കൂടംകുളം ആണവനിലയത്തിൽ നിന്നും കേരളത്തിന് ലഭ്യമാവേണ്ട 266 മെഗാവാട്ട് വിഹിതം കൊണ്ടുവരുന്നതിനായി പണിത വൈദ്യുതി ലൈൻ; ഉമ്മൻ ചാണ്ടിയുടെ മണ്ഡലത്തിൽ സ്ഥലമെടുപ്പിനെതിരെ എതിർപ്പുയർന്നപ്പോൾ നിശ്ചലമായ പദ്ധതി; സ്വന്തം ഭൂമിയിൽ ടവറുകൾ ഉയരാതിക്കാൻ ജുവല്ലറി മുതലാളി സണ്ണി ഡയമണ്ട്‌സ് ഹൈക്കോടതിയെ സമീപിച്ചു തുരങ്കം വെച്ചു; പിണറായി അധികാരത്തിലെത്തിയപ്പോൾ എതിർപ്പുകളെ മറികടന്ന് നിർമ്മാണം; 15 വർഷമെടുത്ത് ഇടമൺ-കൊച്ചി പവർ ഹൈവേ പൂർത്തിയാക്കുമ്പോൾ പിതൃത്വത്തെ ചൊല്ലി സൈബർ ലോകത്തും പോര്
മറുനാടൻ ഡെസ്‌ക്
തിരുവനന്തപുരം: ഇതും സാദ്ധ്യമാക്കി.. ഇടമൺ- കൊച്ചി പവർ ഹൈവേ ഇന്ന് വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു. കേരളാ പബ്ലിക് റിലേഷൻ വകുപ്പിന്റതായി ഇന്നത്തെ മലയാളം പത്രങ്ങളിൽ കേരളാ പബ്ലിക് റിലേഷൻ വകുപ്പ് നൽകിയ പരസ്യത്തിലെ വാചകങ്ങളാണ് ഇത്. കേന്ദ്ര-കേരള സർക്കാർ സംയുക്ത സംരംഭമായിട്ടും പവർഗ്രിഡിന് നിർണായക റോളുമുള്ള പവർ ഹൈവേ ഇടു സർക്കാറിന്റെ പൂർണ നേട്ടമെന്ന് അവകാശപ്പെട്ടു കൊണ്ടാണ് പരസ്യം. മുഖ്യമന്ത്രി അടൂരിൽ വെച്ച് ലൈൻ ഉദ്ഘാടനം ചെയ്യുമ്പോൾ ഒപ്പമുള്ളതാകട്ടെ മന്ത്രി എംഎം മണി അടക്കം ഏഴ് മന്ത്രിമാരും. പദ്ധതിയിൽ പണം മുടക്കുന്നവരിൽ നിർണായക റോൾ ഉള്ളത് പവർഗ്രിഡിനാണെങ്കിലും അവർക്കൊന്നും ക്രെഡിറ്റ് കൊടുക്കാതെ മുഖ്യമന്ത്രി സ്വന്തമായി നേട്ടം അവകാശപ്പെട്ടു രംഗത്തെത്തി.
400 കെവി ലൈനിലൂടെ 800 മെഗാവാട്ട് അധിക വൈദ്യുതി സംസ്ഥാനത്ത് എത്തിക്കാനാകുന്ന പദ്ധതിയാണിത്. ലൈനിലൂടെ വൈദ്യുതി എത്തിത്തുടങ്ങിയതോടെ നിലവിൽ പ്രസരണ ശൃംഖലയിൽ രണ്ടു കിലോവാട്ട് വർധനയുണ്ടായി. ഉദുമൽപെട്ട്--പാലക്കാട്, മൈസൂരു--അരീക്കോട് എന്നീ അന്തർസംസ്ഥാന ലൈനുകളിൽ ആനുപാതികമായി കുറവ് വരുത്താനായി. ഇതോടെ പ്രസരണ നഷ്ടം ഗണ്യമായി കുറക്കാൻ സാധിച്ചതായും സർക്കർ അവകാശപ്പെടുന്നു. യുഡിഎഫ് സർക്കാരിന്റെ കാലത്ത് നിലച്ച പദ്ധതിയാണ് ഇതെന്നുമാണ് ഇടതു അനുഭാവികൾ ചൂണ്ടിക്കാട്ടുന്നത്. 148.3 കിലോമീറ്റർ ലൈനിൽ 138.8 കിലോമീറ്ററും പൂർത്തിയാക്കിയത് എൽഡിഎഫ് സർക്കാരാണ്. ആകെയുള്ള 447 ടവറിൽ 351 എണ്ണം പൂർത്തിയാക്കിയതും മൂന്നു വർഷത്തിനിടെയാണ്. 1300 കോടി രൂപയുടേതാണ് പദ്ധതിയെന്നും ചൂണ്ടിക്കാട്ടുന്നു.
ഈ പണം മുടക്കുന്നതിൽ അടക്കം ഭൂരിപക്ഷവും കേന്ദ്രഫണ്ടാണെങ്കിലും അതൊന്നും പ്രസ്‌ക്തമല്ലെന്ന വിധത്തിൽ എട്ടുകാലി മമ്മൂഞ്ഞ് ചമയുകയാണ് പിണറായി എന്നാണ് എല്ലാം കൊച്ചി - ഇടമൻ പവർ ലൈനിന്റെ പിതൃത്വം ഏറ്റെടുക്കുന്നതിനെതിരെ ഉയരുന്ന വിമർശനം. കേന്ദ്രത്തിന്റെ പദ്ധതിയെ പിണറായി പൂർണമായും സ്വന്തമാക്കിയെന്നും സംസ്ഥാന സർക്കാറിന് പദ്ദതിയിൽ അധികം പണം മുടക്ക് പോലുമില്ലെന്നാണ് പിണറായി വിരുദ്ധരുടെ വാദം. ഇങ്ങനെ സൈബർ ലോകത്ത് അവകാശവാദങ്ങളും വാദപ്രതിവാദവങ്ങളും നടക്കുമ്പോഴും സംസ്ഥാനത്തെ പദ്ധതി നിർവ്വഹണത്തിലെ മെല്ലെപ്പോക്ക് വ്യക്തമാക്കുന്നതാണ് ഈ പവർലൈൻ. കാരണം മൂന്ന് വർഷം കൊണ്ട് പൂർത്തിയാക്കാൻ ലക്ഷ്യമിട്ട പദ്ധതി നിരന്തര സമരങ്ങൾ കാരണം പൂർത്തിയാക്കാൻ എടുത്തത് 15 വർഷമാണ്. വോൾട്ടേജ് ക്ഷാമവും പവർക്കട്ടും ഒഴിവാക്കാനും ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതിനൂടെ സാധിക്കം.
കൂടംകുളം ആണവ നിലയത്തിൽ നിന്നുള്ള വൈദ്യുതി കേരളത്തിൽ എത്തിക്കാനുള്ള പ്രധാന ലൈൻ
കൂടംകുളം ആണവ നിലയത്തിൽ നിന്നും വൈദ്യുതി പുറത്തേക്ക് എത്തിക്കുന്നതിന് വിഭാവനം ചെയ്ത് ഏറ്റെടുത്ത പദ്ധതിയുടെ ഭാഗമാണ് തിരുനെൽവേലി മുതൽ തൃശൂർ മാടക്കത്തറ വരെയുള്ള 400 കെ.വി. ലൈൻ. ആണവ നിലയത്തിൽ നിന്നും കേരളത്തിന് ലഭ്യമാവേണ്ട 266 മെഗാവാട്ട് വിഹിതം കൊണ്ടുവരുകയാണ് ഈ ലൈനിന്റെ ഉദ്ദേശം. 2005ൽ ആരംഭിച്ച പദ്ധതി തുടങ്ങിയപ്പോൾ മുതൽ എതിർപ്പുകൾ നേരിടേണ്ടി വന്നിരുന്നു. മറ്റ് പദ്ധതികൾ എല്ലാം അഭിമുഖീകരിക്കുന്ന സമാന പ്രശ്‌നമായിരുന്നു ഈ വൈദ്യുതി ലൈനിലും. നഷ്ടപരിരാഹ പാക്കേജ് അടക്കം ഒരു വിഷയമായി നിലകൊണ്ടും. പിന്നീടു വന്ന ഇടതു സർക്കാർ നഷ്ടപരിഹാര പാക്കേജ് രൂപപ്പെടുത്തി. തുടർന്ന് തിരുനെൽവേലി മുതൽ ഇടമൺ വരെയും കൊച്ചി മുതൽ മാടക്കത്തറ വരേയും ലൈൻ നിർമ്മാണം പൂർത്തിയാവുകയും ചെയ്തു. കൊച്ചിയിൽ ഒരു 400 കെ.വി സബ് സ്റ്റേഷനും സ്ഥാപിച്ചു. എന്നാൽ ഇടമൺ- കൊച്ചി ഭാഗത്ത്, കുറച്ചു ടവറുകൾ സ്ഥാപിച്ചെങ്കിലും, വേണ്ടത്ര മുന്നോട്ടു പോകാനായില്ല.
കൂടംകുളം ആണവ നിലയത്തിൽ നിന്നുള്ള വൈദ്യുതി തിരുനൽവേലി ഉദുമൽപ്പെട്ട് മാടയ്ക്കത്തറ വഴിയായിരുന്നു കൊച്ചിയിൽ എത്തിച്ചിരുന്നത്. അത് ദേശീയ ഗ്രിഡിലൂടെ തിരുനൽവേലിയിലെത്തിച്ച് നേരെ ആര്യങ്കാവ് ചുരം കടത്തി പുനലൂരിനടുത്തുള്ള ഇടമൺ സബ് സ്റ്റേഷനിലേക്കു കയറ്റി ഇവിടെ നിന്നു കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളുടെ കിഴക്കന്മലയോരത്തുകൂടെ കൊച്ചി സബ് സ്റ്റേഷനിലെത്തിക്കുന്നതാണ് പുതിയ 400 കെവി ലൈൻ. ഇതു ലൈനിന്റെ ദൈർഘ്യം 250 കിലോമീറ്ററോളം കുറയ്ക്കും. അതുവഴി പ്രസരണ നഷ്ടവും കുറയും.
റോഡു മാർഗം പുനലൂരിൽ നിന്ന് കൊച്ചി പള്ളിക്കരയിലെത്താൻ ഏകദേശം 200 കിമീ ദൂരമുണ്ടെങ്കിൽ ഈ ദൂരം പിന്നിടാൻ പുതിയ വൈദ്യുതി ലൈൻ എടുക്കുന്നത് 148.3 കിമീ മാത്രം. തുടർന്ന് ഉദുമൽപ്പേട്ടയിലേക്ക് എത്താൻ 288.7 കിലോമീറ്റർ കൂടി. അങ്ങനെ തിരുനെൽവേലി-ഇടമൺ കൊച്ചി-ഉദുമൽപെട്ട് 400 കെവി പവർ ഹൈവേ (437 കിമീ)യാണ് യാഥാർഥ്യമായിരിക്കുന്നത്. കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് പദ്ധതി നടപ്പിലാക്കുന്നതിൽ കടുത്ത എതിർപ്പ് നേരിടേണ്ടി വന്നു. സ്വന്തം മണ്ഡലമായ പുതുപ്പള്ളിയിലൂടെ ലൈൻ വരുന്ന ഘട്ടത്തിൽ എതിർപ്പിനെ മറികടക്കാൻ ഉമ്മൻ ചാണ്ടിക്ക് സാധിച്ചതുമില്ല. ഇതോടെ ഇടമൺ- കൊച്ചി പണി നിലയ്ക്കുകയും ചെയ്തു. 2015-ൽ നഷ്ടപരിഹാര പാക്കേജ് പുതുക്കുന്നതടക്കം ചില ഇടപെടലുകൾ യു.ഡി.എഫ്. സർക്കാരിൽ നിന്ന് ഉണ്ടായിെങ്കിലും പണി ആരംഭിക്കാൻ സാധിച്ചില്ല.
എതിർപ്പുകളെ മറികടന്നത് പിണറായി വിജയന്റെ ഇച്ഛാശക്തിയിൽ
കേരളത്തിലെ വൈദ്യുതി പ്രശ്‌നത്തിൽ നിർണായക പരിഹാരമായ പദ്ധതിയിൽ കാര്യമായ റോൾ ഈ ഇടതു സർക്കാറിന് ഉണ്ടെന്നതാണ് വസ്തുത. ഭൂമി ഏറ്റെടുക്കൽ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രി ജനപ്രതിനിധികളുടേയും കർഷകരേയുമൊക്കെ വിളിച്ചു ചേർത്ത് പദ്ധതി പുനരാരംഭിക്കുന്നതിന് ശക്തമായ നിലപാട് സ്വീകരിച്ചു. നഷ്ടപരിഹാര പാക്കേജ് പുതുക്കി. ഇതോടെ പാതിവഴിയിൽ മുടങ്ങിയ പദ്ധതിക്ക് ശരിക്കും ജീവൻവെച്ചു. നഷ്ടപരിഹാര പാക്കേജ് നടപ്പിലാക്കുമ്പോൾ അധിക ബാധ്യത വഹിക്കാൻ സാധിക്കില്ലെന്ന് പവർഗ്രിഡ് കോർപ്പറേഷൻ അറിയിച്ചിരുന്നു. തുടർന്ന് അവിടെയും പദ്ധതിയുടെ രൂപമാറ്റം വരുത്തേണ്ടി വന്നു.
ടവർ നിൽക്കുന്ന ഭൂമിയുടെ വിലയുടെ 15% സംസ്ഥാനം വഹിക്കും എന്ന് തീരുമാനിച്ചു. ലൈൻ കടന്നു പോകുന്നതിന്റെ ഭാഗമായി നൽകേണ്ടി വരുന്ന നഷ്ട പരിഹാരം 25 :15 അനുപാതത്തിൽ കേരളവും പവർ ഗ്രിഡും വഹിക്കുമെന്നും തീരുമാനം കൈക്കൊണ്ടു. റൂട്ടിൽ വീടുകൾ വന്നാൽ അതിനുള്ള നഷ്ടപരിഹാരം കെ.എസ്.ഇ.ബി നൽകണം എന്നും തീരുമാനിച്ചു. പദ്ധതി സമയബന്ധിതമായി നടക്കുന്നതിന് കെ.എസ്.ഇ.ബി യിൽ നിന്ന് എക്സിക്യൂട്ടീവ് എഞ്ചിനിയറുടെ നേതൃത്വത്തിൽ ഒരു 'സ്പെഷ്യൽ ടാസ്‌ക് ഫോഴ്സിന്റെ' സഹായം ലഭ്യമാക്കി. ജില്ലാ കളക്ടർമാരും ജനപ്രതിനിധികളും ഇടപെട്ട് തടസ്സങ്ങൾ പരിഹരിക്കുന്നതിന് സംവിധാനം ഒരുക്കി. ഇതോടെ പദ്ധതിയിലെ പ്രധാന തടസ്സങ്ങളെല്ലാം നീങ്ങി.
പദ്ധതിക്ക് തടസം നിന്നവരിൽ ജുവല്ലറി മുതലാളി സണ്ണി ഡയമണ്ടും
ഇടമൺ-കൊച്ചി ലൈനിന്റെ നിർമ്മാണത്തിലെ 99.5 ശതമാനവും പൂർത്തിയായ ഘട്ടത്തിൽ പദ്ധതി സ്തംഭിക്കാൻ ഇടയാക്കിയത് സണ്ണി ഡയമണ്ട് ഉടമയുടെ പേര് പൗലോസ് സണ്ണിയായിരുന്നു. തമിഴ്‌നാട്ടിലെ തിരുനൽവേലി- കൊല്ലം ജില്ലയിലെ ഇടമൺ-കൊച്ചി-മാടക്കത്തറ-അരീക്കോട്-മൈസൂർ എന്നീ സ്ഥലങ്ങളിലൂടെയാണ് പവർഗ്രിഡ് കോർപ്പറേഷൻ 400 കെവി ലൈൻ നിർമ്മിക്കുന്നത്. സ്ഥലം ഉടമകളുടെ എതിർപ്പുമൂലം 13 വർഷമായി മുടങ്ങിക്കിടന്ന 148 കിലോമീറ്റർ ദൈർഘ്യവും 447 ടവറുകളുമുള്ള ഈ പദ്ധതി 2019 മാർച്ച് 30നു 99.5 ശതമാനവും പൂർത്തീകരിച്ചു. എന്നാൽ എറണാകുളം ജില്ലയിലെ കാണിനാട്ടിൽ ടവറിന്റെ അടിസ്ഥാന ജോലികൾ പൂർത്തിയാക്കി ടവർ നിർമ്മിക്കാൻ ആരംഭിച്ചപ്പോൾ സ്ഥലമുടമ എതിർപ്പുമായി രംഗത്തെത്തി. തന്റെ പുരയടിത്തിൽ കൂടി ലൈൻ വലിക്കാൻ അനുവദിക്കില്ലെന്നാണ് സംസ്ഥാനത്തെ പ്രമുഖ രത്ന വ്യാപാരിയായ ഇദ്ദേഹം വ്യക്തമാക്കിയത്. പവർ ഗ്രിഡ് കോർപ്പറേഷൻ ഇദ്ദേഹവുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഈ ആവശ്യം ഉന്നയിച്ച് അദ്ദേഹം കോടതിയെ സമീപിച്ചതോടെ കൊച്ചി-ഇടമൺ ലൈൻ പൂർണമായും സ്തംഭിച്ചു.
യോഹന്നാൻ എന്ന ആളിൽ നിന്ന് വാങ്ങിയതാണ് ഈ വിവാദ ഭൂമിയിലൂടെ ലൈൻവലിക്കുന്ന തടസമാണ് പരിഹരിച്ചത്. ഈ ലൈനിന്റെ അലൈന്മെന്റ് ആദ്യം തീരുമാനിച്ചത് യോഹന്നാന്റെ വീട്ടിന് മുമ്പിലൂടെയായിരുന്നു. ഇത് മനസ്സിലാക്കി യോഹന്നാൻ എഡിഎമ്മിന് മുമ്പിൽ പരാതിയുമായി പോയി. ഈ പരാതിയിൽ തീരുമാനം യോഹന്നാണ് അനുകൂലമായി. ഇതിനിടെയാണ് പൗലോസ് സണ്ണിക്ക് യോഹന്നാൻ വസ്തു കൈമാറിയത്. വൈദ്യുത ലൈനിന്റെ അറിഞ്ഞതോടെ എഡിഎമ്മിന് പൗലോസ് സണ്ണിയും പരാതി നൽകി. ആദ്യം അത് അനുവദിച്ചു. എന്നാൽ പിന്നീടെത്തിയ എഡിഎം ഇതിൽ വികസന അജണ്ട മുൻനിർത്തി തീരുമാനമെടുത്തു. ഇതോടെ ലൈനിന് കാര്യങ്ങൾ അനുകൂലമായി. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയാണ് സണ്ണി ഡയമണ്ട് ഉടമ ചെയ്തത്. ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ് ലൈനിന് അനുകൂലമായിരുന്നു. തുടർന്ന് ഡിവിഷൻ ബഞ്ചിലെത്തി. ഡിവിഷൻ ബഞ്ച് സണ്ണി ഡയമണ്ടിന് അനുകൂലമായി തീരുമാനം എടുത്തു. ഇതോടെയാണ് പണി മുടങ്ങിയത്. ഒടുവിൽ ഈ പ്രശ്‌നവും പരിഹരിച്ച ശേഷമാണ് കേരളത്തിന്റെ സ്വപ്‌ന പദ്ധതി യാഥാർത്ഥ്യമാകുന്നത്.
ആകെ 447 ടവറുകൾ, പ്രസരണ നഷ്ടം കുറയും
പ്രസരണ നഷ്ടം കുറച്ച് ശരാശരി 300 മെഗാവാട്ട് ലാഭിക്കാനായാൽ പുതിയ ജലവൈദ്യുത പദ്ധതി ആരംഭിക്കാതെ തന്നെ സംസ്ഥാനത്തെ അധികവൈദ്യുത പ്രഭയിലേക്കു കൈപിടിക്കാം. ശബരിഗിരി ജലവൈദ്യുതി നിലയത്തിന്റെ സ്ഥാപിത ശേഷി 360 മെഗാവാട്ടിനോടടുത്താണ്. കൂടംകുളത്തു നിന്നു ലഭിച്ചിരുന്ന 266 മെഗാവാട്ട് വൈദ്യുതി ഉദുമൽപെട്ട് വഴി കേരളത്തിലേക്ക് എത്തിച്ചിരുന്നതിനാലാണ് ഗണ്യമായ പ്രസരണ നഷ്ടം ഉണ്ടായിരുന്നത്. ഈ നഷ്ടമാണ് ഇനി ലാഭമായി ഒഴുകിയെത്തുക. ഇതുവരെ കേരളത്തിന്റെ വൈദ്യുതി ഇറക്കുമതി ശേഷി 2920 മെഗാവാട്ട് മാത്രമായിരുന്നു. തിരുനെൽവേലി-കൊച്ചി ലൈൻ പൂർത്തിയായതോടെ ലൈനുകളുടെ ശേഷി വർധിച്ചു. പല സമയങ്ങളിലും സംസ്ഥാനത്തിന് 400 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് ഉണ്ടായിരുന്നു. കൂടാതെ പുറമെ നിന്ന് വൈദ്യുതി എത്തിക്കുന്ന ലൈനുകൾ പരമാവധി ശേഷിക്ക് അടുത്തുമെത്തിയിരുന്നു. ഇതിനെല്ലാം ശാശ്വത പരിഹാരമാണ് പുതിയ ലൈൻ.
പദ്ധതി പൂർത്തീകരണത്തിനായി കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലായി 126.087 കോടി രൂപ നഷ്ടപരിഹാരമായി നൽകി. നഷ്ടപരിഹാരം ഇനിയും ലഭിക്കാനുള്ളവർക്ക് രേഖകൾ ഹാജരാക്കുന്ന മുറയ്ക്ക് അത് നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു. ലൈൻ കടന്നുപോകുന്ന 16 മീറ്റർ വീതിയിലുള്ള സ്ഥലത്തെ നഷ്ടപരിഹാരം നൽകുന്നതിനുള്ള സർവേ നടപടികളും നഷ്ടപരിഹാര നിർണയ നടപടികളും പുരോഗമിക്കുന്നു. പവർഗ്രിഡ് കോർപ്പറേഷനും സംസ്ഥാന സർക്കാരും കെഎസ്ഇബി ലിമിറ്റഡും ചേർന്നാണ് നഷ്ടപരിഹാരം നൽകുന്നത്. ഈ പദ്ധതിയുടെ നിർമ്മാണ ജോലികൾ ഏറ്റെടുത്ത് വിജയകരമായി പൂർത്തീകരിച്ചത് കെഇസി ഇന്റർനാഷണൽ ലിമിറ്റഡ് എന്ന സ്ഥാപനമാണ്.
പവർ ഹൈവേ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. അടൂർ ഗ്രീൻ വാലി ഓഡിറ്റോറിയത്തിൽ വൈകിട്ട് അഞ്ചിനു നടക്കുന്ന ചടങ്ങിലാണ് ഉദ്ഘാടനം. വൈദ്യുതി മന്ത്രി എം.എം മണി അധ്യക്ഷതവഹിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയാകും. വൈദ്യുതി വകുപ്പ് സെക്രട്ടറി ഡോ.ബി.അശോക് പദ്ധതി റിപ്പോർട്ട് അവതരിപ്പിക്കും. ഈ പദ്ധതിയുടെ ആകെ ചെലവ് 1300 കോടിയോളം രൂപയാണ്. ഇതിൽ 550 കോടിയോളം നഷ്ടപരിഹാരമാണ്. ഇതിൽ 130 കോടിയോളം കെ.എസ്.ഇ.ബി. യും അത്ര തന്നെ സംസ്ഥാന സർക്കാരുമാണ് മുടക്കുന്നത്. പവർഗ്രിഡ് മറ്റെവിടെയെങ്കിലും ചെയ്യുന്നതു പോലെയുള്ള പദ്ധതിയല്ല ഇടമൺ കൊച്ചി പവർ ഹൈവേ. അത് സംസ്ഥാനത്തിനും കെ.എസ്.ഇ.ബി ക്കും നേരിട്ട് മുതൽ മുടക്കും കൂടിയുള്ള പദ്ധതിയാണ്.
Stories you may Like
- വാഹനത്തിന് പിഴയിട്ട എംവിഡി ഓഫിസിന്റെ ഫ്യുസ് ഊരി കെഎസ്ഇബി
- അധിക ബാധ്യതയിൽ സിഎജിയുടെ സ്ഥിരീകരണം; കെ എസ് ഇ ബിയിൽ സത്യം തെളിയുമ്പോൾ
- വൈദ്യുതി ബിൽ കുടിശിക: ഫ്യൂസ് ഊരിയ കെഎസ്ഇബിയുടെ വണ്ടി പിടിച്ചെടുത്ത് പൊലീസ്
- മുരളി തുമ്മാരുകുടിയുടെ പരാതി, കെഎസ്ഇബി സ്ഥാപിച്ച സ്റ്റേ വയർ നീക്കി
- അജി ഫിലിപ്പിനെ റിമാൻഡ് ചെയ്ത് മജിസ്ട്രേറ്റ്:
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍