ബിവറേജസ് ഔട്ട്‌ലെറ്റിലേക്ക് പോകേണ്ടവരെ കൂടി ബാറിലേക്ക് തിരിച്ചുവിടുന്നു; കുപ്പിക്ക് പത്തുരൂപവെച്ച് കൂട്ടിവാങ്ങി ബാറുകാർ കൊയ്യുന്നത് കോടികൾ; തിരിച്ചറിയൽ കാർഡ് ചോദിക്കാത്തത് കരിഞ്ചന്തക്ക് വഴിവെക്കും; തെർമൽ സ്‌കാനർ ഇല്ലാത്തത് വൻ ഭീഷണി; വെർച്വൽ ക്യൂ താളം തെറ്റുന്നതോടെയുള്ള ആൾക്കൂട്ടം വഴി കോവിഡ് വ്യാപനത്തിനും സാധ്യത; ഒരു മൊബൈൽ ആപ്ലിക്കേഷൻ നന്നായി ഡവലപ്പ്‌ചെയ്യാൻപോലും അറിയില്ലെന്നതും നാണിപ്പിക്കുന്നു; ബെവ് ക്യൂ ആപ്പിലൂടെ ആപ്പിലായി കേരള ജനത
എം മാധവദാസ്
തിരുവനന്തപുരം: ഉമ്മൻ ചാണ്ടി സർക്കാർ ഒഴിയുമ്പോൾ കേരളത്തിൽ ആകെ ഉണ്ടായിരുന്നത് 29 ബാറുകളാണ്. പക്ഷേ പിണറായിയുടെ ഭരണം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ 576ആയിമാറി. 877 ഇടങ്ങളിലാണ് ഈ കോവിഡ് കാലത്ത് സർക്കാർ മദ്യ വിതരണം പുനഃസ്ഥാപിച്ചത്. ബെവ്‌കോയുടെ 301 ഔട്ട്്‌ലെറ്റുകളിലും 576 ബാറുകളിലും 291 ബിയർ വൈൻ പാർലറുകളിലും മദ്യവിതരണം നടത്തുമെന്നാണ് എക്‌സൈ് മന്ത്രി ടി കെ രാമകൃഷ്ണൻ കഴിഞ്ഞ ദിവസം പറഞ്ഞത്. ഘട്ടംഘട്ടമായി മദ്യലഭ്യത കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിൽ എത്തിയ പിണറായി സർക്കാർ എന്നും ബാറുകാരുടെ പക്ഷത്തായിരുന്നു. അഞ്ചുവർഷത്തിൽ മലയാളി കുടിച്ച് തീർത്തത് അര ലക്ഷം കോടിയുടെ മദ്യമാണെന്നാണ് കണക്ക്. അങ്ങനെ മദ്യപാനികളുടെയും പ്രിയപ്പെട്ട സർക്കാർ അയിരുന്നു ഇത്. പക്ഷേ ഇപ്പോഴിതാ ചരിത്രത്തിൽ ആദ്യമായി മദ്യപരും ഇടതു സർക്കാറിനെതിരെ തിരിയുകയാണ്. കാരണം ഒരു ആപ്പും.
വിവരസാങ്കേതിക വിദ്യയുടെ ഈ സുവണ്ണകാലത്ത് ഇത്രയേറെ ബുദ്ധിമുട്ടുള്ള കാര്യമാണോ ഒരു മൊബൈൽ ആപ്ലിക്കേഷൻ ഉണ്ടാക്കുകയെന്നുവച്ചാൽ. പക്ഷേ ഒരു പൈപ്പ്‌ലൈൻ പൊട്ടിയാൽപോലും നന്നാക്കാൻ ഒരാഴ്ചയെടുക്കുന്ന 90കളിലെ അതേ സാങ്കേതികകാലത്തുതന്നെയാണ് നാം ഇപ്പോഴും നിൽക്കുന്നതെന്ന് ഒരിക്കൽകൂടി തെളിയിക്കപ്പെട്ടിരിക്കയാണ്. ബെവ് ക്യൂ ആപ്പിലൂടെ. ഇറങ്ങുന്നതിന് മുമ്പ് ഡ്യൂപ്ലിക്കേറ്റ് ഇറങ്ങുന്നു, പിന്നെ എന്തെല്ലാം പ്രശ്‌നങ്ങൾ. ഹാങ്ങാകുന്നു, ഒടിപി കിട്ടുന്നില്ല തുടങ്ങി. അതായത് തള്ളുകൾ മാറ്റിവെച്ച് നിഷ്പക്ഷമായി ചിന്തിച്ചാൽ, ഒരു മൊബൈൽ ആപ്ലിക്കേഷൻ മരിയാദക്ക് ഡെവലപ്പ്‌ചെയ്യാൻ പോലും കേരളത്തിന് അറിയില്ലെന്നത് നാണിക്കുന്നതാണ്!
അമേരിക്കൻ ചൈനീസ് ഐടി കമ്പനികളിൽ മലയാളി പുലികൾ എത്രയോ ഉള്ളകാലത്താണ് ഇതെന്ന് ഓർക്കണം. കോവിഡാനന്തരം നിരവധി കമ്പനികൾ കേരളത്തിലേക്കടക്കം വരുമെന്ന് നാം കരുതുന്നു. അവർക്കൊക്കെ നാം നൽകുന്ന സൂചനയെന്താണ്. ഇവിടെ ഒരു സാധനവും നല്ലരീതിയിൽ പ്രവർത്തിക്കുന്നില്ല എന്നാണോ? ഈ ആപ്പ് വിവാദം ഒരു ടെസ്റ്റ് ഡോസാണ്. സാങ്കേതികമായി കേരളം എത്രമാത്രം പിറകിലാണ് എന്നതിന്റെ ലിറ്റ്മസ് ടെസ്റ്റാണ് നടന്നത്.
സത്യത്തിൽ നമുക്ക് മിടുക്കന്മാരായ ടെക്കനോക്രാറ്റുകളും ഡിസൈനേഴ്‌സും ഇല്ലാഞ്ഞിട്ടാണോ ഇങ്ങനെ വന്നത്. പിണറായി സർക്കാറിന്റെ മുഖമുദ്രയായ സ്വജനപക്ഷപാതിത്വം തന്നെയാണ് ഇവിടെയും വില്ലനായത്. ആപ്പ് ഡെവലപ്പുചെയ്യുന്നതിൽ അറിവും കഴിവുമുള്ള എത്രയോ കമ്പനികളെ പിൻതള്ളിയാണ് എസ്എഫ്‌ഐ നേതാക്കൾ നയിക്കുന്ന ഈ കമ്പനിക്ക് അനുമതി കൊടുത്തതെന്നത് കേവലം പ്രതിപക്ഷ ആരോപണമായി മാത്രം തള്ളേണ്ടതില്ല. ഇനി ഇതൊക്കെ മദ്യപാനികളെ മാത്രം ബാധിക്കുന്ന പ്രശനമല്ലേ എന്ന് ചിന്തിക്കാൻ വരട്ടെ. ഈ ആപ്പിന്റെ പോരായ്മകൾമൂലം ഗുരുതരമായ പൊതുജനാരോഗ്യ പ്രശ്‌നത്തിലേക്കാണ് വഴിതെളിയിക്കുന്നത്. ശമ്പളവും പെൻഷനും കൊടുത്തു കഴിഞ്ഞാൽ പിന്നെ കാര്യമായൊന്നും ബാക്കിയില്ലാത്ത പൊതു ഖജനാവ് നിറക്കുന്നത് മദ്യപരുടെ പണം തന്നെയാണെന്ന് ആർക്കാണ് അറിയാത്തത്. ആ വരുമാനത്തിൽ ബിവറേജസ് കോർപ്പറേഷനെ പിന്തള്ളി ബാറുകാർക്ക് സമ്പാദിക്കാൻ കൂട്ടു നിൽക്കയാണ് സർക്കാർ ചെയ്യുന്നത്. സത്യത്തിൽ ഈ ആപ്പിലൂടെ ആപ്പിലാവാൻ പോകുന്നത് കേരള ജനതയാണ്.
'കോവിഡ് വാക്‌സിനുപോലും ഇത്രയും ബുദ്ധിമുട്ടില്ല'
ബവ്‌കോ അപ്പ് തുടങ്ങിയതുമുതൽ പരാതി പ്രവാഹമാണ്. ഒറിജിലിനു മമ്പേതന്നെ ഡ്യൂപ്പിക്കേറ്റ് ആപ്പ് ഇറങ്ങിയത് ഇപ്പോൾ പൊലീസ് അന്വേഷിക്കുകയാണ്. എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്റെ 3.30നുള്ള വാർത്താസമ്മേളനത്തിനുശേഷം പ്ലേസ്റ്റോറിൽ ആപ് വരുമെന്നായിരുന്നു കമ്പനി അധികൃതർ പറഞ്ഞത്. എന്നാൽ, രാത്രി 10 മണി കഴിഞ്ഞിട്ടും വന്നില്ല. മദ്യപരുടെ നീണ്ട കാത്തിരിപ്പിനൊടുവിൽ ഇന്നലെ രാത്രി 11 മണിയോടെ ബവ്ക്യൂ ആപ് പ്ലേസ്റ്റോറിലെത്തിയെങ്കിലും ഭൂരിഭാഗം പേർക്കും ബുക്ക് ചെയ്യാനായിരുന്നില്ല. ഒടിപി (വൺ ടൈം പാസ്വേഡ്) ലഭിക്കാത്തതായിരുന്നു കാരണം.പ്ലേസ്റ്റോറിൽ സേർച്ച് ചെയ്താൽ ആപ് ലഭിക്കാത്ത പ്രശ്‌നവുമുണ്ടായി. രാത്രി 11.30ന് ശേഷം, ബുക്കിങ് ഇനി രാവിലെ 6 മണിക്കു മാത്രമേ നടക്കൂ എന്ന സന്ദേശം ചിലർക്ക് ലഭിച്ചു. പലർക്കും ഈ സന്ദേശംപോലും ലഭിച്ചില്ല.
രാവിലെ ആപ് ഹാങ്ങായെന്നാണ് പരാതി. പുതുതായി ആപ് ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നില്ല. ഇന്നത്തെ ബുക്കിങ് സമയം രാവിലെ 6 മണിയിൽനിന്ന് 9 മണിവരെ നീട്ടിയിരുന്നു.
മദ്യം ബുക്ക് ചെയ്തവരുടെ ഇ-ടോക്കൺ പരിശോധിക്കാൻ ബവ്‌കോ ഷോപ്പുകൾക്ക് നൽകിയ ആപ്പും പ്രവർത്തിക്കുന്നില്ല. വെർച്വൽ ക്യൂ ആപ്പിൽ ബുക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന ടോക്കണിലെ ക്യൂ ആർ കോഡ് ഔട്ട്‌ലറ്റിലെ റജിസ്‌ട്രേഡ് മൊബൈലിലെ ആപ്പ് ഉപയോഗിച്ച് പരിശോധിക്കണമെന്നായിരുന്നു ബവ്‌കോ ഉദ്യോഗസ്ഥർക്ക് നൽകിയ നിർദ്ദേശം. എന്നാൽ, ആപ്പ് ഡൗൺലോഡ് ചെയ്‌തെങ്കിലും പല ഷോപ്പുകളിലും ഒടിപി ലഭിക്കാത്തതിനാൽ ആപ്പ് ഉപയോഗിക്കാനായില്ല.
ഇതോടെ ഇ-ടോക്കന്റെ നമ്പർ എഴുതിയെടുത്തശേഷം മദ്യം വിതരണം ചെയ്യാൻ ബവ്‌കോ നിർദ്ദേശിക്കുകയായിരുന്നു. ആപ്പിൽ മദ്യം ബുക്ക് ചെയ്തവർക്ക് ദൂരെ സ്ഥലങ്ങളിലുള്ള മദ്യശാലകളാണ് ലഭിച്ചതെന്നും പരാതിയുണ്ട്. 20 കിലോമീറ്റർ അകലെയുള്ള മദ്യശാലകൾ ലഭിച്ചവരുമുണ്ട്. പിൻകോഡ് കൃത്യമായി മാപ്പ് ചെയ്യാത്തതാണ് പ്രശ്‌നത്തിനിടയാക്കിയത്.ബവ്‌കോ ഷോപ്പിലെത്തുന്നവരെ തെർമൽ സ്‌കാനർ ഉപയോഗിച്ച് പരിശോധിക്കുമെന്ന് അറിയിച്ചെങ്കിലും പലയിടത്തും സ്‌കാനർ ലഭിച്ചില്ല.
നിശ്ചിത സമയം കഴിഞ്ഞിട്ടും ആപ് ലഭിക്കാത്തതിനെത്തുടർന്ന് സമൂഹമാധ്യമങ്ങളിൽ രൂക്ഷമായ വിമർശനം ഉയർന്നു കഴിഞ്ഞു. മികച്ച സേവനം നൽകാൻ ആപ് നിർമ്മാതാക്കൾ പരാജയപ്പെട്ടെന്നായിരുന്നു പ്രധാന വിമർശനം. കോവിഡ് വാക്‌സിനു വേണ്ടിപോലും ഇത്രയും കാത്തിരുന്നിട്ടില്ല ഒരു കമന്റ് ഇങ്ങനെ. ബവ്ക്യൂ ആപ്പിനായി തിരയുമ്പോൾ കൃഷി ആപ്പാണ് വരുന്നതെന്നും ഗതികെട്ട് അതു ഡൗൺലോഡ് ചെയ്ത് നാല് വാഴവച്ചെന്നുമാണ് മറ്റൊരു കമന്റ്. വാഴ കുലയ്ക്കുമ്പോഴെങ്കിലും ആപ് വരുമോയെന്നും ആപ് നിർമ്മാതാക്കളായ ഫെയർകോഡ് കമ്പനിയുടെ ഫേസ്‌ബുക്ക് പേജിൽ ഉപഭോക്താക്കൾ കുറിച്ചു.
ഫലത്തിൽ ഇത് കോവിഡ് പടർത്തും!
ഇതിന്റെ ഏറ്റവും വലിയ കെണി ഫലത്തിൽ ആപ്പിന്റ മന്ദത ഗുരതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉയർത്തുന്നുവെന്നതാണ്. സർക്കാർ എന്തെല്ലാം പറയുന്നുണ്ടെങ്കിലും, ബാറുകളുടെയും ബിവറേജസ് കോർപ്പറേഷന്റെയും പ്രവർത്തനം ഈ രീതിയിൽപോയാൽ കോവിഡ് വ്യാപനം ഉറപ്പാണ്. ഉദാഹരണമായി 10മണിക്കും 10.15നും ഇടക്കായി 12പേർക്കാണ് ആപ്പുവഴി സമയം അനുവദിച്ചിരിക്കുന്നുവെന്ന് വെക്കുക. ക്യൂ ആർ കോഡ് സ്‌കാൻ ചെയ്യുന്നതിലെ തകരാറും വേഗക്കുറവുമൊക്കെയായി ആ സമയത്ത് 9 മണി സമയം ലഭിച്ചവർ
പോലും പുറത്തു പോയിട്ടുണ്ടാവില്ല. ഇത് ബാറിനുമുന്നിലും ബിവറേജിന് മുന്നിലും വലിയ ആൾക്കൂട്ടമാണ് ഉണ്ടാക്കുക. ഇന്നുതന്നെ ഉച്ചക്ക് ഒരു മണിക്ക് 11മണി സമയം കൊടുത്തവരെയാണ് മാനേജ് ചെയ്യാൻ കഴിഞ്ഞത്. അഞ്ചുമണിക്ക് അടക്കണം എന്ന് വരികയും കൂടി ചെയ്യുന്നയോടെ ഉച്ചക്കശേഷം ആരും സോഷ്യൽ ഡിസ്റ്റൻസിങ്ങ് ഒന്നും പരിഗണിക്കുന്നില്ല. ബില്ലുപോലും വാങ്ങാതെയാണ് ജോലി ഫാസ്റ്റാക്കുന്നത്.
ഈ ആൾക്കൂട്ടത്തെ തടയാനാണ് സത്യത്തിൽ വെർച്വ്യ ക്യൂ കൊണ്ടുവന്നത് എന്നോർക്കണം. മിക്ക ബാറുകാരും ചെയ്യുന്നത് ആദ്യത്തെ അഞ്ചുപേരെ മാത്രം അകത്തെക്ക് വിട്ട് ബാറിന്റെ ഗേറ്റ് അടക്കുക എന്നതാണ്. ഇത് കാരണം ബാറിന് പുറത്ത് ഒരു വലിയ ആൾക്കൂട്ടം രൂപപ്പെട്ട് വരികയാണ്. ഇവർ ആകട്ടെ സോഷ്യൽ ഡിസ്റ്റൻസിങ്ങ് പാലിക്കുന്നുമില്ല. ഇങ്ങനെയായിരുന്നെങ്കിൽ എന്തിനാണ് ഇത്രയും കാശുകൊടുത്ത് ആപ്പുണ്ടാക്കിയത് എന്നാണ് ബിവറേജസ് ജീവനക്കാർ അടക്കം ഇപ്പോൾ ചോദിക്കുന്നത്. വരുന്ന ആൾക്കൂട്ടത്തെ അഞ്ചുപേർവെച്ച് നിയന്ത്രിക്കാൻ പുറത്ത് ഒരു ജീവനക്കാരനെ വച്ചാൽപോരെ എന്നാണ് അവർ ചോദിക്കുന്നത്.
മറ്റൊരു പ്രധാനപ്രശ്‌നം ഭൂരിഭാഗം ബാറുകളിലും ബിവറേജുകളിലും തെർമൽ സ്‌കാനർ ഇല്ല എന്നതാണ്. സർക്കാറും എക്‌സൈ് മന്ത്രിയും തള്ളി മറിച്ചിരുന്നത് തെർമൽ സ്‌കാനർ ഉപയോഗിച്ച് എല്ലാവരെയും പരിശോധിക്കുമെന്നും, അതിൽ പരാജയപ്പെടുന്നവരെ മടക്കി അയക്കും എന്നുമാണ്. അതുപോലെ തിരച്ചറിയൽ കാർഡും എവിടെയും ചോദിക്കുന്നില്ല. ഒരു ഔട്ട്‌ബ്രേക്ക് ഉണ്ടായാൽപോലും ആരൊക്കെവന്നുവെന്ന് പെട്ടെന്ന് കണ്ടുപിടിക്കാൻ കഴിയാത്ത അവസ്ഥ. തെർമൽ സ്‌കാനറിൽ ആളുകളെ പരിശോധിക്കാത്തിനാൽ തങ്ങൾക്ക് നല്ല പേടിയുണ്ടെന്നാണ് ബിവറേജസ് ജീവനക്കാരും പറയുന്നത്.
ബാറുകൾക്ക് കൊള്ളലാഭം
മദ്യവർജ്ജനത്തിന് പ്രതിഞ്ജാബദ്ധം എന്നുപറഞ്ഞ് മുട്ടിന് മുട്ടിന് ബാറുതുറന്ന വീരന്മാരാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഈ സർക്കാർ. നയപരമായ എന്ത് തീരുമാനം എടുക്കുമ്പോഴും മദ്യലോബിയെ പിണക്കാതിരിക്കാൻ സർക്കാർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതിന്റെ ഭാഗമായി തന്നെയാണ്, കോവിഡ് കാലത്തും ബാറുകൾക്ക് കൗണ്ടർ വിൽപ്പന അനുവദിച്ചുകൊണ്ട് ഉത്തരവായത്. ഒരോ ബാറുകാരിൽനിന്നും ഒരു ലക്ഷം രൂപവീതം ഇതിനായി സിപിഎം പിരിച്ചുവെന്നതും കേവലം പ്രതിപക്ഷ ആരോപണം മാത്രമല്ല. ആർക്കാണ് കാര്യങ്ങളുടെ കിടപ്പുവശം അറിയാത്തത്.
ലോക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിക്കുമ്പോൾ ബിവറേജസ് -കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകൾ തുറക്കം എന്നല്ലാതെ ബാറുകൾക്ക് കൗണ്ടർ സെയിൽ അനുവദിക്കണം എന്ന നിർദ്ദേശം എവിടെയും ഉണ്ടായിരുന്നില്ല. എന്നാൽ വിശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമായി ഇടത് അണികൾ വാഴ്‌ത്തുന്ന സാക്ഷാൽ ടിപി രാമകൃഷ്ണൽ എക്‌സൈസ് മന്ത്രിയായിരിക്കവേ അതുണ്ടായി.
ഈ അപ്പ് വികസിപ്പിച്ചതിൽ തന്നെ വലിയ മേൽക്കെയാണ് ബാറുകാർക്ക് വന്നിരിക്കുന്നത്. ഉദാഹരണമായി നിങ്ങളുടെ പേരും, ഫോൺ നമ്പറും, പിൻ കോഡും മാത്രമാണ് ബെവ്‌ക്കോ ആപ്പിൽ മദ്യം ബുക്കുചെയ്യുന്നതിനായി ചോദിക്കുന്നത്. അതായത് ഏത് കടയിൽനിന്ന് വാങ്ങണമെന്ന് തീരുമാനിക്കാൻ നിങ്ങൾക്ക് കഴിയില്ല എന്ന് ചുരുക്കം. ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ ഇരട്ടി ബാറുകളുള്ള നാട്ടിൽ ഇത് ആർക്കാണ് ഗുണം ചെയ്യുക. ഒരോ പോസ്‌റ്റോഫീസ് അടിസ്ഥാനത്തിലും ഇവിടെയുള്ളത് ബാറുകളാണ്. അതിനാൽ ബിവറേജസിൽ നിന്ന് മദ്യം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പോലും അതിന് കഴിയുന്നില്ല. ഇത് ഒരു പ്രാഥമികമായ ഉപഭോക്തൃ അവകാശ ലംഘനം കൂടിയാണ്. കാരണം തനിക്ക് എവിടെനിന്നണ് ഉൽപ്പന്നം വാങ്ങേണ്ടത് എന്ന് തീരുമാനിക്കേണ്ടത് ഉപഭോക്താമവാണ്. നാം ഊബറിലോ സെമോറ്റായിലോ ഭക്ഷണം ബുക്ക് ചെയ്താൽ, അവർ പറയുന്ന ഹോട്ടലിൽനിന്നാണോ വാങ്ങുന്നത്.
മാത്രമല്ല ബിവറേജസ് കോർപ്പറേഷൻ ഒരു വിശ്വാസ്യതയുള്ള സർക്കാർ ഏജൻസിയാണ്. അവിടുത്തെ മദ്യത്തിന്റെ നിലവാരത്തിൽ ജനത്തിന് വിശ്വാസമുണ്ട്. എക്‌സൈസ് പരിശോധനയും ബിവറേജസിന്റെ അതേ ബ്രാൻഡുതന്നെയാണ് കൊടുക്കുന്നത് എന്നൊക്കെ പറഞ്ഞാലും ബാറുകൾ വഴി വ്യാജൻ ഇറങ്ങില്ലെന്ന് എന്താണ് ഉറപ്പ്. അങ്ങനെ എത്രയോ സംഭവങ്ങൾ നമ്മുടെ മുന്നിലുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ബിവറേജസ് ഔട്ടിലെറ്റിൽനിന്ന് മദ്യം വാങ്ങാൻ ആഗ്രഹിക്കുന്ന വ്യക്തിയെക്കൂടി ബാറിലേക്ക് പറഞ്ഞുവിടുകയാണ് സർക്കാർ ചെയ്യുന്നത്.
ഇനി ബാറിലാവട്ടെ തെർമൻ സ്‌കാനുറുമില്ല. തിരിച്ചറിയൽ കാർഡും വേണ്ട്. ഇത് ഇടയാക്കുക മദ്യത്തിന്റെ കരിഞ്ചന്തക്കാണ്. സ്മാർട്ട്‌ഫോൺ ഉള്ള അപ്പൂപ്പനെവരെ ഉപയോഗിച്ച് മദ്യം വാങ്ങി കരിഞ്ചന്തയിൽ വിൽക്കുന്ന ഒരു കുടിൽ വ്യവസായത്തിനും കൂടിയാണ്, ഈ പൊട്ട ആപ്പുവഴി സർക്കാർ വഴി തുറന്നിരിക്കുന്നത്. കേരളത്തിൽ ചെറുകിട വ്യവസായങ്ങൾ വളരുന്നില്ല എന്ന് ഇനിയാരും പറയരുത്.
മിക്ക ബാറുകാരും ബിവറേജസ് മദ്യവിലയേക്കാൾ കൂടുതൽ തുകയാണ് ഈടാക്കുന്നത്. കാരണം പറയുന്നത് ബോട്ടിലിൽ ഉള്ളത് ടാക്‌സ് കൂട്ടുന്നതിന് മുമ്പുള്ള വിലയാണെന്നാണ്. ആ മറവിൽ കുപ്പിക്ക് 20രൂപവരെ അധികം കൂട്ടുന്ന ബാറുകാർ ഉണ്ട്. ബാക്കിയായി കിട്ടേണ്ട ചില്ലറയും കൊടുക്കില്ല. കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി.
ചൈന ചെയ്തത് ഇങ്ങനെ
സമാനമായ സാഹചര്യങ്ങളിലൂടെ കടന്നുപോയ ചൈന എങ്ങനെയാണ് കോവിഡിൽ ഇത്തരം സർവീസുകൾ നടത്തിയതെന്ന് നോക്കുക. പ്രളയം കഴിഞ്ഞപ്പോൾ നാം മൽസ്യത്തൊഴിലാളികളെ രക്ഷകരായി ആദരിച്ചപോലെ, കോവിഡാനന്തര ചൈന ഹീറോകളായി കാണുന്നത് ഭക്ഷണ വിതരണ ആപ്പുകളിലെ തൊഴിലാളികളെയാണ്.
ഭക്ഷണം മാത്രമല്ല, മരുന്ന്, മാസ്‌കുകൾ, അവശ്യസാധനങ്ങൾ എന്നിവ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളോടെ അവർ വീടുകളിലെത്തിച്ചു. അതുകൊണ്ടുതന്നെ കടകൾ എല്ലാം അടഞ്ഞു കിടന്നിട്ടും, ചൈനയിലെ എല്ലാവീടുകളിലും ഭക്ഷണവും മരുന്നുമെത്തി. മാസ്‌കുകളും മറ്റ് എന്ത് അത്യാവശ്യ സാധനങ്ങളും അവർ തന്നെ എത്തിച്ചു. വിദ്യാഭ്യാസവും ചൈന ഓൺലൈൻ ആക്കി.
കോളജുകളും സ്‌കൂളുകളും അടഞ്ഞുകിടന്നു, പക്ഷേ, വിദ്യാഭ്യാസം നടന്നു. എല്ലാം ഡജിറ്റൽ. ഡോക്ടമാർ വീട്ടിലിരിക്കുന്ന രോഗികൾക്ക് ഓൺലൈനിൽ പരിശോധിച്ചു. മരുന്നുകൾ അടക്കമുള്ളവ എത്തിച്ചത് ഭക്ഷണ വിതരണം ചെയ്യുന്ന ആപ്പുകളിലെ തൊഴിലാളികൾ തന്നെ. ഇവർക്കും മാസ്‌ക്കും സാനിട്ടെസറും അടക്കമുള്ള എല്ലാകാര്യങ്ങളും ചൈനീസ് ഭരണകൂടം നൽകി. ഇത് ലോകത്തിനു തന്നെ പുതിയ ഒരു മാതൃകയായിരുന്നു. മദ്യവും എത്തിച്ചത് ഇവർ തന്നെയായിരുന്നു. ഇത്തരക്കാർക്ക് രോഗബാധയുമായും സുരക്ഷാസംവിധാനങ്ങളുമായി ബന്ധപ്പെട്ട് വിദഗ്ധ പരിശീലനവും സർക്കാർ മുൻകൈയെുടത്ത് നൽകി.
മാത്രമല്ല ഡിജിറ്റൽ വ്യാപാരം എന്ന പുതിയൊരു തൊഴിൽമേഖല അവിടെ ഗ്രാമങ്ങളിൽപോലും തുറന്നു. എന്നാൽ നമ്മുടെ നാട്ടിലോ. ആപ്പ് എന്ന ആശയമാത്രണാണ് ഈ കോവിഡ് കാലത്ത് നമുക്ക് മുന്നോട്ട് വെക്കാനുള്ളത്.
പ്രതിഭയില്ലാത്ത ഭരണാധികാരികൾ ആണ് ഒരു നാടിന്റെ ശാപമെന്ന് പറയുന്നത് എത്ര ശരിയാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍