തനിക്കെതിരെ തിരിയാൻ സാധ്യതയുള്ളവരെയെല്ലാം തിരഞ്ഞുപിടിച്ച് ചാരസംഘടനയെ കൊണ്ട് കൊലപ്പെടുത്തി; ബുദ്ധിജീവികൾ ചിന്തകർ എന്നിവരെയെല്ലാം തടവിലാക്കി; ചെറുകിട കർഷകരെ അടിമകളാക്കി; കൊസാക്കുകൾ എന്ന ഗോത്രങ്ങളെ വംശഹത്യക്ക് ഇരയാക്കി; സ്ത്രീകളെയും കുട്ടികളെയും വെള്ളത്തിൽ മുക്കികൊല്ലാൻ ഉത്തരവിട്ടു; ചുവപ്പു ഭീകരതയിൽ കൊല്ലപ്പെട്ടത് 5 ലക്ഷത്തോളം ജനങ്ങൾ; ലെനിൻ @ 150യിൽ ലോകത്ത് ഉയരുന്നത് ശക്തമായ വിമർശനങ്ങളും പുനർവായനകളും
എം മാധവദാസ്
അഞ്ചടി അഞ്ചിഞ്ചു മാത്രം ഉയരം. ഭൂമിയിൽ ജീവിച്ചത് ആകെ 53 വർഷം. അതിനിടെ ആ മനുഷ്യൻ എന്തെല്ലാം ചെയ്തു! ഇരുപതാംനൂറ്റാണ്ടിലെ ഏറ്റവും ചർച്ചചെയ്യപ്പെട്ട മനുഷ്യരിൽ ഒന്ന് അയാൾ തന്നെയായാണ്. ലെനിൻ. ഇന്ന് അദ്ദേഹത്തിന്റെ 150ാം ജന്മവാർഷികമാണ്. 1870 ഏപ്രിൽ 22 -ന് വോൾഗാ നദിക്കരയിലുള്ള സിംബിർസ്‌ക്ക് എന്ന ചെറുപട്ടണത്തിൽനിന്ന് അലക്‌സാണ്ടർ ഇല്ലിച്ച് ഉല്യാനോവ് വളർന്നത് ലോക തൊഴിലാളി വർഗത്തിന്റെ അമരക്കാരനായിട്ടാണ്. ഇന്ന് 150ാം ജന്മദിനം ആഘോഷിക്കുമ്പോൾ ലെനിൻ നായകനോ അതോ വില്ലനോ എന്ന ചോദ്യത്തിന് സാമൂഹിക ശാസ്ത്രജ്ഞന്മാർക്കുപോലും വ്യക്തമായ ഉത്തരമില്ല. അവശിഷ്ട കമ്യുണിസ്റ്റുകൾക്ക് ഇന്നും ദൈവ സമാനമാണ് ലെനിൻ. പക്ഷേ എതിരാളികൾക്ക് ചിരിച്ചുകൊണ്ട് കഴുത്തറക്കുന്ന ക്രൂരനും.
' കുറേക്കാലംകൂടി ലെനിൻ ജീവിച്ചിരുന്നെങ്കിൽ റഷ്യയുടെയും യൂറോപ്പിന്റെയും ലോകത്തിന്റെയും ചരിത്രം ഒരുപക്ഷേ കൂടുതൽ പുരോഗമനപരവും ഉള്ളുറപ്പുള്ളതും ആകുമായിരുന്നു.' -ഫിഡൽ കാസ്ട്രോ വാക്കുകൾ ഇങ്ങനെയായിരുന്നു. ലെനിന്റെ ഏറ്റവും മുന്തിനിൽക്കുന്ന സവിശേഷത എന്തെന്ന മാക്‌സിം ഗോർക്കിയുടെ ചോദ്യത്തിന് ഒരു തൊഴിലാളിയായ ദിമിത്രി പാവ്‌ലോവ് പറഞ്ഞത് ഇങ്ങനെയാണ് : 'ലാളിത്യം! സത്യത്തെപ്പോലെ ലളിതമാണ് അദ്ദേഹം.' ഒരു വടക്കുനോക്കിയന്ത്രത്തിലെ സൂചിപോലെ അദ്ദേഹത്തിന്റെ ചിന്ത എപ്പോഴും അധ്വാനിക്കുന്ന ജനങ്ങളുടെ വർഗതാല്പര്യങ്ങളിലേക്ക് ചൂണ്ടിയാണിരുന്നത്.
ചെലവു കുറഞ്ഞ ഹോട്ടലിൽ കയറി കുറച്ചുമാത്രം ഭക്ഷണം കഴിക്കുന്ന ലെനിൻ, തൊഴിലാളി സഖാക്കൾക്ക് വേണ്ടത്ര ഭക്ഷണം കിട്ടിയോ ആർക്കും വിശക്കുന്നില്ലല്ലോ എന്ന് അന്വേഷിക്കുന്ന സഖാക്കളുടെ പ്രിയപ്പെട്ട സഖാവ്. എല്ലാവരും വിശന്നുവലയുമ്പോ പട്ടാളക്കാരും കൃഷിക്കാരും അയച്ചുകൊടുക്കുന്ന ഭക്ഷണം കഴിക്കാൻ ലെനിൻ ലജ്ജിച്ചു. യാതൊരു സുഖസൗകര്യങ്ങളുമില്ലാത്ത അദ്ദേഹത്തിന്റെ വാസസ്ഥലത്ത് തനിക്കു കിട്ടുന്ന ഭക്ഷണം രോഗികൾക്കോ ക്ഷീണംബാധിച്ച സഖാക്കൾക്കോ കൊടുക്കാൻ തിടുക്കംകാട്ടുന്ന ലെനിനെ വരച്ചുവെക്കുന്ന ഗോർക്കി. തൊഴിലാളികൾക്കിടയിൽ നിരന്തരം ചെലവഴിക്കുന്ന ലെനിൻ അവരുടെ ജീവിതത്തിലെ ഏറ്റവും സൂക്ഷ്മമായ അംശങ്ങളെപ്പോലും അന്വേഷിച്ചിരുന്നുവെന്ന് ഗോർക്കി പറയുന്നുണ്ട്. 'സ്ത്രീകളുടെ കാര്യമെങ്ങനെ? വീട്ടുജോലി അവർക്ക് ബുദ്ധിമുട്ടായി തോന്നുന്നില്ലേ? അവർക്കു പഠിക്കാനോ വായിക്കാനോ സമയംകിട്ടുമോ?'' അത്ര സൂക്ഷ്മമായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ.
പക്ഷേ ഇതെല്ലാം കമ്യൂണിസ്റ്റുകളുടെ കൃത്യമായ പ്രൊപ്പഗാൻഡ മനേജ്മെന്റ് മാത്രമാണെന്നും നിരപരാധികളായ ആയിരക്കണക്കിന് മനുഷ്യരെ വിപ്ലവത്തിന്റെ പേരിൽ കൊന്നൊടുക്കിയതിന്റെ ഉത്തരവാദിത്തത്തിൽനിന്ന് ലെനിനും മാറാൻ കഴിയില്ലെന്നാണ് ജനാധിപത്യ വാദികൾ ചൂണ്ടിക്കാട്ടുന്നത്.
മാർക്സിനെ പുനർജ്ജനിപ്പിച്ചത് ലെനിൻ
1870 ഏപ്രിൽ 22 -ന് വോൾഗാ നദിക്കരയിലുള്ള സിംബിർസ്‌ക്ക് എന്ന ചെറുപട്ടണത്തിലായിരുന്നു ലെനിന്റെ ജനനം, സ്‌കൂളിൽ ഉജ്വലമായ പ്രകടനം നടത്തിയ ആ മിടുക്കനായ വിദ്യാർത്ഥി തുടർന്ന് നിയമം പഠിച്ചു. കസാൻ സർവ്വകലാശാലയിലെ കലാലയ ജീവിതത്തിനിടെ, മൂത്ത സഹോദരനും, അന്നത്തെ വിപ്ലവ പ്രസ്ഥാനങ്ങളിൽ ഒന്നിന്റെ സഹയാത്രികനുമായിരുന്ന അലക്‌സാണ്ടർ ഇല്ലിച്ച് ഉല്യാനോവ് എന്ന സാഷ വധിക്കപ്പെട്ട സംഭവമാണ്, ലെനിനെ വിപ്ലവാശയങ്ങളുടെ തീച്ചൂളയിലേക്ക് എടുത്തുചാടാൻ പ്രേരിപ്പിച്ചത്. വാക്കുകളിലും എഴുത്തിലും വിപ്ലവാംശം അധികരിച്ചപ്പോൾ ലെനിനെ യൂണിവേഴ്സിറ്റിയിൽ നിന്ന് പുറത്താക്കി അധികൃതർ. 1891 -ൽ സന്നദെടുത്ത് പ്രാക്ടീസ് തുടങ്ങിയ ലെനിൻ സെന്റ് പീറ്റേഴ്‌സ്ബർഗിൽ ചെന്ന് അവിടം കേന്ദ്രീകരിച്ച് മുഴുവൻസമയ വിപ്ലവപ്രവർത്തനങ്ങൾ തുടങ്ങി. അന്നത്തെ അദ്ദേഹത്തിന്റെ പല സഹപ്രവർത്തകരെയും പോലെ അദ്ദേഹത്തെയും അന്നത്തെ ഭരണകൂടം അറസ്റ്റുചെയ്ത് സൈബീരിയൻ മരുഭൂമിക്കു നടുവിലുള്ള സുഷെങ്കോയെയിലേക്ക് നാടുകടത്തി.
ശരിക്കും ലെനിൻ ഇല്ലായിരുന്നെങ്കിൽ മാർക്സും ഏഗൽസും എന്നേ ചരമം പൂകുമായിരുന്നു. 1917 -ൽ ബോൾഷെവിക്ക് വിപ്ലവത്തിലൂടെ മാർക്സിന്റേയും ഏംഗൽസിന്റെയും കമ്യൂണിസ്റ്റ് ചിന്താ ധാരകൾക്ക് മൂർത്തരൂപം നൽകി, നൂറ്റാണ്ടുകൾ നീണ്ട സാർ ചക്രവർത്തി ഭരണം അവസാനിപ്പിച്ച്, 'സോവിയറ്റ് യൂണിയൻ' എന്ന ബൃഹത്തായ രാഷ്ട്രത്തിന് രൂപം നൽകിയത് അദ്ദേഹമായിരുന്നു. യഥാർത്ഥനാമം വ്ലാദിമിർ ഇല്ലിച്ച് ഉല്യാനോവ് എന്നായിരുന്നെങ്കിലും, സൈബീരിയയിലെ ഒരു വൻനദിയായ 'ലെന'യെ അടിസ്ഥാനപ്പെടുത്തി അദ്ദേഹം സ്വയം സ്വീകരിച്ച തൂലികാനാമമായ 'ലെനിൻ' എന്നത് പിന്നീട് ജനങ്ങളുടെ നാവിൽ അങ്ങുറച്ചു പോവുകയായിരുന്നു.
സത്യത്തിൽ, 'മാർക്സിനെ അനശ്വരനാക്കിയ വ്യക്തി' എന്ന വിശേഷണമാകും ലെനിന് ഏറ്റവും നന്നായി ചേരുക. മാർക്‌സിന്റെ മരണത്തിനും ഏഴുവർഷങ്ങൾക്കപ്പുറം വ്ലാദിമിർ ലെനിൻ എന്ന റഷ്യൻ വിപ്ലവകാരിയുടെ മുന്നിലേക്ക് 'ദാസ് കാപ്പിറ്റൽ'(മൂലധനം) എന്ന കൃതി ആകസ്മികമായി വന്നെത്തിയിരുന്നില്ല എങ്കിൽ, മാർക്‌സിനോടൊപ്പം തന്നെ വിസ്മരിക്കപ്പെടുമായിരുന്നു അദ്ദേഹത്തിന്റെ ചിന്താപദ്ധതികളും. എന്നാൽ, മൂലധനം വായിച്ച് അതിൽ ആകൃഷ്ടനായ ലെനിൻ തന്റെ സ്നേഹിതരുടെയും അണികളുടെയും മുന്നിൽ ചെന്നുനിന്ന് താനൊരു 'മാർക്സിസ്റ്റ്' ആണെന്ന് പ്രഖ്യാപിച്ചതോടെയാണ് കാൾ മാർക്‌സ് എന്ന പേര് വീണ്ടും സമൂഹത്തിന്റെ ഓർമ്മയിലേക്ക് വന്നത്. അവിടെ നിന്നാണ് പിന്നീട് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയും ഫ്രഡറിക് ഏംഗൽസും ഒക്കെ ചർച്ചയിലേക്ക് എത്തുന്നതും ജനങ്ങളുടെ ജീവിതത്തിൽ കാര്യമായ സ്വാധീനം ചെലുത്തുന്നതും.
ലെനിന്റെ നേതൃത്വത്തിൽ നടന്ന ഒക്‌ടോബർ വിപ്ലവം അടക്കമുള്ള കാര്യങ്ങൾ കേരളത്തിലടക്കം ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. അതിനുശേഷം എന്തു സംഭവിച്ചു എന്നുള്ളിടത്താണ് പ്ര്ശ്നം. വിമതർ എന്ന് എതിരാളികൾ എന്നും സംശയിക്കുന്ന ആയിക്കണക്കിന് ആളുകളെ നിഷ്‌ക്കരുണം കൊലചെയ്യാൻ ലെനിനും ഉത്തരവിട്ടിരുന്നുവെന്നതാണ് ചരിത്രം.
ഉന്മൂലനം ചെയ്യപ്പെട്ടത് പതിനായിരങ്ങൾ
പൊടിയിട്ട് വെളിപ്പിച്ചെടുത്ത തികഞ്ഞ മാർക്വിസ്റ്റ് വ്യാഖ്യാന ഫാക്ടറി തള്ളുകൾ അല്ലായെ നിഷ്്പക്ഷമായി നോക്കിയാൽ ശരിക്കും ഏകാധിപതി തന്നെയായിരുന്നു ലെനിനും. അധികാരത്തിലെത്തിയപ്പോൾപ്പോലും എല്ലാ പാർട്ടികളേയും ഉൾക്കൊള്ളിക്കുന്ന ഒരു ജനാധിപത്യവ്യവസ്ഥ അംഗീകരിക്കാമെന്ന് കമ്യൂണിസ്റ്റുകാരല്ലാത്തവരോട് ഉറപ്പ് കൊടുത്ത ലെനിൻ ആ മാസമവസാനമായപ്പോഴേയ്ക്കും, അധികാരം തനിക്ക് ഭദ്രമെന്നായപ്പോൾ ഏകപാർട്ടി കമ്യൂണിസ്റ്റ് ഭരണകൂടം സ്ഥാപിക്കുകയാണെന്ന് പ്രഖ്യാപിച്ചു. അപ്പോഴും പലയിടത്തുനിന്നായി എതിർപ്പുകൾ ഉയർന്നുകൊണ്ടിരുന്നു. എതിർപ്പുകളേയെല്ലാം അടിച്ചമർത്തുന്നതിനായി 1917 ഡിസംബർ 20നു ചെക്ക എന്ന രഹസ്യപ്പൊലീസ് സംഘടന രൂപപ്പെടുത്തിയതായി ലെനിൻ പ്രഖ്യാപിച്ചു.
ലോകമനസാക്ഷിയെ ഞെട്ടിച്ച കൊടും ക്രൂരതകളുടെ ആരംഭമായിരുന്നത്. ചുവപ്പ് ഭീകരത എന്നറിയപ്പെടുന്ന ആ കാലത്ത് എതിർത്തവരെയെല്ലാം യാതൊരു കരുണയുമില്ലാതെ കൊന്നൊടുക്കാൻ ലെനിൻ തന്റെ സഖാക്കൾക്ക് ടെലിഗ്രാമുകൾ അയച്ചു. ഇപ്പോൾ ഈ ടെലിഗ്രാമുകളാണ് ലെനിന്റെ ഇമേജിന് ഏറ്റവും കോട്ടം തട്ടിയത്. മുൻ കാലങ്ങളിലെ അധികാരിവർഗ്ഗം എന്ന് മുദ്രകുത്തി തനിക്കെതിരെ തിരിയാൻ സാധ്യതയുള്ളവരെയെല്ലാം ലെനിൻ കൊല ചെയ്തു. വിചാരണകൂടാതെ നൂറുകണക്കിനാൾക്കാരെ നിരത്തി നിർത്തി വെടിവച്ചു കൊന്നു. ചിലരെ കൂട്ടത്തോടെ നദികളിൽ മുക്കിക്കൊന്നു. സാർ ചക്രവർത്തിയുടെ കുടുംബത്തിലെ എല്ലാവരേയും കുഞ്ഞുകുട്ടികളേയും സ്ത്രീകളേയുമുൾപ്പെടെ ഓരോരുത്തരെയായി തിരഞ്ഞ്പിടിച്ച് കൊലപ്പെടുത്തി.
കമ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരേ തിരിയുമോ എന്ന് ഭയമുള്ളവരെയെല്ലാം അവരുടെ പേരിൽ കുറ്റമൊന്നുമില്ലെങ്കിൽ കൂടി പിടികൂടി തടവിലാക്കാനും ഉന്മൂലനം ചെയ്യുവാനും ലെനിനും അയാളുടെ വലം കൈയും രഹസ്യപ്പൊലീസിന്റെ യ തലവനുമായിരുന്ന ഫീലിക്സ് എഡ്മൻടോവിച്ച് ഡിറൻസ്‌കിയും ചേർന്ന് തീരുമാനിച്ചു. ബുദ്ധിജീവികൾ, ചിന്തകർ, ഉയർന്ന ഉദ്യോഗത്തിലിരുന്നവർ എന്നിവരെയെല്ലാം അറസ്റ്റ് ചെയ്തു തടവിലാക്കി. എതിർക്കുന്നവരെയെല്ലാം ജനശത്രുക്കൾ എന്ന് മുദ്രകുത്തിയാണ് ലെനിൻ അടിച്ചമർത്തിയത്. കമ്യൂണിസ്റ്റ് പാർട്ടി ഒഴിച്ചുള്ള പാർട്ടികളിലെ നേതാക്കളെയെല്ലാം ജനശത്രുക്കളായി ഭരണകൂടം പ്രഖ്യാപിച്ചു. എത്ര സൗകര്യമായി! തനിക്കെതിരെയുള്ളവരെല്ലാം ജനശത്രുക്കൾ.
1918 ഓഗസ്റ്റ് 15നു മെൻഷെവിക് പാർട്ടിയിലെ പ്രമുഖരായ നേതാക്കളെയല്ലാം ലെനിൻ അറസ്റ്റ് ചെയ്തു.ഇത്തരം അക്രമങ്ങളേയും കൊലപാതകപരമ്പരകളേയും ലെനിൻ ന്യായീകരിച്ചത് ബൂർഷ്വാ ജനാധിപത്യത്തിന്റേയും ബൂർഷ്വാ നീതിന്യായവ്യവസ്ഥയുടേയും സഹായം തൊഴിലാളി വിപ്ളവത്തിന്ന് ആവശ്യമില്ല എന്ന് പറഞ്ഞായിരുന്നു. റുഡോൾഫ് സീവേഴ്സ് എന്ന കമ്യൂണിസ്റ്റ് നേതാവിന്റെ നേതൃത്വത്തിൽ ബോൾഷെവിക്കുകളോട് സഹകരിക്കുകയില്ല എന്ന് കരുതിയ നൂറോളം പട്ടാളക്കാരെ ബന്ധനസ്ഥരാക്കി ജീവനോടെ തിളയ്ക്കുന്ന ലോഹച്ചൂളകളിലേക്ക് വലിച്ചെറിഞ്ഞു. ഒരുപാട് നാവികരെ കടലിൽ കെട്ടിത്താഴ്‌ത്തി.
ചെറുകിട കർഷകരെ അടിമയാക്കുന്നു
ശരീരഭാഗങ്ങൾ മുറിച്ച് മാറ്റിയും ക്രൂരമായി പീഡിപ്പിച്ചും കൊലപ്പെടുത്തിയ ക്യാമ്പുകളും ഉണ്ടായിരുന്നു. നാസി ജർമ്മനിക്കും ഹിറ്റ്ലർക്കും കോൺസൻട്രേഷൻ ക്യാമ്പുകൾ എന്ന ആശയവും എതിർക്കുന്നവരുടെ ഉന്മൂലനത്തിനു അവയെ ഫലപ്രദമായി എങ്ങനെ ഉപയോഗിക്കാം എന്ന ആശയവും വേറേയെവിടെ നിന്നുമല്ല കിട്ടിയത്.വർഗ്ഗസമരത്തിൽ തൊഴിലാളിവർഗ്ഗം ഏത് വിധേനയും മുതലാളിവർഗ്ഗത്തിനെതിരേ പ്രതികാരം ചെയ്യുന്നതിനെ ലെനിൻ സർവാത്മനാ അനുകൂലിച്ചു. സ്വന്തമായി ചെക്ക യൂണിറ്റുകൾ തുടങ്ങാൻ ഡിറൻസ്‌കി എല്ലാ സോവിയറ്റുകളോടും ആവശ്യപ്പെട്ടു. മിക്കയിടത്തും കൊള്ളയടി സംഘങ്ങളായി അത് മാറി.
കൊള്ളയടിയും ജനങ്ങളെ അടിച്ചമർത്തലും നടത്തുന്നതിനിടയിൽ രാജ്യത്തെ സാമ്പത്തികരംഗം ആകെ തകർന്നടിഞ്ഞു. ക്ഷാമം മൂലം ജനങ്ങൾ പട്ടിണി കിടക്കാൻ തുടങ്ങി. ജനങ്ങൾ പട്ടിണി കിടക്കുന്നതിനേക്കാൾ പട്ടാളക്കാർക്കും ചെക്ക യിലുള്ളവർക്കും ആവശ്യത്തിനു ഭക്ഷണം പോലും എത്തിക്കാനാവുന്നില്ല എന്ന് നേതാക്കൾ വിലപിച്ചു. അവർ എതിരായാൽ രംഗം വഷളാകും എന്ന് നേതാക്കന്മാർക്ക് ഉറപ്പുണ്ടായിരുന്നു. കൂടെ നിൽക്കുന്നവരെപ്പോലും ചതിക്കാൻ യാതൊരു മടിയുമില്ലാത്ത മറ്റൊരു കമ്യൂണിസ്റ്റ് മുഖം വെളിവായത് അപ്പോഴാണ്.തൊഴിലാളികൾക്കും പട്ടാളക്കാർക്കും ഒപ്പം കമ്യൂണിസ്റ്റുകാരുടെ കൂടെ നിന്ന് ബോൾഷെവിക്കുകൾക്ക് അധികാരം നേടിക്കൊടുത്തവരാണ് ചെറുകിട കർഷകർ. വളരെച്ചെറിയ ഒരു വയലോ ഒരു കഷണം ഭൂമിയോ മാത്രം കയ്യിലുള്ള പാവങ്ങൾ. 1918 സോവ്യറ്റുകളുടെ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ സാക്ഷാൽ ലെനിൻ ഇങ്ങനെ പ്രഖ്യാപിച്ചു.
'ചെറുകിടകർഷകർ മുതലാളികൾക്കെതിരെയും ജന്മിമാർക്കെതിരേയും തൊഴിലാളിവർഗ്ഗത്തോടൊപ്പം നിന്ന് പൊരുതിയവർ തന്നെയാണ്. എന്നാൽ ഇന്ന് അവരുടേയും നമ്മുടേയും വഴികൾ പിരിഞ്ഞിരിക്കുന്നു. അവർക്ക് അച്ചടക്കത്തേയും വ്യവസ്ഥിതിയേയും എന്നും ഭയമായിരുന്നു. അവരോട് ഒരു കരുണയും ദയയുമില്ലാത്തവിധം പെരുമാറാനുള്ള സമയമെത്തി. അവർക്കെതിരെ നാം തിരിയേണ്ട സമയമായിരിക്കുന്നു''.ലെനിൻ കഴിഞ്ഞാൽ ഏറ്റവും വലിയ നേതാവായ ട്രോട്സ്‌കി വിളിച്ച് പറഞ്ഞു:'ആഭ്യന്തരയുദ്ധം മാത്രമേ നമുക്കിനി രക്ഷയുള്ളൂ. ആഭ്യന്തരയുദ്ധം നീണാൽ വാഴട്ടെ. ജനകീയ ഭക്ഷ്യ കമ്മിസാർ അസംബ്ളിയിൽ പറഞ്ഞു. ' എനിക്കിത് തുറന്ന് പറയാനുള്ള സമയമായി. നമ്മൾ യുദ്ധത്തിലാണ്. തോക്കുകൾ കൊണ്ട് മാത്രമേ നമുക്ക് ആവശ്യമുള്ള ധാന്യങ്ങൾ ലഭിക്കൂ.''
കമ്യൂണിസ്റ്റുകാരെ വളരാനും അധികാരം പിടിച്ചെടുക്കാനും ഏറ്റവും സഹായിച്ച ചെറുകിട കർഷകരെ അവർ ചതിച്ച സമയമായിരുന്നത്. ഒറ്റ ദിവസം കൊണ്ട് ചെറുകിട കർഷകരെ വർഗ്ഗശത്രുക്കളായി പ്രഖ്യാപിച്ചു. കമ്യൂണിസ്റ്റുകാർ കർഷകരെ ഭീഷണിപ്പെടുത്താൻ തുടങ്ങി. പാർട്ടിക്കാർ പറയുന്ന വിളകൾ പറയുന്ന സമയത്ത് വിളവെടുത്ത് നൽകാനുള്ള അടിമകൾ മാത്രമായി കർഷകർ. അവർക്കിഷ്ടപ്പെട്ട വിളകൾ നട്ടുവളർത്താനോ അധികം വരുന്ന ധാന്യം പൊലും സ്വന്തമായി സൂക്ഷിക്കാനോ അവർക്ക് അധികാരമില്ലാതായി. കർഷകർ ഉണ്ടാക്കുന്ന ഒരു വിളയിലും അവർക്ക് അവകാശം ഉണ്ടായിരുന്നില്ല.ധാന്യങ്ങൾ, പാൽ, മുട്ട, പാലുൽപ്പന്നങ്ങൾ ഒക്കെ ഓരോ ഗ്രാമങ്ങളിലും ശേഖരിച്ചയയ്ക്കണം.
കുപ്രസിദ്ധമായ കൊസാക്ക് കൂട്ടക്കൊല
ഗ്രാമപ്രദേശങ്ങളിൽ നിന്ന് കൂട്ടമായി ജനങ്ങളെ അടിമപ്പണിയെടുക്കാൻ പിടിച്ചുകൊണ്ട് പോകാൻ തുടങ്ങി. ഒളിച്ചോടിയവരെ തിരഞ്ഞ് പിടിച്ച് കൊലപ്പെടുത്തി. എന്നാലും ഏതാണ്ട് ഇരുപത് ലക്ഷത്തോളം ഗ്രാമീണർ അധികാരികളുടെ കയ്യിലകപ്പെടാതെ ഒളിച്ച് നടന്നിരുന്നു.
അപ്പോഴാണ് ലെനിൻ കുപ്രസിദ്ധമായ 'ബന്ദിയാക്കൽ' പദ്ധതി കൊണ്ട് വരുന്നത്. കർഷകർ ജോലിക്ക് വന്നില്ലെങ്കിൽ അവരുടെ വീടുകളിലെ കുടുംബാംഗങ്ങളെ പിടിച്ച് വെടിവച്ച് കൊല്ലാൻ ലെനിൻ ഉത്തരവിറക്കിയതോടെയാണ് അതിന്റെ തുടക്കം. അടിമപ്പണിയിൽ നിന്ന് ആരെങ്കിലും രക്ഷപെടുന്നെന്ന് തോന്നിയാൽ അവരുടെ കുടുംബാംഗങ്ങളെ തിരഞ്ഞ് പിടിച്ച് പരസ്യമായി കൊലപ്പെടുത്തുകയോ ബന്ദികളായി തടവിലാക്കുകയോ ചെയ്തു.
റഷ്യയുടെ പലഭാഗത്തായി ഇങ്ങനെയുള്ളവരെ പാർപ്പിക്കാൻ കോൺസൺട്രേഷൻ ക്യാമ്പുകൾ തുടങ്ങി. കർഷകരിൽ ചിലരെല്ലാം ഇതിനെ എതിർക്കാനും ബോൾഷെവിക്കുകളുടെ ക്രൂരതകൾ അവസാനിപ്പിക്കുവാനും സ്വന്തമായി സമരസംഘടനകൾ തുടങ്ങി. അതി ക്രൂരമായാണ് കമ്യൂണിസ്റ്റ് ഭരണകൂടം അവരെ അടിച്ചമർത്തിയത്. കൊസാക്കുകൾ എന്നറിയപ്പെടുന്ന ഗോത്രങ്ങൾ ബോൾഷെവിക്കുകൾക്കെതിരാണ് എന്ന ഭീതിയാൽ അവരെ വംശഹത്യ ചെയ്യാൻ കമ്യൂണിസ്റ്റുകാർ തീരുമാനിച്ചു. കൊസ്സാക്ക് ഗ്രാമങ്ങൾ തിരഞ്ഞ് പിടിച്ച് തീവച്ചു. പുരുഷന്മാരിൽ ആരോഗ്യമുള്ളവരെ അടിമപ്പണിയെടുപ്പിക്കാൻ ലേബർ ക്യാമ്പുകളിലയച്ചു. സ്ത്രീകളെയും വൃദ്ധരേയും കുട്ടികളേയും ആ ഗ്രാമങ്ങളിൽ നിന്ന് ആട്ടിപ്പായിക്കുകയും അവരുടെ സമ്പത്ത് മുഴുവൻ കൊള്ളയടിക്കുകയും ചെയ്തു.
ഏതാണ്ട് അമ്പതിനായിരത്തോളം കൊസക്കുകളെ കൊലചെയ്തെന്നാണ് കരുതുന്നത്. ഏതാണ്ട് മുഴുവൻ കൊസാക്ക് ഗ്രാമങ്ങളും വിജനമായി. ഗ്രീൻ ആർമി എന്ന കർഷകസംഘടനയിലുള്ളവരെ വിപ്ളവത്തിനെതിരെ നിൽക്കുന്നവർ എന്ന് ആരോപിച്ച് കൂട്ടമായി കൊലപ്പെടുത്തി. അവരിൽ ചിലർ ഒളിവിൽപ്പോയപ്പോൾ അവരുടെ കൊച്ചു കുട്ടികളുൾപ്പെടെയുള്ള കുടുംബാംഗങ്ങളെ നിരത്തി നിർത്തി വെടിവച്ചു കൊന്നു. അടുത്ത ഊഴം തൊഴിലാളികളുടേതായിരുന്നു. കമ്യൂണിസ്റ്റ് പീഡനവും ശമ്പളമില്ലായ്മയും റേഷൻ കിട്ടാത്തതും കാരണം തൊഴിലാളി നേതാക്കൾ രാജ്യവ്യാപകമായ സമരങ്ങൾക്ക് ആഹ്വാനം നൽകി. കമ്യൂണിസ്റ്റുകാർ നോക്കിനിന്നില്ല.
കർഷകസമരത്തെ അടിച്ചമർത്തിയത് പോലെതന്നെ തൊഴിലാളി സമരത്തേയും അവർ അടിച്ചമർത്തി. റേഷനായി റൊട്ടി കൂടൂതൽ തരണം എന്ന ആവശ്യവുമായി ഉപവാസ സമരം ചെയ്ത തൊഴിലാളി സമരക്കാർക്കെതിരെ ചെക്ക വെടിയുതിർത്ത് മോസ്‌കോയിൽ പത്ത് പേരെ കൊലപ്പെടുത്തി. വേറെയൊരിടത്ത് അതേ ദിവസം ബോൾഷെവിക് കമ്മിസാർമാർക്കെതിരേ യോഗം ചേർന്ന തൊഴിലാളികൾക്കെതിരേ ചുവപ്പുസേന വെടിയുതിർത്ത് പതിനഞ്ച് തൊഴിലാളികൾ മരണപ്പെട്ടു. അതേ മാതൃകയിൽ രാജ്യമെമ്പാടും സമരങ്ങൾ അടിച്ചമർത്തി ആയിരക്കണക്കിനു തൊഴിലാളികളെ തടവിലാക്കി. പുടിലോവ് ഫാക്ടറിയിൽ സമരം ചെയ്ത തൊള്ളായിരം സമരക്കാരെ ചെക്ക അറസ്റ്റ് ചെയ്തു. അതിൽ കുറഞ്ഞത് ഇരുനൂറു പേരെയെങ്കിലും വിചാരണകൂടാതെ വധശിക്ഷയ്ക്ക് വിധേയരാക്കി.
'മഞ്ഞപ്പരാദങ്ങൾക്ക് വേണ്ടത് കോൺസൻട്രേഷൻ ക്യാമ്പുകൾ'
കമ്യൂണിസ്റ്റ് പാർട്ടിയിലെ ലെനിനൊപ്പം വലിയ നേതാവായ ട്രോട്സ്‌കിയുടെ നേതൃത്വത്തിൽ 1920കളുടെ തുടക്കത്തോടെ വ്യാപാര വ്യവസായ സ്ഥാപനങ്ങൾ പട്ടാളവൽക്കരിക്കാൻ തുടങ്ങി. ട്രോട്സ്‌കിയുടെ കണ്ടുപിടിത്തം മനുഷ്യൻ സ്വാഭാവികമായും മടിയൻ ആണെന്നായിരുന്നു.
മുതലാളിത്ത സമൂഹത്തിൽ തൊഴിൽ നഷ്ടപ്പെടുമെന്ന ഭീതിയിൽ മനുഷ്യൻ ജോലി കൂടുതൽ ചെയ്യാൻ നിർബന്ധിതനാകുമ്പോൾ കമ്യൂണിസ്റ്റ് സമൂഹത്തിൽ അവൻ കൂടുതൽ മടിയനായിത്തീരും എന്നായിരുന്നു അയാളുടെ സിദ്ധാന്തം.അതുകൊണ്ട് എല്ലാ ഫാക്ടറികളിലും പട്ടാളച്ചിട്ട കൊണ്ട് വരണമെന്നും പട്ടാളക്കാർ മേലധികരികളെ അനുസരിക്കുന്നതുപോലെ ഫാക്ടറികളിലെ തൊഴിലാളികളും വായടച്ച് പണിയെടുക്കണമെന്നുമായിരുന്നു ട്രോട്സ്‌കിയുടെ കണ്ടെത്തൽ. ഫാക്ടറികൾ പട്ടാളക്യാമ്പുകളെപ്പോലെയായി. യൂണിയനുകൾ കമ്യൂണിസ്റ്റ് കമ്മിറ്റികൾക്കപ്പുറം സംസാരിക്കാനോ അവരെ ചോദ്യം ചെയ്യാനോ പാടില്ലെന്ന് നിയമം വന്നു. സമരങ്ങൾ നിരോധിച്ചു.
''മഞ്ഞപ്പരാദങ്ങളായ സമരക്കാർക്ക് ഏറ്റവും നല്ല സ്ഥാനം കോൺസണ്ട്രേഷൻ ക്യാമ്പുകളാണ്'' 1920 ഫെബ്രുവരി 12ലെ പ്രവ്ദ പത്രം പ്രഖ്യാപിച്ചു.ഓർക്കുക നാഴികയ്ക്ക് നാപ്പതുവട്ടം ജനകീയ സമരങ്ങളെന്ന് പറഞ്ഞ് വേണ്ടതിനും വേണ്ടാത്തതിനും തൊഴിലാളികളേക്കൊണ്ട് പണിമുടക്കിക്കുന്ന കമ്യൂണിസ്റ്റുകളുടെ യഥാർത്ഥ മുഖം.
കമ്യൂണിസത്തിനെതിരെ കയ്യുയർത്തുന്നവരെ വെട്ടിക്കുഴിച്ച് മൂടൂക എന്ന് ചെക്കയുടെ തലവന്മാരിലൊരാൾ ആഹ്വാനം ചെയ്തു.ഭരണത്തിലേറി രണ്ട് കൊല്ലം തികയുന്നതിനു മുന്നേ കമ്യൂണിസ്റ്റുകാരെ അധികാരത്തിലെത്തിച്ച ചെറുകിട കർഷകരേയും, തൊഴിലാളികളേയും തന്നെ കമ്യൂണിസ്റ്റുകാർ ചതിച്ചു. അവരെ അടിച്ചമർത്തി. അവരുടേതായ എല്ലാം അവരിൽ നിന്ന് കൊള്ളയടിച്ചു. അടിമകളേക്കാൾ താഴ്ന്ന സ്വാതന്ത്യമുള്ള ജനതയായി അവർ മാറി.ഡിറൻസ്‌കി തന്നെ ചെകയുടെ മുന്നേറ്റങ്ങൾ പ്രചരിപ്പിക്കാൻ ഒരു പത്രം തുടങ്ങിയിരുന്നു. ആ പത്രത്തിൽ നിറയെ ആയിരക്കണക്കിനു പേരെ വർഗ്ഗസമരം ജയിക്കാൻ കൊലപ്പെടുത്തിയതിന്റേയും ബന്ദികളായി പിടിച്ചതിന്റേയും കോൺസൺട്രേഷൻ ക്യാമ്പുകളിലയച്ചതിന്റേയും വിവരണമായിരുന്നു.എതിർപ്പ് പറയുന്നവരെല്ലാം അവർ ആരായാലും പറയുന്നതിൽ എത്രത്തോളം ശരിയുണ്ടായിരുന്നാലും സാമ്രാജ്യത്തത്തിന്റെ കുഴലൂത്തുകരും മുതലാളിത്ത ചാരന്മാരും ആയി മുദ്രകുത്തപ്പെട്ടു. ഒരുപാട് പേർ റഷ്യ വിട്ട് അഭയാർത്ഥികളായി ലോകത്തിന്റെ പല ഭാഗങ്ങളിലേയ്ക്ക് ഒളിച്ചോടി.
1921 ആയപ്പോഴേയ്ക്കും കുറഞ്ഞത് അഞ്ചുലക്ഷം പേരെയെങ്കിലും ലെനിനും കൂട്ടാളികളും കൊലപ്പെടുത്തിയിരുന്നു. അതിന്റെ എത്രയോ ഇരട്ടി നിരപരാധികൾ തടവിലാക്കപ്പെടുകയും കോൺസണ്ട്രേഷൻ ക്യാമ്പുകളിലടയ്ക്കപ്പെടുകയും ചെയ്തു.കൊന്നവരെ വലിയ കുഴികളിൽ കുഴിച്ച് മൂടി. ജയിലുകളിലും കോൺസന്റ്രേഷൻ ക്യാമ്പുകളിലും വച്ച് അതിക്രൂരമായി ആൾക്കാരെ കൊലപ്പെടുത്തി. എത്രയോ പേരെ ബന്ദികളാക്കി പിടിച്ച് വച്ചു. റഷ്യയുടെയും ഉക്രൈന്റേയും ജോർജിയയുടേയുമൊക്കെ ചരിത്രത്തിൽ വലിയൊരു മുറിപ്പാടായി ചുവപ്പുഭീകരത ഇന്നും ഉണങ്ങാതെ നിൽക്കുന്നു.
സംശയരോഗത്തിൽ ജീവൻ പോയത് ആയിരങ്ങൾക്ക്
കുറച്ചു കഴിഞ്ഞതോടെ ശത്രുക്കളേക്കാൾ തങ്ങളുടെ കൂടെയുള്ളവരെ കമ്യൂണിസ്റ്റുകാർ സംശയത്തോടെ കാണാൻ തുടങ്ങി. ഒരുതരം സമൂഹ്യ സംശയരോഗത്തിന്റെ പിടിയിലായിരുന്നു അവർ.സോവിയറ്റ് യൂണിയനിൽ ബോൾഷെവിക്കുകളോടൊത്ത് ഇടതുപക്ഷ സോഷ്യൽ റെവലൂഷണറികൾ എന്നൊരു പാർട്ടിയും ഒരു മുന്നണിയായി നിന്നിരുന്നു. മരിയ സ്പിരിഡോനോവ ആയിരുന്നു അവരുടെ നേതാവ്.
ബോൾഷെവിക്കുകൾ കർഷകരിൽ നിന്ന് ബലമായി ധാന്യങ്ങളും മറ്റും പിടിച്ചെടുക്കുകയും വ്യാപകമായി അക്രമങ്ങളഴിച്ച് വിടുകയും കൊലപാതക പരമ്പരകൾ തുടങ്ങുകയും ചെയ്തപ്പോൾ മരിയയുടെ നേതൃത്വത്തിൽ ഇടതുപക്ഷ സോഷ്യൽ റെവലൂഷനറികൾ ബോൾഷെവിക്കുകൾക്കെതിരായി.ലെനിന് ഇത് സഹിച്ചില്ല. ജർമ്മൻ ഗവണ്മെന്റായിരുന്നു ഒന്നാം ലോകയുദ്ധത്തിലെ ജർമ്മനിയുടെ എതിരാളിയായിരുന്ന സാർ ചക്രവർത്തിയെ താഴെയിറക്കാൻ ലെനിനു സകല സഹായവും ചെയ്തുകൊണ്ടിരുന്നത്. ഈ അവിശുദ്ധ ബന്ധം സോഷ്യൽ റെവലൂഷണറികൾ എതിർത്തു. ഇതിനിടെ ഇവരിൽച്ചിലർ ഒരു ജർമ്മൻ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തുകയും ചെയ്തു.
മരിയ പക്ഷേ തീവ്രവാദത്തിനെതിരായിരുന്നു. എന്നാൽ കമ്യൂണിസ്റ്റ് കേഡർ സുഹൃത്തുക്കളുടെയും ലെനിന്റേയും യഥാർത്ഥ മുഖം അറിഞ്ഞുവന്നപ്പോഴേയ്ക്ക് ഒരുപാട് താമസിച്ചു പോയിരുന്നു. അവർ ജനാധിപത്യപരമായി ജനസഭകളിൽ പ്രവർത്തിച്ചു. 1919ൽ മരിയ ബോൾഷെവിക് ഗവണ്മെന്റിനെതിരേ ശക്തമായ ഒരു പ്രസംഗം നടത്തി. ജനങ്ങളിൽ വലിയൊരു വിഭാഗം അവരെ അനുകൂലിക്കുന്ന അവസ്ഥയെത്തി. ലെനിനു സഹിച്ചില്ല. മരിയയെ അറസ്റ്റ് ചെയ്തു.കമ്യൂണിസ്റ്റ് കംഗാരുക്കോടതി മരിയയെ മാനസികരോഗിയെന്ന് വിധിച്ച് ഭ്രാന്താശുപത്രിയിലടച്ചു. ഇടതുപക്ഷ റെവലൂഷണറി സോഷ്യലിസ്റ്റ് വിഭാഗത്തിലെ സകല നേതാക്കളേയും തടവിലാക്കുകയോ കൊലപ്പെടുത്തുകയോ ചെയ്തു. കുറേ നാൾ ഇല്ലാത്ത ഭ്രാന്തിനു ചികിത്സയുമായി മാനസികരോഗാശുപത്രിയിൽ പീഡനമനുഭവിച്ചു. പിന്നീട് ജീവച്ഛവമായി വിട്ടയച്ചു. പിന്നീടൊരിക്കലും അവർ രാഷ്ട്രീയം സംസാരിച്ചിട്ടില്ല.1937ൽ വീണ്ടും ജയിലിലാക്കപ്പെട്ട അവരെ 1941ൽ സ്റ്റാലിൻ കൊലപ്പെടുത്തുകയാണുണ്ടായത്.
കൊല്ലപ്പെടുന്നതു വരെ ജയിലിലെ ക്രൂരമായ പീഡനം സഹിക്ക വയ്യാതെ തന്നെയൊന്ന് കൊന്നുതരാൻ ആവശ്യപ്പെട്ട് അവർ അറ്റോർണീ ജനറലിനു കത്തുകളയയ്ക്കുമായിരുന്നു. അത്രക്ക് ഭീകരമായിരുന്നു ആ പീഡനം.
ഒടുവിൽ സ്റ്റാലിന്റെ കൈയിലെ കളിപ്പാവ
അവസാനകാലത്ത് സ്റ്റാലിന്റെ കൈയിലെ വെറും കളിപ്പാവ മാത്രമായിരുന്നു ലെനിൻ. ലെനിൻ പാർട്ടിക്കുള്ളിലെ സമുന്നത നേതാവായി വിരാജിക്കുമ്പോൾ, ജോസഫ് സ്റ്റാലിന്റെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ. എന്നാൽ, സ്റ്റാലിൻ വളരെ അക്രമോത്സുക സ്വഭാവത്തോടുകൂടിയ ഒരു രാഷ്ട്രീയ നേതാവായിരുന്നു. കമ്യൂണിസ്റ്റ് ലോകത്തിന്റെ സ്ഥാപനത്തെക്കുറിച്ചുള്ള ധാരണകളുടെ വ്യത്യസ്തമായിരുന്നു ഇരുവരെയും തമ്മിൽ അകറ്റിയതും തമ്മിലടിപ്പിച്ചതും. സർവ്വരാജ്യത്തൊഴിലാളികളുടെ ഏകോപനത്തിൽ വിശ്വസിച്ചിരുന്ന ലെനിൻ, പക്ഷേ, രാഷ്ട്ര സ്ഥാപനത്തിന്റെ കാര്യത്തിൽ പ്രദേശത്തെ കമ്യൂണിസ്റ്റ് റിപ്പബ്ലിക്കുകൾ അതാതിന്റെ സ്വത്വം നിലനിർത്തി വേറിട്ടുതന്നെ നിലനിൽക്കണം എന്ന് വിശ്വസിച്ചു. അങ്ങനെയുള്ള തുല്യാവകാശങ്ങളും അധികാരങ്ങളുമുള്ള സ്വതന്ത്ര കമ്യൂണിസ്റ്റു റിപ്പബ്ലിക്കുകളുടെ ഒരു യൂണിയൻ ആയിരുന്നു ലെനിന്റെ സ്വപ്നം. എന്നാൽ ഇങ്ങനെ വേറിട്ട് നിൽക്കുന്നത് തങ്ങളുടെ ശക്തി ക്ഷയിപ്പിക്കും എന്നുകരുതിയ സ്റ്റാലിനാകട്ടെ, ഒന്നിച്ച് ഒരൊറ്റ കമ്യൂണിസ്റ്റ് റിപ്പബ്ലിക്ക് സ്വപ്നം കണ്ടിരുന്നു. വംശീയമായ വേർതിരിവുകൾ സ്റ്റാലിൻ അംഗീകരിച്ചിരുന്നില്ല. അതിനെയൊക്കെ അടിച്ചമർത്തി ഒരൊറ്റ റഷ്യൻ സംസ്‌കാരം സ്ഥാപിക്കണം എന്നാണ് അദ്ദേഹം കരുതിയിരുന്നത്. വംശീയ പാരമ്പര്യങ്ങളെ യാഥാർത്ഥയാമായി അംഗീകരിച്ചുകൊണ്ടാണ് ലെനിൻ സ്വപ്നങ്ങൾ നെയ്തത്.
ആദ്യഘട്ടത്തിൽ ലെനിനെ പരസ്യമായി എതിർക്കാൻ സ്റ്റാലിന് സാധിച്ചിരുന്നില്ല. ബോൾഷെവിക്ക് പാർട്ടിയിൽ അപ്പോൾ സ്റ്റാലിൻ ഒരു തുടക്കക്കാരനും, ലെനിൻ മുതിർന്നൊരു നേതാവും ആയിരുന്നു എന്നതുതന്നെ കാരണം. അതുകൊണ്ട് തുടക്കത്തിൽ ലെനിന് വഴിപ്പെട്ടുതന്നെയാണ് സ്റ്റാലിൻ പ്രവർത്തിച്ചുകൊണ്ടിരുന്നത്. പിന്നീട് ആരോഗ്യം ക്ഷയിച്ച് ലെനിൻ ശയ്യാവലംബിയായ സാഹചര്യത്തിലാണ് തന്റെ നയങ്ങൾ പാർട്ടിയിൽ വേരോട്ടമുണ്ടാക്കാൻ സ്റ്റാലിന് സാധിച്ചത്. സ്റ്റാലിന്റെ വിശ്വസ്തനും റഷ്യൻ രഹസ്യപൊലീസ് മേധാവിയുമായ ഫെലിക്സ് സെർസിൻസ്‌കിയുമായുള്ള ഒരു കടുത്ത വാഗ്വാദത്തിനൊടുവിലാണ് ലെനിനെ കിടപ്പിലാക്കിയ ആ പക്ഷാഘാതമുണ്ടാകുന്നത്. വംശീയ വേർതിരിവോടെ പെരുമാറിയ രഹസ്യപൊലീസ് ഒരു കസാക്കസിലെ ഒരു പൗരനെ ആക്രമിച്ചു പരിക്കേൽപ്പിച്ചതിന് സെർസിൻസ്‌കിയെ ശകാരിച്ചു ലെനിൻ അന്ന്. 'സ്റ്റാലിനുവേണ്ടി നിങ്ങൾ റഷ്യയിൽ ഷോവനിസം നടപ്പിലാക്കുകയാണോ ? ' എന്നാണ് അന്ന് ലെനിൻ സെർസിൻസ്‌കിയോട് ചോദിച്ചത്.
എന്നാൽ, പിന്നീടങ്ങോട്ട് ശയ്യാവലംബിയായ ലെനിനിലേക്ക് ഒരു തരത്തിലും രാഷ്ട്രീയ വാർത്തകൾ എത്താതിരിക്കാൻ സ്റ്റാലിൻ പരമാവധി ശ്രമിച്ചു. അതിന്റെ ഭാഗമായി ലെനിന്റെ ഭാര്യ നതാഷ്ദയെപ്പോലും സ്റ്റാലിൻ ശകാരിക്കുന്നുണ്ട്. ആ വിവരം ഭാര്യയിൽ നിന്നറിഞ്ഞ് കോപിഷ്ടനായ ലെനിൻ സ്റ്റാലിനെ കുറ്റപ്പെടുത്തിക്കൊണ്ട് കത്തെഴുതുകയുണ്ടായി. തന്നെയും റഷ്യയെയും സ്റ്റാലിന്റെ നീരാളിപ്പിടുത്തത്തിൽ നിന്ന് രക്ഷിക്കണമെന്നപേക്ഷിച്ചു കൊണ്ട് ലിയോൺ ട്രോട്സ്‌കിക്കും അദ്ദേഹം കത്തെഴുതി. അതായിരുന്നു ലെനിന്റെ അവസാനത്തെ ആശയവിനിമയം. 1923 മാർച്ച് 9 ന് ലെനിന് മൂന്നാമത്തെയും അവസാനത്തെയും പക്ഷാഘാതം ഉണ്ടാവുകയും, അദ്ദേഹത്തിന്റെ സംസാരശേഷി പൂർണ്ണമായും നഷ്ടപ്പെടുകയും ചെയ്തു. മൂന്നാമത്തെ പക്ഷാഘാതം, ലെനിനെ പൂർണ്ണമായും ശയ്യാവലംബനാക്കി. ഒടുവിൽ രോഗപീഡയുടെ പാരമ്യത്തിൽ, 1924 ജനുവരി 21 ന് ലെനിൻ ഇഹലോകവാസം വെടിഞ്ഞു. മരണാനന്തരം ലെനിന്റെ മൃതദേഹം എംബാം ചെയ്ത മോസ്‌കോയിലെ ഒരു സ്മാരകസൗധത്തിൽ സൂക്ഷിക്കപ്പെട്ടു.
സ്റ്റാലിനോടുള്ള ആശയസമരത്തിൽ കാര്യമായ നൈരാശ്യങ്ങൾ ജീവിച്ചിരുന്ന കാലത്ത് ലെനിനുണ്ടായി എങ്കിലും, പിന്നീട് റഷ്യയിൽ സ്ഥാപിതമായത് അദ്ദേഹം ആഗ്രഹിച്ച പോലുള്ള ഒരു യൂണിയൻ തന്നെയാണ്. സ്റ്റാലിനെപ്പോലെ തന്നെ തികഞ്ഞ ഏകാധിപത്യവാസനകൾ കാത്തുസൂക്ഷിച്ചിരുന്ന ഒരു രാഷ്ട്രീയനേതാവുതന്നെയായിരുന്നു ലെനിനും. തന്റെ മുന്നിൽ സധൈര്യം വിമർശനങ്ങൾ നടത്തുകയും, തന്റെ പദ്ധതികൾക്ക് ഇടംകോലിടാൻ മുതിരുകയും, തന്റെ സ്വപ്നങ്ങൾക്ക് വിഘാതമായി നിൽക്കുകയും ചെയ്ത ഏതൊരു വിമതസ്വരത്തെയും നിർദയം ഈ ഭൂമുഖത്തു നിന്നുതന്നെ തുടച്ചു നീക്കാൻ സ്റ്റാലിനെപ്പോലെ ലെനിനും മടിച്ചിട്ടില്ല. എന്നാൽ, ലെനിൻ ആ 'നീക്കം ചെയ്യലുകളെ', അതിനു വേണ്ടിയുള്ള നിഷ്‌കരുണമായ കൊലകളെ, തടസ്സം നീക്കാനുള്ള ഒഴിവാക്കാനാവാത്ത നടപടികൾ എന്നുമാത്രമേ കണ്ടിട്ടുള്ളൂ. സ്റ്റാലിനെപ്പോലെ പട്ടാളവേഷം അണിയുന്നതിൽ അഭിരമിക്കുകയോ, എതിരാളികളുടെ ചിത്രവധങ്ങൾക്ക് നേരിട്ട് സാക്ഷ്യംവഹിക്കുകയോ, അക്രമങ്ങളിൽ അഭിരമിക്കുകയോ ചെയ്തിട്ടില്ല ലെനിൻ. ഇരുവരുടെയും കൈകളിൽ ആയിരക്കണക്കിന് നിരപരാധികളുടെ രക്തം പുരണ്ടിട്ടുണ്ട്. സ്റ്റാലിനെ സംബന്ധിച്ചിടത്തോളം അദ്ദേഹം അത് ആസ്വദിച്ച് ചെയ്തിരുന്ന ഒരു പ്രവൃത്തിയായിരുന്നു, ലെനിന് അതങ്ങനെ ആയിരുന്നില്ല. ആ ഒരൊറ്റ വ്യത്യാസമാണ് ലെനിനെ കമ്യൂണിസ്റ്റുപാർട്ടിയുടെയും ലോകത്തിന്റെയും ചരിത്രത്തിൽ വേറിട്ടുതന്നെ പ്രതിഷ്ഠിക്കുന്നത്.
സിഫിലീസാണോ അതോ സ്റ്റാലിൻ കൊന്നതോ?
ഒരുമാതിരിപ്പെട്ട എല്ലാ കമ്യുണിസ്റ്റ് നേതാക്കളുടെയും മരണത്തോടെ ഉണ്ടാകുന്ന വിവാദം ലെനിനെയും തേടിയെത്തി. ലെനിനെ സ്റ്റാലിൽ കൊന്നാണെന്നും അല്ല സിഫിലീസ് മരിച്ചതാണ് എ്ന്നൊക്കെയുള്ള നിരവധി ഗൂഢാലോചനാ സിദ്ധാന്തങ്ങൾ പ്രചരിച്ചു. നാലാമത്തെ പക്ഷാഘാതത്തെ തുടർന്നാണ് മരണം എന്ന ഔദ്യോഗിക വിശദീകരണം ഉണ്ടായെങ്കിലും സിഫിലിസായിരുന്നു മരണകാരണമെന്നും അഭ്യൂഹങ്ങളുണ്ടായി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അദ്ദേഹത്തെ പരിശോധിച്ച 27 ഡോക്ടർമാരിൽ എട്ട് പേർ മാത്രമേ ഒപ്പു വച്ചിരുന്നുള്ളൂ. അക്കാലത്ത് യൂറോപ്യൻ ജേർണൽ ഓഫ് ന്യൂറോളജി പുറത്തിറക്കിയ റിപ്പോർട്ടിൽ ലെനിന്റെ മരണകാരണം സിഫിലിസാണെന്ന് രേഖപ്പെടുത്തിയിരുന്നു.
സോവിയറ്റ് യൂണിയന്റെ പതനത്തിനു ശേഷം ലെനിന്റെ ചികിത്സകരെ ഉദ്ധരിച്ചുകൊണ്ട് പുറത്തിറങ്ങിയ രേഖകളിൽ 1895 മുതൽ ലെനിൻ സിഫിലിസിസിനെ തുടർന്ന് ചികിത്സയിലായിരുന്നുവെന്ന് രേഖപ്പെടുത്തിയിരുന്നു. ഇതേത്തുടർന്ന് പോസ്റ്റ്മോർട്ടം ചുമതല വഹിച്ച ഡോക്ടർ അബ്രികോസോവ് ലെനിന്റെ മരണകാരണം സിഫിലിസല്ല എന്നു തെളിയിക്കാൻ ഉത്തരവിട്ടു.രണ്ടാമത്തെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മസ്തിഷ്‌ക ധമനികളിലോ ആന്തരാവയവങ്ങളിലോ സിഫിലിസ് ബാധ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് രേഖപ്പെടുത്തിയിരുന്നു.
ലെനിനോടുള്ള ആദരസൂചകമായി പെട്രോഗ്രാഡ് ലെനിൻ ഗ്രാഡ് എന്ന് നാമകരണം ചെയ്തു. സോവിയറ്റ് യൂണിയന്റെ പതനത്തിനു ശേഷം സെന്റ് പീറ്റേർസ് ബർഗ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.രണ്ടാമത്തെ പക്ഷാഘാതത്തിനു ശേഷം സർക്കാരിന്റെ ഭാവി നടപടികൾ വ്യക്തമാക്കുന്ന ഒരു പത്രിക ലെനിൻ പ്രസിദ്ധപ്പെടുത്തി. ഇത് ലെനിന്റെ നിയമസംഹിത എന്നറിയപ്പെടുന്നു. ലിയോ ട്രോട്സ്‌കിയെയും ജോസഫ് സ്റ്റിലെനെയും പോലെ മുതിർന്ന കമ്യൂണിസ്റ്റുകളെ ആ പത്രികയിൽ സ്റ്റാലിൻ വിമർശിച്ചു.പരിധിയില്ലാത്ത അധികാരം സ്റ്റാലിന്റെ കൈകളിൽ നിഷ്പ്തമാണ് എന്നു പറഞ്ഞ ലെനിൻ കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറി സ്ഥാനത്തു നിന്ന് സ്റ്റാലിനെ നീക്കം ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കാൻ സഖാക്കളോട് ആഹ്വാനം ചെയ്തു. ഇത്തരത്തിലുള്ള പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ അതുവരെ പുറംലോകം അറിഞ്ഞിരുന്നില്ല. ഇതിന്റെ പ്രതികാമെന്നോണം സ്റ്റാലനാണ് ലെനിനെ തീർത്തതെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിരുന്നു.
56% റഷ്യക്കാർ പറയുന്നത് ലെനിന്റെ മൃതദേഹം സംസ്‌കരിക്കണമെന്ന്
ശരീരം എന്നന്നേക്കും സൂക്ഷിക്കുന്നതിനെക്കുറിച്ച് കമ്യൂണിസ്റ്റ് പാർട്ടിയിലെ സഹയാത്രികർ അന്നു ചിന്തിച്ചിരുന്നില്ല. എന്നാൽ താൽക്കാലികമായി എംബാം ചെയ്ത് പ്രദർശനത്തിനു വച്ച മൃതദേഹം കാണാനുള്ള ജനങ്ങളുടെ ഒഴുക്കു നിലച്ചില്ല. അതോടെ റെഡ് സ്‌ക്വയറിൽ മരം കൊണ്ടു നിർമ്മിച്ച കുടീരത്തിലേക്ക് ലെനിനെ മാറ്റി.ജനുവരിയിൽ കൊടും തണുപ്പായതിനാൽ ശരീരത്തിന് ഒന്നും സംഭവിച്ചില്ല. ഒടുവിൽ 56 ദിവസങ്ങൾക്കു ശേഷമാണ് ലെനിന്റെ ശരീരം കുറേക്കാലത്തേക്കു കൂടി സൂക്ഷിക്കാൻ തീരുമാനമാകുന്നത്. അതിനു മുൻപ് പാർട്ടി രണ്ടു സമിതികളെ ചുമതലപ്പെടുത്തിയെന്നാണ് കഥ. ഒന്ന് ലെനിനെ സംസ്‌കരിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാനും മറ്റൊന്ന് അദ്ദേഹത്തിന്റെ ശരീരം എന്നന്നേക്കുമായി സൂക്ഷിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാനും. പാർട്ടിയിലെ പലരും ഒരേസമയം രണ്ടു സമിതിയിലും അംഗങ്ങളായി. ലെനിൽ എന്നും രാജ്യത്തിന് പ്രചോദമായി ഇങ്ങനെ നിൽക്കട്ടെ എന്നാണ് സമിതി അഭിപ്രായപ്പെട്ടത്.
ഒരേയൊരു തവണ മാത്രമാണ് ലെനിന്റെ ഭൗതികശരീരം മൗസോളിയത്തിൽ നിന്നു മാറ്റിയത്. 1941 ഒക്ടോബറിൽ മോസ്‌കോ ജർമൻകാർ പിടിച്ചടക്കുമെന്ന ഘട്ടം വന്നപ്പോൾ സൈബീരിയയിലെ ത്യുമെനിക്ക് മാറ്റി. എന്നാൽ സോവിയറ്റ് യൂണിയൻ തകർന്നതോടെ ലെനിന്റെ ശരീരം സംസ്‌കരിക്കണമെന്ന ആവശ്യം നാൾക്കുനാൾ ശക്തമായി വരികയാണ്. 2017ൽ ബോൾഷെവിക് വിപ്ലവത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ ഒരു സർവേയിൽ 56% റഷ്യക്കാർ ലെനിനെ സംസ്‌കരിക്കണമെന്ന അഭിപ്രായം പ്രകടിപ്പിച്ചു. എന്നാൽ എവിടെ, എങ്ങനെ സംസ്‌കരിക്കണമെന്ന കാര്യത്തിലുൾപ്പെടെ വലിയ ആശയക്കുഴപ്പമാണ്. മൗസോളിയത്തിനു ചുറ്റും സ്റ്റാലിനുൾപ്പെടെയുള്ളവർക്കൊപ്പം വേണോ അതോ ലെനിന്റെ തന്നെ ആഗ്രഹപ്രകാരം സെന്റ് പീറ്റേഴ്സ്ബർഗിലെ വോൾക്കോവോ സെമിത്തേരിയിൽ അദ്ദേഹത്തിന്റെ അമ്മയുടെ അടുത്തു വേണോ എന്നതാണ് ചോദ്യം.
ക്രിസ്ത്യൻ വിശ്വാസപ്രകാരം ലെനിനെ സംസ്‌കരിക്കണമെന്ന് ചിലർ പറയുമ്പോൾ പറ്റില്ലെന്ന് മറ്റു ചിലർ. റഷ്യൻ ഓർത്തഡോക്സ് സഭയുടെ ആശീർവാദത്തോടെ മുൻ പ്രസിഡന്റ് ബോറിസ് യെൽസിൻ ലെനിനെ സംസ്‌കരിക്കാനുള്ള നീക്കം സജീവമാക്കിയിരുന്നു. എന്നാൽ പ്രസിഡന്റ് വ്ളാഡിമിർ പുടിന് അങ്ങനെയൊരു ഉദ്ദേശ്യമില്ല. ലെനിനെയും ലെനിൻ മൗസോളിയത്തെയും വലിയ തോതിൽ മഹത്വവൽക്കരിക്കുന്നില്ലെങ്കിലും പുടിന് കാര്യമറിയാം. ലെനിന്റേത് വിപ്ലവ ശരീരമാണ്, തൊട്ടാൽ പൊള്ളും. മാത്രമല്ല ലെനിന്റെയും കമ്യൂണസത്തിന്റെ ഓർമ്മകൾ അങ്ങനെ നിൽക്കേണ്ടത് റഷ്യൻ ഏകാധിപതിയായ പുടിന്റെ കൂടി ആവശ്യമാണ്. മരണംവരെ റഷ്യയെ ഭരിക്കനായി ഭരണഘടനാ ഭേദഗതി നടത്തിയ പുടിൻ കമ്യൂണിസത്തിന്റെ അപത്തുകൾ പറഞ്ഞാണ് വോട്ട് നേടാറ്. ഒപ്പം ഇത്തരം ചില ഗൃഹാതുരത്വങ്ങളും. അതുകൊണ്ടുതന്നെ ലെനിന്റെ മൃതദേഹം അടക്കുകയെന്ന പരിപാടി ഉടനെയൊന്നും അദ്ദേഹം ചെയ്യാനും ഇടയില്ല.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്‌കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍