ലോകജാലകങ്ങളെല്ലാം കൊറോണ ദുർഭൂതം അടച്ചപ്പോൾ തകർന്നത് മനുഷ്യ മനസ്സുകൾ; അടച്ചിട്ട മുറികളും ഭീതിദമായ അന്തരീക്ഷവും മനുഷ്യമനസ്സുകളെ വിപരീതമായി സ്വാധീനിച്ചുവോ? പ്രേതങ്ങളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ലോക്ക്ഡൗൺ കാലത്ത് വർദ്ധിച്ചവെന്ന് മനഃശാസ്ത്രജ്ഞർ; സത്യമോ മിഥ്യയോ?
രവികുമാർ അമ്പാടി
ദേവതകളും അസുരന്മാരും യക്ഷികളുംഗന്ധർവ്വന്മാരും മനുഷ്യരും മൃഗങ്ങളുമൊക്കെ ഒന്നിച്ചു ചേർന്ന് പരസ്പരം സ്നേഹിച്ചും കലഹിച്ചും കഴിയുന്ന കടുനിറക്കൂട്ടുകളിൽ വരച്ചിട്ട കഥകളാണ് ഭാരതീയ ഐതിഹ്യങ്ങളിൽ, പ്രതേകിച്ചും കേരളത്തിൽ പ്രചാരത്തിലുള്ള ഐതിഹ്യങ്ങളിൽ ഏറെയും. കോട്ടയത്തെ വയസ്‌കര യക്ഷി ക്ഷേത്രവുമായി ബന്ധപ്പെട്ടും അതുപോലെ വെണ്മണി നമ്പൂതിരിമാരുടേയും ഒക്കെ ഐതിഹ്യങ്ങളിലും ഇത്തരത്തിൽ മനുഷ്യരും യക്ഷികളുമായുള്ള പ്രണയവും ലൈംഗിക ബന്ധങ്ങളുമൊക്കെ കാണാം.
സന്യാസിമാരുടേയും സർപ്പങ്ങളുടേയും നാടെന്ന് ഒരുകാലത്ത് പാശ്ചാത്യർ പുച്ഛിച്ചിരുന്ന ഇന്ത്യയിൽ മാത്രമല്ല, ആധുനികതയുടെ മടിത്തട്ടിൽ വിലസുന്ന പാശ്ചാത്യലോകത്തും ഇത്തരത്തിലുള്ള അനുഭവങ്ങൾ ഏറേയുണ്ടായിട്ടുണ്ട്. കഴിഞ്ഞ ലോക്ക്ഡൗൺകാലത്ത് പുറത്തുവന്ന ചില റിപ്പോർട്ടുകളാണ് വീണ്ടും ഇതുപോലുള്ള പ്രേത-ലൈംഗികാനുഭവങ്ങൾ ചർച്ചയാക്കിയത്. ലോക്ക്ഡൗൺ കാലത്ത് പ്രേതങ്ങളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു എന്ന് അവകാശപ്പെട്ട് നിരവധി പേർ രംഗത്തുവന്നതായി പല മനഃശാസ്ത്രജ്ഞന്മാരും പറയുന്നു. അതിൽ തികച്ചും വ്യത്യസ്തമായ ഒരു സംഭവം ഉണ്ടായത് ന്യുജഴ്സിയിലാണ്.
കാമുകനെ തേച്ച ലിസ എന്ന പ്രേതം
ന്യു ജഴ്സിയിലെ ഗാരി ഡീ നോയിയ എന്ന 36 കാരൻ പറയുന്നത് കഴിഞ്ഞ മൂന്നു വർഷക്കാലത്തിലേറെയായി അയാളും ലിസ എന്ന ഒരു പ്രേതവും തമ്മിൽ അഗാധമായ പ്രണയത്തിൽ ആയിരുന്നു എന്നാണ്. പ്രണയം മാത്രമല്ല, ഒട്ടുമിക്ക രാത്രികളിലും ലിസയുമായി താൻ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാറുണ്ടായിരുന്നു എന്നും അയാൾ പറയുന്നു. ലോക്ക്ഡൗൺ കാലത്ത് യഥാർത്ഥത്തിൽ തന്റെ ഏകാന്തതയിൽ ആനന്ദമേകിയത് അവളുടേ സാമിപ്യമായിരുന്നു എന്നും അയാൾ പറയുന്നു.
ലോക്ക്ഡൗൺ കാലത്ത് ആദ്യ രണ്ടുമാസങ്ങൾ ഏറെ സന്തോഷത്തോടുകൂടിയാണ് കഴിഞ്ഞുപോയത്. ഓരോ നിമിഷവും ആനന്ദമുണർത്തി ലിസ കൂടെയുണ്ടായിരുന്നു. കൊറോണയെക്കുറിച്ചുള്ള ഭീതി മറക്കാനും അവളുടേ സാമീപ്യം ഏറെ സഹായകരമായതായി അയാൾ പറയുന്നു. എന്നാൽ, രണ്ടു മാസങ്ങൾക്ക് ശേഷം അവൾ ഇടയ്ക്കിടെ അയാളെ വിട്ട് പുറത്തുപോകാൻ തുടങ്ങി. എവിടേയ്ക്കാണ് പോകാറുള്ളതെന്ന് അവൾ പറയാറില്ല. മാത്രമല്ല, താനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ പഴയ ആവേശമൊന്നും അവൾക്കില്ല എന്നും അയാൾ പറയുന്നു. അവൾ തന്നെ വഞ്ചിക്കുകയാണെന്നാണ് അയാൾ പറയുന്നത്. മറ്റാരുമായോ അവൾ ബന്ധം സ്ഥാപിച്ചിരിക്കുന്നത്രെ!
ഇതോടൊപ്പം വായിക്കാവുന്ന ഒന്നാണ് 300 വർഷം പ്രായമുള്ള പ്രേതത്തെ പ്രേമിച്ച് വിവാഹം കഴിച്ച അയർലൻഡിലെ ഒരു സ്ത്രീയുടേ കഥയും. അവർക്കിടയിലെ ബന്ധം വഷളാകാൻ തുടങ്ങിയപ്പോൾ പ്രേതകാമുകൻ അവരെ വകവരുത്താൻ വരെ ശ്രമിച്ചു എന്നാണ് അവർ പറയുന്നത്. ന്യുസിലാൻഡിൽ നിന്നും സമാനമായ ഒരു വാർത്ത റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
11 വർഷങ്ങളിൽ ലൈംഗിക ബന്ധം പുലർത്തിയത് 20 പ്രേതങ്ങളുമായി
ലോക്ക്ഡൗൺ കാലത്തെ മാനസിക സമ്മർദ്ദങ്ങളും ഭീതിയുമാണ് ഇത്തരത്തിലുള്ള മാനസികാവസ്ഥകൾക്ക് കാരണം എന്ന് പലകോണുകളിൽ നിന്നും വാദമുയരുന്നുണ്ട്. എന്നാൽ അത് പൂർണ്ണമായും ശരിയാണെന്ന് സമ്മതിക്കാൻ കഴിയില്ലെന്ന് തെളിയിക്കുന്നതാണ് അമേതിസ്റ്റ് റീം എന്ന ബ്രിട്ടീഷ് വനിതയുടെ അനുഭവ കഥ. കൊറോണയ്ക്കും ലോക്ക്ഡൗണിനും രണ്ടു വർഷം മുൻപാണ് ഇത് പുറത്തുവന്നത് എന്നതുതന്നെ ലോക്ക്ഡൗൺ മൂലമുള്ള മാനസിക സമ്മർദ്ദങ്ങൾ എന്ന സിദ്ധാന്തത്തെ തള്ളിക്കളയുന്നു.
2018-ൽ ഒരു ടി വി ചാനലിലൂടെയാണ് ഇവർ തന്റെ കഥ പുറം ലോകത്ത് എത്തിക്കുന്നത്. ഒരിക്കൽ ഒരു കുറ്റിക്കാട്ടിലൂടെ ഒറ്റക്ക് നടക്കുമ്പോഴാണ് പ്രേതങ്ങളുമായുള്ള ആദ്യ ലൈംഗികാനുഭവം ഉണ്ടായതെന്ന് അവർ പറയുന്നു. ''ഞാൻ പ്രകൃതി ഭംഗി ആസ്വദിച്ചു നടക്കുകയായിരുന്നു. പെട്ടെന്നാണ് അഭൂതപൂർവ്വമായ ഒരു ഊർജ്ജം എന്നിൽ ഞാൻ അനുഭവിച്ചത്. എന്റെ കാമുകൻ എത്തി എന്ന് ഞാൻ മനസ്സിലാക്കി.'' അവർ പറയുന്നു. അന്ന് ആ കുറ്റിക്കാട്ടിൽ വച്ചായിരുന്നു താൻ ആദ്യമായി ആ പ്രേതവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്ന് അവർ പറഞ്ഞു.
അന്ന് കേവലം 18 വയസ്സായിരുന്നു അമേതിസ്റ്റിന്. ബ്രിസ്റ്റോളിൽ തന്റെ മനുഷ്യകാമുകനായ ആഡമുമൊത്ത് ഒരു അപ്പാർട്ട്മെന്റിലായിരുന്നു താമസമെന്നും ഇപ്പോൾ സ്പിരിച്വൽ കൺസൾട്ടന്റായി ജോലിചെയ്യുന്ന അമെതിസ്റ്റ് പറയുന്നു. ആദ്യാനുഭവം കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ എന്തോ ഒരു നഷ്ടബോധം തോന്നിയത്രെ. പ്രേതങ്ങൾ ഒരിക്കലും അവർ താമസിക്കുന്ന ഇടം വിട്ട് വെളിയിൽ വരില്ലെന്നായിരുന്നു താൻ കരുതിയതെന്നും അവർ പറയുന്നു. എന്നാൽ, പിന്നീട് ആഡം ഇല്ലാതെ താൻ മാത്രം തനിച്ചായിരുന്ന ഒരു രാത്രിയിൽ ആ പ്രേതം തന്നെ തേടിയെത്തിയതായും അവർ പറയുന്നു. അന്നു രാത്രിമുഴുവൻ തന്നെ ആനന്ദസാഗരത്തിൽ ആറാടിച്ച് അവൻ വീടുവിട്ടുപോയത്രെ!
പിന്നീട് ഇത് പതിവായി. ആഡം ഇല്ലാത്ത സമയങ്ങളിലൊക്കെ തന്റെ പ്രേതകാമുകൻ തന്റെയടുത്ത് എത്താറുണ്ടായിരുന്നു. ഒരിക്കൽ നീണ്ട ലൈംഗിക ബന്ധത്തിനൊടുവിൽ ആലസ്യത്തിൽ അർദ്ധനഗ്‌നയായി കിടന്നിരുന്ന സമയത്ത് ആഡം വീട്ടിൽ വന്നുകയറി. താൻ മറ്റാരുമായോ ബന്ധപ്പെടുന്നു എന്ന് സംശയിച്ച് അയാൾ വീടുമുഴുവൻ തിരഞ്ഞെങ്കിലും ആരെയും കിട്ടിയില്ല. എന്നാൽ, അന്നത്തോടെ താനുമായുള്ള ആഡമിന്റെ ബന്ധം അവസാനിച്ചു എന്നും അവർ പറയുന്നു.
പിന്നീട് ഒറ്റയ്ക്ക് താമസം തുടങ്ങിയപ്പോഴും ഈ പ്രേതം കൂട്ടിനെത്താറുണ്ടായിരുന്നത്രെ. കുറച്ചു നാളുകൾക്ക് ശേഷം അവൻ വിട്ടുപോയപ്പോൾ മറ്റൊരു പ്രേതം കൂട്ടിനെത്തി. 11 വർഷക്കാലത്തിനിടയിൽ താൻ ഇതുവരെ 20 പ്രേതങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഇപ്പോൾ മനുഷ്യരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ തനിക്ക് താത്പര്യമില്ലെന്നും അവർ ടി വി ഷോയിൽ പറഞ്ഞു. കാണാനാകില്ലെങ്കിലും കാമുകരുടെ സാന്നിദ്ധ്യം തനിക്ക് അനുഭവവേദ്യമാകുന്നു എന്നാണ് അവർ പറയുന്നത്. ശരീരത്തിനു മുകളിൽ ആരോ കിടക്കുന്നതുപോലെ തോന്നും, ഭാരവും അനുഭവപ്പെടും. മാത്രമല്ല, അവർ നൽകുന്ന രതിമൂർച്ഛ നൽകാൻ മനുഷ്യരാൽ അസാധ്യമെന്നും അമേതിസ്റ്റ് പറഞ്ഞു.
പ്രേതവുമായി വിവാഹവും
നിലവിൽ താനുമായി ബന്ധപ്പെടുന്ന പ്രേതത്തെ വിവാഹം കഴിക്കാൻ പോവുകയാണെന്ന് അമേതിസ്റ്റ് പറഞ്ഞു. നിരവധി പ്രേതങ്ങളുമായി ബന്ധം പുലർത്തിയപ്പോഴും അവർ ആരുടേയും ശബ്ദം താൻ കേട്ടിരുന്നില്ലെന്നും എന്നാൽ, ഇപ്പോഴുള്ള പ്രേതകാമുകൻ തന്നെ വിവാഹം കഴിക്കാമോ എന്ന് ചോദിച്ചത് താൻ കേട്ടു എന്നുമാണ് അവർ പറയുന്നത്. സോമർസെറ്റിലെ വൂക്കി ജോൾ ഗുഹകൾക്ക് സമീപത്തെ ഏകാന്ത നിമിഷങ്ങളിലൊന്നിലായിരുന്നത്രെ കാമുകൻ അമേതിസ്റ്റിനോട്വിവാഹാഭ്യർത്ഥന നടത്തിയത്. അവിടെ നിന്നു ഒരു മണിക്കൂർ യാത്രചെയ്ത് വെസ്റ്റണിലെ ഹോട്ടൽ മുറിയിൽ എത്തിയപ്പോഴും കാമുകൻ അഭ്യർത്ഥന തുടർന്നുവത്രെ!
ഏതായാലും ഉടൻ തങ്ങളുടെ വിവാഹം നടത്തുമെന്നാണ് അമേതിസ്റ്റ് പറയുന്നത്. വലിയൊരു ചടങ്ങായിട്ടായിരിക്കും നടത്തുക. വിവാഹത്തിനു ക്ഷണിക്കേണ്ട അതിഥികളുടെ ലിസ്റ്റെല്ലാം തയ്യാറാക്കി എന്നും അവർ പറയുന്നു. ഇനിയുള്ളത് വിവാഹ മോതിരം തിരഞ്ഞെടുക്കലാണത്രെ! അത് തന്റെ പ്രിയപ്പെട്ടവന്റെ ഇഷ്ടത്തിന് വിട്ടുകൊടുത്തിരിക്കുകയാണെന്നും അവർ പറഞ്ഞു. താൻ പ്രേമിക്കുന്നത് ഒരു പുരുഷനെയാണെന്ന് ഉറപ്പില്ലെന്നാണ് അമേതിസ്റ്റ് പറയുന്നത്. പ്രേതങ്ങളുമായി ബന്ധപ്പെടുപ്പോൾ ലിംഗഭേദം പ്രശ്നമല്ല എന്നും അവർ പറയുന്നു. മനുഷ്യർക്ക് നൽകാനാകാത്ത രതിമൂർച്ഛ നൽകാൻ അവർക്കാകുമെന്നും അമേതിസ്റ്റ് പറയുന്നു.
ഹോളിവുഡ് താരത്തിന്റെ പ്രേതാനുഭവം
അമേതിസ്റ്റിന്റെ അനുഭവം പുറത്തുവരുന്നതിനും ഏകദേശം ഒരു വർഷം മുൻപായിരുന്നു പാരാനൊർമൽ 2 എന്ന സിനിമയിലൂടെ പ്രശസ്തയായ നടാഷ ബ്ലാക്ക്സിക്ക് എന്ന നടിയുടെ അനുഭവകഥ പുറത്തുവന്നത്. ദി മോർണിങ് എന്ന ബ്രിട്ടീഷ് ഡേടൈം ടോക്ക് ഷോയിലായിരുന്നു ഇവർ അനുഭവം പങ്കുവച്ചത്. അവതാരകരായ ഫിലിപ്പ് സ്‌കോഫീൽഡ്, ക്രിസ്റ്റിനി ബ്ലീക്ലു എന്നിവരുമായി നടാഷ സംസാരിക്കുന്ന സമയത്ത് പ്രശസ്ത മനഃശാസ്ത്രജ്ഞനായ പാറ്റി നെഗ്രിയും അവിടെയുണ്ടായിരുന്നു.
അമേതിസ്റ്റിന് സമാനമായ ലൈംഗികാനുഭവം തന്നെയായിരുന്നത്രെ നടാഷയ്ക്കും ഉണ്ടായത്. ശരീരത്തിനു മുകളിൽ ഭാരം അനുഭവപ്പെട്ടു എന്നും ആരോ വാരിപുണരുന്നതുപോലുള്ള ഊഷ്മളത അനുഭവപ്പെട്ടു എന്നും നടാഷ പറഞ്ഞു. ആരേയും കാണാൻ കഴിഞ്ഞില്ല, എന്നാൽ അസാധാരണമായ ഒരു ഊർജ്ജം അനുഭവപ്പെട്ടു. രതിമൂർച്ഛയും അനുഭവിച്ചു എന്നും അവർ പറഞ്ഞു. സംഭവത്തിനുശേഷം വിട്ടുപിരിഞ്ഞപ്പോൾ പ്രേതം നന്ദി പറഞ്ഞോ എന്ന അവതാരകന്റെ ചോദ്യത്തിന് ഒന്നും മിണ്ടാതെ സ്ഥലം വിട്ടു എന്നാണ് അവർ പറഞ്ഞത്. പിന്നീട് ഒരു മാസത്തിനുശേഷം അവൻ വീണ്ടും വന്നുവെന്നും സമാനമായ അനുഭവം ഉണ്ടായതായും അവർ പറഞ്ഞു.
സ്പെക്ട്രോഫീലിയയും അതീന്ദ്രിയ ശക്തിയും
സാങ്കൽപിക രൂപങ്ങളും അതുപോലെ കണ്ണാടിയിൽ കാണുന്ന പ്രതിബിംബങ്ങളുമൊക്കെ ഒരാളിൽ ലൈംഗികത ഉത്തേജിപ്പിക്കുന്ന ഒരുതരം അവസ്ഥയെയാണ് സ്പെക്ട്രോഫീലിയ എന്ന് പറയുന്നത്. ഇതാവാം ഇത്തരമൊരു അനുഭവത്തിനു കാരണമെന്ന് മനഃശാസ്ത്രജ്ഞയായനെഗ്രി പറയുന്നു. എന്നാൽ, ഇതിനെ ഖണ്ഡിക്കുകയാണ് മറ്റൊരു മനഃശാസ്ത്രജ്ഞനായഡോ. സിയാറൻ ഒ കെഫീ. സ്പെക്ട്രോഫീലിയ എന്ന സങ്കല്പം ഇതുവരെ തെളിയിക്കപ്പെടാത്തതാണെന്നാണ് അദ്ദേഹത്തിന്റെ വാദം. ഇത് ഒരുതരം സ്ലീപ്പിങ് ഡിസോർഡർ ആണെന്ന് അദ്ദേഹം പറയുന്നു. ശരിയായ ഉറക്കം ലഭിക്കാത്തവർക്ക് വരുന്ന മാനസിക വിഭ്രാന്തി.
അതായത്, മതിയായ ഉറക്കം ലഭിക്കാത്തവർ ഇടയ്ക്കിടെ ഉറക്കത്തിനും ഉണരലിനും ഇടയിലുള്ള ഒരു അവസ്ഥയിലേക്ക് പോകും. സ്ലീപ്പ് പരാലിസിസ് എന്നറിയപ്പെടുന്ന ഈ അവസ്ഥയിൽ ബോധമനസ്സ് ഉണർന്നിരിക്കുമെങ്കിലും ശരീര ചനലങ്ങൾ സാധ്യമാകില്ല. ഇത്തരം ഒരു അവസ്ഥ വളരെ കുറച്ചു സമയത്തേക്ക് മാത്രമായിരിക്കും അനുഭവപ്പെടുക. എന്നാൽ, ഈ സമയത്ത് പല തരത്തിലുള്ള വിചിത്രാനുഭവങ്ങൾ ഉണ്ടാകാം. നെഞ്ചിൽ ഭാരം ഉള്ളതായി തോന്നാം, അതുപോലെ മറ്റ് അനുഭവങ്ങളും ഉണ്ടാകാം. ലൈഗികതയിൽ അമിത താത്പര്യങ്ങൾ ഉള്ളവർക്ക് ഈ സമയത്ത് അതുമായി ബന്ധപ്പെട്ട അനുഭവങ്ങളും ഉണ്ടാകാം എന്നും അദ്ദേഹം പറയുന്നു.
എന്നാൽ ഇതിനെയെല്ലാം തള്ളിക്കളയുകയാണ് മറ്റൊരു കൂട്ടർ. സക്കബസ്, ഇൻകബസ് (വളരെ വിപുലമായ അർത്ഥത്തിൽ മലയാളത്തിൽ യക്ഷി എന്നും ഗന്ധർവ്വൻ എന്നും പരിഭാഷപ്പെടുത്താവുന്നതാണ്) എന്നീ അതീന്ദ്രിയ ശക്തികളുടെ കാര്യത്തിൽ മനുഷ്യർ ഉണ്ടാക്കിയ ശാസ്ത്രത്തിന് പ്രസക്തിയില്ലെന്നാണ് അവർ പറയുന്നത്. സമ്മൺസ് സക്കബസ് എന്നൊരു വെബ്സൈറ്റ് തന്നെ ഉണ്ട്. ഇസ്രയേലിൽ ഉള്ള വ്യക്തിയെന്ന് സ്വയം അവകാശപ്പെടുന്ന ഈ വെബ്സൈറ്റിന്റെ ഉടമ ഇത്തരത്തിൽ യക്ഷികളേയും ഗന്ധർവ്വന്മാരേയും ആകർഷിക്കാനുള്ള പരിശീലനം നൽകുമത്രെ. മാത്രമല്ല, അതിലുള്ള ഫോം പൂരിപ്പിച്ച് നൽകുന്നവർക്ക് അവർക്ക് ഇഷ്ടപ്പെട്ട വിധത്തിലുള്ള പ്രേതാത്മാക്കളുടേ സാമീപ്യം അനുഭവപ്പെടുമെന്നും പറയുന്നു.
മനുഷ്യർ ചിന്തിക്കാൻ തുടങ്ങിയ കാലം മുതൽക്കെ അവന്റൊപ്പമുള്ളതാണ് പ്രേതചിന്തകളും അതീന്ദ്രിയ ശക്തികളെ കുറിച്ചുള്ള വിവരണങ്ങളുമൊക്കെ. കാലങ്ങൾ കടന്നുപോയിട്ടും ഇത് ഇന്നും എല്ലാ സംസ്‌കാരങ്ങളുടെയും ഭാഗമായി തുടരുകയാണ്. ഒരുപക്ഷെ ശാസ്ത്രത്തിന്റെ പച്ച യാഥാർത്ഥ്യങ്ങളേക്കാൾ ഐതിഹ്യങ്ങളുടെ നിറക്കൂട്ടുകളുള്ള ലോകത്തെ മനുഷ്യ ഹൃദയം സ്നേഹിക്കുന്നതുകൊണ്ടാകാം അല്ലെങ്കിൽ കാലാകാലങ്ങളായി ഇവിടെയെത്തി ഈ അദൃശ്യ ശക്തികൾ തങ്ങളുടെ സാന്നിദ്ധ്യം അറിയിക്കുന്നതുകൊണ്ടുമാകാം. സത്യത്തിലേക്കുള്ള യാത്ര വളരെ ദൈർഘ്യമേറിയതുമാത്രമല്ല, കഠിനവുമാണ്. അതുകൊണ്ട് സത്യം തെളിയുന്നതുവരെ ഇത്തരം കഥകൾ കേട്ടും വായിച്ചും നമുക്ക് ജീവിക്കാം.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍