മാസ്‌ക് വച്ചാൽ പിന്നെ ഒരു കാരണവശാലും അതിന്റെ മുൻഭാഗത്ത് കൈ കൊണ്ട് തൊടാൻ പാടില്ല; മൂക്ക് കവർ ചെയ്യാതെ വെക്കുന്നത് അബദ്ധമാണ്; മാസ്‌ക് ഇടയ്ക്ക് താഴ്‌ത്തി സംസാരിക്കുകയും പിന്നീട് തിരിച്ച് വെക്കുകയും ചെയ്യുന്നത് അപകടകരമാണ്; പരമാധി ആറുമണിക്കുർ മാത്രമേ ഉപയോഗിക്കാവൂ; അലക്ഷ്യമായി വലിച്ചെറിയരുത്; തെറ്റായി ഉപയോഗിച്ചാൽ അത് ഗുണത്തെക്കാൾ ദോഷം ചെയ്യും; കേരളത്തിൽ പുറത്തിറങ്ങാൻ മാസ്‌ക്ക് നിർബന്ധമാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മറുനാടൻ ഡെസ്‌ക്
തിരുവനന്തപുരം: കേരളത്തിൽ ഇന്നുമുതൽ പുറത്തിറങ്ങൂമ്പോൾ മാസ്‌ക്ക് നിർബന്ധമാക്കിയരിക്കിയാണ്. ഇതോടൊപ്പം ജനങ്ങൾ ആദ്യം ശ്രദ്ധിക്കേണ്ടത് ശരിയായ രീതിൽ മാസ്‌ക്ക് ധരിക്കാനും ശരിയായ രീതിൽ അത് ഡിസ്‌പോസ് ചെയ്യാവാനും ആണ്. ശരിയായ രീതിയിൽ മാസ്‌ക്ക് ധരിച്ചില്ലെങ്കിൽ അത് ഗുണത്തേക്കൾ ദോഷം ചെയ്യുമെന്ന വിദഗ്ധ അഭിപ്രായവും നാം ഇതോടൊപ്പം ചേർത്തുവെക്കേണ്ടതുണ്ട്.
എങ്ങനെയാണ് മാസ്‌ക്ക് ധരിക്കേണ്ടത്
മാസ്‌ക് ധരിക്കുന്നതിന് മുൻപ് കൈകൾ സോപ്പും വെള്ളവും അല്ലെങ്കിൽ 70 % ആൽക്കഹോൾ ഉള്ള ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് നന്നായി കഴുകണം. മൂക്കും വായും മൂടുന്ന രീതിയിൽ കൃത്യമായി ധരിക്കണം. മാസ്‌കും മുഖവും തമ്മിൽ ഗ്യാപ്പ് ഉണ്ടാകാൻ പാടില്ല. മാസ്‌ക് മൂക്കിനു താഴെ ധരിക്കുന്നതും കഴുത്തിൽ അലങ്കാരമായി ധരിക്കുന്നതും അഭികാമ്യമല്ല.മാസ്‌ക് ധരിച്ചാലും കൈകൾ ഇടയ്ക്കിടെ വൃത്തിയാക്കുന്ന കാര്യത്തിൽ അമാന്തം പാടില്ല..മാസ്‌കിൽ കീറലോ ദ്വാരമോ ഉണ്ടോയെന്നു നോക്കണം. മാസ്‌കിന്റെ മുൻഭാഗത്ത് ഒരുകാരണവശാലും സ്പർശിക്കരുത്. മെറ്റൽ സ്ട്രിപ് ഉള്ള ഭാഗമാണ് മുകളിൽ വരേണ്ടത്. നിറം കൂടുതലുള്ള ഭാഗമായിരിക്കണം പുറമെ കാണേണ്ടത്. മാസ്‌ക് മുഖത്തു വയ്ക്കുമ്പോഴും അതിന്റെ മുൻഭാഗത്തു സ്പർശിക്കരുത്. മുകളിലെ മെറ്റൽ സ്ട്രിപ് ചെറുതായി അമർത്തിയാൽ മൂക്കിനെ 'കവർ' ചെയ്യുന്ന രീതിയിൽ വയ്ക്കാനാകും. പിന്നീട് വായും താടിയും മൂടുന്ന വിധത്തിൽ മാസ്‌ക് താഴേക്കു വലിക്കുക. മാസ്‌കിന്റെ മുൻവശത്തു തൊടാതെ ഇലാസ്റ്റിക് സ്ട്രിപ്പിൽ പിടിച്ചുവേണം മുഖത്തുനിന്നു മാറ്റേണ്ടത്. മുൻവശത്ത് രോഗാണുവിന്റെ സാന്നിധ്യമുണ്ടായേക്കാമെന്നതിനാലാണു തൊടരുതെന്നു പറയുന്നത്.
കേരളത്തിൽ വിൽക്കുന്നതരം സർജിക്കൽ മാസ്‌കിന് മൂന്ന് പാളികളാണുള്ളത്. ഇതിൽ പുറമേയുള്ള പച്ചനിറം കൂടിയ ഭാഗം ജലബാഷ്പത്തെ പ്രതിരോധിക്കുന്നതാണ് (water repellent). രോഗികളും മറ്റും ചുമയ്ക്കുമ്പോൾ പുറത്തേക്കു തെറിക്കുന്ന സ്രവം മാസ്‌ക് ധരിച്ചവരുടെ ശരീരത്തിനകത്തേക്കു കടക്കാതെ പ്രതിരോധിക്കുന്നത് ഈ പുറംപാളിയാണ്. വെള്ളനിറമുള്ള അകത്തെ പാളി പക്ഷേ ബാഷ്പത്തെ ആഗിരണം ചെയ്യുന്നതാണ്. അതായത് മാസ്‌ക് ധരിച്ചയാൾ ശ്വസിക്കുമ്പോഴും മറ്റും പുറത്തുവരുന്ന ജലാംശം ഈ ഭാഗം ആഗിരണം ചെയ്യും. ഇടയ്ക്ക് മാസ്‌കിൽ ഈർപ്പമുണ്ടായാൽ അത് ഉപേക്ഷിക്കണം. ഈ രണ്ടു പാളികളും പരസ്പരം കൂടിച്ചേരാതിരിക്കാൻ ഇടയ്ക്ക് ഫിൽട്ടറുമുണ്ട്. ഉപയോഗിച്ച മാസ്‌ക് പുറത്ത് അധികനേരം വയ്ക്കരുത്. ഉപയോഗശേഷം മാസ്‌ക് അടച്ച ഒരു ബിന്നിൽ വേണം നിക്ഷേപിക്കാൻ. ബിന്നിൽ അധികനേരം വൈറസിന് നിലനിൽപുണ്ടാകില്ല. മാസ്‌കിന്റെ മുൻവശത്ത് തൊട്ടാൽ കൈകൾ വൃത്തിയായി കഴുകാനും മറക്കരുത്.
ഉപയോഗിച്ച മാസ്‌ക് വലിച്ചെറിയരുത്. അടപ്പുള്ള വെയ്സ്റ്റ് ബിന്നിൽ മാത്രം നിക്ഷേപിക്കുക. വീണ്ടും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കുക. മാസ്‌ക് ഉപയോഗിക്കുന്നതുകൊണ്ട് കോവിഡിനെതിരെ പരിപൂർണ്ണ പ്രതിരോധമായി എന്ന് കരുതരുത്.സാധാരണ മാസ്‌കുകൾ ധരിച്ചാൽ നമ്മുടെ ശരീരത്തിലേക്ക് വൈറസ് കയറുന്നതിനെ പൂർണമായും തടയുമെന്നും കരുതരുത്. പക്ഷേ, നമുക്ക് വൈറസ്ബാധ ഉണ്ടെങ്കിൽ മറ്റുള്ളവരിലേക്ക് പകരുന്നത് തടയാൻ സഹായിക്കും.അതുകൊണ്ട് ഏറ്റവും പ്രാധാന്യമുള്ള കാര്യം വ്യക്തിശുചിത്വവും ശരീരിക അകലം പാലിക്കുകയും തന്നെയാണ്.മാസ്‌ക് ധരിച്ചു എന്നതുകൊണ്ട് മിഥ്യാ സുരക്ഷിത ബോധം ഉണ്ടാവാൻ പാടില്ല.ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക തന്നെ വേണം. ഒന്നര മീറ്റർ ശരീരിക അകലം പാലിക്കാൻ സാധിക്കുമെങ്കിൽ നല്ലത്.
മാസ്‌ക് തെറ്റായി ഉപയോഗിച്ചാൽ ഗുണത്തെക്കാൾ ദോഷം ചെയ്യും
തെറ്റായ രീതിയിൽ മാസ്‌ക് പലരും ഉപയോഗിക്കുന്നത്. ഇത് അപകടം കൂടിയാണ്. സാധാരണ സർജിക്കൽ ഫേസ് മാസ്‌ക് കൊറോണ വൈറസിനെതിരെ കാര്യമായ സുരക്ഷ തരുന്നില്ല. 3 ലെയർ ഉള്ള സർജിക്കൽ മാസ്‌ക്കാണ് പതിരോധം നൽകുന്നത്. അതും പൂർണമായ സുരക്ഷിതത്വം തരുന്നില്ല.എന്നാൽ ഇന്ന് ഇത് മാർക്കറ്റിലെങ്ങും ലഭ്യമല്ല, 2 ലെയർ, 1 ലെയർ, തുണി മാസ്‌കുകൾ ഇതൊക്കെയേ ലഭ്യതയുള്ളൂ. ഇത്തരം മാസ്‌കാണ് ഏറക്കുറേ ഏവരും ധരിച്ചിരിക്കുന്നത്. ഇത് പൂർണ്ണമായും സുരക്ഷിതമല്ല. കോവിഡ് 19 വൈറസിന്റെ വ്യാസം 0.12 മൈക്രോൺസ് മാത്രമാണ്. സാധാരണ സർജിക്കൽ മാസ്‌കിന്റെ ദ്വാരങ്ങൾക്ക് 210 മൈക്രോൺസാണു വ്യാസം. അതിനാൽ കോവിഡ് വൈറസിനെ പ്രതിരോധിക്കാൻ, ദ്വാരങ്ങളുടെ വ്യാസം 0.3 മൈക്രോൺസുള്ള എൻ 95 മാസ്‌ക് ധരിക്കണം. രോഗലക്ഷണങ്ങൾ ഉള്ളവരും അവർക്കൊപ്പം വീട്ടിലോ ആശുപത്രിയിലോ കഴിയുന്നവരും എൻ95 മാസ്‌ക് നിർബന്ധമായും ധരിക്കണം.
മാസ്‌ക് മൂക്കും താടിയും കവർ ചെയ്ത് വേണം വെയ്ക്കാൻ. പലരും മൂക്ക് കവർ ചെയ്യാതെ വെച്ചിരിക്കുന്നത് അബദ്ധമാണ്. മാസ്‌ക് വച്ചാൽ പിന്നെ ഒരു കാരണവശാലും അതിന്റെ മുൻഭാഗത്ത് കൈ കൊണ്ട് തൊടാൻ പാടുള്ളതല്ല. എന്നാൽ മിക്കവരും അത് പാലിക്കുന്നില്ല.കൈ കൊണ്ട് തൊട്ടാൽ മാസ്‌കിൽ പറ്റിയിരിക്കുന്ന രോഗാണുക്കളും മറ്റും കയ്യിൽ പറ്റി അത് മുഖേന രോഗബാധയുണ്ടാവാം. ആയതിനാൽ മാസ്‌ക് അഴിക്കുമ്പോൾ പോലും കെട്ടിയിരിക്കുന്ന വള്ളിയിൽ പിടിച്ച് വേണം അഴിക്കാൻ.
പലരും തുണികൾ കൊണ്ടുള്ള മാസ്‌ക് ഉപയോഗിക്കുന്നത് കണ്ടു. ഇത് വലിയ പ്രയോജനം തരുന്നില്ല എന്നതാണ് സത്യം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലകൊണ്ട് മറച്ചുപിടിക്കുന്ന പ്രയോജനം ലഭിച്ചേക്കും എന്ന് മാത്രം. വൈറസ് ഉള്ളിലേക്ക് കയറുന്ന കാര്യത്തിൽ കാര്യമായ പ്രയോജനം ഒന്നും ലഭിക്കില്ല. സൈക്കിൾ യാത്ര ചെയ്യുമ്പോൾ ധരിക്കുന്ന മാസ്‌ക് ചിലർ ഉപയോഗിച്ചു കാണുന്നു. ഇതും വലിയ പ്രയോജനം ചെയ്യില്ല.
മാസ്‌ക് ഇടയ്ക്ക് താഴ്‌ത്തി, ജനങ്ങളോട് സംസാരിക്കുകയും പിന്നീട് തിരിച്ച് വെയ്ക്കുകയും ചെയ്യുന്നവരെ കണ്ടു. അപകടമാണ്. മാസ്‌കിൽ കൈ കൊണ്ട് തൊടേണ്ടി വന്നാൽ, മാസ്‌ക് ഈർപ്പം നിറഞ്ഞതായാൽ അത് മാറ്റി പുതിയത് വെക്കേണ്ടതാണ്.മാസ്‌ക് ഉപയോഗിക്കുന്നതിനു മുൻപും പിൻപും കൈ നിർദ്ദിഷ്ട രീതിയിൽ ശുചിയാക്കേണ്ടതാണ്.മാസ്‌ക് ദീർഘ സമയം വെക്കുന്നത് അപകട സാധ്യത കൂട്ടും, മാസ്‌ക് നശിപ്പിക്കുന്നത് അണുവിമുക്തമാക്കുന്ന രീതിയിൽ വേണം. അലക്ഷ്യമായി ഉപയോഗിച്ചാൽ അതും രോഗവ്യാപനത്തിന് കാരണമാവാം. ഊരിയെടുത്ത ശേഷം പുറത്ത് വലിച്ചെറിയരുത്. അടപ്പുള്ള വേസ്റ്റ് ബിന്നിൽ മാത്രമേ നിക്ഷേപിക്കാവൂ.രിയായി ഉപയോഗിച്ചാൽ പോലും ആറു മണിക്കൂർ ആണ് മാക്‌സിമം ഒരു മാസ്‌ക് ഉപയോഗിക്കാൻ പറ്റുന്നത്.
പൂർണ്ണം സുരക്ഷിതം N95 മാസ്‌ക്ക് മാത്രം
പൂർണ്ണ സുരക്ഷിതം എന്ന് പറയുന്നത് എൻ95 മാസ്്ക്കുൾ മാത്രാണ്. ഇതിന്റെ ചരിത്രം രസകമാണ്. രോഗാണുവിന്റെ സാന്നിദ്ധ്യം കണ്ടുപിടിക്കുന്നത്തിനും മുൻപേ രോഗപ്രതിരോധത്തിനായി മാസ്‌ക് ഉപയോഗിച്ചിരുന്നു. ചില മണങ്ങൾ രോഗം ഉണ്ടാക്കും എന്ന വിശ്വാസത്തിലായിരുന്നു അത്. 19ാം നൂറ്റാണ്ട് മുതൽ തന്നെ ശസ്ത്രക്രിയ ചെയ്യുമ്പോഴും മറ്റും ഉപയോഗിക്കാനായി മാസ്‌ക്കുകൾ പ്രചാരത്തിലുണ്ടായിരുന്നു.1910 ലെ പ്ലേഗ് കാലത്താണ് തെക്കൻ ചൈനയിൽ ആദ്യമായി ലിയാൻ തെ വൂ എന്ന ഡോക്ടർ ഒരു റെസ്പിരേറ്ററി മാസ്‌ക് നിർമ്മിച്ചത്. കോട്ടൺ പാഡുകളും ഗോസുകളും ഒന്നിനു മുകളിൽ ഒന്നായി അടുക്കി വച്ചായിരുന്നു നിർമ്മാണം. തുടർന്ന് 1918-ലെ സ്പാനിഷ് ഫ്ളൂ പാൻഡെമിക് കാലത്ത് വിവിധ കമ്പനികൾ ഇത്തരം ാസ്‌കുകളുമായി രംഗത്തിറങ്ങി.
ലിയാൻ തെ വൂ ന്റെ മാതൃക പിന്തുടർന്ന് നിർമ്മിക്കപ്പെട്ട മാസ്‌ക് ഒന്നും രണ്ടും ലോക മഹായുദ്ധങ്ങളിളിൽ ഉപയോഗിക്കപ്പെട്ടിരുന്നു. തുടർന്ന് ഖനി തൊഴിലാളികളും മറ്റും ഇത്തരം മാസ്‌കുകൾ വ്യാവസായിക ആവശ്യങ്ങൾക്കായി ഉപയോഗിച്ചുവന്നു. ഇവ 1970കളിൽ രൂപമാറ്റം വരുത്തിയാണ് N95 മാസ്‌ക് പുറത്തിറക്കിയത്.ഇത് ഒരിനം റെസ്പിറേറ്റർ മാസ്‌ക് ആണ്. അതായത് ചെറിയ കണികകളെയും ബാക്ടീരിയ& വൈറസ് എന്നിവയെയുമൊക്കെ ശ്വസിക്കുന്നത് വലിയ അളവിൽ തടയുന്ന മുഖാവരണം.1990 ൽ എച്ച്‌ഐവിയുടെ ആഗമനത്തോട് കൂടി മരുന്നിനോട് പ്രതികരിക്കാത്ത ഇനം ക്ഷയരോഗം ഉള്ളവരുടെഎണ്ണം കൂടിയപ്പോഴാണ് ഇത് വ്യാപകമായി ഉപയോഗിക്കപ്പെട്ടത്.
എന്നിരുന്നാലും സാധാരണ ആശുപത്രികളിൽ N95 മാസ്‌കുകൾ ഉപയോഗിക്കാറില്ല. വായുവിലൂടെ പകരുന്ന പകർച്ച വ്യാധി കാലങ്ങളിൽ (സാർസ്, ബോള ) ആണ് ഇത് വ്യാപകമായി ഉപയോഗിച്ചിട്ടുള്ളത്.
മാസ്‌ക് ഫിറ്റ് ആവാൻ ശ്രദ്ധിക്കണം
0.3 മൈക്രോണിനു മുകളിൽ വലിപ്പമുള്ള കണികകളിൽ 95% നേയും തടയാൻ സാധിക്കും എന്നതിനാലാണ് N95 എന്ന പേര് വന്നത്.അരിക് ഭാഗങ്ങൾ മുഖത്തെ ത്വക്കിനോട് വളരെ ചേർത്തു അമർത്തി വെച്ച് എയർ ലീക്ക് ഒഴിവാക്കി ധരിക്കേണ്ട തരത്തിലുള്ള മാസ്‌കാണിത്.റെസ്പിറേറ്റർ ധരിക്കുന്ന ഒരാളുടെ മുഖത്തിന് ശരിയായി യോജിക്കുന്നുണ്ടോ എന്നറിയാൻ ഫിറ്റ് ടെസ്റ്റ് നടത്താറുണ്ട്. മാസ്‌കിലൂടെ ഫിൽറ്റർ ചെയ്തല്ലാതെ വായു ഉള്ളിൽ ചെന്നിട്ടുണ്ടോ എന്ന് പരീക്ഷിച്ചറിയാൻ ഇത്തരം ടെസ്റ്റുകൾ സഹായിക്കുന്നു.നേരിയ എയർ ലീക്ക് പോലും മാസ്‌ക് നൽകുന്ന സുരക്ഷ കുറയ്ക്കും. ഒരു ദിവസം ഷേവ് ചെയ്യാതിരിക്കുന്നതുകൊണ്ട് ഉള്ള താടി രോമങ്ങൾ വരെ ഇത്തരം മാസ്‌കുകളുടെ ഫിറ്റ് ടെസ്റ്റ് പരാജയപ്പെടാൻ കാരണം ആവാറുണ്ട്.ഫിറ്റ് ശരിയായിട്ടാണ് എങ്കിൽ മൂക്കിലൂടെയും വായിലൂടെയും കണികകൾ ഉള്ളിൽ പ്രവേശിക്കാൻ ഉള്ള സാധ്യത തീരെ ഇല്ലാതാവും. N 95 മാസ്‌കിലെ ചുണ്ടിനോട് ചേർന്ന ഭാഗം ശ്വാസമെടുക്കുമ്പോൾ മുഖത്തേക്ക് വലിഞ്ഞൊട്ടുന്നില്ല, അതിനാൽ തന്നെ ശ്വാസോച്ഛ്വാസം സുഗമം ആയി നടക്കും.എങ്കിലും കൂടുതൽ സമയം N95 മാസ്‌ക് ഉപയോഗിക്കുമ്പോൾ ശ്വാസോച്ഛ്വാസം കൂടുതൽ ബുദ്ധിമുട്ടാകാം.
സാധാരണക്കാർ ഇത്തരം മാസ്‌ക് വാങ്ങി ഉപയോഗിക്കേണ്ട യാതൊരുകാര്യവുമില്ല. സാധാരണ ഗതിയിൽ 4 മണിക്കൂറിൽ കൂടുതൽ ഈ മാസ്‌ക് ഉപയോഗിക്കരുത്. മാസ്‌ക് കളുടെ ഗുണമേന്മ ഉറപ്പു വരുത്തേണ്ടതുണ്ട്.ഇത്തരത്തിലുള്ള മാസ്‌ക്കുകളുടെ മദ്ധ്യ ഭാഗം മുഖത്തേക്ക് ഒട്ടി നിൽക്കാൻ പാടില്ല.ഫിൽട്രേഷൻ ചെയ്യാൻ ഉള്ള കഴിവുണ്ടാകണം.വാട്ടർപ്രൂഫ് ആയിരിക്കണം.ശ്വാസോച്ഛ്വാസം സുഖമായി നടത്താൻ കഴിയണം.
വ്യക്തി സുരക്ഷാ ഉപാധിയായ ഫേസ് ഷീൽഡ് ധരിക്കുമ്പോൾ മാസ്‌കിന്റെ ബാഹ്യഭാഗം അതിൽ ഒട്ടി നിൽക്കാൻ സാധിക്കണം .
ഒരിക്കൽ ഉപയോഗിച്ചവ വീണ്ടും ഉപയോഗിക്കരുത്
സാധാരണ നിലയിൽ ഒരേ മാസ്‌ക് തന്നെ പുനരുപയോഗം ചെയ്യുന്നത് ഉചിതമല്ല. നിലവിലും കൊറോണയുടെ കാര്യത്തിൽ പുനരുപയോഗം അപകട സാധ്യതകൾ കൂട്ടും.എന്നാൽ ലോകമെമ്പാടും മാസ്‌ക്കുകളുടെ വലിയ ദൗർലഭ്യം നേരിടുന്ന സാഹചര്യത്തിൽ. ഒരിക്കൽ ഉപയോഗിച്ച ച95 മാസ്‌ക് അണുവിമുക്തമാക്കി എങ്ങനെ പുനരുപയോഗം ചെയ്യാം എന്നും ഏങ്ങനെ അൽപ്പം കൂടെ കൂടുതൽ നേരം എങ്ങനെ ഉപയോഗിക്കാമെന്നും പഠനങ്ങൾ നടക്കുന്നുണ്ട്.
കോവിഡ് 19 രോഗികളെ പരിചരിക്കുമ്പോൾ ഇത്തരം പുനരുപയോഗം പോലുള്ള നടപടിക്രമങ്ങൾ നടപ്പാക്കുന്നത് ശാസ്ത്ര ലോകത്ത് ആശങ്കയുണർത്തുന്ന ഒന്നാണ്.ആൽക്കഹോൾ ലായനി, ബ്ലീച്ച് സൊലൂഷ്യൻ പോലുള്ള സാമ്പ്രദായിക മാർഗ്ഗങ്ങൾ മാസ്‌കിന്റെ പ്രവർത്തനശേഷിയെ തകരാറിലാക്കുമെന്നതിനാൽ അത് നിർദ്ദേശിക്കാൻ കഴിയില്ല.എന്നാൽ ബാഷ്പീകരിച്ച ഹൈഡ്രജൻ പെറോക്‌സൈഡ് ഉപയോഗിച്ചുള്ള രീതികൾ പരീക്ഷിച്ചതിൽ ആശാവഹമായ റിസൾട്ടുകളാണ് ഉണ്ടായത്. എന്നാലിത് വിപുലമായ പ്രയോഗത്തിലെത്തിയിട്ടില്ല.
Stories you may Like
- കോവിഡിനെ തടയാൻ മാസ്‌ക് വെച്ച് തുടങ്ങിയ നമ്മൾ സ്വയം പണി ചോദിച്ചു വാങ്ങുകയാണോ?
- ഏഴുമാസത്തിനിടെ ഏറ്റവും കൂടിയ പ്രതിദിന കോവിഡ് നിരക്കിൽ ഇന്ത്യ
- നിപ വൈറസ് ബാധ: ഭയം വേണ്ട, പക്ഷെ പ്രതിരോധം പ്രധാനം
- വീട്ടിൽ നിന്ന് പുറത്തുപോകാത്ത അഞ്ചുപേർക്ക് കോവിഡ് മരണം
- ഏറ്റവും പുതിയ കണക്കിൽ 6000 ലേറെ രോഗികളും നൂറിലേറെ മരണവും; ബ്രിട്ടണിൽ ജാഗ്രത
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍