ആഭ്യന്തരയുദ്ധത്തിൽ തകർന്ന ശ്രീലങ്കക്ക് അഞ്ച് ബില്യൺ ഡോളർ വായ്‌പ്പ നൽകി ഒടുവിൽ ഒരു തുറമുഖം തന്നെ കൈക്കലാക്കി; ബാധ്യതകൾ തീർക്കാൻ കഴിയാതെയാതോടെ തജികിസ്ഥാൻ തീറെഴുതിയത് രണ്ടു വ്യവസായ ശാലകൾ; നയപരമായ തീരുമാനങ്ങളിൽപോലും അയൽക്കാർ സ്വാധീനിച്ച് തുടങ്ങിയതോടെ കടം തീർക്കാൻ ഐഎംഎഫിന്റെ സഹായം തേടി പാക്കിസ്ഥാൻ; ഒന്നും രണ്ടുമല്ല 23 രാജ്യങ്ങൾ ചൈനയുടെ കടക്കെണിയിൽ; കമ്യൂണിസ്റ്റ് ചൈന സഹായിച്ച് സഹായിച്ച് രാഷ്ട്രങ്ങളെ കെണിയിലാക്കുന്നത് ഇങ്ങനെ
എം മാധവദാസ്
ന്യൂഡൽഹി: സഹായിച്ച് സഹായിച്ച് അവസാനം കടം പെരുകുമ്പോൾ വീടുംപറമ്പും എഴുതിവാങ്ങുകയെന്നത് നമ്മുടെ നാട്ടിലെ പലിശക്കാരുടെ മാത്രം തന്ത്രമല്ല. വിവിധ സാമ്രാജ്വങ്ങളും പല രീതിയിൽ ആ കുതന്ത്രം പയറ്റിയിട്ടുണ്ട്. ഇവിടുത്തെ നാട്ടുരാജാക്കന്മാരെ
കടക്കെണിയിൽപെടുത്തി ഒടുവിൽ രാജ്യത്തിന്റെ പരമാധികാരം തന്നെ പിടിച്ചുവാങ്ങുക എന്ന രീതി ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി പല തവണ പ്രായോഗികമാക്കിയിട്ടുണ്ട്. ശീതയുദ്ധകാലത്ത് അമേരിക്കയും സോവിയറ്റ് യൂണിയനും പാവ ഭരണകൂടങ്ങളെ സൃഷ്ടിച്ചത് ഇതേരീതിയിൽ തന്നെയായിരുന്നു. എന്നാൽ മാറിയ ലോക സാമ്പത്തിക ക്രമത്തിൽ, ഈ രീതിയിലുള്ള ചൂഷണം ലോക രാജ്യങ്ങൾ ലക്ഷ്യമിടുന്നില്ല. ഇന്ന് അമേരിക്കക്കുപോലും അതിനുള്ള സാമ്പത്തിക ശേഷിയുമില്ല എന്നാണ് വാസ്തവം. എന്നാൽ ഇപ്പോഴും ഒരേ ഒരു രാജ്യം പഴയ ആ ചൂഷണ രീതി നന്നായി ഉപയോഗിക്കുന്നുണ്ട്. അത് നമ്മുടെ നാട്ടിൽ പലരും മധുര മനോജ്ഞമെന്ന് വാഴ്‌ത്തപ്പെടുന്ന കമ്യൂണിസ്റ്റ് ചൈന തന്നെയാണ്. ചൈനയിൽനിന്ന് വായ്‌പ്പ സ്വീകരിക്കുമ്പോൾ വളരെ സൂക്ഷിക്കണമെന്നാണ്, പല അന്താരാഷ്ട്ര ഏജൻസികളും മുന്നറിയിപ്പു നൽകുന്നത്.
ഏഷ്യയിലെ വൻ സാമ്പത്തിക ശക്തിയാണ് ചൈന. അതിനാൽ തന്നെ ഏഷ്യയിലെ പല വികസ്വര രാജ്യങ്ങളും വികസന പ്രവർത്തനങ്ങൾക്കായി ചൈനയിൽ നിന്ന് വായ്പ സ്വീകരിക്കാറുണ്ട്. പണമായി കടം വാങ്ങുന്നതിന് പുറമെ സ്വന്തം രാജ്യത്തെ സ്ഥാപനങ്ങളും ചില രാജ്യങ്ങൾ ചൈനയ്ക്ക് നടത്തിപ്പിനായി കൈമാറിയിട്ടുമുണ്ട്. എന്നാൽ ഈ രാജ്യങ്ങളെയെല്ലാം സഹായിക്കാൻ വേണ്ടി മാത്രമാണോ ചൈന സാമ്പത്തിക സഹായം ചെയ്യുന്നത്. ശ്രീലങ്കയും പാക്കിസ്ഥാനും ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ അനുഭവങ്ങൾ മറ്റു രാജ്യങ്ങൾക്കും പാഠമാകേണ്ടതാണ്. ചൈനീസ് കടം എന്നത് യഥാർഥത്തിൽ ഒരു ചതിക്കുഴിയാണെന്നാണ് ഈ രാജ്യങ്ങളുടെ സ്ഥിതി ചൂണ്ടിക്കാട്ടുന്നത്.
ആഭ്യന്തരയുദ്ധത്തിൽ തകർന്ന ശ്രീലങ്കക്ക് അഞ്ച് ബില്യൺ ഡോളർ വായ്‌പ്പ നൽകി ഒടുവിൽ ഒരു തുറമുഖം തന്നെ ചീന കൈക്കലാക്കുകയായിരുന്നു. ബാധ്യതകൾ തീർക്കാൻ കഴിയാതെയാതോടെ തജികിസ്ഥാൻ ചൈനക്ക് തീറെഴുതിയത് രണ്ടു വ്യവസായ ശാലകളാണ്. നയപരമായ തീരുമാനങ്ങളിൽപോലും അയൽക്കാർ സ്വാധീനിച്ച് തുടങ്ങിയതോടെ കടം തീർക്കാൻ ഐഎംഎഫിന്റെ സഹായം തേടിയിരിക്കയാണ്പാക്കിസ്ഥാൻ. തങ്ങളെ ചൈനീസ് കടത്തിൽ നിന്ന് എങ്ങനെയെങ്കിലും രക്ഷിക്കണമെന്നാണ് പ്രധാനമന്ത്രി ഇംറാൻഖാൻ ആവശ്യപ്പെടുന്നത്. ഒന്നും രണ്ടുമല്ല മാലിയും, ലാവോസും, കമ്പോഡിയയും അടക്കമുള്ള 23 രാജ്യങ്ങളാണ ചൈനീസ് പ്രസിഡന്റ് ഷീജിൻ പിങിന്റെ കരുണയിൽ കഴിയുന്നത്. ചൈനയിൽനിന്ന്
വൻതോതിലുള്ള നിക്ഷേപവും വായ്‌പ്പകളും സ്വീകരിക്കാത്ത ഇന്ത്യക്ക് തൽക്കാലം ഭീഷണിയില്ല. പക്ഷേ ആർസിഇപി. കരാർ ഒക്കെ ഒപ്പിടുമ്പോൾ നാം വളരെ സൂക്ഷിക്കണം. കാരണം മറുഭാഗത്ത് ചൈനയാണ്.
ഐഎംഎഫിനെ കുറ്റം പറഞ്ഞ കമ്യൂണിസ്റ്റുകൾ ഇത് കാണാതെ പോകരുത്
ഏറ്റവും രസാവഹം ഐഎംഎഫിനെപ്പോലുള്ള ഏജൻസികളുടെ പലിശ കൂടുതലാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചും ഇത് സഹായമാണെന്ന് പറഞ്ഞുമാണ് ചൈന പലരാജ്യങ്ങളിലും കയറിവരുന്നത്. കടം പെരുകിക്കഴിയുമ്പോൾ ചീനയുടെ മട്ടുമാറും. പിന്നെ രാജ്യത്തിന്റെ നയപരമായ കാര്യം തീരുമാനിക്കുന്നതുപോലും അവർ ആവും. അമേരിക്കക്കുപോലും ചൈനയെ ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്നാണ് ഏറ്റവും വിചിത്രം. അമേരിക്കയുടെ കടപത്രത്തിന്റെ മുപ്പതുശതമാനവും ചൈനീസ് കമ്പനികളുടെ കൈയിലാണ്. ഇത് ചൈന ഓപ്പൻ മാർക്കറ്റിൽ ഡമ്പ് ചെയ്താൽ ഡോളർ തകരുമെന്ന്, അമർത്യാസെന്നിനെപ്പോലുള്ള സാമ്പത്തിക വിദഗ്ദ്ധർ നേരത്തെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പക്ഷേ അങ്ങനെ ഡോളറിന്റെ വിലയിടഞ്ഞാൽ അത് മൊത്തത്തിലുള്ള സാമ്പത്തിക മാന്ദ്യത്തിന് ഇടയാക്കം. ഈ ചാക്രിക മാന്ദ്യം ഒടുവിൽ ചൈനയെയും ബാധിക്കും. അതുകൊണ്ടുമാത്രമാണ് അത്തരമൊരു കടന്ന കൈയ്ക്ക് ചൈന തയ്യാറാകാത്തതെന്നാണ് അമർത്യാസെൻ ചൂണ്ടിക്കാട്ടുന്നത്. പല അമേരിക്കൻ കമ്പനികളിലും ശക്തമായ ചൈനീസ് നിക്ഷേപവുമുണ്ട്. അതായത് ചൈന വിചാരിച്ചാൽ എത് നിമിഷവും അമേരിക്കയെപ്പോലും പൊട്ടിക്കാം. അതുകൊണ്ടുതന്നെയാവണം പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്പോലും ചൈനക്കെതിരെ കാര്യമായി മിണ്ടാത്തത്. ഉയിഗൂർ മുസ്ലീങ്ങളെ ചൈന പീഡിപ്പിക്കുന്നതിന്റെ പേരിൽ ലോകവ്യാപകമായി പ്രതിഷേധം ഉയർന്നിട്ടും വളരെ വൈകിയാണ് അമേരിക്കൻ ഭരണകൂടം പ്രതികരിച്ചത്. അതും മിതമായ ഭാഷയിൽ.അടുത്ത കാൽനൂറ്റാണ്ടിനുള്ളിൽ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറുന്നതും ചൈന തന്നെയാണെന്നാണ്, സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.
അന്താരാഷ്ട്ര നാണയ നിധിയേക്കാൾ ( ഐഎംഎഫ്) കുറഞ്ഞ പലിശയാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് ചൈന രാജ്യങ്ങളെ ഇങ്ങനെ കെണിയിലാക്കുന്നത് എന്നോർക്കണം. മന്മോഹൻസിങ് ഐഎംഎഫിൽനിന്ന് വായ്‌പ്പയെടുത്തുവെന്ന് പറഞ്ഞ് ഇന്ത്യയിൽ ബഹളം ഉണ്ടാക്കിയ കമ്യൂണിസ്റ്റ് കക്ഷികൾ, ഈ ചൈനീസ് അനുഭവം ഓർക്കണം. ഇപ്പോൾ തങ്ങളെ രക്ഷിക്കണമെന്ന് പറഞ്ഞ് പാക്കിസ്ഥാൻ ഓടിയത് ഐഎംഎഫിലേക്കാണ്.
ചരടുകളില്ലാത്ത വായ്‌പ്പ ആരുടേതാണെന്ന് ലോകത്തിന്റെ അനുഭവം നമ്മെ പഠിപ്പിക്കുന്നു.
റോഡുണ്ടാക്കാനും തുറമുഖമുണ്ടാക്കാനും സഹായിച്ച് വീഴ്‌ത്തുമ്പോൾ
റോഡ്- തുറമുഖം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ചുരുങ്ങിയ ചെലവിൽ നിർമ്മിച്ചു തരാമെന്ന് പറഞ്ഞാണ് ചൈന വിവിധ രാജ്യങ്ങളെ കെണിയിലാക്കിയത്. യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക വൻകരകളിലെ അടിസ്ഥാന സൗകര്യ വികസനത്തിനെന്നപേരിൽ ചൈനീസ് സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ്. 152 രാജ്യങ്ങളിലാണ് ഈ പദ്ധതിയിലൂടെ ചൈന നിക്ഷേപം നടത്തുന്നത്. കൂടാതെ എഷ്യ, യൂറോപ്പ്, ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, അമേരിക്ക മേഖലകളിലെ വിവിധ സംഘടനകൾക്കും സഹായം നൽകുന്നു. വ്യാപാരത്തിന് സഹായമാകുന്ന അന്താരാഷ്ട്ര പാതകളാണ് പ്രധാനമായും പദ്ധതിയിലൂടെ ചൈന ലക്ഷ്യമിടുന്നത്. റോഡ് എന്നതിൽ സമുദ്രപാതകളും ഉൾപ്പെടുന്നത്. നേരത്തെ വൺ ബെൽറ്റ് വൺ റോഡ് എന്നറിയപ്പെട്ടിരുന്ന പദ്ധതി 2016-ലാണ് ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് എന്നറിയപ്പെട്ട് തുടങ്ങിയത്. മേഖലയിലെ സമഗ്ര വികസനമാണ് ലക്ഷ്യമിടുന്നതെന്നാണ് ചൈന പറയുന്നത്. എന്നാൽ സമഗ്ര ആധിപത്യമാണ് ചൈനയുടെ ലക്ഷ്യമെന്നാണ് അന്താരാഷ്ട്ര സമൂഹം വിലയിരുത്തുന്നത്.
23 രാജ്യങ്ങൾ ചൈനയുടെ കടക്കെണിയിൽ പെട്ടതായാണ് റിപ്പോർട്ട്. വാഷിങ്ടൺ ആസ്ഥാനമായ സെൻർ ഫോർ ഡെവലപ്മെന്റ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തിറക്കിയിരുന്നു. ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് നിക്ഷേപം സ്വീകരിച്ച 68 രാജ്യങ്ങളിൽ 23 രാജ്യങ്ങൾ കടബാധ്യത കാരണം ബുദ്ധിമുട്ടുകയാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എട്ട് രാജ്യങ്ങളാണ് ഏറ്റവും അപകടാവസ്ഥയിലുള്ളതെന്ന് സെന്റർ പറയുന്നു. തജികിസ്ഥാൻ, മാലിദ്വീപ്, പാക്കിസ്ഥാൻ, ജിബൂട്ടി, കിർഗിസ്ഥാൻ, ലാവോസ്, മംഗോളിയ, മോണ്ടിനെഗ്രോ എന്നീ രാജ്യങ്ങളാണ് കടക്കെണിയിൽ പെട്ടിരിക്കുന്നത്. കടബാധ്യത ഈ രാജ്യങ്ങളെ അപകടകരമായ തരത്തിൽ ചൈനയുടെ ആശ്രിതരാക്കി മാറ്റുകയാണ്. വായ്പാ പ്രശ്നങ്ങളുടെ പേരിലുള്ള ചൈനയുടെ ഇടപെടലുകൾ ഇപ്പോൾത്തന്നെ ബെൽറ്റ് ആൻഡ് റോഡ് ആനുകൂല്യം നേടുന്ന രാജ്യങ്ങളിൽ സംഘർഷത്തിനിടയാക്കിയിട്ടുണ്ട്.
ചൈനയിൽ നിന്ന് വായ്പയെടുത്ത് ചതിക്കുഴിയിൽ പെട്ടതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ശ്രീലങ്ക. ആഭ്യന്തര യുദ്ധത്തിന്റെ കെടുതിയിൽ വലഞ്ഞ ശ്രീലങ്കയ്ക്ക് സഹായഹസ്തമായാണ് ചൈനയുടെ പിന്തുണയെത്തിയത്. 2010 മുതൽ 2015 വരെയുള്ള കാലയളവിലാണ് ഹമ്പന്തോട്ട തുറമുഖത്തിന്റെ വികസനത്തിനായി ചൈന അഞ്ച് ബില്യൺ ഡോളർ നൽകിയത്. 6.3 ശതമാനം പലിശനിരക്കിലായിരുന്നു കടമായി തുക നൽകിയത്. എന്നാൽ പിന്നീട് തുറമുഖം പൂർണമായി ചൈനയുടെ നിയന്ത്രണത്തിലായി. കടബാധ്യത തീർക്കാനാവാതെ ശ്രീലങ്കൻ സർക്കാർ 99 വർഷത്തെ പാട്ടത്തിന് തുറമുഖത്തിന്റെ നടത്തിപ്പ് ചൈനയ്ക്ക് നൽകി. ഇപ്പോൾ ഗോതബായ രാജപക്സെ പ്രസിഡന്റായതോടെ തുറമുഖം തിരിച്ചുനൽകണമെന്ന് ശ്രീലങ്ക ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശ്രീലങ്കയിലെ റെയിൽവേ, റോഡ് വികസനത്തിലും ചൈന നിക്ഷേപം നടത്തിയിട്ടുണ്ട്. ശ്രീലങ്കയുടെ ആകെയുള്ള വിദേശ കടത്തിന്റെ ഒമ്പത് ശതമാനം ചൈനയോടാണ്.
പാക്കിസ്ഥാൻ പെട്ടത് ഇങ്ങനെ
ദീർഘകാലമായി ചൈന ഏറെ അടുപ്പം പുലർത്തുന്ന രാജ്യമാണ് പാക്കിസ്ഥാൻ. ഇതിന്റെ ഭാഗമായി പാക്കിസ്ഥാനിൽ വൻതോതിൽ ചൈന നിക്ഷേപം നടത്തിയിട്ടുണ്ട്. പക്ഷേ ഇതെല്ലാം വായ്പയായാണ്. ഇന്ത്യക്കെതിരെ എന്നും ഒപ്പം നിൽക്കുന്ന രാജ്യമെന്ന നിലയിലാണ് ചൈന പാക്കിസ്ഥാനെ കാണുന്നത്. കൂടാതെ ഇന്ത്യൻ സമുദ്രത്തിലേക്കുള്ള ചൈനയുടെ എളുപ്പവഴിയും പാക്കിസ്ഥാനിലൂടെയാണ്. മിഡിൽ ഈസ്റ്റിലേക്കും ആഫ്രിക്കൻ ഭൂഖണ്ഡത്തിലേക്കുമുള്ള ബദൽ പാതയും പാക്കിസ്ഥാനിലൂടെയുണ്ട്.
ഈ വർഷം ആദ്യമായി പാക്കിസ്ഥാൻ സർക്കാരിന്റെ ബാധ്യതകളുടെ പട്ടികയിൽ ചൈനീസ് നിക്ഷേപവും ഉൾപ്പെടുത്തിയിട്ടുണ്ട്. ചൈനയുടെ കടം കെണിയാകുന്നത് പാക്കിസ്ഥാൻ തിരിച്ചറിയുന്നതിന്റെ സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. അന്താരാഷ്ട്ര നാണയനിധിയിൽ നിന്ന് കടമെടുത്ത് ചൈനീസ് കടം തീർക്കാനും പാക്കിസ്ഥാൻ ശ്രമ നടത്തുന്നുണ്ട്. അതിന്റെ ഭാഗമായാണ് ചൈനീസ് നിക്ഷേപം ബാധ്യതകളിൽപ്പെടുത്തിയത്. എന്നാൽ ചൈനീസ് കടം തീർക്കാൻ വായ്പ നലകുന്നതിന് ഐഎംഎഫ് എതിരാണ്. 6.6 ബില്യൺ ഡോളറിലധികമാണ് പാക്കിസ്ഥാൻ ചൈനയ്ക്ക് നൽകാനുള്ളത്. ഈ തുകയിൽ ഏറെയും ഉപയോഗിച്ചത് രണ്ട് ആണവ നിലയങ്ങൾക്ക് വേണ്ടിയാണെന്നാണ് റിപ്പോർട്ട്. ദീർഘകാലമായി ചൈനീസ് പണമാണ് പാക്കിസ്ഥാനെ വിദേശ വിനിമയ രംഗത്ത് പിടിച്ചുനിർത്തുന്നത്. എന്നാൽ ഇപ്പോൾ പലിശ കൂടിക്കൂടി പാക്കിസ്ഥാൻ ചൈനയുടെ വിധേയ രാജ്യമായിരിക്കുന്നു.
ചൈന- പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി രൂപപ്പെടുത്തിയത് ചൈനയാണ്. പടിഞ്ഞാറൻ ചൈന മുതൽ ഇന്ത്യൻ സമുദ്രം വരെയാണ് ഈ സാമ്പത്തിക ഇടനാഴി. ചൈനയ്ക്ക് മാത്രമല്ല, പാക്കിസ്ഥാനും ഇത് ഗുണകരമാണ്. സാമ്പത്തിക പുരോഗതിയിലേക്കെത്താൻ പാക്കിസ്ഥാന് ഇത് സഹായകമാകുന്നുണ്ട്. നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. എന്നാൽ പദ്ധതിയിൽ ചൈന നടത്തുന്ന ഇടപെടലുകൾ പാക്കിസ്ഥാന് ബുദ്ധിമുട്ടും ഉണ്ടാക്കുന്നുണ്ട്. ഇരു രാജ്യങ്ങളിലെയും സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികൾക്ക് പങ്കുള്ളതിനാൽ പാക്കിസ്ഥാനിൽ അഴിമതി വർധിച്ചു. അഴിമതി കൂടുന്നത് പദ്ധതിച്ചെലവും വർധിപ്പിക്കുന്നു. അങ്ങനെ പാക്കിസ്ഥാൻ ചൈനയോട് കടപ്പെടുകയും ചെയ്തു.
ചൈനയുടെ കടബാധ്യതകൾ തീർക്കുന്നതിനായി ഒരു വ്യവസായ ശാല കൂടി കൈമാറാൻ ഒരുങ്ങുകയാണ് തജകിസ്ഥാൻ. നേരത്തെ തന്നെ ചൈനീസ് കമ്പനികൾക്ക് നികുതിയിളവ് നൽകാൻ തജികിസ്ഥാൻ നിർബന്ധിതമായിരുന്നു. ഇതേ തുടർന്ന് നേരത്തെ തന്നെ തകർച്ചയിലായ തജികിസ്ഥാന്റെ സാമ്പത്തികരംഗം കൂടുതൽ ഭീഷണിയിലായി. ഇതിനെല്ലാം പുറമെ തജികിസ്ഥാനിൽ ചൈന ഒരു സൈനിക കേന്ദ്രവും സ്ഥാപിച്ചിട്ടുണ്ട്. അതിർത്തിക്കപ്പുറവും ചൈനീസ് സൈന്യത്തിന്റെ ശക്തി വ്യാപിച്ച് മേഖലയിൽ ആധിപത്യം നേടാനുള്ള ശ്രമമാണ് ചൈന നടത്തുന്നത്.
ചൈനീസ് നിക്ഷേപങ്ങളിൽ വലഞ്ഞ മാലിദ്വീപ് കടബാധ്യത തീർക്കാൻ വഴി തേടുകയാണ്. വൻ കടബാധ്യത രാജ്യത്തെ പ്രതിസന്ധിയിൽ ആക്കിയിരിക്കുകയായിരുന്നുവെന്നും ഇതിൽ നിന്ന് പുറത്ത് കടക്കാൻ വഴി തേടുകയാണെന്നും അടുത്തിടെ മാലിദ്വീപ് വിദേശ കാര്യ മന്ത്രാലയം പ്രസ്താവിച്ചിരുന്നു. മുൻ സർക്കാർ വൻ തോതിൽ കടം വാങ്ങിയത് രാജ്യത്തെ കുഴപ്പത്തിലാക്കിയെന്നും എന്നൽ നയതന്ത്ര നീക്കങ്ങളിലൂടെ ഇതിൽ നിന്ന് പുറത്തുകടക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മാലിദ്വീപ് വിദേശകാര്യ മന്ത്രി അബ്ദുള്ള ഷാഹിദ് പറഞ്ഞു. മാലിദ്വീപിന്റെ മുൻ പ്രസിഡന്റ് അബ്ദുള്ള യമീർ അഴിമതിക്കുറ്റത്തിന് അഞ്ച് വർഷത്തെ ജയിൽ ശിക്ഷ അനുഭവിക്കുകയാണ്. യമീന്റെ കാലത്താണ് ചൈനയിൽ നിന്ന് കടം വാങ്ങിയത്.
തൽക്കാലം ഇന്ത്യക്ക് ഭീഷണിയില്ല; പക്ഷേ നാം സൂക്ഷിക്കണം
ഇന്ത്യ-ചീന യുദ്ധത്തെ തുടർന്നുണ്ടായ അസ്വാരസ്യങ്ങൾ മൂലം ഇന്ത്യ ഒരു കാലത്തും ചൈനയിൽ നിന്ന് വൻതോതിലുള്ള നിക്ഷേപവും വായ്‌പ്പകളും സ്വീകരിച്ചിരുന്നില്ല. അങ്ങനെയായിരുന്നെങ്കിൽ ഇന്ത്യയുടെ അവസ്ഥ ഇന്ന് എന്തായിരിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. പക്ഷേ നരേന്ദ്ര മോദിയും ചൈനീസ് പ്രധാനമന്ത്രി,ഷീ ജിൻ പിങും തമ്മിൽ ഈയിടെ മഹാബലിപുരത്ത് നടന്ന കൂടിക്കാഴ്ചയിൽ സാമ്പത്തിക സഹകരണം ചർച്ചയായിരുന്നു. 1018-ൽ ചൈനയിലെ വുഹാനിൽ നടന്ന ആദ്യ അനൗപചാരിക ഉച്ചകോടിയുടെ തുടർച്ചയാണ് കഴിഞ്ഞ ദിവസങ്ങളിൽ മഹാബലിപുരത്ത് നടന്നത്.
പല്ലവ, ചോള ഭരണകാലത്ത് ചൈനയിലെ ഫിജിയൻ പ്രവിശ്യയിലേക്ക് സമുദ്രമാർഗം നടന്ന വ്യാപാരചരിത്രത്തിന്റെ ഓർമപുതുക്കിയാണ് മഹാബലിപുരം എന്ന കടലോരപ്രദേശത്തെ ഉച്ചകോടിയുടെ വേദിയായി കണ്ടെത്തിയത്. വ്യാളിക്കും ആനയ്ക്കും യോജിച്ച് പ്രവർത്തിക്കാൻ കഴിയുമെന്നാണ്, തമിഴ്‌നാട്ടിലെ മഹാബലിപുരത്ത് നടന്ന രണ്ടാമത് ഇന്ത്യ-ചൈന അനൗപചാരിക ഉച്ചകോടിക്കുമുമ്ബ് ചൈനീസ് വിദേശകാര്യ സഹമന്ത്രി ലുവോ സുവോഹുയി ബെയ്ജിങ്ങിൽ പറഞ്ഞത്
ആർസിഇപി. കരാറിനെക്കുറിച്ചുള്ള അന്തിമചർച്ച ബാങ്കോക്കിൽ അരങ്ങേറുന്നതിനിടയിലാണ് ഈ കൂടിക്കാഴ്ച നടന്നത്. ഇന്ത്യയിലേക്ക് ചൈനീസ് ഉത്പന്നങ്ങളുടെ കുത്തൊഴുക്കിന് വഴിതെളിയിക്കും ആർ.സി.ഇ.പി.കരാർ എന്ന് ആശങ്കയുണ്ട്. കരാർ ഏറ്റവും കൂടുതൽ പ്രയോജനം ചെയ്യുക ചൈനയ്ക്കാവും. നികുതി കൂടി ഒഴിവാക്കപ്പെടുന്നതോടെ ചൈനീസ് ഉത്പന്നങ്ങൾ ഇന്ത്യൻ വിപണിയിലേക്ക് തള്ളിക്കയറും. ബഹിഷ്‌കരണ ആഹ്വാനങ്ങൾ കൊണ്ടുമാത്രം അതിനെ തടയാനാവില്ല. അങ്ങനെ തടയാൻ ശ്രമിക്കുന്നതുപോലും ഗുരുതരമായ കുറ്റമായി കാണുന്ന വ്യവസ്ഥകൾ ഈ കരാറിലുണ്ട്.
കാർഷിക വിഭവങ്ങളുടെ കയറ്റുമതിക്കാരിൽ ആറാമത്തെ വലിയ രാജ്യമാണ് ചൈന. ആ സ്ഥാനത്തുനിന്നു ഒന്നാമതെത്തുകയാണ് അവരുടെ ലക്ഷ്യം. ഇതിനായി അവർ പല തന്ത്രങ്ങളും പയറ്റും. മുമ്പ് മ്യാന്മാറിൽനിന്നു നാം പയർവർഗങ്ങൾ ഇറക്കുമതി ചെയ്ത സംഭവം ഓർക്കുന്നത് നന്നായിരിക്കും. മ്യാന്മാറിലെ പയർവർഗങ്ങൾ അന്ന് ചൈനീസ് കമ്പനികൾ മൊത്തമായി വാങ്ങി. എന്നിട്ടത് അവർ ഇവിടേക്ക് കയറ്റി അയക്കുകയായിരുന്നു. ഈ നയത്തിന്റെ അടുത്ത രൂപമാണ് ആർസിഇപി. കരാറിന്റെ അന്തസ്സത്ത. കാർഷികോത്പന്നങ്ങൾ മാത്രമല്ല, കൃഷിഭൂമിതന്നെ സ്വന്തമാക്കാം, എതിർക്കാനുള്ള അവകാശംപോലും കർഷകനുണ്ടാവില്ലെന്ന് കരാർ ഉറപ്പുവരുത്തുന്നുണ്ട്.
ചൈനയുടെ സഹായ അനുഭവങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നത് ആർസിഇപി. കരാറിൽ അടക്കം നാം നൂറുവട്ടം ചിന്തിക്കണം എന്നാണ്. കാരണം എല്ലാറ്റിലും ചൈനക്ക് അതിന്റെ താൽപ്പര്യങ്ങൾ മാത്രമാണ് വലുത്. ബാക്കിയെല്ലാം പുകമറമാത്രം.
Stories you may Like
- വായ്പ അനുവദിക്കുന്നത് തീരപരിരക്ഷയ്ക്ക്
- 'ചങ്കിലെ ചൈനയിൽ' സംഭവിക്കുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ
- കാർബൺ ന്യൂട്രാലിറ്റി: കേരളത്തിന്റെ പദ്ധതികളിൽ താൽപര്യമറിച്ച് ലോകബാങ്ക്
- ഇഡി കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ; കണ്ടലയിൽ തട്ടിപ്പുകാർ ഇനി പിച്ചക്കാരാകും
- കണ്ടല ബാങ്ക് തട്ടിപ്പിൽ ഭാസുരാംഗനും മകൻ അഖിലും ഇഡിയുടെ അറസ്റ്റിൽ
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍