ആശുപത്രി കിടക്കകൾക്കും ഓക്സിജൻ സപ്പോർട്ടിനും ആംബുലൻസിനുമായി നെട്ടോട്ടം; ഉയരുന്ന മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടാത്ത മരണങ്ങളും; രാവും പകലും ശ്മശാനങ്ങൾ പ്രവർത്തിച്ചിട്ടും ബന്ധുക്കൾക്ക് മണിക്കൂറുകളുടെ കാത്തിരിപ്പ്; കോവിഡ് രണ്ടാംതരംഗ സുനാമിയിൽ ഇന്ത്യൻ നഗരങ്ങൾ ഉലയുന്നത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: കോവിഡ് 19 രണ്ടാം തരംഗം കൊടുങ്കാറ്റ് പോലെ ഇന്ത്യയിൽ ആഞ്ഞടിച്ചുവെന്നാണ് ചൊവ്വാഴ്ച പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. കൊറോണയ്ക്കെതിരായ പോരാട്ടത്തെ നമ്മൾ അതിജീവിക്കുമെന്നും. എന്നിരുന്നാലും ഇതിനിടയിൽ സംഭവിക്കുന്ന ദുരിതങ്ങൾ കാണാതെ വയ്യ. അന്താരാഷ്ട്ര മാധ്യമങ്ങളും ഇന്ത്യയിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നു. അമേരിക്കയ്ക്ക് ശേഷം രണ്ടാം സ്ഥാനത്താണ് കോവിഡ് കേസുകളുടെ എണ്ണത്തിൽ ഇന്ത്യയുടെ സ്ഥാനം. അതുകൊണ്ട് തന്നെ കോവിഡ് രണ്ടാംതരംഗത്തിന്റെ ആഘാതം കുറച്ചുകാണാൻ കഴിയില്ല.
രണ്ടാം തരംഗത്തിൽ രാജ്യം നേരിടുന്ന പ്രതിസന്ധികൾ പലതാണ്. അതിൽ ഒന്ന് ഓക്സിജൻ ക്ഷാമമാണ്. ബിബിസി റിപ്പോർട്ട് പ്രകാരം യുപിയിലെ റോബേർട്സ് ഗഞ്ചിൽ നടന്ന ഒരുസംഭവം ഇങ്ങനെ: 58 കാരിയായ രാജേശ്വരി ദേവി കോവിഡ് ആശുപത്രിയിൽ ഒരുകിടക്കയ്ക്കും ആംബുലൻസിനും ഓക്സിജൻ സപ്പോർട്ടിനും വേണ്ടി കാത്തിരുന്നത് രണ്ടുദിവസമാണ്. ഏപ്രിൽ 16 ന് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കാര്യങ്ങൾ വഷളായി. രാജേശ്വരിക്ക് ക്രോണിക് ന്യൂമോണിയ പിടിപെട്ടിരുന്നു. കോവിഡ് റിപ്പോർട്ട് കിട്ടാത്തതുകൊണ്ട് ആശുപത്രി അധികൃതർ അഡ്മിറ്റ് ചെയ്യാൻ വിസമ്മതിച്ചു. എമർജൻസി മുറിയിൽ 36 മണിക്കൂർ ഓക്സിജൻ സപ്പോർട്ടോടെ കഴിഞ്ഞപ്പോൾ ജീവനക്കാർ പറഞ്ഞു ഓക്്സിജൻ തീരുകയാണ്. അമ്മയെ വേറെ വലിയ ആശുപത്രിയിലേക്ക് കൊണ്ടുപോകണം. എന്നാൽ, അവിടെ ആംബുലൻസ് ഉണ്ടായിരുന്നില്ല.
ശരണം കെട്ട കുടുംബം അവരുടെ കാറിൽ തന്നെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഒരുരാഷ്ട്രീയക്കാരന്റെ ഇടപെടലോടെയാണ് ആശുപത്രിയിൽ ബെഡ് കിട്ടിയത്. എന്നാൽ, കാറിൽ വച്ച് ഓക്സിജൻ സപ്പോർട്ട് നൽകാനായില്ല. ഞായറാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് ഏതാനും മിനിറ്റുകൾക്ക് മുമ്പ് രാജേശരി ദേവി മരിച്ചു. സമയത്ത് ചികിത്സ നൽകിയിരുന്നെങ്കിൽ തന്റെ അമ്മ രക്ഷപ്പെട്ടേനെ എന്നാണ് മകൻ ആഷിഷ് അഗ്രഹാരി കരഞ്ഞുകൊണ്ട് പറയുന്നത്.
ഇത്തരത്തിൽ, ഹൃദയഭേദകമായ പല സംഭവങ്ങളും ചില സംസ്ഥാനങ്ങളിൽ നിന്ന് വരുന്നുണ്ട്. രാജ്യത്തെ മരണനിരക്കിന്റെ തോത് കുറവാണെങ്കിലും, രണ്ടാം തരംഗം കൂടുതൽ തീവ്രമാണെന്നതാണ് വ്യാപനത്തിന് കാരണം. ഡോക്ടർമാർ അടക്കമുള്ള ആരോഗ്യപ്രവർത്തകരും ഈ സാഹചര്യത്തെ നേരിടാൻ വല്ലാതെ വിഷമിക്കുകയാണ്. രോഗികളുടെ എണ്ണമേറുന്നു. അതനുസരിച്ച് എല്ലാവർക്കും ചികിത്സ നൽകാൻ കഴിയാത്ത ദുരവസ്ഥ.
രണ്ടാം തരംഗം യുവാക്കളെയും കുട്ടികളെയും കൂടി പിടികൂടുന്നു
ഒന്നാം തരംഗത്തെ അപേക്ഷിച്ച് രണ്ടാം തരംഗത്തിൽ ആരോഗ്യ പ്രവർത്തകർ ശ്രദ്ധിച്ച കാര്യം കൊറോണ യുവാക്കളെയും കുട്ടികളെയും കൂടി പിടികൂടുന്നുവെന്നതാണ്. ഡൽഹിയിൽ പുതിയ രോഗികളിൽ മൂന്നിൽ രണ്ട് പേരും 45 വയസിന് താഴെയുള്ളവരെന്ന് ഡോക്ടർമാർ പറയുന്നു. അതേസമയം, മുംബൈയിലാകട്ടെ 12 മുതൽ 15 വയസ് വരെ പ്രായമുള്ള കുട്ടികളും രോഗബാധിതരാകുന്നു. ആദ്യതരംഗത്തിൽ കുട്ടികളെ അങ്ങനെ അഡ്മിറ്റ് ചെയ്തിരുന്നില്ല. ഗുജറാത്തിലെ ഒരാശുപത്രിയിൽ ഇതാദ്യമായി പീഡിയാട്രിക് കൊറോണവൈറസ് വാർഡ് തുടങ്ങി.
ജോലി ചെയ്യാൻ പുറത്തുപോവുകയും പുറത്തുനിന്ന് ഭക്ഷണം കഴിക്കുകയും ഒക്കെ ചെയ്യുന്നതാവാം 45 ന് താഴെയുള്ളവരെ കോവിഡ് പിടികൂടാൻ കാരണമെന്ന് ഒരുവിഭാഗം വിദഗ്ദ്ധർ പറയുന്നുണ്ടെങ്കിലും, കൃത്യമായ തെളിവില്ല. ബെംഗളൂരുവിൽ ഏപ്രിൽ ആദ്യവാരം, നാൽപതിന് താഴെയുള്ളവരിലാണ് 58 ശതമാനം രോഗബാധ. കഴിഞ്ഞ വർഷം ഇത് 46 ശതമാനമായിരുന്നു. മഹാരാഷ്ട്രയിൽ 60 ശതമാനം സാമ്പിളുകളിൽ കണ്ടെത്തിയ ഡബിൾ മ്യൂട്ടന്റ് വൈറസ് വകഭേദകമാകാം 45 ന് താഴെയുള്ളവർക്ക് രോഗബാധയ്ക്ക് കാരണമെന്നും പറയുന്നു.
കേസുകൾ കുതിച്ചുയരാൻ കാരണം അന്വേഷിച്ചാൽ
പൊതുവെ പറയപ്പെടുന്ന കാരണങ്ങൾ ഇവയാണ്: മാസ്ക് ധരിക്കാതിരിക്കൽ, സാമൂഹിക അകലം സൂക്ഷിക്കാതിരിക്കൽ, തിരഞ്ഞെടുപ്പ് റാലികൾക്കും, ക്രിക്കറ്റ് മത്സരങ്ങൾക്കും, മതാഘോഷങ്ങൾക്കും ഒത്തുകൂടിയ ജനക്കൂട്ടം. കഴിഞ്ഞ ജൂണിൽ, 11,000 കേസുകളായിരുന്നെങ്കിൽ, ഓരോദിവസവും 35,000 കേസുകൾ വീതം ശരാശരി കൂടി.ഫെബ്രുവരി 10 ന് രണ്ടാം തരംഗത്തിന്റെ തുടക്കത്തിൽ 11,000 കേസുകൾ. അടുത്ത 50 ദിവസം, ദിവസേന ശരാശരി 22,000 കേസുകൾ. എന്നാൽ, പിന്നീടുള്ള 10 ദിവസം അത് ദിനംപ്രതി ശരാശരി 89,800 ലേക്ക് ഉയർന്നു,
ഫെബ്രുവരി ആദ്യം തന്നെ സൂചനകൾ വന്നിരുന്നുവെങ്കിലും കാര്യമായി എടുത്തില്ല എന്നത് വീഴ്ചയായി ചില ആരോഗ്യ വിദഗ്ദ്ധർ പറയുന്നു. അന്ന് കരുതലെടുത്തിരുന്നെങ്കിൽ ഇപ്പോഴത്തെ സുനാമി ഒഴിവാക്കാമായിരുന്നു. കാര്യങ്ങൾ സാധാരണ നിലയിലേക്ക് നീങ്ങിയെന്ന തെറ്റിദ്ധാരണ മിക്കവർക്കും ഉണ്ടായി. അതുകൊണ്ട് തന്നെ ഉദ്യോഗസ്ഥരും സാധാരണക്കാരുമൊക്കെ രണ്ടാം തരംഗം തടയുന്നതിന് കുറിച്ച് ജാഗരൂകരായില്ല. തിരഞ്ഞെടുപ്പ് റാലികൾ ഓർക്കുക.
ആശുപത്രികളിൽ കിടക്കകൾ ഒഴിവില്ല
രാജ്യത്തെ പല നഗരങ്ങളും നേരിടുന്ന പ്രശ്നം കിടക്കകളുടെ വലിയ കുറവാണ്. സോഷ്യൽ മീഡിയയിൽ സഹായം അഭ്യർത്ഥിച്ചുള്ള പോസ്റ്റുകൾ തന്നെ ഉദാഹരണം. കൃത്യ സമയത്ത് ചികിത്സ കിട്ടാത്തത് മൂലം ആളുകൾ മരിച്ചതായ വാർത്തകൾ കേൾക്കേണ്ടി വരുന്നു. പല സംസ്ഥാനങ്ങളും പുതിയ സൗകര്യങ്ങൾ ഒരുക്കുന്നുണ്ടെങ്കിലും, കേസുകളുടെ എണ്ണം കൂടുന്നതനുസരിച്ച് കിടക്കകൾ ഒരുക്കുക വലിയ വെല്ലുവിളിയായി തുടരുന്നു. ഡൽഹി, മുംബൈ, അഹമ്മദബാദ്, എന്നീ നഗരങ്ങളിലെല്ലാം ആശുപത്രി ബെഡ്ഡുകൾ കിട്ടാനില്ല. ലക്നൗ, ഭോപ്പാൽ, കൊൽക്കത്ത, അലഹബാദ്, സൂറത്ത് ഇവിടെയൊക്കെ സ്ഥിതി സമാനം. ഇടക്കാലത്ത് കേസുകൾ കുറഞ്ഞ സമയത്ത് സൗകര്യങ്ങൾ കൂട്ടിയിരുന്നെങ്കിൽ ഈ സ്ഥിതിവിശേഷം ഉണ്ടാവുമായിരുന്നില്ല.
ആദ്യതരംഗത്തിൽ നിന്ന് വേണ്ട പാഠങ്ങൾ പഠിച്ചില്ല. ആദ്യതരംഗത്തിൽ തന്നെ പല ആശുപത്രികളിലും ബെഡ്ഡുകളുടെ കുറവ് അനുഭവപ്പെട്ടിരുന്നു. രണ്ടാം തരംഗത്തിനായി തയ്യാറെടുക്കാൻ ഇത് മതിയായ കാരണമായിരുന്നു. കേന്ദ്ര സർക്കാരും സംസ്ഥാനങ്ങളും തമ്മിൽ ഓക്സിജനും, മരുന്നുകളും വിതരണം ചെയ്യുന്നകാര്യത്തിൽ വേണ്ട രീതിയിലുള്ള ഏകോപനം ഇല്ലെന്നും ചില ആരോഗ്യ വിദഗ്ദ്ധർ പറയുന്നു.
ഐസിയു ബെഡ്ഡുകളും കിട്ടാനില്ല
ഏതാനും ഐസിയു ബെഡ്ഡുകൾ മാത്രമാണ് നിരവധി നഗരങ്ങളിൽ അവേശഷിക്കുന്നത്. ഹോട്ടലുകളിലും സ്റ്റേഡിയങ്ങളിലും അധിക സൗകര്യങ്ങൾ ഒരുക്കാൻ തിരക്കിട്ട ശ്രമമാണ്. വെറുതെ ബെഡ്ഡുകൾ ഒരുക്കിയാൽ മതിയാവില്ല. ഓക്സിജൻ സപ്പോർട്ട് കൊടുക്കണം. അത് നോക്കാൻ അധിക ഡോക്ടർമാരും നവ്സുമാരും വേണം. ചുരുങ്ങിയ സമയത്തിനുള്ളിൽ ഇതെല്ലാം ഒരുക്കുക ശ്രമകരവും
രാത്രിയും പകലും പ്രവർത്തിച്ച് ശ്മശാനങ്ങൾ
രണ്ടാം തരംഗത്തിൽ ആദ്യതരംഗത്തെ അപേക്ഷിച്ച് മരണസംഖ്യ ഉയർന്നതായി അനൗദ്യോഗിക റിപ്പോർട്ടുകൾ പറയുന്നു. തിങ്കളാഴ്ച 1,761 മരണങ്ങളാണ് രേഖപ്പെടുത്തിയത്. യഥാർത്ഥ സംഖ്യ ഇതിലും ഏറെയാകാമെന്ന് ചില വിദഗ്ദ്ധർ പറയുന്നു. ചില കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നു.
ശ്മശാനങ്ങളിലും വൻതിരക്കാണ്. പകലും രാത്രിയും ഇടമുറിയാതെ പ്രവർത്തിച്ചിട്ടും, മരിച്ചവരുടെ ബന്ധുക്കൾക്ക് സംസ്കാരത്തിനായി മണിക്കൂറുകൾ കാത്തിരിക്കേണ്ടി വരുന്നു. ഗുജറാത്തിൽ, സൂറത്തിലും, രാജ്കോട്ടിലും, അഹമ്മദാബാദിലും ഉള്ള ശ്മശാനങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കുന്നു എന്നുമാത്രമല്ല, സാധാരണ കൈകാര്യം ചെയ്യുന്നതിനേക്കാൾ മൂന്നോ നാലോ മടങ്ങോ മൃതദേഹങ്ങൾ സംസ്കരിക്കേണ്ടി വരുന്നു.
അഹമ്മദാബാദിലെ ഒരുശ്മശാനത്തിന്റെ ചിമ്മിനി രണ്ടാഴ്ച 20 മണിക്കൂറോളം പ്രവർത്തിപ്പിച്ചതിനെ തുടർന്ന് തകർന്നുവീണു. സൂറത്തിലെ ശ്മശാനത്തിൽ ഇരുമ്പ് പാളികൾ ഉരുകിയെന്നും വാർത്ത വന്നു. കഴിഞ്ഞ മാസം വരെ 20 മൃതദേഹങ്ങൾ വരെ സംസ്കരിച്ചിരുന്ന ശ്മശാനത്തിൽ ഏപ്രിൽ ആദ്യം മുതൽ 80 മൃതദേഹങ്ങൾ കൈകാര്യം ചെയ്യേണ്ടി വരുന്നു.
യുപിയിലെ ലക്നൗവിലെ ശ്മശാനങ്ങളിൽ തിരക്ക് കുറയ്ക്കാൻ ടോക്കൺ നൽകി തുടങ്ങി. 12 മണിക്കൂർ വരെയൊക്കെ ബന്ധുക്കൾക്ക് കാത്തിരിക്കേണ്ടി വരുന്നു. തോന്നുന്ന നിരക്കാണ് പല ശ്മശാനങ്ങളും ഈടാക്കുന്നതെന്നും പരാതിയുണ്ട്. പിതാവിനെ സംസ്കരിക്കാനെത്തിയെ രോഹിത് സിങ് എന്ന യുവാവിന് 7000 രൂപ നൽകേണ്ടി വന്നു. സാധാരണയേക്കാൾ 20 ഇരട്ടിയിലധികം. ചിലയിടത്ത് സംസ്കാരത്തിന് വിറക് കഷ്ണങ്ങൾ തീർന്നതോടെ ബന്ധുക്കളോട് സ്വയം കൊണ്ടുവരാൻ ആവശ്യപ്പെടുകയാണ്. വിറകുമായി വരുന്ന ഓട്ടോറിക്ഷാകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
പോരാട്ടം തന്നെ വഴി
പ്രധാനമന്ത്രി ഇന്നലെ രാജ്യത്തോട് ആഹ്വാനം ചെയ്തത് പോലെ ഇച്ഛാശക്തിയോടെ ഉള്ള പോരാട്ടം തന്നെയാണ് വൈറസിനെ അതിജീവിക്കാനുള്ള മാർഗ്ഗം. സുരക്ഷാ പ്രോട്ടോക്കോളുകൾ ശക്തമാക്കുക, വാക്സിനേഷന്റെ വേഗം കൂട്ടുക, ജനികവ്യതിയാനം വന്ന വൈറസിന്റെ സാന്നിധ്യം സൂക്ഷിക്കുക, ഇതൊക്കെ ചെയ്താൽ, കേസുകളുടെ എണ്ണം ഗണ്യമായി കുറയ്ക്കാമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ വിലയിരുത്തുന്നത്.
Stories you may Like
- ദക്ഷിണേന്ത്യയിലെ ആദ്യ ഭൂഗർഭ ശ്മശാനം ഉദ്ഘാടനത്തിനൊരുങ്ങി
- ഓമിക്രോൺ ജെഎൻ 1 ബാധിച്ചത് എങ്ങനെയെന്നും കണ്ടെത്തും; ഇനി ജനിതക ശ്രേണി പരിശോധന
- നായർ, തിയ്യ, ഈഴവ സമുദായങ്ങൾക്ക് വടക്ക് പടിഞ്ഞാറൻ ഇന്ത്യാക്കാരുമായി ജനിതക സാമ്യം
- കാലാവസ്ഥാ വ്യതിയാനം ബ്രിട്ടന്റെ നടുവൊടിക്കുന്നു
- ലോകാരോഗ്യ സംഘടന തയ്യാറാക്കിയ മാരകരോഗങ്ങളുടെ മുൻഗണനാപ്പട്ടികയിൽ
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്