ശ്രീലങ്കയിൽ ഭരണഘടനാ പ്രതിസന്ധി രൂക്ഷം; പാർലമെന്റ് പിരിച്ചുവിട്ട നടപടി ചോദ്യം ചെയ്ത് പ്രതിപക്ഷ കക്ഷികൾ സുപ്രീം കോടതിയിലേക്ക്; പ്രസിഡന്റിന്റെ നടപടിയിൽ വിമർശനവുമായി ലോകരാഷ്ട്രങ്ങളും; ലങ്കയിലെ രാഷ്ട്രീയ അട്ടിമറി ഏവരേയും അമ്പരിപ്പിക്കുന്നത്; ഒടുവിൽ ലങ്കയിൽ ആരാണ് രാവണനാകുന്നത്?
മറുനാടൻ ഡെസ്ക്
നാടകീയമായ അട്ടിമറിയിലൂടെയായിരുന്നു ശ്രീലങ്കയിൽ റെനിൽ വിക്രമസിംഗെയ്ക്ക് പ്രധാനമന്ത്രി സ്ഥാനം തെറിക്കുന്നത്. ഇന്ത്യാസന്ദർശന വേളയിൽ ഒക്ടോബർ 26ന് ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേന യുണൈറ്റഡ് നാഷണൽ പാർട്ടി (യുഎൻപി) നേതാവ് റെനിൽ വിക്രമസിംഗെയെ പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് നീക്കിയതോടെയാണ് രാജ്യത്ത് രാഷ്ട്രീയ അട്ടിമറി രൂപപ്പെട്ടത്. പകരക്കാരനായി വിക്രമസിംഗെയുടെ ബദ്ധശത്രുവും ശ്രീലങ്ക ഫ്രീഡം പാർട്ടിയുടെ അമരക്കാരനുമായ മഹീന്ദ രാജപക്സെയെ അവരോധിക്കുകയും ചെയ്തതോടെ ഇവിടെ കടുത്ത രാഷ്ട്രീയപ്രതിസന്ധി ഉടലെടുക്കുകയും ചെയ്തു. പാർലമെന്റിലെ ഏറ്റവും വലിയ കക്ഷിയായ യുണൈറ്റഡ് നാഷണൽ പാർട്ടിയുടെ നേതാവായ വിക്രമസിംഗെയ പുറത്താക്കിയ ശേഷം സിരിസേന 16 വരെ പാർലമെന്റ് മരവിപ്പിക്കുകയും ചെയ്തു. എന്നാൽ റെനിൽ വിക്രമസിംഗെയ്ക്കു പകരം മഹീന്ദ രാജപക്സെയെ നിയമിച്ച തന്റെ നടപടിക്ക് പാർലമെന്റിൽ അംഗീകാരം ലഭിക്കില്ലെന്ന് ഉറപ്പായതോടെ പ്രസിഡന്റ് സിരിസേന പാർലമെന്റ് പിരിച്ചുവിട്ടതോടെ പ്രതിസന്ധി രൂക്ഷമായി.
ശ്രീലങ്കൻ പാർലമെന്റ് പിരിച്ചുവിട്ട പ്രസിഡന്റിന്റെ നടപടിക്കെതിരേ കോടതിയെ സമീപിച്ചിരിക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ. പുറത്താക്കപ്പെട്ട പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയുടെ യുനൈറ്റഡ് നാഷനൽ പാർട്ടി, പ്രധാന തമിഴ് പാർട്ടിയായ തമിൾ നാഷനൽ അലയൻസ്, ഇടതുപാർട്ടികൾ എന്നിവയടക്കം 10 സംഘടനകളാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. കാലാവധി തികയാതെ ശ്രീലങ്കൻ പാർലമെന്റ് പിരിച്ചുവിട്ട പ്രസിഡന്റിന്റെ നടപടിയെ അമേരിക്കയും ബ്രിട്ടനും അപലപിച്ചിരുന്നു. രണ്ടു വർഷം കാലാവധി ശേഷിക്കെയാണ് അട്ടിമറിയിലൂടെ വിക്രമസിംഗയെ മാറ്റി രാജപക്സെയെ സിരിസേന പ്രധാനമന്ത്രിയായി അവരോധിക്കുന്നത്. സ്പീക്കർ 14ന് സഭയിൽ ഭൂരിപക്ഷം ആർക്കെന്ന് തെളിയിക്കാനിരിക്കെയാണ് സിരിസേന പാർലമെന്റ് പിരിച്ചുവിട്ടത്.
പ്രതിസന്ധിക്കു തുടക്കം കുറിക്കുന്നത് ഫെബ്രുവരിയിൽ
ഫെബ്രുവരിയിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ രാജപക്സെ പക്ഷം വിജയം നേടിയതോടെയാണ് രാജ്യത്ത് അനിശ്ചിതത്വം ഉടലെടുക്കുന്നത്. ഇതോടെ യുഎൻപി-യുപിഎഫ്എ ഭരണസഖ്യത്തിൽ വിള്ളൽ വീഴാൻ തുടങ്ങി. തന്റെ കക്ഷിയായ യുണൈറ്റഡ് പീപ്പിൾസ് ഫ്രീഡം അലയൻസിൽ ഒറ്റപ്പെടൽ നേരിട്ട സിരിസേന വിക്രമസിംഗെയ്ക്കു നൽകിയ പിന്തുണയും പിൻവലിച്ചു. പിന്നീട് രാജപക്സെയെ പ്രധാനമന്ത്രിയായി പ്രഖ്യാപിക്കുകയായിരുന്നു.
അധികാരം പങ്കുവയ്ക്കുന്ന കാര്യത്തിൽ നേരത്തെ തന്നെ അഭിപ്രായവ്യത്യാസങ്ങൾ നിലനിന്നിരുന്ന സഖ്യത്തിൽ ഉചിതമായ ഒരു സന്ദർഭത്തിനായി കാത്തിരിക്കുകയായിരുന്നു സിരിസേന. സാമ്പത്തിക കാര്യങ്ങൾ, സുരക്ഷ എന്നീ വിഷയങ്ങളിലും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്ന സിരിസേന രാഷ്ട്രീയവൃത്തങ്ങളെ ഏറെ അമ്പരപ്പിച്ചുകൊണ്ടാണ് അട്ടിമറി നടത്തിയത്.
ഭരണഘടനയിലെ 42(4) വകുപ്പനുസരിച്ച് പ്രധാനമന്ത്രിയെ നിയമിക്കുന്നത് പ്രസിഡന്റായാൽ പ്രധാനമന്ത്രിയെ പുറത്താക്കാനും തനിക്ക് അധികാരമുണ്ടെന്ന വാദം ഉന്നയിച്ചാണ് സിരിസേന ഈ നടപടിക്കൊരുങ്ങിയത്. തന്നെ വധിക്കാൻ ഇന്ത്യൻ രഹസ്യാന്വേഷണ സംഘടനയായ 'റോ' ശ്രമിച്ചെന്ന ആരോപണവും സിരിസേന ഉയർത്തി. കൂടാതെ വിക്രമസിംഗെ നിയമിച്ച റിസർവ് ബാങ്ക് ഗവർണറുടെ അറിവോടെയുള്ള ബോണ്ട് അഴിമതിയും പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് വിക്രമസിംഗെയെ പുറത്താക്കാൻ കാരണമായി സിരിസേന വെളിപ്പെടുത്തി.
മുമ്പും ഭരണഘടനാ അട്ടിമറി
വിക്രമസിംഗെയെ പുറത്താക്കിയതോടെ സിരിസേനയുടെ യുപിഎഫ്എയും യുഎൻപിയും കൂടിച്ചേരുന്ന ഐക്യസർക്കാരാണ് നിലംപൊത്തിയത്. 2015ലാണ് രജപക്സെയുടെ ദശാബ്ദം നീണ്ട ഭരണം അവസാനിപ്പിച്ച് യുഎൻപിയും യുപിഎഫ്എയും സഖ്യസർക്കാരുണ്ടാക്കിയത്. മഹീന്ദ രജപക്സെയുടെ ഏകാധിപത്യപ്രവണതകളെയും സ്വജനപക്ഷപാതിത്വത്തെയും അഴിമതിയെയും പരസ്യമായി എതിർത്തുകൊണ്ട് രാഷ്ട്രീയരംഗത്ത് വിശ്വാസമാർജിച്ച വ്യക്തിത്വമായിരുന്നു മൈത്രിപാല സിരിസേന. ഇത് ശ്രീലങ്ക ഫ്രീഡം പാർട്ടിയിൽ പിളർപ്പുണ്ടാക്കുകയും രജപക്സെ വിഭാഗം പുറത്തേക്ക് പോകുകയും ചെയ്തു. ശ്രീലങ്കയിലെ മറ്റൊരു പ്രധാന പാർട്ടിയായ യുണൈറ്റഡ് നാഷണൽ പാർട്ടിയുമായി സഖ്യം സ്ഥാപിച്ചാണ് 2015 ലെ തെരഞ്ഞെടുപ്പിൽ ജയിച്ച മൈത്രിപാല സിരിസേന ഐക്യ സർക്കാരുണ്ടാക്കിയത്. വിക്രമസിംഗെയുടെ പിന്തുണയോടെ മൈത്രിപാല സിരിസേന പ്രസിഡന്റുമായി.
എന്നാൽ ഐക്യസർക്കാർ ഭരണം ഏറെ നാൾ കഴിയുന്നതിന് മുമ്പു തന്നെ പ്രസിഡന്റും പ്രധാനമന്ത്രിയും തമ്മിലുള്ള അസ്വാരസ്യങ്ങൾ ഏറി വന്നുകൊണ്ടിരുന്നു. അതിന്റെ ബാക്കിപത്രമെന്നോണമാണ് വിക്രമസിംഗെയെ അധികാരത്തിൽ നിന്ന് പ്രസിഡന്റ് താഴെയിറക്കിയത്. എന്നാൽ 2015 ൽ പാസാക്കപ്പെട്ട പത്തൊമ്പതാം ഭരണഘടനാ ഭേദഗതിയനുസരിച്ച് പാർലമെന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞ് നാലരവർഷം അതിനെ പിരിച്ചുവിടാൻ പ്രസിഡന്റിന് കഴിയില്ല. നാലരവർഷം പൂർത്തിയായ പാർലമെന്റിനെ മാത്രമേ പ്രസിഡന്റിന് പിരിച്ചുവിടാൻ കഴിയൂ. അതല്ലെങ്കിൽ പാർലമെന്റിന്റെ മൂന്നിൽ രണ്ടുപക്ഷം ഒരു പ്രമേയത്തിലുടെ പാർലമെന്റ് പിരിച്ചുവിടാൻ അപേക്ഷിക്കണമെന്നാണ് വ്യവസ്ഥ. ഭരണഘടനയിലെ 48(1) അനുസരിച്ചാണെങ്കിലും പ്രധാനമന്ത്രിയുടെ മരണം, രാജി, പാർലമെന്റിൽ ഭൂരിപക്ഷം നഷ്ടമാകൽ, ബജറ്റിന് പാർലമെന്റ് അംഗീകാരം നൽകാതിരിക്കൽ, പ്രധാനമന്ത്രിയുടെ എംപി സ്ഥാനം നഷ്ടമാകൽ എന്നീ ഘട്ടങ്ങളിലേ പ്രധാനമന്ത്രിയെ പുറത്താക്കാൻ പ്രസിഡന്റിന് അധികാരമുള്ളൂ. എന്നാൽ, വിക്രമസിംഗെ സർക്കാരിനെ പിരിച്ചുവിടുന്നതിൽ മൈത്രിപാല സിരിസേന ഈ ഭരണഘടനാ തത്വങ്ങളൊന്നും പാലിച്ചില്ലെന്ന് മാത്രമല്ല അവ കാറ്റിൽ പറത്തുകയും ചെയ്തു.
പാർലമെന്റ് പിരിച്ചുവിടുന്നതിന് തൊട്ടുമുമ്പ് സിരിസേന രാജ്യത്തെ പൊലീസ് സേനയെ സ്വന്തം അധികാരപരിധിയിലേക്കി. പൊലീസ് വകുപ്പിനെ പ്രസിഡന്റിന്റെ നിയന്ത്രണത്തിലുള്ള സൈനിക വിഭാഗത്തിന്റെ ഭാ?ഗമാക്കി ഉത്തരവിറക്കുകയായിരുന്നു. ഉത്തരവുകളും മറ്റും ഇറക്കാൻ നിയുക്തരായ അച്ചടിവകുപ്പിന്റെ നിയന്ത്രണവും സിരിസേന കൈക്കലാക്കി. റെനിൽ വിക്രമസിം?ഗെയെ പിരിച്ചുവിട്ട ഒക്ടോബർ 26ന് തന്നെ രാജ്യത്തെ എല്ലാ മാധ്യമസ്ഥാപനങ്ങൾക്കും സിരിസേന നിയന്ത്രണങ്ങളേർപ്പെടുത്തിയിരുന്നു.
പ്രതിസന്ധി തുടരുന്നു
മഹിന്ദ രജപക്സെയെ പ്രധാനമന്ത്രിയാക്കിയ തീരുമാനത്തിന് സഭയിൽ പിന്തുണകിട്ടില്ലെന്ന് ഉറപ്പായതോടെയാണ് സിരിസേന പാർലമെന്റ് പിരിച്ചുവിട്ടത്. സഭയിൽ എട്ട് അംഗങ്ങളുടെ കുറവാണ് സിരിസേനയുടെ സഖ്യത്തിന് ഉണ്ടായിരുന്നത്. ഇതിനിടെ 16 വരെ പാർലമെന്റ് മരവിപ്പിച്ച നടപടി രാജ്യാന്തര തലത്തിൽ തന്നെ വിമർശനത്തിന് ഇടയാക്കിയിരുന്നു. വിദേശരാജ്യങ്ങളിൽ നിന്നുള്ള പ്രതിഷേധം ശക്തമായതോടെ പിന്നീട് ഏഴിന് പാർലമെന്റ് ചേരാനുള്ള തീരുമാനം കൈക്കൊള്ളുകയായിരുന്നു. പാർലമെന്റ് ചേരാനുള്ള തീരുമാനം വൈകിപ്പിക്കുന്നത് എംപിമാരെ ചാക്കിട്ടുപിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് വിക്രമസിംഗെ പക്ഷം ആരോപിച്ചിരുന്നു. അതേസമയം കോടികൾ വാഗ്ദാനം ചെയ്യപ്പെട്ടിരുന്നതായി എംപിമാർ വെളിപ്പെടുത്തിയിട്ടുമുണ്ട്.
അതേസമയം പ്രധാനമന്ത്രിയെ പിരിച്ചുവിട്ട തന്റെ നടപടിക്ക് പാർലമെന്റിൽ അംഗീകാരം ലഭിക്കില്ലെന്ന് ഉറപ്പായതോടെ സിരിസേന ഒമ്പതിന് അർധരാത്രി പാർലമെന്റ് പിരിച്ചുവിടുകയായിരുന്നു. ജനുവരി അഞ്ചിന് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു.
തന്നെ പുറത്താക്കിയ പ്രസിഡന്റിന്റെ നടപടി അംഗീകരിക്കാൻ തയാറല്ലെന്നു വ്യക്തമാക്കിയ വിക്രമസിംഗെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി ഇതുവരെ ഒഴിഞ്ഞിട്ടില്ല. പാർലമെന്റ് പിരിച്ചുവിട്ട് രാഷ്ട്രീയ അനിശ്വിതത്വത്തിലേക്ക് രാഷ്ട്രത്തെ തള്ളിവിട്ട പ്രസിഡന്റിന്റെ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് യുഎൻപിയുടെ നേതൃത്വത്തിലുള്ള കക്ഷികൾ സുപ്രീം കോടതിയെ സമീപിക്കുന്നതോടെ ശ്രീലങ്കയിലെ രാഷ്ട്രീയ പ്രതിസന്ധി കൂടുതൽ സങ്കീർണമാകും.
കോടതിയിലും പാർലമെന്റിലും തെരഞ്ഞെടുപ്പിലും സിരിസേനയ്ക്ക് എതിരെ പോരാടുമെന്ന് യുഎൻപി നേതാവും മുൻ ധനകാര്യ മന്ത്രിയുമായ മംഗള സമരവീര പ്രതികരിച്ചു. ശ്രീലങ്കൻ ജനാധിപത്യത്തേയും നിയമസംവിധാനത്തേയും സംരക്ഷിക്കാൻ എല്ലാവരും ഒന്നിക്കേണ്ട സമയമാണിതെന്ന് ശ്രീലങ്കൻ കമ്യൂണിസ്റ്റ് പാർട്ടി ജനതാ വിമുക്തി പെരാമുന (ജെവിപി) ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിൽ കാട്ടിയ അനീതിക്ക് എതിരെ പോരാടാനുള്ള വിശാലസഖ്യത്തിൽ എല്ലാവരും അണിചേരണമെന്ന് ജെവിപി നേതാവ് വിജിത ഹെറാത് അഭ്യർത്ഥിച്ചു.
നഷ്ടം രാജപക്സെയ്ക്ക്
വിക്രമസിംഗെയെ താഴെയിറക്കി പകരം പ്രധാനമന്ത്രിക്കസേരയിലെത്തിയ രാജപക്സെയ്ക്ക് ഇപ്പോൾ പറയാനുള്ളത് നഷ്ടക്കണക്കു മാത്രം. അപ്രതീക്ഷിത നീക്കത്തിലൂടെ പാർലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പ്രധാനമന്ത്രി പദവും സ്വപ്നമായി. സിരിസേനയെ വിശ്വസിച്ച് ഭരണഘടനാ അട്ടിമറിക്ക് കൂട്ടുനിന്നുവെങ്കിലും രാജപക്സെയയുടെ ആത്മവിശ്വാസം ഇപ്പോൾ ചോർന്നിരിക്കുകയാണ്. തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു നൽകിയ ആത്മവിശ്വാസം പുതിയ രാഷ്ട്രീയ നീക്കങ്ങൾക്ക് സഹായമായില്ലെന്നു വേണം പറയാൻ. അതുകൊണ്ടു തന്നെ ശ്രീലങ്ക ഫ്രീഡം പാർട്ടിയുമായി വർഷങ്ങൾ നീണ്ട ബന്ധം ഉപേക്ഷിക്കാൻ രാജപക്സെ തീരുമാനിക്കുകയും ചെയ്തു. സിരിസേനയുമായി പിരിഞ്ഞ രാജപക്സെ ശ്രീലങ്ക പീപ്പിൾസ് പാർട്ടിക്കു രൂപം കൊടുക്കുകയും ചെയ്തു.
2005 മുതൽ ഒരു ദശാബ്ദക്കാലം ശ്രീലങ്ക ഭരിച്ച ഭരണാധികാരിയാണ് എഴുപത്തിരണ്ടുകാരനായ രാജ്പക്സെ. 2015-ലാണ് സിരിസേനയോട് പരാജയപ്പെട്ട് രാജപക്സെയ്ക്ക് അധികാരം നഷ്ടപ്പെടുന്നത്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്