'മതം മനുഷ്യനെ മയക്കുന്ന കറുപ്പ്' എന്ന മാർക്സിയൻ സങ്കല്പം ചവറ്റുകുട്ടയിൽ എറിഞ്ഞ് റഷ്യൻ കമ്യൂണിസ്റ്റ് പാർട്ടി; കമ്യൂണിസത്തിന്റെ കട്ടകൾ അടുക്കിവെച്ചിട്ടുള്ളത് ബൈബിളിന്റെ അസ്തിവാരത്തിൻ മേലാണെന്നും സത്യത്തിൽ കമ്യൂണിസം ക്രിസ്ത്യാനിറ്റിയിൽ നിന്ന് ഉത്ഭവിച്ചതാണെന്നും സഖാവ് ഗെന്നഡി സ്യുഗാനോവ്; റഷ്യൻ ഭരണഘടനയിൽ 'ദൈവം' എന്ന പദം എഴുതിച്ചേർക്കാനുള്ള ബില്ലിന് കമ്യൂണിസ്റ്റ് പാർട്ടിയുടെ പിന്തുണ; നിരീശ്വരവാദം കളഞ്ഞ് റഷ്യൻ കമ്യൂണിസ്റ്റ് പാർട്ടിയും ഇനി വിശ്വാസികൾക്കൊപ്പം
എം മാധവദാസ്
മോസ്‌ക്കോ: ദൈവവിശ്വാസവും മതവുമായുള്ള ബന്ധം ലോകവ്യാപകമായി ഇന്നും കമ്യൂണിസ്റ്റ് പാർട്ടികളെ ആശയക്കുഴപ്പത്തിലാക്കുന്ന പ്രശ്നമാണ്. ആദ്യകാലത്ത് മതത്തിനെതെിരെ കടുത്ത നിലപാടുകൾ എടുത്ത കമ്യൂണിസ്റ്റ് പാർട്ടികൾ പിന്നീട് 90 കളിലെ അതിഭീകരമായ തിരിച്ചടിക്കുശേഷം മതവുമായുള്ള ബന്ധത്തിൽ കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്. മുൻ കമ്യുണിസ്റ്റ് രാജ്യങ്ങളിലൊക്കെ പ്രവർത്തിക്കുന്ന കമ്യൂണിസ്റ്റു ഗ്രൂപ്പുകൾ ഒക്കെ പേരുപോലും മാറ്റി സോഷ്യൽ ഡെമോക്രാറ്റിക്ക് പാർട്ടികൾ ആയിട്ടുണ്ട്. അവർ ജനാധിപത്യത്തെയും മതസ്വതന്ത്ര്യത്തെയും ഒക്കെ അംഗീകരിക്കുന്നുണ്ട്.
എന്നാൽ കമ്യുണിസ്റ്റ് പാർട്ടിക്ക് സമഗ്രാധിപത്യമുള്ള ചൈന, വടക്കൻ കൊറിയ, ക്യൂബ എന്നീ രാജ്യങ്ങളിൽ ഇന്നും മതത്തോടുള്ള അവരുടെ സമീപനം തീർത്തും നിഷേധാത്മകമാണ്. നിസ്‌ക്കരിക്കുന്നതിനും, നോമ്പുനോൽക്കുന്നതിനും അടക്കം നിയന്ത്രണങ്ങൾ എർപ്പെടുത്തികൊണ്ട് ഉയിഗൂർ മുസ്ലീങ്ങളെ, രാജ്യത്തിന്റെ ഉത്തമ പൗരന്മാർ ആക്കാൻ ചൈന നടത്തുന്ന ശ്രമങ്ങൾ വ്യാപകമായി വിമർശിക്കപ്പെട്ടതാണ്. എന്നാൽ കമ്യുണിസ്റ്റ് വിപ്ലവത്തിന്റെ കളിത്തൊട്ടിൽ എന്നു പറയുന്ന റഷ്യയിൽനിന്നും വരുന്ന വാർത്തകൾ നേരെ തിരിച്ചാണ്. ഇവിടെ 'മതം മനുഷ്യനെ മയക്കുന്ന കറുപ്പ്' എന്ന മാർക്സിയൻ സങ്കല്പമൊക്കെ ചവറ്റുകുട്ടയിൽ എറിഞ്ഞിരിക്കയാണ് റഷ്യൻ കമ്യൂണിസ്റ്റ് പാർട്ടി. കമ്യുണിസ്റ്റ് പാർട്ടി സെക്രട്ടറി സഖാവ് ഗെന്നഡി സ്യുഗാനോവ്് പറയുന്നത് 'കമ്യൂണിസത്തിന്റെ കട്ടകൾ അടുക്കിവെച്ചിട്ടുള്ളത് ബൈബിളിന്റെ അസ്തിവാരത്തിന്മേലാണെന്നാണ'. കമ്യൂണിസം സത്യത്തിൽ ക്രിസ്ത്യാനിറ്റിയിൽ നിന്നുത്ഭവിച്ചതാണെന്ന സ്യുഗാനോവിന്റെ പ്രസ്താവന ക്ലാസിക്കൽ മാർക്സിസ്റ്റുകളെ ശരിക്കും ഞെട്ടിച്ചിരിക്കയാണ്. ( കേരളത്തിൽ ശബരിമല സമരത്തിനുശേഷമുള്ള സിപിഎമ്മിന്റെ മലക്കം മറിച്ചിലൊക്കെ നോക്കുക. മതത്തോടുള്ള സമീപനം ഇന്നും കമ്യുണിസ്റ്റുകൾക്ക് പ്രശ്നം തന്നെയാണ്)
കാര്യങ്ങൾ ഇവിടെ കൊണ്ട് തീരുന്നില്ല. ഇപ്പോൾ റഷ്യൻ പ്രസിഡന്റ് വ്ളാദിമർ പുട്ടിൻ റഷ്യൻ ഭരണഘടനയിൽ 'ദൈവം' എന്ന പദം എഴുതിച്ചേർക്കാനുള്ള ബില്ല് കൊണ്ടുവരികയാണ്. അത്ഭുദമെന്ന് പറയട്ടെ റഷ്യൻ കമ്യുണിസ്റ്റ് പാർട്ടി അതിനും പിന്തുണ കൊടുക്കയാണ്.'ദൈവം' എന്ന വാക്ക് റഷ്യൻ ഭരണഘടനയിലേക്ക് കടന്നുവരുമോ എന്ന കാര്യത്തിൽ ഇനിയും ഒരു തീരുമാനം വന്നിട്ടില്ല. അതിനുവേണ്ട പ്രമേയങ്ങൾക്ക് അണിയറയിൽ രൂപം നൽകിവരുന്നുണ്ട്. അക്കാര്യത്തിൽ അന്തിമമായ ഒരു വോട്ടെടുപ്പ് ഏപ്രിൽ 22 -ന്, സഖാവ് ലെനിന്റെ 150 -ാം പിറന്നാൾദിനത്തിൽ നടക്കുമ്പോൾ, അതിനെ റഷ്യൻ കമ്യൂണിസ്റ്റുകൾ പിന്തുണച്ചേക്കും എന്നാണ് റഷ്യയിൽ നിന്ന് മുമ്പ് 'റഷ്യ ടുഡേ' എന്നറിയപ്പെട്ടിരുന്ന, ഇന്ന് ഞഠ.രീാ എന്നപേരിൽ ഇന്റർനെറ്റിൽ സജീവമായ റഷ്യൻ അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. റഷ്യയിൽ ഇന്ന് 80 ശതമാനം വിശ്വാസികൾ ആണെന്നും പതുക്കെ അവരുടെ പിന്തുണ ആർജ്ജിച്ച് തിരച്ചുവരാനുള്ള ശ്രമത്തിലാണ് റഷ്യൻ കമ്യുണസിറ്റ് പാർട്ടിയെന്നുമാണ് മാധ്യമങ്ങൾ പറയുന്നത്. ഇപ്പോഴും 20 ശതമാനത്തോളം പേരുടെ പിന്തുണ റഷ്യൻ കമ്യുണിസ്റ്റ് പാർട്ടിക്കുണ്ട്. പഴയതെല്ലാം പൂർണ്ണമായി മറന്ന് പുതിയ ഒരു മുഖം നൽകാനണ് അവർ ശ്രമിക്കുന്നത്. പുതിയ മാറ്റം അതിന്റെ ഭാഗമാണെന്ന് വ്യക്തമാണ്. പക്ഷേ ഒരു ഏകാധിപതിയെപ്പോലെ പ്രവർത്തിക്കുന്ന വളാദിമർ പുട്ടിന്റെ ഭരണത്തിൽ ഒരു സ്പേസും മറ്റു പാർട്ടികൾക്ക് കിട്ടുന്നില്ല എന്നതാണ് യാഥാർഥ്യം.
മാർക്സിന്റെ സിദ്ധാന്തങ്ങൾ ഇവിടെ ചവറ്റുകൂട്ടയിൽ
പൂർണ്ണമായും മാർക്സിയൻ സിദ്ധാന്തങ്ങളെ കൈയാഴിഞ്ഞാണ് റഷ്യയിലടക്കം കമ്യൂണിസ്റ്റ് പാർട്ടികൾ പ്രവർത്തിക്കുന്നത്. ചൈനയിൽ കാപ്പിറ്റലിസത്തിന്റെ എല്ലാവശങ്ങളും ഉൾക്കൊണ്ടാണ് സർക്കാർ പ്രവർത്തിക്കുന്നന്നെ് ഓർക്കണം. 'മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്' എന്നു പറഞ്ഞത് കാൾ മാർക്സിന്റെ അഭിപ്രായം മാർക്സിസ്റ്റ് കക്ഷികൾക്ക് വേദ വാക്യമായിരുന്നു. മതങ്ങളും, അവയുടെ വിശ്വാസകേന്ദ്രങ്ങളായ ദൈവങ്ങളും, ദേവാലയങ്ങളും ഒക്കെ അധ്വാനിക്കുന്ന ജനവിഭാഗങ്ങളെ ചൂഷണം ചെയ്യാനും അവരെ മയക്കാനുമുള്ള ബൂർഷ്വാസികളുടെ സൂത്രങ്ങളാണ് എന്ന് മാർക്സിസ്റ്റ്-ലെനിനിസ്റ്റ് ചിന്താധാരകൾ കരുതിയിരുന്നു. അതുകൊണ്ടുതന്നെ ലെനിന് ശേഷമുള്ള സോവിയറ്റ് റഷ്യയും, മാവോയ്ക്കു ശേഷമുള്ള പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയും നിരീശ്വരവാദം സർക്കാർ നയത്തിന്റെ തന്നെ ഭാഗമാക്കിയിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയുടെ സഖാക്കൾക്ക് പ്രാഥമികാംഗത്വം കിട്ടാനുള്ള പ്രഥമയോഗ്യത ലക്ഷണമൊത്ത ഒരു നിരീശ്വരവാദി ആവുക എന്നതുതന്നെയായിരുന്നു അന്നൊക്കെ. ഇപ്പോൾ റഷ്യൻ ഭരണഘടനയിൽ 'ദൈവം' എന്ന പദം എഴുതിച്ചേർക്കാൻ വേണ്ടിയുള്ള ബില്ലിനെ റഷ്യൻ കമ്യുണിസ്റ്റുകൾ പിന്തുണച്ചതോടെ ഇത് ചരിത്രത്തിന്റെ കാവ്യനീതിയാണെന്നാണ് ബിബിസി അടക്കമുള്ള മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
ബോൾഷെവിക്ക് വിപ്ലവത്തിന് ഒരു നൂറ്റാണ്ടു കഴിഞ്ഞപ്പോഴേക്കും റഷ്യയുടെ സാമൂഹിക സാഹചര്യം വിപ്ലവകരമായ പരിവർത്തനങ്ങൾക്ക് വിധേയമായിട്ടുണ്ട് എന്ന് പറയാതെ വയ്യ. പാർട്ടിയുടെ ഒരു നൂറ്റാണ്ടായുള്ള നിലപാടിന് കടകവിരുദ്ധമായി നിൽക്കുന്ന, ഇപ്പോഴത്തെ പാർട്ടി സെക്രട്ടറി ഗെന്നഡി സ്യുഗാനോവ് പറയുന്ന കാരണങ്ങൾ ക്ലാസിക്കൽ മാർക്സിറ്റുകൾക്ക് ദഹിക്കുന്നില്ല. 'മതം മനുഷ്യനെ മയക്കുന്ന കറുപ്പ്' എന്ന മാർക്സിയൻ സങ്കല്പമൊക്കെ തോട്ടിലെറിഞ്ഞ് സ്യുഗാനോവ് പറഞ്ഞുകൊണ്ടുവരുന്നത് 'കമ്യൂണിസം സത്യത്തിൽ ക്രിസ്ത്യാനിറ്റിയിൽ നിന്നുത്ഭവിച്ചതാണ്...' എന്നാണ്. 'ഞാൻ ബൈബിൾ വായിച്ചപ്പോൾ, അതിൽ പോൾ എന്ന അപോസ്തലന്റെ വചനങ്ങൾ പഠിച്ചപ്പോൾ, അതിൽ ഞാൻ കണ്ടത് കമ്യൂണിസത്തിന്റെ പ്രധാന മുദ്രാവാക്യങ്ങളിൽ ഒന്നായിരുന്നു. 'പണിയെടുക്കാത്തവൻ കഴിക്കുന്നില്ല' എന്ന് അതിൽ പറയുന്നുണ്ട്.' സ്യുഗാനോവ് പറഞ്ഞു, 'സത്യം പറഞ്ഞാൽ, കമ്യൂണിസത്തിന്റെ കട്ടകൾ അടുക്കിവെച്ചിട്ടുള്ളത് ബൈബിളിന്റെ അസ്തിവാരത്തിന്മേലാണ്'.
റഷ്യൻ ഓർത്തഡോക്സ് സഭാധ്യക്ഷനും സഭയിലെ മറ്റംഗങ്ങൾക്കും സ്യുഗാനോവിന്റെ ഈ വാക്കുകൾ കാതിൽ തേന്മഴയായി അനുഭവപ്പെട്ടേക്കാം എങ്കിലും, ലെനിന്റേയും സ്റ്റാലിന്റെയും പിന്നീട് ക്രൂഷ്‌ചേവിന്റെയും കാലത്ത് റഷ്യൻ കമ്യൂണിസ്റ്റ് പാർട്ടി ക്രിസ്ത്യാനികൾക്കെതിരെ നടത്തിയ ഹിംസ, പുരോഹിതന്മാരെയും വിശ്വാസികളെയും പള്ളിക്കാരെയും അവർ നിർദാക്ഷിണ്യം കൊന്നുതള്ളിയത് ഒന്നും അത്രയെളുപ്പത്തിൽ മറന്നുകൊണ്ട് അവരോടടുക്കാൻ റഷ്യയിലെ മതവിശ്വാസികൾക്ക് സാധിച്ചുകൊള്ളണമെന്നില്ല.
കാര്യം സ്യുഗാനോവിന്റെ ദൈവവഴിയിലേക്കുള്ള അഭിനിവേശം, റഷ്യൻ കമ്യൂണിസ്റ്റ് താത്വികാചാര്യന്മാർ ഇന്നോളം പറഞ്ഞുവെച്ചതിൽ നിന്നുള്ള വ്യതിയാനമാണ് എങ്കിലും, അതിൽ റഷ്യയിലെ ഇന്നത്തെ പാർട്ടി കോമ്രേഡുകൾക്കൊന്നും തന്നെ അതിശയം തോന്നാനിടയില്ല. കാരണം, ഇത് അദ്ദേഹം കുറച്ചുകാലമായി ഇടക്കും മുറയ്ക്കും പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യം തന്നെയാണ് എന്നതുതന്നെ. 'യേശുക്രിസ്തുവാണ് ലോകത്തെ ആദ്യത്തെ കമ്യൂണിസ്റ്റുകാരൻ' എന്ന വിവാദപ്രസ്താവന നടത്തിയതും സഖാവ് സ്യുഗാനോവ് തന്നെയായിരുന്നു.
സോവിയറ്റ് യൂണിയന്റെ രൂപീകരണത്തിന് മുമ്പ് റഷ്യ മതവിശ്വാസികളുടെ പറുദീസയായിരുന്നു. സർക്കാരിന്റെ ഭാഗം പോലുമായിരുന്നു ഓർത്തഡോക്സ് സഭ അക്കാലത്ത്. എന്നാൽ, റഷ്യൻ വിപ്ലവത്തിന് ശേഷം വന്ന കമ്യൂണിസ്റ്റ് സർക്കാരുകളുടെ ഔദ്യോഗിക നയം തന്നെ നിരീശ്വരവാദം തന്നെ ആയിരുന്നു. വർഷങ്ങളെടുത്ത് പാഠപുസ്തകങ്ങളിലൂടെയും, പാർട്ടി കോൺഗ്രസുകളിലൂടെയും, ലഘുലേഖകൾ അച്ചടിച്ചും ഒക്കെ നടത്തിയ പ്രൊപ്പഗണ്ടകൾക്ക് ഒടുവിൽ റഷ്യൻ ജനതയുടെ മനസ്സുകളിൽ നിന്നുപോലും മതം എന്ന സങ്കൽപം ഏറെക്കുറെ അസ്തമിച്ചു തുടങ്ങിയിരുന്നു. യുഎസ്എസ്ആറിന്റെ പതനം മതങ്ങളുടെ ശക്തമായ തിരിച്ചുവരവിന് കാരണമായി. അതോടെ അതുവരെ പുറമേക്ക് കടുത്ത കമ്യൂണിസ്റ്റ് നാസ്തികരായിരുന്ന പലരും ഒരുസുപ്രഭാതത്തിൽ തങ്ങളുടെ മതാഭിമുഖ്യം വെളിപ്പെടുത്തി രംഗത്തുവന്നു. ഇന്ന് റഷ്യൻ ജനതയുടെ 80 ശതമാനവും മതവിശ്വാസികളാണ്. അതുകൊണ്ടുതന്നെ കമ്യൂണിസവും മതവിശ്വാസവും തോളോടുതോൾ ചേർന്ന് മുന്നോട്ടുപോകുന്ന ഒരു കാഴ്ചയാണിന്ന് റഷ്യയിൽ കാണുന്നത്.
പക്ഷേ ഇന്നത്തേത് പൂർണ്ണമായും മതലാളിത്ത റഷ്യയാണെന്നും പുട്ടിനെപ്പോലെ ഒരു ഏകാധിപതിയോടെ പൊരുതാൻ മതത്തോട് മൃദുസമീപനം വേണമെന്ന നിലപാടാണ് സഖാവ് സ്യുഗാനോവ് ഉയർത്തുന്നത്. പക്ഷേ പുട്ടിൽ സൂചികുത്താനുള്ള അവസരംപോലും ആർക്കും നൽകുന്നില്ല. പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നു എന്നുമാത്രമല്ല, പുട്ടിനെതിരെ പ്രതികരിക്കുന്നവർ എല്ലാം ഒന്നൊന്നായി കൊല്ലപ്പെടുകയായിരുന്നു. വിദേശത്തുള്ളവർക്കുപോലും രക്ഷയില്ലാത്ത അവസ്ഥയാണ്.
പുട്ടിൻ എതിർക്കുന്നവർ കെട്ടിടത്തിൽനിന്ന് വീണ് മരിക്കുമ്പോൾ
ജെയിംസ് ലേ മെസൂരിയർ എന്ന ബ്രിട്ടീഷ് ആർമി ഓഫിസർ മരിച്ചതോ അതോ റഷ്യൻ ചാരന്മാരാൽ കൊല്ലപ്പെട്ടതോ? പാശ്ചാത്യ രാജ്യങ്ങൾ ഇക്കാര്യം ഏറെ ചർച്ചചെയ്യപ്പെട്ടാതാണ്. പുട്ടിന്റെ വിമർശകരെല്ലാം ബാൽക്കണിയിൽ നിന്നും വീണ് മരിക്കുന്നതാണ് ഇങ്ങനെ ഒരു സംശയത്തിന് കാരണം. ഇസ്താംബൂളിലെ മുൻ ബ്രിട്ടീഷ് ആർമി ഓഫിസറായ ജെയിംസ് ലേയുടെ മരണം ഉയർത്തുന്നത് മറ്റൊരു ഗൂഢാലോചനാ തിയറിയാണ്. കാരണം ജെയിംസ് ലേ അടക്കം നിരവധി റഷ്യൻ വിമർശകരാണ് ബാൽക്കണിയിൽ നിന്നും വീണ് മരിച്ചിട്ടുള്ളത്. ഇത് റഷ്യൻ ഗൂഢാലോചനയാണെന്നാണ് ഇപ്പോൾ വിമർശകർ ഉന്നയിക്കുന്നത്.
ജയിംസ് ലേ ബ്രിട്ടീഷ് ചാരനാണെന്ന് ക്രെംലിൻ പരസ്യ പ്രസ്താവന നടത്തിയതിന് മൂന്ന് ദിവസത്തിന് ശേഷമാണ് 48കാരനായ ജെയിംസിനെ ഇസ്താംബൂളിലെ ഒരു തെരുവിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. അർദ്ധരാത്രിയിൽ കെട്ടിടത്തിന്റെ മുകളിലെ ജനൽ വഴി താഴേക്ക വീണതായാണ് കരുതുന്നത്. അദ്ദേഹം താഴേയ്ക്ക് ചാടിയതാണ് അതോ ആരെങ്കിലും തള്ളി താഴേയ്ക്ക് ഇട്ടതാണോ എന്നതാണ് ഇപ്പോഴത്തെ ചർച്ച. തിങ്കളാഴ്ച രാവിലെ പള്ളിയിലേക്ക പോയ നാട്ടുകാരണ് റോഡിൽ അദ്ദേഹം മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്.
മരിക്കുമ്പോൾ വെള്ള ഷർട്ടും ചാര നിരത്തിലുള്ള ട്രൗസറും കയ്യിൽ വാച്ചും ധരിച്ചിരുന്നു അദ്ദേഹം. മൃതദേഹത്തിന്റെ തലയോട്ടിക്കും കാലിനും ഒടിവുകളും ചതവുകളും ഉണ്ട്. മുഖം കൂർത്ത എന്തോ ഒന്ന് കൊണ്ട് മുറിഞ്ഞിട്ടുണ്ട്. ആത്മഹത്യയാകുമെന്നാണ് ടർക്കിഷ് പൊലീസ് കരുതുന്നത്. വൈറ്റ് ഹെൽമറ്റ്സിനെ പരിശീലിപ്പിച്ച മെയ് ഡേ റസ്‌ക്യൂ ഗ്രൂപ്പിൽ അംഗമായിരുന്നതാണോ ഇദ്ദേഹത്തിന്റെ മരണത്തിന് കാരണം തുടങ്ങി ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളാണ് അദ്ദേഹത്തിന്റെ മരണത്തിന് പിന്നാലെ ഉയരുന്നത്.
മരിക്കുന്നതിന് തൊട്ടു മുമ്പുള്ള സമയങ്ങളിൽ അദ്ദേഹം എങ്ങനെ കാണപ്പെട്ടിരുന്നു എന്ന് ഇനിയും വ്യക്തമല്ല. അതി സമ്മർദ്ദത്തെ അതിജീവിക്കാൻ അദ്ദേഹം മരുന്നുകൾ കഴിച്ചിരുന്നതായി ഭാര്യ എമ്മ വിൻബർഗ് പറയുന്നു. അദ്ദേഹവും അദ്ദേഹത്തിന്റെ സംഘടനയും നടത്തിയിരുന്ന ആക്രമണങ്ങൾ നൽകിയിരുന്ന സമ്മർദ്ദത്തെ അതി ജീവിക്കാനായിരുന്നു മരുന്നുകൾഡ കഴിച്ചിരുന്നത്. തിങ്കളാഴ്ച രാവിലെ നാലു മണിയോടെയാണ് ജെയിംസും ഭാര്യയും കിടക്കാനായി പോയത്. രണ്ടു പേരും ഉറക്ക ഗുളികകൾ കഴിച്ചിരുന്നു. വാതിലിൽ മുട്ടി വിളിച്ചത് കേട്ടാണ് ഇവർ എഴുന്നേറ്റത്. അപ്പോഴാണ് മരണ വിവരം അറിയുന്നത്. വളരെ സുരക്ഷിതമായ കെട്ടിടത്തിലാണ് ഇവർ താമസിച്ചിരുന്നത്. ഫിംഗർ പ്രിന്റ് നൽകിയാൽ മാത്രമേ മുറിക്കകത്തേക്ക് പ്രവേശിക്കാൻ സാധിക്കൂ. എന്നാൽ നിരീക്ഷണക കാമറകളിൽ അപരിചതിതർ ആരും വീട്ടിലേക്ക് കയറിയതായും കാണുനന്നില്ല. അതിനാൽ തന്നെ ആത്മഹത്യയാണെന്ന നിലപാടിലാണ് പൊലീസ്.
എന്നാൽ റഷ്യയെ കുറിച്ച് അറിയാൻ ശ്രമിച്ച നിരവധി പേരുടെ കെട്ടിടത്തിൽ നിന്നും വീണുള്ളമരണമാണ് പാശ്ചാത്യ രാജ്യങ്ങളെ ഇങ്ങനെ ഒരു സംശയത്തിന്റെ മുൾ മുനയിൽ നിർത്തിയിരിക്കുന്നത്. പത്രപ്രവർത്തകരും, നിയമജ്ഞരും എയ്ഡ് വർക്കർമാരും അടക്കം ക്രെംംലിൻ കടന്ന നിരവധി പേരാണ് കെട്ടിടത്തിൽ നിന്നും വീണ് മരിച്ചിട്ടുള്ളത്. അല്ലെങ്കിൽ താഴേക്ക് വലിച്ചെറിയപ്പെട്ടിട്ടുള്ളത്. റഷ്യൻ മിഷണറീസിനെ കുറിച്ചും റഷ്യയിലെ അഴിമതിയെ കുറിച്ചും വാർത്തകൾ പുറത്തുകൊണ്ടു വന്ന മാക്സിം ബോർഡിൻ എന്ന റഷ്യൻ പത്ര പ്രവർത്തകൻ കഴിഞ്ഞ വർഷമാണ് മരിച്ചത്. ബാൽക്കണിയിൽ നിന്നും താഴേക്ക് വീണായിരുന്നു അദ്ദേഹത്തിന്റെ മരണം.14 മാസങ്ങൾക്ക് മുമ്പ് നിയമജ്ഞനായ നികോൽ ഗോർഖോവും നാല് നിലക്കെട്ടിടത്തിന്റെ ജനലിൽ നിന്നും താഴേയ്ക്ക് വീണ് മരിച്ചിരുന്നു. ടാക്സ് വെട്ടിപ്പിന് റഷ്യൻ സർക്കാർ ജയിലിലടച്ചതിനെ തുടർന്ന് 2009ൽ കൊല്ലപ്പെട്ട സെർജി മാഗ്‌നറ്റ്സ്‌കിയുടെ വക്കീലായിരുന്നു അദ്ദേഹം.
റഷ്യയുടെ സിറിയയും ഇറാനുമായുള്ള ആയുധ കച്ചവടത്തെ കുറിച്ച് അന്വേഷണം നടത്തിയ ഇവാൻ സർഫ് നോവ് 2007ൽ അഞ്ച് നില കെട്ടിടത്തിന്റെ ജനലിലൂടെ താഴേക്ക് വീണും മരിച്ചിരുന്നു. അതിനും രണ്ട് വർഷങ്ങൾക്ക് ശേഷം സർക്കാരിനെതിരെ വാർത്ത നൽകിയ ബ്രോഡ് കാസ്റ്റർ ഒൾഗ കോട്ടോസ്‌ക്യ 14-ാം നിലയിൽ നിന്നാണ് വീണ് മരിച്ചത്. അതും ആത്മഹത്യയായി വിധി എഴുതി. ഒരു ബ്രിട്ടീഷ് പൗരനും ഇതേ വിധിയുണ്ടായി. പ്രോപ്പർട്ടി ഡവലപ്പറായ സ്‌കോട്ട് യങും റഷ്യൻ ചാരന്മാരാൽ 2014ൽ ബ്രിട്ടനിൽ വെച്ച് കൊല്ലപ്പെട്ടു.
ഇതിനാൽ തന്നെ ജെയിംസ് ലേയുടെ മരണത്തിൽ സംശയിക്കത്തക്കതായി എന്തോ ഉണ്ടെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. ജെയിംസ് ലേയുടെ മരണത്തിൽ ആംനെസ്റ്റി ഇന്റർനാഷണൽ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. വൈറ്റ് ഹെൽമെറ്റ്സിന്റെ പബ്ലിക്ക് ഫേസ് എന്ന നിലയിൽ ജെയിംസ് ലേ നിരവധി വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്. വെള്ളിയാഴ്ച വൈറ്റ് ഹെൽമെറ്റ്സ് നിരവധി അപകരടകാരികളായ തീവ്രവാദി ഗ്രൂപ്പുകൾക്ക് സഹായം നൽകുന്നതായി റഷ്യയുടെ വിദേശ മന്ത്രാലയം ആരോപിച്ചിരുന്നു. ജെയിംസ് ലേ ബ്രിട്ടന്റെ എം 16ന്റെ മുൻ ഏജന്റാണെന്നും ആരോപിച്ചിരുന്നു. ഇതിന് മുന്ന് ദിവസങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തിന്റെ മരണം.
ഈ ഘട്ടത്തിൽ പുട്ടിനെതിരെ പൊരുതാൻ പഴയ മുരടൻ നയങ്ങൾ മാറ്റിവെക്കുന്നതിൽ തെറ്റില്ല എന്ന് കരുതുന്നവരും നിരവധിയാണ്. തങ്ങളുടെ കൂട്ടുകൃഷിക്കളം സംരക്ഷിക്കാൻപോലും റഷ്യൻ പാർട്ടിക്ക് വല്ലാതെ അധികൃതർക്കുമുന്നിൽ കെഞ്ചേണ്ടി വന്നിട്ടുണ്ട്.
കൂട്ടുകൃഷിക്കളം പുട്ടിൻ ഏറ്റെടുക്കുമ്പോൾ
ലെനിൻ പ്രതിമകൾ നിർബാധം വാഴുന്ന കമ്യൂണിസ്റ്റ് തുരുത്ത് ആധുനിക റഷ്യയിൽ സങ്കല്പിക്കാനാകുമോ? അതും പ്രസിഡന്റ് പുട്ടിന്റെ ക്രെംലിൻ കൊട്ടാരത്തിനരികിൽ. അതാണ് ഇനിയും മരിച്ചുവീഴാത്ത 'കമ്യൂണിസ്റ്റ് ദ്വീപ്' എന്ന് വാഴ്‌ത്തപ്പെടുന്ന ലെനിൻ കൂട്ടുകൃഷിക്കളം. നൂറുവർഷത്തിലേറെ പഴക്കമുള്ള മോസ്‌കോയിലെ ലെനിൻ കൂട്ടുകൃഷിക്കളം ഇപ്പോൾ ഏറ്റെടുക്കൽ ഭീഷണിയിലാണ്. പുട്ടിൻ സർക്കാരിന്റെ നീക്കത്തിനെതിരേ റഷ്യൻ കമ്യൂണിസ്റ്റ് പാർട്ടി അന്താരാഷ്ട ഐക്യദാർഢ്യം തേടിയിരിക്കുകയാണിപ്പോൾ.
നൂറുവർഷംമുമ്പ് രൂപവത്കരിച്ചതും 2000 ഹെക്ടർ വരുന്നതുമായ ഈ പ്രദേശം സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കുശേഷവും കമ്യൂണിസ്റ്റ് പാർട്ടിയുടെ സംരക്ഷണത്തിലാണുള്ളത്. മുന്നൂറോളം തൊഴിലാളികളും അവരുടെ കുടുംബങ്ങളും താമസിച്ച് പണിയെടുക്കുന്ന കൂട്ടുകൃഷിക്കളം എല്ലാനിലയ്ക്കും സ്വയംപര്യാപ്തമാണ്. സൗജന്യവിദ്യാഭ്യാസംമുതൽ ചുരുങ്ങിയ ചെലവിലുള്ള താമസംവരെ എല്ലാം ഒരുക്കുന്നത് ലെനിൻ കമ്യൂണാണ്. അതിന്റെ തലവനായ പാവേൽ ഗ്രൂഡിനിൻ 2018-ലെ റഷ്യൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ പിന്തുണയോടെ മത്സരിച്ചതോടെയാണ് ലെനിൻ കൂട്ടുകൃഷിക്കളം ലോകശ്രദ്ധനേടുന്നത്. റഷ്യയിലെ അവസാനത്തെ സോവിയറ്റ് സ്മാരകമായി ഈ കൂട്ടുകൃഷിക്കളം കരുതപ്പെടുന്നു. തലസ്ഥാനമായ മോസ്‌കോ നഗരത്തിൽനിന്ന് 30 കിലോമീറ്റർ അകലെയാണ് ഈ കമ്യൂണിസ്റ്റ് ദ്വീപ്. ലാഭകരമായിപ്രവർത്തിക്കുന്ന കൂട്ടുകൃഷിക്കളത്തിന്റെ സംരക്ഷണത്തിനായി റഷ്യൻ കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി ഗെന്നഡി സ്യുഗാനോവ് തന്നെ രംഗത്തിറങ്ങിയിട്ടുണ്ട്.
സോവിയറ്റ് യൂണിയൻ പിരിച്ചുവിട്ടതിനെത്തുടർന്ന് 27,000-ത്തോളം വരുന്ന റഷ്യയിലെ പൊതുമേഖലാ കൂട്ടുകൃഷിക്കളങ്ങളാണ് സ്വകാര്യമേഖലയ്ക്ക് വിട്ടുനൽകിയത്. ലെനിൻ കൂട്ടുകൃഷിക്കളം സ്വകാര്യവത്കരിക്കാനും കോടതിവിധിയുണ്ട്. ആ വിധി ഇപ്പോൾ റഷ്യയിൽ രാഷ്ട്രീയവിവാദത്തിന് വഴിയൊരുക്കുകയുംചെയ്തു.ഏറ്റെടുക്കൽഭീഷണി 2000 ഹെക്ടർ ഭൂമിയിൽ കണ്ണുവെച്ചുള്ള സ്വകാര്യവത്ക്കരണ നടപടിയായാണ് റഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി വിലയിരുത്തുന്നത്. 27,000 കൂട്ടുകൃഷിക്കളങ്ങൾ ഇല്ലാതാക്കി സ്വകാര്യസംരംഭകരുടെ കൈകളിലേക്കെത്തിച്ച റഷ്യന്മുതലാളിത്തത്തിന്റെ മലവെള്ളപ്പാച്ചിലിൽ ലെനിൻ കമ്യൂണിന് ഇനി എത്രകാലം പിടിച്ചുനിൽക്കാനാവും എന്നാണ് ലോകം ഉറ്റുനോക്കുന്നത്. ഇത് ഉടൻതന്നെ സർക്കാർ ഏറ്റെടുക്കുമെന്നാണ് പുട്ടിൻ പറയുന്നത്.
റഷ്യയിൽ ഇപ്പോൾ പുട്ടിന്റെ ജനപ്രീതി കുറയുകയാണ്. 76 ശതമാനം വോട്ട് നേടി മാർച്ച് മാസം നാലാമതും പ്രസിഡന്റായ പുടിനെ, ഇപ്പോൾ 48 ശതമാനംപേർ മാത്രമാണ് പിന്തുണയ്ക്കുന്നത്. പെൻഷൻ പ്രായം ഉയർത്തിയ നടപടിയാണ് പുട്ടിന്റെ ജനപ്രീതി ഇടിച്ചത്. പുട്ടിന്റെ പല സാമ്പത്തിക നയങ്ങൾക്കും എതിരെ കടുത്ത പ്രതിഷേധം സംഘടിപ്പിച്ചതും റഷ്യൻ കമ്യുണിസറ്റ് പാർട്ടി തന്നെയാണെന്നത് മറക്കാനാവില്ല.പുട്ടിന്റെ പെൻഷൻ പരിഷ്‌കരണത്തിനെതിരെ കഴിഞ്ഞവർഷം കടുത്ത പ്രതിഷേധം ഉയർത്തിയത് കമ്യൂണിസ്റ്റ് പാർട്ടിയായിരുന്നു. മോസ്‌കോയിലും സെന്റ് പീറ്റേഴ്സ്ബർഗിലും യകാതെറിൻ ബർഗിലും മറ്റും അവർ ആയിരങ്ങളുടെ പ്രതിഷേധ മാർച്ച് നടത്തി. പാർലമെന്റിൽ പെൻഷൻ പരിഷ്‌കാരത്തിനെതിരെ ഒറ്റക്കെട്ടായി വോട്ട് ചെയ്തത് കമ്യൂണിസ്റ്റ് പാർട്ടിക്കാർ മാത്രമായിരുന്നു. 102 പ്രതിപക്ഷ പാർട്ടി എംപിമാർ ഡ്യൂമയിലുണ്ടായിരുന്നെങ്കിലും 59 പേർ മാത്രമാണ് എതിർത്ത് വോട്ട് ചെയ്തത്. ഇതിൽ 42 പേരും കമ്യൂണിസ്റ്റ് പാർലമെന്റ് അംഗങ്ങളായിരുന്നു. പ്രതിപക്ഷനേതാവ് അലക്സി നവൽനിയുടെയും വ്ളാദിമിർ ഷിരിനോവ്സകിയുടെയും എംപിമാർ പൂർണമായും എതിർത്ത് വോട്ട് ചെയ്യാൻ തയ്യാറായില്ല. നവൽനി ഒരുമാസം ജയിലിൽ കിടന്നെങ്കിലും സ്വന്തം പാർട്ടിയിലെ എംപിമാരെ പെൻഷൻ പരിഷ്‌കാരത്തിനെതിരെ വോട്ട് ചെയ്യിക്കുന്നതിൽ പരാജയപ്പെട്ടു.
എതായാലും റഷ്യയിലെ ജനങ്ങൾ പതുക്കെയാണെങ്കിലും പുടിനെതിരെ തിരിഞ്ഞുതുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ വർഷം പ്രിമോർസ്‌കി ക്രായി പ്രവിശ്യയിൽ നടന്ന ഗവർണർ തെരഞ്ഞെടുപ്പിൽ പുടിന്റെ യുണൈറ്റഡ് റഷ്യ സ്ഥാനാർത്ഥിയെ കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർത്ഥി വൻ ഭൂരിപക്ഷത്തിന് തോൽപ്പിച്ചു. കമ്യൂണിസ്റ്റ് പാർട്ടിയുടെ ആന്ദ്രേ ഇഷെങ്കോ 30,000 വോട്ടിനാണ് വിജയിച്ചത്. എന്നാൽ, തെരഞ്ഞെടുപ്പ് റദ്ദാക്കി വീണ്ടും തെരഞ്ഞെടുപ്പ് നടത്താുകയാണ് പുട്ടിൽ ചെയ്തത്. ഖകാഷ്യ പ്രവിശ്യയിൽ ഗവർണർസ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പുടിന്റെ യുണൈറ്റഡ് റഷ്യയുടെ വിക്ടർ സെമിൻ തോറ്റു. കമ്യൂണിസ്റ്റ് പാർട്ടിയുടെ കോൺസ്റ്റാന്റെൻ കോണോവാലോവ് 12 ശതമാനം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തോൽപ്പിച്ചത്.
കബ്രോവ്സ്‌കക്, വ്ളാദിമിർ ഒബ്ലാസ്റ്റ് എന്നീ പ്രവിശ്യകളിൽ ഗവർണർ തെരഞ്ഞെടുപ്പിലും യുണൈറ്റഡ് റഷ്യ പാർട്ടി സ്ഥാനാർത്ഥികൾ തോറ്റു. രണ്ടിടത്തും വ്ളാദിമിർ ഷിരിനോവ്സ്‌കിയുടെ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് റഷ്യയുടെ സ്ഥാനാർത്ഥികളാണ് വിജയിച്ചത്. സൈബീരിയയിലെ ഇർകാൽസ്‌കക്, ഉല്യാനോവ്സ്‌കക്, ഖക്കാഷൽ എന്നീ പ്രവിശ്യാകൗൺസിലിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർത്ഥികൾ രണ്ട് മുതൽ ഏഴ് ശതമാനം വരെ വോട്ട് നേടി വിജയിച്ചു. യുനൈറ്റഡ് റഷ്യ കഴിഞ്ഞാൽ ഏറ്റവും ശക്തമായ പാർട്ടിയായ കമ്യുണിസ്റ്റ് പാർട്ടി ഓഫ് റഷ്യൻ ഫെഡറേഷൻ പതുക്കെയാണെങ്കിലും തിരിച്ചുവരവിനുള്ള കരുത്ത് നേടിക്കൊണ്ടിരിക്കുകയാണ്. അതിനുതക്കമാറ്റങ്ങാണ് അവർ വരുത്തുന്നത് എന്നാണ് പാശ്ചാത്യ മാധ്യമങ്ങളുടെ നിരീക്ഷണം. അതിന് അവർ ചെയ്യുന്നതാവട്ടെ മാർക്സിയൻ ആശയങ്ങളെ ചവറ്റുകൊട്ടയിൽ എറിയുക എന്നതും. മാറ്റം എന്ന വാക്കൊഴിച്ച് എല്ലാം മാറ്റത്തിന് വിധേയമാണെന്ന് മാർക്സ് എഴുതിയത് ഇവിടെ അറം പറ്റുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍