ഗൾഫിനൊപ്പം യൂറോപ്പിലെയും അമേരിക്കയിലെയും മലയാളികൾ കൂടി മുഖം തിരിച്ചതോടെ കേരളത്തെ കാത്തു കറുത്ത നാളുകൾ; പ്രവാസിപ്പണത്തിൽ തുടർച്ചയായ നാലാം വർഷവും ഇടിവ്; കേരള സർക്കാരിന് നേരം വെളുത്തു തുടങ്ങിയപ്പോഴേക്കും പ്രവാസി ലോകം മലയാളിക്ക് അന്യമായി തുടങ്ങി
കെ ആർ ഷൈജുമോൻ
ലണ്ടൻ: അരനൂറ്റാണ്ടായി മലയാളിയുടെ പശിയടക്കിയ പ്രവാസിപ്പണം പതിയെ നിലയ്ക്കുന്നു. കഴിഞ്ഞ നാല് വർഷമായി തുടർച്ചയായി പ്രവാസികൾ അയക്കുന്ന പണത്തിൽ ഉണ്ടായ ഇടിവിനെ സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസ്, സംസ്ഥാന തല ബാങ്കിങ് അവലോകന സമിതി, എന്നിവ പഠന വിധേയമാക്കിയപ്പോൾ പുറത്തു വന്ന വിവരങ്ങൾ സംസഥാനത്തെ സംബന്ധിച്ച് ഒട്ടും ആശാവഹം അല്ലെന്നു മാത്രമല്ല, ഏറെ ആശങ്ക ഉയർത്തുന്നതുമാണ്. ഈ നില തുടർന്നാൽ ഏതാനും വർഷത്തിനകം തന്നെ സംസ്ഥാന സർക്കാരിന്റെ പ്രധാന വരുമാന മാർഗമായ ''പ്രവാസി കറവപ്പശുവിന്റെ'' പാൽ ചുരത്തൽ നിലയ്ക്കുമെന്നു വ്യക്തം. എന്നാൽ, അര നൂറ്റാണ്ടായി പ്രവാസി മലയാളികൾ നടത്തുന്ന പ്രവാസ ലോകത്തെ വേദനകൾക്കും പരിദേവനങ്ങൾക്കും മുന്നിൽ കണ്ണടച്ച കേരള സർക്കാർ ഒടുവിൽ കണ്ണ് തുറക്കാൻ തയ്യാറായപ്പോഴേക്കും വിധി പ്രവാസി മലയാളികൾക്ക് എതിരാകുന്നു എന്ന വസ്തുതയയും സർക്കാരിന് മുന്നിൽ വേണ്ട ഗൗരവത്തിൽ എത്തുന്നില്ല.
പ്രവാസ ലോകത്തെ പ്രശ്ങ്ങൾക്ക് ശ്വാശ്വത പരിഹാരം എന്ന നിലയിൽ ലോക കേരള സഭയ്ക്ക് അടുത്ത ആഴ്ച കേരളം തയ്യാറാകുമ്പോൾ അത്ര ശുഭകരമായ വർത്തകളല്ല പ്രവാസ ലോകത്തു നിന്നും കേരളത്തെ തേടി എത്തുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ പ്രവാസി മലയാളികളുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്ന ഇടിവ് ഒന്നര ലക്ഷത്തിനും മുകളിലാണ്. ഇത് പ്രവാസികൾ അയക്കുന്ന പണത്തിൽ ഗണ്യമായ കുറവ് വരുത്താൻ നിർണ്ണായകം ആകും എന്നിരിക്കെ അടിസ്ഥാന പ്രശ്ങ്ങൾ മറന്നു ലോക കേരള സഭയെന്ന പേരിൽ സർക്കാർ അധര വ്യായാമത്തിനു ഒരുങ്ങുകയാണെന്ന ആശങ്കയാണ് പ്രവാസികൾക്കിടയിൽ ശക്തമാകുന്നത്. മുൻപേ പോലെ പ്രവാസ ലോകം ഇനിയൊരിക്കലും മലയാളിക്ക് ആശയും ആവേശവും ആയി മാറില്ലെന്ന ചിന്തയും ശക്തമാകുകയാണ്. വെറും ചണ്ടിയായി തിരിച്ചെത്തുന്ന പ്രവാസികളെ സംരക്ഷിക്കാൻ ക്രിയാത്മകമായ സംവിധാനങ്ങൾ ഒരുക്കുന്നതിൽ സംസ്ഥാനം ദയനീയമായി പരാജയപ്പെടുന്നു എന്ന ആക്ഷേപം ആകും ലോക കേരള സഭക്ക് ആദ്യമേ കേൾക്കേണ്ടി വരിക.
നൂറുകണക്കിന് പ്രവാസി മലയാളി സംഘടനകൾ ഇക്കാര്യങ്ങൾ വർഷങ്ങളായി വായിട്ടലയ്ക്കുക ആണെങ്കിലും കേരളം വേണ്ട രീതിയിൽ അത്തരം പരാതികൾ കൈകാര്യം ചെയ്യാതെ പോയതിന്റെ കുഴപ്പം കൂടി കേരള സഭയുടെ തലയിലെത്തും എന്നതും നിസ്തർക്കമാണ്. അതിനാൽ തന്നെ പ്രവാസി സംഘടനകൾ ഏറെ സംശയത്തോടെയാണ് കേരള സർക്കാരിന്റെ നീക്കങ്ങളെ വീക്ഷിക്കുന്നത്. ഗൾഫ് രാജ്യങ്ങളിലെ സാമ്പത്തിക അസ്ഥിരതയും രാഷ്ട്രീയ കുഴപ്പങ്ങളും ചേർന്ന് പ്രവാസ മലയാളിയുടെ ജീവിതത്തിനു നേരെ കൊഞ്ഞനം കുത്തിത്തുടങ്ങിയപ്പോൾ അങ്ങോട്ടുള്ള ഒഴുക്കിനെക്കാൾ ഇങ്ങോട്ടുള്ള ഒഴുക്ക് ശക്തമായപ്പോൾ തിരിച്ചടി ആകുന്നത് കേരളത്തിന്റെ സാമ്പത്തിക സുസ്ഥിരതയ്ക്കു കൂടിയാണ്.
ഇക്കാര്യം ഇനിയും സംസ്ഥാനം സജീവ ചർച്ച പോലും ആക്കിയിട്ടില്ല എന്ന വസ്തുതയാണ് ലോക കേരള സഭയെ കുറിച്ച് സർക്കാർ വാചാലമാകുമ്പോഴും സൗകര്യപൂർവം മറക്കുന്നത്. കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി കേരളത്തിന് താങ്ങായി നിന്നിരുന്ന പ്രവാസി മലയാളിയുടെ പണവരവിനു ആദ്യമായി കനത്ത ഇടിവ് സംഭവിച്ച സാമ്പത്തിക വർഷമാണ് ഇപ്പോൾ കടന്നു പോകുന്നത്. സർക്കാരിന് എന്നത് പോലെ പതിനായിരക്കണക്കിന് മലയാളി കുടുംബങ്ങളുടെയും ചങ്കിൽ തട്ടുന്ന വാർത്ത എത്തുമ്പോഴും കേരള സഭയുടെ ഗ്ലാമറിൽ പ്രവാസിയുടെ കണ്ണിൽ വീണ്ടും മണ്ണിടാൻ ഉള്ള ഒരുക്കങ്ങളാണ് കേരളത്തിൽ അരങ്ങേറുന്നത് എന്നതും ശ്രദ്ധ നേടുന്നു.
സംസ്ഥാനത്തിന്റെ നടുവൊടിക്കാൻ കാരണമായ പ്രവാസി ലോകത്തെ കാരണങ്ങൾ ഒന്നിച്ചു എത്തിയതാണ് പ്രശനം കൂടുതൽ വഷളാക്കുന്നത്. എട്ടു വർഷം മുൻപ് ലോകത്തു ആഞ്ഞടിച്ച സാമ്പത്തിക മാന്ദ്യം ഗൾഫ് മേഖലയെ ഒന്നാകെ പിടിച്ചുലച്ചപ്പോൾ കൂടെയെത്തിയ എണ്ണ വിലയിടിവ്, രാഷ്ട്രീയ അസ്ഥിരതകൾ എന്നിവ ഇപ്പോഴും പല രാജ്യങ്ങളെയും വേട്ടയാടുകയാണ്. കൂടെ യൂറോപ്പിൽ ബ്രെക്സിറ്റ് മൂലം ഉണ്ടായ സാമ്പത്തിക തകർച്ച യൂറോപ്യൻ മലയാളികളെ കേരളത്തിൽ നിക്ഷേപിക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നതിൽ മുഖ്യ പങ്കാണ് വഹിക്കുന്നത്. ജോലികൾ പലതും ത്രിശങ്കുവിൽ ആകുന്നതു ഭാവിയെ പറ്റിയുള്ള ആശങ്ക കടുത്തതു ആകുന്നതോടെ നിക്ഷേപം ഉൾപ്പെടെയുള്ള രംഗങ്ങളിൽ നിന്ന് പ്രവാസി മലയാളികൾ ഉൾവലിയുകയാണ്. അമേരിക്കൻ മലയാളികൾ പങ്കിടുന്ന ചിന്തകളും വ്യത്യസ്തമല്ല.
സംസ്ഥാനത്തു 14 ജില്ലകളിലായി 25000 കുടുംബങ്ങളെ കണ്ടെത്തി പ്രവാസി പ്രശ്ങ്ങളിൽ അടിസ്ഥാന കാരണം കണ്ടെത്താൻ ശ്രമിച്ച സിഡിഎസ് ഞെട്ടിക്കുന്ന വിവരങ്ങളാണ് പങ്കിടുന്നത്. മടങ്ങി എത്തുന്ന പല പ്രവാസി കുടുംബത്തിനും തുടർ ജീവിതം ഇരുളടഞ്ഞതു ആയി മാറുകയാണ്. പഠനം സംബന്ധിച്ച ആദ്യ വിശദ റിപ്പോർട്ട് ഏപ്രിലിൽ പുറത്തു വരും. ഇത്തരത്തിൽ സിഡിഎസ് മുൻപ് ഏഴു പഠനങ്ങൾ കഴിഞ്ഞ ഇരുപതു വർഷത്തിനിടയിൽ നടത്തിയിട്ടുണ്ടെങ്കിലും അതിലൊന്നും കാര്യമായ ഇടപെടൽ നടത്താൻ കേരള സർക്കാരുകൾ തയ്യാറായിട്ടില്ല എന്നതാണ് വസ്തുത. കേരളത്തിന്റെ മാതൃക പിന്തുടർന്നു പ്രധാന പ്രവാസി ആശ്രിത സംസ്ഥാനങ്ങളായ ഗുജറാത്ത്, പഞ്ചാബ്, തമിഴ്നാട്, ഗോവ എന്നിവിടങ്ങളിലും ഇത്തരം പഠനങ്ങൾ നടക്കുകയാണ്.
സർക്കാർ കണക്കിൽ 1998 ൽ ഉണ്ടായിരുന്ന 13 ലക്ഷം പ്രവാസികളിൽ നിന്നും 2016 ളിൽ എണ്ണം 24 ലക്ഷം ആയി ഉയർന്ന സാഹചര്യമാണ് ഇപ്പോൾ താഴോട്ടിറക്കം നേരിടുന്നത്. പ്രവാസികളുടെ എണ്ണക്കണക്കിൽ ഇപ്പോഴും വിമാനത്താവളം കേന്ദ്രീകരിച്ചുള്ള കണക്കാണ് സംസ്ഥാനം പറയുന്നതെന്നും എന്നാൽ ഈ കണക്ക് അടിസ്ഥാന ഏകകമായി കരുതാൻ കഴിയില്ലെന്നും സിഡിഎസ് പഠനത്തിന് നേതൃത്വം നൽകുന്ന ഇരുദയരാജൻ പറയുന്നു. വിമാനത്താവളം വഴി അങ്ങോട്ടും ഇങ്ങോട്ടും പോകുന്നവരുടെ കണക്കിൽ സന്ദർശന വിസക്കാരും സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നതിനാൽ യഥാർത്ഥ കണക്കിന് മറ്റു മാർഗ്ഗങ്ങൾ തേടേണ്ടി വരുമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. പ്രവാസിപ്പണത്തെ ആശ്രയിച്ചാണ് കേരളത്തിലെ മൂന്നിൽ ഒന്ന് ജനങ്ങളുടെയും ജീവനോപാധി നിയന്ത്രിക്കപ്പെടുന്നത് എന്നതാണ് പഠനത്തിൽ ഏറ്റവും ശ്രദ്ധ ആകർഷിക്കുന്ന ഘടകം.
അതേ സമയം സംസ്ഥാന ബാങ്കിങ് അവലോകന സമിതി നൽകുന്ന നിക്ഷേപ കണക്കുകളും ആശങ്ക ഉയർത്തുന്നത് തന്നെയാണ്. കേരളത്തിലെ 6339 ബാങ്ക് ബ്രാഞ്ചുകളിൽ ആയി നിക്ഷേപിക്കപ്പെട്ടിരിക്കുന്ന പ്രവാസി പണം 2015 ൽ നിന്നും 2016 ലെത്തിയപ്പോൾ വൻവർധന ഉണ്ടായെങ്കിലും ആ ആനുപാതികം കാക്കാൻ കഴിഞ്ഞ വർഷം കഴിഞ്ഞിട്ടില്ല. മൂന്നു വർഷം മുൻപ് 1. 17 ലക്ഷം കോടിയിൽ നിന്നും രണ്ടു വർഷം മുൻപ് 1.42 ലക്ഷം കൂടിയായി ഉയർന്ന പ്രവാസിപ്പണം കഴിഞ്ഞ വർഷമായപ്പോൾ 1. 54 ലക്ഷം കോടിയിൽ കിതയ്ക്കുകയാണ്. കൂടുതൽ പ്രൊഫഷണൽ ജോലിക്കാരും മറ്റും ഇക്കാലത്തു പ്രവാസിയായി അന്യനാടുകളിൽ എത്തിയ സാഹചര്യത്തിൽ നിക്ഷേപ വർധനയിൽ കുതിപ്പുണ്ടാകാത്തതു വരും കാലത്തേക്കുള്ള ശക്തമായ മുന്നറിയിപ്പ് കൂടിയാണ്.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്