അർജ്ജുനന് ഇരുട്ടത്ത് ആഹാരം കൊടുക്കരുതെന്ന് പറഞ്ഞ ഗുരു ദ്രോണർ; രാത്രിയിലെ കാറ്റ് വിളക്കണച്ചപ്പോൾ ശിഷ്യൻ തിരിച്ചറിഞ്ഞത് ഇരുട്ടത്തും ശരം ലക്ഷ്യത്തിൽ കൊള്ളിക്കാമെന്ന വസ്തുത; രാത്രിയും പകലും കടുകിട ഉന്നം തെറ്റാതെ ലക്ഷ്യം ഭേദിക്കാൻ കരസേനയ്ക്കും കഴിയും; ഇന്ത്യൻ പ്രതിരോധത്തെ ശക്തിപ്പെടുത്തുന്ന അർജ്ജുൻ ടാങ്കിന്റെ കഥ
മറുനാടൻ ഡെസ്ക്
അർജ്ജുനന് ഒരുകാരണവശാലും ഇരുട്ടത്ത് ആഹാരം കൊടുക്കരുതെന്നായിരുന്നു കൊട്ടാരം പരിചാരകർക്ക് ദ്രോണർ നൽകിയ കൽപന. എന്തിനാണതെന്നറിയില്ലെങ്കിലും പരിചാരകർ അക്ഷരം പ്രതി അത് അനുസരിച്ചുപോന്നു. എന്നൽ, ഒരിക്കൽ അർജ്ജുനൻ ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോൾ കാറ്റുവന്ന് വിളക്കണഞ്ഞു. കൂരിരുട്ടിലും ആഹാരം കഴിക്കാൻ ബുദ്ധിമുട്ടില്ലെന്നറിഞ്ഞ അർജ്ജുനൻ പിന്നെ ചിന്തിച്ചത് അങ്ങനെയെങ്കിൽ ഇരുട്ടത്തും ശരം ലക്ഷ്യത്തിൽ കൊള്ളിക്കാൻ ആവില്ലേ എന്നായിരുന്നു.
ഒരിക്കൽ രാത്രി ഞാണൊലി കേട്ടെത്തിയ ദ്രോണർ കണ്ടത് വില്ലുകുലച്ച് അമ്പെയ്തുകൊണ്ടിരിക്കുന്ന അർജ്ജുനനേയായിരുന്നു. രാത്രിയിലും ലക്ഷ്യം ഭേദിക്കുവാനുള്ള പരിശീലനം നേടിയ ശിഷ്യനെ ലോകത്തിലാർക്കും തോൽപ്പിക്കാനാവില്ലെന്ന അനുഗ്രഹവും നൽകിയിരുന്നു. ഈയൊരു കഥയാകാം, രാത്രിയിലും പകലും ഒരുപോലെ ലക്ഷ്യം ഭേദിക്കുന്ന ഒരു ടാങ്കിന് രൂപകല്പന നൽകിയപ്പോൾ അതിന് അർജ്ജുനൻ എന്ന പേര് നൽകാൻ പ്രചോദനമായത്.
ഏതായാലും മഹാഭാരതത്തിലെ അർജ്ജുനനെ പോലെത്തന്നെ സൈന്യത്തിന് എന്നും ആശ്രയിക്കാവുന്ന ഉത്തമ യുദ്ധടാങ്കാണ് പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിക്കുന്ന അർജ്ജുൻ എന്ന യുദ്ധടാങ്ക്. ചെന്നൈ ആവഡിയിലെ ഹെവി വെഹിക്കിൾ ഫാക്ടറിയിൽ നിർമ്മിക്കുന്ന ഈ ടാങ്കിന്റെ ഏറ്റവു പുതിയ തലമുറ ഇന്ത്യൻ സൈന്യം അധികം വൈകാതെ സ്വന്തമാക്കും. 118 യുദ്ധ ടാങ്കുകൾ നിർമ്മിക്കുന്നതിനുള്ള ഓർഡറാണ് എച്ച് വി എഫിന് പ്രതിരോധ മന്ത്രാലയം നൽകിയിരിക്കുന്നത്.
അർജ്ജുൻ ടാങ്കിന്റെ ചരിത്രം
1972-ലെ ബംഗ്ലാദേശിന്റെ വിമോചനത്തിനായി പാക്കിസ്ഥാനുമായി നടത്തിയ യുദ്ധത്തിനുശേഷമാണ് പുതിയൊരു യുദ്ധടാങ്കിന്റെ ആവശ്യകത ഇന്ത്യൻ സൈന്യം പ്രകടിപ്പിക്കുന്നത്. 120 എം എം റൈഫിൾ ഗൺ, കമ്പ്യുട്ടറൈസ്ഡ് എഫ് സി എസ് എന്നിവയോടു കൂടിയ1,400 എച്ച് പി ഡീസൽ എഞ്ചിനിൽ പ്രവർത്തിക്കുന്ന 50 ടൺ പ്രധാന യുദ്ധടാങ്കായിരുന്നു സൈന്യത്തിന്റെ മനസ്സിൽ ഉണ്ടായിരുന്നത്. ഇത്തരമൊരു ടാങ്ക് ഇന്ത്യയിൽ തന്നെ രൂപകല്പന നടത്തുവാൻ 1974 -ൽ തീരുമാനമാവുകയും അതിനുള്ള ഫണ്ട് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവെലപ്മെന്റ് ഓർഗനൈസേഷൻ (ഡി ആർ ഡി ഒ)ന്റെ കീഴിലുള്ള കോമ്പാറ്റ് വെഹിക്കിൾ റിസർച്ച് ആൻഡ് ഡെവെലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റിന് (സി വി ആർ ഡി ഇ) 1976 -ൽ കൈമാറുകയും ചെയ്തു.
അർജുൻ ടാങ്കിന്റെ രൂപ കല്പനയ്ക്കൊപ്പം ഇന്ത്യൻ സൈന്യത്തിനായിഭാവിയിൽ കോംബാറ്റ് വെഹിക്കിളുകൾ രൂപ കല്പന ചെയ്യുവാനും ഇവരോട് ആവശ്യപ്പെട്ടിരുന്നു. ജർമ്മൻ സൈന്യത്തിലെ ലെപ്പേർഡ് 2 ടാങ്കുകൾ വികസിപ്പിച്ച ജർമ്മൻ പ്രതിരോധ സ്ഥാപനമായ ക്രോസ്സ്-മാഫിയുമായി കൺസൾട്ടൻസി കരാറിൽ ഏർപ്പെട്ട ഡി ആർ ഡി ഒ 1983-ൽ പദ്ധതി ആരംഭിച്ചു. ഇന്ത്യൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഭാരത് ഇലക്ട്രോണിക് ലിമിറ്റഡും എച്ച് വി എഫും സി വി ആർ ഡി ഇയുമായി ചേർന്ന് അർജ്ജുൻ ടാങ്ക് വികസിപ്പിക്കുന്നതിൽ ഏർപ്പെട്ടപ്പോൾ, അതിലെ മേൽനോട്ടവും ഉദ്പന്നത്തിന്റെ ഗുണനിലവാര പരിശോധനയും വിലയിരുത്തലുമൊക്കെയായിരുന്നു ക്രോസ്സ്- മാഫിയുടെ ഉത്തരവാദിത്തം.
ആദ്യ പ്രോട്ടോടൈപ്പ് 1980-ൽ ഇറക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് അത് 1987 ലേക്ക് മാറ്റി. ഏതായാലും 1989-ൽ മാത്രമാണ് ആദ്യ പ്രോട്ടോടൈപ്പ് പുറത്തിറക്കാൻ കഴിഞ്ഞത്. ജർമ്മനിയുടെ പ്രധാന യുദ്ധടാങ്കായ ലിയോ2എ4 മായി ഏറെ സമാനതകളുള്ളതായിരുന്നു ഈ പ്രോട്ടോടൈപ്പ്. 1993 മുതൽ 96 വരെ ഇന്ത്യൻ സൈന്യം ഈ ടാങ്ക് നിരവധി തവണ പരിശോധിക്കുകയും പരീക്ഷിക്കുകയും ചെയ്തു. എഞ്ചിൻ അമിതമായി ചൂടാവുന്നതും, ആയുധ സിസ്റ്റത്തിന്റെ പ്രതീക്ഷിച്ച രീതിയിലുള്ള പ്രവർത്തനക്ഷമതയില്ലായ്മയും ഉൾപ്പടെ ചില ന്യുനതകൾ ഈ പരിശോധനയിൽ കണ്ടെത്തി.
1996-ൽ ആയിരുന്നു പരിശോധനക്കും പരീക്ഷണത്തിനുമായി 14 പ്രീ പ്രൊഡക്ഷൻ സീരീസ് ടാങ്കുകൾ സൈന്യത്തിനു നൽകിയത്. ഏകദേശം പത്തോളം ന്യുനതകളായിരുന്നു ഈ ടാങ്കിൽ സൈന്യം കണ്ടെത്തിയത്. യഥാർത്ഥ ടാങ്കുകൾ പുറത്തിറക്കുന്നതിനു മുൻപായി ഈ ന്യുനതകൾ പരിഹരിക്കേണ്ടതുണ്ടായിരുന്നു. 1974-ൽ 15.50 കോടിയുടെ ബജറ്റുമായി തുടങ്ങിയ പദ്ധതി 307.48 കോടി രൂപയിൽ എത്തിയിരുന്നു. തുടർന്ന് ഈ കുറവുകൾ എല്ലാം പരിഹരിച്ച് 1997-ൽ പി പി എസ് -15 പ്രോട്ടോടൈപ്പ് പുറത്തിറക്കി. 2000-ൽ 124 അർജുൻ എം കെ 1 ടാങ്കുകൾക്കുള്ള ഓർഡർ ഇന്ത്യൻ ആർമി നൽകുകയും ചെയ്തു.
അർജ്ജുൻ ടാങ്കിന്റെ വിശേഷങ്ങൾ
അർജ്ജുൻ യുദ്ധ ടാങ്കിനുള്ളത് റീകോയിൽ സിസ്റ്റത്തോടുകൂടിയ ഒരു 120 എം എം റൈഫിൾഡ് ഗൺ ആണ്. ഗൈഡഡും അൺഗൈഡഡുമായ വിവിധയിനം അന്റി-ആർമർ മ്യുണിഷൻ തൊടുത്തുവിടാൻ ഇതിനു കഴിയും. കരുത്തുറ്റ ഇലക്ട്രോ-സ്ലാഗ്-റീമെല്റ്റിങ് സ്റ്റീൽ കൊണ്ടുണ്ടാക്കിയ ടാങ്കിനെ തെർമൽ സ്ലീവ് കൊണ്ട് ഇൻസുലേറ്റ് ചെയ്തിട്ടുമുണ്ട്. മാത്രമല്ല, ഉയർന്ന മർദ്ദം സഹിക്കുവാനുള്ള കഴിവുമുണ്ട്.
പുതിയ അർജ്ജുൻ ടാങ്കുകളിലും 120 എം എം റൈഫിൾ ഗൺ ആണെങ്കിലും ബാരൽ കൂടുതൽ മെച്ചപ്പെട്ടതാണ്. അത്യൂഗ്രശേഷിയുള്ള സ്ഫോടകവസ്തുക്കൾ വരെ കൈകാര്യം ചെയ്യുവാനുള്ള സംവിധാനം ഈ ടാങ്കിനുണ്ട്. മാത്രമല്ല, വിവിധ പരിതസ്ഥിതികളിലും ഇതിന് സഞ്ചരിക്കാനുമാവും. അതുകൊണ്ടുതന്നെ ഏത് യുദ്ധമുഖത്തും ഇത് ഇന്ത്യയ്ക്ക് ഒരു തുണയാകും എന്നതിൽ സംശയമൊന്നുമില്ല. മഹാഭാരതത്തിലെ അർജ്ജുനനെ പോലെ തികച്ചും വിശ്വസിക്കാവുന്ന ഒരു പോരാളിതന്നെയാണിവൻ.
അതിനുപുറമെ പുതിയ അർജ്ജുൻ ടാങ്കിൽ ബി ഇ എൽ വികസിപ്പിച്ചെടുത്ത ഒരു ഫയർ കൺട്രോൾ സിസ്റ്റവും ഉണ്ട്. മൈക്രോപ്രൊസസ്സർ ബേസ്ഡ് സെൻസറുകളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്ന ഒരു ഡിജിറ്റൽ ബാലിസ്റ്റിക് കമ്പ്യുട്ടർ ഉൾപ്പെട്ടതാണ് ഈ സിസ്റ്റം. ഇതനുസരിച്ച് വാഹനത്തിന്റെ വേഗത, ലക്ഷ്യത്തിന്റെ റേഞ്ച്, കോണളവ്, കാറ്റിന്റെ വേഗത എന്നിവയെല്ലാം കണക്കാക്കി ലക്ഷ്യത്തിൽ തന്നെ വെടിയുതിർക്കാൻ സാധിക്കും. മാത്രമല്ല, രാത്രിയും പകലും, ഏത് കാലാവസ്ഥയിലും ഇത് കൃത്യമായി ലക്ഷ്യം ഭേദിക്കുകയും ചെയ്യും.
ഡിഫൻസ് മെറ്റല്ലർജിക്കൽ റിസർച്ച് ലബൊറട്ടറി സ്ഥിതിചെയ്യുന്ന ഹൈദരാബാദിലെ കാഞ്ചൻബാഗ് എന്ന സ്ഥലത്തിന്റെ പേരു നൽകിയ കാഞ്ചൻ ആർമർ എന്നൊരു ആവരണം ഈ ടാങ്കിനെ സംരക്ഷിക്കുന്നു. ഇത് പൂർണ്ണമായും ഇന്ത്യയിൽ തന്നെ രൂപ കല്പന ചെയ്തതാണ്. റോൾഡ് ഹോമോജീനസ് ആർമർ പ്ലേറ്റുകൾക്കിടയിൽ സിറാമിക് ടൈലുകളും കോമ്പോസിറ്റ് പാനലുകളും അടുക്കിവച്ചാണ് ഈ ആവരണം ഉണ്ടാക്കിയിരിക്കുന്നത്.
പ്രതിരോധ മേഖലയിൽ മെയ്ക്ക് ഇൻ ഇന്ത്യ പ്രാവർത്തികമാകുമ്പോൾ
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു സ്വപ്ന പദ്ധതി തന്നെയാണ് മെയ്ക്ക് ഇൻ ഇന്ത്യ എന്നത്. ഈ പദ്ധതിക്ക് ഒരു പ്രോത്സാഹനമാവുകയാണ് പ്രതിരോധ മന്ത്രാലയത്തിന്റെ പുതിയ ഓർഡർ. 118 അർജ്ജുൻ ടാങ്കുകൾ വാങ്ങുവനുള്ള ഓർഡറാണ് ചെന്നൈ ആവഡിയിലെ ഹെവി വെഹിക്കിൾ ഫാക്ടറിക്ക് പ്രതിരോധ മന്ത്രാലയം നൽകിയിരിക്കുന്നത്. ഫയർ പവർ, മൊബിലിറ്റി, എന്നിവ മെച്ചപ്പെടുത്തിയ പുതിയ ടാങ്കുകൾക്കാണ് ഓർഡർ നൽകിയിരിക്കുന്നത്. പഴയ ടാങ്കിൽ നിന്നും വിഭിന്നമായി 72 കൂടുതൽ സവിശേഷതകൾ ഇതിനുണ്ടാകും എന്നാണ് അറിയുന്നത്.
7,523 കോടി രൂപയുടെ ഈ ഓർഡർ എച്ച് വി എഫിനു മാതമല്ല, മറിച്ച് നിരവധി ചെറുകിട ഇന്ത്യൻ കമ്പനികൾക്കും നിരവധി അവസരങ്ങൾ ഒരുക്കും. പ്രത്യക്ഷമായും പരോക്ഷമായും ഏകദേശം 8000 പേർക്ക് തൊഴിൽ സാധ്യതയുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്