ഉക്രൈയിനിലും കിർഗിസ്ഥാനിലും റഷ്യയിലും എംബിബിഎസിന് വേണ്ടത് 50 ലക്ഷം രൂപ; കേരളത്തിൽ പോലും സെൽഫ് ഫിനാൻസിങ് കോഴ്‌സിന് 70 ലക്ഷം മുതൽ ഒരു കോടിവരെ; പക്ഷേ ചൈനയിൽ നിങ്ങൾക്ക് 20ലക്ഷം ഫീസിൽ മെഡിസിൻ പഠിക്കാം; സിലബസും ലളിതം; കാശുകൊടുത്താൽ ഇൻവിജിലേറ്റർമാരുടെ സഹായവും; ചുളുവിൽ ഡോക്ടറാവാൻ ലക്ഷങ്ങൾ മുടക്കി ചൈനയിലേക്കു പോയ മലയാളികൾ തൃശങ്കുവിൽ; കൊറോണ കുത്തുപാളയെടുപ്പിക്കുന്നത് കേരളത്തിലെ ചൈനീസ് എംബിബിഎസ് റിക്രൂട്ട്മെന്റ് ലോബിയെയും
എം മാധവദാസ്
തിരുവനന്തപുരം: 'മെയ്ഡ് ഇൻ ചൈന' എന്നു പറയുന്ന എല്ലാറ്റിനെയും അൽപ്പം സംശയത്തോടെ വീക്ഷിക്കുന്നരാണ് മലയാളികൾ. വില തുഛമാണെങ്കിലും സാധനം ഡ്യൂപ്ലിക്കേറ്റ് ആണെന്ന് പലപ്പോഴും നാം പരിഹസിക്കാറുണ്ട്. എന്നാൽ സമൂഹത്തിൽ എറ്റവും നിർണ്ണായകമായ പൊതുജനാരോഗ്യമേഖലയിൽ ഡ്യൂപ്ലിക്കേറ്റ് ഇറങ്ങുന്നതിനെ കുറിച്ച് നാം മതിയായി ബോധവാന്മാർ ആയിരുന്നില്ല. അതാണ് ചൈനീസ് എംബിബിഎസ്. മലയാളി അടുത്തകാലത്തായി വ്യാപകമായി ചൈനയിലേക്ക് പോകുന്നത് മെഡിസിൻ പഠിക്കുന്നതിനുവേണ്ടിയാണ്. ഉക്രൈയിനിലും കിർഗിസ്ഥാനിലും റഷ്യയിലുമൊക്കെയായി 50 ലക്ഷം രൂപയിലധികം എംബിബിഎസിന് ഫീസിനത്തിൽ മാത്രം വേണ്ടിവരുമ്പോൾ ചൈനയിൽ ഇത് തുലോം കുറവാണ്. ഇന്ത്യയിൽ എംബിബിഎസ് പഠിക്കാൻ, പ്രത്യേകിച്ച് സെൽഫ് ഫിനാൻസിങ് കോഴ്‌സ് ആണെങ്കിൽ 70 ലക്ഷം രൂപയ്ക്കു മുകളിൽ ചെലവാകും. ചിലപ്പോൾ ഒരു കോടിയോ 1.10 കോടി വരെയും ആയേക്കാം. എന്നാൽ ചൈനയിൽ പഠിച്ചാൽ 15 - 40 ലക്ഷം രൂപയിൽ താഴെയേ ചെലവാകുകയുള്ളു. അഞ്ച് വർഷം പഠിക്കുന്നതിനാണ് ഇത്രയും കുറഞ്ഞ ഫീസ് എന്നോർക്കണം. ഈ തുക അഞ്ച് വർഷം കൊണ്ട് അടച്ചു തീർത്താൽ മതി. അമേരിക്കയിലേയും ഓസ്‌ട്രേലിയയിലേയും യുകെയിലെയും മെഡിസിൻ സ്ഥാപനങ്ങളെ വെച്ചു നോക്കുമ്പോൾ ചൈനയിൽ വിദ്യാർത്ഥികൾക്ക് ചെലവിൽ വലിയ ഇളവാണുള്ളത്.
.അതുകൊണ്ടുതന്നെ ചൈനയിലേക്ക് മെഡിക്കൽ പഠനം ഒരുക്കിക്കൊടുക്കുന്നതിനായി വലിയൊരു സംഘം ഏജന്റുമാരും കേരളത്തിൽ ഉണ്ടായിരുന്നു. കേരളത്തിലെ പല സ്വാശ്രയകോളജുകളിലും പഠിക്കുന്നതിന് വൻതുക ചെലവാകുമെന്നതിനാൽ ചൈനയിലേക്ക് കേരളത്തിൽനിന്നടക്കം വിദ്യാർത്ഥികളുടെ വൻ ഒഴുക്കാണ് ഉണ്ടായിരുന്നത്. ഇതേ സ്വാശ്രയകോളജുകളുടെയും ചില രാഷ്ട്രീയ നേതാക്കളുടെയും നേതൃത്വത്തിൽ ഒരു ലോബി ചൈനീസ് റിക്രൂട്ട്മെന്റിന് പിന്നിലണ്ടായിരുന്നു. ചൈനയിൽ പഠിക്കാൻപോയ പല വിദ്യാർത്ഥികളും പിന്നീട് റിക്രൂട്ട്മെന്റ് ഏജന്റുമാരായി പ്രവർത്തിക്കാൻ തുടങ്ങി. അങ്ങനെ ചൈനീസ് എംബിബിഎസ് ഒരു കുടിൽ വ്യവസായംപോലെ കേരളത്തിൽ പന്തലിക്കുമ്പോഴാണ് ഇവരുടെയെല്ലാം വയറ്റത്തടിച്ചുകൊണ്ട് കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നത്. ഇതോടെ കുട്ടികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുകയാണ്. ഇവരിൽ പലരും ഇപ്പോൾ ഐസോലേഷൻ വാർഡിലാണ്. ഇതുപോലെ ചൈനയിൽനിന്ന് എത്തിയ വിദ്യാർത്ഥിക്കാണ്, സംസ്ഥാനത്ത് ആദ്യമായി കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഇപ്പോൾ വിമാനത്തിൽ ഇയാളുടെ കൂടെ വന്ന ആലപ്പുഴ സ്വദേശിക്കും രോഗം സ്ഥിരീകരിച്ചിരിക്കയാണ്.
അത്യപൂർവ വൈറസ് ബാധയെ തുടർന്ന് ചൈനയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എല്ലാം അടച്ചിട്ടിരിക്കയാണ്. എന്നും തുറക്കും എന്ന് യാതൊരു പിടിയുമില്ല. കൊറോണ ചൈനയെ സാമ്പത്തികമായി തകർക്കയും സാമൂഹികമായി ഒറ്റപ്പെടുത്തുകയും ചെയ്തു കഴിഞ്ഞു. അതുകൊണ്ടുതന്നെ വൈറസ് ബാധയിൽനിന്ന് ചൈന വിമുക്തമായാലും എത്രപേർ തിരിച്ചുപോകുമെന്ന് വ്യക്തമല്ല. കോടികൾ ഒഴുകുന്ന കേരളത്തിലെ ചൈനീസ് വിദ്യാഭ്യാസ ലോബി ഇതോടെ തകർന്നിരിക്കയാണ്. മാത്രമല്ല ചൈനീസ് മെഡിക്കൽ ബിരുദത്തിന് ഇന്ത്യയിൽ അംഗീകാരമില്ല എന്നതാണ് വസ്തുത. നിങ്ങൾ വീണ്ടും ഇന്ത്യയിൽ പരീക്ഷ എഴുതണം. ഈ പരീക്ഷയിലാകട്ടെ വെറും പതിനഞ്ചുശതമാനം ആളുകൾപോലും പാസ്സാകാറില്ല. അതായത് ഒരു ഗമക്ക് ഡോക്്ടർ ആണെന്ന് പറഞ്ഞു നടക്കാം എന്നല്ലാതെ ചൈനീസ് ബിരുദം കൊണ്ട് ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ കഴിയില്ല. ഈ വിദ്യാഭ്യാസ ലോബിയുടെ വാചാടോപത്തിൽപെട്ട് ബാങ്ക് വായ്പ വഴി ലക്ഷങ്ങളുടെ കടക്കെണിയാണ് കേരളത്തിലെ പല കുടുംബങ്ങളിലും ചൈനീസ് വായ്‌പ്പ ഉണ്ടാക്കിയിരിക്കുന്നത്. ഇപ്പോഴിതാ കോളജുകൾ എന്ന് തുറക്കുമെന്നോ, തിരിച്ചുപോകൻ കഴിയുമെന്നോപോലും അറിയാത്ത രീതിയിൽ എലരും പ്രതിസന്ധിയിലാണ്. കേരളത്തിലെ പല കുടുംബങ്ങളെയും കോറോണ കുത്തുപാളയെടുപ്പിച്ചെന്ന് ചുരുക്കം.
ചെലവ് കുറവായതിനാൽ വിദ്യാഭ്യാസത്തിന് കൂടുതൽ വിദ്യാർത്ഥികളെത്തുന്ന രാജ്യമാണ് ചൈന. ഇതിൽ 80 ശതമാനവും എംബിബിഎസിന് എത്തുന്നവരാണ്. ഏജൻസികൾ വഴിയാണ് ഇവർ എത്തുന്നത്. മെഡിക്കൽ കൗൺസിൽ ഒഫ് ഇന്ത്യയുടെ അംഗീകാരമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ഏജൻസികൾ നിലവാരം കുറഞ്ഞ കോളേജിൽ പ്രവേശനം നൽകാറുണ്ടെന്നാണ് കരിയർ കൺസൾട്ടന്റുമാർ പറയുന്നത്.
ലളിത സിലബസ്, ഫീസ് കുറവ്
കേരള, കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെയൊക്കെ സിലബസ് കഠിനമായതുകൊണ്ട് അണ്ണാമല യൂണിവേഴ്സിറ്റിയിലും, മധുര കാമരാജിലുംപോയി കുറുക്കുവഴിയിലൂടെ എം എ എടുത്തവരാണ് മലയാളികൾ. ഏതാണ്ട് അതേ ടെക്ക്നിക്ക് തന്നെയാണ്, ഇവിടെയും വർക്കൗട്ട് ചെയ്യുന്നത്. സ്വാശ്രയകോളജുകളിൽ ആയാലും കേരളത്തിൽ സിലബസിന് യാതൊരു അയവുമില്ല. മാത്രമല്ല, കാശെറിഞ്ഞാൽ പ്രാക്ടിക്കൽ പരീക്ഷക്കുപോലും ഇൻവിജിലേറ്റർമാർ തന്നെ സഹായിച്ചുതരും ചൈനയിൽ എന്നത് പരസ്യമായ രഹസ്യമാണ്. എന്നാൽ റഷ്യയിലും ഉക്രൈയിനിലും കിർഗിസ്ഥാനിലുമൊക്കെ അവർ സിലബസിൽ യാതൊരു ഇളവിനും തയ്യാറല്ല. ഇതൊക്കെയാണ് ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽനിന്ന് വ്യത്യസ്തമായി ചൈനയെ വൈദ്യ പഠനത്തിന് പ്രിയങ്കരമാക്കുന്നത്.
എളുപ്പത്തിൽ എംബിബിഎസ് എന്ന സ്വപ്നവുമായി ചൈനയിലേക്ക് പറക്കുന്ന വിദ്യാർത്ഥികളുടെ ഈ മോഹത്തിനു മീതെയാണ് കൊറോണ പറന്നിറങ്ങിയത്.ഇനി എന്ന് പഠനം തുടരാനാകുമെന്ന് അറിയാതെ ആശങ്കയിലാണ് രക്ഷിതാക്കളും മടങ്ങിയെത്തിയ വിദ്യാർത്ഥികളും.ക്ളാസുകൾ മുടങ്ങിയാൽ ഡോക്ടറെന്ന സ്വപ്നത്തിനുമേൽ കരിനിഴൽ വീഴും. ചൈനയിൽ പഠിക്കാൻ പതിനായിരങ്ങളുണ്ടെങ്കിലും ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാനുള്ള ഫോറിൻ മെഡിക്കൽ ഗ്രാഡ്വേറ്റ്സ് എക്സാമിനേഷൻ ജയിക്കുന്നത് വെറും 10-20 ശതമാനം വിദ്യാർത്ഥികൾ മാത്രമാണ്. തിയറിയും പ്രാക്ടിക്കലും താരതമ്യേന ലളിതമായതിനാൽ ഇന്ത്യയിലെ കടുപ്പമേറിയ യോഗ്യതാ പരീക്ഷ ജയിക്കണമെങ്കിൽ പണി പതിനെട്ടും പയറ്റണം.നാഷണൽ ബോർഡ് ഒഫ് എക്സാമിനേഷൻ ആണ് ഈ പരീക്ഷ നടത്തുന്നത്. പരീക്ഷ ആവർത്തിച്ച് എഴുതിയും സമാന്തര പഠനത്തിലൂടെയുമാണ് പലരും യോഗ്യതാ പരീക്ഷ ജയിക്കുന്നത്. ജയിച്ചാലും ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ പ്രാക്ടീസ് ചെയ്യാനുള്ള പ്രാപ്തി പലപ്പോഴും ഉണ്ടാകാറില്ല.
വിദേശത്തെ പഠനത്തിനു ശേഷം വിദ്യാർത്ഥികൾ ഇന്ത്യയിൽ വന്ന്, മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ സ്‌ക്രീനിങ് ടെസ്റ്റ് എഴുതണം. ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ്‌സ് എക്‌സാമിനേഷൻ (FMGE) എന്നും ഇത് അറിയപ്പെടുന്നു. 300 മാർക്കിന്റെ ടെസ്റ്റാണ്. 150 ചോദ്യങ്ങൾ വീതമുള്ള രണ്ട് പാർട്ടുകളായാണ് പരീക്ഷ നടത്തുന്നത്. ഇതിൽ 50% മാർക്ക് നേടിയാൽ ടെസ്റ്റിൽ വിജയിക്കും. അപ്പോൾ എംബിബിഎസ് രജിസ്‌ട്രേഷൻ നമ്പർ ലഭിക്കും. തുടർന്ന് ഇന്ത്യയിൽ മെഡിക്കൽ പ്രാക്ടീസ് ചെയ്യാനുള്ള അംഗീകാരവുമായി. എംബിബിഎസ് സിലബസ് രണ്ട് മീഡിയത്തിലാണ് ചൈനയിൽ പഠിപ്പിക്കുന്നത്. ഒന്ന് ചൈനീസ് ഭാഷയിൽ. രണ്ടാമത്തേത് ചൈനീസും ഇംഗ്ളീഷും ചേർന്നത്. ഇതിനാണ് പഠിതാക്കളേറെയും. കൂടുതൽ കോളേജുകൾക്ക് എം.ബി.ബി.എസ് ഇംഗ്ലീഷിൽ പഠിപ്പിക്കാനുള്ള അംഗീകാരം ചൈനീസ് സർക്കാർ നൽകിയിട്ടുണ്ട്. 2015-2018 ൽ വിദേശത്തുനിന്ന് എം.ബി.ബി.എസ് നേടിയ ഇന്ത്യക്കാർ 61,798പേരാണ്. അതിൽ ഫോറിൻ മെഡിക്കൽ ഗ്രാഡ്വേറ്റ്സ് എക്‌സാമിനേഷൻ എഴുതിയത് 20,310 പേരാണ്. ജയിച്ചത് ആവട്ടെ വെറും 2369പേരും (11.67 ശതമാനം).
മാതൃകയായി അൻഹുയി മെഡിക്കൽ യൂണിവേഴ്സിറ്റി ചൈന
ഉഡായിപ്പ് യൂണിവേഴ്സിറ്റികൾ ഒരു പാട് ഉണ്ടെങ്കിലും അൻഹുയി മെഡിക്കൽ യൂണിവേഴ്സിറ്റി ചൈനപോലെ സിലബസിൽ വെള്ളം ചേർക്കാത്ത മികച്ച സ്ഥാപനങ്ങളും ചൈനയിൽ ഉണ്ട്. അത് കണ്ടെത്തുകയാണ് പ്രധാനം. കാരണം ലക്ഷങ്ങൾ മുടക്കി മെഡിക്കൽ പഠനം പുർത്തിയാക്കി, ഇന്ത്യയിൽ പരീക്ഷ എഴുതി ജയിച്ച് മറ്റ് രാജ്യങ്ങളിലും മറ്റുപോകുമ്പോൾ അവർ ആദ്യം നോക്കുക, ഏത് യൂണിവേഴ്സിറ്റിയിയാണ് പഠിച്ചത് എന്നാണ്. ചൈനയിലെ അൻഹുയി മെഡിക്കൽ സർവകലാശാല ആ രാജ്യത്തെ ഏറ്റവും പഴയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ്. കാമ്പസിലെ ടീച്ചിങ് ആൻഡ് റിസർച്ച് ബിൽഡിങ് ആഭ്യന്തരവും മടങ്ങിയെത്തിയതുമായ വിദേശ ശാസ്ത്രജ്ഞർക്ക് മികച്ച സജ്ജീകരണങ്ങളുള്ള ലബോറട്ടറികളും നെറ്റ് ആക്സസും നൽകുന്നു. ചൈനയിലെ എംസിഐ ആൻഡ് ഡബ്യയു എച്ച് ഒ അംഗീകാരമുള യുണിവേഴ്സിറ്റികളിൽ തന്നെ അഡ്‌മിഷൻ എടുക്കാൻ ശ്രദ്ധിക്കണം. വർഷത്തിൽ ഏറ്റവും കൂടുതൽ മാർക്സ് നേടുന്ന സ്റുഡന്റ്സിന് സ്‌കോളർഷിപ്പും ചൈനയിലെ മിക്ക യൂണിവേഴ്സിറ്റി നൽകുന്നതാണ്.
Beihua University, Jilin University, China Medical University,North Sichuan Medical University, Hebei Medical University തുടങ്ങിയവയെല്ലാം താരതമ്യേന മി്കച്ച രീതിയിൽ പ്രവർത്തിക്കുന്ന സർവകലാശാലകളാണ്. 5 വർഷത്തേക് ഒരു സ്റ്റുഡന്റിന് 20 ലക്ഷം ചെലവിൽ എംബിബിഎസ് പഠിച്ചു കഴിയുന്നതാണ്.
വിദേശത്ത് കോഴ്‌സ് തെരഞ്ഞെടുക്കും ശ്രദ്ധിക്കണം
1. നിങ്ങൾ ചെയ്യാൻ ഉദ്ദേശിക്കുന്ന കോഴ്‌സിന് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുണ്ടെന്ന് ഉറപ്പാക്കണം. ഇത് ഓൺലൈനിലൂടെ പരിശോധിക്കാവുന്നതാണ്. www.mciindia.org F¶ sh_v--sskänÂ, For students to study abroad എന്ന സെക്ഷനിൽ നിന്ന് ഇക്കാര്യങ്ങൾ മനസിലാക്കാം.
2. പോകുന്ന രാജ്യത്തെ മെഡിക്കൽ കൗൺസിലും കോഴ്‌സ് അംഗീകരിച്ചുണ്ടെന്ന് ഉറപ്പാക്കണം. (അതതു രാജ്യത്ത് അംഗീകാരമുള്ള കോഴ്‌സുകളേ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിക്കുകയുള്ളു.)
3. ലോകാരോഗ്യ സംഘടന അംഗീകരിച്ച കോഴ്‌സുകൾ ചെയ്താൽ ഇന്ത്യക്ക് പുറത്ത് ജോലി ചെയ്യേണ്ട അവസരങ്ങളിൽ അത് പ്രയോജനം ചെയ്യും.
4. കോഴ്‌സ് തീരുന്നത് വരെയുള്ള മുഴുവൻ വർഷങ്ങളിലും പഠിപ്പിക്കുന്ന മീഡിയം ഇംഗ്ലീഷ് ആണെന്ന് ഉറപ്പാക്കണം. റഷ്യയിലെ ചില യൂണിവേഴ്‌സിറ്റികളിൽ ആദ്യത്തെ മൂന്ന് വർഷം മാത്രമാണ് ഇംഗ്ലീഷ് മീഡിയം. അടുത്ത വർഷങ്ങളിൽ റഷ്യൻ ഭാഷയാണ് മീഡിയം. പുതിയ ഭാഷ പഠിച്ചെടുത്ത്, ആ ഭാഷയിൽ പാഠഭാഗങ്ങൾ പരീക്ഷ എഴുതുക സ്വാഭാവികമായും പ്രയാസമായിരിക്കും. ഇത്തരം അബദ്ധങ്ങളിൽ വീഴാതെ നോക്കണം.
ഇന്ത്യയിലും കേരളത്തിലും വിവിധ നിലവാരത്തിലുള്ള മെഡിക്കൽ കോളജുകൾ ഉണ്ടെന്ന് നമുക്കറിയാം. അക്കാദമിക നിലവാരത്തിന്റെ കാര്യത്തിലും സാങ്കേതിക സൗകര്യങ്ങളുടെ കാര്യത്തിലും പല കോളജുകളും പല തട്ടിലാണെന്നുമറിയാം. അപ്പോൾ വിവിധ രാജ്യങ്ങളിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ കാര്യം എത്ര വിഭിന്നമായിരിക്കും. സിലബസിലെ പ്രത്യേകതകൾ, അംഗീകാരം, പഠിക്കാൻ പോകുന്ന രാജ്യത്തിന്റെ പ്രത്യേകതകൾ തുടങ്ങി പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. കോഴിക്കോട് ആസ്ഥാനമായുള്ള സാക് എജ്യൂക്കേഷൻ അടക്കമുള്ള വിവിധ സംഘടനകൾ സേവനങ്ങൾ നൽകുന്നുണ്ട്.
ലോകത്തിലെ മികച്ച സർവകാലാശാലകൾ ഇവയൊക്കെയാണ്
ടെർനോപിൽ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റി ഉക്രെയ്ൻ
കസാൻ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റി റഷ്യ
കിർഗിസ്ഥാനിലെ ഏഷ്യൻ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്
അൻഹുയി മെഡിക്കൽ യൂണിവേഴ്സിറ്റി ചൈന
അകാക്കി സെസെറ്റെലി സ്റ്റേറ്റ് യൂണിവേഴ്സിറ്റി
സെന്റ് തെരേസ മെഡിക്കൽ യൂണിവേഴ്സിറ്റി അർമേനിയ
കരീബിയൻ മെഡിക്കൽ യൂണിവേഴ്സിറ്റി സ്‌കൂൾ ഓഫ് മെഡിസിൻ
ടിമിസോറ മെഡിക്കൽ യൂണിവേഴ്സിറ്റി റൊമാനിയ
പോസ്നാൻ യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസസ്
അയർലണ്ടിലെ റോയൽ കോളേജ് ഓഫ് സർജൻസ്
യൂണിവേഴ്സിറ്റി ഓഫ് സസ്‌കാച്ചെവൻ കോളേജ് ഓഫ് മെഡിസിൻ
അങഅ സ്‌കൂൾ ഓഫ് മെഡിസിൻ
മനിലയിലെ സാന്റോ തോമാസ് സർവകലാശാല
മയോ ക്ലിനിക് സ്‌കൂൾ ഓഫ് മെഡിസിൻ
സ്റ്റാഫോർഡ്ഷയർ സർവകലാശാല
അന്ന് ചൈനയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി
ഇന്ത്യയിൽനിന്നുള്ള പഠിതാക്കളുടെ എണ്ണം കൂടിയതിനെ തുടർന്ന് കഴിഞ്ഞ വർഷം ചൈന ചില നിയന്ത്രണങ്ങൾ വെച്ചിരുന്നു.നിലവിൽ ചൈനയിൽ വ്യത്യസ്ത കോഴ്‌സുകൾ പഠിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം 23,000മാണ്. ആകെ മൊത്തം അഞ്ചു ലക്ഷത്തിലധികം വിദേശികളിൽ ചൈനയിലെ യൂണിവേഴ്‌സിറ്റികളിൽ പഠിക്കുന്നുണ്ട്.ഇന്ത്യയിൽ നിന്നും പഠിക്കാൻ വന്നിട്ടുള്ള 23,000 പേരിൽനിന്നും 21,000 പേരും എം.ബി.ബി.എസ് പഠിക്കാൻ വന്നവരാണ്. ഇത് എക്കാലത്തെയും ഉയർന്ന റെക്കോർഡ് ആണ്.
ചൈനയിലേക്ക് പഠിക്കാനായി വരുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ നിരക്ക് വർധിക്കുന്നതു കൊണ്ട് ചൈനയിലെ വിദ്യാഭ്യാസ മന്ത്രാലയം 45 കോളേജുകൾ വിദേശ വിദ്യാർത്ഥികൾക്ക് എംബിബിഎസ് കോഴ്‌സ് ഇംഗ്ലീഷിൽ പഠിക്കാനായി അനുവദിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ എംബസി പറഞ്ഞു. ലിസ്റ്റിലുള്ള 45 കോളേജുകളിലല്ലാതെ ഒരു വിദേശ വിദ്യാർത്ഥിക്കും ഇംഗ്ലീഷിൽ എംബിബിഎസ് പഠിക്കാൻ സാധിക്കില്ല.ഇന്ത്യൻ എംബസിയുടെ വെബ്‌സൈറ്റിൽ നിന്നും കോളേജുകളുടെ കാര്യത്തിലുണ്ടാവുന്ന ആശയക്കുഴപ്പം ഒഴിവാക്കുന്നതിനായി എം.ബി.ബി.എസ് പഠിപ്പിക്കാത്ത 200ലധികം വരുന്ന യൂണിവേഴ്‌സിറ്റികളുടെ പേരുകൾ നീക്കം ചെയ്തിട്ടുണ്ടെന്നും എംബസി പറഞ്ഞു.സാധാരണ 200 ഓളം വരുന്ന കോളേജുകളിൽ ചൈനീസ് ഭാഷയിലോ ഇംഗ്ലീഷ് ഭാഷയിലോ പഠിപ്പിക്കുന്ന ഏതെങ്കിലും കോളേജുകളിലാവും അഡ്‌മിഷൻ ലഭിക്കുക. 45 കോളേജുകൾ കൃത്യമായി പട്ടികപ്പെടുത്തിയ സാഹചര്യത്തിൽ ഇംഗ്ലീഷിൽ തന്നെ വിദ്യാർത്ഥികൾക്ക് മെഡിസിൻ പഠിക്കാനാവും. കഴിഞ്ഞ വർഷം വന്ന ഈ നിയമത്തിന്റെയൊക്കെ സാധുത പുതിയ സാഹചര്യത്തിൽ എന്താകുമെന്ന് കണ്ടറിയണം.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്‌കൂൾ നയത്തിന്റെ വിജയമെന്ന് സ്‌കൂൾ അധികൃതർ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്‌കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍