ദൈവം, ഭൂതം, പ്രേതം, ജോൽസ്യം, പാരാസൈക്കോളജി, തുടങ്ങി എന്തെങ്കിലും ഒരു അത്ഭുതം ഉണ്ടെന്ന് തെളിയിക്കുന്നവർക്ക് വാഗ്ദാനം ചെയ്തത് 10 ലക്ഷം ഡോളർ; ആത്മീയ തട്ടിപ്പുകാരെ ഒന്നൊന്നായി മുട്ടുകുത്തിച്ചു; നയാഗ്ര വെള്ളച്ചാട്ടത്തിന് മുകളിലൂടെ കൈകെട്ടി നടന്ന് ആയിരങ്ങളെ വിസ്മയിപ്പിച്ചു; ജെയിംസ് റാൻഡി ഓർമ്മയാവുമ്പോൾ
എം മാധവദാസ്
ന്യൂയോർക്ക്: ദൈവം, ഭൂതം, പ്രേതം, ജോൽസ്യം, കപട ചികിത്സ, അങ്ങനെ എന്തെങ്കിലും ഒരു അത്ഭുതം ഉണ്ടെന്ന് തെളിയിക്കുന്നവർക്ക് അദ്ദേഹം വാഗ്ദാനം ചെയ്തത് 10 ലക്ഷം ഡോളർ ആണ്. പക്ഷേ ഒരു വിശ്വാസിയും ഒരു ജോത്സ്യനും ആ വെല്ലുവിളി സ്വീകരിച്ച് പണം നേടിയില്ല. 2015 വരെ ഈ വെല്ലുവിളി നിലനിന്നിരുന്നു. അതിനു ശേഷം ആരും ചലഞ്ച് ചെയ്യാതെ പണം മറ്റു സാമൂഹിക നന്മക്കായി ചിലവഴിച്ചു. മജീഷ്യൻ, ദിവ്യാത്ഭുത അനാവരണ വിദഗ്ധൻ, ശാസ്ത്ര പ്രഭാഷകൻ, വിദ്യാഭ്യാസ വിദഗ്ധൻ തുടങ്ങി വിവിധ നിലകളിൽ പ്രശസ്തനായി ലോകത്തെ ഞെട്ടിച്ച ഒരു മനുഷ്യനാണ് കഴിഞ്ഞ ദിവസം 92 ാം വയസ്സിൽ വിടവാങ്ങിയത്. പേര് ജെയിംസ്
റാൻഡി.
പാരാസൈക്കോളജി പോലുള്ള അശാസ്ത്രീയ അവകാശവാദങ്ങളെ തുറന്നു കാണിക്കുകയും കപടശാസ്ത്രത്തിന്റെ വക്താക്കളെ ചോദ്യം ചെയ്യുകയും ജീവിതസപര്യയായിരുന്ന അദ്ദേഹത്തിന്. ഇന്നലെ 2020 ഒക്ടോബർ 20 ന് തന്റെ 92ാം വയസ്സിലായിരുന്നു അന്ത്യം. കാനഡയിൽ ജനിച്ച് കനേഡിയൻ അമേരിക്കൻ പൗരനായി ജീവിച്ച അദ്ദേഹം ഒരു പ്രൊഫഷണൽ മജീഷ്യനായിരുന്നു. എണ്ണമറ്റ സ്റ്റേജ് ഷോകൾ നടത്തിയിട്ടുണ്ട്. ചെറുപ്പം മുതൽ തന്നെ അദ്ദേഹം ഒരു നാസ്തികനായിരുന്നു. മതഗ്രന്ഥങ്ങൾ പറയുന്ന കാര്യങ്ങളുടെ തെളിവുകൾ എങ്ങും കിട്ടാതായതുകൊണ്ടാണ് താൻ പള്ളിയിൽ പോകുന്നത് നിർത്തിയതെന്ന് അദ്ദേഹം പ്രസ്താവിച്ചിരുന്നു. നിരവധി ഗ്രന്ഥങ്ങളും എഴുതിയിട്ടുണ്ട്. ശാസ്ത്രീയ ചിന്താഗതിക്ക് പരമാവധി പ്രചാരണം കൊടുത്ത വ്യക്തിയായിരുന്നു റാൻഡി.
മാനുഷിക ശക്തിയും അതിശയകരമായ കഴിവുകളും ഉണ്ടെന്ന് ഉദ്ഘോഷിച്ചു നടന്ന ആളുകളുടെ പൊള്ളത്തരം പുറത്തുകൊണ്ടുവരിക എന്നത് അദ്ദേഹത്തിന്റെ ഒരു ജീവിതലക്ഷ്യമായിരുന്നു. ഇതിനായി അമാനുഷിക കഴിവുകൾ ഉണ്ടെന്ന് അവകാശപ്പെടുന്നവരെ അവരുടെ കഴിവുകൾ തെളിയിക്കാൻ അദ്ദേഹം വെല്ലുവിളിച്ചു. തെളിയിക്കുന്നവർക്ക് പത്തു ലക്ഷം യു.എസ് ഡോളർ സമ്മാനം പ്രഖ്യാപിച്ചു. അതിനുള്ള വേദിയൊരുക്കുന്നതിനായി ജെയിംസ് റാൻഡി എജ്യൂക്കേഷനൽ ഫൗണ്ടേഷൻ എന്ന സ്ഥാപനം തന്നെ ഉണ്ടാക്കി. ആയിരക്കണക്കിന് അപേക്ഷകർ വന്നെത്തിയെങ്കിലും എല്ലാവരും പരാജിതരായി. അമാനുഷികമായ കഴിവുണ്ടെന്ന് തെളിയിക്കാൻ ഒരാൾക്കും കഴിഞ്ഞില്ല. 1964 മുതൽ പ്രവർത്തനനിരതമായിരുന്ന ഈ സ്ഥാപനം 2015 ൽ പ്രവർത്തനം നിർത്തിവച്ച് നാളിതുവരെ ചെലവാകാതിരുന്ന ആ പണം മറ്റു സാമൂഹിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ തീരുമാനിച്ചു.
മനഃശക്തികൊണ്ട് സ്പൂൺ വളയ്ക്കുന്നതിന്റെ രഹസ്യം
1928 ഓഗസ്റ്റ് 7 ന് ടൊറന്റോയിൽ ജനിച്ച റാൻഡാൽ ജെയിംസ് ഹാമിൽട്ടൺ സ്വിംഗെ, എന്ന കുടുംബപ്പേരിൽ അറിയപ്പെടുന്ന ജെയിസ് റാൻഡിക്ക് ചെറുപ്പം മുതൽ തന്നെ ചോദ്യം ചെയ്യാനുള്ള ആഗ്രഹമുണ്ടായിരുന്നു. അക്കാദമികമായി, അദ്ദേഹത്തിന് പഠനം താൽപ്പര്യമുള്ളതായിരുന്നില്ല. സ്കൂളിൽ തനിക്ക് വിരസതയുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. തന്റെ സമപ്രായക്കാരേക്കാൾ വളരെ മുന്നിലാണെന്നും അദ്ധ്യാപകർ സമ്മതിച്ചിരുന്നെങ്കിലും അദ്ദേഹം പഠനവുമായി മുന്നോട്ട് പോയില്ല. റാൻഡി കോളേജിലും പോയിട്ടില്ല, എന്നാൽ 1986 ൽ ഒരു മാക് ആർതർ ഫെലോഷിപ്പ് ലഭിച്ചു. ഇത് പലപ്പോഴും 'ജീനിയസ് ഗ്രാന്റ്'' എന്നറിയപ്പെടുന്നു. ഹെസ്കൂൾ വിദ്യാഭ്യാസം ഉപേക്ഷിച്ച് മാജിക്കിന്റെ വഴിയിലേക്ക് നീങ്ങിയ റാൻഡി അധികം താമസിയാതെ ശ്രദ്ധ നേടാൻ തുടങ്ങി. ഹാരി ഹൂഡിനിയെപ്പോലെ വെള്ളത്തിൽ മുങ്ങിയ പൂട്ടിയിട്ട ശവപ്പെട്ടിയിൽ നിന്നും നയാഗ്ര വെള്ളച്ചാട്ടത്തിന് മുകളിലൂടെ കൈകെട്ടി നടന്നും അദ്ദേഹം ആയിരങ്ങളെ വിസ്മയിപ്പിച്ചു. ഏത് ആൾദെവത്തിനും ആത്മീയ ആചാര്യനും ചെയ്യുന്നത് ഒക്കെയും അദ്ദേഹത്തിന് നിഷ്പ്രായം ചെയ്യാൻ കഴിയുമായിരുന്നു. അതുകൊണ്ട അദ്ദേഹം പറയും. 'ലോകത്തിൽ ദൈവവും അഭൗതിക ശക്തിയും ഒന്നുമില്ല. 'നിങ്ങൾ ഇവിടെ കണ്ടതെല്ലാം തന്ത്രങ്ങളാണ്,'. മാജിക്കിൽനിന്ന് പെട്ടെന്ന് അദ്ദേഹം ടെലിവിഷൻ ഷോയിലേക്കും ദിവ്യത്ഭുത അവതാരകനിലേക്കും മാറി.
1972ലെ 'ദി ടുനൈറ്റ് ഷോ'' എപ്പിസോഡിൽ, ഇസ്രയേലി പ്രകടനക്കാരനായ യൂറി ഗെല്ലറെ പൊളിച്ചടുക്കിയതോടെയാണ് അദ്ദേഹം ശ്രദ്ധ പിടിച്ചുപറ്റിയത്. മനഃശക്തികൊണ്ട് സ്പൂൺ വളക്കാൻ കഴിയുമെന്ന് അവകാശപ്പെടുന്ന വ്യക്തിയായിരുന്നു യൂറി ഗെല്ലർ. എന്നാൽ വളഞ്ഞ സ്പൂണുകൾ ഒളിപ്പിച്ചുവെച്ചുകൊണ്ട് ഗെല്ലർ നടത്തുന്ന തട്ടിപ്പായിരുന്നു ഇത്. ആങ്കർ ജോണി കാർസണിന്റെ സഹായിയായി ഒപ്പമുണ്ടായിരുന്നു ജെയിംസ് റാൻഡിയുടെ സൂക്ഷ്മ നിരീക്ഷണം മൂലം ഗെല്ലറിന് ഒളിപ്പിച്ച സ്പൂണുകൾ പുറത്തെടുക്കാൻ ആയില്ല. അരമണിക്കൂർ ദൈർഘ്യമുള്ള ഷോയിൽ അദ്ദേഹത്തിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. അതോടെ ഗെല്ലർ മുട്ടാപ്പോക്ക് പറഞ്ഞ് ഒഴിഞ്ഞു. മുൻഗാമിയായ ഹാരി ഹൗഡിനിയുടെ ശ്രമങ്ങളെ അനുസ്മരിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ നീക്കങ്ങൾ. എല്ലാ ദിവ്യാത്ഭുതക്കാരെയും അദ്ദേഹം പൊളിച്ചടുക്കി. ഹോമിയോപ്പതി ശരിയെന്ന് തെളിയിക്കാനും റാൻഡിയുടെ വെല്ലുവിളി ഉണ്ടായിരുന്നു. ഹോമിയോപ്പതിക്കാർ നിർലജ്ജം പരാജയപ്പെട്ടു.
അപരിചതരുടെ മേൽവിലാസം അറിയുന്നതെങ്ങനെ
ഇന്ന് ഫഹദിന്റെ ട്രാൻസ് സിനിമയിലൂടെ നാം കണ്ട അതേ തന്ത്രങ്ങൾ പതിറ്റാണ്ടുകൾക്ക് മുമ്പ് പൊളിച്ചടക്കിയ വ്യക്തിയാണ് റാൻഡി. അമേരിക്കയിലെ പ്രസിദ്ധ സുവിശേഷ ചികിത്സകന്മാരിലൊരാളായിരുന്നു പീറ്റർ പോപ്പോഫ്. യോഗത്തിനു വരുന്ന ആൾക്കാരെ പോപ്പോഫ് പേര് പറഞ്ഞ് സ്റ്റേജിലേക്ക് വിളിക്കും. അവരുടെ രോഗവും താമസസ്ഥലവുമൊക്കെ പറയും. ഇതൊക്കെ സാധിക്കുന്നതെങ്ങനെയെന്നത് അക്കാലത്ത് വലിയ അത്ഭുതമായിരുന്നു. (https://www.youtube.com/watch?v=p6BoV0AIPl4) ജെയിംസ് റാൻഡി അദ്ദേഹത്തിന്റെ യോഗങ്ങളെ നിരീക്ഷിക്കുകയും ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ച് പഠിക്കുകയും ചെയ്തു. അപ്പോഴാണ് കള്ളി പിടികിട്ടിയത്. പോപ്പോഫിന്റെ അനുയായികൾ ആൾക്കാരുടെ ഇടയിൽ ചെന്ന് ശേഖരിക്കുന്ന വിവരങ്ങൾ അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് ഒരു മൈക്രോഫോണിലൂടെ വിളിച്ചു പറയും. ചെവിയിലുള്ള കൊച്ച് റിസീവറിലൂടെ പോപ്പോഫിന് ഈ വിവരങ്ങൾ ലഭിക്കുകയും ചെയ്യും. പ്രസിദ്ധ ടെലിവിഷൻ പരിപാടിയായ 'ജോണി കാർസൺ ഷോ'യിലൂടെ റിക്കോർഡ് ചെയ്ത ടേപ്പുകൾ സഹിതം റാൻഡി ഇതു പരസ്യമാക്കി. ഇതോടെ പോപ്പോഫിന്റെ കട്ടയും പടവും മടക്കി. പിന്നെ കുറേക്കാലം കഴിഞ്ഞാണ് ഇയാൾ പൊങ്ങിയത്.
ഡൗസിങ്ങ് എന്ന കപടശാസ്ത്രത്തെയും പൊളിച്ചടുക്കിയത് ജെയിസ് റാൻഡി ആയിരുന്നു. വ്യക്തിതലത്തിൽ ഡൗസിങ്ങിനെ നിശിതമായ പഠനങ്ങൾക്കു വിധേയമാക്കിയ ആളാണ് അദ്ദേഹം. ലോകത്തിന്റെ പല ഭാഗത്തും ചെന്ന്, പരീക്ഷയിൽ വിജയിക്കുന്നവർക്ക് ക്യാഷ് അവാർഡ് വാഗ്ദാനം ചെയ്തുകൊണ്ടാണ് റാൻഡി മുന്നേറിയത്.ആദ്യത്തെ പ്രമുഖ പരിശോധന 1979 ൽ ഇറ്റലിയിലെ നാലു ഡൗസർമാരെ ക്ഷണിച്ചുകൊണ്ടുള്ളതായിരുന്നു. വെള്ളമുള്ള പൈപ്പ്, മരപ്പലകയ്ക്കടിയിൽ ഒളിച്ചുവെച്ച് ഡൗസിങ്ങിൽ തെളിയുന്ന സ്ഥാനം രേഖപ്പെടുത്തലായിരുന്നു രീതി. ഇതിൽ ആർക്കും പാസ്മാർക്ക് ലഭിച്ചില്ല.
അടുത്തത് 1980 ൽ ആസ്ട്രേലിയയിൽവെച്ചു നടന്നതാണ്. പത്തു പ്ലാസ്റ്റിക് കുഴലുകൾ കുഴിച്ചിട്ട് ചിലതിലൂടെമാത്രം പലപ്പോഴായി വെള്ളമൊഴുക്കി, ഏതു സമയത്ത് ഏതിലൂടെയാണ് പ്രവാഹമെന്ന് കണ്ടെത്താനാവശ്യപ്പെട്ടു. നിരവധി ഡൗസർമാർ അനവധി തവണ ഡൗസിങ് നടത്തി. സ്റ്റാറ്റിസ്റ്റിക്കൽ വിശ കലനത്തിൽ ഡൗസർമാരുടെ നിഗമനങ്ങൾ കേവല ഊഹത്തിലും മികച്ചതല്ലെന്ന് തെളിഞ്ഞു. സമാനമായൊരു പരീക്ഷണം 1990 ൽ ജർമനിയിൽ നടന്നു. വിജയശതമാനം 52.3% (ഊഹസാധ്യതയിലും ഒരിത്തിരി മെച്ചം) അതു പോലെ 13 ഡൗസർമാർ പങ്കെടുപ്പിച്ചുകൊണ്ട് 10 പെട്ടികളിൽ 10 തവണ വിതം ഡൗസ് ചെയ്ത് അതിലൊന്നിലൊളിപ്പിച്ചിരിക്കുന്ന നാണയം കണ്ടെത്താനും വെല്ലുവിളിയുണ്ടായി. 130 ശ്രമങ്ങളിൽ കേവലം 14 തവണ മാത്രമേ കൃത്യമായി പെട്ടി തിരിച്ചറിയാൻ കഴിഞ്ഞുള്ളു.
സ്വവർഗ്ഗാനുരാഗിയാണെന്ന് വെളിപ്പെടുത്തി
ഇത്തരത്തിൽ ആത്മീയ - കപട ചികിൽസകർക്കെതിതിരെ ശക്തമായ വെല്ലുവിളിയായിരുന്നു അദ്ദേഹത്തിൻെ ജീവിതം. റാണ്ടി 2009 ൽ തന്റെ ഫൗണ്ടേണ്ടഷന്റെ ദൈനംദിന പ്രവർത്തനം ഉപേക്ഷിച്ച് 2015 ൽ വിരമിച്ചു. എല്ലായിടത്തും ശാസ്ത്രത്തിന്റെയും യുക്തിയുടെയും വെളിച്ചം നിറയ്ക്കാൻ അദ്ദേഹം ശ്രമിച്ചു. 2010 ൽ താൻ സ്വവർഗ്ഗാനുരാഗിയാണെന്ന് പ്രഖ്യാപിച്ചു. 2013 ൽ വാഷിങ്ടൺ ഡി.സിയിൽ നടന്ന ഒരു ചടങ്ങിൽ അദ്ദേഹം തന്റെ ദീർഘകാല പങ്കാളിയായ ഡേവി പെനയെ വിവാഹം കഴിച്ചു. 2014-ൽ ഹോണസ്റ്റ് ലയർ, ഒരു സത്യസന്ധനായ നുണയൻ'' എന്ന ഡോക്യുമെന്ററിയുടെ അദ്ദേഹത്തെക്കുറിച്ച് എടുത്തത് ഈ അർഥത്തിൽ യന്നെയാണ്.
തട്ടിപ്പുകാർ ശിക്ഷിക്കപ്പെടാതിരിക്കുന്നതിലും താൻ പൊളിച്ച യൂറി ഗെല്ലറെപ്പോലുള്ള ദിവ്യാദ്ഭുദക്കാർ വീണ്ടും പ്രത്യക്ഷപ്പെടുന്നതിലും അദ്ദേഹത്തിന് വിഷമം ഉണ്ടായിരുന്നു. പക്ഷേ അതാണ് വിശ്വാസത്തിന്റെ സൈക്കോളജി എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. അസുഖക്കിടക്കയിലും തികഞ്ഞ നാസ്തികൻ ആയിരുന്നു അദ്ദേഹം.
അദ്ദേഹത്തിന്റെ അന്തിമ ആഗ്രഹങ്ങളെക്കുറിച്ചും ചിതാഭസ്മം എന്തുചെയ്യണമെന്നും ഒരിക്കൽ ഒരു മാധ്യമ പ്രവർത്തകൻ ചോദിച്ചപ്പോൾ റാൻഡിയുടെ രസകരമായ മറുപടി ഇങ്ങനെയാണ്. 'അത് യൂറി ഗെല്ലറുടെ (താൻ പൊളിച്ചടുക്കിയ ദിവ്യാത്ഭുത വീരൻ) കണ്ണിൽ എറിയാൻ എന്റെ ഉറ്റ ചങ്ങാതിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അയാൾ എന്റെ ചിതാഭസ്മം വളരെയധികം ആഗ്രഹിക്കുന്നണ്ട്' എന്നായിരുന്നു പൊട്ടിച്ചിരിയോടെ റാൻഡി പറഞ്ഞത്. ആത്മീയത്തട്ടിപ്പുകാരുടെയും കപട വൈദ്യക്കാരുടെയും പേടി സ്വപ്നം ഒടുവിൽ വിട പറയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- തെറിക്കുത്തരം മുറിപ്പത്തൽ എന്നതാണ് സിപിഎം ആഗ്രഹിക്കുന്നതെങ്കിൽ എന്റെ ഭാഷാശൈലി അതല്ലെന്ന് ഡീൻ കുര്യാക്കോസ്; എംഎം മണിയുടേത് സമാനതകളില്ലാത്ത വ്യക്തി അധിക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി നൽകിയേക്കും; 'ഷണ്ഡനും പെണ്ണുപിടിയനും' സിപിഎമ്മിന് തലവേദനയാകും; മണിയാശാൻ ചർച്ചകളിൽ
- ഒഎൽഎക്സിൽ വിൽപ്പനയ്ക്ക് വച്ച കാർ ടെസ്റ്റ് ഡ്രൈവിന് വാങ്ങിയത് ഗൂഢാലോചന; മുൻഭാര്യയോടും ഭർത്താവിനോടുമുള്ള വിരോധം തീർക്കാൻ എല്ലാം ആസൂത്രണം ചെയ്തത് ചീരാലിലെ മുഹമ്മദ് ബാദുഷാ; മോൻസിയിലേക്ക് അന്വേഷണം എത്തിയത് നിർണ്ണായകമായി; ബത്തേരിയിലേത് സമാതകളില്ലാത്ത പക; പൊലീസിന് കൈയടിക്കാം
- ബിജെപിക്ക് ബോണ്ട് സ്വീകരിക്കാൻ ചട്ടം മറി കടന്ന് കേന്ദ്ര സർക്കാർ അനുമതി നൽകിയെന്ന് റിപ്പോർട്ട്; ബംഗ്ലൂരുവിൽ നിന്നും 10 കോടിയുടെ ബോണ്ടാണ് ചട്ടം ഇളവ് ചെയ്ത് ഇത്തരത്തിൽ ബിജെപി സ്വീകരിച്ചത് എന്ന് ആരോപണം; പിഎം കെയറിലും മോദിയെ കുടുക്കാൻ കോൺഗ്രസ്; ആര് ആർക്ക് പണം നൽകിയെന്നത് നിർണ്ണായകമാകും; ആളിക്കത്തി ബോണ്ട് വിവാദം
- സഹകരിച്ചില്ലെങ്കിൽ മാർക്ക് കുറയ്ക്കും; വെവയ്ക്കിടെ മെഡിക്കൽ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി
- ലണ്ടനിലേക്കുള്ള കുടിയേറ്റം വർദ്ധിച്ച് കരകവിഞ്ഞ് പൊട്ടാറായ അവസ്ഥയിലെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്; ലണ്ടനിലെ പ്രധാന സിറ്റി പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒരു കോടിയിലേറെ, ഉയർന്ന ജീവിത ചെലവും വീടു വാടകയും ലണ്ടനിലെ ജീവിതം കൂടുതൽ ദുസ്സഹമാക്കുമ്പോൾ
- കിരണും ലക്ഷ്മിയും വിവാഹിതരായത് വീട്ടുകാരുടെ എതിർപ്പ് മറികടന്ന്; ലക്ഷ്മിയുടെ ബിരുദ പഠനത്തെ ഭർത്താവും വീട്ടുകാരും എതിർത്തു; ലക്ഷ്മിയുടെ മരണം പഠനം മുടങ്ങിയതിലുള്ള നിരാശ മൂലമാകാമെന്ന് പൊലീസ്
- പെൺഗൂഡാലോചകക്കാർ ഇപ്പോൾ പുറത്ത് വിലസുന്നു; സാക്ഷികളെ സ്വാധീനിക്കാൻ കോളേജിൽ ഇടത് അദ്ധ്യാപക പ്രമുഖരും; 20 പേരെ അറസ്റ്റ് ചെയ്ത പൊലീസ് ഇപ്പോൾ ചർച്ചയാക്കുന്നത് ആ കള്ള ആത്മഹത്യാ വാദം; സിദ്ധാർത്ഥന്റെ കൊലയാളികൾ രക്ഷപ്പെടുമോ?
- സുഹൃത്തിനെ കാണാനെത്തിയ മലയാളി യുവാവിനെ കാത്തിരുന്നത് ആകസ്മിക മരണം; വെയിൽസിലെ ബ്രഹ്മോവരിൽ മരിച്ചത് പാലക്കാട് സ്വദേശി രാജേഷ്; രണ്ടു പതിറ്റാണ്ടായി യുകെ മലയാളിയായ രാജേഷ് മരണത്തിനു കീഴടങ്ങുമ്പോൾ നിസ്സഹായതയോടെ കുടുംബം
- 39 ഡിഗ്രി ചൂടിലും ആവേശം ചോരാതെ അണികളുടെ ആവേശം; പ്രധാനമന്ത്രിയെ ഒരു നോക്ക് കാണാനായി കാത്തുനിന്ന ജനാവലി അദ്ദേഹത്തെ പുഷ്പവൃഷ്ടി നടത്തിയും വന്ദേമാതരം വിളിച്ചും സ്വീകരിച്ചു; പാലക്കാടിനെ ഇളക്കി മറിച്ച് മോദിയുടെ റോഡ് ഷോ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
- 8,200 കോടി വിറ്റുവരവുള്ള ചേരി! പത്തുലക്ഷത്തോളം താമസക്കാർ; ഹാജിമസ്താനും, ദാവൂദടക്കമുള്ള ഡോണുകൾ വളർന്ന മണ്ണ്; കാമാട്ടിപുരയിലെ വേശ്യാലയങ്ങളും മാറുന്നു; അദാനിക്ക് വേണ്ടത് 17 വർഷം; ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
- സിനിമയിലെ സെക്സ് രംഗത്തിന്റെ പൂർണതയ്ക്ക് വേണ്ടി സഹതാരവുമായി കിടക്കപങ്കിടാൻ ഇവാൻസ് നിർബന്ധിച്ചു; ആരോപണവുായി ഷാരോൺ സ്റ്റോൺ
- 'നിനക്ക് ഇത്ര തടിയില്ലേടാ, പോയി കിളച്ചു തിന്നുകൂടേയെന്ന്' ചോദിച്ചത് അഞ്ജു കൃഷ്ണയെന്ന് ആരോപണം; ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കും കൊണ്ട് തല്ലിയത് എസ് എഫ് ഐ ജില്ലാ നേതാവെന്നും ആക്ഷേപം; അക്ഷയ്ക്കെതിരേയും മൊഴി; സ്വർണ്ണ മാലയും പേഴ്സും മോഷ്ടിച്ചതും സഖാക്കൾ! എസ് എഫ് ഐ പ്രതിരോധത്തിലേക്ക്
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- എസ് എഫ് ഐ രാഷ്ട്രീയത്തെ നെഞ്ചുവിരിച്ച് എതിർത്ത കെ എസ് യുക്കാരൻ; മസിലുപിടിത്തമില്ലാത്ത കൗൺസിലറെ തോൽപ്പിക്കാൻ കഴിയാത്തതിനാൽ പുനഃസംഘടനയിലൂടെ വാർഡ് ഇല്ലാതാക്കിയ എതിരാളി രാഷ്ട്രീയം; കരുണാകരന്റെ വൽസല ശിഷ്യൻ; ഇനി തമ്പാനൂർ സതീഷ് ബിജെപിക്കാരൻ
- ഒസിഐ കാർഡ് ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധാരണയിൽ ഇനി ഇന്ത്യയിൽ എത്തണ്ട; അവർ ഇനി വിദേശ പൗരന്മാർ തന്നെ; കേന്ദ്രം കടുപ്പിക്കുകയാണ്; കർക്കശ നിലപാടിലേക്ക് ഇന്ത്യൻ സർക്കാർ; തിരഞ്ഞെടുപ്പ് കാലത്തു നാട്ടിലെത്തുന്ന മലയാളി ഒസിഐ കാർഡ് ഉടമകൾ ശ്രദ്ധിക്കണം
- ഡ്രൈവിങ് സ്കൂളുകളുടെ വക്കാലത്തുമായി എളമരം എത്തി; ഇനി എല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മനസ്സ് അറിഞ്ഞ് മാത്രം തീരുമാനം; മന്ത്രി ഗണേശ്കുമാർ കൊണ്ടുവന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾ നടക്കില്ല; അഴിമതി കുറയ്ക്കാനുള്ള പദ്ധതിക്ക് 'ചെക്ക്' പറഞ്ഞ് മുഖ്യമന്ത്രി; ഗണേശന്റെ നീക്കം നിർണ്ണായകം
- ബൈക്കിൽ ലിഫ്റ്റ് കൊടുത്തു; ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ തോട്ടിൽ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തിയ ശേഷം കവർച്ച; സിസിടിവിയിൽ പതിഞ്ഞത് നിർണ്ണായകമായി; പേരാമ്പ്രയിലെ അനുവിനെ കൊന്നത് സ്ഥിരം മോഷ്ടാവ്; ബലാത്സംഗക്കേസിലും പ്രതി; കൊണ്ടോട്ടിക്കാരൻ എത്തിയത് മോഷണ ബൈക്കിൽ; പ്രതിയെ പിടിച്ച് പൊലീസ്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 'ത്രിവർണ്ണപതാക പൈശാചികം; അല്ലാഹുവിന്റെയടുത്ത് അതിന് ഒരു വിലയുമില്ല''; ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി; പുറത്താക്കപ്പെട്ടത് ടൂണീഷ്യയിൽ നിന്ന് വന്ന് 38 വർഷമായി ഫ്രാൻസിൽ താമസിക്കുന്നയാൾ; ഭീകരതയോട് സന്ധിയില്ലാതെ മാക്രോൺ സർക്കാർ
- തിരുവല്ല കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ച് രണ്ട് യുവാക്കൾക്കൊപ്പം ബസിൽ യാത്ര; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊണ്ടാക്കി യുവാവ് മുങ്ങി; ഒരാൾ പിടിയിൽ; തിരുവല്ലയിലെ പെ്ൺകുട്ടിയെ തിരിച്ചു കിട്ടുമ്പോൾ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; തിരുവനന്തപുരത്തെയും കൊച്ചിയിലെയും അടക്കം എട്ടുഷോറൂമുകളിൽ പരിശോധന; ഐടി റെയ്ഡ് ഡിസംബറിൽ നടന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരുടെ പരിശോധനയ്ക്ക് പിന്നാലെ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്