അർധനഗ്ന സുന്ദരികൾക്കു മുന്നിൽ തങ്ങളുടെ സൈനികർ വീണതിൽ ഞെട്ടി ഇസ്രയേൽ; ഏത് പ്രതിസന്ധിയെയും തരണം ചെയ്യാനുള്ള ശാരീരിക - മാനസിക പരിശീലനം കിട്ടിയ സൈനികർ ഹമാസിന്റെ ഹണി ട്രാപ്പിൽ വീണത് 'നാഷണൽ ഷെയിം' എന്ന് ഇസ്രയേലി പത്രങ്ങൾ; മനുഷ്യ കവചത്തിൽ നിന്ന് തേൻകെണിയിലേക്ക് തന്ത്രംമാറ്റുന്ന ഹമാസ് ഐഎസിന്റെ പാതയിലേക്കെന്ന് വിമർശനം; ലോകത്തെ പിടിച്ചു കുലുക്കി വീണ്ടുമൊരു ഹണി ട്രാപ്പ് വിവാദം കൂടി
എം മാധവദാസ്
വാഷിങ്ടൺ: ലോകത്തിലെ ഏറ്റവും ശക്തമായ സൈന്യം ഏതാണെന്ന് ചോദിച്ചാൽ മറുപടി ഇസ്രയേൽ എന്നായിരിക്കും. നാലുപാടും ശത്രുരാജ്യങ്ങളാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഇസ്രയേൽ പിടിച്ചു നിൽക്കുന്നത് ആധുനികോത്തര ശാസ്ത്രസാങ്കേതിക വിദ്യയുടെ മികവിലും സൈന്യത്തിന്റെ ബലത്തിലുമാണ്. അതുകൊണ്ടുതന്നെ ലോകത്തിലെ ഒരു സൈനികനും കിട്ടാത്ത അത്ര, ശാരീരികവും മാനസികവുമായ പരിശീലനമാണ് ഒരു ഇസ്രയേലി സൈനികന് കിട്ടാറുള്ളത്. ഏത് സാഹചര്യങ്ങളെയും എപ്പോളും നേരിടാനുള്ള രീതിയിലുള്ള വലിയ പരിശീലമാണ് ഇസ്രയേൽ സൈനികർക്ക് കൊടുക്കാറുള്ളതും. സൈനിക സേവനം എന്നത് ഇസ്രയേലിൽ വലിയ വിലയുള്ള ജോലിയാണുതാനും.
മുൻ പ്രധാനമന്ത്രിമാർവരെ സൈന്യത്തിൽനിന്ന് ഉണ്ടായിട്ടുണ്ട്. നെതന്യാഹുവും ഏരിയൽ ഷാരോണും ഉൾപ്പെടെയുള്ള പലരും മിലിട്ടറി സേവനം കഴിഞ്ഞ് രാഷ്ട്രീയത്തിൽ എത്തിയവരാണ്. അതായത് സൈന്യം എന്നത് ഇസ്രയേലിനും വലിയ വികാരമാണ്. അവരുടെ അഭിമാനമാണ്. എന്നാൽ കാരിരുമ്പുപോലെ ഉറച്ച മനസ്സുള്ള, കണ്ണിൽച്ചോരയില്ലാതെ ആക്രമിക്കാനും പ്രതിരോധിക്കാനും ഇസ്രയേൽ സജ്ജമാക്കിയ, സൈനികരുടെ ചില രഹസ്യങ്ങൾ ചോർത്തപ്പെട്ടു എന്ന വാർത്ത ഞെട്ടലോടെയാണ് ആ രാജ്യം കേട്ടത്. 'പെണ്ണൊരുമ്പെട്ടാൻ ബ്രഹ്മനും തടത്തുകുടെന്ന' മലയാളത്തിലെ ചൊല്ല് അന്വർഥമാക്കിക്കൊണ്ട് സുന്ദരികളായ യുവതികളാണ് ഇവരിൽ നിന്ന് രഹസ്യം ചോർത്തിയെടുത്ത്. കാര്യമായ ഒരു സൈനിക രഹസ്യവും ചോർത്തിയെടുക്കാൻ കഴിഞ്ഞില്ലെങ്കിലും, ഇസ്രയേലുമായി ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്ന ഹമാസാണ് സുന്ദരികളെവെച്ച് ഈ ചോർത്തൽ നടത്തിയതെന്നത് ഇസ്രയേലിനെ ഞെട്ടിച്ചിരിക്കയാണ്.
വൻതുക വാഗ്ദാനം ചെയ്തും മറ്റും സൈനികരിൽനിന്ന് വിവരങ്ങൾ ചോർത്താൻ മുമ്പും ശ്രമം നടന്നിരുന്നു. എന്നാൽ അതിനെയെല്ലാം നിഷ്പ്രയാസം അതിജീവിച്ചവരാണ് ഇസ്രയേലി സൈനികൾ. ഇപ്പോൾ ഹമാസ് വിട്ട അർധനഗ്ന സുന്ദരികൾക്കുമുന്നിൽ അവർ വീണുപോയത് 'നാഷണൽ ഷെയിം' എന്നാണ് ഇസ്രയേലി മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. റോബോർട്ടുകൾക്ക് സമാനമായ കാര്യശേഷിയുള്ളവരാണ് തങ്ങളുടെ സൈനികർ എന്ന ഇസ്രയേലിന്റെ വിശ്വാസമാണ് ഇവിടെ ചോർത്തപ്പെട്ടത്. അതേസമയം തീർത്തും ഇസ്ലാമിക പ്രസ്ഥാനമാണെന്ന് അവകാശപ്പെടുന്ന ഹമാസ് തങ്ങളുടെ ആദർശങ്ങളെല്ലാം വിട്ട് തീർത്തും തറയായ നമ്പറുകൾ പുറത്തെടുക്കുന്നത് ഭീതിയോടെ കാണണമെന്നും വിശകലനങ്ങൾ ഉയരുന്നുണ്ട്. യസീദി സ്ത്രീകളെയൊക്കെ പിടികൂടി ലൈംഗിക അടിമകളായി വർഷങ്ങൾ ഉപയോഗിച്ചശേഷം അടിമച്ചന്തയിൽ ലേലം ചെയ്ത് വിൽക്കുന്ന ഐഎസിന്റെ രീതി ഹമാസും അനുകരിച്ചാലുള്ള അവസ്ഥയുടെ തുടക്കമണോ ഇതെന്നും ചോദ്യം ഉയരുന്നുണ്ട്.
ഇന്ത്യൻ നാവിക സൈനികരും അമേരിക്കൻ സേനയും ഉൾപ്പെടെയുള്ളവർ വീണുപോയ ഒന്നാണ് ഹണിട്രാപ്പ്. മാതാഹരിയെപ്പോലുള്ള ചാരവനിതകളെ നേരത്തെ തന്നെ വലിയ ഭൂകമ്പം ലോകത്ത് സൃഷ്ടിച്ചിട്ടുണ്ട്. അമേരിക്കയടക്കമുള്ള നിരവധി രാജ്യങ്ങൾ ഇതുപോലെ ചാരവനിതകളെ ഉപയോഗിക്കുന്നുമുണ്ട്. ലോകത്തിലെ പല പ്രമുഖരും ഈ കെണിയിൽ അടിതെറ്റി വീണിട്ടുമുണ്ട്.
ഒറ്റക്ലിക്കിന് എല്ലാം ചോർത്തപ്പെടുന്നു
അർധ നഗ്ന സുന്ദരികളുടെ ചിത്രങ്ങൾ ഉപയോഗിച്ചാണ് ഇസ്രയേൽ സൈനികരുടെ സ്മാർട്ട് ഫോൺ വിവരങ്ങൾ ഹമാസ് ചോർത്തിയത്. യുവതികളുടെ വ്യാജ ചിത്രങ്ങൾ ഫോണിലേക്ക് അയച്ച് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യിപ്പിച്ചാണ് ഫോൺ വിവരങ്ങൾ ചോർത്തിയത്. വൈറസ് ആക്രമണത്തിലൂടെ കമ്പ്യൂട്ടറുകളും ഫോണുകളും തകരാറിലാക്കാനും ശ്രമമുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. അതേസമയം, നിർണായ വിവരങ്ങൾ ഒന്നും ചോർന്നിട്ടില്ലെന്നും ഇസ്രയേൽ സൈന്യം വ്യക്തമാക്കി. ഇസ്രയേൽ സൈനികരുടെ ഫോൺ ചോർത്താൻ ഈ വർഷം മൂന്നാം തവണയാണ് ഹമാസ് ശ്രമിക്കുന്നതെന്ന് സൈനിക വക്താവ് ലെഫ്. കേണൽ ജൊനാഥൻ പറഞ്ഞു. ഹമാസ് എവിടെവരെ പോകുമെന്നാണ് തങ്ങൾ നോക്കുന്നത്. സുന്ദരികളായ യുവതികളുടെ അർധനഗ്ന വീഡിയോയും ചിത്രവും ഉപയോഗിച്ച് കുടിയേറ്റക്കാരും ശാരീരിക പ്രശ്നങ്ങളുമുള്ളവരാണെന്ന് വിശ്വസിപ്പിച്ചാണ് ഫോൺ ചോർത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ഇങ്ങനെ ചില സ്ത്രീകൾ സൈനികരുമായി സൗഹൃദം സ്ഥാപിച്ച് ഫോട്ടോകൾ കൈമാറാൻ തുടങ്ങും. യുവതികൾ അയച്ച് കൊടുക്കുന്ന ഫോട്ടോയിൽ ക്ലിക്ക് ചെയ്യുന്നതിലൂടെ മാൽവെയറുകൾ ഡൗൺലോഡായി സൈനികരുടെ വിവരങ്ങൾ മുഴുവൻ ചോർത്തിയെടുക്കും. ഫോൺ ഹാക്ക് ചെയ്യാനുള്ള ഹമാസിന്റെ ശ്രമത്തെക്കുറിച്ച് ഇസ്രയേൽ സൈനികർക്ക് നേരത്തെയും മുന്നറിയിപ്പ് നൽകിയിരുന്നു. സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നതിൽ സൈനികർ നിയന്ത്രണം പാലിക്കണമെന്നും സൈന്യം അറിയിച്ചിരുന്നു. ഹമാസിന്റെ നീക്കങ്ങൾ നേരത്തെ നിരീക്ഷിക്കുന്നുണ്ടെന്നാണ് ഇസ്രയേൽ വാദം. എങ്കിലും മുന്നറിയിപ്പ് നൽകിയിട്ടും സൈനികരുടെ വിവരം ചോർന്നതിൽ ഇസ്രയേൽ സൈനിക ഉന്നത വൃത്തങ്ങൾ ഞെട്ടലിലാണ്.
മനുഷ്യകവചത്തിൽ നിന്ന് തേൻകെണിയിലേക്ക്
അതേസമയം തീർത്തും ഇസ്ലാമിക പ്രസ്ഥാനമാണെന്ന് അവകാശപ്പെടുന്ന ഹമാസ് തങ്ങളുടെ ആദർശങ്ങളെല്ലാം വിട്ട് തീർത്തും തറയായ നമ്പറുകൾ പുറത്തെടുക്കുന്നത് കൗതുകകരമാണെന്നാണ് പ്രശസ്ത യുദ്ധകാര്യലേഖകൻ ഡേവിഡ് ലീൻ ചൂണ്ടിക്കാട്ടുന്നത്. നേരത്തെ സ്ത്രീകളെയും കുട്ടികളെയും മനുഷ്യകവചമായി ഉപയോഗിച്ചാണ് ഹമാസ് ഇസ്രയേലിനെ പ്രതിരോധിച്ചത്. അതായത് ഹമാസ് ഒരു ആക്രമണം അഴിച്ചുവിടുന്നു. അതിന് പ്രത്യാക്രമണമായി ഇസ്രയേൽ ആക്രമിച്ചാൽ സ്ത്രീകളെയും കുട്ടികളെയും മുന്നിൽ നിർത്തിയാണ് ഹമാസ് ഒൽയുദ്ധം നടത്താറുള്ളത്. എന്നാൽ കണ്ണിൽച്ചോരയില്ലാതെ ഇസ്രയേൽ ആക്രമണത്തിൽ ഒന്നോരണ്ടോപേർ മരിച്ചാൽ അത് പൊക്കിപ്പിടിച്ച് സഹാനുഭൂതിയും സഹായവും നേടിയെടുക്കകയായിരുന്നു ഹമാസിന്റെ രീതി. എന്നാൽ ഹണി ട്രാപ്പ് പോലുള്ള സംഭവങ്ങളിലേക്ക് ഇവർ കടക്കുന്നത് ഇത് ആദ്യമാണ്. എന്നാൽ ഇതിൽ ഇസ്ലാമിക നിയമങ്ങളുടെ ലംഘനമെന്നുമല്ലെന്നാണ് ഡേവിഡ് ലീൻ പറയുന്നത്.
യുദ്ധത്തിൽ ഏത് രീതിയിലും ആളുകളെ ആക്രമിക്കാമെന്നും അതിനായി എന്തുതന്ത്രങ്ങളും ഉപയോഗപ്പെടുത്താമെന്നും അതും ഇസ്ലാമിക രീതിയാണെന്നാണ്, ലീൻ പറയുന്നത്. ഇതിനായി അദ്ദേഹം ഐഎസ്ഐസിനെയാണ് ഉദാഹരിക്കുന്നത്. യസീദി സ്ത്രീകളെ തട്ടിക്കൊട്ടുപോയി കൂട്ടബലാൽസംഗം ചെയ്യുകയും, ലൈംഗിക അടിമകളാക്കിവെക്കുകയും തുടർന്ന് അടിമച്ചന്തയിൽ വരെ വിൽക്കുകയും ചെയ്തിരുന്നു ഇസ്ലാമിക്ക് സ്്റ്റേറ്റ് ഭീകരർ. യസീദി പെൺകുട്ടികളെ ടെലിഗ്രാമിൽ ലേലത്തിനുവെച്ചും ഇവർ വൻതുക സമ്പാദിച്ചിരുന്നു. ഹമാസും ആ വഴിയിലേക്ക് നീങ്ങുന്നതിന്റെ തുടക്കമാണോ ഹണി ്്രടാപ്പ് എന്നും ലീൻ സംശയിക്കുന്നുണ്ട്.
ഇസ്രയേലിൽ നിന്ന് ഫലസ്തീൻ മണ്ണ് വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ചെറുത്ത്നിൽപ്പ് സംഘടനയാണ് ഹമാസ് . ഇസ്ലാമിക ചെറുത്തുനില്പു പ്രസ്ഥാനം എന്നർത്ഥം വരുന്ന 'ഹറകത്തുൽ മുഖാവമത്തുൽ ഇസ്ലാമിയ' എന്ന അറബിവാക്കിന്റെ ചുരുക്കെഴുത്താണ് ഹമാസ്. ഇസ്രയേലിന്റെ അധിനിവേശത്തിൽ നിന്നും ഫലസ്തീൻ രാജ്യം മോചിപ്പിച്ചു 1948-ലെ അതിർത്തികളോടെ സ്വതന്ത്ര രാജ്യമാക്കുക എന്നതാണ് ഹമാസിന്റെ പ്രഖ്യാപിത ലക്ഷ്യം. ഇതുകൊണ്ട് തന്നെ ഇസ്രയേലിന്റെ സഖ്യരാജ്യങ്ങളായ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ഉൾപ്പെടെ പല രാജ്യങ്ങളും ഈ സംഘടനയെ ഭീകരരുടെ പട്ടികയിൽപ്പെടുത്തിയിരിക്കുന്നു.
1988-ൽ എഴുതപ്പെട്ട 'ഹമാസ് ഉടമ്പടി'യാണ് ഹമാസിന്റെ ഔദ്യോഗിക നയരേഖയായി കരുതപ്പെടുന്നത്. 'ദൈവത്തിന്റെ കൊടി ഫലസ്തീനിലെ ഓരോ ഇഞ്ചിലും ഉയർത്താനാണ്' ഈ രേഖ ആഹ്വാനം ചെയ്യുന്നത്. ഇസ്രയേലിനെ ഇല്ലാതാക്കി പകരം ഫലസ്തീൻ എന്ന ഇസ്ലാമിക രാജ്യം സ്ഥാപിക്കുക എന്നതാണ് ഹമാസിന്റെ ലക്ഷ്യങ്ങളുടെ സാരാംശം. ഫലസ്തീൻ രാജ്യം രൂപവത്കരിക്കുമ്പോൾ അതു മതേതരമാകരുതെന്ന നിർബന്ധവും ഹമാസ് പ്രവർത്തകർക്കുണ്ട്. മതനിരപേക്ഷ ഫലസ്തീനെ പിന്തുണച്ച യാസിർ അറഫാത്തിനെപ്പോലുള്ളവരുടെ നിലപാടുകൾക്ക് ഘടകവിരുദ്ധമാണിത്.'ദൈവം ഞങ്ങളുടെ ലക്ഷ്യം, പ്രവാചകൻ ഞങ്ങളുടെ മാതൃക, ഖുർആൻ ഞങ്ങളുടെ ഭരണഘടന, ജിഹാദ് ഞങ്ങളുടെ മാർഗ്ഗം, ദൈവത്തിനുവേണ്ടിയുള്ള മരണം ഞങ്ങളുടെ അദമ്യമായ ആഗ്രഹം' -ഇതാണ് ഹമാസിന്റെ മുദ്രാവാക്യം. ഫലസ്തീൻ എന്ന ഭൂപ്രദേശം 'അന്തിമവിധിനാൾ' വരേക്കുമുള്ള മുസ്ലിം ജനതയ്ക്കായി ദൈവം തയ്യാറാക്കിയിരിക്കുന്നതാണെന്നും ഹമാസ് വിശ്വസിക്കുന്നു. ഫ്രീ മേസൺസ്, റോട്ടറി ക്ലബ്, ലയൺസ് ക്ലബ് എന്നിങ്ങനെയുള്ള സന്നദ്ധ സംഘടനകൾക്കെതിരെയും ഹമാസ് ഉടമ്പടി നിർദ്ദേശങ്ങൾ നൽകുന്നുണ്ട്. ഇസ്ലാമിനെതിരായ 'സിയോണിസ്റ്റ് ഗൂഢാലോചനയുടെ ഭാഗ'മായാണ് ഇത്തരം സംഘടനകളെ അവർ ചിത്രീകരിക്കുന്നത്.
ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളിൽ ഈജിപ്തിലെ ഇസ്ലാമിക മതമൗലിക പ്രസ്ഥാനമായ മുസ്ലിം ബ്രദർഹുഡിന്റെ ശാഖയായാണ് ഹമാസ് പ്രവർത്തനം തുടങ്ങിയത്. സേവന പ്രവർത്തനങ്ങളിലൂടെ ഗസ്സാ മുനമ്പ്, വെസ്റ്റ് ബാങ്ക് തുടങ്ങിയ ഫലസ്തീൻ കേന്ദ്രങ്ങളിൽ ഇവർ സ്വാധീനമുറപ്പിച്ചു. ഒന്നര ദശകത്തോളം ഇത്തരത്തിൽ പ്രവർത്തിച്ച് അടിത്തറ ശക്തമാക്കിയ ശേഷമാണ് 1987-ൽ ഔദ്യോഗികമായി ഹമാസ് എന്ന സംഘടനയായി രൂപംകൊള്ളുന്നത് ഔദ്യോഗികമായി തുടക്കം കുറിക്കുന്നതിനുമുമ്പു തന്നെ മുസ്ലിം ബ്രദർഹുഡ് ശാഖയെന്ന നിലയിൽ ഹമാസിന്റെ, ഫലസ്തീൻ കേന്ദ്രങ്ങളിലെ പ്രവർത്തനങ്ങളെ സൗദി അറേബ്യ പോലുള്ള ഇസ്ലാമികരാജ്യങ്ങൾ പ്രോത്സാഹിപ്പിച്ചിരുന്നു. ഒരു രാഷ്ട്രീയ അടവ് എന്നോണം ഹമാസിന്റെ രാഷ്ട്രീയസേവന പ്രവർത്തനങ്ങളെ ഇസ്രയേൽ പോലും പിന്തുണച്ചിരുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ യാസർ അറഫാത്തിന്റെ ഫലസ്തീൻ വിമോചന മുന്നണിയേയും ഫത്ഹ് രാഷ്ട്രീയ പാർട്ടിയെയും തളർത്താൻ ലക്ഷ്യം വെച്ച് ഹമാസിന്റെ ആദ്യരൂപത്തെ ഇസ്രയേലും പ്രോത്സാഹിപ്പിച്ചിരുന്നതായി ചില റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
എന്നാൽ തുടർന്നങ്ങോട്ട് സായുധ പ്രസ്ഥാനമായി ഹമാസ് വളരുന്ന കാഴ്ചയാണ് കണ്ടത്. 1987 മുതൽ 1993 വരെ ഇസ്രയേൽ-ഹമാസ് ഏറ്റുമുട്ടലുകളുടെ പരമ്പരയായിരുന്നു. 1993-ലെ ഓസ്ലോ ഉടമ്പടിയോടെ സായുധ പോരാട്ടത്തിന്റെ ആദ്യഘട്ടം അവസാനിച്ചു. യാസർ അറഫാത്ത് ഫലസ്തീൻ വിമോചന മുന്നണി സമാധാന ചർച്ചകളുടെയും അമേരിക്കൻ സമ്മർദ്ദങ്ങളുടെയും ഫലമായി ഇസ്രയേലിനെ അംഗീകരിച്ചപ്പോൾ ഹമാസ് കീഴടങ്ങാൻ തയ്യാറായില്ല. മാത്രമല്ല പോരാട്ടം കൂടുതൽ ശക്തമാക്കുകയും ചെയ്തു.
എന്നാൽ 2004 മാർച്ച് 22ന് ഇസ്രയേലി സൈന്യത്തിന്റെ മിസൈൽ ആക്രമണത്തിൽ ഹമാസ് പരമോന്നത നേതാവ് അഹമ്മദ് യാസീൻ കൊല്ലപ്പെട്ടു. തുടർന്ന് നേതൃസ്ഥാനമേറ്റെടുത്ത രൻതീസിയും ഒരു മാസം തികയും മുൻപ് 2004 ഏപ്രിൽ 17ന് ഇസ്രയേൽ ബോംബിങ്ങിൽ മരണമടഞ്ഞു.2002 മുതൽ വെസ്റ്റ് ബാങ്കിലും ഗസ്സയിലും ഇസ്രയേൽ കനത്ത ആക്രമണം നടത്തി.മുഖ്യധാരാ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്നും വഴിമാറി നടന്നിരുന്ന ഹമാസ്, യാസിർ അറഫാത്തിന്റെ മരണത്തോടെ ആ മേഖലയിലേക്ക് ശ്രദ്ധതിരിച്ചു. അറഫാത്തിന്റെ മരണശേഷം അദ്ദേഹത്തിനോളം തലയെടുപ്പുള്ള നേതാക്കന്മാർ ഫത്ത പാർട്ടിയിൽ ഇല്ലാത്തത് ഹമാസിന്റെ വളർച്ചയ്ക്ക് കാരണമായി. 2004-ൽ ഫലസ്തീൻ പ്രാദേശിക തിരഞ്ഞെടുപ്പിൽ പങ്കെടുത്തുകൊണ്ട് ഹമാസ് മുഖ്യധാരാരാഷ്ട്രീയത്തിലേക്ക് തിരിച്ചുവന്നു. പക്ഷേ അപ്പോഴും അവർ സായുധ പോരാട്ടം കൈയൊഴിഞ്ഞിട്ടില്ല. ഇപ്പോഴത്തെ തേൻകെണിപോലുള്ള പുത്തൻ അടവുകൾ ഹമാസ് പുറത്തെടുക്കുമ്പോൾ മേഖലയിലെ സംഘർഷവും കൂടുതൽ ശക്തമാവുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍