കറുത്ത എസ് യുവിയുടെ വിൻഡ് ഷീൽഡുകളും സൈഡ് ഗ്ലാസുകളും തകർത്ത് വെടിയുണ്ടകൾ ഫക്രിസാദയെ തേടി എത്തിയപ്പോൾ ഇറാന് നഷ്ടമായത് ദേശീയ ഹീറോയെ; ജോർജ് ബുഷ് ഭരണകാലത്തെ ഈ ആണവശാസ്ത്രജ്ഞൻ യുഎസിന്റെ നോട്ടപ്പുള്ളി; തങ്ങളുടെ ഹിറ്റ് ലിസ്റ്റിലെ ഒന്നാമനെ വീഴ്ത്താൻ ഇറാനിൽ നുഴഞ്ഞുകയറി ഇസ്രയേലിന്റെ മൊസാദ്; പ്രതികാരത്തിനായി ഒരുങ്ങി ഇറാൻ
മറുനാടൻ ഡെസ്ക്
ടെഹ്റാൻ: തങ്ങളുടെ ഏറ്റവും മുതിർന്നതും വിശ്വസ്തനുമായ ആണവശാസ്ത്രജ്ഞനെ തെരുവിൽ വെടിവച്ച് വകവരുത്തിയതിന്റെ രോഷത്തിലാണ് ഇറാൻ. അത്രമേൽ പ്രിയപ്പെട്ടതായിരുന്നു മൊഹ്സീൻ ഫക്രിസാദെ. റോഡരികിൽ ഉണ്ടായ ഒളിയാക്രമണത്തിലാണ് ബോഡി ഗാർഡുകൾ ഒപ്പമുണ്ടായിരുന്നിട്ട് കൂടി ഫക്രിസാദെയ്ക്ക് ജീവൻ നഷ്ടമായത്. പതിവ് പോലെ തങ്ങളുടെ കടുത്ത ശത്രുക്കളായ ഇസ്രയേലാണ് ആക്രമണത്തിന് പിന്നിലെന്ന് ഇറാൻ ആരോപിക്കുകയും ചെയ്തു. രണ്ടുപതിറ്റാണ്ടായി ഇറാന്റെ രഹസ്യ ആണവായുധ പദ്ധതിയുടെ തലതോട്ടപ്പനാണ് ഫക്രിസാദെ. 2003 ൽ ആണവ ബോംബ് നിർമ്മിക്കാനുള്ള പരിപാടിയിൽ നിന്ന് ഇറാൻ ഔദ്യോഗികമായി പിൻവാങ്ങിയെങ്കിലും, ഫക്രിസാദെ തന്റെ ജോലി തുടരുകയായിരുന്നു.
മൂന്നുവർഷം മുമ്പ് ഇറാന്റെ ആണവരേഖകൾ ഇസ്രയേൽ കവർന്നെടുത്തതായാണ് അമേരിക്കൻ ഇന്റലിജൻസ് ഏജൻസികൾ പറയുന്നത്. ഇപ്പോൾ ആണവശാസ്ത്രജ്ഞന് നേരേ നടന്ന ഒളിയാക്രമണത്തിന് പിന്നിലും മറ്റാരുമല്ല, ഇസ്രയേൽ തന്നെയെന്നാണ് യുഎസ് ഇന്റലിജൻസ് ഏജൻസികൾ അടക്കം പറയുന്നത്. ഈ ഓപ്പറേഷനെ കുറിച്ച് യുഎസിന് മുന്നറിവുണ്ടായിരുന്നോ എന്ന് വ്യക്തമല്ല. എന്നാൽ, തങ്ങൾക്ക് ഏറ്റവും വലിയ ഭീഷണിയെന്ന് ഇസ്രേയൽ കരുതുന്ന ഇറാനെതിരെയുള്ള ഓപ്പറേഷൻ അമേരിക്ക അറിയാതെ ചെയ്യുമോ എന്ന ചോദ്യവും പ്രസക്തം.
പ്രതികാരം ചെയ്യുമെന്ന് ഇറാൻ
തങ്ങളുടെ ആണവപദ്ധതി സമാധാനപരമായ ആവശ്യങ്ങൾക്കാണെന്നാണ് ഇറാൻ എപ്പോഴും പറയാറുള്ളത്. അവ ആയുധനിർമ്മാണത്തിന് വേണ്ടിയല്ല എന്നാണ് അവരുടെ പക്ഷം. ഇസ്രയേലും അമേരിക്കയും അത് വിശ്വസിക്കുന്നുമില്ല. ഏതായാലും ഇത് തങ്ങൾക്കെതിരെയുള്ള ഭീകരാക്രമണമായാണ് ഇറാൻ കണക്കാക്കുന്നത്. ഇസ്രയേലിന്റെയും യുഎസിന്റെയും കൊലയാളികളാണ് ഇതിന് പിന്നിലെന്നും ഈ കൊലയ്ക്ക് തങ്ങൾ പകരം ചോദിക്കുമെന്നുമാണ് ഇറാൻ വക്താക്കൾ പറയുന്നത്.
ഒന്നും മിണ്ടാതെ വൈറ്റ് ഹൗസും സിഐഎയും ഇസ്രയേലി ഉദ്യോഗസ്ഥരും
അമേരിക്കയിൽ ഇത് ഭരണമാറ്റത്തിന്റെ കാലമാണല്ലോ. അതുകൊണ്ട്തന്നെ ട്രംപ് ഉപേക്ഷിച്ച 2015 ലെ ഇറാനും ആറ് രാഷ്ട്രങ്ങളുമായുള്ള ആണവ കരാർ പുനരുജ്ജീവിപ്പിക്കാൻ നിയുക്ത പ്രസിഡന്റ് ജോ ബൈഡന് പുതിയ സാഹചര്യത്തിൽ ഏറെ പണിപ്പെടേണ്ടി വരും. ബൈഡന്റെ സംഘാംഗങ്ങളും പുതിയ സംഭവവികാസത്തെ കുറിച്ച് ഒന്നും പ്രതികരിച്ചിട്ടില്ല. 2018 ലാണ് ഒബാമയുടെ വിദേശനയത്തിൽ കാതലായ മാറ്റം വരുത്തി ട്രംപ് ഇറാനും ആയുള്ള കരാറിൽ നിന്ന് പിന്മാറിയത്. ഇതോടെ, ഇറാൻ വീണ്ടും തങ്ങളുടെ ആണവശേഷി വർദ്ധിപ്പിക്കാൻ തുടങ്ങിയതായാണ് വിവരം. അമേരിക്ക കരാറിൽ നിന്ന് പിന്മാറിയതോടെ തങ്ങൾക്കും അതുപാലിക്കാൻ ബാദ്ധ്യതയില്ലെന്നാണ് ഇറാന്റെ പക്ഷം.
പ്രതികാരത്തിനായി മുറവിളി
മൊഹ്സെൻ ഫക്രിസാദെയുടെ കൊലപാതകത്തിനു പിന്നിൽ ഇസ്രയേലാണെന്ന് ഇറാൻ പ്രസിഡന്റ് ഹസൻ റുഹാനി പറഞ്ഞു. ഫക്രിസാദെയുടെ മരണം ഇറാന്റെ ആണവപദ്ധതികളെ ഒരു തരത്തിലും ബാധിക്കില്ലെന്നും പദ്ധതി മന്ദഗതിയിലാകില്ലെന്നും അദ്ദേഹം പറഞ്ഞു. തക്ക സമയത്ത് ഇറാൻ മറുപടി നൽകുമെന്നും റുഹാനി ഭീഷണി മുഴക്കി. രാജ്യം യഥാസമയം പ്രതികരിക്കും. എന്നാൽ തിടുക്കത്തിൽ തീരുമാനമെടുക്കില്ല. ഈ ക്രിമിനൽ നടപടിക്ക് ഉത്തരം നൽകാൻ ധൈര്യമുള്ളവരാണ് രാജ്യത്തെ ജനങ്ങളെന്ന് ഇറാന്റെ ശത്രുക്കൾ മനസിലാക്കണം- റുഹാനി കാബിനറ്റ് യോഗത്തിൽ പറഞ്ഞു.
മൊഹ്സെന്റെ കൊലയ്ക്കു പിന്നിൽ ഇസ്രയേലാണെന്നും സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടെന്നും ചുണ്ടിക്കാട്ടി ഇറാൻ ഐക്യരാഷ്ട്ര സംഘടനയ്ക്കു കത്തു നൽകിയിരുന്നു. ഇരട്ടത്താപ്പ് അവസാനിപ്പിച്ച് കൊലപാതകത്തെ അപലപിക്കാൻ രാജ്യാന്തര സമൂഹം തയാറാകണമെന്നും ഇറാൻ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവദ് ഷരീഫ് പറഞ്ഞു.
മൊസാദിന്റെ ഹിറ്റ്ലിസ്റ്റിലെ ഒന്നാമൻ
ഇസ്രയേൽ ചാരസംഘടനയായ മൊസാദിന്റെ ഹിറ്റ് ലിസ്റ്റിലെ ഒന്നാമനായിരുന്നു മൊഹ്സെൻ. ഇസ്ലാമിക് റെവലൂഷണറി ഗാർഡിലെ ഉദ്യോഗസ്ഥനും ടെഹ്റാനിലെ ഇമാം ഹുസൈൻ സർവകലാശാലയിലെ പ്രഫസറുമായിരുന്നു മൊഹ്സെൻ. ഇറാന്റെ ആണവപദ്ധതിയുടെ ചുക്കാൻ പിടിച്ചിരുന്നത് ഇദ്ദേഹമാണ്. 2010നും 2012നും ഇടയിൽ ഇറാനിൽ നാല് ആണവശാസ്ത്രജ്ഞരാണു കൊല്ലപ്പെട്ടത്. ഒരു കറുത്ത എസ് യുവിയിൽ സഞ്ചേരിക്കവേയാണ് വിൻഡ് ഷീൽഡുകളും സൈഡ്ഗ്ലാസുകളും തകർത്ത് വെടിയുണ്ടകൾ മൊഹ്സിൻ ഫക്രിസാദെയെ തേടി എത്തിയത്.
റവല്യൂഷണറി ഗാർഡുകളെ നയിച്ചിരുന്ന ഇറാൻ ജനറൽ ഖാസിം സൊലൈമാനിയുടെ ജനുവരി 3 ലെ കൊലപാതകത്തിന് പിന്നാലെയാണ് ഇറാനെ പ്രകോപിപ്പിക്കുന്ന പുതിയ ആക്രമണം. സർക്കാർ ഓഫീസുകൾക്ക് മുമ്പിൽ പ്രതികാരം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധ പ്രകടനങ്ങൾ നടക്കുന്നുണ്ട്.
രക്തസാക്ഷിയായ ഫക്രിസാദെയുടെ കൊലപാതകത്തിന് ഉത്തരവാദികളായവരോട് പകരം വീട്ടും വരെ തങ്ങൾക്ക് വിശ്രമമില്ലെന്നാണ് ഇറാൻ സൈന്യത്തിന്റെ തലവൻ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ബാഗേരി പറഞ്ഞത്.
ഇറാന്റെ പ്രതികരണം അപ്രവചനീയം
തങ്ങളുടെ സൈനിക-ആണവരംഗത്തെ രണ്ട് അതികായന്മാരെയാണ് മാസങ്ങളുടെ ഇടവേളയിൽ ശത്രുക്കൾ വകവരുത്തിയതെന്ന യാഥാർത്ഥ്യം ഇറാനെ അലട്ടുന്നുണ്ട്. ഇത് രാജ്യത്തെ ദുർബലപ്പെടുത്തി. പുറത്ത് നിന്നുള്ള സമ്മർദ്ദം എന്തുതന്നെയായാലും, രാജ്യത്തെ തീവ്രചിന്താഗതിക്കാർ ഈ സംഭവത്തോടെ ആകെ ഇളകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇറാന്റെ പ്രതികരണം ഏതുതരത്തിലാകുമെന്ന് പറയാനാവില്ല. തക്കസമയത്ത് തിരിച്ചടി എന്നാണ് റൂഹാനി സൂചിപ്പിച്ചത്.
ഇറാന്റെ ആണവപദ്ധതിക്ക് തിരിച്ചടി
ഫക്രിസാദെയുടെ കൊലപാതകം ഇറാന്റെ ആണവ പദ്ധതിക്ക് ഏൽപിച്ച ആഘാതം ചെറുതല്ല. ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സിലെ മുതിർന്ന ഉദ്യോഗസ്ഥൻ കൂടിയായിരുന്നു അദ്ദേഹം എന്നത് കാര്യത്തിന്റെ ഗൗരവം കൂട്ടുന്നു. ഇറാന്റെ ആണവപദ്ധതിക്കായി യത്നിക്കുന്ന മറ്റ് ശാസ്ത്രജ്ഞർക്കുള്ള യുഎസിന്റെയും ഇസ്രയേലിന്റെയും വ്യക്തമായ സന്ദേശം കൂടിയാണിത്. തലവനെ തന്നെ ഇല്ലാതാക്കിയിരിക്കുന്നു...നിങ്ങളുടെ സുരക്ഷയും അപകടത്തിലാണ് എന്ന സന്ദേശം.
മസ്രിയുടെ കൊലയ്ക്ക് പിന്നാലെ ഫക്രിസാദെയും
അൽ ഖായിദയുടെ നമ്പർ 2 ആയിരുന്ന മുഹമ്മദ് അൽ മസ്രി ഇറാനിൽ വധിക്കപ്പെട്ടുവെന്ന വാർത്ത പുറത്തുവന്നത് അടുത്തിടെയാണ്. ടെഹ്റാനിൽ സുരക്ഷിതനായി കഴിഞ്ഞിരുന്ന മസ്രിയെ മൊസാദിന്റെ പ്രത്യേക കമാൻഡോകൾ നുഴഞ്ഞുകയറി കൊലപ്പെടുത്തിയെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ഇറാൻ സർക്കാർ ഈ അവകാശവാദം തള്ളിയിരുന്നു. അമേരിക്കയ്ക്കു വേണ്ടിയാണ് ഇസ്രയേൽ ചാരസംഘടന മസ്രി വധം നടപ്പാക്കിയതെന്നാണു പറയപ്പെടുന്നത്. ബിൻ ലാദന്റെ വലംകൈ ആയിരുന്ന മസ്രിയെയാണ് അമേരിക്കയ്ക്ക് എതിരായ പല ആക്രമണങ്ങളുടെയും ചുമതല ഏൽപ്പിച്ചിരുന്നത്. അന്നു മുതൽ സിഐഎയുടെയും മൊസാദിന്റെയും നോട്ടപ്പുള്ളിയായിരുന്നു മസ്രി. എന്നാൽ, മസ്രിയെ പോലെ പുറംനാട്ടുകാരനല്ല ഫക്രിസാദെ. ഇറാന്റെ ദേശീയഹീറോയാണ്. പാശ്ചാത്യ രാഷ്ട്രങ്ങളോടുള്ള ചെറുത്തുനിൽപ്പിന്റെയും തങ്ങൾക്ക് സ്വന്തമായി ആണവശേഷി വികസിപ്പിക്കാമെന്ന ഇറാന്റെ ആത്മവിശ്വാസത്തിന്റെ അടയാളവുമായിരുന്നു ഫക്രിസാദെ. അതാണ് എതിരാളികൾ ഇല്ലാതാക്കിയത്.
ഫക്രിസാദെ ഒരു അക്കാദമിക് പണ്ഡിതൻ മാത്രമോ?
ഫക്രിസാദെ വെറും അക്കാദമിക പണ്ഡിതൻ മാത്രമോ എന്ന ചോദ്യം നേരത്തെ ഉയർന്നതാണ്. 2007 ൽ ജോർജ് ബുഷ് ഭരണകൂടത്തിന് വേണ്ടി സിഐഎ വിശദമായ റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. അക്കാദമിക് റോൾ വെറും മറ മാത്രമാണ് എന്നായിരുന്നു സിഐഎയുടെ കണ്ടെത്തൽ. 2008 ൽ അമേരിക്ക ആസ്തികൾ മരവിപ്പിച്ച ഇറാനിയൻ ഉന്നതഉദ്യോഗസ്ഥരുടെ പട്ടികയിൽ ഫക്രിസാദെയും ഉണ്ടായിരുന്നു. അതേവർഷം തന്നെ, ഐഎഇഎയുടെ മുഖ്യ ഇൻസ്പക്ടർ ഫക്രിസാദെയുടെ പ്രവർത്തനങ്ങളെ കുറിച്ച് റിപ്പോർട്ട് നൽകി. മിസൈലിൽ ഘടിപ്പാക്കാവുന്ന ഒരു ആണവപേർമുനയുടെ രൂപകൽപനയിൽ ബോംബ് ഡിസൈസർമാർ നേരിടുന്ന വെല്ലുവിളികളെ നേരിടുന്നതിനുള്ള ഇറാന്റെ പ്രോജക്റ്റ്-110, 110 എന്ന പരിപാടിക്ക് നേതൃത്വം നൽകിയത് ഫക്രിസാദെയെന്ന് പിന്നീട് വ്യക്തമായി.
വർഷങ്ങളോളം ഫക്രിസാദെയുടെ ഒരുവിവരവും ഇല്ലായിരുന്നു. എന്നാൽ, 2018 ൽ ഇറാന്റെ പ്രോജക്റ്റ് അമദ് എന്ന ആണവപദ്ധതിയെ കുറിച്ചുള്ള വിശദവിവരങ്ങൾ ഇസ്രേയൽ ചോർത്തിയപ്പോൾ ഫക്രിസാദെയും തെളിഞ്ഞുവന്നു. 20 വർഷം മുമ്പ് ആണവായുധങ്ങൾ വികസിപ്പിക്കാൻ തുടങ്ങിയ പദ്ധതിരേഖകളിൽ ഫക്രിസാദെയുടെ കൈയെഴുത്ത് പ്രതികൾ വരെയുണ്ടായിരുന്നുവെന്നാണ് ഇസ്രയേലികൾ അവകാശപ്പെടുന്നത്. ടെലിവിഷനിൽ ഈ വിവരങ്ങൾ പങ്കുവച്ച പ്രധാനമന്ത്രി നെതൻയ്യാഹു ഫക്രിസാദെയുടെ പേര് എടുത്തു പറയുകയും ചെയ്തു. അമദ് പദ്ധതിയുടെ തലവൻ ഫക്രിസാദെയെന്നായിരുന്നു ആരോപണം. എന്നാൽ, ഇതുവെറും കെട്ടുകഥ എന്നായിരുന്നു ഇറാന്റെ പ്രതികരണം.
ആണവപദ്ധതി ഉപേക്ഷിച്ചുവെന്ന് ഇറാൻ ഔദ്യോഗികമായി പ്രഖ്യാപിച്ച ശേഷവും ഫക്രിസാദെയും കൂട്ടരും അത് രഹസ്യമായി സജീവമാക്കി നിർത്തി എന്നാണ് ഇസ്രയേലി-യുഎസ് ഇന്റലിജൻസ് ഏജൻസികളുടെ വിലയിരുത്തൽ. ഇറാൻ പ്രതിരോധ മന്ത്രാലയത്തിലുള്ള എസ്പിഎൻഡി എന്ന സംഘടനയാണ് രഹസ്യമായി ആണവപദ്ധതി മുന്നോട്ട് കൊണ്ടുപോയെതെന്നും ഇസ്രയേൽ ആരോപിച്ചിരുന്നു. എസ്പിഎൻഡിയെ നയിച്ചതും മറ്റാരുമല്ല, സാക്ഷാൽ ഫക്രിസാദെ എന്നായിരുന്നു നെതൻയ്യാഹുവിന്റെ തുറന്നടിക്കൽ.
ട്രംപ് എന്തു ചെയ്യും?
ഇറാനും ട്രംപ് ഭരണകൂടവും തമ്മിലുള്ള സംഘർഷം ഉയർന്നുനിൽക്കുന്ന സമയത്താണ് ഒളിയാക്രമണം ഉണ്ടായിരിക്കുന്നത്. രണ്ടാഴ്ച മുമ്പ് മാത്രമാണ് ഇറാനെ ആക്രമിക്കുന്നതിൽ നിന്ന് ട്രംപിനെ വൈറ്റ് ഹൗസ് കൂട്ടാളികൾ പിന്തിരിപ്പിച്ചത്. ഇറാന്റെ നാതൻസിലെ പ്രധാന ആണവ കേന്ദ്രം ആക്രമിക്കാൻ പഴുതുണ്ടോ എന്ന് ട്രംപ് നവംബർ 12 ന് ആരാഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മൈ്ക്ക് പോംപിയോ ഇസ്രയേൽ സന്ദർശിച്ചത്. തന്റെ ഭരണകാലാവധിയുടെ അവസാന നാളുകളിൽ ട്രംപിന്റെ മൗനാനുവാദത്തോടെയാണോ ആക്രമണം ഉണ്ടായിരിക്കുന്നതെന്ന കാര്യം ന്യായമായി സംശയിക്കാവുന്നതാണ്. പോംപിയോ അടക്കമുള്ള മുതിർന്ന ഉപദേഷ്ടാക്കൾ ഇറാനെതിരെ ഇപ്പോൾ സൈനിക നടപടി വേണ്ടെന്ന അഭിപ്രായക്കാരായിരുന്നു. ജനുവരിക്ക് മുമ്പ് ട്രംപ് കൂടുതൽ കടുത്ത നടപടികളിലേക്ക് നീങ്ങുമോ എന്ന് കണ്ടറിയണം.
ഏതായാലും ഇറാനെ സംബന്ധിച്ചിടത്തോളം ഫക്രിസാദെയുടെ നഷ്ടം രാജ്യത്തിന്റെ ആണവശാസ്ത്രഗവേഷണരംഗത്ത് സൃഷ്ടിക്കുന്ന ശൂന്യത ചെറുതല്ല. എന്നാൽ, ആണവപദ്ധതി ഇതിന്റെ പേരിൽ ഉപേക്ഷിക്കില്ലെന്ന് ഇറാൻ വ്യക്തമാക്കി കഴിഞ്ഞു. ഇറാനിലേക്ക് ഇസ്രയേലി ചാരന്മാർ നുഴഞ്ഞുകയറിയത് വലിയ സുരക്ഷാവീഴ്ചയായും അവർ വിലയിരുത്തുന്നു. മൊസാദിന്റെ ചാരന്മാരെയും വിവരദാതാക്കളെയും കണ്ടെത്തുക എന്ന ശ്രമകരമായ ദൗത്യവും ഇറാൻ തുടങ്ങിയതായാണ് സൂചന.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്