ദലിത്-മുസ്ലിം-കർഷക വോട്ടുകളിൽ പിടിച്ച് കോൺഗ്രസ്- എൻസിപി സഖ്യം കയറിവരുന്നു; കഴിഞ്ഞ തവണത്തെ വെറും ആറുസീറ്റിൽനിന്ന് പ്രതിപക്ഷ സംഖ്യം 20നും 25നും ഇടയിൽ സീറ്റുകൾ നേടും. 48ൽ 42ഉം നേടിയ മോദി തരംഗം ഇത്തവണയില്ലെന്ന് വ്യക്തം; മുന്നിലെത്തുമെങ്കിലും 15ലേറെ സീറ്റുകൾ ബിജെപി- ശിവസേന സഖ്യത്തിന് കുറയും; രാജ്താക്കറേ ശിവസേനക്ക് ഭീഷണിയാവുമ്പോൾ പ്രിയങ്ക ചതുർവേദി കോൺഗ്രസിനും ഭീഷണി; മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് ചിത്രം അവലോകനം ചെയ്യുമ്പോൾ
മറുനാടൻ ഡെസ്‌ക്
മുംബൈ: മഹാരാഷ്ട്ര ഇക്കുറി ആർക്കൊപ്പം? 48 മണ്ഡലങ്ങളിലെയും പോളിങ്ങ് പുർത്തിയാവുന്നതോടെ സി വോട്ടർ അടക്കമുള്ള പ്രമുഖ സർവേ എജൻസികൾ ബിജെപി- ശിവസേന സഖ്യത്തിനുതന്നെയാണ് മേൽക്കെ പ്രവചിക്കുന്നതെങ്കിലും, കഴിഞ്ഞ തവണത്തെതിൽനിന്ന് വെച്ചുനോക്കുമ്പോൾ 15 ഓളം സീറ്റുകൾ അവർക്ക് കുറയുമെന്നാണ് കരുതുന്നത്. 2014ൽ ആകെയുള്ള 48 സീറ്റിൽ 42നും ബിജെപി- സേന സഖ്യത്തിനായിരുന്നു. കോൺഗ്രസ് - എൻസിപി സഖ്യത്തിന് വെറും 6 സീറ്റുകൾ മാത്രമാണ് കിട്ടിയത്. എന്നാൽ ഇത്തവണ കോൺഗ്രസ് സഖ്യം 20നും 25നും ഇടയിലേക്ക് ഉയരുമെന്നും, 42ൽ നിന്ന് 25 താഴെയായി ബിജെപി സേനാസഖ്യം പിന്നോക്കം പോകുമെന്നുമാണ് തെരഞ്ഞെടുപ്പ് വിശകല വിദഗ്ധരുടെ അഭിപ്രായം.ദലിത്-മുസ്ലിം-കർഷക വോട്ടുകളാണ് കോൺഗ്രസ് സഖ്യത്തെ തുണക്കുന്നത്. കഴിഞ്ഞ ത്വണത്തെ മോദി പ്രഭാവം ഇത്തവന നഗരങ്ങളിൽ മാത്രമാണുള്ളത്.
യുപി കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവും കൂടുതൽ സീറ്റുകളുള്ള സംസ്ഥാനമായ മാഹാരാഷ്യ്‌രിൽ, പോളിങ് ഘടനയും ശതമാനങ്ങളിലെ ഏറ്റക്കുറച്ചിലുകളും കണക്കുകൂട്ടിയാണ് രാഷ്ട്രീയ വിദഗ്ധരുടെ വിലയിരുത്തൽ. സംസ്ഥാനത്ത് 60.68 ശതമാനമാണ് പോളിങ്. 60.32 ശതമാനമായിരുന്നു 2014 ൽ. കഴിഞ്ഞ തവണ ബിജെപി 23ഉം ശിവസേന 18ഉം സീറ്റുകൾ നേടിയപ്പോൾ കോൺഗ്രസ് രണ്ടും എൻ.സി.പി നാലും സീറ്റുകളിൽ ഒതുങ്ങുകയായിരുന്നു. പിന്നീട് നടന്ന ഉപ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ഒരു സീറ്റ് എൻ.സി.പി തിരിച്ചുപിടിച്ചു. ഇത്തവണ വിദർഭ, മറാത്ത്വാഡ, വടക്കൻ മഹാരാഷ്ട്ര മേഖലകളിൽ കോൺഗ്രസും പശ്ചിമ മഹാരാഷ്ട്രയിൽ എൻ.സി.പിയും നിലമെച്ചപ്പെടുത്തുമെന്ന ഉറപ്പാണ്. ശരദ് പവാറിന്റെ ശക്തികേന്ദ്രമാണ് പശ്ചിമ മഹാരാഷ്ട്ര. പവാർ ആകട്ടെ മോദിയെ ശക്തമായി വിമർശിച്ചുകൊണ്ട ഈ 79ാം വയസ്സിനും തെരഞ്ഞെടുപ്പ് രംഗത്ത് സജീവമായിരുന്നു. 72 റാലികളിലാണ് പവാർ പങ്കെടത്തത്.എല്ലായിടത്തും അദ്ദേഹം മോദിയെ നിർത്തിപ്പൊരിക്കയും ചെയ്തു.
കൊങ്കൺ, മുംബൈ മേഖലകളിൽ ബിജെപി, സേന സഖ്യത്തിന് സാരമായ ഉലച്ചിൽ തട്ടാൻ ഇടയില്ലെന്നാണ് കണക്കുകൂട്ടൽ. നോട്ടുനിരോധനം, ജി.എസ്.ടി തുടങ്ങി ബിജെപിക്ക് എതിരെയുള്ള കാതലായ വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നതിൽ കോൺഗ്രസ് സഖ്യം വിജയിച്ചിട്ടില്ല. നഗരങ്ങളിൽ മോദിയുടെ പ്രതിച്ഛായക്ക് മങ്ങലേൽപിക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ലെന്നും വിലയിരുത്തപ്പെടുന്നു. നഗരങ്ങളിൽ കരുത്തുകാട്ടുന്ന ശിവസേനയുടെ വോട്ട്ബാങ്ക് മറാത്തിയാണ്. എന്നാൽ, ബിജെപിക്ക് എതിരാകുന്ന ഒരു പ്രധാന ഘടകമാണ് രാജ് താക്കറെ. അതിനാൽ നഗരത്തിലും കോൺഗ്രസ് സഖ്യത്തിന് മെച്ചമുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന വിലയിരുത്തലുമുണ്ട്. ആറു മണ്ഡലങ്ങളുള്ള മുംബൈയിൽ മൂന്നിൽ ബിജെപി സഖ്യത്തിന് മേൽകൈ ഉണ്ടെന്നും ബാക്കിയിടങ്ങളിൽ മറാത്തി, ദലിത്, മുസ്ലിം വോട്ട് എങ്ങോട്ടെന്നതിനെ ആശ്രയിച്ചിരിക്കുമെന്നുമാണ് മറ്റൊരു പക്ഷം. മണ്ഡലങ്ങളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്്ട്രയിൽനിന്നും പരമാവധി സീറ്റുകൾ നേടുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. അസാധ്യമെന്നു തോന്നിയ ബിജെപി- ശിവസേന സഖ്യം സാധ്യമായതാണ് ഇവിടെ ഭരണപക്ഷത്തിന്റെ വിജയം. പക്ഷേ അപ്പോഴും പഴയ അസ്വാരസ്യങ്ങൾ ബാക്കിയുണ്ടുതാനും.
സേനാ- ബിജെപി സഖ്യം സാധ്യമായത് അമിത്ഷായുടെ മിടുക്ക്
തെരഞ്ഞെടുപ്പിന് മൂന്നുമാസം മുമ്പുവരെയും ബിജെപി- ശിവസേനാ സഖ്യം യാഥാർഥ്യമാവുമെന്ന പ്രതീക്ഷയില്ലായിരുന്നു. ബിജെപിയുടെ കടുത്ത വിമർശകാരിയിരുന്നു ശിവസേന.പാർട്ടി അധ്യക്ഷൻ അമിത് ഷായുടെയും നീക്കമാണ് ഇവിടെ സഖ്യത്തിലേക്ക് നയിച്ചത്. എൻഡിഎയിലെ മുഖ്യ സഖ്യകക്ഷി ഒറ്റയ്ക്കു മത്സരിക്കുമെന്നാണ് ഏറെ നാൾ ഭീഷണി മുഴക്കി വന്നത്. കിട്ടിയ അവസരത്തിലെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുച്ഛിച്ചും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ പുകഴ്‌ത്തിയും വന്ന ശിവസേനയ്ക്കു മനം മാറിയതിനു പിന്നിൽ കുശാഗ്രബുദ്ധിയോടെ ബിജെപി നടത്തിയ രാഷ്ട്രീയ നീക്കങ്ങളുണ്ട്.
കേന്ദ്രത്തിൽ വീണ്ടും വലിയ ഒറ്റക്കക്ഷിയാകുക ബിജെപി തന്നെയാവുമെന്നു ശിവസേനയെ ബോധ്യപ്പെടുത്തിയതായിരുന്നു ഇതിൽ പ്രധാനം. വലിയ കക്ഷിക്കു സർക്കാരുണ്ടാക്കാൻ ക്ഷണം കിട്ടും. അപ്പോൾ തിരഞ്ഞെടുപ്പു കാലത്തു കൂടെ നിൽക്കാതിരുന്ന ശിവസേനയെ ഒഴിവാക്കും; എൻസിപിയെ ഉൾപ്പെടുത്തും. ഇതോടെ, രാഷ്ട്രീയമായി ശിവസേന ഒറ്റപ്പെടാനുള്ള സാധ്യതയാണു ബിജെപി മുന്നോട്ടു വച്ചത്. ഇതോടൊപ്പം സീറ്റുകൾ ഏറെക്കുറെ തുല്യമായി വീതം വയ്ക്കാനുള്ള തീരുമാനം കൂടിയായപ്പോൾ ശിവസേന കൂടെ നിന്നു: 25 സീറ്റ് ബിജെപിക്ക്; 23 ശിവസേനയ്ക്ക്. കേന്ദ്ര സർക്കാരിൽ സഹമന്ത്രി കൂടിയായ രാംദാസ് അത്തെവാലയുടെ റിപ്പബ്ലിക്കൻ പാർട്ടി ഇതോടെ ബിജെപി സഖ്യത്തിൽനിന്ന് പുറത്തുമായി. പക്ഷേ ഇത്ര നാൾ കേന്ദ്ര ഭരണത്തിന്റെ രൂക്ഷവിമർശകരായിരുന്ന ശിവസേനയുടെ മുൻകാല വാക്കുകളും ചെയ്തികളും പ്രതിപക്ഷം ആയുധമാക്കിയിട്ടുണ്ട്.
മോദി തരംഗത്തിന്റെ ആനുകൂല്യം ഇത്തവണ എൻഡിഎക്ക് കിട്ടിയിട്ടില്ല. വിഷയങ്ങൾ അനുദിനം മാറിമറിയുമ്പോൾ, മിന്നലാക്രമണത്തിന്റെയും ദേശീയവികാരത്തിന്റെയും അലകൾ എത്രത്തോളം ശക്തമെന്നു തൽക്കാലം തിട്ടപ്പെടുത്താനുമാവില്ല. കേന്ദ്ര, സംസ്ഥാന ഭരണ നേട്ടങ്ങളും കോട്ടങ്ങളും കൂടി ചർച്ചാവിഷയമാകുമ്പോൾ ബിജെപി ശിവസേന സഖ്യത്തിനു നീന്തിക്കയറേണ്ടത് ഒഴുക്കിനെതിരെയാണ്. അതിൽ അവർ എത്ര പ്ിടിച്ചുനിന്നു എന്നത് പെട്ടി പൊട്ടിക്കുമ്പോഴെ അറിയാൻ കഴിയൂ.
പ്രതിപക്ഷ മഹാസഖ്യവും ലക്ഷ്യത്തിലെത്തിയില്ല
മറുപുറത്ത്, കോൺഗ്രസ്, ലക്ഷ്യമിട്ട പ്രതിപക്ഷ മഹാസഖ്യം ഫലവത്തായില്ല. തൽക്കാലം എൻസിപിയുമായി മാത്രമേ കോൺഗ്രസിന് ധാരണയാവാൻ കഴിഞ്ഞുള്ളൂ. പ്രകാശ് അംബദ്കറുടെ ബഹുജൻ മഹാസഖ്യത്തെയും രാജു ഷെട്ടിയുടെ സ്വാഭിമാനി പക്ഷത്തെയും കൂടെ നിർത്താനുള്ള ശ്രമങ്ങൾ ഫലവാത്തായിട്ടില്ല. ചിലയിടത്ത് ബിജെപിയെ തോൽപ്പിക്കുക എന്ന അജണ്ടവെച്ച് ഇവർ കോൺഗ്രസിനെ പിന്തുണക്കുന്നു എന്ന് മാത്രം. നിരവധി ദലിത് സംഘടനകളും അസദുദീൻ ഉവൈസിയുടെ എഐഎംഐഎം ഉൾപ്പെടെ ചെറു പാർട്ടികളും പ്രകാശ് അംബദ്കർക്കൊപ്പമുണ്ട്.
സംസ്ഥാനത്തെ പിടിച്ചുലയ്ക്കുന്ന മുഖ്യ വിഷയം കാർഷിക പ്രതിസന്ധിയാണ്. അതുതന്നെയാണ് കോൺഗ്രസ് സഖ്യത്തിന്റെ പ്രചാരണ വിഷയവും. കർഷക ആത്മഹത്യകൾ പെരുകുന്നു. ഉൽപന്നങ്ങൾക്കു വിലയില്ല. കർഷകരക്ഷാ പദ്ധതികൾ വിജയിക്കുന്നില്ല. 750 കിലോ സവാള വിറ്റുകിട്ടിയ 1064 രൂപ പ്രധാനമന്ത്രിക്ക് അയച്ചുകൊടുത്തു പ്രതിഷേധിച്ച വസന്ത് സാഠെ എന്ന നാസിക് കർഷകൻ സംസ്ഥാനത്തിന്റെ തന്നെ പ്രതീകമായിരിക്കുന്നു. രാഷ്ട്രീയ സ്വാധീനത്തേക്കാളുപരി സംഘടനാബലമുള്ള ഇടതു പാർട്ടികളും സ്വതന്ത്ര സംഘടനകളും കർഷകരെയും തൊഴിലാളികളെയും അണിനിരത്തി നടത്തുന്ന വൻ പ്രതിഷേധങ്ങൾ അടിയൊഴുക്കാകാം. പലയിടത്തും ഇടതുപക്ഷം കോൺഗ്രസിനെ തുണക്കുന്നുമുണ്ട്.
മോദിയെ വിറപ്പിച്ച് രാജ് താക്കെറെ
ഒരു സീറ്റിൽ പോലും മത്സരിക്കാത്ത ഒരു വ്യക്തയാണ് , ഇപ്പോൾ മോദിക്ക് ഏറ്റുവും വലിയ ഭീഷണിയായത്. അത് മറ്റാരുമല്ല. മഹാരാഷ്ട്ര നവനിർമ്മാൺ സേനയുടെ അധ്യക്ഷൻ രാജ് താക്കറെയാണത്. തിരഞ്ഞെടുപ്പ് അങ്കം മുറുകിയ മഹാരാഷ്ട്രയിൽ അപ്രതീക്ഷിതമായ മാസ് എൻട്രിയായിരുന്നു രാജ് താക്കറെ നടത്തിയത്. തിരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ പോലും മത്സരിക്കുന്നില്ലെങ്കിലും മോദി സർക്കാരിനെ വിമർശനങ്ങളാൽ കീറിമുറിച്ചാണ് താക്കറെയുടെ പ്രചാരണണം നടത്തിയത.
ശിവസേനയുടെ സ്ഥാപകനായ ബാൽ താക്കറെയുടെ സഹോദരന്റെ മകനാണ് രാജ് താക്കറെ. മികച്ച പ്രാസംഗികനും രാഷ്ട്രീയ ഇടപെടലുകൾ നടത്താൻ കഴിവുള്ള നേതാവും യുവാക്കളുടെ ഇടയിൽ വലിയ സ്വാധീനമുള്ളയാളുമായിരുന്നു രാജ് താക്കറെ. ബാൽ താക്കറെയ്ക്ക് ശേഷം ശിവസേനയ്ക്കാര് എന്ന ചോദ്യത്തിന് അത് രാജ് താക്കറെ ആയിരിക്കുമെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാൽ കണക്കുകൂട്ടലുകളെയെല്ലാം തെറ്റിച്ച് ബാൽ താക്കറെ തന്റെ പിൻഗാമിയായി നിയോഗിച്ചത് മകനായ ഉദ്ധവ് താക്കറയെയാണ്. സ്വാഭാവികമായും ഇത് രാജ് താക്കറെയിൽ അതൃപ്തിക്കിടയാക്കി. ഇക്കാരണത്താൽ തെറ്റിപ്പിരിഞ്ഞ രാജ് താക്കറെയും സംഘവും ചേർന്ന് 2005ൽ സ്വന്തമായി രൂപീകരിച്ച പാർട്ടിയാണ് മഹാരാഷ്ട്ര നവനിർമ്മാൺസേന.
ശിവസേനയുടെ ആശയങ്ങൾ കാലഹരണപ്പെട്ടെന്നും തങ്ങളാണ് മഹാരാഷ്ട്ര ജനതയ്ക്കു വേണ്ടി നിലയുറപ്പിക്കുന്ന യഥാർഥ സേന എന്നും വാദിച്ചാണ് എംഎൻഎസ് മഹാരാഷ്ട്രയിൽ കാലുറപ്പിക്കാൻ നോക്കിയത്. ഇത് ഫലം കാണാതിരുന്നില്ല. ശിവസേന വിട്ടപ്പോൾ കൂടെ ചേർന്നവരെ മുൻനിർത്തി അടുത്ത മുൻസിപ്പൽ തിരഞ്ഞെടുപ്പിലും പിന്നാലെ 2009ലെത്തിയ നിയമസഭാ തിരഞ്ഞെടുപ്പിലും എംഎൻഎസിന് മികച്ച നേട്ടമുണ്ടാക്കാനായി. 13 സീറ്റുകളാണ് 2009ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എംഎൻഎസ് നേടിയത്. അങ്ങനെ സംസ്ഥാന പാർട്ടിയെന്ന പദവിയും എംഎൻഎസിന് ലഭിച്ചു. എന്നാൽ തുടക്കത്തിൽ വലിയ പ്രവർത്തനങ്ങൾ നടത്തിയെങ്കിലും അത് തുടരാൻ സാധിക്കാത്തത് പാർട്ടിക്ക് തിരിച്ചടിയായി. തിരഞ്ഞെടുപ്പ് വിജയം നിലനിർത്താനോ മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കാനോ എംഎൻഎസിന് ആയില്ല. പിന്നീട് നടന്ന തിരഞ്ഞെടുപ്പിൽ എംൻഎസിന്റെ ശക്തിക്ഷയിക്കുന്ന കാഴ്ചയാണ് മഹാരാഷ്ട്ര കണ്ടത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും കെട്ടിവെച്ച കാശ് പോലും കിട്ടാത്ത തരത്തിൽ വലിയ പരാജയമാണ് എംഎൻഎസ് നേരിട്ടത്. ഒരു സീറ്റ് മാത്രമാണ് പാർട്ടിക്ക് ലഭിച്ചത്. നേതാക്കളുടെ കൂറുമാറ്റത്തോടൊപ്പം പാർട്ടിയും ക്ഷയിച്ചുതുടങ്ങുകയും എംഎൻസിന്റെ രാഷ്ട്രീയ ചിത്രത്തിന് മങ്ങലേൽക്കുകയും ചെയ്തു. എംഎൻഎസിന്റെ പ്രവർത്തനങ്ങൾ വെറും വാഗ്ദാനങ്ങളിൽ ഒതുങ്ങിയെന്നായിരുന്നു അണികൾക്കിടയിൽ നിന്നുപോലും ഉയർന്ന വിമർശനം.
എന്നാൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാഹളം മുഴങ്ങവേ എംഎൻഎസ് വീണ്ടും ചിത്രത്തിലെത്തി. പിണക്കം മറന്ന് എംഎൻഎസ് ശിവസേനക്കൊപ്പം ചേരുമെന്നും അതല്ല, പ്രതിപക്ഷത്തിൽ ചേരുമെന്നും അഭ്യൂഹങ്ങൾ ഉയർന്നെങ്കിലും അതൊന്നും ഉണ്ടായില്ല. രണ്ടിലും ചേരാതെ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതും ഉണ്ടായില്ല. പകരം, പ്രതീക്ഷിക്കാത്ത ട്വിസ്റ്റുമായൊരു മാസ് എൻട്രിയാണ് രാജ് താക്കറെ മഹാരാഷ്ട്രയിൽ നടത്തിയത്. പിണക്കം മറന്ന് മഹാസഖ്യത്തിൽ ചേരുമെന്ന് ചിലരെങ്കിലും പ്രതീക്ഷിച്ചിരുന്ന രാജ് താക്കറെ തെരുവുകളിൽ മോദിക്കെതിരെ പ്രസംഗിക്കാനെത്തി. കേന്ദ്രസർക്കാരിന്റെ തെറ്റുകുറ്റങ്ങൾ എണ്ണിപ്പറഞ്ഞ്, കടുത്ത ചോദ്യങ്ങളുന്നയിച്ച് മോദി മുക്തഭാരതത്തിനുള്ള പ്രചാരണങ്ങൾക്ക് രാജ് തീകൊളുത്തി.
മോദിക്കെതിരെ ആഞ്ഞടിക്കാൻ ബിഗ് സ്‌ക്രീനുകളുമായാണ് രാജ് താക്കറെ തെരുവുകളിലെത്തിയത്. സ്റ്റേജ് ഷോയ്ക്ക് സമാനമായ സജ്ജീകരണങ്ങളോടെ മോദിയുടെ വാഗ്ദാനങ്ങൾ അടങ്ങിയ പ്രസംഗവും പത്രവാർത്തകളും പ്രദർശിപ്പിച്ച് അതിൽ എത്രയെണ്ണം നടപ്പിലായെന്ന് ജനക്കൂട്ടത്തിനു മുന്നിലേയ്ക്ക് ചോദ്യങ്ങളെറിയും. കേവലം രാഷ്ട്രീയപ്രസംഗം എന്നതിലുപരി 'ബിജെപിയുടെ പൊള്ളത്തരത്തെ പൊളിച്ചടുക്കാനുള്ള ശ്രമമാണ് താക്കറെ നടത്തിയത്. മോദിയും സർക്കാരും ഫോട്ടോഷോപ്പ് രാഷ്ട്രീയമാണ് രാജ്യത്ത് നടത്തുന്നതെന്നും രാജ് ആരോപിക്കുന്നുണ്ട്. ബിജെപി അനുകൂല വാർത്തകളുടെ യാഥാർഥ്യം പുറത്തുകൊണ്ടുവരാനുള്ള ശ്രമങ്ങളെല്ലാം രാജ് നടത്തുന്നു. ഇവയുടെ ആഘാതം ചെറുതല്ലെന്ന് വ്യക്തമാണ്.
കോൺഗ്രസിന് വിനയായി പ്രിയങ്ക ചതുർവേദി
ഇവിടെ കോൺഗ്രസിന് ഏറ്റവും വലിയ ഭീഷണിയായി മാറിയത് പാർട്ടി വിട്ട് ശിവസേനയിലെത്തിയ മുൻ വക്താവും തീപ്പൊരി പ്രാസംഗികയുമാല പ്രിയങ്കാ ചതുർവേദിയാണ്. വലിയ പാർട്ടിയിൽനിന്ന് ചെറിയ പാർട്ടിയിലേക്ക് പോയതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, ചെറിയപാർട്ടിയിൽ വലിയൊരു പങ്ക് വഹിക്കാനുണ്ടെന്നായിരുന്നു അവരുടെമറുപടി.
1965-ൽ ഉത്തർപ്രദേശിലെ മഥുരയിൽനിന്ന് മുംബൈയിലേക്ക് കുടിയേറിയതാണ് പ്രിയങ്കയുടെ കുടുംബം. ഗോരേഗാവിലാണ് കുടുംബം താമസിക്കുന്നത്. മുംബൈയിൽ ജനിച്ചുവളർന്ന പ്രിയങ്ക ജുഹുവിലെ നർസി മോൻജി കോളേജിൽനിന്ന് ബി.കോം. ബിരുദം നേടി. കോളേജ് വിദ്യാഭ്യാസത്തിനുശേഷം ചാനൽ വിയുടെ കോ-ഓർഡിനേറ്ററായി പ്രവർത്തിച്ചു. പിന്നീട് റിക്രൂട്ട്മെന്റ് സ്ഥാപനം തുടങ്ങി. 2011-ൽ ഇന്ത്യൻ സ്‌കൂൾ ഓഫ് ബിസിനസ് വിമൻസ് പ്രോഗ്രാം എന്ന പ്രസ്ഥാനവുമായി ബന്ധപ്പെട്ടുപ്രവർത്തിച്ചു. ബുക്ക് റിവ്യൂ ബ്ലോഗും അവർ നടത്തുന്നുണ്ട്.
പ്രിയങ്കയുടെ പൊതുയോഗങ്ങളിലെ വൻ ജനാവലി വോട്ടാകുമെന്ന വിശ്വാസത്തിലാണ് ബിജെപി- ശിവസേന സഖ്യം.
Stories you may Like
- പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ അതിവേഗം നിയമിക്കാൻ കേന്ദ്രസർക്കാർ
- കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത് രാജ്യത്തിന് ഒറ്റ തിരഞ്ഞെടുപ്പ് തന്നെ
- ലോക്‌സഭാ തിരഞ്ഞെടുപ്പ് തുടങ്ങുന്നത് ഏപ്രിൽ 16 നോ?
- തിരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജി: വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ
- മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ മാത്രം അവശേഷിക്കെ ഇനി എന്തു സംഭവിക്കും?
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്‌കൂൾ നയത്തിന്റെ വിജയമെന്ന് സ്‌കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്‌കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍