ഭാര്യയായ ഷാബാനു പട്ടിണി കിടന്നപ്പോൾ ഭർത്താവായ മുഹമ്മദ് അഹമ്മദ് ഖാൻ ചെലവിനു കൊടുക്കണമെന്നു പറഞ്ഞ സുപ്രീം കോടതിക്ക് എന്തുകൊണ്ട് സ്വന്തം ഉത്തരവ് പാലിക്കാൻ പറ്റിയില്ല? രാജീവ് ഗാന്ധിക്കില്ലാത്ത നട്ടെല്ല് നരേന്ദ്ര മോദിക്കുണ്ടാകുമോ? 'രണ്ടും കെട്ടും നാലും കെട്ടും ഇഎംഎസിന്റെ മോളേം കെട്ടും' എന്ന മുദ്രാവാക്യം സിപിഎമ്മുകാരും മറന്നു പോയോ? മുത്തലാഖ് ചർച്ചയാകുമ്പോൾ മറക്കാനാകുമോ ഷബാനു ബീഗം കേസ്?
ബി രഘുരാജ്
ന്യൂഡൽഹി: മുത്തലാഖ് വിഷയത്തിന്റെ നിയമസാധുത പരിശോധിക്കാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീംകോടതിയിലെ ഭരണഘടനാ ബഞ്ച് വാദം കേട്ട ഈ കാലഘട്ടത്തിൽ ഒട്ടും മറക്കാനാകാവുന്നതല്ല ഷാബാനു ബീഗത്തെ. ജീവിതത്തിലെ യാതനകൾക്കും ഒറ്റപ്പെടലുകൾക്കും ഒടുവിൽ ഷാബാനു ബീഗം നൽകിയ കേസിൽ 1985ൽ സുപ്രീംകോടതിയിൽ നിന്നുണ്ടായ വിധി ഇതുവരെ നടപ്പാക്കപ്പെട്ടിട്ടില്ല. മുത്തലാഖ് വിഷയത്തിൽ സുപ്രീംകോടതിയിൽ വിചാരണ നടക്കുന്ന സാഹചര്യത്തിൽ അതീവ പ്രസക്തിയുണ്ട് ഷബാനുവിന്റെ നിയമ പോരാട്ടത്തിനും.
1932ൽ ആണ് ഷാബാനു ബീഗത്തെ ഇൻഡോറിലുള്ള അഭിഭാഷകനായ മുഹമ്മദ് അഹമ്മദ് ഖാൻ വിവാഹം ചെയ്യുന്നത്. പതിനാലു വർഷം നീണ്ടുനിന്ന ദാമ്പത്യത്തിനിടെ ഇവർക്ക് രണ്ട് പെൺകുട്ടികളും മൂന്ന് ആൺകുട്ടികളുമുണ്ടായി. ഇതിനിടെ ഭർത്താവ് മുഹമ്മദ് അഹമ്മദ് ഖാൻ മറ്റൊരു വിവാഹം കൂടി കഴിച്ചു. ഇതോടെ ഷാബാനുവും മക്കളും ഒറ്റയ്ക്കായി. പട്ടിണിയും പരിവട്ടവുമായി ജീവിച്ച ഇവർ മറ്റ് മാർഗങ്ങളൊന്നുമില്ലാതെ ജീവിത ചെലവിനുള്ള പണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു.
കോടതി ഷാബാനുവിനും കുട്ടികൾക്കും ചെലവിനു നൽകാൻ വിധിച്ചെങ്കിലും അഭിഭാഷകൻ കൂടിയായ ഭർത്താവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇവിടെയും ഷാബാനുവിനായിരുന്നു വിജയം. ഇതിനിടെ മുഹമ്മദ് ഷാബാനുവിനെ തലഖ് ചൊല്ലി. തുടർന്ന് മുസ്ലിം വ്യക്തി നിയമനുസരിച്ച് മൊഴിചൊല്ലിയ സ്ത്രീയ്ക്ക് ചെലവിനു നൽകാൻ ഭർത്താവിന് ബാധ്യതയില്ലെന്നു കാട്ടി മുഹമ്മദ് സുപ്രീം കോടതിയെ സമീപിച്ചു.
ക്രിമിനൽ നടപടി ക്രമത്തിലെ 125-ാം വകുപ്പനുസരിച്ച് വിവാഹമോചിതരാകുന്ന സ്ത്രീകൾക്ക് പുനർവിവാഹം വരെയോ സ്വന്തമായി വരുമാനം ആർജ്ജിക്കുന്നതുവരെയോ ചെലവിന് കൊടുക്കണമെന്ന വ്യവസ്ഥ മുസ്ലിം സ്ത്രീകൾക്കും ബാധകമാകുമോയെന്ന ചോദ്യമാണ് അന്ന് സുപ്രീം കോടതി പരിഗണിച്ചത്. എന്നാൽ വിവാഹവുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ മുസ്ലിം വ്യക്തി നിയമത്തിന്റെ കീഴിലാണെന്നും സിആർപിസി വ്യവസ്ഥകൾ ഇത്തരം കാര്യങ്ങളിൽ ബാധകമല്ലെന്നുമാണ് കേസിൽ കക്ഷി ചേർന്ന മുസ്ലിം പേഴ്‌സണൽ ലോ ബോർഡ് ഉൾപ്പെടെയുള്ള സംഘടനകൾ വാദിച്ചത്.
അതേസമയം ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും ബാധകമായതാണ് ക്രിനമിനൽ നടപടി ക്രമം എന്നൊരു വാദവും ശക്തമായി. ശക്തമായ വാദ പ്രതിവാദങ്ങൾക്കൊടുവിൽ 1985-ൽ ആണ് കോടതി വിധി പ്രസ്താവിച്ചത്. ജാതിക്കോ മതത്തിനോ ദേശത്തിനോ അതീതമായി ഇന്ത്യയിലെ എല്ലാ സ്ത്രീകൾക്കും സിആർപിസി 125ന്റെ പരിരക്ഷ കിട്ടണമെന്നതായിരുന്നു സുപ്രീംകോടതിയുടെ വിധി. കോടതിയിൽനിന്ന് അനുകൂല ഉത്തരവുമായി ഷാബാനു പുറത്തിറങ്ങുമ്പോൾ അന്ന് അവരുടെ പ്രായം എഴുപത്തിയഞ്ച് വയസ്.കോടതി ഷാബാനുവിനും കുട്ടികൾക്കും ചെലവിനു നൽകാൻ വിധിച്ചെങ്കിലും അഭിഭാഷകൻ കൂടിയായ ഭർത്താവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇവിടെയും ഷാബാനുവിനായിരുന്നു വിജയം. ഇതിനിടെ മുഹമ്മദ് ഷാബാനുവിനെ തലഖ് ചൊല്ലി. തുടർന്ന് മുസ്ലിം വ്യക്തി നിയമനുസരിച്ച് മൊഴിചൊല്ലിയ സ്ത്രീയ്ക്ക് ചെലവിനു നൽകാൻ ഭർത്താവിന് ബാധ്യതയില്ലെന്നു കാട്ടി മുഹമ്മദ് സുപ്രീം കോടതിയെ സമീപിച്ചു.
വിധി അട്ടിമറിക്കുന്ന നിയമം പാസാക്കി രാജീവ് ഗാന്ധി
എന്നാൽ സുപ്രീംകോടതിയുടെ സുപ്രധാനമായി ഈ വിധിക്കെതിരെ മുസ്ലിം സംഘടനകൾ തെരുവിലിറങ്ങുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. കോടതി ഉത്തവ് നടപ്പാക്കേണ്ട കോൺഗ്രസ് ഭരണകൂടവും വോട്ടുബാങ്കിൽ കണ്ണുവച്ച് പ്രതിഷേധക്കാർക്കൊപ്പം ചേർന്നു. തൊട്ടടുത്ത പാർലമെന്റ് സമ്മേളനത്തിൽ അതായത് 1986-ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ നേതൃത്വത്തിൽ ഷാബാനു ബീഗം കേസിലെ ഉത്തരവിനെ അട്ടിമറിക്കാൻ നിയമം കൊണ്ടുവന്നു.
മുസ്ലിം വിമൺ (പ്രൊട്ടക്ഷൻ ഓഫ് റൈറ്റ്‌സ് ഓൺ ഡിവോഴ്‌സ്) എന്ന നിയമമാണ് പാർലമെന്റ് പാസാക്കിയത്. സിആർപിസിയിലെ 125-ാം വകുപ്പ് നൽകുന്ന പരിരക്ഷയിൽനിന്ന് മുസ്ലിം സ്ത്രീകളെ തടയുന്നതായിരുന്നു പുതിയ നിയമം. അന്ന് ഷാബാനു ബീഗം കേസിലെ വിധി നടപ്പാക്കാൻ തായാറാകാതെ മറുനിയമം പാസാക്കിയ രാജീവ് ഗാന്ധിയുടെ നപടിയിൽ പ്രതിഷേധിച്ച് അന്നത്തെ മന്ത്രിയായിരുന്ന ആരിഫ് മുഹമ്മദ് ഖാൻ മന്ത്രിസഭയിൽ നിന്നും പാർട്ടിയിൽ നിന്നും രാജിവച്ചു. അന്നത്തെ കോടതി വിധിയോടെ ഷാബാനു ബീഗം കേസ് ഇന്ത്യയിലെ മുസ്ലിം സ്ത്രീകളുടെ രക്ഷയ്ക്കെത്തുമായിരുന്ന സാഹചര്യമാണ് അട്ടിമറിക്കപ്പെട്ടത്. ഇതോടെ കോടതി വിധിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളൊക്കെ അവസാനിച്ചെങ്കിലും മുസ്ലിം സമുദായത്തിലെ നിരവധി സ്ത്രീകളാണ് വിവാഹത്തിന്റെ പേരിൽ പുരുഷന്മാരുടെ ചൂഷണത്തിനിരയായത്.
15 വർഷം നീണ്ട വിവാഹബന്ധം മുത്തലാഖിലൂടെ വേർപെടുത്തിയ സൈറാ ബാനു, 2016ൽ കത്തു വഴി മൊഴി ചെല്ലപ്പെട്ട ആഫ്രീൻ റഹ്മാൻ, മുദ്രപ്പത്രത്തിലൂടെ മൊഴി ചൊല്ലപ്പെട്ട ഗുൽഷൻ പർവീൺ, ദുബായിൽനിന്ന് ഫോണിലൂടെ ഭർത്താവ് മൊഴിചൊല്ലിയ ഇഷ്‌റത് ജഹാൻ, സ്പീഡ് പോസ്റ്റിലൂടെ മൊഴി ചൊല്ലപ്പെട്ട അതിയാ സാബ്‌റി എന്നിവരാണു പിന്നീടുള്ള കാലങ്ങളിൽ മുത്തലാഖ് വിഷയത്തിൽ നീതി തേടി കോടതിയെ സമീപിക്കുകയും ഇത്തരമൊരു നിയമപോരാട്ടത്തിലൂടെ ശ്രദ്ധേയരാവുകയും ചെയ്തത്. മുത്തലാഖ്, ബഹുഭാര്യാത്വം, നിക്കാഹ് ഹലാല എന്നിവ നിരോധിക്കണമെന്നാണു ഇവരുടെ ഹർജിയിലെ ആവശ്യം. ഈ സാഹചര്യത്തിലാണ് ഭരണഘടനാ ബഞ്ച് മുത്തലാഖ് വിഷയത്തിൽ വാദം കേൾക്കാൻ തീരുമാനിച്ചത്.അന്ന് ഷാബാനു ബീഗം കേസിലെ വിധി നടപ്പാക്കാൻ തായാറാകാതെ മറുനിയമം പാസാക്കിയ രാജീവ് ഗാന്ധിയുടെ നപടിയിൽ പ്രതിഷേധിച്ച് അന്നത്തെ മന്ത്രിയായിരുന്ന ആരിഫ് മുഹമ്മദ് ഖാൻ മന്ത്രിസഭയിൽ നിന്നും പാർട്ടിയിൽ നിന്നും രാജിവച്ചു. അന്നത്തെ കോടതി വിധിയോടെ ഷാബാനു ബീഗം കേസ് ഇന്ത്യയിലെ മുസ്ലിം സ്ത്രീകളുടെ രക്ഷയ്ക്കെത്തുമായിരുന്ന സാഹചര്യമാണ് അട്ടിമറിക്കപ്പെട്ടത്.
മുസ്ലിം സ്ത്രീകൾക്കുവേണ്ടി നിലകൊണ്ട ഇഎംഎസ്
മുസ്ലിം സ്ത്രീകളുടെ അവകാശങ്ങൾ നിയമം മൂലം കൊട്ടിയടച്ച രാജീവ് ഗാന്ധിയുടെ അതേ പാർട്ടിക്കാരനായ കപിൽ സിബൽ തന്നെയാണ് ഇപ്പോൾ കേസ് പരിഗണിച്ച ഭരണഘടന ബഞ്ചിന് മുന്നിൽ മുത്തലാഖിന് അനുകൂലമായ വാദങ്ങളുമായി എത്തിയിരിക്കുന്നുവെന്നതും ശ്രദ്ധേയമാണ്. ഷാബാനു ബീഗം വിധി നടപ്പാക്കാത്തതിനെതിരെ അന്ന് ശ്രദ്ധേയമായ ചെറുത്തുനിൽപ് നടത്തിയ വ്യക്തിയായിരുന്നു അക്കാലത്ത് സി.പി.എം ജനറൽ സെക്രട്ടറിയായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാട്്. സിആർപിസിയുടെ 125-ാം വകുപ്പ് നൽകുന്ന പരിരക്ഷയിൽനിന്ന് മുസ്ലിം സ്ത്രീകളെ ഒഴിവാക്കുന്നത് ഭരണഘടനാ ലംഘനമാണെന്ന വാദമാണ് അന്ന് ഇഎംഎസ് ഉയർത്തിയത്. എന്നാൽ ഇഎംഎസിനെതിരെ നിരവധി പ്രതിഷേധ സമരങ്ങളാണ് കേരളത്തിലുൾപ്പെടെ അരങ്ങേറിയത്. 'രണ്ടും കെട്ടും നാലും കെട്ടും ഇഎംഎസിന്റെ മോളേം കെട്ടും' -എന്ന മുദ്യാവാക്യമാണ് ലീഗ് ഉൾപ്പെടെയുള്ള മുസ്ലിം സംഘടനകൾ അന്നുയർത്തിയത്. എന്നാൽ മുത്തലാഖ് വിഷയം സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്ന സാഹചര്യത്തിലും ഇഎംഎസ് ഉയർത്തിയ വാദങ്ങളുടെ പിന്മുറക്കാരാകാനോ വിപ്ലവകരമായ നിലപാടെടുക്കാനോ കേരളത്തിലെ സി.പി.എം ഉൾപ്പെടെയുള്ള ഇടത് പാർട്ടികൾ ഇപ്പോൾ പോലും തയാറായിട്ടില്ലെന്നതും അദ്ഭുതകരമാണ്.
ഏതായാലും കൂടുതൽ സ്ത്രീകൾ മുത്തലാഖിനെതിരെ രംഗത്തിറങ്ങിയിരിക്കുന്ന സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാബെഞ്ച് കേസിൽ വാദം കേൾക്കാൻ തയാറായത്. ഭരണഘടനയുടെ പതിമ്മൂന്നാം അനുച്ഛേദത്തിൽ വരുന്നതാണോ, മുത്തലാഖ്, നിക്കാഹ് ഹലാല എന്നിവയ്ക്കു ഭരണഘടനയുടെ അനുച്ഛേദം 25 (1) പ്രകാരം സാധുതയുണ്ടോ, അനുച്ഛേദം 25 (1) അനുച്ഛേദം 14, 21 എന്നിവയുടെ അനുബന്ധമായി കണക്കാക്കാവുന്നതാണോ, രാജ്യാന്തര കരാറുകൾ, നിബന്ധനകൾ, കീഴ്‌വഴക്കങ്ങൾ എന്നിവയുമായി ഒത്തുപോകുന്നതാണോ എന്നിവയാണ് കോടതി പരിഗണിച്ചത്.
മുത്തലാഖ് പാപമാണെങ്കിൽ അതെങ്ങനെ വിശ്വാസമാകും
കേസ് പരിഗണിക്കുന്നതിനിടെ, സ്രഷ്ടാവിനും വ്യക്തിക്കുമിടയിലെ പാപമാണു മുത്തലാഖെന്ന്, ഹർജിക്കാരിയായ സൈറ ബാനുവിന്റെ അഭിഭാഷകൻ അമിത് ചന്ദ വാദിച്ചു. ഒറ്റയടിക്കു തലാഖ് ചൊല്ലി വിവാഹമോചനം നേടുന്ന രീതി പാപമാണെന്നും അത് അനുശാസിക്കുന്നവരെ ബഹിഷ്‌കരിക്കണമെന്നും നിർദ്ദേശിക്കുന്ന പ്രമേയം നേരത്തേ പാസാക്കിയിരുന്നെന്നു മുസ്ലിം വ്യക്തിനിയമ ബോർഡും കോടതിയെ അറിയിച്ചിട്ടുണ്ട്. മുത്തലാഖ് പാപമാണെങ്കിൽ പിന്നെ അതെങ്ങനെ വിശ്വാസത്തിന്റെ ഭാഗമാകുമെന്നായിരുന്നു കേന്ദ്രസർക്കാരിനായി ഹാജരായ അറ്റോർണി ജനറൽ മുകുൾ റോഹത്ഗിയുടെ വാദം.
കേസ് പരിഗണിക്കുന്നതിനിടെ, സ്രഷ്ടാവിനും വ്യക്തിക്കുമിടയിലെ പാപമാണു മുത്തലാഖെന്ന്, ഹർജിക്കാരിയായ സൈറ ബാനുവിന്റെ അഭിഭാഷകൻ അമിത് ചന്ദ വാദിച്ചു. ഒറ്റയടിക്കു തലാഖ് ചൊല്ലി വിവാഹമോചനം നേടുന്ന രീതി പാപമാണെന്നും അത് അനുശാസിക്കുന്നവരെ ബഹിഷ്‌കരിക്കണമെന്നും നിർദ്ദേശിക്കുന്ന പ്രമേയം നേരത്തേ പാസാക്കിയിരുന്നെന്നു മുസ്ലിം വ്യക്തിനിയമ ബോർഡും കോടതിയെ അറിയിച്ചിട്ടുണ്ട്.ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാർ, ജസ്റ്റിസ് കുര്യൻ ജോസഫ്, രോഹിങ്ടൻ നരിമാൻ, യു.യു. ലളിത്, എസ്. അബ്ദുൽ നസീർ എന്നിവരുടെ ബെഞ്ചാണ് വാദം കേട്ടത്. സിഖ്, ക്രിസ്ത്യൻ, പാഴ്‌സി, ഹിന്ദു, മുസ്ലിം സമുദായങ്ങളിൽനിന്നും ഓരോരുത്തർ വീതമാണ് ഈ ബെഞ്ചിലുണ്ടായിരുന്നത്. മുത്തലാഖിനെ എതിർക്കുന്നവർക്കും അനുകൂലിക്കുന്നവർക്കും മൂന്നുദിവസം വീതം ആറുദിവസത്തെ വാദമാണു ബെഞ്ച് അനുവദിച്ചിരുന്നത്.
അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോർഡും ജമാ അത്തെ ഇസ്ലാമി ഹിന്ദും മുത്തലാഖിന് അനുകൂലമായി കേസിൽ കക്ഷിചേർന്നിരുന്നു. മുസ്ലിം വിമൻസ് ക്വസ്റ്റ് ഫോർ ഈക്വാലിറ്റി, ഖുർആൻ സുന്നത്ത് സൊസൈറ്റി എന്നീ സംഘടനകൾ മുത്തലാഖിനെതിരെയും ഹർജി നൽകി. കേന്ദ്രസർക്കാരും ഒരു കക്ഷിയാണ്. മുന്മന്ത്രിയും മുതിർന്ന അഭിഭാഷകനുമായ സൽമാൻ ഖുർഷിദിനെ സുപ്രീം കോടതി അമിക്കസ് ക്യൂറിയായും നിയമിച്ചിരുന്നു.
ഈ പ്രാചീന നിയമത്തിന് അന്ത്യംകുറിക്കുമെന്ന് പ്രഖ്യാപിച്ച് മോദി
മുസ്ലിം വനിതകളെ മുത്തലാഖിന്റെ അനീതിയിൽനിന്ന് രക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ മുസ്ലിം സമൂഹത്തിൽ നിന്നുമുണ്ടാകണമെന്ന് കേന്ദ്രസർക്കാർ ആവർത്തിച്ചു വ്യക്തമാക്കുന്നു. ഇതല്ലെങ്കിൽ സർക്കാർ നിയമനിർമ്മാണത്തിലൂടെ മുസ്ലിം സ്ത്രീകളുടെ രക്ഷയ്ക്കെത്തുമെന്നും കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ പ്രസ്താവന നടത്തുകയും ചെയ്യുന്നു.
കോടതിയിൽ ഈ വിഷയത്തിൽ വിചാരണ നടക്കുന്നതിനിടെയാണ് ഈ പ്രസ്താവനകളെല്ലാം വരുന്നതെന്നതും ശ്രദ്ധേയമാണ്. മുമ്പ് ഷാബാനു ബീഗം കേസിൽ വിധി പുതിയ നിയമം സ്ഥാപിച്ച് അട്ടിമറിക്കപ്പെട്ടെങ്കിൽ ഇക്കുറി എന്തു സംഭവിക്കുമെന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. ഇപ്പോഴത്തെ കേസിൽ കോടതി വിധി എന്തായാലും മോദിസർക്കാർ മുസ്ലിംസ്ത്രീകളുടെ രക്ഷയ്ക്കെത്തുമെന്ന വിധത്തിലാണ് ചർച്ചകൾ മുന്നോട്ടുപോകുന്നത്.
രാഷ്ട്രീയക്കണ്ണിലൂടെ മാത്രം മുത്തലാഖ് വിഷയത്തെ കാണരുതെന്നും രാജ്യത്തെ മുസ്ലിം പെൺമക്കളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടം തുടരണമെന്നും കഴിഞ്ഞ മാസം അവസാനം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഈ വിഷയത്തിൽ പ്രതികരിച്ചിരുന്നു. പ്രാചീനമായ ഈ നിയമത്തിന് തന്റെ സർക്കാർ അന്ത്യം കുറിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. മുസ്ലിം സമൂഹത്തിൽനിന്നുള്ള പുരോഗമനവാദികളായ ആളുകൾതന്നെ മുത്തലാഖിന്റെ അനീതികളിൽനിന്ന് മുസ്ലിം വനിതകളെ രക്ഷിക്കാൻ രംഗത്തിറങ്ങുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് അദ്ദേഹം വ്യക്തമാക്കി.
അടുത്തിടെ നടന്ന ബിജെപി ദേശീയ നിർവാഹക സമിതി യോഗത്തിന്റെ സമാപന പ്രസംഗത്തിലും മുത്തലാഖ് വിഷയത്തിൽ പ്രധാനമന്ത്രി ഇതേ നിലപാടു വ്യക്തമാക്കിയിരുന്നു. മുത്തലാഖ് മുസ്ലിം സ്ത്രീകളുടെ മൗലികാവകാശ ലംഘനമാണോയെന്ന വിഷയം സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് പരിഗണിക്കുമ്പോൾ മുസ്ലിം സ്ത്രീകളുടെ രക്ഷയ്ക്കെത്താൻ രാജീവ് ഗാന്ധിയുടെ കാലത്തിൽ നിന്ന് ഭിന്നമായി രാഷ്ട്രീയ നേതൃത്വവും ഇക്കുറി കൂടെയുണ്ടാവുമെന്ന നിലയിലേക്കാണ് കാര്യങ്ങൾ എത്തുന്നത്.
മുസ്ലിം വ്യക്തിനിയമ ബോർഡിന്റെ വാദങ്ങൾ
ഇപ്പോഴത്തെ കേന്ദ്രസർക്കാർ നിലപാട് മുത്തലാഖ് വിഷയത്തിലുൾപ്പെടെ മുസ്ലിം വ്യക്തിനിയമ ബോർഡിന്റെ മുൻ നിലപാടുകൾ മയപ്പെടാൻ കാരണമായിട്ടുണ്ട്. ഒറ്റയടിക്കുള്ള മുത്തലാഖ് പാപമാണെന്നും അത് ചെയ്യുന്നവരെ ബഹിഷ്‌കരിക്കണമെന്നും ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയിട്ടുണ്ടെന്ന് മുസ്ലിം വ്യക്തിനിയമ ബോർഡ് ഇപ്പോഴത്തെ കേസിലെ വാദങ്ങളിൽ സുപ്രീംകോടതിയെ അറിയിച്ചു.കോടതിയിൽ ഈ വിഷയത്തിൽ വിചാരണ നടക്കുന്നതിനിടെയാണ് ഈ പ്രസ്താവനകളെല്ലാം വരുന്നതെന്നതും ശ്രദ്ധേയമാണ്. മുമ്പ് ഷാബാനു ബീഗം കേസിൽ വിധി പുതിയ നിയമം സ്ഥാപിച്ച് അട്ടിമറിക്കപ്പെട്ടെങ്കിൽ ഇക്കുറി എന്തു സംഭവിക്കുമെന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. ഇപ്പോഴത്തെ കേസിൽ കോടതി വിധി എന്തായാലും മോദിസർക്കാർ മുസ്ലിംസ്ത്രീകളുടെ രക്ഷയ്ക്കെത്തുമെന്ന വിധത്തിലാണ് ചർച്ചകൾ മുന്നോട്ടുപോകുന്നത്.
മുത്തലാഖ് പറ്റില്ലെന്ന് തീരുമാനിക്കാനുള്ള അവകാശം മുസ്ലിം സ്ത്രീകൾക്ക് നൽകാനാകുമോ എന്നാണ് സുപ്രീംകോടതി ഇതിന് മറുപടിയായി ചോദിച്ചത്. അഞ്ചുമതക്കാരായ ജഡ്ജിമാർ ഉള്ള ബെഞ്ചിൽ മുസ്ലിം മതസ്ഥനായ ജഡ്ജി ഈ വിഷയത്തിൽ ഒരു ചോദ്യവും ഉന്നയിച്ചില്ലെന്നതും ഇതിനിടെ വാർത്തയാവുകയും ചെയ്തു. മുത്തലാഖിൽ അനീതിയുണ്ടെങ്കിൽ മതപരമായ കാര്യങ്ങളിൽ ഇടപെടാതെ നടപടിയെടുക്കാൻ സർക്കാരിന് അവകാശമുണ്ടെന്ന് ജമാഅതേ ഇസ്ലാമി ഹിന്ദ് വാദിച്ചു.
വിശ്വാസത്തിന്റെ ഭാഗമാണെങ്കിലും ഒറ്റയടിക്കുള്ള മുത്തലാഖ് രീതി പാപമാണെന്ന് ആണ് മുസ്ലിം വ്യക്തിനിയമ ബോർഡ് സുപ്രീംകോടതിയെ അറിയിച്ചത്. . ഒറ്റയടിക്ക് മുത്തലാഖ് ചെയ്യുന്നവരെ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് ഇക്കഴിഞ്ഞ ഏപ്രിൽ 14ന് പ്രമേയം പാസാക്കിയിട്ടുണ്ട്. മാറ്റത്തിനുള്ള തുടക്കം സമുദായത്തിന് അകത്തുനിന്നാണ് ഉണ്ടാകേണ്ടത്. അതൊരിക്കലും കോടതിക്ക് ചെയ്യാനാകില്ല എന്നും വ്യക്തിനിയമ ബോർഡിന് വേണ്ടി കപിൽ സിബൽ വാദിക്കുകയാണ് ചെയ്തത്.
ഇതോടെയാണ് മുത്തലാഖ് പാപമാണെന്ന പ്രമേയം മുസ്ലിം സമുദായത്തിലെ എല്ലാ പുരോഹിതന്മാരും അംഗീകരിക്കുമോ എന്ന് കോടതി ചോദിക്കുന്നത്. എന്നാൽ അംഗീകരിക്കണമെന്നില്ല എന്നായിരുന്നു ഇക്കാര്യത്തിൽ വ്യക്തിനിയമ ബോർഡിന്റെ മറുപടി. മുത്തലാഖ് പാപമാണെങ്കിൽ അത് അംഗീകരിക്കാതിരിക്കാനുള്ള അവകാശം മുസ്ലിം സ്ത്രീകൾക്ക് നൽകിക്കൂടേ എന്നതായിരുന്നു പിന്നീട് കോടതിയുടെ ചോദ്യം. വിവാഹ സമയത്ത് തന്നെ ഒറ്റയടിക്കുള്ള മുത്തലാഖ് പറ്റില്ലെന്ന് തീരുമാനിക്കാൻ മുസ്ലിം പെൺകുട്ടികൾക്ക് അവകാശം നൽകേണ്ടതാണ്.
വിവാഹ കരാറിൽ തന്നെ അത് ഉൾപ്പെടുത്താവുന്നതല്ലേ എന്നും കോടതി അഭിപ്രായപ്പെട്ടു. ഇക്കാര്യങ്ങൾ പരിഗണിക്കാവുന്നതാണെന്ന് വ്യക്തിനിയമ ബോർഡ് മറുപടി നൽകി. എന്നാൽ മുത്തലാഖിൽ അനീതി ഉണ്ടാകുന്നുവെങ്കിൽ മതപരമായ കാര്യങ്ങളിൽ ഇടപെടാതെ നടപടിയെടുക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന് ജമാഅതേ ഇസ്ളാമി ഹിന്ദ് അറിയിച്ചു. അല്ലാതെ ഒരു വിശ്വാസത്തെ ഇല്ലാതാക്കാനല്ല ശ്രമിക്കേണ്ടത്.മുമ്പ് രാജീവ്ഗാന്ധി സർക്കാരിന്റെ കാലത്ത് മുസ്ലിം സ്ത്രീയ്ക്ക് അനുകൂലമായി ഉണ്ടായ വിധി കോൺഗ്രസ് സർക്കാർ അട്ടിമറിച്ചെങ്കിൽ ഇന്ന് നരേന്ദ്ര മോദി സർക്കാർ അവരുടെ രക്ഷയ്ക്കെത്തുമോ എന്ന ചോദ്യമാണ് ഉയരുന്നത്.
ഇത്തരത്തിൽ വിഷയത്തിൽ വാദം തുടരുമ്പോഴും ഉയരുന്ന ചോദ്യം ഒന്നേയുള്ളൂ. മുമ്പ് രാജീവ്ഗാന്ധി സർക്കാരിന്റെ കാലത്ത് മുസ്ലിം സ്ത്രീയ്ക്ക് അനുകൂലമായി ഉണ്ടായ വിധി കോൺഗ്രസ് സർക്കാർ അട്ടിമറിച്ചെങ്കിൽ ഇന്ന് നരേന്ദ്ര മോദി സർക്കാർ അവരുടെ രക്ഷയ്ക്കെത്തുമോ എന്ന ചോദ്യമാണ് ഉയരുന്നത്. അന്ന് സി.പി.എം ജനറൽ സെക്രട്ടറിയായിരുന്ന ഇംഎംഎസ് ഉയർത്തിയ ചോദ്യവും ഇതോടൊപ്പം പ്രസക്തമാകുന്നു. വർഗീയ പ്രീണന നയത്തിന്റെ ഭാഗമായി മുമ്പ് കോൺഗ്രസ് മുത്തലാഖിലുണ്ടായ കോടതിവിധി പാലിക്കാൻപോലും തയ്യാറാവാതിരുന്ന സാഹചര്യം ഇക്കുറി നരേന്ദ്ര മോദി സർക്കാർ തിരുത്തുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍