മുതലസൂപ്പ് മുതൽ ഈനാംപേച്ചി സ്റ്റൂവരെ; പട്ടിയും പാമ്പും അണ്ണാനും കീരിയും വവ്വാലും തൊട്ട് പ്രാണിയെും പുഴുവിനെയും തിന്നുന്ന ജനതയും മാറുന്നു; ചൈനയിൽ വന്യമൃഗങ്ങളെ വിൽക്കുന്നതിനും ഭക്ഷിക്കുന്നതിനും താൽക്കാലിക വിലക്ക്; ഇത്തരക്കാരെ കൈയോടെ പിടികൂടാൻ രാജ്യത്തെമ്പാടും മിന്നൽ പരിശോധന; ഒറ്റ ദിവസംകൊണ്ട് പിടികൂടിയത് നാൽപ്പതിനായിരത്തോളം മൃഗങ്ങളെ; സസ്യഭക്ഷണത്തിലേക്ക് നീങ്ങാനും കാമ്പയിൻ; കൊറോണ ഭീതിയിൽ ചൈനയും വെജിറ്റേറിയൻ ആവുമോ?
മറുനാടൻ ഡെസ്ക്
ബെയ്ജിങ്ങ്: മുതലസൂപ്പ് മുതൽ ഈനാംപേച്ചി സ്റ്റൂവരെ. പട്ടിയും പാമ്പും അണ്ണാനും കീരിയും വവ്വാലും തൊട്ട് തരിച്ചുകടിക്കാത്ത എന്തിനെയും തിന്നുന്നവർ ആയിരുന്നു ചൈനക്കാർ. എന്തിന് പ്രാണിമുതൽ പുഴുവരെ ചൈനയുടെ വിവിധ ഭാഗങ്ങളിൽ ഭക്ഷ്യവസ്തുക്കളാണ്. എന്നാൽ കൊറോണയെന്ന ഭീകര വൈറസ് ചൈനയുടെ ഭക്ഷണ സംസ്ക്കാരത്തിലും കാര്യമായ മാറ്റം വരുത്തുകയാണ്. കൊറോണ വന്നത് വന്യ മൃഗങ്ങളിൽനിന്നാണെന്ന് നിഗമനം ഉയർന്നതോടെ വന്യമൃഗങ്ങളെ പിടിക്കുകയോ വിൽക്കുകയോ ഭക്ഷിക്കുകയോ ചെയ്യുന്നത് ചൈനീസ് സർക്കാർ നിരോധിച്ചരിക്കയാണ്. ഇതിനായി നടത്തിയ കർശന പരിശോധനയിൽ ഒറ്റദിവസം കൊണ്ട് നാൽപ്പതിനായിരം വന്യമൃഗങ്ങളെയാണ് പടികൂടിയത്. അതിനിടെ ശക്തമായ വെജിറ്റേറിയൻ വാദവും ഇതോടൊപ്പം ഉയരുന്നുണ്ട്. നിലവിൽ ചൈനീസ് ജനസംഖ്യയിൽ 17 ശതമാനം സസ്യഭുക്കുകൾ ആണ്. പുതിയ ഭീതിയുടെ പശ്ചാത്തലത്തിൽ ശക്തമായ കാമ്പയനുമായി വെജിറ്റേറയൻ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. പൂർണ്ണ വെജിറ്റേറിയൻ ആവൂ ആരോഗ്യം സംരക്ഷിക്കൂ എന്നാണ് ചൈനയിൽ ഉയരുന്നു പുതിയ കാമ്പയിൻ. അതായത് വർഷങ്ങളായി പിന്തുടരുന്ന ചൈനയുടെ ഭക്ഷണ സംസ്ക്കാരണം ഒരു സുക്ഷ്മ ജീവികാരണം മാറിമറിയുമെന്ന് ഉറപ്പാണ്.
എന്നാൽ ശാസ്ത്രീയമായി നോക്കുമ്പോൾ ഇതിൽ കഥയൊന്നുമില്ലെന്നാണ് പ്രമുഖ ഡയറ്റീഷ്യന്മാർ അടക്കം പറയുന്നത്. മിശ്രഭുക്കായ മനുഷ്യന് ഏറ്റവും വേണ്ടത് ആ രീതിയിലുള്ള ഭക്ഷണം തന്നെയാണ്. മാംസഭക്ഷണം അമിതമാവാതെ നോക്കുകയും ആവശ്യത്തിന് ഇലക്കറികളും പച്ചക്കറികളും ഒപ്പം ഉപയോഗിക്കുകയുമാണ് ആരോഗ്യകരമായ ഭക്ഷണ രീതി. മാത്രമല്ല, മാസംഭക്ഷണം ആവശ്യത്തിന് വേവിക്കാതെ വൃത്തിഹീനമായ സാഹചര്യത്തിൽ പാകംചെയ്യുന്നതാണ് പ്രശ്നമാകുന്നതെന്നാണ് ശാസ്ത്രകാരന്മാർ പറയുന്നത്. 5നല്ലവണ്ണം വേവിക്കാത്ത പന്നിമാസം തൊട്ട് വവ്വാലിറച്ചി വരെ നിരവധി അസുഖങ്ങൾക്ക് കാരണമാകും. 50 ഡിഗ്രിയിൽ കൂടതലുള്ള ചൂടിൽ ഒരു വൈറസും നിൽക്കില്ല എന്നതാണ് യാഥാർഥ്യം. മാത്രമല്ല സസ്യഭക്ഷണം മാത്രം കഴിക്കുന്നത് വിറ്റാമിൻ കുറവ് പോലുള്ള മറ്റ് പല രോഗങ്ങൾക്കും കാരണമാവുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ കൊറോണ ഭീതിക്കുമുന്നിൽ ഇതൊന്നും ഫലവത്താവുന്നില്ല. വവ്വാലിനെയും പാമ്പിനെയും തിന്നതുകൊണ്ടാണ് കൊറോണപോലുള്ള വൈറസുകൾ പൊട്ടിപ്പുറപ്പെട്ടതെന്ന ഭീതിയും പ്രചാരണവും ആളുകളുടെ മനസ്സുമാറ്റുമെന്ന് ബിബിസി അടക്കമുള്ള മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു.
മാത്രമല്ല ചൈനയെപ്പോലുള്ള ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള വിശാലമായ ഒരു രാജ്യത്തിന്റെ പട്ടിണിമാറ്റിയത് അതിന്റെ ഭക്ഷണ ശീലം തന്നെയാണെന്ന് യുവാൻ ഹരാരിയെപ്പോലുള്ള നരവംശശാസ്ത്രജ്ഞന്മാർ നേരത്തെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കാലങ്ങളുടെ ട്രയൽ ആൻഡ് എറർ മെത്തേഡിലൂടെ തങ്ങളുടെ അതിജീവനത്തിന് ഏറ്റവും ഉതകുന്ന രീതിയിലാണ് ഒരു ജനത അതിന്റെ ഭക്ഷണ സംസ്ക്കാരം രൂപപ്പെടുത്തുന്നത്. പടിഞ്ഞാറൻ ചൈനയിലൊക്കെ പ്രാണികളെയും പൂഴുക്കളെയും തിന്നുന്ന ഗ്രോത്രമനുഷ്യൻ അങ്ങനെയാണ് പട്ടിണി മരണത്തെ അതിജീവിച്ചത്. അന്നൊന്നും ഇതുപോലെ വൈറസ് ബാധയെക്കുറിച്ച് കേട്ടിട്ടില്ല. മാത്രമല്ല വൈറസും ബാക്ടീരിയുമൊക്കെ ഓരോകാലത്തും റാൻഡമായി ലോകത്ത്് പൊട്ടിപ്പുറപ്പെടാറുണ്ട്. ഇത് ഭക്ഷണ ശീലവുമായി ബന്ധമില്ല. പക്ഷേ ഈ ശാസ്ത്രീയ വിചാരങ്ങളൊന്നും ഭീതിയിൽ ഇല്ലാതാവുകയാണ്.
മൃഗങ്ങൾ മനുഷ്യനുവേണ്ടി മാത്രം ജീവിക്കുന്നവ
ചൈനയിൽ വന്യമൃഗങ്ങളെ വിൽക്കുന്നതിനും ഭക്ഷിക്കുന്നതിനും താൽക്കാലിക വിലക്ക് സർക്കാർ ഏർപ്പെടുത്തിയിരിക്കയാണ്. കഴിഞ്ഞ രണ്ട് ആഴ്ചകളിലായി ചൈനയിലെ പൊലീസുകാർ പല സംഘങ്ങളായി തിരിഞ്ഞ് ശക്തമായ തിരച്ചിലാണ് നടത്തുന്നത്. വീടുകൾ, ഹോട്ടലുകൾ, റസ്റ്ററന്റുകൾ, മാർക്കറ്റുകൾ എന്നു വേണ്ട രാജ്യത്തിന്റെ മുക്കും മൂലയും അരിച്ചുപെറുക്കുന്ന തിരക്കിലാണ് ഇവർ. വന്യമൃഗങ്ങളെ പിടിക്കുകയോ വിൽക്കുകയോ ഭക്ഷിക്കുകയോ ചെയ്യുന്നവരെ കൈയോടെ പിടികൂടാനാണ് ഈ മിന്നൽ പരിശോധന. 700 ഓളം പേരെയാണ് സംഭവുമായി ബന്ധപ്പെട്ട് പൊലീസ് ഇതുവരെ അറസ്റ്റു ചെയ്തത്. കൊറോണ വൈറസ് നിർദാക്ഷണ്യം രാജ്യത്തെ ജനങ്ങളെ തുടച്ചുനീക്കിക്കൊണ്ടിരിക്കുമ്പോൾ ചൈനയിൽ വന്യമൃഗങ്ങളെ വിൽക്കുന്നതിനും ഭക്ഷിക്കുന്നതിനും താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് പരിശോധനയും അറസ്റ്റും.ചത്തതും അല്ലാത്തതുമായ 40,000ത്തിൽ അധികം മൃഗങ്ങളെയാണ് പരിശോധനയിൽ കണ്ടെത്തിയത്. ഇതിൽ അണ്ണാൻ, പന്നി, കീരി എന്നിവയും ഉൾപ്പെടും. വന്യമൃഗങ്ങളെ ഭക്ഷിക്കുന്നതിനും മൃഗങ്ങളുടെ തോലും മറ്റും മരുന്നുകൾക്കും മറ്റുമായി ഉപയോഗിക്കുന്നതിനുള്ള ചൈനീസ് ജനതയുടെ അഭിരുചിയെ, വർഷങ്ങളായി പിൻതുടർന്നു വന്ന ഭക്ഷണസംസ്കാരത്തെ ഒറ്റ രാത്രികൊണ്ട് ഇല്ലാതാക്കാനാവില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്, അതിനി കൊറോണയുമായി എത്രയൊക്കെ ബന്ധമുണ്ടെന്ന് പറഞ്ഞാലും.
'ആളുകൾ വന്യജീവികളെ വാങ്ങാൻ ഇഷ്ടപ്പെടുന്നു. അതിനെ ഭക്ഷിക്കാനും മറ്റുള്ളവർക്ക് സമ്മാനമായി നൽകാനും ഉപയോഗിക്കുന്നു. കാരണം അവ സമ്മാനമായി നൽകുന്നത് ആഢ്യത്വത്തിന്റെ ഭാഗമായി കണക്കാക്കുന്നു' മുതലയുടെയും മാനുകളുടെയും ഇറച്ചി വൻ തോതിൽ ഫ്രീസറിൽ സൂക്ഷിച്ച് വിൽക്കുന്ന ഗോങ് എന്ന വ്യാപാരി പറയുന്നു. മൃഗങ്ങളെ വിൽക്കുന്നതിലുള്ള താൽക്കാലിക വിലക്ക് മാറിക്കിട്ടാൻ കാത്തിരിക്കുന്നവരുമുണ്ട്. വന്യജീവികൾ ചൈനീസ് സംസ്കാരത്തെയും അവരുടെ നിത്യജീവിതത്തെയും എത്രത്തോളം സ്വാധീനിച്ചെന്ന് ഇത് വ്യക്തമാക്കുന്നു. ചൈനയിൽ കൊറോണ വൈറസ് ബാധ പടർന്നു പിടിച്ച സാഹചര്യത്തിൽ ജനുവരിയിലാണ് മത്സ്യമാംസങ്ങൾ വിൽക്കുന്ന ചന്തകൾക്ക് വിലക്കേർപ്പെടുത്തിയത്. വവ്വാലുകളിൽ നിന്ന് ഈനാംപേച്ചികൾ വഴിയാണ് കൊറോണ വൈറസ് മനുഷ്യരിലേക്ക് എത്തിയതെന്നാണ് പ്രാഥമിക നിഗമനം.
പന്നി, ഉടുമ്പ് എന്നിവയിൽ നിന്നും പടർന്നതാകാമെന്ന റിപ്പോർട്ടുകളും വന്നിരുന്നു. എന്നാൽ ഇതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. വുഹാനിലെ കടൽഭക്ഷ്യ ഇനങ്ങൾ വിൽക്കുന്ന മാർക്കറ്റുകളുമായി ബന്ധപ്പെട്ടവർക്കാണ് ആദ്യം കൊറോണ സ്ഥിരീകരിച്ചത്. ഇവിടെ വവ്വാൽ, പാമ്പ്, വെരുക് തുടങ്ങി നിരവധി വന്യജീവികളുടെ വിൽപന നടന്നിരുന്നു. തുടർന്നാണ് ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും കണക്കിലെടുത്ത് ഇത്തരത്തിൽ ചൈനയുടെ വിവിധ ഭാഗങ്ങളിലുള്ള അങ്ങാടികളെല്ലാം താൽക്കാലികമായി അടച്ചുപൂട്ടാൻ ജനുവരിയിൽ സർക്കാർ ഉത്തരവിടുന്നത്. എന്നാൽ ചൈനയിൽ ആഴത്തിൽ വേരുറച്ച ഭക്ഷണ സംസ്കാരത്തെ അത്ര പെട്ടെന്ന് തുടച്ചുമാറ്റാനാവില്ലെന്നാണ് ഇപ്പോൾ നടന്ന പൊലീസ് പരിശോധനാ ഫലം വ്യക്തമാക്കുന്നത്. 'ഭൂരിപക്ഷം ആളുകളുടെയും കണ്ണിൽ മൃഗങ്ങൾ മനുഷ്യനു വേണ്ടി മാത്രം ജീവിക്കുന്നവയാണ്, അല്ലാതെ അവ മനുഷ്യനൊപ്പം ഭൂമി പങ്കിടുന്നവയല്ല', ചൈനീസ് അക്കാദമി ഓഫ് സയൻസിലെ ജന്തുശാസ്ത്ര ഗവേഷകനായിരുന്ന വാങ് സോങ്ങിന്റെ വാക്കുകൾ ഇത് സാക്ഷ്യപ്പെടുത്തുന്നു.
ഇതാദ്യമായല്ല ചൈനയിലെ മത്സ്യമാംസ വിപണന കേന്ദ്രങ്ങൾ ഒരു ചോദ്യചിഹ്നമായി ഉയരുന്നത്. 2003 ൽ സാർസ് വൈറസ് പടർന്നു പിടിച്ചപ്പോഴും അത് വവ്വാലുകളിൽ നിന്നാണ് മനുഷ്യരിലേക്ക് പടർന്നതെന്ന വാദം ഉയർന്നു വന്നിരുന്നു. എന്നാൽ സാർസിനേക്കാൾ ഇരട്ടിയായി മരണസംഖ്യ ഉയരുമ്പോളും അത് മൃഗങ്ങളിൽ നിന്നാണ് പടരുന്നതെന്ന് പ്രാഥമിക നിഗമനത്തിൽ എത്തിയപ്പോഴും ഭക്ഷണശീലത്തെ കുറിച്ച് പറയുമ്പോൾ ആളുകൾ ഇപ്പോഴും രണ്ടു തട്ടിലാണ്. താൽക്കാലികമായുള്ള അടച്ചുപൂട്ടലുകൾ പോലും വൻ വാഗ്വാദങ്ങൾക്കാണ് ഇടവരുത്തുന്നത്. ചൈനയിൽ ഇതുവരെ കൊറോണ വൈറസ് ബാധിച്ച് 1770 ഓളം ആളുകളാണ് മരിച്ചത്. 70,000 ത്തോളം ആളുകൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
വന്യജീവി വിൽപ്പനയിലുടെ ചൈന നേടിയത് കോടികൾ
വന്യജീവി വിൽപനയിലൂടെ കിട്ടുന്ന വരുമാനവും ഇത് നിർത്തലാക്കുന്നതിൽ നിന്ന് സർക്കാരിനെ പിന്നോട്ടുവലിക്കുന്നുണ്ട്. ഇപ്പോൾ വൈറസ് ബാധ പിടിച്ചുകെട്ടാൻ കഴിയാത്ത സാഹചര്യം വന്നപ്പോഴാണ് സർക്കാർ മറ്റു വഴികളില്ലാതെ ഈ തീരുമാനത്തിൽ എത്തിയതും. 2006 ൽ വന്യജിവി വിൽപനയിലൂടെ 20 ബില്യൺ ഡോളറായിരുന്നു ആകെ ലഭിച്ച വരുമാനം. വന്യജീവികളുടെ ഉപയോഗത്തെ കൂടുതലായി പ്രോത്സാഹിപ്പിക്കുന്നത് സംസ്ഥാന വനംവകുപ്പാണെന്നുമാണ് റിപ്പോർട്ട്. എന്നാൽ ഇതിന് മറപിടിച്ച് അനധികൃത വന്യജിവി വേട്ട ഉയരുന്നുണ്ടെന്നാണ് ആക്ടിവിസ്റ്റുകൾ പറയുന്നത്.
മരുന്നുകളിലും ഭക്ഷണമായും ഉപയോഗിക്കാനാണ് അനധകൃത വേട്ട. അനധികൃത വന്യജീവി വ്യാപാരത്തിന്റെ ഏറ്റവും വലിയ വിപണന കേന്ദ്രവും ചൈനയാണെന്നാണ് പരിസ്ഥിതി സംഘങ്ങൾ സാക്ഷ്യപ്പെടുത്തുന്നതും. അനധികൃതമായാണ് വുഹാനിലെ ഹ്വാനൻ മാംസമാർക്കറ്റിൽ വന്യജീവികളുടെ ഇറച്ചി വിൽക്കുന്നത്. മുതല മുതൽ കൊവാലയുയുടെയും കങ്കാരുവിന്റെയും വരെ ഇറച്ചി ലഭിക്കുന്ന ചന്ത എന്നാണ് ഇതറിയപ്പെടുന്നത്. ഓരോ കടയിലും ലഭിക്കുന്ന മൃഗങ്ങളുടെ ചിത്രം സഹിതമാണ് മാർക്കറ്റിലെ പരസ്യം. മാംസം കൈകാര്യം ചെയ്യുന്നതാകട്ടെ വൃത്തിഹീനമായ സാഹചര്യത്തിലും. ഇവിടെനിന്നു വാങ്ങിയ പാമ്പിറച്ചിയിൽ നിന്നായിരിക്കാം പുതിയ കൊറോണ വൈറസ് പടർന്നതെന്നതെന്നും പഠനങ്ങളുണ്ടായിരുന്നു.
അതേസമയം, കൊറോണ വൈറസ് പടർന്നു പിടിച്ചത് അനധികൃത വിപണിയെ പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് പരിസ്ഥിതി അന്വേഷണ ഏജൻസി(ഇഐഎ) വ്യക്തമാക്കുന്നത്. രോഗം വരുമ്പോൾ ഒറ്റമൂലികൾ തേടിപോകുന്ന മനുഷ്യന്റെ സഹജസ്വഭാവമാണ് ഇവിടെയും കച്ചവടമായത്. കണ്ടാമൃഗത്തിന്റെ കൊമ്പ് കോറോണയ്ക്കുള്ള ഉത്തമ ചികിത്സയെന്ന് പറഞ്ഞാണ് വിൽപ്പന നടക്കുന്നതും.
കൊറോണ വൈറസിന്റെ ആഘാതം മൂലം ചൈനീസ് സമ്പദ് വ്യവസ്ഥയ്ത്ത് 62 ബില്യൺ ഡോളറിന്റെ നഷ്ടം വരുത്തിവെച്ചിട്ടുണ്ട്. മാത്രമല്ല ആഗോള സമ്പദ് വ്യവസ്ഥയും കൂടുതൽ പ്രതിസന്ധിയിലേക്ക് വഴുതി വീണു. ചൈനയിലെ വ്യവസായിക ഉത്പ്പാദനത്തിൽ കൊറോണ വൈറസ് ബാധ മൂലം അഞ്ച് ശതമാനം വരെ ഇടിവ് രേഖപ്പെടുത്തിയേക്കുമെന്നാണ് വിലിയിരുത്തൽ. ഇത് മൂലം ചൈനീസ് കറൻസിയായ യുവാൻ 1.5 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി. മാത്രമല്ല ചൈനയുടെ ഉപഭോഗ നിക്ഷേപ മേഖലയെല്ലാം കൊറോണ വൈറസിന്റെ ആഘാതത്തിൽ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവീണു.അതേസമയം ലോകത്തിന്റെ പ്രധാനപ്പെട്ട ബിസിനസ് ഹബ്ബും, ഉത്പ്പാദന കേന്ദ്രവുമാണ് ചൈനയെന്ന് പറയാതിരിക്കാൻ നിർവാഹമില്ല.
ചൈനയിൽ ശക്തമായ യാത്ര വിലക്കുകളാണ് കൊറോണ വൈറസിന്റെ ആഘാതത്തിൽ സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. കൊറോണ വൈറസ് ആഗോള ഉപഭോഗത്തെയും, ഉത്പ്പാദന വളർച്ചയെയുമെല്ലാം പിന്നോട്ടടിപ്പിക്കുമെന്നാണ് വിദഗ്ദ്ധർ ഒന്നടങ്കം ഇപ്പോൾ അഭിപ്രായപ്പെട്ടിട്ടുള്ളത്. രാഷ്ട്രീയ സംഘർഷങ്ങളേക്കാൾ വലിയ ഭീതിയാണ് മനുഷ്യന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന കൊറോണ വൈറസ് മൂലം ഇപ്പോൾ ലോക ജനതയെ ഒന്നാകെ ഭീതിയിലാഴ്ത്തിയിരിക്കുന്നത്. കൊറോണ വൈറസ് മൂലം ലോക സമ്പദ് വ്യവസ്ഥ തളർച്ചയിലേക്ക് നീങ്ങാനുള്ള എല്ലാ സാധ്യതകളും ഇപ്പോൾ രൂപപ്പെട്ടുവരുന്നുണ്ട്.അതായത് ചൈനയും ലോകവും കൊറോണക്ക് മുമ്പെന്നും ശേഷമെന്നും നിലയിൽ രണ്ടായി വിഭജിക്കപ്പെടുമെന്ന് ഉറപ്പാണ്.
Stories you may Like
- 'ചങ്കിലെ ചൈനയിൽ' സംഭവിക്കുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ
- ഫിലിപ്പീൻസിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യ
- ഭൂപടം പുതുക്കുന്നത് പതിവു രീതി, അതിനെ അമിതമായി വ്യാഖ്യാനിക്കുന്നത് അവസാനിപ്പിക്കണം
- ചൈന തിരിച്ചുവരവില്ലാത്ത വിധം തകർന്നെന്ന് ഫിനാൻഷ്യൽ ടൈംസ്
- ഇന്ത്യയിൽ നിന്നുള്ള അവസാന മാധ്യമപ്രവർത്തകനും രാജ്യം വിടണമെന്ന് ചൈന
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്