കിഫ്ബിയും പെൻഷൻ ബോർഡും ഭാഗമല്ലെന്ന വാദത്തിൽ ഇഷ്ടം പോലെ കടമെടുക്കുമ്പോഴും ജാമ്യക്കാരൻ സർക്കാർ; ഇത് കടമെടുത്ത് ധൂർത്തടിച്ച് ബാധ്യത ജനങ്ങളുടെ തലയിൽ കെട്ടിവയ്ക്കും സാമ്പത്തിക ശാസ്ത്രം; ഇരട്ട മുഖ ചതിയിൽ കേരളം കടക്കെണിയിലേക്ക് പോകുന്ന കഥ
അഡ്വ വിടി പ്രദീപ് കുമാർ
കിഫ്ബിയുമായി ബന്ധപ്പെട്ട് രാഷ്ട്രീയ നേതൃത്വങ്ങൾ ആരോപണ പ്രത്യാരോപണങ്ങൾ ഉന്നയിക്കപ്പെടുമ്പോൾ ഒന്നും മനസ്സിലാവാത്ത പൊതുജനം ചിലത് മനസ്സിലാക്കാനുണ്ട്. 20 വർഷം കൊണ്ടാണ് കേരളത്തിന്റെ പൊതുകടം 1,58,387 കോടിയിൽ എത്തിയത്. എന്നാൽ പൊതുകടം 3,39,738 കോടിയിലേക്ക് എത്തിയത് കഴിഞ്ഞ 5 വർഷം കൊണ്ടാണ്. ഈ കണക്കിൽ നിന്ന് പൊതുകടം വർദ്ധിക്കുന്നതിന്റെ വേഗത മനസ്സിലാക്കാൻ അരിഭക്ഷണം കഴിക്കുന്ന സാമാന്യ യുക്തി മതി, സാമ്പത്തിക ശാസ്ത്രം പഠിക്കേണ്ടതില്ല.
അതായത് ഇന്ന് സംസ്ഥാനത്ത് ജനിക്കുന്ന ഓരോ കുഞ്ഞും 98,314 രൂപയുടെ കടക്കാരനായിട്ടാണ് ഇവിടെ ജനിക്കുന്നത്. അധികാരത്തിൽ വരുന്ന രാഷ്ട്രീയ പാർട്ടികൾ അവരുടെ ഇഷ്ടത്തിനനുസരിച്ച് കടമെടുത്ത് ധൂർത്തടിച്ച് അതിന്റെ ബാധ്യത ജനങ്ങളുടെ തലയിൽ കെട്ടിവെച്ച് ഇറങ്ങി പോകുന്ന നടപടി ഒഴിവാക്കാനാണ് രാജ്യത്തും അനുബന്ധമായി സംസ്ഥാനത്തും ധന ഉത്തരവാദിത്വ നിയമം ഉണ്ടാക്കിയത്. ഇതനുസരിച്ച് സർക്കാറിന് ഓരോ വർഷവും എടുക്കാവുന്ന കടത്തിന് പരിധി നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. അതായത് വരുമാനത്തിന് ആനുപാതികമായി മാത്രമേ കടമെടുക്കാൻ കഴിയൂ.
അതോടെ രാഷ്ട്രീയ നേതൃത്വത്തിന് ഇഷ്ടം പോലെ കടമെടുക്കാൻ കഴിയാത്ത അവസ്ഥ വന്നു. സ്റ്റേറ്റ് ഹൈവേയുടെ ഓരങ്ങളിൽ മദ്യഷാപ്പുകൾ പാടില്ലായെന്ന കോടതി വിധി വന്നപ്പോൾ ബീവറേജസിലെ വരുമാനം കുറയുമെന്ന് മനസ്സിലാക്കിയ നമ്മുടെ സർക്കാർ സ്റ്റേറ്റ് ഹൈവേകളുടെ പേര് ജില്ലാ റോഡുകളെന്ന് പുനഃർനാമകരണം ചെയ്ത് മദ്യ വരുമാനം നിലനിർത്തിയ അഭ്യാസം നിങ്ങൾക്ക് ഓർമ്മയുണ്ടാവുമല്ലോ. അതേ പോലെ ധനഉത്തരവാദ നിയമത്തിൽ നിന്നും രക്ഷപ്പെടാനാണ് സർക്കാർ രണ്ട് കമ്പിനികൾ ഉണ്ടാക്കിയത്.
അതിൽ ഒന്നാമത്തേതാണ് കിഫ്ബി, രണ്ടാമത്തേത് സോഷ്യൽ സെക്യൂരിറ്റി ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡും. സർക്കാറിന് ഏറ്റവും കൂടുതൽ ചെലവ് വരുന്നത് ഒന്ന് വികസന പ്രവർത്തനത്തിനും രണ്ട് സാമൂഹിക സുരക്ഷാ പെൻഷനുമാണ്. സർക്കാർ ഈ രണ്ട് പ്രധാനപ്പെട്ട ഉത്തരവാദിത്വങ്ങളും ഈ കമ്പിനികളെ ഏൽപ്പിച്ചു. ഇവ രണ്ടും സർക്കാർ സ്ഥാപനമാണോ എന്ന് ചോദിച്ചാൽ അതെയെന്നും, അല്ലെയെന്ന് ചോദിച്ചാൽ അല്ലായെന്നും പറയാവുന്ന വിധത്തിലാണ് ഇവയുടെ രൂപീകരണം.
ഇത് ഇരട്ട മുഖത്തിൽ ഒളിപ്പിക്കുന്ന ചതി
സർക്കാറിന്റെ പൊതുമരാമത്ത് വകുപ്പിനെ കൊണ്ട് നാട്ടിലെ റോഡുകളും പാലങ്ങളും ഉണ്ടാക്കിക്കാൻ കിഫ്ബിക്ക് എന്താണ് അധികാരമെന്ന് ചോദിക്കുമ്പോൾ സർക്കാർ പറയും കിഫ്ബി ഒരു സർക്കാർ സംവിധാനമാണെന്ന്. കിഫ്ബി എങ്ങനെയാണ് ഇത്രയും കടമെടുക്കുന്നതെന്ന് ചോദിക്കുമ്പോൾ സർക്കാർ പറയും കിഫ്ബി സർക്കാറിന്റെ ഭാഗമല്ല, ഒരു കമ്പിനി മാത്രമാണെന്ന്. ഇവ രണ്ടും സർക്കാറിന്റെ ഭാഗമല്ലായെന്ന വാദത്തിലാണ് ഇവരെ കൊണ്ട് ഇഷ്ടം പോലെ കടമെടുപ്പിക്കുന്നത്. അതേസമയം ഈ കടങ്ങളുടെ ജാമ്യക്കാരൻ സർക്കാറാണ്.
സ്വന്തമായി വരുമാനമില്ലാത്ത കിഫ്ബി ഇതുവരെ 63,259 കോടി രൂപയുടെ 903 പദ്ധതികൾക്കാണ് അംഗീകാരം നൽകിയത്. പണി തീർത്താൽ കരാറുകാർക്ക് പണം നൽകണമല്ലോ. 903 പദ്ധതികളിൽ 103 പദ്ധതിയുടെ പണം മാത്രമാണ് ഇതുവരെ നൽകിയത്. ഇതിന് 5036 കോടി രൂപ കടമെടുക്കുകയും 7194 കോടി രൂപ സർക്കാറിൽ നിന്ന് ഗ്രാന്റ് ആയി ലഭിക്കുകയും ചെയ്തിട്ടുണ്ട്. 3,30,000 രൂപ ശമ്പളമുള്ള സിഇഒ. അടക്കം 16 ജീവനക്കാരും പ്രതിമാസം 7,17,000 രൂപ വാടകയുള്ള ഓഫീസിൽ പ്രവർത്തിക്കാൻ കിഫ്ബിയുടെ ഒരു വർഷത്തെ ഭരണപരമായ ചെലവ് മാത്രം 58 കോടി രൂപയാണ്.
നിലവിൽ അംഗീകാരം നൽകിയ പദ്ധതികൾ പൂർത്തീകരിക്കാൻ മാത്രം 58,895 കോടി രൂപ വേണം. സർക്കാറിൽ നിന്നും ഒരു വർഷം ലഭിക്കുക പെട്രോളിന്റെ സെസ്സും, വാഹന നികുതി യോടൊപ്പം വാങ്ങിക്കുന്ന സെസ്സും ഉൾപ്പെടെ പരമാവധി 2000 കോടി രൂപയാണ്. സർക്കാറിൽ നിന്ന് കിട്ടുന്ന ഈ തുക നിലവിലെ വായ്പയുടെ തിരിച്ചടവിലേക്കും ഭരണപരമായ ചെലവിലേക്കും പോകും. അപ്പോൾ നിലവിലെ 58,895 കോടി രൂപയുടെ കടം വീട്ടാൻ കിഫ്ബിയുടെ മുന്നിലുള്ള മാർഗ്ഗം എന്താണ് ? ഇതിന്റെ ഉത്തരമാണ് സമൂഹത്തിന് ലഭിക്കേണ്ടത്. ഇതിനുള്ള ഉത്തരം ഇന്നുവരെ സർക്കാർ നൽകിയിട്ടില്ല. 10,000 കോടി രൂപ വീണ്ടും കടമെടുക്കാനാണ് കഴിഞ്ഞ ബോർഡ് മീറ്റിങ്ങിൽ തീരുമാനിച്ചത്.
കടമെല്ലാം ജനത്തിന്റെ ബാധ്യത
അതായത് സംസ്ഥാനത്തിന്റെ നിലവിലുള്ള 2,74,000 കോടി രൂപ കടത്തിന്റെ കൂടെ കിഫ്ബിയുടെ 58,895 കോടി രൂപയും ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് വഴി ഉണ്ടാക്കി വെച്ച 6843 കോടി രൂപയുടെ കടം കൂടി ജനത്തിന്റെ തലയിലാണെന്ന് ചുരുക്കം. ഉദ്യോഗസ്ഥരുടെയും മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും ശമ്പളത്തിനും പെൻഷനും കടത്തിന്റെ പലിശ തിരിച്ചടയ്ക്കാനുമായി ഓരോ മലയാളിയും കഴിഞ്ഞ വർഷം സർക്കാറിന് നൽകിയത് ശരാശരി 21,131 രൂപയാണ്. നിലവിൽ സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളും ക്ഷേമപദ്ധതികളും ഈ കമ്പിനികളുടെ തലയിൽ കെട്ടിവെച്ച് സർക്കാർ പിന്മാറുകയാണ്.
ഇത് ഒരു ഔദ്യോഗിക സ്വകാര്യവൽക്കരണത്തിന്റെ തുടക്കമാണ്. മുഴുവൻ ജനങ്ങളും നൽകുന്ന നികുതി പണം കൊണ്ട് ഭരണാധികാരികൾക്കും ഉദ്യോഗസ്ഥർക്കും മാത്രം സുഭിക്ഷമായി ജീവിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കൽ മാത്രമായി സർക്കാറിന്റെ ഉത്തരവാദിത്വം മാറുകയാണ്. പണക്കാരന്റെ സ്വത്തും, നാട്ടിലെ ക്രമസമാധാനവും മാത്രമാണ് ഒരു സർക്കാറിന്റെ ഉത്തരവാദിത്വമെന്ന രീതിയിലേക്ക് മാറുന്ന ആധുനിക ജനാധിപത്യത്തിന്റെ പുത്തൻ രൂപമായ മുതലാളിത്ത ജനാധിപത്യത്തിലേക്കുള്ള മാറ്റത്തിന്റെ തുടക്കം മാത്രമാണിത്. താഴെ കൊടുത്ത കണക്കിലൂടെ ഇത് വ്യക്തമാവും.
വരുമാനം
കഴിഞ്ഞ വർഷത്തെ തനത് നികുതി വരുമാനം: 47,671 കോടി,
നികുതിയേതര വരുമാനം: 6,420 കോടി ,
കേന്ദ്ര വിഹിതം: 11,532 കോടി. ആകെ വരുമാനം : 65,623 കോടി രൂപ.
ചെലവ്:
ഉദ്യോഗസ്ഥരുടെ ശമ്പളത്തിന് ചിലവഴിച്ചത്: 27,806 കോടി.
പെൻഷൻ: 18,942 കോടി.
കടങ്ങളുടെ
പലിശയിനത്തിൽ തിരിച്ചടച്ചത് : 23,619 കോടി.
മന്ത്രിമാരെയും, എംഎൽഎ. മാരെയും സംരക്ഷിക്കുന്ന ചെലവ് :212 കോടി.
ആകെ : 70579 കോടി രൂപ. അതായത് 65,623 കോടി രൂപ വരുമാനവും 70579 കോടി രൂപ ചിലവും. ചുരുക്കി പറഞ്ഞാൽ ഭരണപരമായ ചെലവിനും, പലിശയ്ക്കും വേണ്ടി മാത്രം ചിലവഴിച്ചത് റവന്യു വരുമാനത്തിന്റെ 108 % മാണ് !
കബളിപ്പിക്കുന്നത് റിസർവ്വ് ബാങ്കിനേയും
ജനത്തിന് ബാധ്യതയാവുന്ന സാമ്പത്തിക ധൂർത്ത് നിയന്ത്രിക്കപ്പെടുന്ന റിസർവ്വ് ബാങ്കിനെ പോലും സർക്കാർ കബളിപ്പിക്കുകയാണ്. റിസർവ് ബാങ്ക് നിയമമനുസരിച്ച് ദിവസവും വൈകുന്നേരം സംസ്ഥാന സർക്കാറിന്റെ ട്രഷറി അടയ്ക്കുമ്പോൾ ട്രഷറിയിൽ 1.66 കോടി രൂപ ബാക്കി ഉണ്ടായിരിക്കണം. 1.66 കോടി രൂപ ബാക്കി ഇല്ലെങ്കിൽ റിസർവ്വ്ബാങ്ക് സർക്കാറിന് ഓവർ ഡ്രാഫ്റ്റ് നൽകും. 2003 ലെ ഓവർ ഡ്രാഫ്റ്റ് റെഗുലേഷൻ സ്കീം അനുസരിച്ച് രാജ്യത്തെ ഒരു സംസ്ഥാന സർക്കാരിനും തുടർച്ചയായി 14 ദിവസത്തിൽ കൂടുതൽ ഓവർ ഡ്രാഫ്റ്റിൽ പ്രവർത്തിക്കാൻ പാടില്ല.
ഈ പ്രതിസന്ധി മറി കടക്കാനായി സർക്കാർ ഗ്യാരണ്ടി നിന്ന് വിവിധ പൊതുമേഖലാ സ്ഥാപനങ്ങളെ കൊണ്ട് വിവിധ ബാങ്കുകളിൽ നിന്ന് കടമെടുപ്പിക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങൾ 11 ശതമാനം പലിശയ്ക്ക് ബാങ്കുകളിൽ നിന്ന് ലോൺ എടുക്കുന്നു. ലോണെടുത്ത ഈ തുക പൊതുമേഖലാ സ്ഥാപനങ്ങൾ സർക്കാറിന്റെ ട്രഷറിയിൽ നിക്ഷേപിക്കുന്നു. ട്രഷറിയിലെ സേവിംങ്ങ്സ് ബാങ്ക് നിക്ഷേപത്തിലെ ഹ്രസ്വകാല നിക്ഷേപത്തിന് സർക്കാർ നൽകുന്നത് 4.5 ശതമാനം പലിശയാണ്. അങ്ങനെ പൊതുമേഖലാ സ്ഥാപനങ്ങൾ 11 ശതമാനം പലിശയ്ക്ക് ലോൺ എടുത്ത് 4.5 ശതമാനം പലിശയ്ക്ക് ട്രഷറിയിൽ നിക്ഷേപിക്കുന്നു.
ബെവ്കോ, കനറാ ബാങ്കിൽ നിന്ന് എടുത്ത 750 കോടിയും ഫെഡറൽ ബാങ്കിൽ നിന്ന് എടുത്ത 250 കോടിയും കൂടി ആയിരം കോടിയാണ് ഇങ്ങനെ ട്രഷറിയിൽ നിക്ഷേപിച്ചത്. അതേപോലെ കെ.എസ്.എഫ്.ഇ. 3635 കോടി രൂപയാണ് വിവിധ ബാങ്കിൽ നിന്ന് കടമെടുത്ത് ട്രഷറിയിൽ നിക്ഷേപിച്ചത്. ട്രഷറിയിലെ നീക്കിയിരിപ്പ് 1.66 കോടിയിലും കുറയുന്ന ദിവസം ഇവർ പണം നിക്ഷേപിക്കുകയും അടുത്ത ദിവസം പിൻവലിക്കുകയും നാല് ദിവസം കഴിഞ്ഞ് വീണ്ടും നിക്ഷേപിക്കുകയും ആറ് ദിവസം കഴിഞ്ഞ് വീണ്ടും പിൻവലിക്കുകയും ഇങ്ങനെയുള്ള ഒരു സർക്കസ്സാണ് നമ്മുടെ സംസ്ഥാനത്ത് നടക്കുന്നത്.
ഇത് ഞാണിന്മേൽ കളിക്കുന്ന സർക്കസ്
ഞാണിന്മേൽ സർക്കസ് കളിക്കുന്ന സർക്കാറാണ് 64,000 കോടി രൂപയുടെ കെ-റെയിൽ പദ്ധതിക്ക് വേണ്ടി 33,700 കോടിയുടെ കടമെടുക്കുന്നത്. ഈ കളി തീക്കളിയാണ്. ഇനിയെങ്കിലും ജനം ഉണരുന്നില്ലെങ്കിൽ നമ്മൾ വലിയ വില നൽകേണ്ടി വരും. സോഷ്യൽ സെക്യൂരിറ്റി ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിനെ കൊണ്ട് കടമെടുപ്പിച്ച് ക്ഷേമ പെൻഷൻ നൽകി ആ കടബാധ്യതയും ജനങ്ങളുടെ തലയിൽ കെട്ടിവെക്കുന്നതിനെ കുറിച്ച് പറയുമ്പോൾ 60 ലക്ഷത്തോളം പാവങ്ങൾക്ക് ക്ഷേമ പെൻഷൻ നൽകുന്നതിനെ വിമർശിക്കുകയാണെന്ന ക്യാപ്സ്യൂൾ പ്രതീക്ഷിക്കുന്നതുകൊണ്ട് ഒരു കാര്യം കൂടി പറയാം.
ഓരോ മലയാളിയുടെയും കൂട്ടത്തിൽ പെൻഷൻ വാങ്ങിക്കുന്ന 60 ലക്ഷത്തോളം പാവങ്ങളും കഴിഞ്ഞ വർഷം സർക്കാറിലേക്ക് നൽകിയ 21,131 രൂപ എവിടെ എന്തിന് വേണ്ടി ചിലവഴിച്ചുവെന്ന് ക്യാപ്സൂൾ മറുപടി തരണം. 21,131 രൂപ അങ്ങോട്ട് വാങ്ങിച്ച് വെച്ചിട്ടല്ലെ മാസം 1600 രൂപ കടം വാങ്ങിച്ച് ഇങ്ങോട്ട് തരുന്നത് ? 60 ലക്ഷത്തോളം പാവങ്ങൾക്ക് പെൻഷൻ നൽകാൻ വേണ്ടിയാണ് സോഷ്യൽ സെക്യൂരിറ്റി ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് ഉണ്ടാക്കിയതെങ്കിൽ നിലവിലുള്ള 46 ക്ഷേമനിധി ബോർഡുകൾ എന്തിനാണ് നിലനിർത്തുന്നത് ? വികസന പ്രവർത്തനത്തിന് ആരും എതിരല്ല. സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾ എല്ലാം കിഫ്ബിയെ ഏൽപ്പിക്കുമ്പോൾ സർക്കാറിന്റെ പൊതുമരാമത്ത് വകുപ്പിലെ 8328 ജീവനക്കാർക്ക് എന്താണ് പണിയെന്നും എന്തിനാണ് ഇതിനൊരു വകുപ്പും മന്ത്രിയുമെന്ന് കൂടി ഇവർ പറയണം.
(ദി പീപ്പിൾ എന്ന സംഘടനയുടെ സെക്രട്ടറിയാണ് ഈ വിശദ റിപ്പോർട്ട് തയ്യാറാക്കിയ അഡ്വ.വി.ടി.പ്രദീപ് കുമാർ)
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്