ബലേകോട്ട് ആക്രമണത്തിൽ പ്രതിഷേധിച്ച് പാർട്ടി വിട്ട വക്താവ് ടോം വടക്കൻ; ആൾക്കൂട്ടത്തിൽ അപമാനിച്ചവരെ തിരിച്ചെടുത്തതിന്റെ പേരിൽ ശിവസേനയിൽ ചേർന്ന തീപ്പൊരി നേതാവ് പ്രിയങ്ക ചതുർവേദി; ഏവരെയും ഞെട്ടിച്ച് കാലുമാറിയ ജ്യോതിരാദിത്യ സിന്ധ്യ; ഷഹീൻ ബാഗ് സമരനായകൻ ഷഹസാദ് അലിയും കാവിക്കൊടി പിടിച്ചു; ഒടുവിൽ പ്രസംഗങ്ങളിൽ സംഘപരിവാറിനെ അടിച്ചിരുത്താറുള്ള ഖുശ്ബുവും ബിജെപിയിൽ; അമിത്ഷായുടെ ചാണക്യ തന്ത്രങ്ങളിൽ കോൺഗ്രസ് ഇല്ലാതാവുന്നോ?
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: സംഘപരിവാറിന്റെ കുടത്ത വിമർശകയും ചാനൽ ചർച്ചകളിലെയും പൊതുസമ്മേനങ്ങളിലെയും വർഗീയ വിരുദ്ധ തീപ്പന്തവുമായ ഖുശ്ബുവും ഒടുവിൽ കാവിക്കൊടിയിൽ അഭയം പ്രാപിക്കയാണ്. ഈ വർഷം തന്നെ ബിജെപിയിലേക്ക് കൂറുമാറിയെത്തുന്ന മൂന്നാമത്തെ നേതാവാണ് ഖുശ്ബു. ജ്യോതിരാദിത്യ സിന്ധ്യ, പ്രിയങ്ക ചതുർവേദി, ടോംവടക്കൻ, ഖുശ്ബു, സോഷ്യൽ ആക്റ്റിവിസ്റ്റ് ഷഹസാദ് അലി,.... കടുത്ത കടുത്ത ഫാസിസ്റ്റ്-ഹിന്ദുത്വ വിരുദ്ധത പറഞ്ഞിരുന്ന ഇവർ ഒക്കെ ഇന്ന് ആ പ്രത്യയശാസ്ത്രത്തിന്റെ കീഴിലുള്ള പാർട്ടികളിൽ ആണ്.
ഇതിൽ കോൺഗ്രസ് മുൻ വക്താവും മഹാരാഷ്ട്രയിലെ തീപ്പൊരിയുമായ പ്രിയങ്ക ചതുർവേദി ശിവസേനയിലേക്കാണ് കൂടുമാറിയത് എന്നു മാത്രം. ഇതുമാത്രമല്ല എൻഡിടിവിയുടെ റിപ്പോർട്ട് അനുസരിച്ച് ഈ വർഷം വിവിധ പ്രാദേശിക നേതാക്കൾ ഉൾപ്പെടെ ആയിരങ്ങളാണ് ബിജെപിയിലേക്ക് മറ്റ് പാർട്ടികളിൽനിന്ന് കാലുമാറിയെത്തിയത്. ബംഗാളിൽ പലയിടത്തും സിപിഎം പാർട്ടി ഓഫീസുകളും ലോക്കൽ സെക്രട്ടറിയും അടക്കം ഒന്നടങ്കം ബിജെപിയിലേക്ക് മുമ്പേതന്നെ മാറിയിരുന്നു. അതുകൊണ്ടുതന്നെ ആർക്കും ഫാസിസ്റ്റ് വിരുദ്ധ പേരാളികൾ എന്നൊന്നും അഭിമാനിക്കാൻ കഴിയില്ല.
ഇനിയങ്ങോട്ട് വരുന്നത് മോദി തരംഗമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടുതന്നെയാണ് കോൺഗ്രസിൽനിന്ന് നേതാക്കൾ കൂട്ടമായി ബിജെപിയിലേക്ക് എത്തുന്നത്. നമ്മുടെ അബ്ദുല്ലക്കുട്ടി ഇത് മുൻപേ തിരിച്ചറിഞ്ഞുവെന്ന് മാത്രം. ഇപ്പോൾ ആന്ധ്രയിൽ ജഗ്മോഹൻ റെഡ്ഡിയും ബിജെപിയോട് അടുക്കുകയാണ്. അതേസമയം കൃത്യമായി നേതൃത്വം പോലുമില്ലാതെ കോൺഗ്രസ് അടിമുടി ഉലഞ്ഞ് അവസ്ഥയിലാണ്. പല നേതാക്കൾക്കും പ്രാദേശികമായ അക്കോമഡേഷൻ പ്രശ്നവും സീറ്റും തന്നെയാണ് പ്രധാനം. എന്നാൽ അമിത്ഷായെപ്പോലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ഒരു രാഷ്ട്രീയ ചാണക്യൻ കോൺഗ്രസിന് ഇല്ലാതെപോയി.
ഇപ്പോൾ കർഷക സമരത്തിന്റെ പേരിൽ അകാലിദൾ എൻഡിഎയിൽനിന്ന് വിട്ടിട്ടും അത് മുതലെടുക്കാൻ കോൺഗ്രസിന് കഴിയുന്നില്ല. അതുപോലെ ബീഹാറിൽ നിതീഷ്കുമാറുമായി ഇടയുന്ന ബിജെപിനേതാക്കൾ ചിരാഗ പാസ്വാന്റെ പാർട്ടിയിൽ ചേക്കേറുകയാണ്. ഭരണ വിരുദ്ധ വികാരവും ബീഹാറിൽ ഉണ്ട്. പക്ഷേ ഇത് മുതലെടുക്കാൻ പ്രതിപക്ഷത്തിന് കഴിയുന്നില്ല. ഈ രീതിയിൽ മോദി ഭരണം തുടർന്നാൽ മൂന്നാലു വർഷത്തിനുശേഷം എത്ര കോൺഗ്രസ് നേതാക്കൾ ബാക്കിയുണ്ടാവും എന്നത് കാത്തിരുന്ന് കാണേണ്ടതാണ്.
കോൺഗ്രസിൽ കുടുംബാധിപത്യമെന്ന് ടോം വടക്കൻ
2019 മാർച്ച് 14ന് കോൺഗ്രസ് വക്താവായിരുന്ന ടോം വടക്കൻ ബിജെപിയിലേക്ക് കാലുമാറിയത്. കോൺഗ്രസ്സിലെ കുടുംബാധിപത്യം തന്നെ മടിപ്പിച്ചെന്നും ടോംവടക്കൻ മാധ്യമങ്ങളോട് പ്രതികരിച്ചു.ബാലാകോട്ട് ആക്രമണത്തിന് ശേഷം ഇന്ത്യൻ സേനയെ ചോദ്യം ചെയ്തുകൊണ്ടുള്ള കോൺഗ്രസ് നിലപാടിനോട് യോജിക്കാനാവില്ലെന്നും പ്രധാനമന്ത്രിയുടെ വികസന അജണ്ടയോട് യോജിപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിൽ നിന്നാണ് അംഗത്വം ടോം വടക്കൻ അംഗത്വം സ്വീകരിച്ചത്. ഗാന്ധി കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന ടോം വടക്കൻ മുൻ എഐസിസി സെക്രട്ടറിയാണ്. അടുത്തകാലത്തായി സജീവ കോൺഗ്രസ് പ്രവർത്തനത്തിൽ നിന്ന് അദ്ദേഹം വിട്ടു നിൽക്കുകയായിരുന്നു. പക്ഷേ വടക്കന്റെ യഥാർഥ പ്രശ്നം സീറ്റ് ആയിരുന്നു. അത് മനസ്സിലാക്കി അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള ഒരു ട്രബിൾ ഷൂട്ടർ കോൺഗ്രസിന് ഇല്ലാതെ പോയി. വടക്കന് ജനകീയ അടിത്തറ ഒന്നും ഉണ്ടായിരുന്നില്ല എന്നത് വേറെ കാര്യം.
പ്രിയങ്ക പാർട്ടി വിട്ടത് അപമാന ഭീതിയിൽ
2019 ഏപ്രിൽ 19നാണ് കോൺഗ്രസ് വക്താവും മഹാരാഷ്ട്രയിലെ തീപ്പൊരി നേതാവും ചാനൽ ഡിബേറ്ററുംമൊക്കെയായ പ്രിയങ്കാ ചതുർവേദി പാർട്ടി വിട്ടത്. ഉത്തർപ്രദേശിൽ തന്നെ അപമാനിച്ച പാർട്ടി പ്രവർത്തകരെ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ചാണ് പ്രിയങ്ക രാജിവച്ചത്. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം പ്രിയങ്ക അതിശക്തമായി ട്വിറ്ററിൽ പ്രതികരിച്ചിരുന്നു. കടുത്ത ഹിന്ദുത്വ വിമർശകയായ അവർ ശിവസേനയിലാണ് ചേർന്നത്. സേനയാവട്ടെ അവരെ അർഹിക്കുന്ന രീതിയിൽ പരിഗണിക്കുകയും എംപി ആക്കുകയും ചെയ്തിട്ടുണ്ട്.
പാർട്ടി നടപടിയിൽ അതൃപ്തി രേഖപ്പെടുത്തി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് പ്രിയങ്ക കത്തയിരുന്നു. . തന്റെ സേവനം കോൺഗ്രസ് പാർട്ടിക്ക് വിലമതിക്കുന്നില്ലെന്നു കഴിഞ്ഞ കുറച്ചു ദിവസം കൊണ്ടു മനസിലായെന്നും യാത്രയുടെ അവസാനമെത്തിയെന്നും പ്രിയങ്ക കത്തിൽ കുറിച്ചിട്ടുണ്ട്. കൂടുതൽ കാലം ഇനി പാർട്ടിയിൽ തുടർന്നാൽ ആത്മാഭിമാനത്തിനും അന്തസിനും ക്ഷതമേൽക്കുമെന്നും അവർ വ്യക്തമാക്കി.
കോൺഗ്രസിനു വേണ്ടി വിയർപ്പും ചോരയും ഒഴുക്കിയവരെക്കാൾ 'വൃത്തികെട്ട ഗുണ്ടകൾ'ക്ക് ഇപ്പോൾ പാർട്ടിയിൽ പ്രാമുഖ്യം ലഭിക്കുന്നതിൽ അതിയായ സങ്കടമുണ്ട്. പാർട്ടിക്കു വേണ്ടി നിരവധി പ്രശ്നങ്ങളാണ് നേരിടേണ്ടിവന്നത്. എന്നാൽ പാർട്ടിക്കുള്ളിൽ എന്നെ അപമാനിച്ചവർ യാതൊരു നടപടിയും കൂടാതെ തടിതപ്പുന്നത് ദൗർഭാഗ്യകരമാണ്.'' - എന്ന പ്രിയങ്കയുടെ ട്വീറ്റ് ഏറെ വിവാദമായിരുന്നു. ഉത്തർപ്രദേശിൽ മഥുരയിൽ വച്ച് പ്രിയങ്കയോട് അപമര്യാദയായി പെരുമാറിയ ചില നേതാക്കളെ കഴിഞ്ഞ ദിവസം സംസ്ഥാന നേതൃത്വം സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ ദിവസങ്ങൾക്കുള്ളിൽ യാതൊരു നടപടിയും കൂടാതെ ഇവരെ തിരിച്ചെടുത്തു. ഇതിൽ മനംനൊന്താണ് പാർട്ടി വിടാൻ പ്രിയങ്ക തീരുമാനിച്ചത്.
മഥുരയിൽ റഫാൽ സംബന്ധിച്ച് വാർത്താ സമ്മേളനം നടത്തുന്നതിനിടെയാണ് പ്രാദേശിക നേതാക്കൾ പ്രിയങ്കയോട് അപമര്യാദയായി പെരുമാറിയത്. ഇതിൽ ഒരാൾ കോൺഗ്രസ് സ്ഥാനാർത്ഥിയാണെന്നും റിപ്പോർട്ടുണ്ട്. ഉത്തർപ്രദേശിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ജോതിരാദിത്യ സിന്ധ്യയുടെ പിന്തുണയോടെയാണ് നേതാക്കളെ തിരിച്ചെടുത്തതെന്നാണ് ആരോപണം. ഈ നടപടിയിലുള്ള അതൃപ്തി പ്രിയങ്ക മുതിർന്ന നേതാക്കളെ അറിയിച്ചിരുന്നു.
ഞെട്ടിച്ച് ജ്യോതിരാദിത്യ സിന്ധ്യ
കോൺഗ്രസിന്റെ അവഗണനയുണ്ടാക്കിയ മറ്റൊരു പ്രതിസന്ധിയാണ് ജോതിരാദിത്യ സിൻഹയെന്ന യുവനേതാവിനെ നഷ്ടപ്പെടുത്തിയത്. 2220 മാർച്ച് 11 അദ്ദേഹംബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയിൽ നിന്ന് പാർട്ടി അംഗത്വം സിന്ധ്യ സ്വീകരിച്ചു. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളൊന്നും മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരിന് പാലിക്കാനിയില്ലെന്ന് സിന്ധ്യ പറഞ്ഞു. ഇതോടെ മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാറും പ്രതിസന്ധിയിൽ ആയിരുന്നു. അച്ഛൻ മാധവറാവു സിന്ധ്യ വിമാനപകടത്തിൽ മരിച്ചതാണ് ജ്യോതിരാദിത്യസിന്ധ്യയുടെ രാഷ്ട്രീയപ്രവേശത്തിനു വഴിതുറന്നത്.
രാഹുൽഗാന്ധിയുടെ ഉറ്റതോഴനായിരുന്ന സിന്ധ്യ എഐസിസി അധ്യക്ഷസ്ഥാനത്തേക്കുപോലും പരിഗണിക്കപ്പെട്ടിരുന്നു. കഴിഞ്ഞ ലോക്സഭയിൽ കോൺഗ്രസ് പാർലമെന്ററി പാർട്ടി ഉപനേതാവിന്റെ സ്ഥാനം ജ്യോതിരാദിത്യക്ക് നൽകാൻ സോണിയ തയ്യാറായില്ല. പിസിസി അധ്യക്ഷപദവിയും ജ്യോതിരാദിത്യക്ക് നിഷേധിച്ചു. ഇതൊക്കെയായിരുന്നു പ്രകോപനം. അല്ലാതെ ആശയപരമായ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. ഇപ്പോൾ ഖുശ്ബുവിന്റെ പ്രശ്നവും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സീറ്റ് നിഷേധിച്ചത് തന്നെയാണ്.
ഷഹീൻ ബാഗ് സമരനയാകൻ ഷഹസാദ് അലിയും ബിജെപിയിൽ
ഇക്കഴിഞ്ഞ ആഗസ്്ററ് 16 സാക്ഷ്യം വഹിച്ചത് അത്യപുർവമായ ഒരു രാഷ്ട്രീയ കാഴ്ചക്കായിരുന്നു. ഹീൻ ബാഗ് സമരനായകൻ ഷഹസാദ് അലിയും മറ്റുള്ളവരും ബിജെപിയിൽ ചേർന്നപ്പോൾ മതേര രാഷ്ട്രീയക്കാരുടെ കണ്ണ് തള്ളുകയായിരുന്നു.ഡൽഹി ബിജെപി അധ്യക്ഷൻ ആദേഷ് ഗുപ്ത, നേതാവ് ശ്യാം ജാജു എന്നിവരുടെ സാന്നിധ്യത്തിൽ ഷഹസാദ് അലി പറഞ്ഞു, ''ബിജെപി ഞങ്ങളുടെ ശത്രുവാണെന്ന് കരുതുന്ന ഞങ്ങളുടെ സമുദായത്തിലെ തെറ്റുകൾ തെളിയിക്കാനാണ് ഞാൻ ബിജെപിയിൽ ചേർന്നത്. പൗരത്വ ഭേദഗതി നിയമത്തിന്റെ (സിഎഎ) ആശങ്കകളെക്കുറിച്ച് ഞങ്ങൾ അവരോടൊപ്പം ഇരിക്കും.''അതേസമയം, എല്ലാ മുസ്ലിം സഹോദരന്മാരെയും വികസനത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ പാർട്ടി ആഗ്രഹിക്കുന്നുവെന്ന് ദൽഡി ബിജെപി പ്രസിഡന്റ് ആദേഷ് ഗുപ്ത പറഞ്ഞു.
'ഇന്ന് നൂറുകണക്കിന് മുസ്ലിം സഹോദരന്മാർ മുസ്ലീങ്ങളുമായി വിവേചനമില്ലെന്ന് മനസിലാക്കിയ ശേഷം പാർട്ടിയിൽ ചേർന്നിട്ടുണ്ട്, അവരെ വികസനത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. പ്രധാനമന്ത്രിയുടെ നടപടികൾ നിരീക്ഷിച്ച് പാർട്ടിയിൽ ചേർന്ന എല്ലാ സ്ത്രീകളെയും അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. മുത്തലാഖ് വിഷയത്തിൽ നരേന്ദ്ര മോദി എടുത്ത നിലപാട് സ്ത്രീകൾക്ക് അനുകൂലമാണ്'- ആദേഷ് ഗുപ്ത പറഞ്ഞു.
തങ്ങളുടെ ദേശീയത ആരും തെളിയിക്കേണ്ടതില്ലെന്ന് ഓരോ മുസ്ലീമും അറിഞ്ഞതായി ബിജെപി നേതാവ് ശ്യാം ജാജു പറഞ്ഞു.'സിഎഎയെക്കുറിച്ച് സംസാരിച്ചപ്പോൾ, ചില രാഷ്ട്രീയ പാർട്ടികൾ മുസ്ലിം സമുദായത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു, പക്ഷേ ഇപ്പോൾ രാജ്യത്തെ എല്ലാ മുസ്ലിംകളും ഒന്നും തെളിയിക്കേണ്ട ആവശ്യമില്ലെന്ന് മനസ്സിലാക്കിയിട്ടുണ്ട്. അവരുടെ വോട്ടവകാശവും ദേശീയതയും ആരും പറിച്ചെടുക്കില്ല. തിരിച്ചറിഞ്ഞ ശേഷം ഈ പാർട്ടിയിലൂടെ മാത്രമേ അവർക്ക് നീതി ലഭിക്കുകയുള്ളൂവെന്ന് ഷഹീൻ ബാഗിൽ പ്രതിഷേധത്തിൽ പങ്കെടുത്ത ധാരാളം മുസ്ലിംകൾ ഇന്ന് പാർട്ടിയിൽ ചേർന്നിട്ടുണ്ട്, ''ജാജു പറഞ്ഞു. ഈ രീതിയിൽ എതിരാളികളെപ്പോലും ആകർഷിച്ച് ബിജെപി മുന്നേറുമ്പോൾ വ്യക്തമായ പദ്ധതികൾ ഇല്ലാതെ കോൺഗ്രസ് തപ്പിത്തടയുകയാണ്.
Stories you may Like
- അലി അക്ബറുടെ ക്രൂരതയുടെ ചുരുളഴിച്ച് ആത്മഹത്യാക്കുറിപ്പ്
- അരുവിക്കരയിൽ അലി അക്ബറിന്റെ കടുംകൈയ്ക്ക് പിന്നിൽ
- പൗരത്വ ഭേദഗതിയുടെ പേരിൽ വെറുതെ പേടിസ്വപ്നം സൃഷ്ടിക്കുന്നു; എ.പി അബ്ദുള്ളക്കുട്ടി
- ഇഎംഎസ് ഏക സിവിൽകോഡിന്റെ ബ്രാൻഡ് അംബാസഡറായിരുന്നു
- അരുവിക്കരയെ നടുക്കി അലി അക്ബറിന്റെ ക്രൂരത; തർക്കത്തിന് കാരണം കുടുംബ വഴക്ക്
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്