കറുത്ത എസ് യുവിയുടെ വിൻഡ് ഷീൽഡുകളും സൈഡ് ഗ്ലാസുകളും തകർത്ത് വെടിയുണ്ടകൾ ഫക്രിസാദയെ തേടി എത്തിയപ്പോൾ ഇറാന് നഷ്ടമായത് ദേശീയ ഹീറോയെ; ജോർജ് ബുഷ് ഭരണകാലത്തെ ഈ ആണവശാസ്ത്രജ്ഞൻ യുഎസിന്റെ നോട്ടപ്പുള്ളി; തങ്ങളുടെ ഹിറ്റ് ലിസ്റ്റിലെ ഒന്നാമനെ വീഴ്ത്താൻ ഇറാനിൽ നുഴഞ്ഞുകയറി ഇസ്രയേലിന്റെ മൊസാദ്; പ്രതികാരത്തിനായി ഒരുങ്ങി ഇറാൻ

മറുനാടൻ ഡെസ്ക്
ടെഹ്റാൻ: തങ്ങളുടെ ഏറ്റവും മുതിർന്നതും വിശ്വസ്തനുമായ ആണവശാസ്ത്രജ്ഞനെ തെരുവിൽ വെടിവച്ച് വകവരുത്തിയതിന്റെ രോഷത്തിലാണ് ഇറാൻ. അത്രമേൽ പ്രിയപ്പെട്ടതായിരുന്നു മൊഹ്സീൻ ഫക്രിസാദെ. റോഡരികിൽ ഉണ്ടായ ഒളിയാക്രമണത്തിലാണ് ബോഡി ഗാർഡുകൾ ഒപ്പമുണ്ടായിരുന്നിട്ട് കൂടി ഫക്രിസാദെയ്ക്ക് ജീവൻ നഷ്ടമായത്. പതിവ് പോലെ തങ്ങളുടെ കടുത്ത ശത്രുക്കളായ ഇസ്രയേലാണ് ആക്രമണത്തിന് പിന്നിലെന്ന് ഇറാൻ ആരോപിക്കുകയും ചെയ്തു. രണ്ടുപതിറ്റാണ്ടായി ഇറാന്റെ രഹസ്യ ആണവായുധ പദ്ധതിയുടെ തലതോട്ടപ്പനാണ് ഫക്രിസാദെ. 2003 ൽ ആണവ ബോംബ് നിർമ്മിക്കാനുള്ള പരിപാടിയിൽ നിന്ന് ഇറാൻ ഔദ്യോഗികമായി പിൻവാങ്ങിയെങ്കിലും, ഫക്രിസാദെ തന്റെ ജോലി തുടരുകയായിരുന്നു.
മൂന്നുവർഷം മുമ്പ് ഇറാന്റെ ആണവരേഖകൾ ഇസ്രയേൽ കവർന്നെടുത്തതായാണ് അമേരിക്കൻ ഇന്റലിജൻസ് ഏജൻസികൾ പറയുന്നത്. ഇപ്പോൾ ആണവശാസ്ത്രജ്ഞന് നേരേ നടന്ന ഒളിയാക്രമണത്തിന് പിന്നിലും മറ്റാരുമല്ല, ഇസ്രയേൽ തന്നെയെന്നാണ് യുഎസ് ഇന്റലിജൻസ് ഏജൻസികൾ അടക്കം പറയുന്നത്. ഈ ഓപ്പറേഷനെ കുറിച്ച് യുഎസിന് മുന്നറിവുണ്ടായിരുന്നോ എന്ന് വ്യക്തമല്ല. എന്നാൽ, തങ്ങൾക്ക് ഏറ്റവും വലിയ ഭീഷണിയെന്ന് ഇസ്രേയൽ കരുതുന്ന ഇറാനെതിരെയുള്ള ഓപ്പറേഷൻ അമേരിക്ക അറിയാതെ ചെയ്യുമോ എന്ന ചോദ്യവും പ്രസക്തം.
പ്രതികാരം ചെയ്യുമെന്ന് ഇറാൻ
തങ്ങളുടെ ആണവപദ്ധതി സമാധാനപരമായ ആവശ്യങ്ങൾക്കാണെന്നാണ് ഇറാൻ എപ്പോഴും പറയാറുള്ളത്. അവ ആയുധനിർമ്മാണത്തിന് വേണ്ടിയല്ല എന്നാണ് അവരുടെ പക്ഷം. ഇസ്രയേലും അമേരിക്കയും അത് വിശ്വസിക്കുന്നുമില്ല. ഏതായാലും ഇത് തങ്ങൾക്കെതിരെയുള്ള ഭീകരാക്രമണമായാണ് ഇറാൻ കണക്കാക്കുന്നത്. ഇസ്രയേലിന്റെയും യുഎസിന്റെയും കൊലയാളികളാണ് ഇതിന് പിന്നിലെന്നും ഈ കൊലയ്ക്ക് തങ്ങൾ പകരം ചോദിക്കുമെന്നുമാണ് ഇറാൻ വക്താക്കൾ പറയുന്നത്.
ഒന്നും മിണ്ടാതെ വൈറ്റ് ഹൗസും സിഐഎയും ഇസ്രയേലി ഉദ്യോഗസ്ഥരും
അമേരിക്കയിൽ ഇത് ഭരണമാറ്റത്തിന്റെ കാലമാണല്ലോ. അതുകൊണ്ട്തന്നെ ട്രംപ് ഉപേക്ഷിച്ച 2015 ലെ ഇറാനും ആറ് രാഷ്ട്രങ്ങളുമായുള്ള ആണവ കരാർ പുനരുജ്ജീവിപ്പിക്കാൻ നിയുക്ത പ്രസിഡന്റ് ജോ ബൈഡന് പുതിയ സാഹചര്യത്തിൽ ഏറെ പണിപ്പെടേണ്ടി വരും. ബൈഡന്റെ സംഘാംഗങ്ങളും പുതിയ സംഭവവികാസത്തെ കുറിച്ച് ഒന്നും പ്രതികരിച്ചിട്ടില്ല. 2018 ലാണ് ഒബാമയുടെ വിദേശനയത്തിൽ കാതലായ മാറ്റം വരുത്തി ട്രംപ് ഇറാനും ആയുള്ള കരാറിൽ നിന്ന് പിന്മാറിയത്. ഇതോടെ, ഇറാൻ വീണ്ടും തങ്ങളുടെ ആണവശേഷി വർദ്ധിപ്പിക്കാൻ തുടങ്ങിയതായാണ് വിവരം. അമേരിക്ക കരാറിൽ നിന്ന് പിന്മാറിയതോടെ തങ്ങൾക്കും അതുപാലിക്കാൻ ബാദ്ധ്യതയില്ലെന്നാണ് ഇറാന്റെ പക്ഷം.
പ്രതികാരത്തിനായി മുറവിളി
മൊഹ്സെൻ ഫക്രിസാദെയുടെ കൊലപാതകത്തിനു പിന്നിൽ ഇസ്രയേലാണെന്ന് ഇറാൻ പ്രസിഡന്റ് ഹസൻ റുഹാനി പറഞ്ഞു. ഫക്രിസാദെയുടെ മരണം ഇറാന്റെ ആണവപദ്ധതികളെ ഒരു തരത്തിലും ബാധിക്കില്ലെന്നും പദ്ധതി മന്ദഗതിയിലാകില്ലെന്നും അദ്ദേഹം പറഞ്ഞു. തക്ക സമയത്ത് ഇറാൻ മറുപടി നൽകുമെന്നും റുഹാനി ഭീഷണി മുഴക്കി. രാജ്യം യഥാസമയം പ്രതികരിക്കും. എന്നാൽ തിടുക്കത്തിൽ തീരുമാനമെടുക്കില്ല. ഈ ക്രിമിനൽ നടപടിക്ക് ഉത്തരം നൽകാൻ ധൈര്യമുള്ളവരാണ് രാജ്യത്തെ ജനങ്ങളെന്ന് ഇറാന്റെ ശത്രുക്കൾ മനസിലാക്കണം- റുഹാനി കാബിനറ്റ് യോഗത്തിൽ പറഞ്ഞു.
മൊഹ്സെന്റെ കൊലയ്ക്കു പിന്നിൽ ഇസ്രയേലാണെന്നും സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടെന്നും ചുണ്ടിക്കാട്ടി ഇറാൻ ഐക്യരാഷ്ട്ര സംഘടനയ്ക്കു കത്തു നൽകിയിരുന്നു. ഇരട്ടത്താപ്പ് അവസാനിപ്പിച്ച് കൊലപാതകത്തെ അപലപിക്കാൻ രാജ്യാന്തര സമൂഹം തയാറാകണമെന്നും ഇറാൻ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവദ് ഷരീഫ് പറഞ്ഞു.
മൊസാദിന്റെ ഹിറ്റ്ലിസ്റ്റിലെ ഒന്നാമൻ
ഇസ്രയേൽ ചാരസംഘടനയായ മൊസാദിന്റെ ഹിറ്റ് ലിസ്റ്റിലെ ഒന്നാമനായിരുന്നു മൊഹ്സെൻ. ഇസ്ലാമിക് റെവലൂഷണറി ഗാർഡിലെ ഉദ്യോഗസ്ഥനും ടെഹ്റാനിലെ ഇമാം ഹുസൈൻ സർവകലാശാലയിലെ പ്രഫസറുമായിരുന്നു മൊഹ്സെൻ. ഇറാന്റെ ആണവപദ്ധതിയുടെ ചുക്കാൻ പിടിച്ചിരുന്നത് ഇദ്ദേഹമാണ്. 2010നും 2012നും ഇടയിൽ ഇറാനിൽ നാല് ആണവശാസ്ത്രജ്ഞരാണു കൊല്ലപ്പെട്ടത്. ഒരു കറുത്ത എസ് യുവിയിൽ സഞ്ചേരിക്കവേയാണ് വിൻഡ് ഷീൽഡുകളും സൈഡ്ഗ്ലാസുകളും തകർത്ത് വെടിയുണ്ടകൾ മൊഹ്സിൻ ഫക്രിസാദെയെ തേടി എത്തിയത്.
റവല്യൂഷണറി ഗാർഡുകളെ നയിച്ചിരുന്ന ഇറാൻ ജനറൽ ഖാസിം സൊലൈമാനിയുടെ ജനുവരി 3 ലെ കൊലപാതകത്തിന് പിന്നാലെയാണ് ഇറാനെ പ്രകോപിപ്പിക്കുന്ന പുതിയ ആക്രമണം. സർക്കാർ ഓഫീസുകൾക്ക് മുമ്പിൽ പ്രതികാരം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധ പ്രകടനങ്ങൾ നടക്കുന്നുണ്ട്.
രക്തസാക്ഷിയായ ഫക്രിസാദെയുടെ കൊലപാതകത്തിന് ഉത്തരവാദികളായവരോട് പകരം വീട്ടും വരെ തങ്ങൾക്ക് വിശ്രമമില്ലെന്നാണ് ഇറാൻ സൈന്യത്തിന്റെ തലവൻ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ബാഗേരി പറഞ്ഞത്.
ഇറാന്റെ പ്രതികരണം അപ്രവചനീയം
തങ്ങളുടെ സൈനിക-ആണവരംഗത്തെ രണ്ട് അതികായന്മാരെയാണ് മാസങ്ങളുടെ ഇടവേളയിൽ ശത്രുക്കൾ വകവരുത്തിയതെന്ന യാഥാർത്ഥ്യം ഇറാനെ അലട്ടുന്നുണ്ട്. ഇത് രാജ്യത്തെ ദുർബലപ്പെടുത്തി. പുറത്ത് നിന്നുള്ള സമ്മർദ്ദം എന്തുതന്നെയായാലും, രാജ്യത്തെ തീവ്രചിന്താഗതിക്കാർ ഈ സംഭവത്തോടെ ആകെ ഇളകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇറാന്റെ പ്രതികരണം ഏതുതരത്തിലാകുമെന്ന് പറയാനാവില്ല. തക്കസമയത്ത് തിരിച്ചടി എന്നാണ് റൂഹാനി സൂചിപ്പിച്ചത്.
ഇറാന്റെ ആണവപദ്ധതിക്ക് തിരിച്ചടി
ഫക്രിസാദെയുടെ കൊലപാതകം ഇറാന്റെ ആണവ പദ്ധതിക്ക് ഏൽപിച്ച ആഘാതം ചെറുതല്ല. ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സിലെ മുതിർന്ന ഉദ്യോഗസ്ഥൻ കൂടിയായിരുന്നു അദ്ദേഹം എന്നത് കാര്യത്തിന്റെ ഗൗരവം കൂട്ടുന്നു. ഇറാന്റെ ആണവപദ്ധതിക്കായി യത്നിക്കുന്ന മറ്റ് ശാസ്ത്രജ്ഞർക്കുള്ള യുഎസിന്റെയും ഇസ്രയേലിന്റെയും വ്യക്തമായ സന്ദേശം കൂടിയാണിത്. തലവനെ തന്നെ ഇല്ലാതാക്കിയിരിക്കുന്നു...നിങ്ങളുടെ സുരക്ഷയും അപകടത്തിലാണ് എന്ന സന്ദേശം.
മസ്രിയുടെ കൊലയ്ക്ക് പിന്നാലെ ഫക്രിസാദെയും
അൽ ഖായിദയുടെ നമ്പർ 2 ആയിരുന്ന മുഹമ്മദ് അൽ മസ്രി ഇറാനിൽ വധിക്കപ്പെട്ടുവെന്ന വാർത്ത പുറത്തുവന്നത് അടുത്തിടെയാണ്. ടെഹ്റാനിൽ സുരക്ഷിതനായി കഴിഞ്ഞിരുന്ന മസ്രിയെ മൊസാദിന്റെ പ്രത്യേക കമാൻഡോകൾ നുഴഞ്ഞുകയറി കൊലപ്പെടുത്തിയെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ഇറാൻ സർക്കാർ ഈ അവകാശവാദം തള്ളിയിരുന്നു. അമേരിക്കയ്ക്കു വേണ്ടിയാണ് ഇസ്രയേൽ ചാരസംഘടന മസ്രി വധം നടപ്പാക്കിയതെന്നാണു പറയപ്പെടുന്നത്. ബിൻ ലാദന്റെ വലംകൈ ആയിരുന്ന മസ്രിയെയാണ് അമേരിക്കയ്ക്ക് എതിരായ പല ആക്രമണങ്ങളുടെയും ചുമതല ഏൽപ്പിച്ചിരുന്നത്. അന്നു മുതൽ സിഐഎയുടെയും മൊസാദിന്റെയും നോട്ടപ്പുള്ളിയായിരുന്നു മസ്രി. എന്നാൽ, മസ്രിയെ പോലെ പുറംനാട്ടുകാരനല്ല ഫക്രിസാദെ. ഇറാന്റെ ദേശീയഹീറോയാണ്. പാശ്ചാത്യ രാഷ്ട്രങ്ങളോടുള്ള ചെറുത്തുനിൽപ്പിന്റെയും തങ്ങൾക്ക് സ്വന്തമായി ആണവശേഷി വികസിപ്പിക്കാമെന്ന ഇറാന്റെ ആത്മവിശ്വാസത്തിന്റെ അടയാളവുമായിരുന്നു ഫക്രിസാദെ. അതാണ് എതിരാളികൾ ഇല്ലാതാക്കിയത്.
ഫക്രിസാദെ ഒരു അക്കാദമിക് പണ്ഡിതൻ മാത്രമോ?
ഫക്രിസാദെ വെറും അക്കാദമിക പണ്ഡിതൻ മാത്രമോ എന്ന ചോദ്യം നേരത്തെ ഉയർന്നതാണ്. 2007 ൽ ജോർജ് ബുഷ് ഭരണകൂടത്തിന് വേണ്ടി സിഐഎ വിശദമായ റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. അക്കാദമിക് റോൾ വെറും മറ മാത്രമാണ് എന്നായിരുന്നു സിഐഎയുടെ കണ്ടെത്തൽ. 2008 ൽ അമേരിക്ക ആസ്തികൾ മരവിപ്പിച്ച ഇറാനിയൻ ഉന്നതഉദ്യോഗസ്ഥരുടെ പട്ടികയിൽ ഫക്രിസാദെയും ഉണ്ടായിരുന്നു. അതേവർഷം തന്നെ, ഐഎഇഎയുടെ മുഖ്യ ഇൻസ്പക്ടർ ഫക്രിസാദെയുടെ പ്രവർത്തനങ്ങളെ കുറിച്ച് റിപ്പോർട്ട് നൽകി. മിസൈലിൽ ഘടിപ്പാക്കാവുന്ന ഒരു ആണവപേർമുനയുടെ രൂപകൽപനയിൽ ബോംബ് ഡിസൈസർമാർ നേരിടുന്ന വെല്ലുവിളികളെ നേരിടുന്നതിനുള്ള ഇറാന്റെ പ്രോജക്റ്റ്-110, 110 എന്ന പരിപാടിക്ക് നേതൃത്വം നൽകിയത് ഫക്രിസാദെയെന്ന് പിന്നീട് വ്യക്തമായി.
വർഷങ്ങളോളം ഫക്രിസാദെയുടെ ഒരുവിവരവും ഇല്ലായിരുന്നു. എന്നാൽ, 2018 ൽ ഇറാന്റെ പ്രോജക്റ്റ് അമദ് എന്ന ആണവപദ്ധതിയെ കുറിച്ചുള്ള വിശദവിവരങ്ങൾ ഇസ്രേയൽ ചോർത്തിയപ്പോൾ ഫക്രിസാദെയും തെളിഞ്ഞുവന്നു. 20 വർഷം മുമ്പ് ആണവായുധങ്ങൾ വികസിപ്പിക്കാൻ തുടങ്ങിയ പദ്ധതിരേഖകളിൽ ഫക്രിസാദെയുടെ കൈയെഴുത്ത് പ്രതികൾ വരെയുണ്ടായിരുന്നുവെന്നാണ് ഇസ്രയേലികൾ അവകാശപ്പെടുന്നത്. ടെലിവിഷനിൽ ഈ വിവരങ്ങൾ പങ്കുവച്ച പ്രധാനമന്ത്രി നെതൻയ്യാഹു ഫക്രിസാദെയുടെ പേര് എടുത്തു പറയുകയും ചെയ്തു. അമദ് പദ്ധതിയുടെ തലവൻ ഫക്രിസാദെയെന്നായിരുന്നു ആരോപണം. എന്നാൽ, ഇതുവെറും കെട്ടുകഥ എന്നായിരുന്നു ഇറാന്റെ പ്രതികരണം.
ആണവപദ്ധതി ഉപേക്ഷിച്ചുവെന്ന് ഇറാൻ ഔദ്യോഗികമായി പ്രഖ്യാപിച്ച ശേഷവും ഫക്രിസാദെയും കൂട്ടരും അത് രഹസ്യമായി സജീവമാക്കി നിർത്തി എന്നാണ് ഇസ്രയേലി-യുഎസ് ഇന്റലിജൻസ് ഏജൻസികളുടെ വിലയിരുത്തൽ. ഇറാൻ പ്രതിരോധ മന്ത്രാലയത്തിലുള്ള എസ്പിഎൻഡി എന്ന സംഘടനയാണ് രഹസ്യമായി ആണവപദ്ധതി മുന്നോട്ട് കൊണ്ടുപോയെതെന്നും ഇസ്രയേൽ ആരോപിച്ചിരുന്നു. എസ്പിഎൻഡിയെ നയിച്ചതും മറ്റാരുമല്ല, സാക്ഷാൽ ഫക്രിസാദെ എന്നായിരുന്നു നെതൻയ്യാഹുവിന്റെ തുറന്നടിക്കൽ.
ട്രംപ് എന്തു ചെയ്യും?
ഇറാനും ട്രംപ് ഭരണകൂടവും തമ്മിലുള്ള സംഘർഷം ഉയർന്നുനിൽക്കുന്ന സമയത്താണ് ഒളിയാക്രമണം ഉണ്ടായിരിക്കുന്നത്. രണ്ടാഴ്ച മുമ്പ് മാത്രമാണ് ഇറാനെ ആക്രമിക്കുന്നതിൽ നിന്ന് ട്രംപിനെ വൈറ്റ് ഹൗസ് കൂട്ടാളികൾ പിന്തിരിപ്പിച്ചത്. ഇറാന്റെ നാതൻസിലെ പ്രധാന ആണവ കേന്ദ്രം ആക്രമിക്കാൻ പഴുതുണ്ടോ എന്ന് ട്രംപ് നവംബർ 12 ന് ആരാഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മൈ്ക്ക് പോംപിയോ ഇസ്രയേൽ സന്ദർശിച്ചത്. തന്റെ ഭരണകാലാവധിയുടെ അവസാന നാളുകളിൽ ട്രംപിന്റെ മൗനാനുവാദത്തോടെയാണോ ആക്രമണം ഉണ്ടായിരിക്കുന്നതെന്ന കാര്യം ന്യായമായി സംശയിക്കാവുന്നതാണ്. പോംപിയോ അടക്കമുള്ള മുതിർന്ന ഉപദേഷ്ടാക്കൾ ഇറാനെതിരെ ഇപ്പോൾ സൈനിക നടപടി വേണ്ടെന്ന അഭിപ്രായക്കാരായിരുന്നു. ജനുവരിക്ക് മുമ്പ് ട്രംപ് കൂടുതൽ കടുത്ത നടപടികളിലേക്ക് നീങ്ങുമോ എന്ന് കണ്ടറിയണം.
ഏതായാലും ഇറാനെ സംബന്ധിച്ചിടത്തോളം ഫക്രിസാദെയുടെ നഷ്ടം രാജ്യത്തിന്റെ ആണവശാസ്ത്രഗവേഷണരംഗത്ത് സൃഷ്ടിക്കുന്ന ശൂന്യത ചെറുതല്ല. എന്നാൽ, ആണവപദ്ധതി ഇതിന്റെ പേരിൽ ഉപേക്ഷിക്കില്ലെന്ന് ഇറാൻ വ്യക്തമാക്കി കഴിഞ്ഞു. ഇറാനിലേക്ക് ഇസ്രയേലി ചാരന്മാർ നുഴഞ്ഞുകയറിയത് വലിയ സുരക്ഷാവീഴ്ചയായും അവർ വിലയിരുത്തുന്നു. മൊസാദിന്റെ ചാരന്മാരെയും വിവരദാതാക്കളെയും കണ്ടെത്തുക എന്ന ശ്രമകരമായ ദൗത്യവും ഇറാൻ തുടങ്ങിയതായാണ് സൂചന.
- TODAY
- LAST WEEK
- LAST MONTH
- കാമുകന്റെ കുഞ്ഞ് തന്റെ വയറ്റിലുണ്ട്; സ്വപ്നമായ സിവിൽ സർവ്വീസ് പരീക്ഷ എഴുതിയെടുക്കാൻ ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചതെന്ന വിചിത്ര വാദം; ഒളിച്ചോട്ടം കാമുകനായ സഞ്ചു പഠിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തതിനാൽ; ആൻസിയും 19-ാകരനും അഴിക്കുള്ളിൽ; റിംസിയുടെ സഹോദരി വീണ്ടും ചർച്ചകളിൽ നിറയുമ്പോൾ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- വിവാഹത്തിന് അവർ വരില്ല; തിരുവല്ല പെരുന്തുരുത്തിൽ കെഎസ്ആർടിസി ബസ് കടയിലേക്ക് പാഞ്ഞുകയറിയപ്പോൾ ഇരകളായത് വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയും യുവാവും; അപകടത്തിൽ പെട്ടത് ജെയിംസിനൊപ്പം ആൻസി കോട്ടയത്ത് ഇന്റർവ്യൂവിൽ പങ്കെടുത്ത് മടങ്ങവേ
- അബ്കാരിയുടെ രണ്ടാം ഭാര്യ; രാമുവിനെ കൺമുമ്പിലിട്ട് ഗുണ്ടകൾ വകവരുത്തിയപ്പോൾ പ്രതികാര ദുർഗ്ഗയായി; ക്വട്ടേഷൻ കൊടുത്ത ആദ്യ ഭാര്യയേയും ഗുണ്ടാ തലവനേയും വധിച്ച് പക തീർക്കൽ; ഭർത്താവിന്റെ തണലിൽ എംഎൽഎയും മന്ത്രിയുമായ നേതാവിനേയും ആക്രമിച്ച് കൊലപ്പെടുത്തി; ഇനി ലക്ഷ്യം നിയമസഭയിൽ; കാരയ്ക്കലിലെ ഏഴിലരസി ബിജെപിക്കാരിയാകുമ്പോൾ
- സ്വരാജിന്റെ വിമർശനം ഫലിതമാക്കിയ പെൺപുലി; വടക്കനെ തെക്കോട്ട് വണ്ടി കയറ്റിയ ദന്തഡോക്ടർ; കുവൈത്ത് യുദ്ധ കാഴ്ചകൾ കണ്ടു വളർന്ന ബാല്യം; അനാഥ പെൺകുട്ടികളുടെ അഭയ കേന്ദ്രം ആശാ നിവാസിന് ഇറ്റലിക്കാരൻ ഭർത്താവിന്റെ പിന്തുണയിൽ നാഥയായി; ഇനി ലക്ഷ്യം മിഷൻ തളിപ്പറമ്പ്; ഡോ ഷമാ മുഹമ്മദ് കണ്ണൂരിൽ പോരിനിറങ്ങുമ്പോൾ
- മികച്ച രീതിയിൽ പഠിച്ച മകളുടെ മാനസിക വിഷമങ്ങൾ മാറ്റാൻ കൗൺസിലറുടെ അടുത്ത് എത്തിച്ചു; കൗൺസിലിംഗിന് ശേഷം ആത്മീയ ശിഷ്യയാക്കി 21കാരിയെ മാറ്റി ഭാര്യയും രണ്ട് കുട്ടികളുമുള്ള ഡോക്ടർ; പോക്സോ കേസിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട 'ആത്മീയ ഗുരുവിനെ' തുറന്നു കാട്ടി പൊലീസും; ആത്മിയ ലിവ് ഇൻ റിലേഷൻഷിപ്പിൽ ഹൈക്കോടതിയുടേത് സുപ്രധാന വിധി
- ഡിമെൻഷ്യ ബാധിച്ച് ഓർമ്മ നഷ്ടപ്പെടാറായി കഴിയുന്ന 69കാരി കോടതിയെ സമീപിച്ചത് ലൈംഗിക ബന്ധം നടത്താൻ അവസരം ചോദിച്ച്; സ്ത്രീ താമസിക്കുന്ന നഴ്സിങ് ഹോമിൽ സന്നദ്ധരുണ്ടെങ്കിൽ സൗകര്യം ഒരുക്കി കൊടുക്കാൻ കോടതി ഉത്തരവ്
- നഗ്നരായി ബാത്ത്ടബ്ബിൽ തിരിഞ്ഞിരുന്ന് ഷാംപെയിൻ കഴിക്കുന്ന ചിത്രം ട്വീറ്റ് ചെയ്ത് സൗദി ദമ്പതികൾ; കടുത്ത ഇസ്ലാമിക നിയമങ്ങൾ ഉള്ള രാജ്യത്തെ അതിരു കവിഞ്ഞ പ്രകടനത്തിനെതിരെ പൊട്ടിത്തെറിച്ച് പാരമ്പര്യ വാദികൾ
- അർദ്ധ നഗ്നനാക്കി നടുവിൽ ഇരുന്ന് നട്ടെല്ലിന് ഇടി; മെറ്റൽ നിരത്തി അതിന് മുകളിൽ മുട്ടു കുത്തിച്ച് മണിക്കൂറുകളോളം നിർത്തി; വടിയും മറ്റും ഉപയോഗിച്ച് അടി; പാട്ടു വച്ച് ഡാൻസ് കളിപ്പിക്കൽ; ലഹരി ഉപയോഗം പുറത്തു പറഞ്ഞതിന് കൂട്ടുകാരുടെ വക ക്രൂര മർദ്ദനം; പ്രതികൾ പ്രായപൂർത്തിയാകാത്തവർ
- ഉത്രയുടെ ഡമ്മിയെ ബെഡ്ഡിൽ കിടത്തി; എത്തിച്ചത് നാല് മൂർഖൻ പാമ്പുകളെ; ഉത്രയുടെ കയ്യിൽ ചൂടാറാത്ത കോഴിയിറച്ചി കെട്ടിവച്ചു; ആദ്യം മടിച്ച് ഇഴഞ്ഞുനീങ്ങിയിട്ട് പിന്നെ കിടിലൻ കടികൾ; ഉത്രക്കൊലക്കേസിലെ ഡമ്മി പരീക്ഷണം: ഇതുവരെ അറിയാത്തത് മാവീഷ് പറയുന്നു; ഇത്തരം ഡമ്മി പരീക്ഷണം രാജ്യത്ത് ആദ്യം
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- വാട്സാപ്പ് കൂട്ടായ്മയിലെ പരിചയം പ്രണയമായപ്പോൾ 19 കാരനൊപ്പം 24 കാരി കൊല്ലത്ത് നിന്ന് ഒളിച്ചോടിയത് നാല് നാൾ മുമ്പ്; യുവാവിനെ പരിചയപ്പെട്ടത് സഹോദരി റംസിക്കായി രൂപീകരിച്ച വാട്സാപ്പ് കൂട്ടായ്മയിൽ; കേസെടുത്തത് എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങിയപ്പോൾ; അൻസിയെയും അഖിലിനെയും മൂവാറ്റുപുഴയിൽ നിന്ന് പിടികൂടി
- മുട്ട വിൽപ്പനയ്ക്ക് എത്തി പ്ലസ് ടുക്കാരിയെ പ്രണയത്തിൽ വീഴ്ത്തി; നിസ്സാര കാര്യങ്ങൾ ദേഷ്യം തുടങ്ങിയപ്പോൾ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ച് പെൺകുട്ടിയും; ഗുണ്ടകളുമായെത്തി ഭീഷണിയിൽ താലി കെട്ട്; പണിക്കു പോകാതെ ഭാര്യവീട്ടിൽ ഗെയിം കളി; തൈക്കുടത്തെ വില്ലന് 19 വയസ്സു മാത്രം; അങ്കമാലിക്കാരൻ കൈതാരത്ത് പ്രിൻസ് അരുണിന്റെ കഥ
- എംബിബിഎസ് ഒന്നാം വർഷം ഹോസ്റ്റൽ മുറിയിൽ ഇരിക്കുമ്പോൾ ഓർക്കാപ്പുറത്തൊരു മഴ; ബാൽക്കണിയിലെ അയയിൽ നിന്ന് തുണി വലിച്ചെടുത്തപ്പോഴേക്കും തെന്നി താഴേക്ക്; നെഞ്ചിന് കീഴ്പോട്ട് തളർന്നെങ്കിലും മരിയ എല്ലാം എടുത്തത് സ്പോർട്സ്മാൻ സ്പിരിറ്റോടെ; എംഡി എടുക്കുന്നതിന് ഒരുങ്ങുന്ന മരിയയുടെ കഥ വായിച്ചാൽ കൊടുക്കും ഒരുബിഗ് സല്യൂട്ട്
- വീടുതരാം.. ടിവിയും ഫ്രിഡ്ജും വാങ്ങിത്തരാം..ഷാർജയിലേക്ക് കൊണ്ടുപോകാം എന്ന് വാഗ്ദാനം; എൻജോയ് ചെയ്തിട്ട് ഒരു മണിക്കൂറിനകം തിരികെ വീട്ടിലെത്തിക്കാമെന്നും ഫോണിൽ; കർണ്ണാടക സകലേഷ്പുരത്ത് യുവതിയുടെ വീട്ടിലെത്തിയ ഷാർജ കെഎംസിസി വൈസ് പ്രസിഡന്റിന് യുവാക്കളുടെ ക്രൂരമർദ്ദനം; വീഡിയോ വൈറൽ
- 'ജാവദേക്കർ യൂസ്ലെസ്, സ്മൃതി ഇറാനി നല്ല സുഹൃത്ത്'; അരുൺ ജെയറ്റ്ലി മരിക്കാത്തതിൽ അസ്വസ്ഥത; പുൽവാമയിൽ 'ആഹ്ലാദം'; ബാലേക്കോട്ടും ആർട്ടിക്കിൾ 370ഉം മൂൻകൂട്ടി അറിയുന്നു; വിവാദ ചാറ്റിലെ എ കെ അമിത് ഷായോ; രാജ്യരഹസ്യം വരെ ചോർത്തിയ അർണാബിന്റെ വാട്സാപ്പ് ചാറ്റിൽ ഇന്ത്യ നടുങ്ങുമ്പോൾ
- തിരുതയ്ക്കൊപ്പം റോമിലെ ബന്ധങ്ങൾ; അമ്മയെ ശുശ്രൂഷിക്കുന്ന നേഴ്സിന്റെ ബന്ധുവിന് സോണിയ സ്വാതന്ത്ര്യം അനുവദിച്ചത് സഹോദര തുല്യനായി; ഇനി എല്ലാം പഴങ്കഥ; വിലപേശൽ അനുവദിക്കില്ല; കെവി തോമസിന് എന്തെങ്കിലും കിട്ടുക ഹൈക്കമാണ്ടിനെ അംഗീകരിച്ചാൽ മാത്രം; കൊച്ചിയിലെ മാഷിനെ തളയ്ക്കാനുള്ള ഗ്രുപ്പ് മാനേജർമാരുടെ തന്ത്രം ജയിക്കുമ്പോൾ
- ഇസ്ലാമിലെ അടുക്കളകളും ഒട്ടും ഭേദമല്ല; മഹത്തായ ഭാരതീയ അടുക്കള എന്നാൽ നായർ തറവാടുകളിലെ അടുക്കളകൾ മാത്രമാണോ; ഞങ്ങളെയെന്താ തവിട് കൊടുത്ത് വാങ്ങിയതാണോ; നവമാധ്യമങ്ങളിൽ വൈറലായ ഒരു കുറിപ്പ് ഇങ്ങനെ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്