മുലകുടി മാറാത്ത പന്നി കുഞ്ഞുങ്ങളെ ഭക്ഷണമാക്കുന്ന ഫിഡൽ കാസ്ട്രോ; 15 പേർക്ക് ഭക്ഷണം നൽകി 45 മിനിറ്റ് കാത്തിരുന്ന്, അവർ മരിച്ചില്ലെങ്കിൽ മാത്രം ഭക്ഷണം കഴിക്കുന്ന ഹിറ്റ്ലർ; ഇഷ്ടഭക്ഷണം ഉണ്ടാക്കുന്ന പാചകക്കാരന് മേഴ്സിഡസ് കാർ ഉൾപ്പടെയുള്ള പുരസ്കാരങ്ങൾ നൽകിയ ഇദി അമീൻ; ഏകാധിപതികളുടെ രസകരമായ ഭക്ഷണ രീതികളിലൂടെ ഒരു യാത്ര
മറുനാടൻ ഡെസ്ക്
ഏത് ആശയത്തിന്റെ പേരിലായാലും അധികാരത്തിലെത്തിയ ഏകാധിപതികൾ എല്ലാവരും തന്നെ സ്വന്തം സുഖത്തിലും സന്തോഷത്തിലും മാത്രമേ ശ്രദ്ധിച്ചിരുന്നുള്ളു എന്നത് ഒരു ചരിത്ര സത്യമാണ്.
കൈവന്നു ചേർന്ന അളവില്ലാത്ത അധികാരം ഇവരിൽ ഒരുപാട് പിടിവാശികൾ സൃഷ്ടിച്ചിരുന്നു. ഇവരിൽ പലരും പല കാര്യത്തിലും നിർബന്ധബുദ്ധിയുള്ളവരുമായിരുന്നു. ആര്യന്മാരുടെ ആത്മഗൗരവം ഉയർത്തുവാനെത്തിയ ഹിറ്റ്ലർ ആയാലും അടിച്ചമർത്തപ്പെട്ടവനെ ഉയർത്താൻ എത്തിയ ഫിഡൽ കാസ്ട്രോ ആയാലും പിടിവാശിയുടേയും നിർബന്ധബുദ്ധിയുടെയും കാര്യത്തിൽ ഒരുപോലായിരുന്നു.
ജീവിതത്തിന്റെ പല മേഖലകളിലുമെന്ന പോലെ ഭക്ഷണകാര്യത്തിലും ചില വിചിത്ര രീതികൾ പിന്തുടർന്നവരായിരുന്നു ഈ ഏകാധിപതികളിൽ ഏറിയപങ്കും. ഇഷ്ട ഭക്ഷണത്തിന് വേണ്ടി എന്തും ചെയ്യുവാൻ തയ്യാറായിരുന്ന ഇവർ, ഭക്ഷണം ഇഷ്ടപ്പെടാതെ വന്നാൽ പാചകക്കാരെ ക്രൂരമായി ശിക്ഷിക്കാനും മടിച്ചിരുന്നില്ല.
ഇത്തരത്തിലുള്ള ചില ഏകാധിപതികളുടെ ഭക്ഷണരീതിയിലേക്ക് ഒരു എത്തിനോട്ടമാണ് ഈ ലേഖനം.
സദ്ദാം ഹുസൈനിന് സന്തോഷം പകർന്നിരുന്ന മത്സ്യവിഭവങ്ങൾ
കൃത്യം ഒരിഞ്ച് നീളത്തിൽ മുറിച്ച മത്സ്യം ധാന്യമാവ് പുരട്ടി എണ്ണയിൽ വറുത്തെടുക്കുന്നതായിരുന്നു ഇറാഖിൽ ഏകാധിപതിയായിരുന്ന സദ്ദാം ഹുസൈന്റെ ഇഷ്ട ഭക്ഷണം.
എൺപതുകളിലെ ഇറാൻ ഇറാഖ് യുദ്ധകാലത്ത് സൈന്യത്തിൽ സദ്ദാം ഹുസൈന്റെ പാചകക്കാരനായി എത്തിയ അബു അലിയായിരുന്നു പിന്നീടുള്ള കാലം മുഴുവൻ അദ്ദേഹത്തിനായി ഭക്ഷണം പാചകം ചെയ്തിരുന്നത്. ഭക്ഷണം ഇഷ്ടമായാൽ സദ്ദാം അബു അലിയെ വിളിച്ചു വരുത്തി 50 ദിനാർ സമ്മാനമായി നൽകുമായിരുന്നു. അബു അലിയുടെ ഒരാഴ്ച്ചത്തെ ശമ്പളത്തിന് തുല്യമായിരുന്നു ഈ തുക.
എന്നാൽ ഭക്ഷണം ഇഷ്ടപ്പെടാതെ വന്നാൽ അലിയെ വിളിച്ചുവരുത്തി ഭക്ഷണം നശിപ്പിച്ചതിനുള്ള പിഴയായി 50 ദിനാർ ഈടാക്കുകയും ചെയ്യുമായിരുന്നു. ഇത് ഒരു പതിവായതോടെ, പ്രസിഡന്റ് അലിയെ വിളിക്കുന്നു എന്നറിയിപ്പ് വന്നാൽ ഉടൻ അദ്ദേഹത്തിന്റെ സഹപാചകക്കാരെല്ലാം ''ഫിഫ്റ്റി ദിനാർ'' എന്ന് ഉച്ചത്തിൽ മുദ്രാവാക്യം മുഴക്കി അലിയെ കളിയാക്കുമായിരുന്നു.
എന്നാൽ അലി പറയുന്നത് ഇത് ഒരുതരം കൊടുക്കുക എടുക്കുക എന്ന രീതിയിലുള്ള കളിയായിരുന്നു എന്നാണ്. എത്രയായാലും മാസാവസാനം ലാഭം തനിക്കായിരിക്കുമെന്നും അദ്ദേഹം ഓർക്കുന്നു.
നീണ്ടകാലം സദ്ദാം ഹുസൈനോടൊപ്പമുണ്ടായിരുന്ന അലി പറയുന്നത് തന്റെ ജീവിതത്തിൽ ഒരിക്കൽ മാത്രമാണ് സദ്ദാം ഹുസൈൻ അടുക്കളയിൽ വന്നതെന്നാണ്. ഒരു റംസാൻ നോമ്പ് സമയത്ത് ആരും കാണാതെ ഭക്ഷണം കഴിക്കുവാനാണ് അദ്ദേഹം വന്നതെന്നും അലി പറയുന്നു.
ചിക്കനില്ലാത്ത ചിക്കൻ സൂപ്പ് ഇഷ്ടപ്പെട്ടിരുന്ന പോൾ പോട്ട്
കംബോഡിയൻ ഏകാധിപതിയായിരുന്ന പോൾ പോട്ടിന് പക്ഷെ ദഹനക്കേട് കലശലായി ഉണ്ടായിരുന്നെന്നാണ് ദീർഘകാലം അദ്ദേഹത്തിന്റെ പാചകക്കാരിയായിരുന്ന സിസ്റ്റർ മോയെം പറയുന്നത്. കറുത്ത കോഴിയുടെ വേവിച്ച കഷണങ്ങൾ ഇട്ട് തിളപ്പിച്ച ചിക്കൻ സൂപ്പായിരുന്നത്രെ അദ്ദേഹത്തിന്റെ ഇഷ്ട വിഭവം. പക്ഷെ അത് വിളമ്പുന്നതിനു മുൻപായി അതിലെ കോഴി കഷണങ്ങൾ എല്ലാം എടുത്തുമാറ്റണമെന്നത് നിർബന്ധമായിരുന്നു. മൂർഖൻ പാമ്പ് കൊണ്ടുണ്ടാക്കിയ സ്റ്റ്യു അദ്ദേഹത്തിന്റെ മറ്റൊരു പ്രിയ ഇനമായിരുന്നു.
അധികം ഭക്ഷണം കഴിക്കുവാൻ സാധിക്കാത്തതിനാലാകണം തന്റെ നാട്ടുകാരെ പട്ടിണിക്കിടുന്നതിൽ പോൾ പോട്ട് ആനന്ദം കണ്ടെത്തിയിരുന്നത്. എഴുപതുകളിലെ തന്റെ ഭരണകാലത്ത് സൈന്യം നൽകുന്ന അല്പം ആഹാരത്തിനു പോലും നന്ദിയുള്ളവരായിരിക്കാൻ അദ്ദേഹം പ്രജകളെ പ്രേരിപ്പിച്ചു. മാത്രമല്ല, അനുവാദമില്ലാതെ ഭക്ഷണം എടുക്കുന്നത് ക്രിമിനൽ കുറ്റവുമായിരുന്നു.
പട്ടിണികിടന്ന് മരിക്കാതിരിക്കാൻ ജനങ്ങൾ വെട്ടുകിളികളേയും മണ്ണിരയേയും ഉറുമ്പുകളേയുമൊക്കെ തീയിൽ ചുട്ടു തിന്നുമായിരുന്നു അക്കാലത്ത്. വറുത്തെടുത്ത എട്ടുകാലിയും വാഴയിലയിൽ പൊതിഞ്ഞ് വേവിച്ച തവളയുമെല്ലാം അക്കാലത്ത് ആഡംബര ഭക്ഷണവിഭവങ്ങളായിരുന്നു. എന്നാൽ ഭക്ഷ്യവിളകൾ തിന്ന് നശിപ്പിക്കുന്ന എലികളെ കൊല്ലാൻ അനുവാദമില്ലായിരുന്നു.
നാട്ടിൽ പട്ടിണി വരുത്തി ജനങ്ങളെ നിലക്ക്നിർത്താൻ അവ സഹായിക്കും എന്നായിരുന്നു പോൾപോട്ടിന്റെ വാദം. അതേ സമയം സൈനികർക്ക് സദ്യയൊരുക്കാൻ ആനയെ കൊല്ലാനുള്ള അനുവാദമുണ്ടായിരുന്നു.
സഹവിപ്ലവകാരിയുടെ പന്നിസൂപ്പ് ഏറെ ഇഷ്ടപ്പെട്ട ഫിഡൽ കാസ്ട്രോ
വിപ്ലവ കാലത്ത് തന്നോടൊപ്പം കൂടിയ പതിനാറ് വയസ്സുകാരനായ എറാസ്മോ ആയിരുന്നു ഫിഡൽ കാസ്ട്രോ അധികാരത്തിലെത്തിയ ശേഷം അധികാരം വിട്ടോഴിയുന്നതുവരെ അദ്ദേഹത്തിനായി പാചകം ചെയ്തിരുന്നത്. പാചകക്കാർക്കെല്ലാം കാസ്ട്രോയോട് കടുത്ത ആരാധനയായിരുന്നെന്നാണ് എറാസ്മോ പറയുന്നത്.
മുലകുടി മാറാത്ത പന്നിക്കുഞ്ഞുങ്ങളായിരുന്നു ഫിഡലിന്റെ ഇഷ്ട വിഭവം. ഐസ്ക്രീമിനോടും അദ്ദേഹത്തിന് പ്രണയമായിരുന്നു. 20 സ്കൂപ്പ് ഐസ്ക്രീം വരെ ഒരു ദിവസം അദ്ദേഹം കഴിച്ചിരുന്നത്.ഒരിക്കൽ ഈൽ മത്സ്യത്തിന്റെ സലാഡ് വേണമെന്നാവശ്യപ്പെട്ട അദ്ദേഹത്തിനായി മത്സ്യം പിടിക്കാൻ ഒരു രാത്രിമുഴുവൻ വലയുമായി കായലിൽ കറങ്ങിയ കഥയും എറാസ്മോ പറയുന്നു.
മുലകുടി മാറാത്ത പന്നിക്കുഞ്ഞുങ്ങളുടെ മാംസം ഓറഞ്ച് ജ്യുസ്, ഒലീവ് ഓയിൽ എന്നിവയിൽ പാചകം ചെയ്തെടുക്കുന്ന സൂപ്പ് എന്നും ഫിഡൽ കാസ്ട്രോയുടെ ഇഷ്ട വിഭവമായിരുന്നു. അദ്ദേഹം അധികാരം വിട്ടൊഴിഞ്ഞപ്പോൾ എറാസ്മോയും ജോലി ഉപേക്ഷിച്ച് ഒരു റെസ്റ്റോറന്റ് ആരംഭിച്ചു. അവിടെയും ഫിഡൽ തന്റെ പ്രിയപ്പെട്ട സൂപ്പ് കഴിക്കുവാൻ സ്ഥിരമായി എത്താറുണ്ടായിരുന്നത്രെ.
പ്രമേഹ രോഗിയായ അൽബേനിയൻ കമ്മ്യുണിസ്റ്റ് ഏകാധിപതി എൻവർ ഹോക്സ
തന്റെ ആത്മാഭിമാനത്തിന് ക്ഷതം സംഭവിക്കുന്ന ഒന്നും അംഗീകരിക്കാത്ത ആളായിരുന്നു ഹോക്സ. അധികാരത്തിലെത്തിയശേഷം, അതിനു മുൻപായി തന്റൊപ്പം നടന്നിരുന്ന എല്ലാവരുമായുള്ള ബന്ധം അദ്ദേഹം ഉപേക്ഷിച്ചു.
തന്റെ നയങ്ങളെ എതിർത്ത ആറായിരത്തോളം ആളുകളെ കശാപ്പു ചെയ്ത ഈ ഏകാധിപതി പക്ഷെ ഒരു പ്രമേഹ രോഗിയായിരുന്നു. ഒരു ദിവസം 1500 കലോറിയിലധികം ഭക്ഷണം കഴിക്കാൻ ആകുമായിരുന്നില്ല. അതുകൊണ്ട് തന്നെ മിതാഹാരിയായിരുന്നു ഹോക്സ
എന്നിരുന്നാലും സ്വാദിന്റെ കാര്യത്തിൽ അതീവ നിർബന്ധബുദ്ധിയുണ്ടായിരുന്നു അദ്ദേഹത്തിനും ചീസും ജാമും വെജിറ്റബിൾ സൂപ്പുമൊക്കെ പോലെ മിതമായ ആഹാരമാണെങ്കിലും സ്വാദ് ഇഷ്ടമായില്ലെങ്കിൽ പൊട്ടിത്തെറിക്കുമായിരുന്നു ഈ ഏകാധിപതി. പാചകക്കാർക്ക് കടുത്ത ശിക്ഷയും നൽകും.
ഇഷ്ട ഭക്ഷണം പാചകം ചെയ്തതിന് മെഴ്സിഡസ് കാർ സമ്മാനമായി നൽകിയ ഇദി അമീൻ
ഉഗാണ്ടൻ ഏകാധിപതിയായിരുന്ന ഇദി അമീൻ മനുഷ്യഭോജിയാണ് എന്നൊരു വാർത്ത ഉണ്ടായിരുന്നു. എന്നാൽ ഇതുവരെ മനുഷ്യ മാംസം പാചകം ചെയ്യേണ്ടിവന്നിട്ടില്ലെന്നാണ് ദീർഘകാലം അമീനിന്റെ പാചകക്കാരനായ ഒഡോണ്ടെ പറയുന്നത്. ഭക്ഷണപ്രിയനായിരുന്ന അമീന് ആടുകളായിരുന്നു ഇഷ്ട ഭക്ഷണം. ഭക്ഷണം നല്ലതായാൽ ധാരാളം സമ്മാനങ്ങളും അദ്ദേഹം നൽകുമായിരുന്നു. ഒരിക്കൽ ഒഡോണ്ടക്ക് നൽകിയത് ഒരു മെഴ്സിഡസ് കാറായിരുന്നു.
ഒരിക്കൽ പ്രസിഡണ്ടിന്റെ കൊട്ടാരത്തിൽ വച്ചു നടന്ന പാർട്ടിക്കിടയിൽ ഇദി അമീൻ ഒഡോണ്ടയെ വിളിച്ചു വരുത്തി. രു കൈ ഒഡോണ്ടയുടെ തോളിലും മറ്റേ കൈ ഒരു സ്ത്രീയുടെ തോളിലും ഇട്ടുകൊണ്ട് അദ്ദേഹം അവരോട് ഇഷ്ട ഭക്ഷണം കഴിക്കാൻ ഒഡോണ്ടയുമായി സൗഹൃദ്ദമുണ്ടാക്കാൻ ഉപദേശിച്ചു. അന്ന് തുടങ്ങിയ ഇവരുടെ സൗഹൃദം വിവാഹത്തിലാണ് കലാശിച്ചത്. അപ്പോൾ ഒരു വിവാഹം കഴിച്ചിരുന്ന ഒഡോണ്ട പിന്നീട് രണ്ടു വിവാഹങ്ങൾ കൂടി കഴിച്ചു.
ഏതെങ്കിലും ഒരു പാർട്ടിയിൽ ഒഡോണ്ടോ ഏതെങ്കിലും സ്ത്രീകളുമായി സംസാരിക്കുന്നത് കണ്ടാൽ ഉടൻ അമീൻ തന്റെ സുരക്ഷാ ഉദ്യോഗസ്ഥനെ ഒരു പെട്ടി പണവുമായി ഒഡോണ്ടയുടെ അടുത്തേക്ക് അയക്കും. ആ സ്ത്രീയുമായിജീവിതം ആസ്വദിക്കാൻ ഉപദേശവും നല്കുമായിരുന്നു.
ആഹാരത്തെ പോലും വിശ്വസിക്കാതിരുന്ന അഡോൾഫ് ഹിറ്റ്ലർ
തികഞ്ഞ സസ്യാഹാരിയായിരുന്നു ജർമ്മൻ ഏകാധിപതിയായിരുന്ന അഡോൾഫ് ഹിറ്റ്ലർ. മലബന്ധം പോലുള്ള രോഗങ്ങൾ ഉണ്ടായിരുന്ന ഹിറ്റ്ലർ, അത് ഭേദപ്പെടുവാൻ നല്ലതാണെന്ന വിശ്വാസത്തിലായിരുന്നു സസ്യാഹാരിയായി തുടർന്നിരുന്നത്. രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനകാലത്ത് പുഴുങ്ങിയ ഉരുളക്കിഴങ്ങുകളും ക്ലിയർ ബ്രോത്തും മാത്രമായി അദ്ദേഹത്തിന്റെ ആഹാരം.
ആഹാരകാര്യത്തിൽ വലിയ താത്പര്യങ്ങൾ ഒന്നുമില്ലാതിരുന്ന അദ്ദേഹത്തിന് പക്ഷെ ആരെങ്കിലും തനിക്ക് ഭക്ഷണത്തിൽ വിഷം ചേർത്ത് നൽകി തന്നെ അപായപ്പെടുത്തും എന്ന ഭയം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹം കഴിക്കുന്നതിനു മുൻപ് 15 പേർ അതേ ഭക്ഷണം കഴിക്കുമായിരുന്നു. അവർ ഭക്ഷണം കഴിച്ചുകഴിഞ്ഞ് 45 മിനിറ്റ് സമയം ഹിറ്റ്ലർ കാത്തിരിക്കും. അവർ ആരും മരിച്ചിട്ടില്ലെന്ന് ഉറപ്പ് വരുത്തിയതിനു ശേഷം മാത്രമേ ഹിറ്റ്ലർ ഭക്ഷണം കഴിക്കുമായിരുന്നുള്ളു.
പുട്ടിന്റെ മുത്തച്ഛൻ പാചകം ചെയ്ത ഭക്ഷണം ഇഷ്ടപ്പെട്ടിരുന്ന ജോസ്ഫ് സ്റ്റാലിൻ
ലോക ചരിത്രത്തിലെ തന്നെ ഏറ്റവും ക്രൂരരായ ഏകാധിപതികളിലൊരാളായാണ് ജോസഫ് സ്റ്റാലിനെ കണക്കാക്കുന്നത്. അദ്ദേഹത്തിന് പരമ്പരാഗത ജോർജിയൻ ഭക്ഷണ വിഭവങ്ങളോടായിരുന്നു എന്നും പ്രിയം. ജോർജ്ജിയൻ വൈൻ അദ്ദെഹത്തിന്റെ ഇഷ്ട പാനീയവും.
തന്റെ സ്വന്തം പാചകക്കാർ പാചകം ചെയ്ത വിപുലമായ അത്താഴവും വൈനും അദ്ദേഹം എന്നും ഇഷ്ടപ്പെട്ടിരുന്നു. സ്റ്റാലിന്റെ പാചകക്കാരിൽ മുഖ്യനായിരുന്നു ഇന്നത്തെ റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിന്റെ മുത്തച്ഛൻ സ്പിരിഡോൺ പുട്ടിൻ.
Stories you may Like
- കന്യാകുമാരി ക്രൂരത ഏവരേയും കരയിപ്പിക്കുമ്പോൾ
- തമിഴക സംഗീതപ്പോരിന് മൂർച്ചകൂട്ടി ഹാരിസ് ജയരാജ് തിരിച്ചുവരുമ്പോൾ
- മലയാളത്തിലെ ഏറ്റവും വില പിടിച്ച സംവിധായകൻ ജീത്തു ജോസഫിന്റെ ജീവിതം
- ഭക്ഷണം പാഴാക്കിയാൽ പിഴ ഈടാക്കം; വിചിത്ര ഉത്തരവുമായി വടക്കാഞ്ചേരി നഗരസഭ
- 'ഭക്ഷണം കഴിക്കാതെ കളയുന്ന പിതൃശൂന്യമായ പ്രവർത്തി അംഗീകരിക്കാൻ കഴിയില്ല';
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്