പഠന നിലവാരം ഉയർത്തിയും അടിസ്ഥാന സൗകര്യം വർധിപ്പിച്ചും പിണറായി നേരിട്ട് രംഗത്തിറങ്ങിയപ്പോൾ സർക്കാർ സ്കൂളുകളിലേക്ക് വിദ്യാർത്ഥികളുടെ ഒഴുക്ക്; സ്വകാര്യ ഇംഗ്ളീഷ് മീഡിയം സ്കൂളുകൾ പോറൽപോലും ഏൽക്കാതെ തുടരവേ കുഴപ്പത്തിലാകുന്നത് എയ്ഡഡ് സ്കൂളുകൾ; സമുദായ നേതാക്കളുടെ പണക്കൊതിയിൽ ഇല്ലാതാകുന്നത് കേരളത്തെ നവീകരിച്ച വിദ്യാഭ്യാസ വിപ്ളവം
മറുനാടൻ മലയാളി ഡസ്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് പൊതു വിദ്യാഭ്യാസ രംഗം വളർത്തുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്ന എയ്ഡഡ് സ്കൂളുകളോട് മലയാളികൾക്ക് താൽപര്യം കുറയുന്നു. എൽഡിഎഫ് സർക്കാർ അധികാരമേറ്റെടുത്തതിന് പിന്നാലെ സർക്കാർ സ്കൂളുകളുടെ നിലവാരം വലിയ തോതിൽ മെച്ചപ്പെട്ടിരുന്നു. ക്ളാസുകളുടേയും മറ്റ് അടിസ്ഥാന സൗകര്യങ്ങളുടേയും നിലവാരം മെച്ചപ്പെടുത്തുന്നതിന് നടപടികൾ സ്വീകരിച്ചതോടെ സർക്കാർ സ്കൂളുകൾ കൂടുതൽ ഹൈടെക് ആയി മാറിക്കൊണ്ടിരിക്കുയാണ്. മാത്രമല്ല മെച്ചപ്പെട്ട പഠന നിലവാരവും സർക്കാർ സ്കൂളുകൾക്ക് കൈവന്നതോടെ കൂടുതൽ രക്ഷിതാക്കളും എയ്ഡഡ് സ്കൂളുകളെ വിട്ട് സർക്കാർ സ്കൂളുകളിൽ കുട്ടികളെ ചേർക്കാൻ താൽപര്യം കാട്ടിത്തുടങ്ങി.
പിണറായി സർക്കാർ അധികാരമേറ്റതിന് പിന്നാലെയാണ് സർക്കാർ സ്കൂളുകളെ സമഗ്രമായി പരിഷ്കരിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കി തുടങ്ങിയത്. ആദ്യഘട്ടത്തിൽ നിരവധി സ്കൂളുകളുടെ നിലവാരവും സൗകര്യങ്ങളും മെച്ചപ്പെടുത്തിയിരുന്നു. കഴിഞ്ഞവർഷത്തെ പ്രവേശനോത്സവം തലസ്ഥാനത്ത് ഉദ്ഘാടനം ചെയ്യുന്ന വേളയിൽ കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ ലോക നിലവാരത്തിലേക്ക് ഉയർത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. നിലവാരം മെച്ചപ്പെടുത്തുന്ന നടപടി പ്രവൃത്തിയിലൂടെ തെളിയിക്കുമെന്ന അന്നത്തെ പ്രഖ്യാപനം മുഖ്യമന്ത്രിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ തന്നെ ഉറപ്പുവരുത്തിയതോടെ എയ്ഡഡ് സ്കൂളുകളേക്കാൾ സർക്കാർ സ്കൂളുകളാണ് മെച്ചമെന്ന നിലയിലേക്ക് കാര്യങ്ങളെത്തി. സർക്കാർ സ്കൂളുകളേപ്പോലെ എയ്ഡഡ് സ്കൂളും പ്രധാനമാണെന്നും എയ്ഡഡ് സ്കൂളുകൾ മെച്ചപ്പെടുത്താൻ ഒരു കോടിവരെ ചെലവാക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചിരുന്നു.
എന്നാൽ ആദ്യഘട്ടത്തിൽ സർക്കാർ സ്കൂളുകളെ മികച്ച നിലവാരത്തിലേക്ക് എത്തിച്ചതോടെ എയ്ഡഡ് മേഖലയിൽ വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തുടങ്ങിയിരിക്കുകയാണ്. വരുന്ന വിദ്യാഭ്യാസ വർഷത്തിലും കൂടുതൽ കുട്ടികൾ സർക്കാർ സ്കൂളുകളിലേക്ക് എയ്ഡഡ് മേഖലയിൽ നിന്ന് എത്തുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. എൽപി യുപി വിഭാഗം മുതൽ ഹൈസ്ക്ൂൾ, പ്ളസ് ടു പ്രവേശനത്തിനും സർക്കാർ സ്കൂളുകളിൽ ചേരാനാണ് പൊതുവിദ്യാഭ്യാസ മേഖലയിൽ കൂടുതൽപേരും താൽപര്യപ്പെടുന്നതെന്നാണ് റിപ്പോർട്ടുകൾ.
ഇത്തരത്തിൽ പൊതുവിദ്യാഭ്യാസ യജ്ഞത്തിലൂടെ സർക്കാർ സ്കൂളുകളിലേക്കു വിദ്യാർത്ഥികൾ തിരിച്ചെത്തുമ്പോൾ എയ്ഡഡ് മേഖല കടുത്ത പ്രതിസന്ധിയിലേക്കു നീങ്ങുകയാണ്. വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് ഉണ്ടാവുന്നതോടെ അദ്ധ്യാപകരുടെ ജോലിനഷ്ടവും എയ്ഡഡ് മേഖല നേരിടുന്നു എന്നതാണ് മറ്റൊരു വസ്തുത. അദ്ധ്യാപകരുടെ നിലവാരമില്ലായ്മയാണ് എയ്ഡഡ് മേഖലയ്ക്കു തിരിച്ചടിയാവുന്നത്.
ഇല്ലാതാകുന്നത് കേരളത്തെ നവീകരിച്ച വിദ്യാഭ്യാസ വിപ്ളവം
കേരളത്തിലെ വിദ്യാഭ്യാസ മുന്നേറ്റത്തിൽ വലിയ പങ്കുവഹിച്ചിരുന്ന സ്ഥാപനങ്ങളായിരുന്നു ഒരുകാലത്ത് ഇവിടത്തെ എയ്ഡഡ് മേഖല. കത്തോലിക്ക സഭയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് വ്യാപകമായി എയ്ഡഡ് സ്കൂളുകൾ വന്നതോടെയാണ് സാർവത്രിക വിദ്യാഭ്യാസം കേരളത്തിൽ നടപ്പായതും രാജ്യത്തുതന്നെ മികച്ച വിദ്യാഭ്യാസം എല്ലാവർക്കും ലഭ്യമാകുന്ന തലത്തിലേക്ക് കേരളം ഉയരുന്നതും. പിന്നീട് മുസ്ളീം മതവിഭാഗങ്ങൾ, എൻഎസ്എസ്, എസ്എൻഡിപി തുടങ്ങിയ ഹിന്ദു സമുദായ സംഘടനകൾ എന്നിവരുടെ നേതൃത്വത്തിലും ഒറ്റപ്പെട്ട് ചില സമ്പന്നരുടെ നേതൃത്വത്തിലുമെല്ലാം കേരളത്തിൽ എയ്ഡഡ് സ്കൂളുകൾ വ്യാപകമായി ഉയർന്നു.
ആദ്യഘട്ടത്തിൽ ഇവയുടെ പ്രവർത്തനം മെച്ചപ്പെട്ട നിലയിൽ മുന്നേറിയതോടെ സർക്കാർ സ്കൂളുകളേ അപേക്ഷിച്ച് കൂടുതൽപേരും എയ്ഡഡ് സ്കൂളുകളിലേക്ക് കുട്ടികളെ വിടുന്ന സ്ഥിതിയുണ്ടായി. 90കളിൽ അൺ എയ്ഡഡ് മേഖലയിൽ സ്കൂളുകൾ വ്യാപകമായി വന്നുതുടങ്ങിയതോടെയാണ് ഇംഗ്ളീഷ് മീഡിയം ട്രെൻഡ് കേരളത്തിൽ ഉണ്ടാകുന്നത്. ഈ കാലത്തിന് ഏറെ മുമ്പുതന്നെ എയ്ഡഡ് സ്കൂളുകളിൽ അദ്ധ്യാപക-അനധ്യാപക നിയമനം പണം വാങ്ങി മാനേജ്മെന്റുകൾ നടത്തുകയും അവർക്ക് സർക്കാർ ശമ്പളം കൊടുക്കുകയും ചെയ്യുകയെന്ന സ്ഥിതി വന്നുചേർന്നിരുന്നു. ഇത്തരത്തിൽ നിയമനം നടത്തുമ്പോൾ പണം വാങ്ങുക എന്നതിൽ കവിഞ്ഞ് സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്ന കാര്യത്തിലും പഠന നിലവാരം ഉറപ്പുവരുത്താൻ മികച്ച യോഗ്യതകളുള്ള അദ്ധ്യാപകരെ നിയമിക്കുക എന്ന കാര്യത്തിലും മിക്ക എയ്ഡഡ് മാനേജ്മെന്റുകളും പിന്നാക്കം പോയി. ഇതോടെയാണ് എയ്ഡഡ് മേഖലയുടെ അപചയം ഉണ്ടാവുന്നത്.
ഈ നില വളർന്നുവന്ന് ലക്ഷങ്ങൾ വാങ്ങി നിയമനം നടത്തുക എന്നതിൽ കവിഞ്ഞ് മറ്റൊരു ലക്ഷ്യവും ഇല്ലെന്ന നിലയിലേക്ക് ഭൂരിഭാഗം എയ്ഡഡ് സ്കൂളുകളും മാറി. അതേസമയം, പഠനത്തിൽ മികവുപുലർത്തിയവർ പിഎസ്സി വഴി നിയമനം നേടി അദ്ധ്യാപകരായി എത്തുന്ന സർക്കാർ സ്കൂളുകളിൽ സൗകര്യങ്ങളുടെ കുറവായിരുന്നു വിദ്യാർത്ഥികളെയും രക്ഷിതാക്കളേയും അകറ്റി നിർത്തിയത്. ഈ നില മാറുകയാണ് ഇപ്പോൾ. ഇതോടെയാണ് എയ്ഡഡ് മേഖലയിൽ നിന്ന് കൂടുതൽ പേർ സർക്കാർ സ്കൂളുകളിലേക്ക് ചേക്കേറുന്നത്.
അതേസമയം, അൺ എയ്ഡഡ് സ്കൂളുകളിൽ മക്കളെ അയക്കുന്ന ഒരു വിഭാഗത്തിന്റെ സ്ഥിതി ഇപ്പോഴും മാറ്റമില്ലാതെ തുടരുകയും ചെയ്യുന്നു. അതിനാൽ തന്നെ സർക്കാർ സ്കൂളുകൾ മെച്ചപ്പെട്ടതോടെ നഷ്ടംമുഴുവൻ എയ്ഡഡ് മേഖലയിലേക്ക് എന്ന നിലയിലേക്ക് കാര്യങ്ങൾ മാറിക്കഴിഞ്ഞതായി വിദ്യാഭ്യാസ രംഗത്തെ നിരീക്ഷകരും പറയുന്നു. സാമുദായിക നേതാക്കളുടെ പണക്കൊതിയാണ് ഇപ്പോൾ എയ്ഡഡ് മേഖലയെ തകർച്ചയിലേക്ക് നയിക്കുന്നതെന്ന സൂചനകളാണ് ലഭിക്കുന്നത്.
സർക്കാർ, എയ്ഡഡ് സ്കൂളുകളെ മൊത്തമായാണ് പൊതുവിദ്യാഭ്യാസ മേഖലയായി കണക്കാക്കുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കുട്ടികളെ ആകർഷിക്കാനായി തയാറാക്കിയ പദ്ധതികളുടെ ഫലമായി കഴിഞ്ഞവർഷം ഒന്നരലക്ഷത്തോളം വിദ്യാർത്ഥികളാണ് അധികമായി പൊതുവിദ്യാലയങ്ങളിലെത്തിയത്. ഈ വർഷം ഇത് ഇനിയും കൂടുമെന്നാണ് കണക്ക്. എയ്ഡഡ് സ്കൂളുകളിലല്ല, മറിച്ച് സർക്കാർ സ്കൂളിൽ മാത്രമാണ് കൂട്ടികൾ കൂടുതലായി ചേർന്നതെന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്.
കഴിഞ്ഞ മൂന്നുവർഷത്തിനിടെ ജോലി പോയത് 4059 അദ്ധ്യാപകർക്ക്
ഓരോവർഷവും കുട്ടികൾ കുറയുന്നതിനെത്തുടർന്ന് എയ്ഡഡ് മേഖലയിൽ വലിയ തോതിൽ അദ്ധ്യാപക തസ്തികകൾ നഷ്ടപ്പെടുന്നുണ്ട്. പൊതുവിദ്യാഭ്യാസമേഖലയിൽ ഒന്നരലക്ഷം കുട്ടികൾ കൂടുതലായിചേർന്നെങ്കിലും 2017-18 അധ്യയനവർഷം മുൻവർഷത്തേക്കാൾ 563 അദ്ധ്യാപകർക്ക് എയ്ഡഡ് മേഖലയിൽ തൊഴിൽ നഷ്ടപ്പെട്ടു. ഇവരെ സംരക്ഷിത അദ്ധ്യാപകരായി കണക്കാക്കി സർവശിക്ഷാ അഭിയാനിൽ പുനർവിന്യസിച്ചാണ് സർക്കാർ അവരുടെ ജോലി ഉറപ്പുവരുത്തിയത്. 2015-16 അധ്യയനവർഷം 3496 അദ്ധ്യാപകരാണ് തൊഴിൽ നഷ്ടപ്പെട്ട് സംരക്ഷിത അദ്ധ്യാപകരായി മാറിയത്. 2017-18ൽ സംരക്ഷിത അദ്ധ്യാപകരുടെ എണ്ണം 4059 ആയി ഉയർന്നു. കണ്ണൂർ ഒഴികെ മറ്റെല്ലാ ജില്ലകളിലും ജോലി നഷ്ടപ്പെട്ടവരുടെ എണ്ണം വർധിച്ചു. ഏറ്റവും കൂടുതൽ അദ്ധ്യാപകർക്ക് തൊഴിൽ നഷ്ടപ്പെട്ടത് പാലക്കാടാണ്. 480 പേർ ഇവിടെ സംരക്ഷിതഅദ്ധ്യാപകരായി മാറി.
ഇതെല്ലാം വ്യക്തമാക്കുന്നത് സർക്കാർ സ്കൂളുകൾ മെച്ചപ്പെടുകയും സ്വകാര്യ സ്കൂളുകൾ അതേപടി നിലനിൽക്കുകയും ചെയ്യുമ്പോൾ നഷ്ടം നേരിടുന്നത് എയ്ഡഡ് സ്കൂളിനാണ് എന്നതുതന്നെ. സർക്കാർ സ്കൂളിനെക്കുറിച്ചാണ് മുൻകാലങ്ങളിൽ പരാതികൾ കൂടുതലായി ഉണ്ടായത്. ഇപ്പോൾ അത് എയ്ഡഡ് മേഖലയെ കുറിച്ചായി. പഠന നിലവാരം മെച്ചപ്പെടുത്താൻ ശക്തമായ ഇടപെടൽ ഇല്ലാതെ പോയതും സമുദായങ്ങൾ കൈകാര്യം ചെയ്യുന്ന മാനേജ്മെന്റുകൾക്ക് പണംവാങ്ങി നിയമനങ്ങൾ നടത്താൻ മാത്രമേ താൽപര്യമുള്ളൂ എന്നതുമാണ് എയ്ഡഡ് മേഖലയ്ക്ക് തിരിച്ചടിയാവുന്നത്.
പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സർക്കാർ മേഖലയിൽ അച്ചടക്കം കൈവരികയും പഠനനിലവാരം ഉയരുകയും ചെയ്തു. എന്നാൽ എയ്ഡഡ് മേഖലയിൽ അധ്യയനത്തിന്റെ നിലവാരം താഴ്ന്നു. അദ്ധ്യാപക നിയമനത്തിൽ ഒരു മാനനദണ്ഡവും പാലിക്കാതെ പണം കൂടുതൽ തരുന്നവരെ കണ്ണുമടച്ച് നിയമിക്കുക എന്നതുമാത്രമായി നയം. സമുദായ നേതാക്കളുടെയും മത മേലധികാരികളുടേയും കാശിനോടുള്ള ആർത്തി മാത്രമാണ് ഈ ദുരവസ്ഥയ്ക്ക് കാരണമായത്.
പി.എസ്.സിയുടെ എഴുത്തുപരീക്ഷയും അഭിമുഖവും നടത്തിയാണു സർക്കാർ മേഖലയിൽ അദ്ധ്യാപകനിയമനം നടത്തുന്നത്. എന്നാൽ എയ്ഡഡ് മേഖലയിൽ അദ്ധ്യാപകനിയമനത്തിൽ ഒരു സ്ക്രീനിങ് സംവിധാനവും നിലവിലില്ല. നിയമനത്തിന്റെ മാനദണ്ഡം കോഴപ്പണത്തിന്റെ തോത് മാത്രമാവുന്നതോടെ ഇത് നിലവാരത്തെ ഗുരുതരമായി ബാധിച്ചു. മാത്രമല്ല, പണം വാങ്ങുമ്പോഴും സ്കൂളിലെ പഠന നിലവാരം മെച്ചപ്പെടുത്താൻ ഒരു നടപടിയും മിക്ക മാനേജ്മെന്റുകളും കൈക്കൊള്ളാത്തതും തിരിച്ചടിയാകുന്നതായി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്