സൗദി അറേബ്യയുടെ ഹദീസ് പരിശോധനാ നടപടിയെ ആകാംക്ഷയോടെ ഉറ്റുനോക്കി മുസ്ലിംലോകം; സൽമാൻ രാജാവ് പുതിയ ഉത്തരവിറക്കിയത് തീവ്രവാദ പ്രവർത്തനങ്ങളെ ന്യായീകരിക്കാൻ പ്രവാചക വചനങ്ങൾ ദുർവ്യാഖ്യാനിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെ; ഇസ്ലാമിന്റെ പേര് ചീത്തയാക്കുന്ന ഐഎസിന്റെ പ്രവർത്തിയും യുദ്ധപ്രഖ്യാപനവും നിർണായകമായി; ഹദീസിനെ പാഠ്യവിഷയമാക്കുന്ന കേരളത്തിലെ മുസ്ലിം സമൂഹവും ഒരുപോലെ ആശങ്കയിലും ആകാംക്ഷയിലും
എം പി റാഫി
കോഴിക്കോട്: സൗദി ഭരണകൂടത്തിന്റെ ഹദീസ് (പ്രവാചക വചനം) പരിശോധനാ നടപടിയെ ഉറ്റുനോക്കി മുസ്ലിം ലോകം. തീവ്രവാദ, ഭീകരവാദ പ്രവർത്തനങ്ങളെ ന്യായീകരിക്കാൻ ഹദീസ് ദുർവ്യാഖ്യാനിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് സൗദി ഭരണാധികാരി സൽമാൻ രാജാവ് പുതിയ ഉത്തരവിറക്കിയത്. ഇത് മുസ്ലിം പണ്ഡിത ലോകത്തും ചർച്ചയായിരിക്കുകയാണ്.
ആഗോള തലത്തിലുള്ള ഇസ്ലാമിക പണ്ഡിതർ അഥോറിറ്റിയുടെ ഉപദേശകരായി ക്കൊണ്ടായിരിക്കും പുതിയ പദ്ധതി. സൗദി സാംസ്കാരിക, വാർത്താവിതരണ മന്ത്രാലയം കഴിഞ്ഞാഴ്ചയാണ് ഇതു സംബന്ധിച്ച വിശദീകരണങ്ങൾ പുറത്തു വിട്ടത്. സമിതി ചെയർമാനായി സൗദി ഉന്നത പണ്ഡിത സംഭാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ ഹസ്സൻ ആല് ശൈഖിനെ ചുമതലപ്പെടുത്തി പ്രാഥമിക പ്രവർത്തനങ്ങളും സൗദി ഇതിനോടകം തുടങ്ങിയിട്ടുണ്ട്. എന്നാൽ വ്യത്യസ്ത കോണിലൂടെയാണ് സൗദി നടപടിയെ മുസ്ലിം സമൂഹം നോക്കികാണുന്നത്.
തീവ്രവാദത്തിനെതിരെയുള്ള സൗദിയുടെ പുതിയ നീക്കമായാണ് ഹദീസ് പരിശോധനയെ കണക്കാക്കുന്നത്. ഈ അർത്ഥത്തിൽ സൽമാൻ രാജീവിന്റെ തീരുമാനത്തിന് ലോക മുസ്ലിം സമൂഹത്തിന്റെ പിന്തുണയും ഉണ്ട്. എന്നാൽ സൗദി ഭരണകൂടത്തിന്റെ താൽപര്യത്തിന് വിരുദ്ധമായ ഹദീസുകൾ നീക്കം ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന വിമർശനവും പണ്ഡിതർക്കിടയിലുണ്ട്. ഹദീസ് ഗവേഷണ കേന്ദ്രം വരുന്നതോടെ ഇസ്ലാമിന്റെ അടിസ്ഥാന വിഷയങ്ങളിലും ആചാരങ്ങളിലും കൈകടത്തലുണ്ടാകുമോയെന്ന ആശങ്കയും നിലനൽകുന്നുണ്ട്. ആഗോള ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) സൗദി അറേബ്യ ഒരു മുർതദ്ദ് (ഇസ്ലാം ഉപേക്ഷിക്കുന്നവർ) രാജ്യമാണെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് സമർത്ഥിക്കാനായി ഐ.എസ് ഉയർത്തിക്കാട്ടുന്ന ഹദീസുകളടക്കം പരിശോധിച്ച് സൗദി നീക്കം ചെയ്തേക്കുമെന്നും വിലയിരുത്തലുകളുണ്ട്.
ഏതായിരുന്നാലും, സൗദി ഭരണകൂടം പ്രവാചക വചനങ്ങളുടെ(ഹദീസ്) പ്രത്യേക ഗവേഷണ കേന്ദ്രം സ്ഥാപിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുകയാണ്. സൽമാൻ രാജാവിന്റെ പേരിൽ തന്നെയാണ് കേന്ദ്രം തുടങ്ങുന്നത്. പ്രവാചകൻ മുഹമ്മദ് നബിയുടെ ചര്യകളും പ്രവാചക വചനങ്ങളുടെ സന്ദേശങ്ങളും പ്രചരിപ്പിക്കുക, ഇതുസംബന്ധമായി ഗവേഷണം നടത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പ്രത്യേക കേന്ദ്രം ആരംഭിക്കുന്നതെന്ന് സൗദി വ്യക്തമാക്കുന്നു. മദീന ആസ്ഥാനമായി ആരംഭിക്കുന്ന കേന്ദ്രത്തിനു കിങ് സൽമാൻ കോംപ്ലക്സ് ഫോർ പ്രോഫറ്റ്സ് ഹദീസ് എന്നായിരിക്കും പേര്.
ഹദീസുകൾ എന്നറിയപ്പെടുന്ന തിരുവചനങ്ങളെ കുറിച്ചുള്ള പഠനവും പ്രചാരണവുമാണ് പ്രധാനമായും ഈ കേന്ദ്രത്തിൽ നടക്കുക. പ്രവാചക വചനങ്ങളുടെ ശാസ്ത്രീയ മാനം, ഹദീസ് ശേഖരണം, ഹദീസുകളെ വിഷയാധിഷ്ടിതമായി തരം തിരിക്കൽ തുടങ്ങിയവ ഈ കേന്ദ്രം പരിശോധിക്കും. നൂതനമായ സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് പ്രമുഖ പണ്ഡിതരുടെ മേൽനോട്ടത്തിൽ തയ്യാറാക്കുന്ന ഹദീസ് പഠന-ഗവേഷണ റിപ്പോർട്ടുകൾ ഈ കേന്ദ്രത്തിൽ നിന്നും പ്രതീക്ഷിക്കുന്നുണ്ട്.
ഹദീസ് എന്നാൽ എന്ത്?
വിശുദ്ധ ഖുറാൻ കഴിഞ്ഞാൽ മുസ്ലിംകൾ ഏറ്റവും പ്രധാനമായി അവലംബിക്കുന്നത് ഹദീസുകളെയാണ്. ഖുർആൻ കഴിഞ്ഞാൽ ഇസ്ലാമിന്റെ ആധികാരിക പ്രമാണമായാണ് ഹദീസുകളെ കാണുന്നത്. പ്രവാചകൻ മുഹമ്മദ് നബിയുടെ വചനങ്ങളും കൽപ്പനകളും ആഗ്യങ്ങളും വരെ അടങ്ങുന്നതാണ് ഹദീസുകൾ. മുഹമ്മദ് നബിയിൽ നിന്നുള്ള വചനങ്ങളും കർമ്മങ്ങളും അടങ്ങുന്ന റിപ്പോർട്ടുകളും നബിയെപറ്റിയുള്ള റിപ്പോർട്ടുകളും ഉൾക്കൊള്ളുന്നതാണ് ഹദീസ് എന്ന് ചുരിക്കി പറയാം.
നബീയുടെ കാല ശേഷം മുതൽ വിവിധ ഇസ്ലാമിക ഭരണാധികാരികൾ ഹദീസുകൾ അവലംഭിച്ചായിരുന്നു ഭരണ നിയമങ്ങളും വിധികളും തയ്യാറാക്കിയിരുന്നത്. വ്യക്തികളും സമൂഹങ്ങളും രാഷ്ട്രങ്ങളും തമ്മിലുള്ള തർക്ക പരിഹാരത്തിന് ഭരണ കർത്താക്കൾ ആശ്രയിച്ചു വന്നിരുന്നതും ഹദീസുകളെയാണ്. ഖുർആൻ പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനുമാണ് ഹദീസുകൾ ഏറെ ആവശ്യമായിരുന്നത്. പിൽകാലത്ത് ഹദീസ് ക്രോഡീകരിക്കുകയും പ്രത്യേക ഗ്രന്ഥശാഖകളാക്കുകയും ചെയ്തു.
ഹദീസുകളുടെ ആദിഖ്യമുണ്ടായതോടെ വിശ്വാസ്യ യോഗ്യമായ ഹദീസുകളുടെ തരം തിരിവുകളുണ്ടായി. പ്രവാചകൻ ചെയ്ത ഒരു കാര്യം വിശ്വാസ്യ യോഗ്യരായവരിലൂടെ റിപ്പോർട്ട് ചെയ്താൽ മാത്രമേ സ്വഹീഹായി കണക്കാക്കുകയുള്ളൂ. റിപ്പോർട്ടിംങ് പരമ്പരയിലെ ദൗർബല്യങ്ങളുള്ള ഹദീസുകളെ ദുർബലമെന്നും വ്യാജമെന്നും പറയുന്നു. സിഹാഹു സിത്ത എന്നറിയപ്പെടുന്ന ആറ് ഹദീസ് ഗ്രന്ഥങ്ങളാണ് മുസ്ലിം സമൂഹം പൊതുവിൽ ആധികാരികമായി അവംലഭിച്ചു വരുന്നത്. ബുഖാരി, മുസ്ലിം എന്നീ രണ്ട് ഗ്രന്ഥങ്ങളാണ് ഇതിൽ പ്രധാനപ്പെട്ടത്.
ആറ് ലക്ഷം ഹദീസുകൾ ശേഖരിച്ചതിൽ നിന്നും തന്റെ മാനദണ്ഡമനുസരിച്ച് ഉത്തമ ബോധ്യം വന്ന 7275 ഹദീസുകൾ മാത്രമാണ് ഇമാം ബുഖാരി സ്വഹീഹുൽ ബുഖാരി എന്ന ഹദീസ് ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഇമാം മുസ്ലിമാകട്ടെ മൂന്ന് ലക്ഷത്തിൽ നിന്ന് 9200 ഉം ആണ് രേഖപ്പെടുത്തിയത്. അതുപോലെ മറ്റു ഹദീസ് പണ്ഡിതന്മാരും വ്യാജ നിർമ്മിതിയായി കണക്കാക്കി വളരെയധികം ഹദീസുകൾ തള്ളിക്കളഞ്ഞിട്ടുണ്ട്. സുനനു അബീദാവൂദ്, ജാമിഉത്തുർമുദി, സുനനുന്നസാഈ, സുനനു ഇബ്നുമാജ എന്നിവയാണ് സ്വിഹാഹുസ്സിത്തയിലെ മറ്റ് നാല് ഹദീസ് ഗ്രന്ഥങ്ങൾ.
വിവിധ മുസ്ലിം വിഭാഗങ്ങൾ ഹദീസുകളെ കാണുന്നത് വ്യത്യസ്ത വീക്ഷണത്തോടെ
സിഹാഹു സിത്തക്കു പുറമെയും നിരവധി ഹദീസ് ഗ്രന്ഥങ്ങളുണ്ടെങ്കിലും ഹദീസുകളെ വ്യത്യസ്ത വീക്ഷണത്തോടെയാണ് വിവിധ മുസ്ലിം വിഭാഗങ്ങളും സംഘടനകളും കാണുന്നത്. ആഗോള തലത്തിൽ സലഫി, സൂഫീ ധാരകളിലുള്ള മുസ്ലിംങ്ങൾക്ക് ഹദീസുകളോടുള്ള സമീപനം വ്യത്യസ്തമാണ്. ഈ രണ്ട് ധാരകൾക്ക് അകത്തും പുറത്തുമായി വ്യത്യസ്ത വീക്ഷണങ്ങൾ നിലനിൽക്കുന്നുണ്ട്.
കേരളത്തിലെ മുസ്ലിം സംഘടനകളുടെ കാര്യവും വ്യത്യസ്തമല്ല. മിക്ക ഹദീസ് ഗ്രന്ഥങ്ങളേയും അംഗീകരിക്കുകയും പാഠ്യ വിഷയമാക്കുകയും ചെയ്യുന്നവരാണ് കേരളത്തിലെ സുന്നി വിഭാഗങ്ങൾ. എന്നാൽ വ്യാജ ഹദീസുകളെയടക്കം അന്തമായി ഉൾകൊള്ളുന്നവരാണ് സുന്നികളെന്നാണ് വിമർശകരുടെ പക്ഷം. എന്നാൽ കേരളത്തിലെ സലഫികളിൽ ഹദീസുകളെ വ്യത്യസ്ത കോണിലൂടെ കാണുന്നവരുണ്ട്. ബുഖാരിയിലെ ഹദീസ് തന്നെ നിരവധി ദുർബലമാണെന്നാണ് മുജാഹിദ് -മടവൂർ വിഭാഗത്തിന്റെ വാദം. യുക്തിക്ക് നിരക്കാത്ത ഹദീസുകൾ ഈ വിഭാഗം പൂർണമായും തള്ളുന്നു. അന്തർ ദേശീയാടിസ്ഥാനത്തിൽ ഇസ്ലാഹീ മൂവ്മെന്റും ഇതേ ആശയക്കാരാണ്.
നിലവിൽ മടവൂർ വിഭാഗം ഐക്യപ്പെട്ട് കെ.എൻ.എം ആയി പ്രവർത്തിക്കുന്നെങ്കിലും ഹദീസുകളോടുള്ള സമീപനത്തിൽ വ്യത്യാസമില്ല. മുജാഹിദ് ഔദ്യോഗിക വിഭാഗത്തിൽ നിന്നുള്ള പിളർപ്പിന് വഴിവെച്ച കാര്യമായിരുന്നു 'ജിന്ന്' വിഷയം. ജിന്നിനോട് സഹായം തേടാൻ പറ്റുമോ ഇല്ലയോ എന്ന ചർച്ച വരുന്നതും ഹദീസിനെ ചൊല്ലിയായിരുന്നു. ഹദീസിനെ പാടേ തള്ളിക്കളയണമെന്നും ഖുർആൻ മാത്രമാണ് വഴികാട്ടിയെന്നുമാണ് ചേകന്നൂർ വിഭാഗം വിശ്വസിക്കുന്നത്. ചേകന്നൂർ മൗലവിയേയും അദ്ദേഹം മുന്നോട്ടു വെച്ച ആശയങ്ങളോടും ശക്തമായ എതിർപ്പുകൾ മുസ്ലിംങ്ങളിൽ നിന്ന് ഉയർന്നിരുന്നെങ്കിലും ഹദീസ് തീർത്തും തള്ളിക്കളയുന്ന വിഭാഗവും കേരളത്തിലെ മുസ്ലിംങ്ങൾക്കിടയിലുണ്ട്. സൗദി അറേബ്യയുടെ ഹദീസ് പരിശോധനയെയും വിവിധ രീതിയിലാണ് ഇവിടത്തെ മുസ്ലിം സംഘടനകൾ കാണുന്നത്.
സൗദിയെ ചൊടിപ്പിച്ചത് മുർത്തദ്ദ് രാജ്യത്തിന്റെ ഭരണാധികാരിയോട് യുദ്ധം ചെയ്യണമെന്ന ഐ.എസിന്റെ പ്രഖ്യാപനമോ..?
ഹദീസുകളുടെ ആധികാരികതയനുസരിച്ച് നീക്കം ചെയ്യുന്ന സൗദിയുടെ നടപടിയെ ഉറ്റുനോക്കുകയാണ് മുസ്ലിം ലോകം. ഐ.എസ് അടക്കമുള്ള ഭീകരവാദ സംഘടനകളെ ലക്ഷ്യം വെച്ചുള്ളതാണ് സൗദിയുടെ ഹദീസ് പരിഷ്കരണമെന്ന വാദം ശക്തമാണ്. സൗദി ഭരണാധികാരിയെ ഈ പുതിയ തീരുമാനത്തിലെത്തിച്ചതിനു പിന്നിലും ഐ.എസിനെതിരെയുള്ള നീക്കമായാണ് കണക്കാക്കുന്നത്. 'കുഫ്റുൽ അക്ബർ' കാണുന്ന ഭരണാധികാരികളെ തക്ഫീർ ചെയ്യണമെന്നാണ് ഐ.എസ് വാദം. അതായത്, മുസ്ലിംങ്ങൾക്കെതിരെ കുഫ്ഫാറുകളെ (അമുസ്ലിംങ്ങൾ/അവിശ്വാസികൾ) സഹായിക്കുകയെന്നത് വലിയ പാപത്തിൽ പെടുന്ന കാര്യമാണ്. നിലവിൽ മുസ്ലിംരാജ്യങ്ങൾക്കെതിരെ യുദ്ധം ചെയ്യാൻ അമേരിക്ക, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങളുമായി സൗദിയുടെ കൂട്ട്കെട്ടാണ് ഐ.എസ് ഉയർത്തി കാട്ടുന്നത്.
അതിനാൽ സൗദി അറേബ്യ മുർതദ്ദ് (ഇസ്ലാം ഉപേക്ഷിക്കുന്നവർ) രാജ്യമാണെന്നാണ് ഐ.എസ് പ്രഖ്യാപനം. മുർതദ്ദ് രാജ്യമെന്ന് പറഞ്ഞാൽ രാജ്യത്തെ ജനങ്ങളെയല്ല, ആ ഭരണാധികാരിയെയാണ് ഇവിടെ ഇസ്ലാമിൽ നിന്ന് പുറത്ത് പോയതായി കണക്കാക്കുന്നത്. മുർതദ്ദ് രാജ്യത്തിനെതിരെ യുദ്ധം ചെയ്യണമെന്ന ഹദീസ് ആണ് ഐ.എസ് ഇതിന് തെളിവായി ഉയർത്തിക്കാട്ടുന്നത്. ഇത് സൗദിയെ ചൊടിപ്പിച്ചിട്ടുണ്ടെന്നാണ് വിദഗ്ദരുടെ നിരീക്ഷണം. എന്നാൽ, ' ഭരണാധികാരി എത്ര തന്നെ കുഴപ്പക്കാരായാലും യുദ്ധം നടത്തരുത്. രാജ്യത്ത് അരാജകത്വം ഉണ്ടാക്കം' എന്ന ഹദീസ് ഉയർത്തിയായിരിക്കും ഐ.എസിന്റെ ഈ വാദത്തെ സൗദി നേരിടുക.
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്