ഭാര്യയായ ഷാബാനു പട്ടിണി കിടന്നപ്പോൾ ഭർത്താവായ മുഹമ്മദ് അഹമ്മദ് ഖാൻ ചെലവിനു കൊടുക്കണമെന്നു പറഞ്ഞ സുപ്രീം കോടതിക്ക് എന്തുകൊണ്ട് സ്വന്തം ഉത്തരവ് പാലിക്കാൻ പറ്റിയില്ല? രാജീവ് ഗാന്ധിക്കില്ലാത്ത നട്ടെല്ല് നരേന്ദ്ര മോദിക്കുണ്ടാകുമോ? 'രണ്ടും കെട്ടും നാലും കെട്ടും ഇഎംഎസിന്റെ മോളേം കെട്ടും' എന്ന മുദ്രാവാക്യം സിപിഎമ്മുകാരും മറന്നു പോയോ? മുത്തലാഖ് ചർച്ചയാകുമ്പോൾ മറക്കാനാകുമോ ഷബാനു ബീഗം കേസ്?

ബി രഘുരാജ്
ന്യൂഡൽഹി: മുത്തലാഖ് വിഷയത്തിന്റെ നിയമസാധുത പരിശോധിക്കാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീംകോടതിയിലെ ഭരണഘടനാ ബഞ്ച് വാദം കേട്ട ഈ കാലഘട്ടത്തിൽ ഒട്ടും മറക്കാനാകാവുന്നതല്ല ഷാബാനു ബീഗത്തെ. ജീവിതത്തിലെ യാതനകൾക്കും ഒറ്റപ്പെടലുകൾക്കും ഒടുവിൽ ഷാബാനു ബീഗം നൽകിയ കേസിൽ 1985ൽ സുപ്രീംകോടതിയിൽ നിന്നുണ്ടായ വിധി ഇതുവരെ നടപ്പാക്കപ്പെട്ടിട്ടില്ല. മുത്തലാഖ് വിഷയത്തിൽ സുപ്രീംകോടതിയിൽ വിചാരണ നടക്കുന്ന സാഹചര്യത്തിൽ അതീവ പ്രസക്തിയുണ്ട് ഷബാനുവിന്റെ നിയമ പോരാട്ടത്തിനും.
1932ൽ ആണ് ഷാബാനു ബീഗത്തെ ഇൻഡോറിലുള്ള അഭിഭാഷകനായ മുഹമ്മദ് അഹമ്മദ് ഖാൻ വിവാഹം ചെയ്യുന്നത്. പതിനാലു വർഷം നീണ്ടുനിന്ന ദാമ്പത്യത്തിനിടെ ഇവർക്ക് രണ്ട് പെൺകുട്ടികളും മൂന്ന് ആൺകുട്ടികളുമുണ്ടായി. ഇതിനിടെ ഭർത്താവ് മുഹമ്മദ് അഹമ്മദ് ഖാൻ മറ്റൊരു വിവാഹം കൂടി കഴിച്ചു. ഇതോടെ ഷാബാനുവും മക്കളും ഒറ്റയ്ക്കായി. പട്ടിണിയും പരിവട്ടവുമായി ജീവിച്ച ഇവർ മറ്റ് മാർഗങ്ങളൊന്നുമില്ലാതെ ജീവിത ചെലവിനുള്ള പണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു.
കോടതി ഷാബാനുവിനും കുട്ടികൾക്കും ചെലവിനു നൽകാൻ വിധിച്ചെങ്കിലും അഭിഭാഷകൻ കൂടിയായ ഭർത്താവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇവിടെയും ഷാബാനുവിനായിരുന്നു വിജയം. ഇതിനിടെ മുഹമ്മദ് ഷാബാനുവിനെ തലഖ് ചൊല്ലി. തുടർന്ന് മുസ്ലിം വ്യക്തി നിയമനുസരിച്ച് മൊഴിചൊല്ലിയ സ്ത്രീയ്ക്ക് ചെലവിനു നൽകാൻ ഭർത്താവിന് ബാധ്യതയില്ലെന്നു കാട്ടി മുഹമ്മദ് സുപ്രീം കോടതിയെ സമീപിച്ചു.
ക്രിമിനൽ നടപടി ക്രമത്തിലെ 125-ാം വകുപ്പനുസരിച്ച് വിവാഹമോചിതരാകുന്ന സ്ത്രീകൾക്ക് പുനർവിവാഹം വരെയോ സ്വന്തമായി വരുമാനം ആർജ്ജിക്കുന്നതുവരെയോ ചെലവിന് കൊടുക്കണമെന്ന വ്യവസ്ഥ മുസ്ലിം സ്ത്രീകൾക്കും ബാധകമാകുമോയെന്ന ചോദ്യമാണ് അന്ന് സുപ്രീം കോടതി പരിഗണിച്ചത്. എന്നാൽ വിവാഹവുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ മുസ്ലിം വ്യക്തി നിയമത്തിന്റെ കീഴിലാണെന്നും സിആർപിസി വ്യവസ്ഥകൾ ഇത്തരം കാര്യങ്ങളിൽ ബാധകമല്ലെന്നുമാണ് കേസിൽ കക്ഷി ചേർന്ന മുസ്ലിം പേഴ്സണൽ ലോ ബോർഡ് ഉൾപ്പെടെയുള്ള സംഘടനകൾ വാദിച്ചത്.
അതേസമയം ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും ബാധകമായതാണ് ക്രിനമിനൽ നടപടി ക്രമം എന്നൊരു വാദവും ശക്തമായി. ശക്തമായ വാദ പ്രതിവാദങ്ങൾക്കൊടുവിൽ 1985-ൽ ആണ് കോടതി വിധി പ്രസ്താവിച്ചത്. ജാതിക്കോ മതത്തിനോ ദേശത്തിനോ അതീതമായി ഇന്ത്യയിലെ എല്ലാ സ്ത്രീകൾക്കും സിആർപിസി 125ന്റെ പരിരക്ഷ കിട്ടണമെന്നതായിരുന്നു സുപ്രീംകോടതിയുടെ വിധി. കോടതിയിൽനിന്ന് അനുകൂല ഉത്തരവുമായി ഷാബാനു പുറത്തിറങ്ങുമ്പോൾ അന്ന് അവരുടെ പ്രായം എഴുപത്തിയഞ്ച് വയസ്.കോടതി ഷാബാനുവിനും കുട്ടികൾക്കും ചെലവിനു നൽകാൻ വിധിച്ചെങ്കിലും അഭിഭാഷകൻ കൂടിയായ ഭർത്താവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇവിടെയും ഷാബാനുവിനായിരുന്നു വിജയം. ഇതിനിടെ മുഹമ്മദ് ഷാബാനുവിനെ തലഖ് ചൊല്ലി. തുടർന്ന് മുസ്ലിം വ്യക്തി നിയമനുസരിച്ച് മൊഴിചൊല്ലിയ സ്ത്രീയ്ക്ക് ചെലവിനു നൽകാൻ ഭർത്താവിന് ബാധ്യതയില്ലെന്നു കാട്ടി മുഹമ്മദ് സുപ്രീം കോടതിയെ സമീപിച്ചു.
വിധി അട്ടിമറിക്കുന്ന നിയമം പാസാക്കി രാജീവ് ഗാന്ധി
എന്നാൽ സുപ്രീംകോടതിയുടെ സുപ്രധാനമായി ഈ വിധിക്കെതിരെ മുസ്ലിം സംഘടനകൾ തെരുവിലിറങ്ങുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. കോടതി ഉത്തവ് നടപ്പാക്കേണ്ട കോൺഗ്രസ് ഭരണകൂടവും വോട്ടുബാങ്കിൽ കണ്ണുവച്ച് പ്രതിഷേധക്കാർക്കൊപ്പം ചേർന്നു. തൊട്ടടുത്ത പാർലമെന്റ് സമ്മേളനത്തിൽ അതായത് 1986-ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ നേതൃത്വത്തിൽ ഷാബാനു ബീഗം കേസിലെ ഉത്തരവിനെ അട്ടിമറിക്കാൻ നിയമം കൊണ്ടുവന്നു.
മുസ്ലിം വിമൺ (പ്രൊട്ടക്ഷൻ ഓഫ് റൈറ്റ്സ് ഓൺ ഡിവോഴ്സ്) എന്ന നിയമമാണ് പാർലമെന്റ് പാസാക്കിയത്. സിആർപിസിയിലെ 125-ാം വകുപ്പ് നൽകുന്ന പരിരക്ഷയിൽനിന്ന് മുസ്ലിം സ്ത്രീകളെ തടയുന്നതായിരുന്നു പുതിയ നിയമം. അന്ന് ഷാബാനു ബീഗം കേസിലെ വിധി നടപ്പാക്കാൻ തായാറാകാതെ മറുനിയമം പാസാക്കിയ രാജീവ് ഗാന്ധിയുടെ നപടിയിൽ പ്രതിഷേധിച്ച് അന്നത്തെ മന്ത്രിയായിരുന്ന ആരിഫ് മുഹമ്മദ് ഖാൻ മന്ത്രിസഭയിൽ നിന്നും പാർട്ടിയിൽ നിന്നും രാജിവച്ചു. അന്നത്തെ കോടതി വിധിയോടെ ഷാബാനു ബീഗം കേസ് ഇന്ത്യയിലെ മുസ്ലിം സ്ത്രീകളുടെ രക്ഷയ്ക്കെത്തുമായിരുന്ന സാഹചര്യമാണ് അട്ടിമറിക്കപ്പെട്ടത്. ഇതോടെ കോടതി വിധിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളൊക്കെ അവസാനിച്ചെങ്കിലും മുസ്ലിം സമുദായത്തിലെ നിരവധി സ്ത്രീകളാണ് വിവാഹത്തിന്റെ പേരിൽ പുരുഷന്മാരുടെ ചൂഷണത്തിനിരയായത്.
15 വർഷം നീണ്ട വിവാഹബന്ധം മുത്തലാഖിലൂടെ വേർപെടുത്തിയ സൈറാ ബാനു, 2016ൽ കത്തു വഴി മൊഴി ചെല്ലപ്പെട്ട ആഫ്രീൻ റഹ്മാൻ, മുദ്രപ്പത്രത്തിലൂടെ മൊഴി ചൊല്ലപ്പെട്ട ഗുൽഷൻ പർവീൺ, ദുബായിൽനിന്ന് ഫോണിലൂടെ ഭർത്താവ് മൊഴിചൊല്ലിയ ഇഷ്റത് ജഹാൻ, സ്പീഡ് പോസ്റ്റിലൂടെ മൊഴി ചൊല്ലപ്പെട്ട അതിയാ സാബ്റി എന്നിവരാണു പിന്നീടുള്ള കാലങ്ങളിൽ മുത്തലാഖ് വിഷയത്തിൽ നീതി തേടി കോടതിയെ സമീപിക്കുകയും ഇത്തരമൊരു നിയമപോരാട്ടത്തിലൂടെ ശ്രദ്ധേയരാവുകയും ചെയ്തത്. മുത്തലാഖ്, ബഹുഭാര്യാത്വം, നിക്കാഹ് ഹലാല എന്നിവ നിരോധിക്കണമെന്നാണു ഇവരുടെ ഹർജിയിലെ ആവശ്യം. ഈ സാഹചര്യത്തിലാണ് ഭരണഘടനാ ബഞ്ച് മുത്തലാഖ് വിഷയത്തിൽ വാദം കേൾക്കാൻ തീരുമാനിച്ചത്.അന്ന് ഷാബാനു ബീഗം കേസിലെ വിധി നടപ്പാക്കാൻ തായാറാകാതെ മറുനിയമം പാസാക്കിയ രാജീവ് ഗാന്ധിയുടെ നപടിയിൽ പ്രതിഷേധിച്ച് അന്നത്തെ മന്ത്രിയായിരുന്ന ആരിഫ് മുഹമ്മദ് ഖാൻ മന്ത്രിസഭയിൽ നിന്നും പാർട്ടിയിൽ നിന്നും രാജിവച്ചു. അന്നത്തെ കോടതി വിധിയോടെ ഷാബാനു ബീഗം കേസ് ഇന്ത്യയിലെ മുസ്ലിം സ്ത്രീകളുടെ രക്ഷയ്ക്കെത്തുമായിരുന്ന സാഹചര്യമാണ് അട്ടിമറിക്കപ്പെട്ടത്.
മുസ്ലിം സ്ത്രീകൾക്കുവേണ്ടി നിലകൊണ്ട ഇഎംഎസ്
മുസ്ലിം സ്ത്രീകളുടെ അവകാശങ്ങൾ നിയമം മൂലം കൊട്ടിയടച്ച രാജീവ് ഗാന്ധിയുടെ അതേ പാർട്ടിക്കാരനായ കപിൽ സിബൽ തന്നെയാണ് ഇപ്പോൾ കേസ് പരിഗണിച്ച ഭരണഘടന ബഞ്ചിന് മുന്നിൽ മുത്തലാഖിന് അനുകൂലമായ വാദങ്ങളുമായി എത്തിയിരിക്കുന്നുവെന്നതും ശ്രദ്ധേയമാണ്. ഷാബാനു ബീഗം വിധി നടപ്പാക്കാത്തതിനെതിരെ അന്ന് ശ്രദ്ധേയമായ ചെറുത്തുനിൽപ് നടത്തിയ വ്യക്തിയായിരുന്നു അക്കാലത്ത് സി.പി.എം ജനറൽ സെക്രട്ടറിയായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാട്്. സിആർപിസിയുടെ 125-ാം വകുപ്പ് നൽകുന്ന പരിരക്ഷയിൽനിന്ന് മുസ്ലിം സ്ത്രീകളെ ഒഴിവാക്കുന്നത് ഭരണഘടനാ ലംഘനമാണെന്ന വാദമാണ് അന്ന് ഇഎംഎസ് ഉയർത്തിയത്. എന്നാൽ ഇഎംഎസിനെതിരെ നിരവധി പ്രതിഷേധ സമരങ്ങളാണ് കേരളത്തിലുൾപ്പെടെ അരങ്ങേറിയത്. 'രണ്ടും കെട്ടും നാലും കെട്ടും ഇഎംഎസിന്റെ മോളേം കെട്ടും' -എന്ന മുദ്യാവാക്യമാണ് ലീഗ് ഉൾപ്പെടെയുള്ള മുസ്ലിം സംഘടനകൾ അന്നുയർത്തിയത്. എന്നാൽ മുത്തലാഖ് വിഷയം സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്ന സാഹചര്യത്തിലും ഇഎംഎസ് ഉയർത്തിയ വാദങ്ങളുടെ പിന്മുറക്കാരാകാനോ വിപ്ലവകരമായ നിലപാടെടുക്കാനോ കേരളത്തിലെ സി.പി.എം ഉൾപ്പെടെയുള്ള ഇടത് പാർട്ടികൾ ഇപ്പോൾ പോലും തയാറായിട്ടില്ലെന്നതും അദ്ഭുതകരമാണ്.
ഏതായാലും കൂടുതൽ സ്ത്രീകൾ മുത്തലാഖിനെതിരെ രംഗത്തിറങ്ങിയിരിക്കുന്ന സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാബെഞ്ച് കേസിൽ വാദം കേൾക്കാൻ തയാറായത്. ഭരണഘടനയുടെ പതിമ്മൂന്നാം അനുച്ഛേദത്തിൽ വരുന്നതാണോ, മുത്തലാഖ്, നിക്കാഹ് ഹലാല എന്നിവയ്ക്കു ഭരണഘടനയുടെ അനുച്ഛേദം 25 (1) പ്രകാരം സാധുതയുണ്ടോ, അനുച്ഛേദം 25 (1) അനുച്ഛേദം 14, 21 എന്നിവയുടെ അനുബന്ധമായി കണക്കാക്കാവുന്നതാണോ, രാജ്യാന്തര കരാറുകൾ, നിബന്ധനകൾ, കീഴ്വഴക്കങ്ങൾ എന്നിവയുമായി ഒത്തുപോകുന്നതാണോ എന്നിവയാണ് കോടതി പരിഗണിച്ചത്.
മുത്തലാഖ് പാപമാണെങ്കിൽ അതെങ്ങനെ വിശ്വാസമാകും
കേസ് പരിഗണിക്കുന്നതിനിടെ, സ്രഷ്ടാവിനും വ്യക്തിക്കുമിടയിലെ പാപമാണു മുത്തലാഖെന്ന്, ഹർജിക്കാരിയായ സൈറ ബാനുവിന്റെ അഭിഭാഷകൻ അമിത് ചന്ദ വാദിച്ചു. ഒറ്റയടിക്കു തലാഖ് ചൊല്ലി വിവാഹമോചനം നേടുന്ന രീതി പാപമാണെന്നും അത് അനുശാസിക്കുന്നവരെ ബഹിഷ്കരിക്കണമെന്നും നിർദ്ദേശിക്കുന്ന പ്രമേയം നേരത്തേ പാസാക്കിയിരുന്നെന്നു മുസ്ലിം വ്യക്തിനിയമ ബോർഡും കോടതിയെ അറിയിച്ചിട്ടുണ്ട്. മുത്തലാഖ് പാപമാണെങ്കിൽ പിന്നെ അതെങ്ങനെ വിശ്വാസത്തിന്റെ ഭാഗമാകുമെന്നായിരുന്നു കേന്ദ്രസർക്കാരിനായി ഹാജരായ അറ്റോർണി ജനറൽ മുകുൾ റോഹത്ഗിയുടെ വാദം.
കേസ് പരിഗണിക്കുന്നതിനിടെ, സ്രഷ്ടാവിനും വ്യക്തിക്കുമിടയിലെ പാപമാണു മുത്തലാഖെന്ന്, ഹർജിക്കാരിയായ സൈറ ബാനുവിന്റെ അഭിഭാഷകൻ അമിത് ചന്ദ വാദിച്ചു. ഒറ്റയടിക്കു തലാഖ് ചൊല്ലി വിവാഹമോചനം നേടുന്ന രീതി പാപമാണെന്നും അത് അനുശാസിക്കുന്നവരെ ബഹിഷ്കരിക്കണമെന്നും നിർദ്ദേശിക്കുന്ന പ്രമേയം നേരത്തേ പാസാക്കിയിരുന്നെന്നു മുസ്ലിം വ്യക്തിനിയമ ബോർഡും കോടതിയെ അറിയിച്ചിട്ടുണ്ട്.ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാർ, ജസ്റ്റിസ് കുര്യൻ ജോസഫ്, രോഹിങ്ടൻ നരിമാൻ, യു.യു. ലളിത്, എസ്. അബ്ദുൽ നസീർ എന്നിവരുടെ ബെഞ്ചാണ് വാദം കേട്ടത്. സിഖ്, ക്രിസ്ത്യൻ, പാഴ്സി, ഹിന്ദു, മുസ്ലിം സമുദായങ്ങളിൽനിന്നും ഓരോരുത്തർ വീതമാണ് ഈ ബെഞ്ചിലുണ്ടായിരുന്നത്. മുത്തലാഖിനെ എതിർക്കുന്നവർക്കും അനുകൂലിക്കുന്നവർക്കും മൂന്നുദിവസം വീതം ആറുദിവസത്തെ വാദമാണു ബെഞ്ച് അനുവദിച്ചിരുന്നത്.
അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോർഡും ജമാ അത്തെ ഇസ്ലാമി ഹിന്ദും മുത്തലാഖിന് അനുകൂലമായി കേസിൽ കക്ഷിചേർന്നിരുന്നു. മുസ്ലിം വിമൻസ് ക്വസ്റ്റ് ഫോർ ഈക്വാലിറ്റി, ഖുർആൻ സുന്നത്ത് സൊസൈറ്റി എന്നീ സംഘടനകൾ മുത്തലാഖിനെതിരെയും ഹർജി നൽകി. കേന്ദ്രസർക്കാരും ഒരു കക്ഷിയാണ്. മുന്മന്ത്രിയും മുതിർന്ന അഭിഭാഷകനുമായ സൽമാൻ ഖുർഷിദിനെ സുപ്രീം കോടതി അമിക്കസ് ക്യൂറിയായും നിയമിച്ചിരുന്നു.
ഈ പ്രാചീന നിയമത്തിന് അന്ത്യംകുറിക്കുമെന്ന് പ്രഖ്യാപിച്ച് മോദി
മുസ്ലിം വനിതകളെ മുത്തലാഖിന്റെ അനീതിയിൽനിന്ന് രക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ മുസ്ലിം സമൂഹത്തിൽ നിന്നുമുണ്ടാകണമെന്ന് കേന്ദ്രസർക്കാർ ആവർത്തിച്ചു വ്യക്തമാക്കുന്നു. ഇതല്ലെങ്കിൽ സർക്കാർ നിയമനിർമ്മാണത്തിലൂടെ മുസ്ലിം സ്ത്രീകളുടെ രക്ഷയ്ക്കെത്തുമെന്നും കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ പ്രസ്താവന നടത്തുകയും ചെയ്യുന്നു.
കോടതിയിൽ ഈ വിഷയത്തിൽ വിചാരണ നടക്കുന്നതിനിടെയാണ് ഈ പ്രസ്താവനകളെല്ലാം വരുന്നതെന്നതും ശ്രദ്ധേയമാണ്. മുമ്പ് ഷാബാനു ബീഗം കേസിൽ വിധി പുതിയ നിയമം സ്ഥാപിച്ച് അട്ടിമറിക്കപ്പെട്ടെങ്കിൽ ഇക്കുറി എന്തു സംഭവിക്കുമെന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. ഇപ്പോഴത്തെ കേസിൽ കോടതി വിധി എന്തായാലും മോദിസർക്കാർ മുസ്ലിംസ്ത്രീകളുടെ രക്ഷയ്ക്കെത്തുമെന്ന വിധത്തിലാണ് ചർച്ചകൾ മുന്നോട്ടുപോകുന്നത്.
രാഷ്ട്രീയക്കണ്ണിലൂടെ മാത്രം മുത്തലാഖ് വിഷയത്തെ കാണരുതെന്നും രാജ്യത്തെ മുസ്ലിം പെൺമക്കളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടം തുടരണമെന്നും കഴിഞ്ഞ മാസം അവസാനം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഈ വിഷയത്തിൽ പ്രതികരിച്ചിരുന്നു. പ്രാചീനമായ ഈ നിയമത്തിന് തന്റെ സർക്കാർ അന്ത്യം കുറിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. മുസ്ലിം സമൂഹത്തിൽനിന്നുള്ള പുരോഗമനവാദികളായ ആളുകൾതന്നെ മുത്തലാഖിന്റെ അനീതികളിൽനിന്ന് മുസ്ലിം വനിതകളെ രക്ഷിക്കാൻ രംഗത്തിറങ്ങുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് അദ്ദേഹം വ്യക്തമാക്കി.
അടുത്തിടെ നടന്ന ബിജെപി ദേശീയ നിർവാഹക സമിതി യോഗത്തിന്റെ സമാപന പ്രസംഗത്തിലും മുത്തലാഖ് വിഷയത്തിൽ പ്രധാനമന്ത്രി ഇതേ നിലപാടു വ്യക്തമാക്കിയിരുന്നു. മുത്തലാഖ് മുസ്ലിം സ്ത്രീകളുടെ മൗലികാവകാശ ലംഘനമാണോയെന്ന വിഷയം സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് പരിഗണിക്കുമ്പോൾ മുസ്ലിം സ്ത്രീകളുടെ രക്ഷയ്ക്കെത്താൻ രാജീവ് ഗാന്ധിയുടെ കാലത്തിൽ നിന്ന് ഭിന്നമായി രാഷ്ട്രീയ നേതൃത്വവും ഇക്കുറി കൂടെയുണ്ടാവുമെന്ന നിലയിലേക്കാണ് കാര്യങ്ങൾ എത്തുന്നത്.
മുസ്ലിം വ്യക്തിനിയമ ബോർഡിന്റെ വാദങ്ങൾ
ഇപ്പോഴത്തെ കേന്ദ്രസർക്കാർ നിലപാട് മുത്തലാഖ് വിഷയത്തിലുൾപ്പെടെ മുസ്ലിം വ്യക്തിനിയമ ബോർഡിന്റെ മുൻ നിലപാടുകൾ മയപ്പെടാൻ കാരണമായിട്ടുണ്ട്. ഒറ്റയടിക്കുള്ള മുത്തലാഖ് പാപമാണെന്നും അത് ചെയ്യുന്നവരെ ബഹിഷ്കരിക്കണമെന്നും ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയിട്ടുണ്ടെന്ന് മുസ്ലിം വ്യക്തിനിയമ ബോർഡ് ഇപ്പോഴത്തെ കേസിലെ വാദങ്ങളിൽ സുപ്രീംകോടതിയെ അറിയിച്ചു.കോടതിയിൽ ഈ വിഷയത്തിൽ വിചാരണ നടക്കുന്നതിനിടെയാണ് ഈ പ്രസ്താവനകളെല്ലാം വരുന്നതെന്നതും ശ്രദ്ധേയമാണ്. മുമ്പ് ഷാബാനു ബീഗം കേസിൽ വിധി പുതിയ നിയമം സ്ഥാപിച്ച് അട്ടിമറിക്കപ്പെട്ടെങ്കിൽ ഇക്കുറി എന്തു സംഭവിക്കുമെന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. ഇപ്പോഴത്തെ കേസിൽ കോടതി വിധി എന്തായാലും മോദിസർക്കാർ മുസ്ലിംസ്ത്രീകളുടെ രക്ഷയ്ക്കെത്തുമെന്ന വിധത്തിലാണ് ചർച്ചകൾ മുന്നോട്ടുപോകുന്നത്.
മുത്തലാഖ് പറ്റില്ലെന്ന് തീരുമാനിക്കാനുള്ള അവകാശം മുസ്ലിം സ്ത്രീകൾക്ക് നൽകാനാകുമോ എന്നാണ് സുപ്രീംകോടതി ഇതിന് മറുപടിയായി ചോദിച്ചത്. അഞ്ചുമതക്കാരായ ജഡ്ജിമാർ ഉള്ള ബെഞ്ചിൽ മുസ്ലിം മതസ്ഥനായ ജഡ്ജി ഈ വിഷയത്തിൽ ഒരു ചോദ്യവും ഉന്നയിച്ചില്ലെന്നതും ഇതിനിടെ വാർത്തയാവുകയും ചെയ്തു. മുത്തലാഖിൽ അനീതിയുണ്ടെങ്കിൽ മതപരമായ കാര്യങ്ങളിൽ ഇടപെടാതെ നടപടിയെടുക്കാൻ സർക്കാരിന് അവകാശമുണ്ടെന്ന് ജമാഅതേ ഇസ്ലാമി ഹിന്ദ് വാദിച്ചു.
വിശ്വാസത്തിന്റെ ഭാഗമാണെങ്കിലും ഒറ്റയടിക്കുള്ള മുത്തലാഖ് രീതി പാപമാണെന്ന് ആണ് മുസ്ലിം വ്യക്തിനിയമ ബോർഡ് സുപ്രീംകോടതിയെ അറിയിച്ചത്. . ഒറ്റയടിക്ക് മുത്തലാഖ് ചെയ്യുന്നവരെ ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് ഇക്കഴിഞ്ഞ ഏപ്രിൽ 14ന് പ്രമേയം പാസാക്കിയിട്ടുണ്ട്. മാറ്റത്തിനുള്ള തുടക്കം സമുദായത്തിന് അകത്തുനിന്നാണ് ഉണ്ടാകേണ്ടത്. അതൊരിക്കലും കോടതിക്ക് ചെയ്യാനാകില്ല എന്നും വ്യക്തിനിയമ ബോർഡിന് വേണ്ടി കപിൽ സിബൽ വാദിക്കുകയാണ് ചെയ്തത്.
ഇതോടെയാണ് മുത്തലാഖ് പാപമാണെന്ന പ്രമേയം മുസ്ലിം സമുദായത്തിലെ എല്ലാ പുരോഹിതന്മാരും അംഗീകരിക്കുമോ എന്ന് കോടതി ചോദിക്കുന്നത്. എന്നാൽ അംഗീകരിക്കണമെന്നില്ല എന്നായിരുന്നു ഇക്കാര്യത്തിൽ വ്യക്തിനിയമ ബോർഡിന്റെ മറുപടി. മുത്തലാഖ് പാപമാണെങ്കിൽ അത് അംഗീകരിക്കാതിരിക്കാനുള്ള അവകാശം മുസ്ലിം സ്ത്രീകൾക്ക് നൽകിക്കൂടേ എന്നതായിരുന്നു പിന്നീട് കോടതിയുടെ ചോദ്യം. വിവാഹ സമയത്ത് തന്നെ ഒറ്റയടിക്കുള്ള മുത്തലാഖ് പറ്റില്ലെന്ന് തീരുമാനിക്കാൻ മുസ്ലിം പെൺകുട്ടികൾക്ക് അവകാശം നൽകേണ്ടതാണ്.
വിവാഹ കരാറിൽ തന്നെ അത് ഉൾപ്പെടുത്താവുന്നതല്ലേ എന്നും കോടതി അഭിപ്രായപ്പെട്ടു. ഇക്കാര്യങ്ങൾ പരിഗണിക്കാവുന്നതാണെന്ന് വ്യക്തിനിയമ ബോർഡ് മറുപടി നൽകി. എന്നാൽ മുത്തലാഖിൽ അനീതി ഉണ്ടാകുന്നുവെങ്കിൽ മതപരമായ കാര്യങ്ങളിൽ ഇടപെടാതെ നടപടിയെടുക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന് ജമാഅതേ ഇസ്ളാമി ഹിന്ദ് അറിയിച്ചു. അല്ലാതെ ഒരു വിശ്വാസത്തെ ഇല്ലാതാക്കാനല്ല ശ്രമിക്കേണ്ടത്.മുമ്പ് രാജീവ്ഗാന്ധി സർക്കാരിന്റെ കാലത്ത് മുസ്ലിം സ്ത്രീയ്ക്ക് അനുകൂലമായി ഉണ്ടായ വിധി കോൺഗ്രസ് സർക്കാർ അട്ടിമറിച്ചെങ്കിൽ ഇന്ന് നരേന്ദ്ര മോദി സർക്കാർ അവരുടെ രക്ഷയ്ക്കെത്തുമോ എന്ന ചോദ്യമാണ് ഉയരുന്നത്.
ഇത്തരത്തിൽ വിഷയത്തിൽ വാദം തുടരുമ്പോഴും ഉയരുന്ന ചോദ്യം ഒന്നേയുള്ളൂ. മുമ്പ് രാജീവ്ഗാന്ധി സർക്കാരിന്റെ കാലത്ത് മുസ്ലിം സ്ത്രീയ്ക്ക് അനുകൂലമായി ഉണ്ടായ വിധി കോൺഗ്രസ് സർക്കാർ അട്ടിമറിച്ചെങ്കിൽ ഇന്ന് നരേന്ദ്ര മോദി സർക്കാർ അവരുടെ രക്ഷയ്ക്കെത്തുമോ എന്ന ചോദ്യമാണ് ഉയരുന്നത്. അന്ന് സി.പി.എം ജനറൽ സെക്രട്ടറിയായിരുന്ന ഇംഎംഎസ് ഉയർത്തിയ ചോദ്യവും ഇതോടൊപ്പം പ്രസക്തമാകുന്നു. വർഗീയ പ്രീണന നയത്തിന്റെ ഭാഗമായി മുമ്പ് കോൺഗ്രസ് മുത്തലാഖിലുണ്ടായ കോടതിവിധി പാലിക്കാൻപോലും തയ്യാറാവാതിരുന്ന സാഹചര്യം ഇക്കുറി നരേന്ദ്ര മോദി സർക്കാർ തിരുത്തുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
Stories you may Like
- ജടായുപ്പാറ ടൂറിസം പദ്ധതിയിൽ രാജീവ് അഞ്ചൽ വഞ്ചിച്ചുവെന്ന് ഒരുവിഭാഗം നിക്ഷേപകർ
- അയോധ്യയിലെ രാമക്ഷേത്രത്തിന്റെ സംഘർഷഭരിതമായ വഴിത്താരകളിലൂടെ
- ജഡായുപ്പാറ ടൂറിസം പദ്ധതിയെ ചൊല്ലിയുടെ തർക്കത്തിന് പിന്നിലെന്ത്? മറുനാടൻ അന്വേഷണം
- സുപ്രീംകോടതിയെ വരെ വിറപ്പിക്കുന്ന പ്രശാന്ത് ഭൂഷണിന്റെ പോരാട്ട ജീവിതം
- യോനിയിൽ അണുബാധയുണ്ടായെന്ന കാരണത്താൽ യുവതിയെ മുത്തലാഖ് ചൊല്ലി
- TODAY
- LAST WEEK
- LAST MONTH
- മാപ്പ് പറയാം..അല്ലെങ്കിൽ ഇറങ്ങിപ്പോകാം എന്ന് ബിജെപി വക്താവ് സംപിത് പത്രയോട് തുറന്നടിച്ച മാധ്യമപ്രവർത്തക; എൻഡി ടിവിയിൽ നിന്ന് രാജിവച്ചത് ജൂണിൽ; ഹാർവാർഡ് സർവകലാശാലയിൽ ജേണലിസം അസോ.പ്രൊഫസറായി ചേരുന്നുവെന്ന് പ്രഖ്യാപനം; ഒടുവിൽ പണി കിട്ടിയില്ലെന്നും ഇന്റർനെറ്റ് തട്ടിപ്പിന് ഇരയായെന്നും ട്വീറ്റ്
- കെ എസ് ശബരീനാഥ് വെള്ളിമൂങ്ങയിലെ മണിമല മാമച്ചൻ; രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്
- കുഞ്ഞാലിക്കുട്ടിയെ അടിയറവ് പറയിച്ച ജലീലിന്റെ മണ്ഡലം തിരിച്ചു പിടിക്കാൻ മുസ്ലിംലീഗ് ഇറക്കുന്നത് ഫിറോസ് കുന്നുംപറമ്പിലിനെയോ? കോൺഗ്രസിന്റെ സീറ്റായ തവനൂരിൽ ലീഗിന്റെ സ്ഥാനാർത്ഥി വരണമെന്നും ആവശ്യം; മലപ്പുറം തൂത്തുവാരാൻ ലീഗ് ശ്രമിക്കുമ്പോൾ ഇത്തവണ ഇരട്ടി സീറ്റിൽ വിജയം പ്രതീക്ഷിച്ച് എൽ.ഡി.എഫും; മലപ്പുറത്തെ നിയമസഭാ തെരഞ്ഞെടുപ്പ് രാഷ്ട്രീയ ചർച്ചകൾ ഇങ്ങനെ
- കോൺഗ്രസ് നേതാവ് കെ സുധാകരന്റെ മകൻ വിവാഹിതനായി; സൻജോഗ് സുധാകരനും ശ്രീലക്ഷ്മിയുമായുള്ള വിവാഹ ചടങ്ങുകൾ നടന്നത് ലളിതമായി
- ഇവാൻക ശുചിമുറി പൂട്ടിയിട്ടു; യുഎസ് സീക്രട്ട് സർവീസ് ഏജന്റുമാർക്ക് ബാത്ത്റൂം ഉപയോഗിക്കുന്നതിന് മാത്രം അധികച്ചെലവായത് 1,44,000 ഡോളർ; അമേരിക്കൻ പ്രസിഡന്റ് ട്രംപ് വൈറ്റ് ഹൗസിന്റെ പടിയിറങ്ങുന്നതിന് മുമ്പ് പുറത്തുവരുന്നത് മകളുടെ ശുചിമുറി ധൂർത്തിന്റെ കഥകൾ
- അമ്മ മകളെ കാണാനെത്തിയപ്പോൾ വീട്ടിൽ ആരുമില്ല; ശരത് എത്തി ബാത്ത്റൂമിന്റെ വാതിൽ ചവിട്ടിപ്പൊളിച്ചപ്പോൽ കണ്ടത് കഴുത്തറുത്ത് മരിച്ച നിലയിൽ ആതിരയെ; തിരുവനന്തപുരം കല്ലമ്പലത്ത് ഒന്നര മാസം മുമ്പ് വിവാഹിതയായ യുവതിയുടെ മരണത്തിന്റെ കാരണം തേടി പൊലീസ്
- നമ്പർ ചോദിച്ചത് അവർ ഒറിജിനൽ ആള് തന്നെ ആണോ എന്നറിയാൻ; അശ്വതിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി നടൻ മുരളീമോഹൻ
- വിവാഹം കഴിഞ്ഞിട്ട് 10 വർഷം; ഭാര്യയ്ക്ക് ഉയരക്കുറവെന്നും വിവാഹമോചനം വേണമെന്നും ഗൾഫുകാരൻ ഭർത്താവ്; പൊക്കം കുറവാണെന്ന് ഇപ്പോഴാണോ അറിഞ്ഞതെന്ന് ഭാര്യ; നാട്ടിൽ പുതിയ വീട്ടിൽ കയറ്റാതെ ഭർതൃവീട്ടുകാർ; നാദാപുരത്ത് ഭർത്താവിന്റെ വീടിന് മുന്നിൽ ഷഫീന കുത്തിയിരിപ്പ് സമരം നടത്തുന്നത് മുത്തലാഖ് ക്രൂരതയ്ക്കെതിരെ
- നാലു മീറ്ററായിരുന്ന റോഡുകളെ 14 മീറ്ററാക്കിയ വികസന വിപ്ലവം; പിഡബ്ല്യൂക്കാർ നോ പറഞ്ഞപ്പോൾ തുണയായത് കോടതി; തടയാൻ സർക്കാർ ശ്രമിച്ചത് സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചും; കിഴക്കമ്പലം പഞ്ചായത്തിനെതിരെ നടന്നത് സമാനതകളില്ലാത്ത ജനാധിപത്യ അവഗണന; ആ റോഡുകളെ നന്നാക്കിയ കഥ പറഞ്ഞ് സാബു ജേക്കബ്; കിറ്റക്സ് വിരുദ്ധർ വായിച്ചറിയാൻ
- ലോക്ഡൗൺ കാലത്ത് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനെ തേടി പുറപ്പെട്ട യുവതിയും കൂടെപോയ സഹോദരിയും പയ്യന്നൂരിൽ പിടിയിൽ; ഫേസ്ബുക്ക് പ്രൊഫൈൽ വ്യാജമാണെന്ന് സൂചന; സൈബർ ലോകത്തെ ചതിക്കുഴികളിൽ വീഴരുതെന്ന് ആവർത്തിച്ച് പൊലീസ്
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- മണ്ണു സംരക്ഷണത്തിലെ ജോലി പോയത് ഉഴപ്പുമൂലം; അഞ്ച് കല്യാണം; മാലിന്യ കൂമ്പാരത്തിൽ നിന്നും ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളുമായി സഹാതാപം നേടിയ കുബുദ്ധി; സിവിൽ സർവ്വീസിന് പഠിക്കുന്ന മകളെയും ഉപയോഗിച്ച് വ്യാജ പ്രചരണം; വീട്ടിൽ രണ്ടു ടൂ വീലറും മൂന്ന് മാസം മുൻപ് വാങ്ങിയ സെക്കൻ ഹാൻഡ് കാറും; പൊയ്ക്കാട് ഷാജിയുടെ കള്ളക്കളി മറുനാടന് മുമ്പിൽ പൊളിയുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- ഒരുനേരത്തെ ആഹാരത്തിന് വകയില്ലാതെ അറവ് മാലിന്യം കഴിച്ച് വിശപ്പടക്കുന്നു; താമസസ്ഥലം ഒഴിയണമെന്ന സർക്കാർ ഉത്തരവ് വന്നതോടെ പോകാനിടമില്ലാതെ കൊല്ലത്ത് ഷാജിയും അഞ്ചുമക്കളും; സത്യമറിയാൻ എൻജിഒ ക്വാർട്ടേഴ്സിലെ താമസക്കാരനായ ഷാജിയെ തേടി മറുനാടൻ എത്തിയപ്പോൾ കണ്ടെത്തിയത് ഇങ്ങനെ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- ഇതുവരെ കെട്ടിപ്പൊക്കിയ നുണകൾ പൊളിഞ്ഞു; ബാലാകോട്ട് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത് 300 പാക് ഭീകരർ; സത്യം തുറന്നുപറഞ്ഞ് മുൻ പാക് നയതന്ത്ര പ്രതിനിധി ആഗ ഹിലാലി; തങ്ങളുടെയും ഇന്ത്യയുടെയും ആക്രമണ ലക്ഷ്യങ്ങൾ വ്യത്യസ്തമായിരുന്നെന്നും ഹിലാലി; റഡാറിന്റെ ചാരക്കണ്ണുകളെ വെട്ടിച്ച് വ്യോമസേന നടത്തിയ ഓപ്പറേഷൻ ബന്ദർ വിജയിച്ചത് ഇന്റലിജൻസിന്റെ ക്യത്യത കൊണ്ട്; ഹിലാലിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി പാക് നേതാക്കൾ
- ആഴക്കടലിൽ ഇരുട്ടാണെന്ന് ഖുർആനിൽ പറയുന്നുണ്ടെന്നും അത് പിൽക്കാലത്ത് ശാസ്ത്രം ശരിവെച്ചതാണെന്നും എം എം അക്ബർ; 'ഹൃദയത്തിനു ചിന്തിക്കാൻ പറ്റു'മെന്നും വാദം; എല്ലാം ബാലിശമെന്ന് ഇ എ ജബ്ബാർ; ഇസ്ലാമും യുക്തിവാദവും നേരിട്ട് ഏറ്റുമുട്ടിയ സംവാദത്തിൽ വിജയം ആർക്ക്?
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- വൈശാലിയും ഋഷ്യശൃംഗനും പുനരവതരിച്ചു; വ്യത്യസ്ത ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സൈബർലോകം
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്