335 മില്ല്യൺ ഡോളറിന്റെ താരാഖിൽ പവർപ്ലാന്റ് ഇന്ധനവില കൂടിയതിനാൽ പ്രവർത്തിക്കുന്നത് കപ്പാസിറ്റിയുടേ 2.2 ശതമാനം; 549 മില്ല്യൺ ഡോളറിന്റെ ചരക്ക് വിമാനങ്ങൾ തൂക്കിവിറ്റത് ആക്രിവിലയ്ക്ക്; പാലാരിവട്ടവും കെ എസ്ആർ ടി സി സ്റ്റാന്റും കണ്ട് അത്ഭുതപ്പെടുന്നവർക്കായി അമേരിക്കൻ അഴിമതി അപാരത
രവികുമാർ അമ്പാടി
അര ബില്ല്യൺ ഡോളറിന്റെ വിമാനം പറാന്നത് കേവലം ഒരു വർഷം മാത്രം. 85 മില്ല്യൺ ഡോളർ മുടക്കി പണിത ഹോട്ടൽ ഒരു ദിവസം പോലും പ്രവർത്തിച്ചിട്ടില്ല. അഫ്ഗാൻ സൈന്യത്തിനു നൽകിയ യൂണിഫോമിലെ പ്രത്യേക ഡിസൈനുവേണ്ടി ചെലവാക്കിയത് 28 മില്ല്യൺ ഡോളർ അധികമായി. ഇതിനെല്ലാം പുറമെ പണിതുയർത്തിയ ഒരു ആരോഗ്യ കേന്ദ്രം സ്ഥിതിചെയ്യുന്നത് മെഡിറ്ററേനിയൻ കടലിനു നടുവിലും.
പാലാരിവട്ടം പാലത്തിന്റെയും കോഴിക്കോട് കെ എസ് ആർ ടി സി കൊട്ടാരത്തിന്റെയും കഥകളൊക്കെ വായിച്ച് മനസ്സു നിറഞ്ഞ മലയാളികൾക്ക് പോലും താങ്ങാനാകാത്ത അഴിമതിക്കഥകളാണ് ഇപ്പോൾ പുറത്തുവരുന്നത്. അഫ്ഗാനിസ്ഥാന്റെ പുനരുദ്ധാരണത്തിനെന്ന പേരിൽ അമേരിക്ക 20 വർഷങ്ങൾ കൊണ്ട് ചെലവാക്കിയത് 2 ട്രില്യൺ (2 ലക്ഷം കോടി) ഡോളറാണ്. എന്നാൽ ഇപ്പോൾ നടത്തിയ ഒരു ഓഡിറ്റിംഗിൽ കണ്ടെത്തിയത് ഇതിൽ ഏറെ തുകയും കടലിൽ കായം കലക്കുന്നതുപോലെ എങ്ങോ പോയ്മറഞ്ഞു എന്നാണ്.
ഏകദേശം 145 ബില്ല്യൺ ഡോളറിന്റെ പുനരുദ്ധാരണ ഫണ്ട് പാഴാക്കികളഞ്ഞു എന്ന ആരോപണമുയർന്നപ്പോൾ അമേരിക്കൻ കോൺഗ്രസ്സ് ഒരു സ്പെധ്യൽ ജനറൽ ഫോർ അഫ്ഗാൻ റീകൺസ്ട്രക്ഷൻ എന്ന സംവിധാനമൊരുക്കി 2008-ൽ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇവർ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ പിന്നീട് സുരക്ഷ കാരണമായി പറഞ്ഞ് വെബ്സൈറ്റുകളിൽ നിന്നും നീക്കം ചെയ്തിരുന്നു. ഇതിൽ പ്രതിപാദിച്ച പത്ത് ഉദാഹരണങ്ങൾ കഴിഞ്ഞ കുറേ വർഷങ്ങളുടെ അന്വേഷണഫലമായി സി എൻ എൻ സ്വരൂപിച്ച് ഇപ്പോൾ പുറത്തു വിട്ടിരിക്കുകയാണ്. പൊതുഖജനാവിലെ പണം എങ്ങനെ പാഴാക്കാം എന്നതിന്റെ ഉത്തമോദാഹരണങ്ങളായി മാറുകയാണ് ഈ പത്തു സംഭവങ്ങൾ.
കാബൂളിലെ വൈദ്യൂതോദ്പാദന കേന്ദ്രം
അഫ്ഗാനിസ്ഥാൻ തലസ്ഥാന നഗരത്തിലെ വൈദ്യൂതക്ഷാമം പരിഹരിക്കുവാനായിട്ടായിരുന്നു താരാഖിൽ വൈദ്യൂത നിലയം 2007-ൽ സ്ഥാപിച്ചത്. തികച്ചും ആധുനിക സാങ്കേതിക വിദ്യകൾ ഉൾക്കൊള്ളിച്ച ഈ നിലയം പ്രവർത്തിക്കുന്നത് ഡീസലിലാണ്. ഉസ്ബക്കിസ്ഥാനിൽ നിന്നുള്ള വൈദ്യൂതി വിതരണം നിലച്ചാലും അഫ്ഗാൻ തലസ്ഥാനം ഇരുട്ടിലാഴാതെ നോക്കുക എന്നതായിരുന്നു ഈ വൈദ്യൂത നിർമ്മാണ കേന്ദ്രം സ്ഥാപിക്കുന്നതിനു പിന്നിലെ പ്രധാന ഉദ്ദേശ്യം.
ഈ മേഖലയിൽ ആഗോളതലത്തിൽ തന്നെ പ്രശസ്തരായ കമ്പനിയായിരുന്നു ഇതിന്റെ യന്ത്ര സാമഗ്രികളും മറ്റു അനുബന്ധ ഉദ്പന്നങ്ങളും നൽകിയത്. ഗുണമേന്മയിൽ ലോകോത്തരമായ ഉപകരണങ്ങൾ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നതും. എന്നാൽ, ഒരു പ്രധാന കാരണം ഇവിടെ ശ്രദ്ധിക്കാതെ പോയി. അഫ്ഗാനിസ്ഥാനിൽ എണ്ണ നിക്ഷേപമില്ല എന്നു മാത്രമല്ല, മറ്റിടങ്ങളിൽ നിന്നും റോഡുമാർഗ്ഗം ട്രാങ്കറുകളിൽ ഡീസൽ എത്തിക്കുകയും വേണം. ഇത് ഇന്ധനചെലവ് വർദ്ധിപ്പിക്കും.
335 മില്ല്യൺ ഡോളർ ചെലവാക്കിയാണ് ഈ വൈദ്യൂത ഉദ്പാദന കേന്ദ്രം നിർമ്മിച്ചതെങ്കിൽ അത് പ്രവർത്തിപ്പിക്കുവാനുള്ള ഇന്ധനം വാങ്ങുവാനായി പ്രതിവർഷം 245 മില്യൺ ഡോളർ ചെലവാക്കേണ്ട അവസ്ഥായാണ് ഈ കേന്ദ്രത്തിനുള്ളത്. അമേരിക്കൻ കോൺഗ്രസ്സ് നിയോഗിച്ച കമ്മിറ്റിയുടെ പരിശോധനയിൽ തെളിഞ്ഞത് ഇന്ധന വില താങ്ങാനാവാത്തതിനാൽ കപ്പാസിറ്റിയുടെ 2.2 ശതമാനം മാത്രമാണ് ഇത് പ്രവർത്തിക്കുന്നതെന്നാണ്. ഇന്ധനം വാങ്ങാനുള്ള ശേഷി അഫ്ഗാൻ സർക്കാരിനില്ലായിരുന്നു, ഈ വകുപ്പിൽ ധനസഹായവും ലഭിച്ചില്ല. ഫലമോ, 345 മില്ല്യൺ ഡോളറിന്റെ ഒരു നോക്കുകുത്തി പിറന്നു.
ഒരുവർഷം മാത്രം പറന്ന വിമാനങ്ങൾ തൂക്കി വിറ്റത് ആക്രി വിലയ്ക്ക്
അഫ്ഗാൻ സേനയുടെ നവീകരണം അമേരിക്കയുടെ അജണ്ടകളിൽ പ്രധാനമായ ഒന്നായിരുന്നു. ഇതിന്റെ ഭാഗമായി ആയുധങ്ങൾ ഉൾപ്പടെയുള്ള ചരക്കുകൾ അതിവേഗം നീക്കുന്നതിനായി ചരക്കു വിമാനങ്ങൾ അത്യാവശ്യമാണെന്ന് കണ്ടെത്തി. 2008-ൽ ഇതിനായി ഇറ്റാലിയൻ വിമാനമായ ജി 222 അമേരിക്കൻ പ്രതിരോധമന്ത്രാലയം തെരഞ്ഞെടുത്തു. പരുക്കൻ റോഡുകളിലും മറ്റും പറന്നുയരാം എന്നതായിരുന്നു ഇതിന്റെ സവിശേഷത.
അമേരിക്കൻ അന്വേഷണ സമിതിയുടെ തലവൻ ജോൺ സോപ്കോയുടെ വാക്കുകൾ കടമെടുത്താൽ, ആദ്യ ഒരു വർഷം ഈ വിമാനങ്ങൾക്ക് വലിയ തിരക്കായിരുന്നു. അഫ്ഗാന്റെ ആകാശത്തുകൂടി ഇവ തലങ്ങുംവിലങ്ങും പറന്നു. അതിനുശേഷം അന്വേഷണ സമിതി ഈ വിമാനങ്ങൾ കണ്ടെത്തുന്നത് കാബൂൾ വിമാനത്താവളത്തിലെ പാർക്കിങ് ഏരിയയിലാണ്. 16 വിമാനങ്ങളായിരുന്നു 549 മില്ല്യൺ ഡോളർ മുടക്കി വാങ്ങിയത്. ഒരു വർഷം മാത്രം പ്രവർത്തിച്ച ഈ വിമാനങ്ങൾ ആറു വർഷങ്ങൾക്ക് ശേഷം 40,257 ഡോളറിന് ആക്രിസാധനങ്ങൾ വാങ്ങുന്നവർക്ക് തൂക്കി വിൽക്കുകയായിരുന്നു.
മരുഭൂയിലെ ഉപയോഗയോഗ്യമല്ലാത്ത സൈനിക കേന്ദ്രം
ഒരു പദ്ധതി ആരംഭിച്ചാൽ അത് അവസാനിപ്പിക്കാൻ കഴിയില്ലെന്നതിന്റെ മകുടോദാഹരണമായിട്ടാണ് ഹെൽമാൻഡിലെ 64,000 ചതുരശ്രയടി വിസ്തീർണ്ണമുള്ള കൺട്രോൾ സെന്റർ സോപ്പ്കോ ചൂണ്ടിക്കാട്ടുന്നത്. അഫ്ഗാനിസ്ഥാനിലെ ഏറ്റവും അപകടം പിടിച്ച മേഖലയായി കണക്കാക്കപ്പെടുന്ന ഹെൽമാൻഡിൽ 2010-ൽ സൈനികരുടെ എണ്ണം വർദ്ധിപ്പിച്ചിരുന്നു. ഇതോടെയാണ് ഇവിടെ ഒരു സൈനിക കേന്ദ്രം പണിയുവാനുള്ള തീരുമാനമായത്.
എന്നാൽ അതിവേഗം പണിപൂർത്തിയാക്കുവാൻ കഴിയില്ല എന്നതുകൊണ്ടുതന്നെ അന്നത്തെ കമാൻഡറും യു എസ് മറൈനിലെ രണ്ട് ജനറൽമാരും ഇതിനോട് വിയോജിപ്പ് പ്രകടിപ്പിക്കുകയായിരുന്നു. അന്ന് അഫ്ഗാൻ പുനരുദ്ധാരണത്തിനുള്ള സ്പെഷ്യൽ ഇൻസ്പെക്ടർ ജനറലായിരുന്ന സോപ്കോയും ഈ പദ്ധതി വേണ്ടെന്ന തീരുമാനത്തിലെത്തിയെങ്കിലും പണി തുടർന്നുകൊണ്ടിരുന്നു. കേന്ദ്രത്തിലേക്കുള്ള റോഡുകളുടെ പണി ഉൾപ്പടെ 36 മില്ല്യൺ ഡോളർ ചെലവാക്കി പണിത ഈ കെട്ടിട സമുച്ചയം ഒരിക്കൽ പോലും ഉപയോഗിച്ചില്ല. പിന്നീട് അഫ്ഗാൻ അന്നത്തെ അഫ്ഗാൻ സർക്കാർ തന്നെ ഇത് പൊളിച്ചുമാറ്റുകയും ചെയ്തു.
വിചിത്രമായ സൈനിക യൂണിഫോമിനായി ചെലവാക്കിയത് 28 മില്ല്യൺ ഡോളറിന്റെ അധികതുക
2007-ൽ ആയിരുന്നു അഫ്ഗാൻ സൈനികർക്ക് പുതിയ യൂണിഫോം നടപ്പിലാക്കാൻ തീരുമാനിക്കുന്നത്. അന്നത്തെ അഫ്ഗാൻ പ്രതിരോധ മന്ത്രിയായിരുന്ന വാർഡാക്ക് പറഞ്ഞത് തീർത്തും വ്യത്യസ്തമായ ഒരു യൂണിഫോം പാറ്റേൺ വേണമെന്നായിരുന്നു. കനേഡിയൻ കമ്പനിക്കായായ ഹൈപ്പർ സ്റ്റീല്ത്തിനായിരുന്നു ഇതിന്റെ ഓർഡർ നൽകിയത്. സാധാരണ ഗതിയിൽ 25 മുതൽ 30 ഡോളർ വരെ ചെലവു വരുമായിരുന്ന യൂണിഫോമിന്റെ പ്രത്യേക ഡിസൈൻ മൂലം ചെലവ് 43 മുതൽ 80 ഡോളർ വരെയായി വർദ്ധിച്ചു.
കാടുകളിലെ ഉപയോഗം സാധ്യമാക്കുന്നതിനാണ് പ്രത്യേക ഡിസൈൻ വേണമെന്ന് പറഞ്ഞിരുന്നത്. എന്നാൽ, അഫ്ഗാന്റെ ഭൂമേഖലയിൽ വെറും 2.1 ശതമാനം മാത്രമാണ് കാടുകൾ ഉള്ളത് അതുകൊണ്ടുതന്നെ ഇവ ഉപയോഗിക്കുവാനും കഴിഞ്ഞില്ല. അമേരിക്കൻ ഖജനാവിന് ഇതിനായി അധികമായി ചെലവാക്കേണ്ടി വന്നത് 28 മില്യൺ ഡോളർ ആയിരുന്നു എന്നാണ് സോപ്സ്കോ പറയുന്നത്.
കറുപ്പ് കൃഷി ചെറുക്കാൻ പ്രതിദിനം ചെലവാക്കിയത് 1.5 മില്ല്യൺ ഡോളർ
ലോകത്തിലെ തന്നെ കറുപ്പുകൃഷിയുടെ തലസ്ഥാനമാണ് അഫ്ഗാനിസ്ഥാൻ എന്നത് പൊതുവെ അറിയപ്പെടുന്ന ഒരു കാര്യമാണ്. തീവ്രവാദികളുടേ പ്രധാന സാമ്പത്തിക സ്രോതസ്സുകളിൽ ഒന്നും ഇതുതന്നെയാണ്. അതുകൊണ്ടു തന്നെയാണ് കറുപ്പ് കൃഷി ഇല്ലാതെയാക്കണമെന്ന് അമേരിക്ക ആഗ്രഹിച്ചതും. 2002 മുതൽ 2018 വരെ കറുപ്പു കൃഷി കണ്ടെത്തി നശിപ്പിക്കുന്നതിനും ഇതിനു പുറകിലുള്ളവരെ കണ്ടെത്തുന്നതിനും പ്രതിദിനം ഒന്നര മില്യൺ ഡോളർ ചെലവഴിച്ചതായാണ് സിഗാർ റിപ്പോർട്ടിൽ പറയുന്നത്.എന്നാൽ, 2017-ലെ കറുപ്പുദ്പാനദം 2002 ൽ ഉണ്ടായിരുന്നതിന്റെ നാലിരട്ടിയായി ഉയർന്നിരുന്നു എന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
പണിതീരാത്ത റോഡുകൾക്കായി ചെലവാക്കിയത് 249 മില്ല്യൺ ഡോളർ
വിവിധ സ്രോതസ്സുകളിൽ നിന്നുള്ള സംഭാവനകളും ധനസഹായവും സ്വരൂപിച്ച് അഫ്ഗാനു ചുറ്റുമായി ഒരു റിങ് റോഡ് നിർമ്മിക്കാനുള്ള പദ്ധതികളിൽ ഒന്നാണ് മറ്റൊരു വെള്ളാനയായി മാറിയത്. ഇതിൽ ഖൈസർ പട്ടണത്തിനും ലാമൻ പട്ടണത്തിനും ഇടയിലുള്ള 233 കിലോമീറ്റർ ദൂരം പൂർത്തിയാക്കിയപ്പോൾ തന്നെ 249 മില്ല്യൺ ഡോളർ ചെലവായി. മൊത്തം റോഡിന്റെ 15 ശതമാനം മാത്രമാണ് പണി തീർത്തത്. 2014 മാർച്ചിനു ശേഷം ഈ റോഡ് പണി ഉപേക്ഷിക്കുകയും ചെയ്തു.
തുറന്നു പ്രവർത്തിക്കാത്ത ഹോട്ടൽ നിർമ്മാണത്തിന്റെ ചെലവ് 85 മില്ല്യൺ ഡോളർ
കാബൂളിലെ അമേരിക്കൻ എംബസിയോട് ചേർന്ന് ഒരു ഹോട്ടലും അപ്പാർട്ട്മെന്റ് കോംപ്ലക്സും പണിയുവാൻ തീരുമാനിച്ചു. അമേരിക്കൻ സർക്കാർ ഇതിനായി വായ്പ നൽകിയത് 85 മില്ല്യൺ ഡോളറായിരുന്നു. ഈ കെട്ടിടം ഇതുവരെ പണിപൂർത്തിയാക്കുവാനോ പ്രവർത്തിപ്പിക്കുവാനോ കഴിഞ്ഞിട്ടില്ല. അതിനുപുറമേ, ഇപ്പോൾ അഫ്ഗാൻ വിട്ടൊഴിയുന്നതിനു തൊട്ടുമുൻപ് വരെ ഈ കെട്ടിടത്തിന്റെ സുരക്ഷയൊരുക്കാൻ അമേരിക്കൻ സർക്കാരായിരുന്നു പണം ചെലവഴിച്ചിരുന്നത്.
മെഡിറ്ററേനിയൻ കടലിലെ ആരോഗ്യ കേന്ദ്രം
അഫ്ഗാനിസ്ഥാനിലെ പൊതു ആരോഗ്യരംഗം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 510 പ്രൊജക്ടുകൾക്കായിരുന്നു അമേരിക്ക ധനസഹായം നൽകിയിരുന്നത്. എന്നാൽ, അതിൽ പതിമൂന്നെണ്ണം അഫ്ഗാൻ അതിർത്തിയിലല്ല എന്നാണ് പിന്നീട് കണ്ടെത്തിയത്. മറ്റൊന്ന് മെഡിറ്ററേനിയൻ ദ്വീപിലെ ആൾത്താമസമില്ലാത്ത ഒരു ദ്വീപിലും.189 ആരോഗ്യ കേന്ദ്രങ്ങൾക്ക് കെട്ടിടം പോലും ഇതുവരെ നിർമ്മിച്ചിട്ടില്ല. ഇതിനായി ചെലവഴിച്ച പണമെല്ലാം എവിടെപോയി എന്നാണ് ഇപ്പോൾ അന്വേഷിക്കുന്നത്.
കൂടുതൽ വിശദമായി അന്വേഷിച്ച സമിതി പറയുന്നത് വികസനത്തിനായി ചെലവഴിച്ച തുകയിൽ വലിയൊരു തുക അമേരിക്കൻ താത്പര്യങ്ങൾ സംരക്ഷിക്കാനാണ് ഉപയോഗിച്ചത് എന്നാണ്. ഉദാഹരണത്തിന് ഇറാഖിലെ ഓപ്പറേഷനുകൾക്ക് വേണ്ടി പെന്റഗൺ രൂപം കൊടുത്ത ടാസ്ക് ഫോഴ്സ് ഫോർ ബിസിനസ്സ് സ്റ്റെബിലിറ്റി ഓപ്പറേഷൻസ് 2009-ൽ അഫ്ഗാനിസ്ഥാനിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചിരുന്നു. ഇവരുടെ പ്രവർത്തനങ്ങൾക്ക് മാത്രമായി 823 മില്ല്യൺ ചെലവായതായി കണക്കാക്കുന്നു.
89 കരാറുകൾ നൽകിയതിൽ 35.1 മില്യൺ മൂല്യമുള്ള 7 കരാറുകൾ നൽകിയത് ഈ സ്ഥാപനത്തിലെ മുൻ ജീവനക്കാരുടെ കമ്പനികൾക്കായിരുന്നു എന്ന് അന്വേഷണത്തിൽ കണ്ടെത്തി. വിവിധ വ്യാവസായിക വാണിജ്യ മേഖലകളിലെ വികസനത്തിനായി രൂപം കൊണ്ട പദ്ധതികളിലും പെന്റഗണിന്റെ ആശ്രിതർക്കാണ് കൂടുതൽ മെച്ചം ലഭിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. അഴിമതിയായി ചുരുങ്ങിയത് 19 ബില്ല്യൺ ഡോളറെങ്കിലും കൈമറിഞ്ഞതായാണ് കണക്കാക്കുന്നത്.
അമേരിക്കയുടെ സാന്നിദ്ധ്യം ഒരുപക്ഷെ അഫ്ഗാൻ ജനതയെ സ്വാധീനിക്കാതിരുന്നത് ഇതുപോലുള്ള പണിതീരാത്ത പദ്ധതികളുടേ അഴിമതിക്കഥകളാകാം എന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. പൊതുജനങ്ങളുടേ ഭാഗത്തുനിന്നും താലിബാന് കാര്യമായ എതിർപ്പ് നേരിടേണ്ടി വരാഞ്ഞതും ഈ അഴിമതിക്കഥകൾ കാരണമാകാം എന്നും പറയപ്പെടുന്നു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്