സർദാർ വല്ലഭായ് പട്ടേലിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ക്ഷീരകർഷക സംഘം; ഡോ. വർഗീസ് കുര്യൻ എത്തിയതോടെ തലവര മാറി; ലോകത്ത് ആദ്യമായി എരുമപ്പാൽ സംസ്കരിച്ച് ക്ഷീരോദ്പന്നങ്ങൾ നിർമ്മിച്ചു; ഇന്ന് 25-ൽ അധികം രാജ്യങ്ങളിലെ വിപണിയിൽ സജീവ സാന്നിദ്ധ്യം; ലക്ഷദ്വീപ് വിഷയത്തിൽ ബഹിഷ്ക്കരണം നേരിടുന്ന ലോക മറിയുന്ന ഇന്ത്യൻ ബ്രാൻഡ് അമൂലിന്റെ വിശേഷങ്ങൾ
രവികുമാർ അമ്പാടി
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ പരിഷ്കാരങ്ങൾ വിവാദമായതോടെ അതിനൊപ്പം ഉയർന്നുവന്ന ഒരു പേരാണ് അമൂൽ എന്നത്. കഴിഞ്ഞ അരനൂറ്റാണ്ടിലേറെക്കാലമായി ഇന്ത്യൻ ജീവിതവുമായി ഇഴുകിച്ചേർന്ന് കിടക്കുന്ന അമൂൽ ഇന്നൊരു ആഗോള ബ്രാൻഡാണ്. അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും ഉൾപ്പടെ പല വികസിത രാജ്യങ്ങളിലേയും ഏറ്റവും വലിയ സൂപ്പർമാർക്കറ്റുകളിൽ പോലും ഒഴിവാക്കാനാകാത്ത ഒന്നായി മാറിയിട്ടുണ്ട് അമൂൽ എന്ന പേര്. അത്തരമൊരു ബ്രാൻഡാണ് കേവലം 70,000-ൽ താഴെ മാത്രം ജനങ്ങൾ അധിവസിക്കുന്നിടത്തെ, അത്രയധികം സമ്പന്നമല്ലാത്ത ഒരു വിപണി പിടിച്ചെടുക്കാൻ അനാവശ്യ സ്വാധീനങ്ങൾ ഉപയോഗിക്കുന്നു എന്ന പഴി കേൾക്കുന്നത്.
ലക്ഷദ്വീപിലെ ഡയറിഫാമുകൾ അടച്ചുപൂട്ടിയത് അമൂലിന്റെ വില്പന വർദ്ധിപ്പിക്കുവാൻ വേണ്ടിയാണത്രെ! അതുകാരണം തൊഴിൽ നഷ്ടപ്പെട്ടവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അമൂൽ ഉദ്പന്നങ്ങൾ ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി ഇറങ്ങിയിരിക്കുകയാണ് കുറച്ചുപേർ സമൂഹ മാധ്യമങ്ങളിൽ. കുളത്തോട് പിണങ്ങി കുളികാതിരുന്നാൽ ദേഹം നാറുമെന്നല്ലാതെ കുളത്തിനൊന്നും സംഭവിക്കുകയില്ല എന്ന് ഇക്കൂട്ടരെ ഓർമ്മിപ്പിക്കുന്നതോടൊപ്പം അമൂൽ എന്ന ആഗോള ഇന്ത്യൻ ബ്രാൻഡിന്റെ വിശേഷങ്ങളും അറിയാം
അമൂലിന്റെ പിറവി
വേണമെങ്കിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഒരു ഭാഗമായിരുന്നു അമൂലിന്റെ പിറവി എന്നുതന്നെ പറയാം. അക്കാലത്ത് ഗുജറാത്ത് എന്ന സംസ്ഥാനം ഇല്ലായിരുന്നു. ഇന്നത്തെ ഗുജറാത്ത് അന്ന് ബോംബെ സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. ബോംബെ സർക്കാർ നടപ്പിലാക്കിയ ബോംബെ ക്ഷീര പദ്ധതിയിലേക്ക് പാൽ കൂടുതലായി നൽകിയിരുന്നത് ഇന്നത്തെ ഗുജറാത്ത് സംസ്ഥാനത്തിലെ കൈറാ ജില്ലയിലെ ക്ഷീരകർഷകരായിരുന്നു.
കൈറയിൽ നിന്നും ഏകദേശം 472 കി. മീ ദൂരെയുള്ള ബോംബെ നഗരത്തിലായിരുന്നു പാൽ എത്തിക്കേണ്ടിയിരുന്നത്. അതായത് പാൽ സംസ്കരിക്കാതെ കൊണ്ടുപോകാനാകില്ലെന്ന് ചുരുക്കം. ഇതിനായി അന്ന് കൈറ ജില്ലയിലെ ആനന്ദിൽ ഒരു പോൾസൺസ് ഡയറി ലിമിറ്റഡ് എന്നൊരു കോർപ്പറേറ്റ് സ്ഥാപനമുണ്ടായിരുന്നു. ഇവർ കുറഞ്ഞ വിലയ്ക്ക് ക്ഷീര കർഷകരിൽ നിന്നും പാൽ സംഭരിച്ച് അത് സംസ്കരണം ചെയ്ത് സർക്കാർ നിശ്ചയിച്ച തുകയ്ക്ക് ബോംബെ ക്ഷീര പദ്ധതിക്ക് നൽകുകയായിരുന്നു പതിവ്.
ഈ പദ്ധതിയിൽ ഉൾപ്പെട്ടിരുന്ന പോൾസൺസിനും, ബോംബെ സർക്കാരിനുമൊക്കെ ഏറെ ലാഭം ലഭിച്ചിരുന്ന ഈ ഇടപാടിൽ കാര്യമായ ഗുണമൊന്നും ലഭിക്കാത്തവർ ക്ഷീരകർഷകർ മാത്രമായിരുന്നു. അന്ന്, സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി കർഷക പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന സർദാർ വല്ലഭായ് പട്ടേലിനെ കൈറയിലെ ക്ഷീര കർഷകർ സമീപിച്ച് തങ്ങളുടെ അവസ്ഥ ബോദ്ധ്യപ്പെടുത്തി.
അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം,അമ്പതിൽ താഴെ കർഷകർ ഒത്തുചേർന്ന് ഒരു സഹകരണ സംഘം രൂപീകരിക്കുകയും അതിന്റെ പേരിൽ ഒരു പാൽ സംസ്കരണ യൂണിറ്റ് ആരംഭിക്കുകയും ചെയ്തു. പിന്നീട് ഇവർ നേരിട്ട് ബോംബെ ക്ഷീരപദ്ധതിക്ക് പാൽ നൽകാൻ ആരംഭിച്ചു. 1942 -ൽ അമ്പതിൽ താഴെ അംഗങ്ങളുമായി കൈറ ജില്ലയിലെ ആനന്ദ് ആസ്ഥാനമായി രൂപീകരിച്ച കൈറ ജില്ലാ സഹകരണ ക്ഷീരകർഷക യൂണീയൻ ലിമിറ്റഡ് എന്ന സംഘത്തിൽ 1948 ആയപ്പോഴേക്കും 432 അംഗങ്ങളായി.
അപ്പോഴേക്കും സംഘത്തിന്റെ പാലുൽപാദനം വളരെയധികം വർദ്ധിച്ചിരുന്നു. ബോംബെ ക്ഷീര പദ്ധതിക്ക് ആവശ്യമായതിലും അധികം പാൽ ഉൽപാദിപ്പിക്കാൻ തുടങ്ങിയതോടെയാണ്, ക്ഷീര ഉദ്പന്നങ്ങളായ വെണ്ണ, നെയ്യ് തുടങ്ങിയവ ഉദ്പാദിപ്പിക്കാനുള്ള രണ്ട് കേന്ദ്രങ്ങൾ ആനന്ദിൽ തന്നെ തുടങ്ങുന്നത്. ഇതോടൊപ്പം പാൽപ്പൊടി നിർമ്മാണവും ആരംഭിച്ചു. അധികം വരുന്ന പാൽ കേടാകാതെ ഉപയോഗിക്കുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം.
1946-ൽ ആയിരുന്നു ഇത് ഒരു സഹകരണ സംഘമായി റെജിസ്റ്റർ ചെയ്യുന്നത്. ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ് എന്ന ഈ സഹകരണ സംഘത്തിൽ ഗുജറാത്തിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 36 ലക്ഷം ക്ഷീരകർഷകർ അംഗങ്ങളാണ്. ഗുജറാത്തിലെ 13,000 ഗ്രാമങ്ങളിലെ ക്ഷീരകർഷകരെ പ്രതിനിധാനം ചെയ്യുന്ന 13 ജില്ലാ ക്ഷീര ഉദ്പാദക യൂണിയനുകളാണ് ഇതിന്റെ ഭരണം നിർവ്വഹിക്കുന്നത്.
അമൂലിന്റെ ശില്പി വർഗ്ഗീസ് കുര്യന്റെ വരവ്
സർദാർ പട്ടേലിന്റെ നിർദ്ദേശം അനുസരിച്ച് ത്രിഭുവൻ ദാസ് പട്ടേലായിരുന്നു ഇതിന്റെ സ്ഥാപക ചെയർമാൻ ആയിരുന്നത്. എഴുപതുകളുടെ മദ്ധ്യം വരെ അദ്ദേഹം ആ സ്ഥാനത്ത് തുടർന്നു. ഇദ്ദേഹമാണ് 1949-ൽ ഡോ.. വർഗീസ് കുര്യൻ എന്ന ഭാവനാസമ്പന്നനായ ഉദ്യോഗസ്ഥനെ ഈ ക്ഷീര സഹകരണ സംഘത്തിലേക്ക് ക്ഷണിക്കുന്നത്. അത് ഒരു യുഗത്തിന്റെ ആരംഭമായിരുന്നു. ഇന്ത്യൻ ധവള വിപ്ലവത്തിന്റെ തന്നെ പ്രതീകമായി തലയുയർത്തി നിൽക്കുന്ന അമൂൽ എന്ന ഉദ്പന്നത്തിന്റെ പിറവികാലം കൂടിയായിരുന്നു അത്.
ഇന്ത്യയുടെ പാൽക്കാരൻ എന്നറിയപ്പെടുന്ന ഡോ. വർഗീസ് കുര്യൻ എന്ന മനുഷ്യൻ തന്നെയാണ് അക്ഷരാർത്ഥത്തിൽ അമൂലിന്റെ ശില്പി. (ഒരു മലയാളിയായ ഈ അതുല്യ പ്രതിഭയ്ക്ക് തന്റെ സേവനം കേരളത്തിന് നൽകാൻ കഴിയാതെവന്ന സാഹചര്യങ്ങൾ എന്തായാലും ഇവിടെ പരാമർശിക്കുന്നില്ല) സർക്കാർ ഉദ്യോഗസ്ഥനായ വർഗീസ് കുര്യൻ സർക്കാരിന്റെ പ്രതിനിധിയായാണ് സഹകരണ സംഘത്തിലെത്തുന്നത്. എന്നാൽ, കേടായ യന്ത്രങ്ങൾ റിപ്പയർ ചെയ്യുന്നത് മുതൽ, പുതിയ വ്യാപാര നയങ്ങൾ രൂപീകരിക്കുന്നതുവരെ സംഘത്തിന്റെ മുഴുവൻ കാര്യങ്ങളിലും സജീവമായ ഇടപെടലുകളായിരുന്നു വർഗീസ് കുര്യൻ നടത്തിയത്.
1955 ആയപ്പോഴേക്കും നവീകരിച്ച യന്ത്രസാമഗ്രികളുമായി പുതിയ സംസ്കരണപ്ലാന്റുകൾ നിലവിൽ വന്നു. അതേവർഷം തന്നെയാണ് ഡയറി ടെക്നോളജിയിൽ ഒരു പുതിയ സംഭവത്തിന് ഈ സഹകരണസംഘം സാക്ഷ്യം വഹിച്ചത്. ലോകത്തിലാദ്യമായി എരുമപ്പാല് സംസ്കരിച്ച് ക്ഷീരോദ്പന്നങ്ങൾ ഉണ്ടാക്കിയത് അന്ന് ഒരു മഹാസംഭവം തന്നെയായിരുന്നു. തുടർന്നാണ് ഉദ്പന്നങ്ങൾ വിൽക്കുവാൻ ഒരു ബ്രാൻഡ് നെയിം തെരഞ്ഞെടുക്കുന്നത്. അമൂല്യമായത് എന്നർത്ഥം വരുന്ന അമൂൽ എന്ന പേര് നിർദ്ദേശിക്കപ്പെട്ടു. സഹകരണസംഘം ആദ്യമായി രൂപീകരിച്ച ആനന്ദ് മില്ക്ക് യൂണിയൻ ലിമിറ്റഡ് എന്നതിന്റെ ചുരുക്കപ്പേരുകൂടിയായി അത്.
ത്രിഭുവൻ ദാസ് പട്ടേലിന്റെ മരണശേഷം കുര്യൻ സംഘത്തിന്റെ ചെയർമാനായി നിയമിക്കപ്പെട്ടു. അധികാരം ലഭിച്ചപ്പോൾ സംഘത്തെ മുഴുവൻ കൈപ്പിടിയിൽ ഒതുക്കാനായിരുന്നില്ല ആ മഹാനായ വ്യക്തി ശ്രമിച്ചത്. മറിച്ച് അധികാരം താഴേത്തട്ടിലേക്ക് എത്തിക്കുകയായിരുന്നു. ഉദ്പാദനം മുതൽ ഗുണമേന്മ നിയന്ത്രണം വരെയുള്ള കാര്യങ്ങളുടെ ചുമതല താഴേ തട്ടിലുള്ള ക്ഷീരകർഷക യൂണിയനുകൾക്ക് നൽകുക മാത്രമല്ല, അതിനുവേണ്ട സാങ്കേതിക വിദ്യയും ഉപകരണങ്ങളും അവർക്ക് ലഭ്യമാക്കി. വിവിധ ഉദ്പന്നങ്ങളുടെ വിപണനം മാത്രം അമൂൽ എന്ന പേരിന്റെ കീഴിൽ കേന്ദ്രീകൃതമാക്കി.
ദി ടേസ്റ്റ് ഓഫ് ഇന്ത്യ
1994-ൽ മുംബൈ ആസ്ഥാനമായ അഡ്വെർടൈസിങ് ആൻഡ് സെയിൽസ് പ്രമോഷൻ (എ എസ് പി) എന്ന പരസ്യകമ്പനിയിലെ കണ്ണൻ കൃഷ്ണ എന്ന വ്യക്തിയാണ് ഇന്ന് അമൂലിന്റെ ലോഗോയ്ക്കൊപ്പമുള്ള ടേസ്റ്റ് ഓഫ് ഇന്ത്യ എന്ന മുദ്രാവാക്യം ഉണ്ടാക്കിയത്. എന്നാൽ അത് കേവലം ഒരു വില്പന തന്ത്രം മാത്രമായിരുന്നില്ല. സത്യത്തിൽ ആരംഭം മുതൽ തന്നെ അമൂൽ നിലനിർത്തിയിരുന്ന ഒരുകാര്യം അതിന്റെ ഉദ്പന്നങ്ങളിലെ ഇന്ത്യൻ ഗ്രമീണ രുചി ആയിരുന്നു.
ഇത് ഔദ്യോഗിക മുദ്രവാക്യമായി സ്വീകരിച്ചതോടെ ഇന്ത്യൻ പരമ്പരാഗത രുചി കാത്തുസൂക്ഷിക്കുക എന്നത് അമൂലിന്റെ ഒരു ബാദ്ധ്യത തന്നെ ആയിത്തീർന്നു. അത് അവർ ഇന്നും കാര്യക്ഷമതയോടെ നിർവ്വഹിക്കുന്നു. പിന്നീട് 1996-ൽ ആയിരുന്നു പരസ്യങ്ങളിലെ മുഖമായ ബട്ടർ ഗേൾ പ്രത്യക്ഷപ്പെടുന്നത്. വിപണന രംഗത്ത് തന്റേതായ കഴിവുതെളിയിച്ച വർഗീസ് കുര്യൻ പരസ്യങ്ങൾക്കുള്ള പൂർണ്ണ ഉത്തരവാദിത്തം പരസ്യകമ്പനിക്ക് നൽകുകയായിരുന്നു.
തികച്ചും സ്വതന്ത്രമായ ഭാവനയ്ക്ക് ചിറകുവിരിച്ച് പറക്കാൻ അവസരം ലഭിച്ചതോടെ രാഷ്ട്രീയ-സാമൂഹിക-കല-സാംസ്കാരിക സംഭവങ്ങൾ കൂട്ടിച്ചേർത്തുള്ള അമൂൽ പരസ്യങ്ങൾ ജനശ്രദ്ധയാകർഷിക്കാൻ തുടങ്ങി. ഇന്ത്യയുടെ സ്വാദ് മാത്രമല്ല, മനോഗതവും അങ്ങനെ അമൂലിലൂടെ വെളിപ്പെടാൻ തുടങ്ങി. കേവലം ഒരു ഉദ്പന്ന ബ്രാൻഡ് എന്നതിലുപരി ഇന്ത്യൻ സമൂഹത്തിന്റെ പരിച്ഛേദമായി മാറി അമൂൽ.
അമൂൽ കയറ്റുമതി ആരംഭിക്കുന്നു
ഇന്ത്യൻ ക്ഷീരോദ്പന്ന വിപണിയിൽ എതിരാളികൾ ഇല്ലാത്ത സാഹചര്യം സൃഷ്ടിച്ചതിനു ശേഷമാണ് അമൂൽ വിദേശ വിപണിയെ ഉന്നം വച്ചത്. 13 വർഷം മുൻപായിരുന്നു അമൂൽ തങ്ങളുടെ ഉദ്പന്നങ്ങൾ കയറ്റുമതി ചെയ്യാൻ ആരംഭിച്ചത്. ആദ്യമാദ്യം വിദേശ ഇന്ത്യാക്കാരെ ലക്ഷ്യം വച്ച് നടത്തിയ ശ്രമങ്ങൾ പിന്നീട് പല വിദേശവിപണികളും കീഴടക്കുന്നതിൽ എത്തിച്ചേർന്നു. ഇന്ന് 20 ൽ അധികം ക്ഷീരോദ്പന്നങ്ങൾ 25-ൽ അധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട് ഈ കർഷക കൂട്ടായ്മ.
ഇന്ന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും ഉൾപ്പടെ പല വികസിത രാജ്യങ്ങളിലേയും പ്രധാന സൂപ്പർമാർക്കറ്റുകളിൽ ഒഴിവാക്കാൻ ആകാത്ത ഒരു ബ്രാൻഡ് നെയിം ആയി മാറിയിരിക്കുന്നു അമൂൽ എന്നത്. പലയിടങ്ങളിലുംക്ഷീരോദ്പന്നങ്ങൾക്ക് ഉപഭോക്താക്കൾ ആദ്യം പരിഗണിക്കുന്ന പേരായി മാറിയിരിക്കുകയാണ് അമൂൽ. കോവിഡ് പ്രതിസന്ധി രൂക്ഷമായി പല രാജ്യങ്ങളും ലോക്ക്ഡൗൺ ആയിരുന്ന കഴിഞ്ഞ വർഷം പോലും 1,214 കോടി രൂപയുടെ കയറ്റുമതിയാണ് അമൂൽ ചെയ്തത്. അഭ്യന്തര വിപണിയിൽ അമൂലിന്റെ 2019-2020 വർഷത്തെ മൊത്തം വിറ്റുവരവ് 38,542 കോടി രൂപയാണ്. തൊട്ടുമുൻപത്തെ വർഷത്തേക്കാൾ 17 ശതമാനത്തിന്റെ വർദ്ധനയാണ് ഇക്കാര്യത്തിൽ അമൂൽ കൈവരിച്ചത്.
ലക്ഷദ്വീപ് വിവാദവും അമൂലും
ലക്ഷദ്വീപിൽ ഡയറി ഫാമുകൾ അടച്ചുപൂട്ടിയത് അമൂലിന് വിപണി പിടിച്ചെടുക്കാനാണ് എന്നൊരു വാദമാണ് അമൂൽ ഉദ്പന്നങ്ങൾ ബഹിഷ്കരിക്കുന്നതിന് കാരണമായി പറയുന്നത്. ഇവിടെയാണ് നമ്മൾ അല്പം ബുദ്ധിപൂർവ്വം ചിന്തിക്കേണ്ടത്. ലക്ഷദ്വീപിലെ ആകെ ജനസംഖ്യ 70,000- ൽ താഴെ മാത്രമാണ്. മാത്രമല്ല, അതീവ സമ്പന്നരായ ജനങ്ങളൊന്നുമല്ല അവിടത്തെ താമസക്കാർ. മത്സ്യബന്ധനമാണ് പ്രധാന വരുമാന മാർഗ്ഗം. അതുപോലെ സർക്കാർ ഉദ്യോഗവും ഉണ്ട്. അതായത് അപ്പർ മിഡിൽ ക്ലാസ്സ് എന്ന് വിശേഷിപ്പിക്കാവുന്ന വിഭാഗത്തിൽ ഉൾപ്പെടുന്നവർ തന്നെ വളരെ കുറവാണ് എന്നർത്ഥം.
അത്തരത്തിലുള്ള ഒരു വിപണിയിൽ നിന്നും എത്രമാത്രം വ്യാപാരം ഉണ്ടാക്കാനാകും എന്ന് ചിന്തിക്കുവാൻ ബിസിനസ്സ് മാനേജ്മെന്റിൽ ബിരുദമൊന്നും ആവശ്യമില്ല. 39,000 കോടി രൂപയുടെ അടുത്ത് വിറ്റുവരവുള്ള ഒരു സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം തീർത്തും നിസ്സാരമായ ഒരു ടേൺ ഓവർ മാത്രമായിരിക്കും ലക്ഷദ്വീപ് പോലുള്ള ഒരു വിപണിയിൽ നിന്നും അവർക്ക് ലഭിക്കുക. ഇതിനായി അവർ ഉന്നതകേന്ദ്രങ്ങളിൽ സമ്മർദ്ദംചെലുത്തുമെന്ന് വിശ്വസിക്കുവാൻ പ്രയാസമുണ്ട്. കാര്യമായ എന്തെങ്കിലും ഗുണങ്ങളില്ലാതെ ആരും ഉന്നതങ്ങളിൽ സ്വാധീനം ചെലുത്താറില്ല.
അമൂൽ എന്നത് ഒരു സഹകരണ പ്രസ്ഥാനമാണ്. പല രാഷ്ട്രീയങ്ങളിൽ വിശ്വസിക്കുന്നവർ അതിലുണ്ടെങ്കിലും തെരഞ്ഞെടുപ്പു പ്രക്രിയ ഒരിക്കലും രാഷ്ട്രീയത്തിൽ ഊന്നിയുള്ളതല്ല. ക്ഷീരകർഷകരുടെ ക്ഷേമം മാത്രം നോക്കുന്ന, ഒപ്പമുപഭോക്താക്കളോട് സാമൂഹിക ബാദ്ധ്യത പാലിക്കുന്ന ഉയർന്ന നൈതികത പുലർത്തുന്ന ഒന്നാണ് അമൂൽ എന്ന് ഇതിനോടകം തന്നെ തെളിയിച്ചിട്ടുമുണ്ട്. ഇങ്ങനെയുള്ള അമൂലിനെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നതിന്റെ ലക്ഷ്യം ഏതായാലും അത്ര നല്ലതാകാൻ വഴിയില്ല.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്