രാത്രിയിൽ കിടന്നുറങ്ങുമ്പോൾ കട്ടിലോടെ പൊങ്ങി പറക്കും; താഴെ നിലയിലിറങ്ങിയാൽ അദൃശ്യമായ തണുത്ത സ്പർശനം; അദൃശ്യരായ ആത്മാക്കളുടേ സാന്നിദ്ധ്യം ഭയപ്പെടുത്തും; ഹിറ്റ് ഹോളിവുഡ് ഹൊറർ സിനിമകൾക്ക് പ്രചോദനം; ബ്രിട്ടണിലെ ആ പ്രേതഭവനം വിൽപനയ്ക്ക്
രവികുമാർ അമ്പാടി
അമേരിക്കയിലെ ന്യു ഇംഗ്ലണ്ട് മേഖലയിലെ ഒരു സംസ്ഥാനമാണ് റോഡ് ഐലൻഡ്. സംസ്ഥാനത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും വൻകരയിൽ തന്നെയാണ് സ്ഥിതിചെയ്യുന്നതെങ്കിലും തൊട്ടടുത്തുള്ള ദ്വീപിന്റെ പേരിലാണ് ഇത് അറിയപ്പെടുന്നത്. ഡച്ച് സഞ്ചാരിയായ അഡ്രിയാൻ ബ്ലോക്ക് 1625-ൽ ഇതുവഴി കടൽ മാർഗ്ഗം സഞ്ചരിക്കുകയുണ്ടായി. അന്ന് കണ്ടെത്തിയ ചുവന്ന ദ്വീപിനെ കുറിച്ച് അദ്ദേഹം തന്റെ യാത്രാവിവരണത്തിൽ എഴുതിയിട്ടുമുണ്ട്. ചുവന്ന ദ്വീപ് എന്ന അർത്ഥത്തിലുള്ള റോഡ്സ് ഐലൻഡ് എന്ന പേരുവന്നതും അങ്ങനെയാണെന്ന് കരുതപ്പെടുന്നു.
പ്രേതകഥകൾ ഉറങ്ങുന്ന റോഡ്സ് ഐലണ്ട്
ഇന്ത്യയിലെ ഏതൊരു ഗ്രാമത്തേയും പോലെ നിരവധി ഐതിഹ്യങ്ങളും മുത്തശ്ശിക്കഥകളും നാടോടിക്കഥകളും ഉറങ്ങുന്ന മണ്ണണ്ണാണ് റോഡ്സ് ഐലണ്ടിലേതും. എന്നാൽ അവയിൽ മിക്കതും തികച്ചും പേടിപ്പെടുത്തന്ന കഥകളാണെന്നതാണ് വ്യത്യാസം. ഭീമൻ നീരാളി മുതൽ നഖം നീട്ടിവളർത്തിയെത്തുന്ന ഫിംഗർനെയിൽ ഫ്രെഢി എന്ന ക്രൂരൻ വരെ നിരവധി കഥകൾ ഇന്നും പ്രചാരത്തിലുണ്ട്. അവയിൽ ഏറെ പ്രധാനപ്പെട്ട ഒന്നാണ് മേഴ്സി ബ്രൗൺ എന്ന രക്തരക്ഷസ്സിന്റെ കഥ.
1892-ൽ മരണമടഞ്ഞ 19 വയസ്സുകാരിയായ ഒരുപെൺകുട്ടിയാണത്രെ രക്തരക്ഷസ്സായി മാറിയത്. ക്ഷയരോഗം ബാധിച്ചതിനെ തുടർന്നായിരുന്നു മേഴ്സി മരണമടഞ്ഞത്. അതിനെ തുടർന്ന് മേഴ്സിയുടെ അമ്മയും ഇതേരോഗത്താൽ മരണമടഞ്ഞു. അന്ന് ക്ഷയരോഗത്തെ കുറിച്ച് അധികം അറിവുകൾ ഇല്ലാതിരുന്ന കാലം. ഏതോ ദൈവകോപം എന്നായിരുന്നു മേഴ്സിയുടെ കുടുംബം വിശ്വസിച്ചത്. അധികം വൈകാതെ കുടുംബത്തിലെ മൂന്ന് സ്ത്രീകൾ കൂടി സമാനമായ സാഹചര്യത്തിൽ മരണമടഞ്ഞപ്പോൾ നാട്ടിലാകെ ഭയം കനക്കുവാൻ തുടങ്ങി.
മേഴ്സിയുടെ സഹോദരനും രോഗം പിടിപെട്ടപ്പോൾ ജനം ഇളകി. മേഴ്സി ഒരു ദുർമന്ത്രവാദിയായിരുന്നു എന്നും അവളുടേ പ്രവർത്തികളാണ് ഇത്തരത്തിലുള്ള രോഗങ്ങൾ കൊണ്ടുവരുന്നതെന്നുമായിരുന്നു അവർ ആരോപിച്ചത്. കുടുംബത്തിലെ മരണമടഞ്ഞ അംഗങ്ങളെ അടക്കിയ കല്ലറകളിൽനിന്നും എല്ലാവരേയും നീക്കം ചെയ്യണമെന്ന ആവശ്യം ശക്തിയായി ഉയർന്നു. ബാക്കിയുള്ള മൃതദേഹാവശിഷ്ടങ്ങൾ കത്തിച്ചുകളയണം എന്നായിരുന്നു അവരുടെ ആവശ്യം.
ജനങ്ങളുടേ ആവശ്യത്തിനു ശക്തി വർദ്ധിച്ചതോടെ മേഴ്സിയുടെ പിതാവ് ജോർജ്ജ് ബ്രൗൺ അതിനു വഴങ്ങി. അധികാരികളുടെ അനുമതിയോടെ കല്ലറകൾ പൊളിച്ചു. മേഴ്സിയുടെ സഹോദരി മേരിയുടെ മൃതദേഹം ഏതാണ്ട് അഴുകാൻ തുടങ്ങിയിരുന്നു. അവളുടെ അമ്മയുടെ മൃതദേഹം പൂർണ്ണമായും അഴുകിയിരുന്നു. എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് മേഴ്സിയുടെ മൃതദേഹത്തിനു മാത്രം യാതൊരു കോട്ടവും തട്ടിയിരുന്നില്ലത്രെ. മൃതദേഹം കീറി മുറിച്ച ജോർജ്ജ് കണ്ടത് അപ്പോഴും മിടിക്കുന്ന ഹൃദയമായിരുന്നത്രെ!
ഹൃദയത്തിനുള്ളിൽ ചുടു രക്തവുമുണ്ടായിരുന്നു എന്ന വാർത്ത പരന്നതോടെ മേഴ്സി ഒരു രക്തരക്ഷസാണെന്ന് എല്ലാവരും കരുതാൻ തുടങ്ങി. മിടിക്കുന്ന ഹൃദയം അതുപോലെ തന്നെ ആളിക്കത്തുന്ന അഗ്നികുണ്ഡത്തിലേക്ക് വലിച്ചെറിയുകയായിരുന്നു. എന്നിരുന്നാലും മേഴ്സിയുടെ ശക്തി പൂർണ്ണമായും നശിച്ചിട്ടില്ലെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇന്നും അവളെ ആദ്യം അടക്കിയ സെമിത്തേരിയിലെ കല്ലറയ്ക്ക് മുന്നിൽ അവളുടെ ആത്മാവിന്റെ സാന്നിദ്ധ്യം ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.
ഇതുപോലെ നിരവധി പ്രേതകഥകളാണ് ഇന്നും ഇവിടത്തുകാരുടെ മനസ്സിലുള്ളത്. എന്നാൽ അവയിലൊക്കെ പ്രധാനമായ ഒന്ന് ഇവിടത്തെ ഒരു പ്രേതഭവനത്തെ കുറിച്ചുള്ളതാണ്. ഒരൊറ്റ വാരാന്ത്യത്തിൽ മാത്രം 41.5 ഡോളർ കളക്ഷൻ നേടിയ കൺജ്യുറിങ് എന്ന സിനിമ ഉൾപ്പടെ നിരവധി ഹോളിവുഡ് സിനിമകൾക്ക് ആധാരമായ സംഭവ പരമ്പരകൾ നടന്ന സ്ഥലമാണിത് എന്നാണ് പറയപ്പെടുന്നത്. 2013-ൽ ഇറങ്ങിയ ഈ സിനിമയുടെ വൻവിജയത്തെ തുടർന്ന് കോൺജ്യൂറിങ് പാർട്ട് 2, ദി നൺ, അന്നബെല്ലെ കം ഹോം തുടങ്ങി ഏഴോളം ചിത്രങ്ങളാണ് ഈ ബംഗ്ലാവിൽ വിവിധ കാലഘട്ടങ്ങളിൽ താമസിച്ചിരുന്നവരുടെ അനുഭവങ്ങ്ളെ അടിസ്ഥാനമാക്കി പുറത്തുവന്നത്.
റോഡ്സിലെ പ്രേതഭവനം
കോൺജ്യൂറിങ് എന്ന സിനിമ സൂപ്പർ ഹിറ്റ് ആയതോടെ കോൺജ്യുറിങ് ഹോം എന്നറിയപ്പെടാൻ തുടങ്ങിയ ഈ ഫം ഹൗസ് സ്ഥിതി ചെയ്യുന്നത് 8.5 ഏക്കർ പുരയിടത്തിലാണ് 14 മുറികളുള്ള ഈ കെട്ടിടത്തിന്റെ മൊത്തം വിസ്തീർണ്ണം 3,109 ചതുരശ്രയടിയും. പതിനെട്ടാം നൂറ്റാണ്ടി പണികഴിപ്പിച്ച ഈ കെട്ടിടത്തിൽ ആരും ഏറെക്കാലം താമസിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. ഇവിടെ, പല കാലങ്ങളിലായി താമസിച്ച പലർക്കും വ്യത്യസ്ത തരത്തിലുള്ള വിചിത്രാനുഭവങ്ങൾ ഉണ്ടായതായി പറയപ്പെടുന്നു.
1736-ൽ കേപ്പ് കോഡ് ശൈലിയിൽ പണികഴിപ്പിച്ച ഈ കെട്ടിടത്തിലെ വിചിത്രാനുഭവങ്ങൾ പക്ഷെ ലോകമാകെ അറിഞ്ഞത് 1970 കളിൽ ഇവിടെ താമസിക്കാൻ എത്തിയ പെറോൺ കുടുംബത്തിന്റെ അനുഭവങ്ങളിൽ നിന്നാണ്. രാത്രികാലങ്ങളിൽ ഉറങ്ങിക്കിടക്കുമ്പോൾ ആരോ ഉയർത്തിയതുപോലെ കട്ടിലുകൾ പൊങ്ങുമായിരുന്നത്രെ! മാത്രമല്ല, ആ സമയം മുറിക്കുള്ളിലാകെ അഴുകിയ മാംസത്തിന്റെ ഗന്ധവും പടരുമായിരുന്നു. കെട്ടിടത്തിന്റെ സെല്ലാറിൽ (ഭൂമിക്കടിയിലെ മുറി) എപ്പോഴും കൊടുംതണുപ്പായിരിക്കും എന്നും പറയപ്പെടുന്നു.
പകൽ സമയത്തും നരിച്ചീറുകൾ പറക്കുന്ന സെല്ലാറിനകത്ത് ആരു കയറിയാലും എവിടെനിന്നെന്നറിയാതെ ഒരു തണുത്ത സ്പർശനം ഏല്ക്കുമത്രെ, ആരോ തോണ്ടി വിളിക്കുന്നതുപോലെ. ഒമ്പതു വർഷം മാത്രമായിരുന്നു പെറോൺ കുടുംബം ഈ വീട്ടിൽ താമസിച്ചത്. ഇതിനിടയിൽ ഈ കുടുംബത്തിലെ ഒരു പെൺകുട്ടിയുടെ ദേഹത്ത് ആത്മാവ് കയറി എന്നാണ് പറയപ്പെടുന്നത്. അന്ന് അസാധാരണ ജീവികളെ കുറിച്ച് പഠനം നടത്തിയിരുന്ന ഡെമെണോളജിസ്റ്റുകളായ എഡ്, ലൊറെയ്ൻ എന്നിവരെ ഈ കുടുംബം വിളിച്ചു വരുത്തിയതായും പറയുന്നു.
പിന്നീട് കോൺജ്യോരിംഗും എന്ന സിനിമയുടെ നിർമ്മാണത്തിൽ ഒരു കൺസൾട്ടന്റായും ഈ ലോറേയ്ൻ പ്രവർത്തിച്ചിരുന്നു. ഇദ്ദേഹമാണ് ഈ കെട്ടിടത്തിന്റെ കഥ പുറം ലോകത്ത് എത്തിച്ചത്. തങ്ങളുടെ പ്രെതാന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങൾ ലോറെയ്നും എഡും രേഖകളാക്കി സൂക്ഷിച്ചിരുന്നു. അതിനെ ആശ്രയിച്ചാണ് കോൺജ്യുറിംഗും മറ്റ് ഏഴു സിനിമകളും ഇറങ്ങിയത്.
ബാത്ത്ഷെബ ഷെർമാൻ എന്ന പ്രതികാരദാഹി
എഡിന്റെയും ലൊറെയ്ന്റെയും അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങൾ ആരംഭിക്കുന്നത് 1812-ൽ റോഡ്സ് ഐലൻഡിൽ ജനിച്ച ബാത്ഷെബ തായെർ എന്ന സ്ത്രീയിൽ നിന്നാണ്. 1844-ൽ ജൂഡ്സൺ ഷെർമാൻ എന്ന ഒരു കർഷകനെ വിവാഹം കഴിച്ചതോടെ ഇവർ ബാത്ത്ഷെബ ഷെർമാൻ ആയി. ജൂഡ്സൺ തന്റെ വീടിനു ചുറ്റുമുള്ള വയലേലകളിൽ കാർഷികവൃത്തിയിൽ ഏർപ്പെട്ടുവന്നപ്പോൾ ബാത്ത്ഷെബ ഒരു കുടുംബിനി ആയി ഒതുങ്ങിക്കൂടുകയായിരുന്നു.
ഏകദേശം 37 വയസ്സുള്ളപ്പോൾ ഇവ്ര് ഹെർബെർട്ട് എന്നൊരു പുത്രന് ജന്മം നൽകിൽ ഇവർക്ക് ഇയാളെ കൂടാതെ മറ്റ് മൂന്നു കുട്ടികൾ കൂടി ഉണ്ടായി എന്നും എന്നാൽ അവരാരും ഏഴു വയസ്സിൽ കൂടുതൽ ജീവിച്ചിരുന്നില്ല എന്നും പറയപ്പെടുന്നുണ്ടെങ്കിലും അതിനുള്ള രേഖകളൊന്നും തന്നെ സെൻസസ് റെക്കോർഡുകളിലില്ല. ഇവർ ഒരു ദുർമന്ത്രവാദിയാണെന്നും സലേം വിച്ച് ഹണ്ടിൽ കൊലചെയ്യപ്പെട്ട ഒരു ദുർമന്ത്രവാദിനിയുടെ ബന്ധുവാണെന്നും പറയപ്പെടുന്നുണ്ടെങ്കിലും അതിനും തെളിവില്ല.
ഒരിക്കൽ ഇവരുടെ വീട്ടിൽ എത്തിയ ഏഴുവയസ്സുള്ള ഒരു കുട്ടിയുടെ മരണത്തോടെയാണ് ബാത്ത്ഷെബ ഒരു ദുർമന്ത്രവാദിനിയാണെന്ന വിശ്വാസത്തിന് ശക്തികൂടിയത്. മരിച്ച കുട്ടിയുടെ തലയോട്ടിയുടെ അടിഭാഗത്തായി കുത്തിയിറക്കിയ ഒരു തയ്യൽ സൂചി കണ്ടെത്തിയിരുന്നു. ഇതോടെ, ചെകുത്താന് ബലി നൽകാൻ ബാത്ത്ഷെബ കുട്ടിയെ കൊല്ലുകയായിരുന്നു എന്ന അഭ്യുഹമുയർന്നു. എന്നാൽ, ഔദ്യോഗിക അന്വേഷണങ്ങളിലൊന്നും അവർ ഒരു കൊലപാതകിയാണെന്ന് തെളിഞ്ഞിരുന്നില്ല.
പിന്നീടും കുറേക്കാലം അവർ ജീവിച്ചിരുന്നു. ദുർമന്ത്രവാദിനി എന്ന പെരുവീണ ഇവരുമായി ആർക്കും അടുപ്പമുണ്ടായിരുന്നില്ല. തന്റെ എഴുപത്തിമൂന്നാംവയസ്സിൽ 1885-ൽ ഇവർ മരണമടൻഞ്ഞു. ആത്മഹത്യയാണെന്നും ദുർമന്ത്രവാദം ചെയ്തു എന്ന് ആരോപിച്ച് നാട്ടുകാർ കൊന്നതാണെന്നും പറയപ്പെടുന്നുണ്ടെങ്കിലും അതിനു തെളിവുകൾ ഒന്നുമില്ല.
റോഡ്സ് ഐലണ്ടിലെ ഹാരിസ്വില്ലി സെമിത്തേരിയിലായിരുന്നു ഇവരെ അടക്കം ചെയ്തത്. മരണമടഞ്ഞതിന്റെ മൂന്നാം നാൾ ഇവർ ഉയർത്തെഴുന്നേറ്റു എന്നാണ് കഥകൾ പറയുന്നത്. പിന്നീട് തന്റെ ഫാം ഹൗസിലെത്തിയ ഇവരുടെ ആത്മാവ് ഇവിടം വിട്ടുപോകാൻ കൂട്ടാക്കിയില്ലത്രെ. പിതാവിന്റെ മരണശേഷം ആത്മാവിന്റെ ശല്യം സഹിക്കാതെ മകൻ വീട് വിറ്റു പോയി എന്നാണ് പറയുന്നത്. അതുമുതൽ ഈ വീട് പലരുടെയും കൈമറിഞ്ഞു. വാങ്ങിയവരാരും തന്നെ അധികനാൾ ഇവിടെ തങ്ങിയിട്ടില്ല. വളരെ വിചിത്രങ്ങളായ അനുഭവങ്ങളാണ് ഇവർക്കൊക്കെ ഉണ്ടായിട്ടുള്ളത്.
എന്നാൽ ഈ വീടിനെ കുറിച്ച് ജനങ്ങൾ കൂടുതലായി അറിയുന്നത് 1971-ൽ ഇതുവാങ്ങി ഇവിടെ താമസമാരംഭിച്ച പെറോൺ കുടുംബത്തിനുണ്ടായ അനുഭവങ്ങളിൽ നിന്നാണ്. ആ കുടുംബത്തിലെ മൂത്ത മകളായിരുന്ന ആൻഡ്രിയ പെറോൺ 2013-ൽ യു എസ് എ ടുഡേയ്ക്ക് നൽകിയ ഒരു അഭിമുഖത്തിലാണ് വിചിത്രമായ കാര്യങ്ങൾ വെളിപ്പെടുത്തിയത്. മറ്റു പലർക്കും ഉണ്ടായതുപോലെ രാതിസമയം കട്ടിലുകൾ മുറിക്കുള്ളിൽ ഉയർന്ന് പൊങ്ങുമെന്നും അപ്പോൾ മുറിയിലാകെ ചീഞ്ഞ മാംസത്തിന്റെ ഗന്ധം ഉണ്ടാകുമെന്നും അവർ പറഞ്ഞു.
ആൻഡ്രിയ പെറോണിന്റെ വെളിപ്പെടുത്തലുകൾ
1971 ജനുവരി മുതൽ 1980 അവസാനം വരെയായിരുന്നു തന്റെ കുടുംബം 14 മുറികളുള്ള ആ ഫാം ഹൗസിൽ താമസിച്ചിരുന്നതെന്ന് അവർ വെളിപ്പെടുത്തുന്നു. ആ വീട്ടിൽ ഒന്നിലധികം ആത്മാക്കൾ ഉണ്ടെന്നും എന്നാൽ അവയിൽ പലതും നിരുപദ്രവകാരികളാണെന്നുമായിരുന്നു അവർ പറഞ്ഞത്. എന്നാൽ ബാത്ത്ഷെബയുടെതുപോലെ ചില കോപിഷ്ഠരായ ആത്മാക്കളുമവിടെ ഉണ്ടത്രെ! ഇപ്പോഴും ആ വീടിന്റെ ഉടമയായിട്ടാണ് ബാത്ത്ഷെബയുടെ ആത്മാവ് സ്വയം കണക്കാക്കുന്നതെന്നും അതുകൊണ്ടു തന്നെ അവരുടെ ആക്രമണങ്ങൾ ഏറെ ഏൽക്കേണ്ടി വന്നത് തന്റെ അമ്മയ്ക്കായിരുന്നു എന്നും അവർ പറയുന്നു.
ആത്മാക്കളുടെ സാന്നിദ്ധ്യമുണ്ടാകുമ്പോൾ മുറിക്കുള്ളിലാകെ അഴുകിയ മാംസത്തിന്റെ ഗന്ധം പടരും. ഒട്ടു മിക്ക ദിവസങ്ങളിലും തങ്ങൾക്ക് ഈ അനുഭവം ഉണ്ടായിട്ടുണ്ടെന്നാണ് ആൻഡ്രിയ പറഞ്ഞത്. അതുപോലെ വീടിന്റെ ഏറ്റവും താഴത്തെ നില വൃത്തികേടായി കിടക്കുന്നതിനാൽ അവിടെ ആരും പോകാറില്ലായിരുന്നു എന്നും അവർ പറഞ്ഞു. സദാസമയവും അന്ധകാരം മൂടിക്കിടക്കുന്ന ആ ഭൂഗർഭ അറയിൽ പകൽ സമയത്തുപോലും നരിച്ചീറുകളുടെ ചിറകടി ശബ്ദം കേൾക്കാം. മാത്രമല്ല അവിടെ എപ്പോഴും അഴുകിയ മാംസത്തിന്റെ ഗന്ധമായിരിക്കും.
പ്രേതാത്മാക്കൾ കുടിയിരിക്കുന്നത് ആ ഭൂഗർഭ അറയിലാണത്രെ. അതുകൊണ്ടുതന്നെ കുടുംബാംഗങ്ങൾ ആരും അങ്ങോട്ട് പോകാറില്ല. എന്നാൽ, ഒന്നുരണ്ടു തവണ തന്റെ പിതാവിനെ അവിടെ പോകേണ്ടതായി വന്നു. മുറികളിൽ ചൂടുപിടിപ്പിക്കുന്ന സംവിധാനം തകരാറിലായതിനാൽ അത് ശരിയാക്കുവാനായിരുന്നു അയാൾ അവിടെ പോയത്. അപ്പോഴെല്ലം ഒരു അദൃശ്യ സ്പർശം അദ്ദേഹത്തിന് അനുഭവിക്കേണ്ടതായി വന്നുവത്രെ! തണുത്ത കൈകൾകൊണ്ടുള്ള മൃദുവായ സ്പർശനമായിരുന്നു അതെന്നും അവർ പറയുന്നു.
പ്രേതഭവനം വിൽപനയ്ക്ക്
റോഡ്സ് ഐലണ്ടിലെ ഈ പ്രേതഭവനം ഏറ്റവും അവസാനം വിറ്റത് 2019-ൽ ആയിരുന്നു. 4,39,000 ഡോളറിനായിരുന്നു അന്ന് ഇത് വിറ്റത്. പ്രേതങ്ങൾ പോലെയുള്ള പ്രതിഭാസങ്ങളെ കുറിച്ച് പഠനം നടത്തുന്ന ജെന്നിഫറും കോറി ഹീൻസെനുമാണ് ഇത് അവസാനമായി വാങ്ങിയത്. ഇവർ നിരവധി ഈവന്റുകൾ ഇതിനകത്ത് സംഘടിപ്പിക്കുകയുണ്ടായി. മാത്രമല്ല പ്രേതാന്വേഷണ കുതുഹികളായവർക്ക് രാത്രി തങ്ങുവാൻ മുറികൾ വാടകയ്ക്ക് നൽകാറുമുണ്ടായിരുന്നു എന്ന് വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്യുന്നു. അങ്ങനെ ഇവിടെ താമസിക്കാൻ എത്തിയവർക്കും നിരവധി വിചിത്രാനുഭവങ്ങൾ ഉണ്ടായതായി പറയപ്പെടുന്നു.
ഇപ്പോളിതാ ഈ വീട് വീണ്ടും വിലയ്ക്ക് വെച്ചിരിക്കുന്നു. പ്രേതങ്ങളോടൊപ്പം സഹവസിക്കുവാൻ ഇഷ്ടമുള്ളവർക്ക് ഇത് 1.2 മില്ല്യൺ ഡോളർ നൽകി സ്വന്തമാക്കാം. റിയൽ എസ്റ്റേറ്റ് ഏജന്റുമാരായ മോട്ട് ആൻഡ് ചേസ് സോത്ബിയുടെ ഇന്റർനാഷണൽ റിയല്റ്റി എന്ന സ്ഥാപനമാണ് ഇത് വിൽക്കുവാൻ വെച്ചിരിക്കുന്നത്. അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ പ്രേതഭവനമാണിതെന്നാണ് അവർ പരസ്യത്തിൽ പറയുന്നത്. 8.5 ഏക്കർ സ്ഥലത്ത് നിൽക്കുന്ന ഈ കെട്ടിടത്തിൽ 14 മുറികളാണുള്ളത്. ഇതിനുപുറമേയാണ് പ്രേതങ്ങളുറങ്ങുന്ന ഭൂഗർഭ അറ.
ഇവിടെ നടന്ന സംഭവങ്ങളെ ആസ്പദമാക്കി ഏഴോളം ഹിറ്റ് ചിത്രങ്ങൾ പിറന്നെങ്കിലും അവയിൽ ഒന്നുപോലും ഇവിടെ വെച്ച് ചിത്രീകരിച്ചിട്ടില്ല എന്നതാണ് രസകരം. അന്ധവിശ്വാസങ്ങൾ ഏറെയുള്ള സിനിമാലോകത്ത് പ്രേതപ്പെടിയും കൂടുതലാണ് എന്നതുതന്നെയാണ് കാരണം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്