കൊലപാതകവും ബലാത്സംഗ ആരോപണവും വരെ ഉയർന്നിട്ടും ഇന്ത്യൻ അന്വേഷണ ഏജൻസികളെ നോക്കുകുത്തിയാക്കി കൂളായി ഊരിപ്പോയ നയതന്ത്ര പ്രതിനിധികൾ നിരവധി; പാക്കിസ്ഥാൻ ചാരവൃത്തിയും കൈയും കെട്ടി നോക്കി നിൽക്കേണ്ടി വന്നു; ദേവയാനിയുടെ പേരിൽ അമേരിക്കയെ വെല്ലുവിളിക്കാൻ ഇന്ത്യയെ പ്രേരിപ്പിച്ചതും 'നയതന്ത്ര പരിപക്ഷ' തന്നെ; വത്തിക്കാൻ പ്രതിനിധിയെ കേരളാ പൊലീസിന് കാണാൻ കഴിയാതെ പോയ 'നയതന്ത്ര പരിപക്ഷ'യെ കുറിച്ച്
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കന്റെ ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് വത്തിക്കാൻ പ്രതിനിധികളെ കണ്ട് മൊഴിയെടുക്കാൻ ഇന്ന് കേരളാ പൊലീസ് ഡൽഹിയിൽ പോയി. എന്നാൽ, കേരളാ പൊലീസിനെ ഗേറ്റിലെക്ക് അടുപ്പിക്കാൻ പോലും വത്തിക്കാൻ പ്രതിനിധികൾക്ക് സുരക്ഷ ഒരുക്കുന്നവർ തയ്യാറായില്ല. ഇതിന് കാരണം മറ്റൊന്നുമല്ല. വത്തിക്കാൻ ഒരുരാജ്യമാണ്, ആ രാജ്യത്തിന്റെ പ്രതിനിധിയുമായി കൂടിക്കാഴ്ച്ച നടത്തണമെങ്കിൽ പോലു അതിന് കൃത്യമായ അനുമതിയും കാരണവും വേണം. അല്ലാതെ എത്രവലിയ കുറ്റം ചെയ്താൽ പോലും ആ രാജ്യത്തിന്റെ പ്രതിനിധികളെ കാണാൻ സാധിക്കില്ല. ഇത് വത്തിക്കാന്റെ മാത്രം കാര്യമല്ല. മറ്റേത് രാജ്യത്തിന്റെയും പ്രതിനിധികൾക്കും ഒരുക്കുന്ന നയതന്ത്ര സുരക്ഷയാണ് കാരണം.
ഈ 'നയതന്ത്ര പരിപക്ഷാ' വിഷയം തന്നെയാണ് ഡൽഹിക്ക് സ്വതന്ത്ര സംസ്ഥാന പദവി നൽകുന്ന കാര്യത്തിൽ അടക്കം തടസമായിരിക്കുന്നത്. നിരവധി രാജ്യങ്ങളുടെ എംബസിയും അവരുടെ നയതന്ത്ര പ്രതിനിധികളും അതീവ സുരക്ഷയിൽ കഴിയുമ്പോൾ പൊലീസ് അധികാരം ഒരു സംസ്ഥാനത്തെ മാത്രമായി ഏൽപ്പിക്കാൻ സാധിക്കില്ല. അതുകൊണ്ടാണ് ഡൽഹിയിലെ സുരക്ഷാ ചുമതല കേന്ദ്രത്തിന്റെ മേലാകുന്നതും. നയതന്ത്ര പരിരക്ഷ എന്നത് ഉദ്യോസ്ഥരെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതുകൊണ്ടു തന്നെയാണ് കേരളാ പൊലീസ് ലവത്തിക്കാൻ പ്രതിനിധികളെ കാണാൻ പോയി കൈയും വീശി തിരിച്ചു പോരേണ്ടി വന്നതും.
നയതന്ത്ര പരിപക്ഷ എന്ന ഒറ്റക്കാര്യം ഉള്ളതു കൊണ്ട് തന്നെ കേസുകളിൽ നിന്നും ഊരിപ്പോയ വിവിധ രാജ്യങ്ങളുടെ ഉദ്യോഗസ്ഥർ ഉണ്ട്. കൊലപാതക ആരോപണത്തിൽ നിന്നും ബലാത്സംഗ ആരോപണത്തിൽ നിന്നടക്കം ഇങ്ങനെ കൂളായി ഊരിപ്പോയ ഉദ്യോഗസ്ഥരുണ്ട്. ഇതേ നയതന്ത്ര പരിരക്ഷ എന്ന ആയുധം ഉപയോഗിച്ചാണ് ഇന്ത്യ അമേരിക്കയെ പോലും ഒരിക്കൽ വെല്ലുവിളിച്ചത്. അതേസമയം ഇന്ത്യയിൽ നിന്നും ചാരപ്രവർത്തനം നടത്തിയിട്ടുപോലും പാക്കിസ്ഥാൻ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് സാധിക്കാതെ പോയതും ഈ നയതന്ത്ര പരിരക്ഷ കൊണ്ടാണ്.
മുഹമ്മദ് അക്തർ എന്നു പേരുള്ള ഒരു പാക്കിസ്ഥാനി എംബസി ജീവനക്കാരനെ ഏതാനം മാസങ്ങൾക്ക് മുൻപ് ഡൽഹി പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇന്ത്യാ ഗവൺമെന്റിന്റെ നിരവധി രേഖകൾ കയ്യിൽ സൂക്ഷിച്ചതിനായിരുന്നു അയാളെ അറസ്റ്റ് ചെയ്തിരുന്നത്. എന്നാൽ മുഹമ്മദിന്റെ പേരിൽ കേസെടുക്കാനോ സർക്കാരിനോ സാധിച്ചില്ല. സമാനമായ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടും അവരെല്ലാം നയതന്ത്ര പരിരക്ഷയുടെ പേരിൽ രക്ഷപെടുകയാണ് ഉണ്ടായത്. ചുരുക്കത്തിൽ ഇന്ത്യയിലാണ് എംബസി ഓഫീസുകൾ സ്ഥിതി ചെയ്യുന്നതെങ്കിലും നയതന്ത്ര പരിരക്ഷയുടെ പേരിൽ എംബസി ഓഫീസുകൾ അവരുടെ രാജ്യത്തെ നിയമങ്ങളുടെ ഭാഗമായി തന്നെ മാറും.
അമേരിക്കയെ ഇന്ത്യ വെല്ലുവിളിച്ച ദേവയാനി സംഭവം
നയതന്ത്ര പരിരക്ഷയിലൂടെ എങ്ങനെയാണ് ഇന്ത്യ സ്വന്തം ഉദ്യോഗസ്ഥരെ രക്ഷിച്ചെടുത്തത് എന്നതിന്റെ തെൡയാ സംഭവമാണ് അമേരിക്കയിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധി ദേവയാനി ഖോബ്രഗാഡെയെ ചൊല്ലിയുണ്ടായ വിവാദം. വിസ ചട്ടലംഘനത്തിന് അമേരിക്കയിൽ അറസ്റ്റു ചെയ്യപ്പെട്ട ദേവയാനിക്ക് വേണ്ടി ഇന്ത്യ ശക്തിയുക്തം വാദിച്ചതോടെ അമേരിക്കയും ഇന്ത്യയുടെ വഴിക്ക് വരികയായിരുന്നു. വീട്ടവേലക്കാരായവർ ദേവയാനിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത് അടക്കമുള്ള വിഷയങ്ങളിൽ നിന്നാണ് ദേവയാനി പോറൽ പോലുമേൽക്കാതെ ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്. നയതന്ത്ര പരിരക്ഷയില്ലാതെ അമേരിക്കയിൽ തിരിച്ചെത്തിയാൽ ദേവയാനിക്കു കേസിൽ വിചാരണ നേരിടേണ്ടിവരുമെന്ന അവസ്ഥയും പിന്നീട് ഉണ്ടായിരുന്നു.
ദേവയാനിയെ അമേരിക്ക ഇന്ത്യയിലേയ്ക്കു മടക്കിയയച്ചതിനു പിന്നാലെ ഒരു മുതിർന്ന അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കിയും തിരിച്ചടിച്ചിരുന്നു. ദേവയാനിയുടെ അതേ റാങ്കിലുള്ള ഉദ്യോഗസ്ഥനെയാണു പുറത്താക്കിയായിരുന്നു ഈ വിഷയത്തിൽ ഇന്ത്യ മുമ്പ് തിരിച്ചടിച്ചത്. ഉദ്യോഗസ്ഥന്റെ പേരു വെളിപ്പെടുത്താൻ വിദേശകാര്യ മന്ത്രാലയം തയാറായില്ല. സംഗീതയുടെ വീസ അപേക്ഷയിൽ തെറ്റായ വിവരങ്ങൾ നൽകിയതുൾപ്പെടെ രണ്ടു കുറ്റങ്ങളാണ് ദേവയാനിക്കെതിരേ ചുമത്തിയിരുന്നത്്. അറസ്റ് നടന്നാൽ 30 ദിവസത്തിനുള്ളിൽ നിയമനടപടി സ്വീകരിക്കുമെന്ന് യുഎസ് കോടതി വ്യക്തമാക്കിയതോടെയാണ് ഈ വിഷയത്തിൽ ഇന്ത്യ ശക്തിയുക്തം ഇടപെട്ടത്.
വീസാ ചട്ടങ്ങൾ ലംഘിച്ചെന്നാരോപിച്ചായിരുന്നു 1999 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥയായ ദേവയാനി ഖോബ്രഗഡെയെ അമേരിക്ക അറസ്റ് ചെയ്തത്. 2,50,000 ഡോളർ പിഴയടച്ചാണു ദേവയാനി ജാമ്യം നേടിയത്. അറസ്റ് ചെയ്തശേഷം തെരുവിലൂടെ വിലങ്ങണിയിച്ചുകൊണ്ടുപോയതും വിവസ്ത്രയാക്കി പരിശോധിച്ചതും തുടങ്ങി അമേരിക്കയുടെ നടപടികളെ ഇന്ത്യ രൂക്ഷമായി വിമർശിച്ചിരുന്നു. ഇരു രാജ്യങ്ങളുടെ തമ്മിലുള്ള ബന്ധം വഷളാകാനും ഈ സംഭവങ്ങൾ ഇടയാക്കിയിരുന്നു.
സെനഗൽ അംബാസിഡറുടെ മകൻ നടത്തിയ കൊലപാതവും, സൗദി പ്രതിനിധികളുടെ ബലാത്സംഗ വിഷയവും
കൊലപാതക കുറ്റത്തിൽ നിന്നും പോലും നയതന്ത്ര പരിപക്ഷയോടെ രക്ഷപെട്ടവരുണ്ട്. 2003ലാണ് ഇത്തരമൊരു സംഭവം ഇന്ത്യയിൽ ഉണ്ടായത്. സെനഗൽ അംബാസിഡറുടെ മകൻ മൺസൂർ അലി ഡ്രൈവറെ കൊലപ്പെടുത്തിയ കേസിൽ ആരോപണ വിധേയനാിയരുന്നു. ഡൽഹിയിലെ ഹോട്ടൽ റൂമിൽ വെച്ച് കാറിന്റെ താക്കോലിന് വേണ്ടിയായിരുന്നു ഈ തർക്കം ഉണ്ടായതും വിവാദത്തിൽ കൊലപാതകത്തിൽ കലാശിച്ചതും. ഈ സംഭവത്തിൽ നയതന്ത്ര പരിപക്ഷയുടെ മറവിൽ മൺസൂർ അലി രക്ഷപെടുകയാണ് ഉണ്ടായത്. ഇന്ത്യൻ അന്വേഷണ ഏജൻസികൾ അവിടെ നോക്കുകുത്തികളായി.
ഡൽഹിയിലെ സൗദി എംബസി ഉദ്യോഗസ്ഥർ സൗദി എംബസിൽ വെച്ച് നേപ്പാൾ യുവതികെളെ ലൈംഗിക അടിമകളാക്കിയെന്ന ആരോപണം ശക്തമായി ഉയർന്നിരുന്നു. ഉദ്യോഗസ്ഥൻ തങ്ങളെ നാല് മാസത്തോളം തുടർച്ചയായി ബലാത്സംഗം ചെയ്തെന്നും ഇതിന് പുറമെ ഫ്ളാറ്റിൽ സന്ദർശകരായി എത്തിയ വിദേശ സുഹൃത്തുക്കൾക്ക് തങ്ങളെ പീഡിപ്പിക്കാനനുവദിച്ചെന്നും സ്ത്രീകൾ കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ പേരിൽ പ്രതിഷേധങ്ങളും ഉടലെടുത്തും. ഇതോടെ യുവതികളെ പാർപ്പിച്ച സൗദി എംബസിയുടെ ഫൽറ്റ് റെയ്ഡ് ചെയ്തു പൊലീസ്. എന്നാൽ, ഈ പൊലീസ് നടപടി പ്രതിഷേധാർഹമെന്നും, വെയിന കൺവെൻഷന് എതിരെന്നും സൗദി ചൂണ്ടിക്കാട്ടിയതോട അവിടെയും നയതന്ത്ര പരിരക്ഷ പ്രധാനകാര്യമായി മാറി. സൗദി നയതന്ത്ര ഊദ്യാഗസ്ഥർ വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചതോടെ ഖേദം പ്രകടിപ്പിച്ച് വിദേശകാര്യ സെക്രട്ടറി രംഗത്തെത്തേണ്ടി വരികയുമായിരുന്നു.
യുവതികൾക്ക് ഭക്ഷണം പോലും നലകിയിരുന്നില്ലെന്നും, അതിഥികൾക്ക് കാഴ്ച്ചവയ്ക്കാറുണ്ടെന്നും പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നും യുവതികൾ മൊഴി നൽകിയിരുന്നു. സൗദി നയതന്ത്ര ഉദ്യോഗസ്ഥന് എതിരെ ഗുഡ്ഗാവ് പൊലീസ് എഫ്െഎആർ രജിസ്റ്റർ ചെയ്തു. വിദേശകാര്യ മന്ത്രാലയം ഇക്കാര്യത്തിൽ പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായി വിദേശകാര്യ വ്യക്താവ് വികാസ് സ്വരൂപ് വ്യക്തമാക്കി. എന്നാൽ സൗദി നയതന്ത്ര ഉദ്യോഗസ്ഥൻ യുവതികളെ പീഡിപ്പിച്ചിരുന്നതായി വ്യക്തത ഇല്ലെന്നും സൗദിയും നോപ്പാളുമായി നല്ല ബന്ധമാണുള്ളതെന്നും നേപ്പാൾ അംബാസഡർ ദീപക് കുമാർ ഉപാധ്യായ വ്യക്തമാക്കി.
പാക് നയതന്ത്ര പ്രതിനിധി മെഹമ്മൂദ് അക്തറിന്റെ ചാരപ്രവർത്തനം
പാക് ഹൈക്കമാമീഷനിലെ ഉദ്യോഗസ്ഥൻ മെഹമ്മൂദ് അക്തർ പാക് രഹസ്യാന്വേഷണ ഏജൻസിക്ക് സുപ്രധാന വിവരങ്ങൾ ചോർത്തിയ സംഭവവും ഏറെ വിവാദമായിരുന്നു. പാക്കിസ്ഥാൻ ഹൈകമ്മിഷൻ ഓഫീസിലെ ഉദ്യോഗസ്ഥനടക്കം നാലുപേരെയാണ് ചാരപ്രവർത്തനത്തിനു ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ത്യൻ അതിർത്തിരക്ഷാ സേന(ബി.എസ്.എഫ്)യുമായി ബന്ധപ്പെട്ട സുപ്രധാനവിവരങ്ങൾ പാക് ചാരസംഘടനയായ ഐ.എസ്ഐയ്ക്കു ചോർത്തിനൽകിയെന്നാണ സംശയം. എന്നാൽ, കൂടുതൽ നടപടി കൈക്കൊള്ളാൻ ഉദ്യോഗസ്ഥർക്ക് സാധിച്ചില്ല. ചാരപ്രവർത്തനം നടത്തിയതിന്റെ പേരിൽ 48 മണിക്കൂറിനകം രാജ്യം വിടാൻ നിർദേശിച്ചതോടെ ഇവർക്ക് രാജ്യം വിട്ടു പോകേണ്ടി വന്നുവെന്ന് മാത്രം.
ഇന്ത്യൻ നടപടിക്കുള്ള തിരിച്ചടി എന്ന നിലയിലാണ് ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥൻ സുർജീത് സിങ്ങിനെ പാക്കിസ്ഥാൻ പുറത്താക്കിയിരുന്നു. മൗലാന റംസാനും സുഭാഷും സുഹൈബും ഒന്നരവർഷമായി അക്തറിനൊപ്പം പ്രവർത്തിക്കുന്നതായി ഡൽഹി പൊലീസ് ജോയിന്റ് കമ്മിഷണർ രവീന്ദ്ര യാദവ് പറഞ്ഞു. ചാരപ്രവർത്തനം നടത്തിവന്ന നാലുപേരും ആറുമാസമായി രഹസ്യാന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്നു. പാക് ഉദ്യോഗസ്ഥനെ ഡൽഹി മൃഗശാലയ്ക്കു സമീപത്തുനിന്നാണ് പിടികൂടിയത്. പാക് ഹൈകമ്മിഷണർ അബ്ദുൽ ബാസിത്തിനെ ആഭ്യന്തരമന്ത്രാലയത്തിൽ വിളിച്ചുവരുത്തി വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കർ വിശദീകരണം തേടുകയും ഉദ്യോഗസ്ഥനെ തിരിച്ചയയ്ക്കാൻ നിർദേശിക്കുകയും ചെയ്തു. ഉദ്യോഗസ്ഥൻ ചാരപ്രവർത്തനം നടത്തിയെന്ന ആരോപണം പാക്കിസ്ഥാൻ നിഷേധിക്കുകയായിരുന്നു. വിയന്ന ഉടമ്പടിയാണ് ഇത്തരത്തിൽ പലപ്പോഴും നയതന്ത്ര പരിരക്ഷ ഉദ്യോഗസ്ഥർക്ക് നൽകാൻ ഇടയാക്കുന്നത്.
ന്യൂസിലാൻഡിലെ ഇന്ത്യൻ ഹൈക്കമ്മീഷണറുടെ ഭാര്യ ഷെഫിനെ ദ്രോഹിച്ചു എന്ന ആരോപണത്തിൽ നിന്നടക്കം ഇന്ത്യൻ ഉദ്യോഗസ്ഥരെ രക്ഷിച്ചത് നയതന്ത്ര പരിരക്ഷയായിരുന്നു. ഇത്തരത്തിൽ നിരവധി സംഭവങ്ങൾ പരിശോധിച്ചാൽ ലഭ്യമാകും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്