന്ത് ദുരന്തമാണ്!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP