സ്വാതന്ത്ര്യലബ്ദിക്ക് ശേഷം മൂന്ന് പതിറ്റാണ്ടുകളോളം അടക്കിവാണ ഏകാധിപതിക്ക് അടിതെറ്റി; ഏകാധിപതി റഷ്യയിലേക്ക് ഒളിച്ചോടിയപ്പോൾ കലാപം അടിച്ചൊതുക്കാൻ റഷ്യൻ സേന കസാഖ്സ്ഥാനിലേക്ക്; സുഹൃദ്രാജ്യത്തിലെ കലാപം പുട്ടിനേയും ആശങ്കയിലാഴ്ത്തുന്നു; കസാഖ്സ്ഥാനിലെ കലാപത്തിന്റെ വിശദാംശങ്ങൾ അറിയാം
മറുനാടൻ ഡെസ്ക്
ഏകാധിപത്യം എന്നത് പുലിയുടെ പുറത്ത് കയറി യാത്രചെയ്യുന്നത് പോലെയാണെന്ന് പറായാറുണ്ട്. അധികാരത്തിലിരിക്കുന്നിടത്തോളം എല്ലാവരെയും ഭയപ്പെടുത്തി ഒതുക്കിനിർത്താനാകും. എന്നാൽ, അധികാരമൊഴിഞ്ഞാൽ, പുലിയുടെ പുറത്തുനിന്നും ഇറങ്ങിയാൽ ഒരുപക്ഷെ ജീവൻ തന്നെ നഷ്ടപ്പെട്ടേക്കും. അവിടെയാണ് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലിന്റെ വാക്കുകൾ ശ്രദ്ധേയമാകുന്നത്. '' ഏകാധിപതികൾക്ക് മുന്നിൽ രണ്ട് വഴികൾ മാത്രമാണുള്ളത്. ഒന്നുകിൽ ശവപ്പെട്ടിയിൽ അടക്കം ചെയ്ത് അധികാരം വിട്ടൊഴിയുക, അല്ലെങ്കിൽ ജനകീയ വിപ്ലവത്തിനു മുൻപിൽ അടിയറവ് പറഞ്ഞ് തടവ് ശിക്ഷയോ വധശിക്ഷയോ ഏറ്റുവാങ്ങുക''
ഏകാധിപതികൾ അരങ്ങുവാണീരുന്ന ഇരുപതാം നൂറ്റാണ്ടിലെ രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഏകധിപതികൾ ഒന്നൊന്നായി വീണപ്പോഴായിരുന്നു ചർച്ചിൽ ഈ പ്രസ്താവന നടത്തിയത്. എന്നാൽ, ഇവ കൂടാതെ മൂന്നാമത് ഒരു വഴി കൂടി ഏകാധിപതികൾക്ക് മുന്നിലുണ്ടെന്ന് തളിയിച്ചത് ഏറെക്കാലം കസാഖ്സ്ഥാനിലെ ഏകാധിപതിയായിരുന്ന മുൻ കമ്മ്യുണിസ്റ്റ് നേതാവ് നൂർസുല്ത്താൻ നാസർബയേവ് ആണ്.
നൂർ സുൽത്താൻ നാസർ ബയേവിനെതിരെ ജനരോഷം ഉയരുന്നു
1991-ൽ സോവിയറ്റ് യൂണിയനിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചനാൾ മുതൽ മൂന്ന് പതിറ്റാണ്ടുകാലം ഏകാധിപതിയായി അരങ്ങുവാണ ഈ പഴയ സോവിയറ്റ് നേതാവ് 2019-ൽ സ്ഥാനമൊഴിഞ്ഞ് തന്റെ അടുത്ത അനുയായിയായ കാസ്സിം-ജൊർമാറ്റ് ടൊക്കെയേവിനെ തന്റെ പിൻഗാമിയായി നിയമിക്കുകയായിരുന്നു. അതിനുശേഷവും സുരക്ഷാ കൗൺസിലിന്റെ തലവനായി സ്വയം അവരോധിതനായ അദ്ദേഹം രാഷ്ട്രപിതാവ് എന്ന പദവിയും സ്വന്തമാക്കിവെച്ചു. മാത്രമല്ല, നിർണ്ണായക സ്വാധീനം ചെലുത്താവുന്ന രാഷ്ട്രീയ പോസ്റ്റിൽ സ്വന്തം മകളെ വാഴിക്കുക വഴി ഭാവിയിൽ ഏതെങ്കിലും വിധത്തിലുള്ള നിയമനടപടികൾ നേരിടേണ്ടി വരില്ല എന്നും ഉറപ്പിച്ചു.
രാജ്യത്തെ 19 ദശലക്ഷം ആളുകളും തന്നെ ബഹുമാനിക്കണമെന്ന് ശഠിക്കുകയും, തലസ്ഥാന നഗരത്തിനെ സ്വന്തം പേരിൽ നാമകരണം ചെയ്യുകയും ചെയ്ത ഈ ഏകാധിപതി ഇപ്പോൾ ജനരോഷം ഭയന്ന് റഷ്യയിലേക്ക് പലായനം ചെയ്തിരിക്കുകയാണ്. രാജ്യത്ത് ഇപ്പോൾ ഭരണകൂടത്തിനെതിരെ നടക്കുന്ന വൻ വിപ്ലവത്തിന്റെ അന്തിമഫലത്തിൽ നിന്നും രക്ഷനേടാനായിട്ടാണ് അദ്ദേഹം പലായനം ചെയ്തതെന്നാണ് വിലയിരുത്തപ്പെടുന്നത്.
കടൽക്കിഴവൻ അധികാരമൊഴിയണം എന്ന് ഉറക്കെ വിളിച്ചു പറഞ്ഞ ജനക്കൂട്ടം തലസ്ഥാന നഗരിയിൽ സ്ഥാപിച്ച അദ്ദേഹത്തിന്റെ പ്രതിമയും തകർത്തു. ഇന്നത്തെ കസാഖ്സ്ഥാനിലെ യുവതലമുറ നസർബായേവിനെയല്ലാതെ മറ്റൊരു നേതാവിനേയും കണ്ടിട്ടില്ലെന്നത് ഓർക്കുമ്പോഴാണ് ജനരോഷത്തിന്റെ ശക്തി മനസ്സിലാകുന്നത്. കഴിഞ്ഞ വാരാന്ത്യത്തിൽ, കാറുകളിൽ ഇന്ധനമായി ഉപയോഗിക്കുന്ന ലിക്വിഫൈഡ് പെട്രോളിയം ഗ്യാസിന് വില വർദ്ധിപ്പിച്ചതോടെയായിരുന്നു കലാപത്തിന്റെ തുടക്കം.
പ്രതിശീർഷ വരുമാനം 7000 പൗണ്ടിൽ താഴെ മാത്രമുള്ള ഒരു രാജ്യത്ത് കാർ ഇന്ധനത്തിന്റെ വില ഇരട്ടിയായാണ് വർദ്ധിപ്പിച്ചത്. ഇതേ തുടർന്ന് ഷനാവോസെൻ എന്ന ചെറുപട്ടണത്തിൽ ഏതാനും ആളുകൾ ചേർന്ന് പ്രതിഷേധം സംഘടിപ്പിച്ചു. ഇത് സാവധാനം രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും പടരാൻ തുടങ്ങി. അഴിമതിയും, അസമത്വവും, കുറഞ്ഞ വേതനവും, തൊഴിലില്ലായ്മയുമൊക്കെ നിറഞ്ഞു നിൽക്കുന്ന, അസംതൃപ്തരുടെ സമൂഹത്തിൽ വീണ ഒരു ചെറുതരിക്കനലായിരുന്നു ആ വിലവർദ്ധനവ്.
പരാന്ന ജീവികളായ ഒരുകൂട്ടം വരേണ്യർ, രജ്യത്തിന്റെ ധാതുസമ്പത്തുകൊള്ളയടിക്കുന്ന രാജ്യത്ത്, വലിയൊരു ഭൂരിഭാഗം കടുത്ത ദുരിതത്തിലായിരുന്നു. ഈ ദുരിതത്തിനിടയിലാണ് ജീവിതം അസഹ്യമാക്കിക്കൊണ്ട് കോവിഡ് എന്ന മഹാമാരിയും വന്നുചേർന്നത്. അധികാരത്തിന്റെ ശീതളഛായയിൽ സുഖവാസം നടത്തുന്ന വരേണ്യവർഗ്ഗം രാജ്യത്തെ സമ്പത്തെല്ലാം കൊള്ളയടിച്ച് വിദേശങ്ങളിൽ വൻ നിക്ഷേപങ്ങ്ൾ നടത്തുകയായിരുന്നു. നാസർബയേവിന്റെ മകളും ചെറുമകനും ലണ്ടനിൽ 80 മില്യൺ പൗണ്ടിന്റെ മൂന്ന് വസ്തുവകകൾ സ്വന്തമാക്കിയത് ഏറെ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു.
ആൻഡ്രൂ രാജകുമാരന്റെ ആദ്യകാല വസതിയായ സണ്ണിങ്ഹിൽ പാർക്ക് വിപണിവിലയിലും 15 മില്ല്യൺ പൗണ്ട് അധികം നൽകിയാണ് നാസർബയേവിന്റെ മരുമകൻ സ്വന്തമാക്കിയത്. ഇതിനുള്ള പണം എങ്ങനെ കണ്ടെത്തി എന്നതിനെ കുറിച്ച് ബ്രിട്ടീഷ് പൊലീസ് അന്വേഷണം ആരംഭിച്ചുവെങ്കിലും അതിനെതിരായി ഹൈക്കോടതി വിധി വന്നതിനെ തുടർന്ന് അത് നിർത്തിവെയ്ക്കേണ്ടതായി വന്നു.
ജനാധിപത്യ വിരുദ്ധ സമീപനവുമായി ടോകയേവ്
നാസർബയേവ് സ്ഥാനമൊഴിഞ്ഞപ്പോൾ അവരോധിതനായ പുതിയ പ്രസിഡണ്ട് കാസ്സിം-ജോർമാറ്റ് ആദ്യമാദ്യം സംസാരിച്ചിരുന്നത് ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനെ കുറിച്ചായിരുന്നു. എന്നാൽ, യഥാർത്ഥ അധികാരം അപ്പോഴും നാസർബയേവിന്റെയും പുത്രിയുടെയും കൈയിലായിരുന്നതിനാൽ അദ്ദേഹത്തിന് ഈ ദിശയിൽ കാര്യമായി ഒന്നും ചെയ്യാനായില്ല. മാത്രമല്ല, നാസർബയേവിന്റെ ഭരണത്തിന്റെ തുടർച്ച മാത്രമായി മാറി ടാകയേവിന്റെ ഭരണവും.
ജനരോഷം ശക്തിപ്രാപിച്ചപ്പോൾ അത് അടിച്ചമർത്താൻ തന്നെയായിരുന്നു ടൊകയേവും തീരുമാനിച്ചത്. മാത്രമല്ല തന്റെ മന്ത്രിസഭ പിരിച്ചുവിടുകയും ചെയ്തു. എന്നാൽ, അതുകൊണ്ടൊന്നും രാജ്യവ്യാപകമായി ശക്തിപ്രാപിക്കുന്ന പ്രതിഷേധത്തെ തടഞ്ഞു നിർത്താനായില്ല. തുടർന്ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഇന്റർനെറ്റ് വിച്ചേദിക്കുകയും ചെയ്തുകൊണ്ടാണ് ടോകയേവ് പ്രക്ഷോഭത്തെ നേരിട്ടത്. മാത്രമല്ല, പ്രക്ഷോഭകരെ തീവ്രവാദികളെന്നും ദേശദ്രോഹികളെന്നും വിശേഷിപ്പിക്കുകയും അവരുടെ പുറകിൽ വിദേശ ശക്തികളുണ്ടെന്ന് ആരോപിക്കുകയും ചെയ്യുന്നു.
റഷ്യൻ സമാധാന സേനയുടെ വരവും കസാഖ്സ്ഥാനിലെ റഷ്യൻ താത്പര്യങ്ങളും
ഇതുകൊണ്ടൊന്നും ജനരോഷത്തെ പിടിച്ചുനിർത്താൻ കഴിയില്ലെന്ന് മനസ്സിലാക്കിയ ടോകോയേവ് റഷ്യയുടെ സഹായം തേടുകയായിരുന്നു. പഴയ ആറ് സോവിയറ്റ് റിപ്പബ്ലിക്കുകൾ ചേർന്ന് ഉണ്ടാക്കിയ കളക്ടീവ് സെക്യുരിറ്റി ട്രീറ്റി ഓർഗനൈസേഷൻ വഴിയായിരുന്നു ഈ സഹായം അഭ്യർത്ഥിച്ചത്. ഈ അപേക്ഷ പക്ഷെ റഷ്യക്ക് സ്വീകരിക്കാതിരിക്കാനാവില്ല. കാരണം കസാഖ്സ്ഥാനിലെ മണ്ണിൽ റഷ്യയ്ക്ക് ഏറെ താത്പര്യങ്ങളുണ്ട്.
റഷ്യയുടെ മനുഷ്യനിയന്ത്രിത ബഹിരാകാശ മിഷനുകളുടെയെല്ലാം ബേസ് ആയ ബൈക്കൊനോർ കോസ്മോഡ്രോം സ്ഥിതിചെയ്യുന്നത് കസാഖ്സ്ഥാനിലാണ്. അതുമാത്രമല്ല, റഷ്യയ്ക്ക് പുറത്ത് ഏറ്റവുമധികം റഷ്യൻ വംശജർ ഉള്ള ഒരു മുൻ സോവിയറ്റ് റിപ്പബ്ലിക്ക് കൂടിയാണ് കസാഖ്സ്ഥാൻ. മറ്റു ചില റിപ്പബ്ലിക്കുകളിലെ ജനകീയ മുന്നേറ്റം തടയുവാൻ പുട്ടിൻ എടുത്തു കാട്ടിയത അവിടങ്ങളിലെ റഷ്യ വംശജരുടെ സുരക്ഷയായിരുന്നു എന്നതോർക്കണം.
കസാഖ്സ്ഥാനിൽ സമാധാനം സ്ഥാപിക്കുവാനാണ് റഷ്യൻ പാരാ ട്രൂപ്പേഴ്സ് എത്തിയത് എന്ന റഷ്യൻ വാദം അധികമാരും അംഗീകരിച്ചിട്ടില്ല. കാരണം, ഭൂമിശാസ്ത്രപരവും രാഷ്ട്രീയവുമായി കസാഖ്സ്ഥാനിൽ അശാന്തി പടരുന്നത് ആ മേഖലയ്ക്ക് പുറത്തേക്കും പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. രോഷാകുലരായ ഒരുകൂട്ടം ജനങ്ങൾ ഉൾക്കൊള്ളുന്ന കസാഖസ്ഥാൻ സ്ഥിതിചെയ്യുന്നത് തികച്ചും ഏകാധിപത്യ ഭരണകൂടങ്ങൾ നിലവിലുള്ള റഷ്യയ്ക്കും ചൈനയ്ക്കും ഇടയിലാണെന്നുള്ളതാണ് പ്രധാന കാരണം. മാത്രമല്ല. ഇരു രാജ്യങ്ങൾക്കും കസാഖ്സ്ഥാനിൽ സ്വന്തം താത്പര്യങ്ങളൂമുണ്ട്.
ഇതിനെല്ലാം പുറമേ ലോകത്തിലെ തന്നെ ഏറ്റവുമധികം യുറേനിയം ഉദ്പാദിപ്പിക്കുന്ന രാജ്യമാണ് കസാഖ്സ്ഥാൻ. അതിനുപുറമേ കനത്ത എണ്ണ നിക്ഷേപവും പ്രകൃതിവാതക നിക്ഷേപവും ഇവിടെയുന്റ്. ചൈനയ്ക്ക് ആവശ്യമായ പ്രകൃതിവാതകത്തിന്റെ 5 ശതമാനം നൽകുന്നത് കസാഖ്സ്ഥാനാണ്.
പുട്ടിനെ നയിക്കുന്നത് ഭയമോ?
മേഖലയിൽ ആധിപത്യം സ്ഥാപിക്കുക എന്നതിനപ്പുറം സ്വന്തം സ്ഥാനം നഷ്ടപ്പെടുമോ എന്ന ഭയമാണ് കസാഖ്സ്ഥാനിൽ ഇടപെടാൻ പുട്ടിനെ പ്രേരിപ്പിക്കുന്നത് എന്നാണ് ചില രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. സമാനമായ രീതിയിൽ റഷ്യയുടെ പിന്തുണയുള്ള ഭരണകൂടങ്ങൾക്കെതിരെ കലാപം നടന്ന ഉക്രെയിനും ജോർജിയയും ഇപ്പോൾ പാശ്ചാത്യ ചേരിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. മാത്രമല്ല, അവർ നാറ്റോ സഖ്യത്തിലും യൂറോപ്യൻ യൂണിയനിലും അംഗത്വത്തിനായി അപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്.ഇതാണ് പുട്ടിനെ ഭീതിയിലാഴ്ത്തുന്നത്.
കൂടുതൽ അയൽക്കാർ പാശ്ചാത്യ ചേരിയിലേക്ക് പോകുന്നത് തടയേണ്ടത് പുട്ടിന്റെ ആവശ്യമാണ്. അതുകൊണ്ടു തന്നെയാണ്, പ്രതിപക്ഷ നേതാക്കൾ വിജയിച്ച തെരഞ്ഞെടുപ്പിൽ കൃത്രിമത്വം കാട്ടി അധികാരത്തിൽ തുടരുന്ന ബെലാറസ് ഏകാധിപതിയെ പുട്ടിൻ സംരക്ഷിച്ചു നിർത്തുന്നത്. മാത്രമല്ല, എതിരാളികളെ ക്രൂരമായ വിധത്തിൽ അടിച്ചൊതുക്കുന്ന ലുക്കാൻഷെൻകോവിന്റെ നടപടികളെ റഷ്യ അനുകൂലിക്കുന്നുമുണ്ട്.
തന്റെ സ്ഥാനഭ്രംശത്തെ കുറിച്ച് പുട്ടിൻ ഏറെ ഭയപ്പെടുന്നു എന്നതിന് മറ്റൊരു ഉദാഹരണമാണ് റഷ്യയിലെ ഏറ്റവും പ്രമുഖമായ സിവിൽ റൈറ്റ്സ് ഗ്രൂപ്പായ മെമോറിയൽ അടച്ചുപൂട്ടിയ നടപടി. 2021 അവസാനിക്കുന്നതിന് തൊട്ടുമുൻപായിരുന്നു പുട്ടിൻ ഇത് അടച്ചുപൂട്ടാൻ ഉത്തരവിട്ടത്. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം ഉയർന്നു വന്ന ഈ ഗ്രൂപ്പ് പഴയ കമ്മ്യുണിസ്റ്റ് സർക്കാരുകളുടെ ക്രൂരതകൾ ലോകത്തിനു മുന്നിൽ കൊണ്ടുവരുന്നതിൽ കാര്യമായ പങ്ക് വഹിച്ചിരുന്നു. പിന്നീട് ഇവർ വർത്തമാനകാലത്തെ ഭരണകൂടത്തിന്റെ അഴിമതിയിലേക്കും അക്രമങ്ങളിലേക്കും തങ്ങളുടെ ശ്രദ്ധ തിരിച്ചപ്പോഴായിരുന്നു പുട്ടിൻ അത് അടച്ചുപൂട്ടിയത്.
കസാഖ്സ്ഥാനിലെ കലാപം റഷ്യയേയോ പുട്ടിനേയോ നേരിട്ട് ബാധിക്കുകയില്ല എന്നത് ഉറപ്പാണ്. തനിക്കെതിരെ പ്രതിഷേധമുയർത്തിയ നവാൽനിയേയും കൂട്ടരേയും അദ്ദേഹം അടിച്ചമർത്തിയ രീതി എല്ലാവർക്കും അറിയാവുന്നതാണ്. ശക്തമായ ഒരു പ്രതിരോധ സംവിധാനമുള്ള റഷ്യയിൽ ഒരു കലാപത്തിന് അടുത്തകാലത്തോന്നും സാധ്യതയുമില്ല. എന്നിരുന്നാലും ഉക്രെയിനിലും ജോർജിയയിലും സംഭവിച്ചതുപോലെ, കലാപാനന്തര സർക്കാർ രാജ്യത്തെ പാശ്ചാത്യ ചേരിയിലേക്ക് നയിച്ചാൽ അത് ദീർഘകാലാടിസ്ഥാനത്തിൽ പുട്ടിന് വിനയായി തീരും.
തന്റെ സാമ്രാജ്യത്തിന്റെ അതിർത്തിവരെ യൂറോപ്യൻ യൂണിയന്റെ അതിർത്തി നീണ്ടാൽ അത് തന്റെ സ്ഥാനത്തിന് അപകടമാണെന്നറിയാനുള്ള രാഷ്ട്രീയ ബുദ്ധിയൊക്കെ റഷ്യൻ ഏകാധിപതിക്കുണ്ട്. അതുതന്നെയാണ് നേരത്തേ ഉക്രെയിനിൽ ഇടപെട്ടതുപോലെ ഇപ്പോൾ കസാഖ്സ്ഥാനിലും ഇടപെടാൻ റഷ്യയെ പ്രേരിപ്പിക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്