എംജിആറിന്റെ നഷ്ടനായികയായ ജയലളിത; നാലു ഭാര്യമാരുള്ള, 75ാം വയസ്സിൽ ഡിവോഴ്സായ ജെമിനി ഗണേശൻ; മൂന്ന് പങ്കാളികളെയും പിരിഞ്ഞ കമൽ; നയൻതാരക്കായി ഭാര്യയെ ഉപേക്ഷിച്ച പ്രഭുദേവ; മുറിഞ്ഞ ബന്ധങ്ങളുമായി അരവിന്ദ് സ്വാമി മുതൽ അമല പോൾ വരെയുള്ള നീണ്ട നിര; ഇപ്പോൾ നടൻ ധനുഷും ഐശ്വര്യയും; തമിഴ് ചലച്ചിത്രലോകത്തെ ഞെട്ടിപ്പിച്ച വിവാഹ മോചനങ്ങളിലൂടെ

എം റിജു
ഈ കോവിഡ് കാലത്ത് ഹിന്ദി ചലച്ചിത്രലോകം അമ്പരന്ന വാർത്തയായിരുന്നു സൂപ്പർതാരം അമീർഖാനും, ഭാര്യ കിരൺ റാവുവും 15വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ചുകൊണ്ട് പിരിയാൻ തീരുമാനിച്ചത്. കേസുകളോ ആരോപണ പ്രത്യാരോപണങ്ങളോ ഒന്നുമില്ലാതെ തീർത്തും മാന്യമായി ഇരുവരും സംയുക്ത പ്രസ്താവന പുറത്തിറക്കയായിരുന്നു. ചലച്ചിത്ര ലോകത്തിന് പുറത്തും, ഒരു നല്ല മനുഷ്യസ്നേഹിയെന്ന് പേരെടുത്ത അമീർഖാന്റെ വിവാഹമോചനം പലർക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല. സമാനമായ അവസ്ഥയാണ് ഇപ്പോൾ കോളിവുഡ് എന്ന തമിഴ് ഇൻഡസ്ട്രിയിലും വന്നുചേർന്നരിക്കുന്നത്. ഇന്ത്യയിലെ മാത്രമല്ല ഏഷ്യയിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള താരമായ സാക്ഷാൽ രജീകാന്തിന്റെ മകൾ ഐശര്യയും, ഭർത്താവ് നടൻ ധനൂഷും വേർപരിഞ്ഞ വാർത്തയായിരുന്നു അത്. ഇരുവരും തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടെന്ന് നേരത്തെ വാർത്തയായിരുന്നെങ്കിലും അത് പരിഹരിച്ചുവെന്നായിരുന്നു പീന്നീട് വന്ന റിപ്പോർട്ടുകൾ. എന്നാൽ ദിവസങ്ങൾക്ക് മുമ്പ് ഐശ്വര്യ രജനീകാന്തും, ധനൂഷും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ തങ്ങൾ പിരയുകയാണെന്ന് വ്യക്തമാക്കുന്നു.
പക്ഷേ തമിഴ് ചലച്ചിത്രലോകത്തിന് ഈ ഞെട്ടൽ പുതുമയുള്ളതല്ല. പ്രണയവും അവിഹിതവും ഡിവോഴ്സുമൊക്കെയായി കലുഷിതമാണ് ഇവിടം. സിനിമയെ രാഷ്ട്രീയ നിയന്ത്രിക്കുന്ന തമിഴകത്ത്, ബന്ധങ്ങളിൽ വരുന്ന മാറ്റങ്ങൾ പുതിയ പാർട്ടികൾക്കുപോലും ഇടയാക്കും. എം.ജി.ആർ- ജയലളിത ബന്ധം തന്നെ ഉദാഹരണം. ജയലളിത ജയറാം എന്ന നടിയുടെ ജീവിത്തിൽ എം.ജി രാമചന്ദ്രൻ എന്ന പാലക്കാട്ടുകാരന് ഉണ്ടായിരുന്ന പങ്ക് എന്തായിരുന്നുവെന്ന് ആരും വിശദീകരിച്ച് കൊടുക്കേണ്ടതില്ല. പക്ഷേ തന്റെ ഇദയക്കനിയെ ഒരിക്കലും ജീവിത സഖിയാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. എം.ജി.ആർ മരിച്ചപ്പോൾ ആ ശവമഞ്ചത്തിൽ നിന്ന് ജയലളിത വലിച്ചിറക്കപ്പെടുക കൂടി ചെയ്തു. ആ അപമാനത്തിൽനിന്ന് ജയലളിത എടുത്ത ദൃഢ നിശ്ചയമാണ് അവരെ തമിഴകത്തിന്റെ അമ്മയാക്കി വളർത്തിയത്. (കുറച്ചുകാലം എ.ഐ.എ.ഡി.എം.കെ നേതൃത്വത്തിൽ ഉണ്ടായിരുന്ന എം.ജി.ആറിന്റെ ഭാര്യ ജാനകി രാമചന്ദ്രനെ പിന്നെ കാണാൻപോലും ഇല്ലായിരുന്നു.) അതായത് ഒരു പ്രണയ നഷ്ടം ഒരു ജനതയുടെ ഭാഗധേയം നിർണ്ണയിക്കുന്നു!
ഇന്ത്യയിൽ മാത്രമല്ല, ലോകത്ത് എല്ലായിടത്തും വലിയ വാർത്തകളാണ് സെലിബ്രിറ്റി വിവാഹങ്ങളും വേർപിരിയലുകളും. പക്ഷേ തമിഴ്നാട്ടിലേതുപോലെ പ്രണയവും സിനിമയുമൊന്നും രാഷ്ട്രീയത്തെയും ജനങ്ങളെയും ബാധിക്കാറില്ലെന്ന് മാത്രം.
ഐശ്വര്യയുടെയും ധനൂഷിന്റെ പിരിയലോടെ, താരവേർപിരിയലുകൾ സോഷ്യൽ മീഡിയിലും വലിയ ചർച്ചയാവുകയാണ്.
പ്രണയം കൊണ്ട് റിക്കോർഡിട്ട ജെമിനി ഗണേശൻ
ഇന്ത്യൻ കാസനോവ! തമിഴ് നടൻ ജമിനി ഗണേശന്റെ ഓമനപ്പേര് അതായിരുന്നു.
നിരവധി സ്ത്രീകളുമായി ബന്ധവും, വിവാഹങ്ങളും, വിവാഹ മോചനവും ഒക്കെയായി അദ്ദേഹത്തിന്റെ വ്യക്തി ജീവിതം സംഭവബഹുലമായിരുന്നു. ഇന്ത്യയിൽ ഒരു നടനുമില്ലാത്ത റൊമാന്റിക്ക് ഹീറോ പരിവേഷമായിരുന്നു 60കളിൽ അദ്ദേഹത്തിന് ഉണ്ടായിരുന്നത്്. പല സ്ത്രീകളും ജമിനി ഗണേശന്റെ കൂടെ താമസിക്കാനായി വീട് വിട്ട് വരാറുണ്ടായിരുന്നെന്നും, അക്കാലത്തത്ത് ഇത്തരം സ്ത്രീകളെ സ്ഥിരമായ പറഞ്ഞയക്കുകയുമായിരുന്നു അദ്ദേഹത്തിന്റെ ജോലിയെന്ന്, മകൾ പിൽക്കാലത്ത് എഴുതുകയുണ്ടായി. അത്രക്ക് ശക്തമായ തരംഗമാണ് ജമിനി സൃഷ്ടിച്ചത്.
ആചാരപ്രകാരം വളരെ ചെറുപ്രായത്തിൽതന്നെ അലമേലു എന്ന യുവതിയെ വളരെ ചെറുപ്പത്തിൽ തന്നെ ജമിനി ഗണേശൻ ജീവിത സഖിയാക്കി. അദ്ദേഹം നടൻ ആയത് പോലും പിന്നീടാണ്. അതിനു ശേഷം നടി പുഷ്പവല്ലി, നടി സാവിത്രി എന്നിവർക്കൊപ്പം ലിവിങ്ങ് ടുഗദർപോലെ ജീവിക്കുകയും പിരിയുകയും ചെയ്തു. പ്രശസ്ത ഹിന്ദി സിനിമാതാരവും, മാദകസുന്ദരി ഇമേജുമുള്ള രേഖ അദ്ദേഹത്തിന് പുഷ്പവല്ലിയിലുണ്ടായ മകളാണ്. 75ാം വയസ്സിൽ ജൂലിയാന എന്ന 39കാരിയെയും അദ്ദേഹം വിവാഹം കഴിച്ചു.
നാല് ഭാര്യമാരിലായി ജമിനിക്ക് എഴു മക്കളുണ്ട്. എന്നാൽ തന്റെ ആത്മകഥയിൽ അദ്ദേഹം രേഖപ്പെടുത്തുന്നത് ആദ്യഭാര്യ അലമെലുവിനോടായിരുന്നു മനസ്സുകൊണ്ട് ഏറെ അടുപ്പം എന്നാണ്. ഇതിൽ നടി പുഷ്പവല്ലിയുടെയും നടി സാവിത്രിയുടെയും ജീവിതം തകർത്തത് ജെമിനിയാണെന്ന് പിൽക്കാലത്ത് വിമർശനം വന്നു. ഒരുകാലത്ത് തെന്നിന്ത്യൻ താര റാണിയായ സാവിത്രി എല്ലാം നശിച്ച്, റോഡിലിരുന്ന് മദ്യപിക്കുന്ന അവസ്ഥപോലും ഉണ്ടാക്കിയത് ജെമിനി ഗണേശനാണെന്ന് പരാതി ഉയർന്നു. ഇതിൽ സാവിത്രിയുടെ കഥയാണ് 'മഹാനടി' എന്ന ചിത്രം. ഇതിലെ അഭിനയത്തിന് കീർത്തി സുരേഷിന് മികച്ച നടിക്കുള്ള ദേശീയ പുരസ്ക്കാരവും ലഭിച്ചിരുന്നു. ജെമിനിയുടെ വേഷം ചെയ്തത് ദുൽഖർ സൽമാനാണ്.
75ാം വയസ്സിലായിരുന്നു ജെമിനി ഗണേശന്റ അവസാനം വിവാഹം. 39കാരി ജൂലിയാന എന്ന മലേഷ്യയിൽ നിന്നുള്ള ഒരു വനിതയെയാണ് അദ്ദേഹം കല്യാണം കഴിക്കുന്നത്. വൈകാതെ ഈ ബന്ധവും തെറ്റി പിരിഞ്ഞു. ആ ഡിവോഴ്സിന് ആദ്ദേഹം കോടികൾ നഷ്ടപരിഹാരം കൊടുക്കേണ്ടിയും വന്നു. പിന്നെ അദ്ദേഹം കാലങ്ങളോളം ഒരു ജോലിക്കാരൻ പോലുമില്ലാതെ തികച്ചും ഒറ്റയ്ക്കായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്
മൂന്ന് പങ്കാളികളെയും പിരിഞ്ഞ കമൽഹാസൻ
തമിഴക മാധ്യമങ്ങൾക്ക് എന്നും ചൂടുള്ള വാർത്തകളായിരുന്നു ഉലകനായകൻ കമൽഹാസന്റെ പ്രണയങ്ങളും വിവാഹങ്ങളും. ആദ്യകാലത്ത് നടി ശ്രീദേവിയുമായി അദ്ദേഹം പ്രണയത്തിലായിരുന്നെന്നാണ് വാർത്തകൾ വന്നത്. പിന്നീട് അത് നമ്മുടെ ശ്രീവിദ്യയുടെ പേരിലായി. ശ്രീവിദ്യ മരണക്കിടക്കയിലായിരുന്നപ്പോൾ കമൽ സന്ദർശിച്ചതും വാർത്തയായിരുന്നു. ഈ രംഗത്തിൽനിന്നാണ് പ്രിയാമണിക്ക് അവാർഡ് കിട്ടിയ തിരക്കഥ എന്ന സിനിമയുണ്ടായത്.
പക്ഷേ കമൽഹാസന്റെ ആദ്യ വിവാഹം ഭരതനാട്യ നർത്തകി വാണി ഗണപതിയുമായിട്ടായിരുന്നു. പത്തുവർഷത്തിനുശേഷം ഇവർ പിരിഞ്ഞു. എന്നാൽ വാണിയുമായുള്ള ഡിവോഴ്സിന് കൊടുക്കേണ്ടിവന്ന വൻ തുക തന്നെ സാമ്പത്തികമായി തകർത്തുവെന്ന് നടൻ പിൽക്കാലത്ത് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതിനെതിരെ മാധ്യമങ്ങൾ കുത്തിക്കുത്തി ചോദിച്ചിട്ടും,' ആ പറഞ്ഞത് ശരിയല്ലെന്നും തീർത്തും വ്യക്തിപരമായ വിഷയമാണ് തങ്ങൾക്ക് ഇടയിൽ ഉണ്ടായിരുന്നത്' എന്നുമാത്രമാണ് വാണി ഗണപതി പ്രതികരിച്ചത്. ഒരു നടൻ എന്ന നിലയിൽ താൻ കമൽഹാസനെ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം ഇപ്പോഴും തന്റെ നല്ല സുഹൃത്താണെന്നും വാണി കൂട്ടിച്ചേർക്കുന്നു.
വാണിയുമായുള്ള ഡിവോഴ്സിന് ശേഷമാണ് കമൽ പ്രശ്സത നടി സരികയെ വിവാഹം കഴിക്കുന്നത്. 60 കളിലെ ഹിന്ദി ചലച്ചിത്രങ്ങളിൽ ബേബി സൂരജ് എന്ന തന്റെ ജനന നാമത്തിൽ ഒരു ബാല താരമായിട്ടാണ് സരിക അഭിനയം തുടങ്ങിയത്. 1980 കളിൽ ഒരു വിദേശ പെൺകുട്ടിയുടെ പ്രതിച്ഛായയായിരുന്നു സരികക്ക്. കമലമായുള്ള ബന്ധത്തിൽ ഇവർക്ക് ശ്രുതി ഹാസൻ, അക്ഷര ഹസൻ എന്നീ രണ്ട് പെണ്മക്കളുണ്ടായി. വിവാഹത്തോടെ അഭിനയം നിർത്തിയ ഇവർ പിന്നെ കമലുമായുള്ള വിവാഹ മോചനത്തിനു ശേഷം ഹിന്ദി ചലച്ചിത്രത്തിലേക്ക് തിരിച്ചുവന്നു. 2002 ലെ പർസാനിയ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചു.
പരിഞ്ഞതിനുശേഷവും ഇവർ പരസ്പരം കുറ്റം പറഞ്ഞില്ല. മാത്രമല്ല മക്കളുമായും കമലിന് നല്ല ബന്ധമാണ്. കമലിന്റെ തന്നെ ഹേ റാം എന്ന ചിത്രത്തിൽ വസ്ത്രാലങ്കരത്തിൽ ഇവർ സഹകരിച്ചു. ഇതിന് അവാർഡും കിട്ടി. 2005ലാണ് കമൽഹാസനോടൊപ്പം പ്രശസ്ത നടി ഗൗതമി ലിവിങ്ങ് ടുഗദർ റിലേഷൻ ഷിപ്പ് ആരംഭിച്ചു .ഗൗതമി 1998, ജൂൺ 7 ന് സന്ദീപ് ഭാട്ടിയയെ വിവാഹം ചെയ്തുവെങ്കിലും ഒരു വർഷത്തിനകം ഇവർ പിരിയുകയായിരുന്നു. ഗൗതമിക്ക് അർബുദം വന്നപ്പോൾ കുടെ നിൽക്കുകയും മികിച്ച ചികിത്സ ഉറപ്പുവരുത്തുകയും ചെയ്തത് കമലാണ്. ഇപ്പോ അവർ പരിഞ്ഞിരിക്കയാണ്. രാഷ്ട്രീയത്തിൽ ഇറങ്ങിയ കമൽ ഒറ്റക്കാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. തന്റെ പെൺ മക്കളാണ് കമൽഹാസന്റെ കൂട്ട്. ഗൗതമി ഇടക്ക് വന്നുപോകുന്നുവെന്ന് മാത്രം.
പക്ഷേ കമലിന്റെ ഒരു പ്രത്യേകതയായി തമിഴ് മാധ്യമ പ്രവർത്തകർ എടുത്തുപറയുന്നത്, അദ്ദേഹം തന്റെ ഒരു മുൻഭാര്യമാരെയു ഉപദ്രവിക്കാനോ, ഗോസിപ്പ് എഴുതുവാനോ, അവസരം നഷടമാക്കാനോ ശ്രമിച്ചില്ല എന്നതാണ്. (ആനപ്പകയുള്ളയാൾ എന്ന് വിമർശിക്കപ്പെടുന്ന നമ്മുടെ ദിലീപ് ഒക്കെ കണ്ടുപടിക്കേണ്ട ഒരു ഗുണമാണ് അത്.) ഇത് ചോദിച്ചപ്പോൾ 'കമൽഹാസൻ ഈസ് നോട്ട് ഫേമസ് ഫോർ ഹിസ് മാരേജ്' എന്ന് ഒരു അഭിമുഖത്തിൽ തമാശ പറയുകയാണ് കമൽ ഒരു അഭിമുഖത്തിൽ ചെയ്തത്. താൻ ഇടക്കിടെ മറ്റ് പ്രണയങ്ങളിൽ ചെന്ന് ചാടുന്നതാണ് പ്രശ്നമെന്നാണ് ഒരു സ്വകാര്യ സദസ്സിൽ അദ്ദേഹം പറഞ്ഞത്. മൂൻ ഭാര്യമാർ ആരും തന്നെ വ്യക്തിപരമായി അദ്ദേഹത്തിനെതിരെ ഒന്നും പറഞ്ഞിട്ടുമില്ല.
നയൻസിനു വേണ്ടി ഭാര്യയെ ഉപക്ഷേിച്ച പ്രഭുദേവ
തമിഴകത്ത് സിനിമ വാരികളുടെ പേജുകൾ എറെ കവർന്നെടുത്ത ഒന്നായിരുന്ന നടൻ പ്രഭുദേവയും നടി നയൻതാരയുമായുള്ള പ്രണയം. 2011ൽ പ്രഭുദേവ തന്റെ ഭാര്യ റംലത്തുമായ വിവാഹമോചനം നേടി. ആ സമയത്ത് റംലത്ത് നയൻതാരക്കെതിരെ കടുത്ത പരാമർശങ്ങളാണ് നടത്തിയത്. തന്റെ ഭർത്താവിനെ അവൾ കറക്കിയെടുത്തു എന്നായിരുന്നു അതിൽ പ്രധാനം. നയൻയാരക്കുവേണ്ടി പ്രഭുദേവ സിനിമ നിർമ്മിച്ചുവെന്നും അതുവഴി തന്റെ കുടുംബം നോക്കാതായി എന്നുമൊക്കെയുള്ള കടുത്ത ആരോപണങ്ങൾ വേറെയും. ഇത് വലിയ ചർച്ചയാപ്പോൾ ആദ്യം ഇരുവരും പ്രതികരിച്ചില്ല. ഒടുവിൽ പ്രഭുദേവ പറഞ്ഞു, 'എനിക്കവൾ സ്പെഷ്യൽ ആണ്. ഞങ്ങൾ ഉടൻ വിവാഹിതരാകും' .പക്ഷെ അധികം വൈകാതെ നയൻതാരയും പ്രഭുദേവയും പിരിഞ്ഞു. അതോടെ നയൻതാര സിനിമകളിൽ നിന്നും വിട വാങ്ങി. നീണ്ട ഇടവേളയ്ക്കു ശേഷം തിരികെ എത്തിയപ്പോൾ നയൻതാര പ്രതികരിച്ചത് , 'ഒരു പ്രണയ തകർച്ച ഒരാളെ തകർക്കുന്നത് വലിയ രീതിയിലാണ്' എന്നാണ്. പിന്നീട് പ്രഭുദേവ ഒരു അടത്ത ബന്ധുവിനെ വിവാഹം ചെയ്തതായാണ് അറിയുന്നത്.
നയൻതാരയെ സംബന്ധിച്ചിടത്തോളം ആദ്യമായിട്ടല്ല ഇത്തരം പ്രണയ ഗോസിപ്പുകൾ കേൾക്കെണ്ടി വരുന്നത്. ആദ്യം നടൻ ചിമ്പുവും നയൻസും തമ്മിലുള്ള പ്രണയമായിരുന്നു തലക്കെട്ടായിരുന്നത്. അതിനിടയിലാണ് ഇവരുടെ സ്വകാര്യ നിമിഷങ്ങൾ പുറത്ത് വന്നത്. ലിപ് ലോക്ക് ചെയ്തു നിൽക്കുന്ന ചിത്രങ്ങൾ ലീക്ക് ആയതോടെ ഇരുവരും പിരിഞ്ഞു. പിന്നെയാണ് അവളുടെ ജീവിതത്തിലേക്ക് പ്രഭുദേവ എത്തുന്നത്.
പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലുള്ള ഒരു ഓർത്തഡോക്സ് സിറിയൻ ക്രിസ്ത്യൻ കുടുംബത്തിലാണ് ഡയാന മറിയം കുര്യൻ എന്ന നയൻതാര ജനിച്ചത്. തിരുവല്ല ബാലികാമഠം ഹൈ സ്കൂളിലും മാർത്തോമ കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. ഇംഗ്ലീഷ് സാഹിത്യത്തിലാണ് ബിരുദം നേടിയത്. കൈരളി ടി.വിയിൽ ഫോൺ-ഇൻ പ്രോഗ്രാം അവതരിപ്പിച്ചുകൊണ്ടായിരുന്നു ദൃശ്യ മാധ്യമ രംഗത്ത് തുടക്കമിട്ടത്. ഡയാന കുര്യൻ നയൻതാര എന്ന പേരിൽ അരങ്ങേറിയപ്പോൾ ഒരു സാധാരണ നടി മാത്രം ആയിരുന്നു. മലയാളത്തിൽ അത്രക്ക് അഭിനയ സാധ്യത ഉള്ള കഥാപാത്രങ്ങൾ ഒന്നും നയൻതാരയ്ക്ക് ലഭിച്ചില്ല . പക്ഷെ തമിഴകം നയൻസിനെ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ആദ്യം മാദക നടിയായി അറിയപ്പെട്ടെങ്കിലും പിന്നീട് ആ ഇമേജ് നയൻ മാറ്റി. ഇന്നിപ്പോൾ അവർ തമിഴകത്തിന്റെ ലേഡി സൂപ്പർസ്റ്റാർ ആണ്. 2011 ഓഗസ്റ്റ് 7ന് ചെന്നൈ ആര്യസമാജത്തിൽ നിന്നും അവർ ഹിന്ദുമതം സ്വീകരിച്ചു. ശേഷം നയൻതാര എന്ന പേര് ഔദ്യോഗികമായി സ്വീകരിച്ചു.
പ്രഭുദേവയുമായുള്ള പ്രണയം തകർന്നതോടെ ഒരു ബ്രേക്ക് എടുത്ത നയൻതാര,
തിരിച്ചു വരവിൽ ഉയർത്തെഴുന്നേക്കുകയായിരുന്നു. കൈ നിറയെ ചിത്രങ്ങൾ, സ്ത്രീ കേന്ദ്രീകൃത ചിത്രങ്ങൾ. എല്ലാം സൂപ്പർഹിറ്റ്. പേര്, പ്രസിദ്ധി ,എല്ലാമായി. ഒടുവിൽ അനുയോജ്യനായ മറ്റൊരാളെ കണ്ടെത്തിയിരിക്കുകയാണ് നയൻതാര.വിഘ്നേഷ് ശിവൻ എന്ന സംവിയായകൻ.
ഈ ബന്ധം നയൻതാര മറച്ചുവെക്കുന്നില്ല. വിഘ്നേഷ് ശിവനുമായുള്ള സൗഹൃദവും പ്രണയവും തന്റെ ജീവിതം മാറ്റി മറിച്ചുവെന്ന്, സീ സിനിമ പുരസ്കാര ചടങ്ങിൽ സംസാരിക്കവേ അവർ തുറന്നടിച്ചു. ഇന്ത്യൻ സിനിമയിലെ ഏറ്റവും സ്വാധീനമുള്ള അഭിനേത്രി എന്ന അംഗീകാരവും പ്രേക്ഷകരുടെ പ്രിയ നായിക എന്ന പുരസ്കാരവും ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു നയൻതാര.''പ്രണയം ജീവിതത്തെ മനോഹരമാക്കുന്നു. ഒരുമിച്ചുള്ള യാത്ര എന്റെ ജീവിതത്തെ മാറ്റി മറിച്ചു. സ്വപ്നങ്ങളിലേക്ക് എന്നെ കൈപ്പിടിച്ചു നടത്തിയ വ്യക്തിയാണ് വിഘ്നേഷ് ശിവൻ. അദ്ദേഹത്തിന് ഞാൻ നന്ദി പറയുന്നു. അതുപോലെ വർഷങ്ങളായി എനിക്ക് പിന്തുണ നൽകിയ പ്രേക്ഷകർക്കും''- നയൻതാര പറഞ്ഞു. വിഘ്നേഷുമായുള്ള വിവാഹം ഉടൻ ഉണ്ടാകുമെന്നും അതോടെ നയൻതാര അഭിനയത്തിൽനിന്ന് വിരമിക്കുമെന്നുമാണ് ഇപ്പോൾ കേൾക്കുന്നത്.
അമലാ പോൾ തൊട്ട് അരവിന്ദ് സ്വാമി വരെ
തകർന്നുപോയ ബന്ധങ്ങളുടെ കണക്ക് എടുക്കയാണെങ്കിൽ തമിഴ് സിനിമാലോകം ഒരു ശവപ്പറമ്പാണെന്നാണ് ചലച്ചിത്ര നിരൂപകൻ സ്വരൂപ് ദാസൻ എഴുതിയത്. രഘുവരൻ -രോഹിണി താരദമ്പതികളുടെ വിവാഹം പോലെ വിവാഹമോചനവും വിവാദമായി. മയക്കുമരുന്ന് ഉപയോഗം തൊട്ട് ഗാർഹിക പീഡനംവരെയുള്ള നിരവധി ആരോപണങ്ങളാണ് രോഹിണി ഉയർത്തിയത്. അസാധ്യ നടനായിരുന്നെങ്കിലും മദ്യത്തിനും മയക്കുമരുന്നിനും അടിമയായിപ്പോയ രഘുവരൻ അകാലത്തിൽ പൊലിയുകയും ചെയ്തു.
മണിരത്നത്തിന്റെ റോജ, ബോംബെ സിനിമകളിലൂടെ യൂത്ത് ഐക്കൺ ആയി മാറിയ അരവിന്ദ് സ്വാമിയുടെ വിവാഹ മോചനവും വാർത്തായായിരുന്നു. 16 വർഷത്തെ ദാമ്പത്ത്യത്തിന് ഷേശമാണ് അദ്ദേഹം ഗായത്രി രാമമൂർത്തിയെ പിരിഞ്ഞത്. യുവ നടൻ പ്രശാന്തിന്റെ വിവാഹവും പുലിവാൽ കല്യാണമായി. 2005ൽ ഗൃഹലക്ഷ്മി എന്ന യുവതിയുമായായിരുന്നു വിവാഹം. രണ്ടുവർഷത്തിനുശേഷം ഇവർ സ്വന്തം വീട്ടിലേക്ക് പോയി. 2007ൽ കോടതിയെ സമീപിച്ച നടൻ പ്രശാന്ത് ചൂണ്ടിക്കാട്ടിയത്, 1998ൽ വേണു പ്രസാദ് എന്നയാളെ വിവാഹം ചെയ്തത് ഗൃഹലക്ഷ്മി മറച്ചുവെച്ചുവെന്നാണ്. ഇതിന്റെ അടിസ്ഥാനത്തിൽ കോടതി ഡിവോഴ്സ് അനുവദിക്കയായിരുന്നു. പാർഥിപൻ -സീത, പ്രകാശ് രാജ് -ലതാകുമാരി, സെൽവരാഘവൻ- നടി സോണിയ അഗർവാൾ, ( ഈ സെൽവരാഘവൻ നടൻ ധനൂഷിന്റെ സഹോദരനാണ്) രേവതി- സംവിധയാകൻ സുരേഷ് മേനോൻ... തമിഴകത്ത് പിരിഞ്ഞ സെലിബ്രിറ്റികളുടെ ലിസ്റ്റ് നീളുകയാണ്.
ഒടുവിലായി തമിഴകത്ത് വിവാദമായത് നടി അമലാപോൾ ആണ്. 2014ലാണ് അമലയും തമിഴ് സംവിധായകൻ വിജയും വിവാഹിതരായത്. 2017ൽ ഇരുവരും മ്യൂച്ചൽ ഡിവോഴ്സ് പെറ്റീഷൻ കുടുംബകോടതിയിൽ നൽകി. വിവാഹമോചനത്തിന് ശേഷം ആകെ തകർന്നെന്നും അതിജീവിക്കാൻ സഹായിച്ചത് യാത്രകളാണെന്നും അമല പോൾ പിന്നീട് വെളിപ്പെടുത്തിയിരുന്നു. ഇതിന് കാരണക്കാരൻ നടൻ ധനുഷെന്ന വെളിപ്പെടുത്തലുമായി വിജയ്യുടെ പിതാവ് അഴകപ്പൻ പിന്നീട് രംഗത്തെത്തി. വിജയുമായുള്ള വിവാഹശേഷം അമല പോൾ അഭിനയിക്കുന്നില്ലെന്നു സമ്മതിച്ചിരുന്നു.എന്നാൽ ധനുഷ് നിർമ്മിച്ച അമ്മ കണക്ക് എന്ന ചിത്രത്തിൽ അഭിനയിക്കാനുള്ള കരാറിൽ അമല നേരത്തെ ഒപ്പിട്ടിരുന്നു. ധനുഷ് അമലയെ അഭിനയത്തിലേക്ക് തിരികെ വരാൻ നിർബന്ധിച്ചു. ഇതാണ് പ്രശ്നമായതെന്നാണ് പിതാവ് പറയുന്നത്.
ഇതോടെ സ്ത്രീയുടെ തൊഴിലെടുക്കാനുള്ള സ്വാതന്ത്ര്യവും വിവാഹവും സംബന്ധിച്ച് ഏറെ ചർച്ചകളും സോഷ്യൽ മീഡിയയിൽ ഉയർന്നു. ഇതോടെ അമലയെ അഭിനയിക്കാൻ താൻ ഒരിക്കലും വിലക്കിയിട്ടില്ലെന്ന് എ.എൽ. വിജയ് പറഞ്ഞു. ''എന്റെ സിനിമകളിലെ സ്ത്രീകഥാപാത്രങ്ങളെ എടുത്തു പരിശോധിച്ചാൽ തന്നെയറിയാം താൻ സ്ത്രീകളെ എത്ര ബഹുമാനിക്കുന്നു എന്ന സത്യം. അഭിനയത്തിന്റെ കാര്യത്തിൽ അമലയെ ഒരിക്കലും വിലക്കിയിട്ടില്ല.''- വിജയ് പറഞ്ഞു. അമല പോളുമായുള്ള വിവാഹമോചനശേഷം വിജയ് ഡോ ആർ ഐശ്വര്യയെ വിവാഹം ചെയ്തു. ഇവരുടെ വിവാഹത്തിൽ വിജയക്ക് ആശംസകൾ നേർന്ന് അമല രംഗത്തെത്തിയതും ഏറെ വാർത്തയായിരുന്നു. ഡിവോഴ്സിനുശേഷം സിനിമയിൽ തിരിച്ചെത്തിയ അമലാപോളിനും ഇപ്പോൾ വെച്ചടി കയറ്റമാണ്.
എല്ലാം നന്മക്കുവേണ്ടിയെന്ന് ധനുഷും ഐശ്വര്യയും
മലയാളത്തിൽ മമ്മൂട്ടിയെന്നപോലെ തമിഴകത്തിന്റെ മോറൽ ബ്രാൻഡ് അംബാസിഡറാണ് രജനീകാന്ത്. രജനിയും ലതയും ശരാശരി തമിഴ് കുടുംബത്തിന് മാതൃകാ ദമ്പതികളാണ്. അതുകൊണ്ടുതന്നെ രജനിയുടെ മകളും മരുമകനും പിരിയുക എന്നതും, സിനിമ ജീവിതമായ തമിഴ് മക്കളെ സംബന്ധിച്ചിടത്തോളം വേദനാജനകമായ കാര്യമാണ്. ഇതുമനസ്സിലാക്കി അങ്ങേയറ്റം മാന്യമായാണ് ഇരുവരും വേർപിരിയിൽ സ്റ്റേറ്റ് മെന്റ് തയ്യാറാക്കിയത്.
സോഷ്യൽ മീഡിയയിലുടെയാണ് വിവാഹമോചന വിവരം പങ്കുവെക്കുന്ന കുറിപ്പ് ഇരുവരും പുറത്ത് വിട്ടത്. അത് ഇങ്ങനെയാണ്.- ''സുഹൃത്തുക്കളും പങ്കാളികളുമായി 18 വർഷത്തെ ഒരുമിച്ചുനിൽക്കൽ, മാതാപിതാക്കളായും പരസ്പരമുള്ള അഭ്യുദയകാംക്ഷികളായും. വളർച്ചയുടെയും മനസിലാക്കലിന്റെയും ക്രമപ്പെടുത്തലിന്റെയും ഒത്തുപോവലിന്റെയുമൊക്കെ യാത്രയായിരുന്നു ഇത്. ഞങ്ങളുടെ വഴികൾ പിരിയുന്ന ഒരിടത്താണ് ഇന്ന് ഞങ്ങൾ നിൽക്കുന്നത്. പങ്കാളികൾ എന്ന നിലയിൽ വേർപിരിയുന്നതിനും വ്യക്തികൾ എന്ന നിലയിൽ ഞങ്ങളുടെ തന്നെ നന്മയ്ക്ക് സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താനും ഐശ്വര്യയും ഞാനും തീരുമാനിച്ചിരിക്കുന്നു. ഞങ്ങളുടെ തീരുമാനത്തെ ദയവായി ബഹുമാനിക്കൂ. ഇതിനെ കൈകാര്യം ചെയ്യാൻ അവശ്യം വേണ്ട സ്വകാര്യത ഞങ്ങൾക്ക് നൽകൂ.-ധനുഷ്, ഐശ്വര്യ രജനീകാന്ത്''.
2004 നവംബർ 18നായിരുന്നു ഇരുവരുടെയും വിവാഹം. യത്ര, ലിംഗ എന്നീ പേരുകളുള്ള രണ്ട് ആൺമക്കളുണ്ട്. രജനീകാന്തിന്റെ മൂത്ത മകളായ ഐശ്വര്യ ഒരു പിന്നണി ഗായികയായാണ് സിനിമാ രംഗത്തേക്ക് എത്തുന്നത്. ധനുഷിനെ നായകനാക്കി 2012ൽ പുറത്തെത്തിയ '3' എന്ന ചിത്രത്തിലൂടെ സംവിധായികയായും ഐശ്വര്യ അരങ്ങേറി. ഇപ്പോൾ അവർ ഗ്രാഫിക്സ് രംഗത്തും വിദഗ്ധയാണ്. രജനീകാന്തിന്റെ ഇളയമകളായ സൗന്ദര്യയുടെയും ആദ്യ വിവാഹം ഡിവോഴ്സിലാണ് കലാശിച്ചത്. വ്യവസായി അശ്വിൻ രാംകുമാറുമായുള്ള ദാമ്പത്യം അഞ്ചുവർഷം മാത്രമാണ് നീണ്ടത്. ഇതിനുശഷം വിശാഖൻ എന്ന നടനും വ്യവസായിയുമായ ഒരാളെ സൗന്ദര്യ വിവാഹം കഴിച്ചു.
നടൻ ധനൂഷും രജനീകാന്തും തമ്മിലുള്ള ബന്ധമാണ് തമിഴ് മാധ്യമങ്ങൾ ഏറെ വികാര വായ്പ്പോടെ എഴുതുന്നത്. ധനൂഷിന് സ്വന്തം പിതാവിനോടുള്ള അതേ വികാരമായിരുന്നു രജനിയോട്. മഹാനടന് തിരിച്ചും. രജനിയുടെ ചലച്ചിത്ര സിംഹാസനത്തിൽ ഇനി ഇരിക്കുക മരുമകനാണെന്നുവരെ, ഒരു വേള വാർത്തവന്നു. അപ്പോഴാണ് ഈ വിവാഹ മോചന വാർത്തവരുന്നത്. രജനിയെ ഫേസ് ചെയ്യാനുള്ള കരുത്തില്ലാതെ ധനൂഷ് മുങ്ങിക്കളഞ്ഞെന്നും ചില മാധ്യമങ്ങൾ എഴുതിയിട്ടുണ്ട്. എന്തായാലും അദ്ദേഹം തന്റെ പിതാവ് തുല്യനാണെന്നും ആ ബന്ധം ഒരിക്കലും മാറില്ലെന്നുമാണ് ധനൂഷ് ഇതുസംബന്ധിച്ച് പറഞ്ഞത്.
വാൽക്കഷ്ണം: തമിഴ്നാട്ടിലെ ഇപ്പോഴത്തെ താര ഡിവോഴ്സുകൾ ഒക്കെ നോക്കുക. ആധുനിക കാലത്ത് മുൻ പങ്കാളിയെ പകവെച്ച് ഉപദ്രവിക്കുന്നതും, അവസരങ്ങൾ മുടക്കുന്ന രീതിയൊന്നും ഇവിടെയില്ല. അപവാദ പ്രചരണമില്ല, ചെളിവാരി എറിയലുകളില്ല. വ്യക്തി പ്രശ്നങ്ങൾ വേറെ, തൊഴിൽ വേറെ. നമ്മുടെ ദിലീപേട്ടനൊക്കെ കണ്ടുപഠിക്കേണ്ട സംസ്ക്കാരമാണിത്.
- TODAY
- LAST WEEK
- LAST MONTH
- 'പണം തിരികെ തരാനുള്ളവർ എന്റെ മക്കളെ ഓർത്ത് ദയവ് ചെയ്ത് തരണം; ഒരു കോടി രൂപ ചെലവഴിച്ച് മകളുടെ വിവാഹം നടത്തണം; അവളുടെ പേരിൽ ധാരാളം സ്വർണവും ബാങ്കിൽ 29 ലക്ഷം രൂപയും ഉണ്ട്; ഞങ്ങൾക്കിവിടെ ജീവിക്കാനാകുന്നില്ല, ഞാനും ഭാര്യയും പോകുന്നു'; ആഗ്രഹം പങ്കുവെച്ച് ഭാര്യയെ കൊന്ന് വ്യാപാരി ജീവനൊടുക്കി
- പോളണ്ടിൽ വീണ്ടും മലയാളി യുവാവ് കുത്തേറ്റ് മരിച്ചു; കൊലപാതകം ജോർദാൻ പൗരന്മാരുമായുള്ള വാക്കുതർക്കത്തിനിടെ; ഒപ്പമുണ്ടായിരുന്ന നാല് മലയാളികൾക്ക് പരിക്ക്; സൂരജ് പോളണ്ടിലെത്തിയത് അഞ്ചുമാസങ്ങൾക്ക് മുൻപ്
- ബന്ധുവീട്ടിലെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത് സഫീനയും മക്കളും തിരിച്ചെത്തിയത് രാത്രി 12 ഓടെ; പുലർച്ചെ കണ്ടത് വീടിന്റെ മുകൾനിലയിലെ ബാൽക്കണിയിൽ കത്തിക്കരിഞ്ഞ യുവതിയുടെയും പിഞ്ചു മക്കളുടെയും മൃതദേഹങ്ങൾ; സമീപത്ത് മണ്ണെണ്ണ കുപ്പികളും സൂക്ഷിച്ച കവറും കണ്ടെത്തി; കുന്നംകുളം പന്നിത്തടത്തെ ദാരുണ സംഭവത്തിന്റെ നടുക്കത്തിൽ വിറങ്ങലിച്ചു നാട്ടുകാർ
- സ്വന്തമായി ഭരണഘടനയും ഓഫീസുമുള്ള കുടുംബം! പഞ്ച പാണ്ഡവരെപ്പോലെ കരുത്തരായ സഹോദരങ്ങൾ; 1,69,000 കോടി ആസ്തിയുള്ള ചേട്ടൻ; മനസാക്ഷി സൂക്ഷിപ്പുകാരനായ അനിയൻ; മക്കളും കസിനൻസും അളിയനുമെല്ലാം കമ്പനികളുടെ തലപ്പത്ത്; എല്ലാം ബിനാമികളോ? ഹിൻഡൻബർഗ് പ്രതിക്കൂട്ടിലാക്കുന്ന അദാനി കൂട്ടുകുടുംബത്തിന്റെ കഥ
- ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്തു; കശ്മീരില്ലാത്ത ഭൂപടം പലതവണ നൽകി; ബിബിസിക്കെതിരെ വീണ്ടും അനിൽ ആന്റണി; ബിബിസി മുൻപ് ചെയ്ത വാർത്തകൾ പങ്കുവെച്ചുള്ള ട്വീറ്റ് പങ്കുവെച്ചത് വിമർശനം ഉന്നയിച്ച മുതിർന്ന നേതാവ് ജയ്റാം രമേശിനെ ടാഗ് ചെയ്തു കൊണ്ട്; ഭാരത് ജോഡോ കാശ്മീരിൽ സമാപിക്കാൻ ഇരിക്കവേ വീണ്ടും കാശ്മീർ പരാമർശിച്ച ട്വീറ്റിൽ അനിൽ ആന്റണി ഉന്നമിടുന്നത് എന്ത്?
- മരണം ഡോക്ടർ സ്ഥിരീകരിച്ചത് ഇന്നലെ രാവിലെയോടെ; സംസ്ക്കാരച്ചടങ്ങുകൾ ആരംഭിച്ചതോടെ കണ്ണുകൾ തുറന്നും ബന്ധുവിന്റെ കൈയിൽ പിടിച്ചും വയോധികൻ; ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വീണ്ടും മരണം കവർന്നു; അൽപ്പനേരം കൂടി ജീവിച്ച് മരിച്ച് രമണൻ
- ഒരു ഇന്ത്യൻ രൂപ സമം 3.25 പാക് രൂപ, ലങ്കയുടെ നാലര രൂപ; നേപ്പാൾ രൂപയുടെ മൂല്യം ഡോളറിന് 130 രൂപ; അയൽ രാജ്യങ്ങളുടെ കറൻസി തകരുമ്പോൾ ഡോളറിനെ 80ൽ പിടിച്ചു നിർത്തി ഇന്ത്യ; മാന്ദ്യത്തിനിടയിലും ഇന്ത്യ പിടിച്ചുനിൽക്കുന്നു
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
- ഫിലിപ്പ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു; കോഴികൾ വിളിക്കുന്ന ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കുമ്പോൾ കണ്ടത് കോഴികളെ അടിച്ചുകൊല്ലുന്ന പുലിയെ; വലയിൽ കൈ കുടുങ്ങിയപ്പോൾ അക്രമാസക്തത തീർന്നു; ആറു മണിക്കൂറിന് ശേഷം രക്തം വാർന്ന് പുലി ചത്തു; മണ്ണാർക്കാട് മേക്കളപ്പാറയിൽ സംഭവിച്ചത്
- വിമർശനങ്ങളിൽ ഗണേശ് ലക്ഷ്യമിടുന്നത് മന്ത്രി റിയാസിന്റെ ഇമേജ് തകർക്കൽ; പത്രസമ്മേളനത്തിലും സർക്കാരിനെ കടന്നാക്രമിക്കുന്ന ഇടതു നേതാവ്; പത്തനാപുരം എംഎൽഎയോട് സിപിഎമ്മിന് കടുത്ത അതൃപ്തി; അടുത്ത എൽഡിഎഫിൽ താക്കീത് ചെയ്തേയ്ക്കും; ഗണേശിന്റെ പ്രസംഗങ്ങളെ നിരീക്ഷിക്കാനും തീരുമാനം; ഗണേശിനെ പിണറായി മന്ത്രിയാക്കില്ലേ?
- സ്റ്റാൻഡ്ഫോർഡിൽ നിന്ന് മാസ്റ്റർ ബിരുദമുള്ള മൂത്തമകൻ; നടനും രാഹുൽ പ്രിയങ്കാ ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റുമായ രണ്ടാമത്തെ മകൻ; ബാങ്ക് മാനേജറായി റിട്ടയർ ചെയ്തിട്ടും അഭിഭാഷകയായ ഭാര്യ; ഇപ്പോൾ ബിബിസി വിവാദത്തോടെ ക്രിസംഘികൾ; 'കിങ്ങിണിക്കുട്ടനും കിട്ടമ്മാവനും' തിരിഞ്ഞുകൊത്തുന്നു! എ കെ ആന്റണി കുടുംബത്തിന്റെ കഥ
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
- ആദ്യം പുഞ്ചിരിച്ചുകൊണ്ട് സെൽഫിക്ക് സഹകരിച്ചു; പിന്നാലെ ആരാധകന്റെ ഫോൺ വലിച്ചെറിഞ്ഞ് രൺബീർ കപൂർ; വൈറൽ വീഡിയോ
- യുകെയിലെത്തുന്ന മലയാളി വിദ്യാർത്ഥികളുടെ പട്ടിണി മാറ്റാൻ ഗുരുദ്ധ്വാരകളും ക്ഷേത്രവും; ''അമ്മേ ഇവിടെ പാലൊക്കെ ഫ്രീയായി കിട്ടും'' എന്ന് വീഡിയോ കോളിൽ തള്ളിയ കിടങ്ങൂർക്കാരൻ കഥയറിയാതെ ആട്ടമാടിയ വിദ്യാർത്ഥി; ആടുജീവിതം നയിക്കുന്നവരുടെ എണ്ണം കൂടുന്നു; നാട്ടിൽ നിന്നും കൊണ്ടുവന്ന കുത്തരി നോക്കി വിശന്നിരിക്കുന്നവരും യുകെയിൽ
- കേരളത്തിലെ നേതൃത്വത്തിനും ശശി തരൂരിനും നന്ദി പറഞ്ഞ് രാജിക്കത്ത്; കോൺഗ്രസിലെ എല്ലാ ഔദ്യോഗിക സ്ഥാനവും രാജിവച്ച് ആന്റണിയുടെ മകൻ; രാജ്യ താൽപ്പര്യത്തിനെതിരെയുള്ള നിലപാടുകൾക്ക് ചവറ്റുകൂട്ടയിലാണ് സ്ഥാനമെന്നും പ്രഖ്യാപനം; അനിൽ ആന്റണി ഇനി കോൺഗ്രസുകാരനല്ല; പത്ത് ദിവസം മുമ്പ് മുമ്പ് പിണറായി പറഞ്ഞത് സംഭവിക്കുമോ?
- ബസ് സ്റ്റാൻഡിലെ ശുചി മുറിയിൽ സ്കൂൾ യൂണിഫോം മാറ്റി കാമുകന്റെ ബൈക്കിൽ കയറി പറന്നത് കോവളത്തേക്ക്; പ്രിൻസിപ്പൾ അറിഞ്ഞപ്പോൾ പിടിക്കാൻ വളഞ്ഞ പൊലീസിന് നേരെ പാഞ്ഞടുത്തത് ബ്രൂസിലിയെ പോലെ; താരമാകൻ ശ്രമിച്ച കാമുകൻ ഒടുവിൽ തറയിൽ കിടന്ന് നിരങ്ങി; ഇൻസ്റ്റാഗ്രാമിലെ ഫ്രീക്കന്റെ സ്റ്റണ്ട് വീഡിയോ ചതിയൊരുക്കിയപ്പോൾ
- ലോകമെമ്പാടും വേരുകളുള്ള ധനകാര്യ ഡിറ്റക്റ്റീവുകൾ; വിമാന ദുരന്തമുണ്ടായ സ്ഥലത്തിന്റെ പേരിട്ടത് പ്രതീകാത്മകം; കമ്പനികളുടെ തട്ടിപ്പുകൾ കണ്ടെത്തി റിപ്പോർട്ട് പ്രസിദ്ധീകരിക്കും; തുടർന്ന് അവരുമായി വാതുവെച്ച് ലാഭം നേടും; നിക്കോളയെ തൊട്ട് മസ്ക്കിനെ വരെ പൂട്ടി; ഇപ്പോൾ നീക്കം ഇന്ത്യയെ തകർക്കാനോ? അദാനിയെ വിറപ്പിക്കുന്ന ഹിൻഡൻബർഗിന്റെ കഥ
- 'ഒരു പുരുഷനിൽ നിന്ന് സ്ത്രീ ആഗ്രഹിക്കുന്നത് നിർലോഭം ലഭിക്കും; ഭക്ഷണം കഴിക്കുക മാത്രമല്ല, കഴിപ്പിക്കുക കൂടി ചെയ്യുന്നയാളാണ്; തനിക്കായി കല്യാണം ആലോചിച്ചിരുന്നു'; മോഹൻലാലിനെക്കുറിച്ച് ശ്വേതാ മേനോൻ
- കൊടിസുനിയെ പിടിച്ചതിന്റെ ദേഷ്യത്തിന് പിണറായി സർക്കാർ മൂലയ്ക്ക് ഒതുക്കിയ കുറ്റാന്വേഷന് അർഹതയുടെ അംഗീകാരം; കാബിനറ്റ് സെക്രട്ടേറിയറ്റിൽ സീനിയർ എക്സിക്യുട്ടീവ് കേഡറിൽ ഡയറക്ടറുടെ റാങ്കിൽ മോദിയെ നിയമിച്ചതിന് പിന്നാലെ രാഷ്ട്രപതിയുടെ സ്തുത്യർഹ സേവാ മെഡലും; ഐ ജി അനൂപ് കുരുവിള ജോൺ അംഗീകരിക്കപ്പെടുമ്പോൾ
- മകൻ മരിച്ചു; 28 കാരിയായ മരുമകളെ വിവാഹം ചെയ്ത് അമ്മായിഅച്ഛൻ; വിവാഹ ചിത്രം വൈറലായി; പൊലീസ് അന്വേഷണം
- പ്രണയം തുടങ്ങിയത് രണ്ടു കൊല്ലം മുമ്പ്; അകാലത്തിൽ സഹപാഠിയുടെ ജീവനെടുത്ത് കാൻസർ എന്ന ക്രൂരത; കാമുകന്റെ മരണം 19കാരിയുടെ മനസ്സിലുണ്ടാക്കിയത് എല്ലാം നഷ്ടമായെന്ന നിരാശ; ആൺസുഹൃത്തിന്റെ വിയോഗത്തിന്റെ 41-ാം നാൾ എലിവിഷം വാങ്ങി കഴിച്ചത് ആത്മഹത്യാ കുറിപ്പും എഴുതി വച്ച്; എല്ലാം വീട്ടുകാർക്കും അറിയാമായിരുന്നു; അഞ്ജുശ്രീ പാർവ്വതിയുടെ ജീവനൊടുക്കൽ കാമുക വേർപാടിൽ
- ജയയുടെ ആ ഒറ്റ ഡയലോഗ് തിരുത്തണം; ജയ തിരുത്തണം തിരുത്തിയെ തീരൂ, ഇല്ലെങ്കിൽ കുറച്ചേറെ പേർ കൂടി തിന്നു തിന്ന് വലയും; ജയ ജയ ഹേ സിനിമ പെരുത്തിഷ്ടമായെങ്കിലും ഒരുഡയലോഗ് പ്രശ്നമെന്ന് ഡോ.സുൾഫി നൂഹ്
- തുരങ്കത്തിനുള്ളിൽ തോക്കുമായി ഒളിവിൽ കഴിഞ്ഞ സദ്ദാം ഹുസൈനെ കണ്ടെത്തിയത് എങ്ങനെ? പിടികൂടിയപ്പോൾ സദ്ദാം പ്രതികരിച്ചത് എങ്ങനെ? ഓപ്പറേഷനിൽ പങ്കെടുത്ത ഒരു പട്ടാളക്കാരൻ 19 വർഷത്തിനു ശേഷം മനസ്സ് തുറക്കുമ്പോൾ
- മൂന്നര വയസ്സുകാരി മകളുമായി പെയ് ന്റിങ് തൊഴിലാളിയോടൊപ്പം ഒളിച്ചോടിയത് 11വർഷം മുമ്പ്; പത്തുവർഷത്തോളമായി പുതിയ ഭർത്താവുമായി താമസിച്ചത് ബംഗളൂരുവിൽ; മലപ്പുറത്ത് നിന്നും ഒളിച്ചോടിയ യുവതിയേയും കുഞ്ഞിനേയും കണ്ടെത്തി
- മാപ്പിളപ്പാട്ട് മാത്രമേ പാടാവൂ, അല്ലെങ്കിൽ അടിക്കുമെന്ന ഭീഷണിയുമായി സദസ്സിലെ ഇക്ക; 'ഇക്ക ഒന്നിങ്ങു വന്നേ, ഇത് വളരെ ഇൻസൽട്ടിങ്ങാണ്.. എന്താണ് ചേട്ടാ ഇങ്ങനെയൊന്നും പറയാൻ പാടില്ല' എന്നു പറഞ്ഞ പ്രശ്നക്കാരനെ വേദിയിലേക്ക് വിളിച്ചു ശകാരിച്ചു ഗായിക; കൈയടിച്ചു സദസ്സും; പിന്നാലെ കുറ്റപ്പെടുത്തലുമായി വ്യാപാരി വ്യവസായി നേതാവും; ഈരാറ്റുപേട്ട നഗരോത്സവത്തിൽ സംഭവിച്ചത്
- ഗോവ കാസിനോവയിൽ നടക്കുന്ന ഓൺലൈൻ ചൂതാട്ടത്തിൽ പണം നിക്ഷേപിച്ചാൽ മണിക്കൂറുകൾക്കുള്ളിൽ രണ്ടിരട്ടിയോളം ലാഭവിഹിതം ലഭിക്കുമെന്ന് വാഗ്ദാനം; ഓൺലൈൻ ചൂതാട്ടത്തിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയ മലപ്പുറത്തെ ദമ്പതികൾ കുടുങ്ങി; പൊക്കിയത് തമിഴ്നാട് ഏർവാടിയിലെ രഹസ്യ കേന്ദ്രത്തിൽ നിന്ന്
- മംഗലാപുരത്തെ രണ്ടാം ശസ്ത്രക്രിയക്ക് ശേഷം സുഹൃത്തിനെ കാണാൻ അവൾ എത്തി; കൂട്ടുകാരി മടങ്ങിയപ്പോൾ അമ്മയോട് പറഞ്ഞത് ഇത് എനിക്ക് ഇഷ്ടമുള്ള കുട്ടിയെന്ന്; അവളെ പെണ്ണു ചോദിച്ചു പോകണമെന്ന് അച്ഛനോട് ചട്ടവും കെട്ടി; പിന്നെ അപ്രതീക്ഷിതമായി വിപിൻരാജ് മരണത്തിന് കീഴടങ്ങി; ആഘാതം താങ്ങാൻ കഴിയാതെ മരണം പുൽകി അഞ്ജുശ്രീയും
- ഇനി കലോൽസവ വേദിയിലേക്ക് ഇല്ല; കൗമാരക്കാരുടെ ഭക്ഷണത്തിൽ പോലും ജാതിയും വർഗ്ഗീയതയും വാരിയെറിയുന്നു; തന്നെ മലീമസപ്പെടുത്താൻ നടന്നത് ബോധപൂർവ്വ നീക്കം; അടുക്കള കൈകാര്യം ചെയ്യാൻ ഭയം തോന്നുന്നു; അനാവശ്യ വിവാദങ്ങളിൽ മനംനൊന്ത് പഴയിടം പിന്മാറുന്നു; പരാതി രഹിത ഭക്ഷണമൊരുക്കാൻ കലോത്സവത്തിന് ഇനി പാചക കുലപതി വരില്ല; 'അരുണിന്റെ ബ്രാഹ്മണിക്കൽ അജണ്ട' വിജയിക്കുമ്പോൾ
- നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനുഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും'; ശരീരത്തിന്റെ നിറം നഷ്ടപ്പെടുന്ന രോഗാവസ്ഥ; തന്റെ രോഗവിവരത്തെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി മമത മോഹൻദാസ്
- സ്റ്റാൻഡ്ഫോർഡിൽ നിന്ന് മാസ്റ്റർ ബിരുദമുള്ള മൂത്തമകൻ; നടനും രാഹുൽ പ്രിയങ്കാ ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റുമായ രണ്ടാമത്തെ മകൻ; ബാങ്ക് മാനേജറായി റിട്ടയർ ചെയ്തിട്ടും അഭിഭാഷകയായ ഭാര്യ; ഇപ്പോൾ ബിബിസി വിവാദത്തോടെ ക്രിസംഘികൾ; 'കിങ്ങിണിക്കുട്ടനും കിട്ടമ്മാവനും' തിരിഞ്ഞുകൊത്തുന്നു! എ കെ ആന്റണി കുടുംബത്തിന്റെ കഥ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്