ലോകത്തെ ഇസ്ലാമികവത്ക്കരിക്കാൻ ഇറങ്ങിയ പാക് വംശജയായ ന്യറോ സയന്റിസ്റ്റ്; യു.എസിൽ വളർന്നിട്ടും ആകൃഷ്ടയായത് അൽഖായിദയിൽ; പിടികൂടപ്പെട്ടത് എബോളയെ ജൈവായുധമാക്കി മാറ്റാനുള്ള പരീക്ഷണത്തിനിടെ; പാക്കിസ്ഥാൻ വിശേഷിപ്പിക്കുന്നത് 'രാജ്യത്തിന്റെ പുത്രി'യെന്ന്; ടെക്സാസ് ഭീകരാക്രമണത്തിന് പിന്നിലെ 'ലേഡി അൽഖായിദ'യുടെ കഥ
എം റിജു
ലേഡി അൽഖായിദ! അമേരിക്കൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ കുറേക്കാലം നട്ടം തിരഞ്ഞുകൊണ്ടിരുന്നത് ഈ യുവതിയെ തേടി ആയിരുന്നു. വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിൽ ഞെട്ടിയ അമേരിക്ക ഒരു കാര്യം കൃത്യമായി മനസ്സിലാക്കിയിരുന്നു. രാജ്യത്തിന് അകത്തെ ചിലരുടെ പിന്തുണയില്ലാതെ ഈ കൃത്യം നടക്കില്ല. അങ്ങനെ ഗൂഢാലോചന അന്വേഷിക്കവേയാണ് ഒരു വനിതയാണ് രഹസ്യം സൂക്ഷിച്ചതെന്നും, അംഗങ്ങളെ പരസ്പരം കണക്റ്റ് ചെയ്തതെന്നും അവർ മനസ്സിലാക്കി. അത് ആരാണെന്ന് അറിയാതെ സിഐ.എ ഉദ്യോഗസ്ഥർ ഇട്ട രഹസ്യപ്പേരായിരുന്നു ലേഡി അൽഖായിദ. പക്ഷേ അവർ ആരാണെന്ന് വെളിപ്പെട്ടപ്പോൾ അമേരിക്കൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ വീണ്ടും ഞെട്ടി. യു.എസിലെ പ്രശ്സതയായ ന്യൂറോ സൈന്റിസ്റ്റ് ഡോ. ആഫിയ സിദ്ദിഖിയായിരുന്നു അത്. പാക് വംശജയാണെങ്കിലും അമേരിക്കയിൽ പഠിക്കയും വളരുകയും, ഉന്നത വിദ്യാഭ്യാസം നേടുകയും ചെയ്ത ഡോ ആഫിയ സിദ്ദീഖി ഈ പണി ചെയ്യുമെന്ന് ആർക്കും വിശ്വസിക്കാനായില്ല.
ഇപ്പോൾ ശിക്ഷക്കപ്പെട്ട് ജയിലിൽ കിടക്കുമ്പോളും ഈ ലേഡി അൽഖായിദ വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഇവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് കഴിഞ്ഞദിവസം അമേരിക്കയിലെ ടെക്‌സസിൽ നാലുപേരെ തോക്കുധാരി ബന്ദിയാക്കിയത്. നഗരത്തിലെ യഹൂദപ്പള്ളിയിലാണ് ബ്രിട്ടീഷ് പൗരനായ മാലിക് ഫൈസൽ അക്രം നാലുപേരെ മണിക്കൂറുകളോളം തടഞ്ഞുവെച്ചത്. ഒടുവിൽ പത്ത് മണിക്കൂറുകൾക്ക് ശേഷമാണ് എഫ്.ബി.ഐ ഉദ്യോഗസ്ഥർ ഇവരെ മോചിപ്പിച്ചത്. അക്രമിയായ മാലിക് ഫൈസൽ കൊല്ലപ്പെടുകയും ചെയ്തു.
ടെക്‌സസ് സംഭവം വാർത്തയായതിന് പിന്നാലെ പലരും ചോദിച്ച ചോദ്യമായിരുന്നു ആരാണ് ഡോ ആഫിയ സിദ്ദിഖി. നിലവിൽ 86 വർഷത്തെ തടവുശിക്ഷ അനുഭവിച്ചുവരികയാണ് ആഫിയ.
ഉന്നത വിദ്യാഭ്യാസം കിട്ടിയിട്ടും തീവ്രവാദത്തിൽ
വിദ്യാഭ്യാസം തീവ്രവാദ പ്രവർത്തനത്തിന് യാതൊരു തടസ്സവുമല്ലെന്ന് തെളിയിക്കുന്നതാണ് ആഫിയയുടെ ജീവിതം.പാക്കിസ്ഥാനാണ് സ്വദേശമെങ്കിലും യു.എസിലായിരുന്നു ആഫിയയുടെ വിദ്യാഭ്യാസം. വൈകാതെ തന്നെ യു.എസ് പൗരത്വവും ഇവർക്ക് ലഭിച്ചു.ബോസ്റ്റണിൽ വിദ്യാർത്ഥിയായിരുന്ന 11 വർഷക്കാലത്തിനിടയിലായിരുന്നു ഇവർ തീവ്രവാദത്തിലേക്ക് ആകൃഷ്ടയായത്. എ.ഐ.ടിയിൽ നിന്നും ജീവശാസ്ത്രത്തിൽ ബിരുദം നേടിയ ആഫിയ, ബ്രാൻഡീസ് യൂണീവേഴ്സിറ്റിയിൽ നിന്നും ന്യുറോ സയൻസിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട്.
തികഞ്ഞ മതവിശ്വാസിയായിരുന്ന അവർ മതം അനുശാസിക്കുന്ന രീതിയിലുള്ള വസ്ത്രങ്ങൾ മാത്രമാണ് അണിഞ്ഞിരുന്നതെന്നും സഹപാഠികൾ ഓർക്കുന്നു. ആഫിയ സിദ്ദിഖി 1993ൽ ആണ് ആദ്യമായി തന്റെ തീവ്രവാദ മനോനില പ്രകടമാക്കുന്നത് എന്നാണ് സുഹൃത്തുക്കൾ പിന്നീട് പറയുന്നത്. മുസ്ലിം സ്റ്റുഡന്റ് അസ്സൊസിയേഷനുമായി ചേർന്ന് പ്രവർത്തിച്ചിരുന്ന ഇവർ ബോസ്നിയൻ യുദ്ധത്തിന്റെ ആരംഭത്തോടെയാണ് തീവ്രവാദ ചിന്തകളിൽ ആകൃഷ്ടയാകുന്നത്. നിയമം ലംഘിച്ചുകൊണ്ടാണെങ്കിലും മുസ്ലിം സഹോദരന്മാർക്കും സഹോദരിമാർക്കും വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു അവർ ഇത് ചെയ്തത്. ഇവർ നാഷണൽ റൈഫിൾ അസ്സോസിയേഷനിൽ ചേർന്ന് ഷൂട്ടിങ് പഠിക്കുകയും തോക്കുകളും മറ്റ് ആയുധങ്ങളും ഉപയോഗിക്കാൻ പഠിക്കണമെന്ന് മറ്റു മുസ്ലിം മതവിശ്വാസികളോട് ആഹ്വാനം ചെയ്യുകയും ചെയ്തു. പിന്നീട് ഇവർ ബ്രൂക്ക്ലിൻ ആസ്ഥാനമായ അൽ കിഫാ റെഫ്യുജി സെന്ററുമായി ചേർന്ന് ഇവർ പ്രവർത്തിക്കാൻ തുടങ്ങി. അമേരിക്കയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാൻ അൽഖായിദ രൂപീകരിച്ചതാണ് ഇതെന്നാണ് പറയപ്പെടുന്നത്.
ലോകം മുഴുവൻ ഇസ്ലാമികവത്ക്കരിക്കപ്പെടുന്ന ഒരു കാലം ആയിരുന്നു അവർ സ്വപ്നം കണ്ടിരുന്നതെന്ന് പിന്നീട് അവരുടെ പല ഫോൺ റെക്കോർഡുകളും ഉദ്ധരിച്ച് സിഐ.എ കണ്ടെത്തിയിട്ടുണ്ട്. ഭർത്താവിനോട് കള്ളം പറഞ്ഞാണ് ഇവർ വിവാഹം കഴിച്ചത്. തന്റെ കുടുംബത്തിന് സമൂഹത്തിൽ ഉണ്ടായിരുന്ന സ്വാധീനം ഉപയോഗിച്ച് ജിഹാദ് നടത്തുക എന്നതുമാത്രമായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് ഭർത്താവ് പിന്നീട് തിരിച്ചറിയുകയായിരുന്നു. ഇദ്ദേഹവും അമേരിക്കൽ രഹസ്യാന്വേഷണ സംഘത്തിന് കൃത്യമായ മൊഴി നൽകിയിട്ടുണ്ട്.
വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് ശേഷം ആഫിയയും ഭർത്താവും ഉടൻ തന്നെ യു.എസിൽനിന്ന് പാക്കിസ്ഥാനിലേക്ക് മടങ്ങിയതും സംശയങ്ങൾ ബലപ്പെടുത്തി. സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരിലൊരാളായ ഖാലിദ് ഷെയ്ഖ് മുഹമ്മദുമായി ആഫിയക്ക് ബന്ധമുണ്ടെന്നതായിരുന്നു യു.എസ് എജൻസികളുടെ ആദ്യ കണ്ടെത്തൽ. ഖാലിദിന്റെ പ്രത്യേക ദൂതനായി പ്രവർത്തിച്ചിരുന്ന ആഫിയ, ഇയാളുടെ സഹോദരപുത്രനായ അമ്മാർ അൽ-ബലൂച്ചിയെയാണ് രണ്ടാമത് വിവാഹം കഴിച്ചത്. ആഫിയയുടെ ഭർത്താവായ അമ്മാർ നിലവിൽ ഗ്വാണ്ടനാമോ ജയിലിലാണ്. സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിൽ പങ്കാളികളായവർക്ക് പണം കൈമാറിയെന്ന കുറ്റമാണ് ഇയാൾക്കെതിരേ ചുമത്തിയിരിക്കുന്നത്.
വേൾഡ് ട്രേഡ് സെന്റ് ആക്രമണത്തിനുശേഷം പാക്കിസ്ഥാനിൽ എത്തിയ അവർ അവിടെയും വെറുതെയിരുന്നില്ല. ഭർത്താവുമായി വേർപിരിഞ്ഞ ആഫിയ താലിബാനെ സഹായിക്കാനായി അഫ്ഗാൻ അതിർത്തിയിലേക്ക് പോകുകയായിരുന്നു. ഇതാണ് ആദ്യ ഭർത്താവ് മൊഴി നൽകയിയതും. തന്റെ ആവശ്യം കഴിഞ്ഞു പിന്നെ തന്നെ ഒഴിവാക്കിലെന്ന്. ഇതിനുപിന്നാലെയാണ് അമ്മാർ അൽ-ബലൂച്ചിയെ രണ്ടാമത് വിവാഹം കഴിക്കുന്നത്. 2004ൽ അൽ ഖായിദ ഭീകരവാദികളുടെ പട്ടികയിൽ ആഫിയയും ഇടംപിടിച്ചു. ആ പട്ടികയിലെ ഒരോയൊരു വനിതയും ഇവർ തന്നെയായിരുന്നു. ആഫിയ സിദ്ദിഖിക്ക് അൽ ഖായിദയുമായി ബന്ധമുണ്ടെന്ന് എഫ്.ബി.ഐ 2004ൽ നടത്തിയ ഒരു വാർത്താസമ്മേളനത്തിൽ തുറന്നുപറഞ്ഞു. വരുംമാസങ്ങളിൽ അൽ ഖായിദ വിവിധയിടങ്ങളിൽ നടത്താൻ ലക്ഷ്യമിട്ട ആക്രമണങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിനിടെയാണ് ആഫിയയുടെ ബന്ധവും ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയത്.
എബോളയെ ജൈവായുധമാക്കാൻ നീക്കം
അമേരിക്കൻ സൈനിക നീക്കത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിതയെ പിടികൂടാൻ ഇത്രയും സന്നാഹങ്ങൾ വേണ്ടി വരുന്നത് എന്നാണ് ഡെയ്ലി മെയിൽ അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നത്. സിഐ.എയുടെ രഹസ്യ നീക്കത്തിന് ഒടുവിൽ 2008ൽ അഫ്ഗാനിസ്ഥാനിൽവെച്ച് ആഫിയ പിടിയിലായി. ചില നിർണായക രേഖകളുമായാണ് ആഫിയയെ പിടികൂടിയതെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വാദം.
ബോംബുനിർമ്മാണത്തെക്കുറിച്ചും ആണവായുധങ്ങളെക്കുറിച്ചും ചർച്ച ചെയ്യുന്ന ചില കുറിപ്പുകളും യു.എസിൽ ആക്രമണം നടത്തേണ്ട സ്ഥലങ്ങളുടെ പട്ടികയും പാക് വനിതയിൽനിന്ന് കണ്ടെടുത്തായി ഉദ്യോഗസ്ഥർ പറഞ്ഞു. എബോള വൈറസിനെ എങ്ങനെ ജൈവായുധമാക്കി മാറ്റാം എന്നതടക്കമുള്ള കുറിപ്പുകളും ഇവരുടെ കൈവശമുണ്ടായിരുന്നു. പിടികൂടുന്നതിനിടെ സയനൈഡും യുവതിയുടെ പക്കലുണ്ടായിരുന്നതായാണ് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ.
ഏതാണ്ട് പാതിവഴിയിൽ എത്തിയ എബോളയെ ജൈവായുധമാക്കുന്ന പദ്ധതി ഞെട്ടലോടെ മാത്രമാണ് യു.എസ് ഉദ്യോഗസ്ഥർ കേട്ടത്. അത് വിജയിക്കുകയായിരുന്നെങ്കിൽ അമേരിക്ക ഉണ്ടാകുമായിരുന്നില്ല എന്നാണ് ഇവർ പറയുന്നത്. അഫ്ഗാനിൽ പിടിയിലായി ചോദ്യംചെയ്യലിനിടെ ആഫിയ ഒരു സൈനികനിൽനിന്ന് തോക്ക് തട്ടിപ്പറിച്ച് വെടിയുതിർത്തതും യു.എസ് ഉദ്യോസ്ഥരെ ഞെട്ടിച്ചു. ഈ കുറ്റത്തിന് അടക്കം 2010ൽ കോടതി ആഫിയയെ 86 വർഷത്തെ തടവിന് ശിക്ഷിച്ചു. കോടതിയിലെ വാദത്തിനിടെ ആഫിയക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി പ്രതിഭാഗം അഭിഭാഷകർ വാദിച്ചിരുന്നു. എന്നാൽ ഈ വാദം കേട്ട ആഫിയ തന്നെ 'താൻ ഭ്രാന്തിയല്ലെന്ന്' കോടതിയിൽ പറഞ്ഞു. അഭിഭാഷകരുടെ വാദത്തിനോട് യോജിക്കുന്നില്ലെന്നും പ്രതി കോടതിയിൽ പറഞ്ഞിരുന്നു.
'രാജ്യത്തിന്റെ പുത്രി' പാക്കിസ്ഥാൻ
എന്നാൽ ഇത്തരം ഒരു ഭീകരവാദിയെ ഒറ്റപ്പെടുത്തുന്നതിന് പകരം സംരക്ഷിക്കുന്നതിനുള്ള നീക്കമാണ് അന്നത്തെ പാക് സർക്കാർ നടത്തിയത്. അന്നത്തെ പാക് പ്രധാനമന്ത്രിയായിരുന്ന യൂസഫ് റാസാ ഗിലാനി 'രാജ്യത്തിന്റെ പുത്രി' എന്നാണ് ആഫിയയെ വിശേഷിപ്പിച്ചത്. ഒരു പാവം ന്യൂറോ ശാസ്ത്രജ്ഞയെ അമേരിക്ക വെറുതെ കേസിൽ കുടുക്കിയതാണെന്ന് ഗിലാനി തട്ടി വിട്ടതോടെ പാക്കിസ്ഥാൻ ഇളകി മറിഞ്ഞു. പലയിടങ്ങളിലും ആഫിയയെ പിന്തുണച്ച് പ്രകടനങ്ങൾ നടന്നു. യു.എസ്. നടപടിയെ പാക് മാധ്യമങ്ങൾ രൂക്ഷമായി വിമർശിച്ചു. ആഫിയ നിരപരാധിയാണെന്നായിരുന്നു ഇവരുടെയെല്ലാം വാദം. ആഫിയയുടെ ജയിൽമോചനത്തിനായുള്ള പ്രചരണങ്ങളും ശക്തമായി.
ഡോ ആഫിയ സിദ്ദിഖിയെ കള്ളക്കേസിൽ കുടുക്കിയതാണെന്നാണ് ഇവരെ പിന്തുണയ്ക്കുന്നവരുടെ വാദം. ആഫിയ രാഷ്ട്രീയ തടവുകാരിയാണെന്നും വ്യാജമായ തെളിവുകളാണ് ഇവർക്കെതിരേ ഹാജരാക്കിയതെന്നും പിന്തുണയ്ക്കുന്നവർ പറയുന്നു. ഇതിനിടെ, ടെക്‌സസിലെ ഫോർട്ട് വർത്ത് ഫെഡറൽ ജയിലിൽ ശിക്ഷ അനുഭവിച്ചുവരുന്നതിനിടെ ആഫിയ ആക്രമിക്കപ്പെട്ട സംഭവവുമുണ്ടായി. ജയിലിലെ മറ്റൊരു അന്തേവാസിയാണ് കാപ്പി കുടിക്കുന്ന മഗ് ഉപയോഗിച്ച് യുവതിയെ ആക്രമിച്ചത്. ചൂടുവെള്ളം ആഫിയയുടെ മുഖത്തേക്ക് ഒഴിക്കുകയും ചെയ്തു. മറ്റൊരു യുവതി ആഫിയയെ ചവിട്ടിയതായും മർദിച്ചതായും റിപ്പോർട്ടുകളിൽ പറയുന്നു. പക്ഷേ അമേരിക്ക ഈ വിഷയത്തിൽ ഉറച്ച നിലപാടാണ് എടുത്തത്. എല്ലാം തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും, ആഫിയയുടെ വിഷയത്തിൽ കൂടുതൽ മിണ്ടരുതെന്നും അമേരിക്കൽ സ്റ്റേറ്റ് സെക്രട്ടറി താക്കീക് നൽകി. ആഫിയയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചില ഭീകരവാദികളും ആക്രമണത്തിന് പദ്ധതിയിട്ടിരുന്നു. സിറിയയിൽനിന്ന് പരിശീലനം ലഭിച്ച ഒഹിയോ സ്വദേശി അബ്ദുറഹ്‌മാൻ ഷെയ്ഖ് മൊഹമൂദാണ് ആഫിയ കഴിയുന്ന ജയിൽ ആക്രമിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തിരുന്നത്. ഇയാൾ പിടിയിലാവുകയും ഇയാളെ പിന്നീട് 22 വർഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു.
ഇടക്ക് ചൂടാറിപ്പോയ ആഫിയയുടെ മോചനം ഇപ്പോൾ ടെക്‌സസിലെ സംഭവങ്ങളോടെയാണ് വീണ്ടും ചർച്ചയായത്. എന്നാൽ ഇത്തരം അക്രമങ്ങളെ ശക്തമായി അപലപിക്കുകയാണെന്നാണ് ആഫിയയുടെ മോചനത്തിനായി പ്രവർത്തിക്കുന്ന ഫൈസാൻ സയീദ് പ്രതികരിച്ചത്. അമേരിക്കൻ ഇസ്ലാമിക് റിലേഷൻസ് കൗൺസിലിന്റെ എക്‌സിക്യൂട്ടിവ് ഡയറക്ടർ കൂടിയാണ് ഫൈസാൻ. ആഫിയയുടെ മോചനത്തിന് വേണ്ടിയുള്ള പരിശ്രമങ്ങളെ തുരങ്കംവെയ്ക്കുന്നതാണ് ഇത്തരം പ്രവൃത്തികളെന്നും അദ്ദേഹം പറഞ്ഞിരുന്നു.
തീവ്രാവാദി ആക്രമണമെന്ന് സ്ഥിരീകരിച്ച് ബൈഡൻ
അതിനിടെ ടെക്സാസിലെ യഹൂദപ്പള്ളിയിൽ നടന്നത് തീവ്രവാദി ആക്രമണം തന്നെയാണെന്ന് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ സ്ഥിരീകരിച്ചു. പള്ളിയിൽ അക്രമിച്ചു കയറിയ തീവ്രവാദി പുരോഗിതൻ ഉൾപ്പടെ നാലുപേരെബന്ധിയാക്കിയിരുന്നു. എന്നാൽ, യഹൂദപ്പള്ളി ലക്ഷ്യം വയ്ക്കാൻ കാരണമെന്തെന്ന് അറിയില്ലെന്നും ബൈഡൻ ഫിലാഡൽഫിയയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
നാലു പേരെ ബന്ധിയാക്കിയ തീവ്രവാദി അതിൽ ഒരാളെ ആദ്യമേ വിട്ടയച്ചിരുന്നു. എഫ് ബി ഐയുടെ സ്പെഷ്യൽ റെസ്‌ക്യു സംഘം ശനിയാഴ്‌ച്ച രാത്രിയോടെ മറ്റു മൂന്നുപേരെയും സ്വതന്ത്രരാക്കി. ഇംഗ്ലണ്ടിലെ ബ്ലാക്ക്‌ബേണിൽ നിന്നുള്ള 44 കാരനായ മാലിക് ഫൈസൽ അക്രം ആണ് അക്രമി എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനെത്തിയ എഫ് ബി ഐ സംഘത്തിന്റെ വെടിയേറ്റ് ഇയാൾ മരണമടയുകയായിരുന്നു.
അക്രമിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും ലഭ്യമല്ലെങ്കിലും, അയാൾ അമേരിക്കയിൽ എത്തിയതിനു ശേഷം തെരുവോരത്തു നിന്നാണ് തോക്ക് വാങ്ങിയത് എന്ന് സ്ഥിരീകരിച്ചതായി ബൈഡൻ പറഞ്ഞു. ബോംബ് ഉണ്ടെന്ന് അക്രമി ഭീഷണി മുഴക്കിയിരുന്നെങ്കിലും ബോംബ് ഒന്നും തന്നെ കണ്ടെടുക്കാനായില്ല എന്നും ബൈഡൻ പറഞ്ഞു. ആഫിയ സിദ്ദിഖിയുടെ സഹോദരനാണ് എന്നാണ് ഇയാൾ അവകാശപ്പെട്ടിരുന്നത്. എന്നാൽ ഇക്കാര്യം അയാളുടെ ബന്ധുക്കൾ നിഷേധിക്കയാണ്. അയാൾ മാനസികമായി തകർന്ന വ്യക്തിയായിരുന്നു എന്നാണ് ഫൈസലിന്റെ സഹോദരൻ ഗുൽബർഅക്രം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ബന്ദി നാടകം നടക്കുന്ന സമയം മുഴുവൻ താൻ എഫ്.ബി.ഐയുമായി ബന്ധപ്പെട്ട് സഹോദരനെയും ബന്ധികളാക്കപ്പെട്ടവരെയും രക്ഷിക്കാൻ പരമാവധി ശ്രമിച്ചു എന്നും അയാൾ പറയുന്നു.
തങ്ങളുടേ കുടുംബം ഫൈസലിന്റെ ഒരു പ്രവർത്തിയേയും പിന്തുണയ്ക്കുകയോ ന്യായീകരിക്കുകയോ ചെയ്യുന്നില്ല എന്ന് വ്യക്തമാക്കിയ സഹോദരൻ, ബന്ദിയാക്കപ്പെട്ടവരോടെല്ലാം, അവർക്കുണ്ടായ മാനസിക സംഘർഷത്തിന് മാപ്പ് പറയുകയും ചെയ്തു. ഏതു മതവിഭാഗത്തിൽ പെട്ടവരെയും ആക്രമിക്കുന്നതിന് തങ്ങൾ എതിരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പക്ഷേ ഈ സംഭവത്തിനുശേഷം അമേരിക്കയിലും ബ്രിട്ടിനിലും ഒരുപോലെ ഭീതി ഉയർന്നിരിക്കയാണ്.
- TODAY
- LAST WEEK
- LAST MONTH
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- തെറിക്കുത്തരം മുറിപ്പത്തൽ എന്നതാണ് സിപിഎം ആഗ്രഹിക്കുന്നതെങ്കിൽ എന്റെ ഭാഷാശൈലി അതല്ലെന്ന് ഡീൻ കുര്യാക്കോസ്; എംഎം മണിയുടേത് സമാനതകളില്ലാത്ത വ്യക്തി അധിക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി നൽകിയേക്കും; 'ഷണ്ഡനും പെണ്ണുപിടിയനും' സിപിഎമ്മിന് തലവേദനയാകും; മണിയാശാൻ ചർച്ചകളിൽ
- സുരേഷ് ഗോപി എല്ലാ സ്ഥലത്തും കയറി നിരങ്ങുകയാണ്; വീട്ടിലെത്തുമ്പോൾ ഗെറ്റൗട്ട് അടിക്കുന്ന പാരമ്പര്യം കുടുംബത്തിനില്ല; മൂന്നാം സ്ഥാനത്ത് പോകുന്നതിന്റെ അങ്കലാപ്പാണ് സുരേഷ് ഗോപിക്ക്; കെ കരുണാകരന്റെ ഭാര്യ സഹോദരിയുടെ വസതി സന്ദർശിച്ച സുരേഷ് ഗോപിക്ക് മറുപടി നൽകി കെ മുരളീധരൻ
- ഒഎൽഎക്സിൽ വിൽപ്പനയ്ക്ക് വച്ച കാർ ടെസ്റ്റ് ഡ്രൈവിന് വാങ്ങിയത് ഗൂഢാലോചന; മുൻഭാര്യയോടും ഭർത്താവിനോടുമുള്ള വിരോധം തീർക്കാൻ എല്ലാം ആസൂത്രണം ചെയ്തത് ചീരാലിലെ മുഹമ്മദ് ബാദുഷാ; മോൻസിയിലേക്ക് അന്വേഷണം എത്തിയത് നിർണ്ണായകമായി; ബത്തേരിയിലേത് സമാതകളില്ലാത്ത പക; പൊലീസിന് കൈയടിക്കാം
- സഹകരിച്ചില്ലെങ്കിൽ മാർക്ക് കുറയ്ക്കും; വെവയ്ക്കിടെ മെഡിക്കൽ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി
- ബിജെപിക്ക് ബോണ്ട് സ്വീകരിക്കാൻ ചട്ടം മറി കടന്ന് കേന്ദ്ര സർക്കാർ അനുമതി നൽകിയെന്ന് റിപ്പോർട്ട്; ബംഗ്ലൂരുവിൽ നിന്നും 10 കോടിയുടെ ബോണ്ടാണ് ചട്ടം ഇളവ് ചെയ്ത് ഇത്തരത്തിൽ ബിജെപി സ്വീകരിച്ചത് എന്ന് ആരോപണം; പിഎം കെയറിലും മോദിയെ കുടുക്കാൻ കോൺഗ്രസ്; ആര് ആർക്ക് പണം നൽകിയെന്നത് നിർണ്ണായകമാകും; ആളിക്കത്തി ബോണ്ട് വിവാദം
- ലണ്ടനിലേക്കുള്ള കുടിയേറ്റം വർദ്ധിച്ച് കരകവിഞ്ഞ് പൊട്ടാറായ അവസ്ഥയിലെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്; ലണ്ടനിലെ പ്രധാന സിറ്റി പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒരു കോടിയിലേറെ, ഉയർന്ന ജീവിത ചെലവും വീടു വാടകയും ലണ്ടനിലെ ജീവിതം കൂടുതൽ ദുസ്സഹമാക്കുമ്പോൾ
- 39 ഡിഗ്രി ചൂടിലും ആവേശം ചോരാതെ അണികളുടെ ആവേശം; പ്രധാനമന്ത്രിയെ ഒരു നോക്ക് കാണാനായി കാത്തുനിന്ന ജനാവലി അദ്ദേഹത്തെ പുഷ്പവൃഷ്ടി നടത്തിയും വന്ദേമാതരം വിളിച്ചും സ്വീകരിച്ചു; പാലക്കാടിനെ ഇളക്കി മറിച്ച് മോദിയുടെ റോഡ് ഷോ
- കൊലയ്ക്ക് മുമ്പ് പാന്റ് മടക്കിയ നിലയിൽ; തിരികെ പോകുമ്പോൾ പാന്റ് നനഞ്ഞ് മടക്ക് അഴിഞ്ഞും; പേരാമ്പ്ര അനുവധക്കേസിൽ നിർണായക തെളിവായി പ്രതി മുജീബിന്റെ സിസി ടിവി ദൃശ്യങ്ങൾ; പൊലീസ് എത്തും മുമ്പേ തെളിവ് നശിപ്പിക്കാൻ മുജീബിന്റെ ഭാര്യയുടെ ശ്രമം; പ്രതി പൊലീസ് കസ്റ്റഡിയിൽ
- വിദേശ നഴ്സുമാരെ അമിതമായി വേണ്ടെന്നു ബ്രിട്ടന്റെ നയവിദഗ്ധയായ നഴ്സിങ് ഓഫീസർ; മലയാളി നഴ്സുമാർക്ക് മുൻപിൽ വാതിൽ അടയുമോ? സർക്കാരിന് വേണ്ടി റൂത് മേ പറയുന്നത് റിക്രൂട്ടിങ് കുറയ്ക്കണം എന്നു തന്നെ; യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
- 8,200 കോടി വിറ്റുവരവുള്ള ചേരി! പത്തുലക്ഷത്തോളം താമസക്കാർ; ഹാജിമസ്താനും, ദാവൂദടക്കമുള്ള ഡോണുകൾ വളർന്ന മണ്ണ്; കാമാട്ടിപുരയിലെ വേശ്യാലയങ്ങളും മാറുന്നു; അദാനിക്ക് വേണ്ടത് 17 വർഷം; ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
- സിനിമയിലെ സെക്സ് രംഗത്തിന്റെ പൂർണതയ്ക്ക് വേണ്ടി സഹതാരവുമായി കിടക്കപങ്കിടാൻ ഇവാൻസ് നിർബന്ധിച്ചു; ആരോപണവുായി ഷാരോൺ സ്റ്റോൺ
- 'നിനക്ക് ഇത്ര തടിയില്ലേടാ, പോയി കിളച്ചു തിന്നുകൂടേയെന്ന്' ചോദിച്ചത് അഞ്ജു കൃഷ്ണയെന്ന് ആരോപണം; ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കും കൊണ്ട് തല്ലിയത് എസ് എഫ് ഐ ജില്ലാ നേതാവെന്നും ആക്ഷേപം; അക്ഷയ്ക്കെതിരേയും മൊഴി; സ്വർണ്ണ മാലയും പേഴ്സും മോഷ്ടിച്ചതും സഖാക്കൾ! എസ് എഫ് ഐ പ്രതിരോധത്തിലേക്ക്
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- എസ് എഫ് ഐ രാഷ്ട്രീയത്തെ നെഞ്ചുവിരിച്ച് എതിർത്ത കെ എസ് യുക്കാരൻ; മസിലുപിടിത്തമില്ലാത്ത കൗൺസിലറെ തോൽപ്പിക്കാൻ കഴിയാത്തതിനാൽ പുനഃസംഘടനയിലൂടെ വാർഡ് ഇല്ലാതാക്കിയ എതിരാളി രാഷ്ട്രീയം; കരുണാകരന്റെ വൽസല ശിഷ്യൻ; ഇനി തമ്പാനൂർ സതീഷ് ബിജെപിക്കാരൻ
- ഒസിഐ കാർഡ് ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധാരണയിൽ ഇനി ഇന്ത്യയിൽ എത്തണ്ട; അവർ ഇനി വിദേശ പൗരന്മാർ തന്നെ; കേന്ദ്രം കടുപ്പിക്കുകയാണ്; കർക്കശ നിലപാടിലേക്ക് ഇന്ത്യൻ സർക്കാർ; തിരഞ്ഞെടുപ്പ് കാലത്തു നാട്ടിലെത്തുന്ന മലയാളി ഒസിഐ കാർഡ് ഉടമകൾ ശ്രദ്ധിക്കണം
- ഡ്രൈവിങ് സ്കൂളുകളുടെ വക്കാലത്തുമായി എളമരം എത്തി; ഇനി എല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മനസ്സ് അറിഞ്ഞ് മാത്രം തീരുമാനം; മന്ത്രി ഗണേശ്കുമാർ കൊണ്ടുവന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾ നടക്കില്ല; അഴിമതി കുറയ്ക്കാനുള്ള പദ്ധതിക്ക് 'ചെക്ക്' പറഞ്ഞ് മുഖ്യമന്ത്രി; ഗണേശന്റെ നീക്കം നിർണ്ണായകം
- ബൈക്കിൽ ലിഫ്റ്റ് കൊടുത്തു; ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ തോട്ടിൽ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തിയ ശേഷം കവർച്ച; സിസിടിവിയിൽ പതിഞ്ഞത് നിർണ്ണായകമായി; പേരാമ്പ്രയിലെ അനുവിനെ കൊന്നത് സ്ഥിരം മോഷ്ടാവ്; ബലാത്സംഗക്കേസിലും പ്രതി; കൊണ്ടോട്ടിക്കാരൻ എത്തിയത് മോഷണ ബൈക്കിൽ; പ്രതിയെ പിടിച്ച് പൊലീസ്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 'ത്രിവർണ്ണപതാക പൈശാചികം; അല്ലാഹുവിന്റെയടുത്ത് അതിന് ഒരു വിലയുമില്ല''; ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി; പുറത്താക്കപ്പെട്ടത് ടൂണീഷ്യയിൽ നിന്ന് വന്ന് 38 വർഷമായി ഫ്രാൻസിൽ താമസിക്കുന്നയാൾ; ഭീകരതയോട് സന്ധിയില്ലാതെ മാക്രോൺ സർക്കാർ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- തിരുവല്ല കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ച് രണ്ട് യുവാക്കൾക്കൊപ്പം ബസിൽ യാത്ര; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊണ്ടാക്കി യുവാവ് മുങ്ങി; ഒരാൾ പിടിയിൽ; തിരുവല്ലയിലെ പെ്ൺകുട്ടിയെ തിരിച്ചു കിട്ടുമ്പോൾ
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; തിരുവനന്തപുരത്തെയും കൊച്ചിയിലെയും അടക്കം എട്ടുഷോറൂമുകളിൽ പരിശോധന; ഐടി റെയ്ഡ് ഡിസംബറിൽ നടന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരുടെ പരിശോധനയ്ക്ക് പിന്നാലെ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍