ആസിയാബീബിയുടെ ചോരക്കായി പാക്കിസ്ഥാൻ നിന്നു കത്തുന്നു; കോടതി കുറ്റവിമുക്തയാക്കിയിട്ടും ജീവനെടുക്കാനായി മതമൗലികവാദികൾ; അയൽവാസികളുടെ വഴക്കുപോലും ഇവിടെ മതനിന്ദാകുറ്റമാവാം; 1967 മുതൽ മതനിന്ദ സംബന്ധിച്ച് ജയിലിലടച്ചത് 1300 പേരെ; ക്രിസ്ത്യൻ സമൂഹമടങ്ങുന്ന ന്യൂനപക്ഷ സമുദായങ്ങൾ പാക്കിസ്ഥാനിൽ നേരിടുന്നത് കടുത്ത വെല്ലുവിളി
മറുനാടൻ ഡെസ്ക്
ഇസ്ലാമബാദ് : പാക്കിസ്ഥാനിൽ ആളിപ്പടർന്ന വികാരമായി മാറിയ ആസിയ ബീബീക്ക് ഇനിയുള്ള കാലം എത്ര സുരക്ഷിതയായി കഴിയാൻ സാധിക്കും? മതനിന്ദാ കുറ്റം ചുമത്തി എട്ടു വർഷം പാക്കിസ്ഥാൻ ജയിലിൽ കിടന്ന ആസിയ ബീബീ എന്ന ക്രിസ്ത്യൻ യുവതിയെ സുപ്രീം കോടതി കുറ്റവിമുക്തയാക്കിയാലും മതതീവ്രവാദികളുടെ കണ്ണിൽ നിന്നൊരു രക്ഷപ്പെടൽ സാധ്യമാകുമോ? ജയിൽ വിമോചിതയായ ആസിയാ ബീബീ ഇത്തരത്തിൽ ഒരായിരം ചോദ്യങ്ങളാണ് ഉയർത്തുന്നത്. കോടതി വിധി പുനഃപരിശോധന നടത്തുന്നതുവരെ രാജ്യത്തുനിന്ന് പുറത്തുപോകാൻ അനുവദിക്കില്ലെന്ന് തീവ്ര മുസ്ലിം മത സംഘടനകൾ ഒന്നടങ്കം പറയുമ്പോൾ ക്രിസ്ത്യൻ സമൂഹമടങ്ങുന്ന ന്യൂനപക്ഷ സമുദായങ്ങൾ കടുത്ത വെല്ലുവിളി നേരിടുകയാണ് ഇപ്പോൾ പാക്കിസ്ഥാനിൽ.
മറ്റൊരു കലാപത്തിന് തുടക്കം കുറിക്കുന്നതായിരുന്നു ആസിയ ബീബിയുടെ ജയിൽ മോചനം. മതനിന്ദാ നിയമം അനുസരിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ക്രിസ്ത്യൻ യുവതിയുടെ വധശിക്ഷ സുപ്രീം കോടതി മതിയായ തെളിവുകളുടെ അഭാവത്തിൽ ഒക്ടോബർ 31ന് റദ്ദാക്കുകയായിരുന്നു. ആസിയയെ കുറ്റവിമുക്തയായി പ്രഖ്യാപിച്ചുവെങ്കിലും ജയിൽ വിമോചിതയാവാൻ വീണ്ടും ഒരാഴ്ച കൂടി വേണ്ടി വന്നു. മുൾട്ടാനിലെ ജയലിൽ നിന്നും മോചിതയായ ആസിയയെ വൻ സുരക്ഷാ അകമ്പടിയോടെയാണ് വിമാനത്തിൽ ഇസ്ലാമാബാദിലെത്തിച്ചത്. എന്നാൽ ആസിയയെ എങ്ങോട്ടാണ് കൊണ്ടു പോകുന്നതെന്നു പോലും വെളിപ്പെടുത്തിയിട്ടില്ലായിരുന്നു. ആസിയ സുരക്ഷിതയാണെന്നു മാത്രം അധികൃതർ വെളിപ്പെടുത്തി.
എന്നാൽ സുപ്രീം കോടതി വധശിക്ഷ റദ്ദാക്കിയതിനു പിന്നാലെ തീവ്രമുസ്ലിം മത സംഘടനകളുടെ ആഹ്വാനപ്രകാരം നിരവധി പേർ തെരുവിലിറങ്ങുകയായിരുന്നു. തെഹരീകി ലബ്ബേക്ക് പാർട്ടി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തതോടെ രാജ്യത്തെ പല നഗരങ്ങളിലും പ്രവർത്തകർ പ്രതിഷേധത്തിനിറങ്ങി. പലയിടങ്ങളിലും റോഡുകൾ ഉപരോധിച്ചു...ആസിയാ ബീബിയുടെ കോലം കത്തിച്ചു...വാഹനങ്ങൾക്കു നേരെ കല്ലേറുണ്ടായി....റോഡുകളിൽ ടയർ കത്തിച്ചും പ്രതിഷേധം ശക്തമാകുകയാണ്. കാറുകളും ലോറികളും ട്രക്കുകളുമെല്ലാം കത്തിക്കുകയും ആക്രമണങ്ങൾ നടത്തുകയും ചെയ്യുന്നു.
നഗരങ്ങളിൽ ട്രാഫിക് ജാമുകൾ രൂപപ്പെട്ടിരിക്കുന്നു. പ്രക്ഷോഭം ശക്തമായതിനെ തുടർന്ന് രാജ്യത്തെ സ്കൂളുകൾക്ക് ഏതാനും ദിവസം അധികൃതർ അവധി നൽകിയിരുന്നു. കോടതി വിധിയെ പുരോഹിതന്മാരും എതിർത്തതോടെ തീവ്രവിഭാഗക്കാർ പ്രതിഷേധത്തിന് ഇറങ്ങുകയായിരുന്നു. അതേസമയം, പ്രക്ഷോഭങ്ങളിലെ അക്രമസംഭവങ്ങളുടെ പേരിൽ പാക്ക് പൊലീസ് 250 പേരെ അറസ്റ്റ് ചെയ്തു. ടിഎൽപി മേധാവി ഖദീം ഹുസൈൻ റിസ്വി, മുതിർന്ന നേതാവ് അഫ്സൽ ഖദ്രി എന്നിവരടക്കം 5000 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
വിധിയെ സ്വാഗതം ചെയ്ത് മനുഷ്യാവകാശ സംഘടനകൾ
അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചു പറ്റിയ ആസിയ ബീബി കേസിൽ സുപ്രീം കോടതി വിധിയെ വിവിധ മനുഷ്യാവകാശ സംഘടനകളും രാജ്യത്തെ പൗരാവകാശ പ്രവർത്തകരും സ്വാഗതം ചെയ്തിരുന്നു. എന്നാൽ വിധിക്ക് അനുകൂലമായി നിൽക്കുന്നവരേയും പരസ്യമായി തൂക്കിക്കൊല്ലണമെന്നാണ് തീവ്ര മതവിഭാഗക്കാരുടെ ആവശ്യം. പ്രക്ഷോഭം ആളിക്കത്തുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സർക്കാർ സൈന്യത്തേയും ഇറക്കിയിട്ടുണ്ട്. എന്നാൽ തങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്ന് പ്രതിഷേധക്കാരോട് സൈന്യം അറിയിച്ചിട്ടുണ്ട്.
2009 ൽ അയൽവാസികൾ തമ്മിലുണ്ടായ വഴക്കിനിടെയാണു 47കാരിയായ ആസിയയ്ക്കെതിരെ പ്രവാചക നിന്ദ ആരോപിക്കപ്പെട്ടത്. പ്രവാചകൻ മുഹമ്മദ് നബിയെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് പാക്കിസ്ഥാൻ കോടതി ആസിയയെ ജയിലിലടച്ചത്. താൻ നിരപരാധിയാണെന്ന് ആസിയ വാദിച്ചെങ്കിലും 2010 ൽ കീഴ്കോടതി വധശിക്ഷയ്ക്കു വിധിച്ചു. മതനിന്ദാ കേസ് സംബന്ധിച്ച് അന്താരാഷ്ട്രതലത്തിൽ ഏറ്റവും ശ്രദ്ധപിടിച്ചു പറ്റിയ കേസാണ് ആസിയായുടേത്. ആസിയയുടെ കാര്യത്തിൽ പാക്കിസ്ഥാൻ കോടതി അനുഭാവപൂർവ സമീപനം സ്വീകരിക്കണമെന്നും വിവിധ മനുഷ്യാവകാശ സംഘടനകളും വിദേശ സർക്കാരുകളും പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു.
2015-ൽ ആസിയയുടെ മകൾ വത്തിക്കാനിലെത്തി പോപ്പിനോട് തന്റെ അമ്മയ്ക്കു വേണ്ടി സഹായം അഭ്യർത്ഥിക്കുക വരെയുണ്ടായി. എല്ലാവിധ പ്രാർത്ഥനകളും ആസിയയുടെ മകൾക്ക് പോപ്പ് വാഗ്ദാനം ചെയ്തിരുന്നു. ആസിയയുടെ മോചനത്തിന് ശേഷം ശക്തമായ പ്രതിഷേധവുമായി തെഹരീക്കി ലബ്ബേക്ക് പാർട്ടിയാണ് മുൻപന്തിയിലുണ്ടായിരുന്നത്.
1967 മുതൽ മതനിന്ദ സംബന്ധിച്ച് ജയിലിലടച്ചത് 1300 പേരെ !
ജനസംഖ്യയിൽ 97 ശതമാനവും മുസ്ലിം മതവിഭാഗത്തിൽ പെട്ടവർ ഉള്ള പാക്കിസ്ഥാനിൽ വധശിക്ഷ വരെ അർഹിക്കുന്ന കുറ്റമാണ് മതനിന്ദ. ഏതെങ്കിലും മതത്തെയോ പ്രവാചകന്മാരേയോ മതസംഘടനയോ നിന്ദിക്കുന്നതും അപകീർത്തികരമായി സംസാരിക്കുന്നതും മതനിന്ദയിൽ പെടും. 1967 മുതൽ 2014 വരെയുള്ള കാലഘട്ടത്തിൽ 1300 പേരെ മതനിന്ദാ കുറ്റം ചാർത്തി ജയിലിൽ അടച്ചിട്ടുണ്ട്. മതനിന്ദാ കുറ്റം ചുമത്തി പിടിക്കപ്പെട്ടിട്ടുള്ളവരിൽ 60ലധികം പേർ തങ്ങളുടെ കേസ് വിചാരണയ്ക്കു മുമ്പ് കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല, മതനിന്ദാ നിയമത്തിന് എതിരു നിന്നിട്ടുള്ള പലരേയും തീവ്രമത സംഘടനകൾ കൊലപ്പെടുത്തിയിട്ടുമുണ്ട്. 1990-നു ശേഷം 62 പേരോളം മതനിന്ദാ നടത്തിയതിനെ തുടർന്ന് വധിക്കപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
രാജ്യത്തെ മതനിന്ദാ നിയമത്തിന് എതിരു നിൽക്കുന്നവർക്ക് ജീവൻ തന്നെ ത്യജിക്കേണ്ടി വരുമെന്നതിന്റെ ഉത്തമഉദാഹരണമാണ് പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഗവർണർ സൽമാൻ തസീറിന്റെ മരണം. ആസിയബീബി കുറ്റക്കാരിയെന്നു കോടതി വിധിച്ച ശേഷം ഇവരുമായി ചർച്ച നടത്തിയ സൽമാൻ തസീർ മതനിന്ദാ നിയമത്തെ വിമർശിച്ചിരുന്നു. 2011 ജനുവരി നാലിന് സ്വന്തം അംഗരക്ഷകാൽ തസീർ വധിക്കപ്പെടുകയായിരുന്നു. തസീറിന്റെ അംഗരക്ഷകനായിരുന്ന മാലിക മുംതാസ് ക്വധേരി യന്ത്രത്തോക്ക് ഉപയോഗിച്ച് ഇദ്ദേഹത്തെ വകവരുത്തി.
മതനിന്ദയുടെ പേരിൽ ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ ജീവൻ നൽകേണ്ടി വുന്ന ഒട്ടേറെ ക്രൈസ്തവരും ഹിന്ദുക്കളും ഉണ്ട്. ഖുറാൻ അശുദ്ധമാക്കിയെന്ന് ആരോപിച്ച് 2014-ൽ ഒരു ക്രൈസ്തവ ദമ്പതികളെ മർദിച്ചു കൊലപ്പെടുത്തിയിരുന്നു. ഇവരുടെ ശരീരം പിന്നീട് ഇഷ്ടികച്ചൂളയിലിട്ട് കത്തിക്കുകയായിരുന്നു. വാട്സ് ആപ്പിലൂടെ മതനിന്ദാ പരമായ സന്ദേശങ്ങൾ ഷെയർ ചെയ്തതിന് കഴിഞ്ഞ സെപ്റ്റംബറിൽ ഒരു ക്രിസ്ത്യൻ യുവാവിനെ തൂക്കിക്കൊന്നു.
പാക്കിസ്ഥാനിൽ നിലനിൽക്കുന്ന മതനിന്ദാ നിയമം ഒട്ടേറെ വിമർശനങ്ങളാണ് നേരിടുന്നത്. 1980-കളിൽ ജനറൽ സിയാ ഉൾ ഹക്കിന്റെ ഭരണകാലത്താണ് മതനിന്ദാ നിയമം കടുപ്പമുള്ളതാക്കിയത്. രാജ്യത്തുള്ള ന്യൂനപക്ഷ മതവിഭാഗങ്ങളേയും മറ്റും ക്രൂശിക്കാനും ചെറിയ തർക്കങ്ങൾക്കും വ്യക്തിവൈരാഗ്യങ്ങൾക്കും ഇതു ദുരുപയോഗപ്പെടുത്തുന്നുണ്ട് എന്ന് പരക്കെ ആക്ഷേപുണ്ട്. നിയമത്തിൽ കാലാനുസൃതമായ ഭേദഗതികൾ വരുത്തണമെന്ന ആവശ്യവും ഏറെ നാളായി നിലനിൽക്കുന്നുണ്ടെങ്കിലും നിയമഭേദഗതിക്ക് ഇസ്ലാമിക പാർട്ടികളിൽ നിന്നും ശക്തമായ എതിർപ്പാണ് നേരിടേണ്ടി വരുന്നത്.
നിലവിൽ സർക്കാരിന്റെ സംരക്ഷണയിൽ കഴിയുന്ന ആസിയാ ബീബി വിദേശത്തേക്ക് കടന്നുവെന്നും ഇല്ലെന്നും പറയുന്നുണ്ട്. അതേസമയം കോടതി വിധി വന്നതിനു പിന്നാലെ ആസിയായുടെ അഭിഭാഷകൻ വിദേശത്തേക്ക് കടന്നു. ഒട്ടേറെ വധഭീഷണികൾ നേരിടേണ്ടി വന്ന അഭിഭാഷകൻ സെയ്ഫുൾ മുല്ലോക്ക് ആസിയയ്ക്ക് ജർമനിയിലേക്ക് പോകാൻ താത്പര്യമുണ്ടെന്ന് നേരത്തെ സർക്കാരിനെ അറിയിച്ചിരുന്നു. അഭിഭാഷകന് മാത്രമല്ല, ആസിയയുടെ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും വരെ വധഭീഷണികൾ നേരിടുന്നുണ്ട്. ആസിയയെ ഒരു അഭയാർഥിയായി കണ്ട് അമേരിക്ക സംരക്ഷണം നൽകണം എന്ന് ഇവരുടെ ഭർത്താവ് ആഷിക് മാസിഹ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് അഭ്യർത്ഥിച്ചിരുന്നു. യുഎസിനു പുറമേ കാനഡ, യുകെ എന്നീ രാജ്യങ്ങളോടും മാസിഹ് ഈ അഭ്യർത്ഥന നടത്തിയിരുന്നു.
വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് തീവ്ര മുസ്ലിം സംഘടനകൾ
അതേസമയം ആസിയയുടെ വിമോചനത്തെ തുടർന്ന് കോടതി വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് തീവ്ര മുസ്ലിം മതസംഘടനകൾ റിവ്യൂ ഹർജി നൽകി. ഇതു സംബന്ധിച്ച് തീരുമാനം അടുത്ത ദിവസങ്ങളിൽ ഉണ്ടാകുമെന്നു പറയപ്പെടുന്നു. എന്നാൽ സാങ്കേതികമായി ഇതിന് ഏറെ കടമ്പകൾ ഏറെയുണ്ടെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. കൂടുതൽ ജഡ്ജിമാർ ഉൾപ്പെട്ട ബഞ്ചിനു മാത്രമേ ഇതിൽ ഇനി തീരുമാനമെടുക്കാൻ സാധിക്കുകയുള്ളൂവെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ബഞ്ച് ഇത് സ്വീകരിക്കുമോയെന്ന കാര്യത്തിൽ സംശയമാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
ആസിയയുടെ മോചനം രാജ്യത്ത് പ്രക്ഷോഭം ഉയർത്തിയതിനെ തുടർന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാനാണ് വെട്ടിലായത്. പ്രതിഷേധക്കാർ പ്രധാനമന്ത്രിയുടേയും വിധിപ്രസ്താവിച്ച ചീഫ് ജസ്റ്റീസിന്റേയും പോസ്റ്ററുകളിലേക്ക് ചെരുപ്പുകളെറിയുന്നതും മറ്റും പുറത്തു വരുന്ന വീഡിയോകളിൽ വ്യക്തമാണ്. വേണ്ടി വന്നാൽ ചോര കൊടുക്കാൻ പോലും തയാറാണെന്ന നിലപാടിൽ പ്രതിഷേധക്കാർ കലാപം നടക്കുമ്പോൾ കലാപം നിയന്ത്രിക്കാൻ കടുത്ത നടപടികളേക്ക് നീങ്ങുമെന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വ്യക്തമാക്കിയിട്ടുണ്ട്. കോടതിയുടെ തീരുമാനവുമായി മുന്നോട്ടു പോകുമെന്നും ഉന്നത കോടതി വിധിയെ മറികടക്കാൻ ശ്രമിക്കുന്നവർക്കെതിരേ ശക്തമായ നടപടികൾ ഉണ്ടാകുമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പുനൽകി.
അഭയം തരാമെന്ന വാഗ്ദാനവുമായി വിദേശ രാജ്യങ്ങൾ
മതനിന്ദാക്കേസിൽ കഴിഞ്ഞ ദിവസം പാക്ക് സുപ്രീം കോടതി ആസിയാ ബീബിയെ കുറ്റവിമുക്തയാക്കിയതിന് പിന്നാലെ ഇവർ പാക്കിസ്ഥാൻ വിട്ടേക്കുമെന്ന സൂചനയാണ് ഇപ്പോൾ പുറത്ത് വരുന്നത്. തീവ്ര ഇസ്ളാമിക സംഘടനകളുടെ ഭീഷണി കണക്കിലെടുത്താണ് പലായനത്തിന് ഒരുങ്ങുന്ന അവസരത്തിൽ നിരവധി രാജ്യങ്ങൾ ആസിയാക്കും കുടുംബത്തിനും അഭയം വാഗ്ദാനം ചെയ്തിട്ടുണ്ട്. പിന്തുണയുമായി നിരവധി അന്താരാഷ്ട്ര സംഘടനകളും ഇപ്പോൾ രംഗത്തുണ്ട്. ഏത് രാജ്യത്തേക്ക് പോകുമെന്ന കാര്യം രഹസ്യമായാണ് സൂക്ഷിക്കുന്നത്. ആസിയായെ വിദേശയാത്രാവിലക്കുള്ളവരുടെ പട്ടികയിൽ ഉൾപ്പെടുത്തില്ലെന്നും സുപ്രീം കോടതിയിൽ റിവ്യൂ ഹർജി നൽകില്ലെന്നും പാക്കിസ്ഥാൻ ഭരണകൂടം നേരത്തെ വ്യക്തമാക്കിയിരുന്നു.
Stories you may Like
- അഫ്ഗാനികളെ കൂട്ടത്തോടെ പുറത്താക്കി പാക്കിസ്ഥാൻ
- ഇസ്ലാമിക രാജ്യങ്ങൾ പരസ്പരം വെട്ടി മരിക്കുന്നോ?
- ഏകദിന ലോകകപ്പ് ഒക്ടോബർ 5 മുതൽ, ആകെ പത്ത് വേദികൾ, മത്സരക്രമം പ്രഖ്യാപിച്ചു
- 'രക്തച്ചൊരിച്ചിലിന്റെ രാത്രി'യിൽ സംഭവിച്ചത് വെളിപ്പെടുത്തി അജയ് ബിസാരിയ
- വീട്ടുതടങ്കലിൽ ഭാര്യക്ക് ടോയ്ലറ്റ് ക്ലീനർ ചേർത്ത ഭക്ഷണം നൽകി; ഇമ്രാൻ ഖാൻ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്