യുകെ മലയാളികളുടെ പേരിൽ നിയമസഭയിൽ പോര്; വി ഡി സതീശൻ എംഎൽഎ ബിർമിങാമിൽ പോയി പിരിച്ച പണത്തിന്റെ കണക്ക് എവിടെയെന്ന് എം സ്വരാജ്; തന്റെ അക്കൗണ്ടിൽ ഒരു രൂപ പോലും എത്തിയിട്ടില്ലെന്ന് സതീശൻ മറുനാടൻ മലയാളിയോട്; പറവൂരിൽ പ്രളയ സഹായ ഫണ്ട് സ്വീകരിച്ചത് പുനർജനി ട്രസ്റ്റ്; സൈബർ സഖാക്കൾ ഏറ്റെടുത്ത പ്രചാരണം സതീശന്റെ മറുപടിയോടെ മുനയൊടിയുമ്പോൾ; യുകെ മലയാളികളെ സിപിഎം എംഎൽഎ അപമാനിച്ചെന്ന് ഒഐസിസി യുകെയും
മറുനാടൻ മലയാളി ബ്യൂറോ
ലണ്ടൻ: ഇന്നലെ കേരള നിയമസഭാ കണ്ടത് കഴിഞ്ഞ നാലര വർഷത്തിനിടയിലെ വ്യത്യസ്തമായ സമ്മേളനം. സഭയിൽ ഭൂരിപക്ഷമുള്ള സർക്കാരിനെതിരെ പ്രതിപക്ഷ ഉപനേതാവ് കൂടിയായ വി ഡി സതീശൻ അവിശ്വാസത്തിനു നോട്ടീസ് നൽകുന്നു. ഇത് ചർച്ചയ്ക്കെടുത്ത സഭയിൽ ഭരണപക്ഷത്തിന് വേണ്ടി സംസാരിക്കവെ യുവ എംഎൽഎ എം സ്വരാജ് രണ്ടു വർഷം മുൻപ് പ്രളയം ഉണ്ടായതിനെ തുടർന്ന് വിഡി സതീശൻ നടത്തിയ വിദേശ യാത്രകളെ പറ്റി ആക്ഷേപം ഉന്നയിക്കുന്നു.
ഇക്കൂട്ടത്തിൽ അൽപം പ്രാധാന്യത്തോടെ എടുത്തു പറഞ്ഞതു യുകെ സന്ദർശനം. ബിർമിങാമിൽ 2018 ഒക്ടോബർ മാസം അവസാന ദിവസം നടന്ന സൗഹൃദ കൂട്ടായ ചടങ്ങിൽ സതീശൻ പങ്കെടുക്കുകയും അവർ നൽകിയ പണത്തിനു കണക്കുണ്ടോ എന്ന മട്ടിലുമാണ് സ്വരാജ് സംസാരിച്ചത്. വിദേശ സഹായം സ്വീകരിച്ചതിന്റെ പേരിൽ മന്ത്രി കെ ടി ജലീൽ അടക്കം ഉള്ളവർ സംശയ നിഴലിൽ നിൽക്കുമ്പോഴാണ് നിങ്ങളും ഇതൊക്കെ തന്നെയാണ് ചെയ്യാൻ ശ്രമിച്ചത് എന്ന് സ്ഥാപിക്കാൻ എം സ്വരാജ് ശ്രമിച്ചത്.
എന്നാൽ ഇതിനു ചുട്ട മറുപടി തന്നെ വിഡി സതീശൻ നിയമ സഭയിൽ നൽകുകയും ചെയ്തു. പിന്നീട് ഇന്നലെ വൈകിട്ട് ബ്രിട്ടീഷ് മലയാളിയുമായ സംസാരിക്കവെ നിയമ സഭയിൽ ഭരണകക്ഷി എംഎൽഎ നടത്തിയ അടിസ്ഥാനമില്ലാത്ത ആക്ഷേപം പ്രവാസി സാമൂഹത്തിനാകെയും പ്രത്യേകിച്ച് യുകെ മലയാളികൾക്കും ആകെ അപമാനകരമാണ് എന്ന് വ്യക്തമാക്കുകയായിരുന്നു.
'' മാധ്യമ പ്രവർത്തകർ അടക്കമുള്ളവർ പങ്കെടുത്ത ചടങ്ങിലാണ് ഞാൻ ബിർമിങാമിൽ സംബന്ധിച്ചത്. അവിടെ ഒരു പണപ്പിരിവും നടന്നില്ല. പറവൂർ കേന്ദ്രീകരിച്ചു നടത്തുന്ന പുനർജനി ട്രസ്റ്റിന്റെ പ്രവർത്തനമാണ് അവിടെ വിശദീകരിച്ചത്. അവിടെ നിന്നും എന്റെ അക്കൗണ്ടിലേക്കു ഒരു പണം പോലും ഇന്നേവരെ എത്തിയിട്ടില്ല. ട്രസ്റ്റിന്റെ പേരിൽ യുകെയിൽ നിന്നും പണം വന്നിട്ടുണ്ടെങ്കിൽ അത് സ്വീകരിക്കാൻ നിയമപരമായി ട്രസ്റ്റിന് തടസ്സവുമില്ല. അതു നിയന്ത്രിക്കാനും മേൽനോട്ടം വഹിക്കാനും ഒക്കെ പ്രാപ്തരായവർ തന്നെയാണ് ചെയ്യുന്നത്.'' വി ഡി സതീശൻ എംഎൽഎ വിശദീകരിച്ചു.
അതേസമയം നിയമ സഭയിൽ എം സ്വരാജിന്റെ പ്രസംഗം അവസാനിച്ച ഉടൻ സൈബർ ഗ്രൂപ്പുകളിലെ പാർട്ടി സഖാക്കൾ പ്രതിപക്ഷത്തിന്റെ മിണ്ടാട്ടം മുട്ടിച്ചുവെന്ന പേരിൽ അദ്ദേഹം നടത്തിയ പ്രസംഗം വൈറലാകാൻ വ്യാപകമായ പ്രചാരണവും നടത്തി. ഇതിന്റെ ഭാഗമായി യുകെ മലയായികളുടെ വാട്സ്ആപ് ഗ്രൂപ്പുകളിലും ഈ പ്രസംഗം ഉച്ചകഴിഞ്ഞപ്പോൾ തന്നെ എത്തിത്തുടങ്ങി. ഇതിനു ശേഷമാണു വി ഡി സതീശൻ എംഎൽഎയുടെ മറുപടി കോൺഗ്രസുകാരും ഏറ്റെടുത്തത്. രണ്ടു കൂട്ടരും വാശിയോടെ പ്രചാരണത്തിൽ മുഴുകയും ചെയ്തു.
ഇതിനിടയിൽ ലണ്ടനിൽ നിന്നും ഒഐസിസി നേതാക്കളുടെ പ്രസ്താവനയും മാധ്യമങ്ങളെ തേടിയെത്തി. യുകെ മലയാളികൾ നൽകിയ പ്രളയ ദുരിതാശ്വാസത്തെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി അപവാദ പ്രചാരണം നടത്തിയ എം സ്വരാജിന്റെ നടപടി യുകെ മലയാളികളെ അപമാനിക്കുക കൂടിയാണ് ചെയ്തിരിക്കുന്നത് എന്നും ഒഐസിസി യുകെ ലണ്ടൻ ഘടകം ആക്ഷേപം ഉയർത്തി.
മറുഭാഗത്തു വാട്സാപ്പ് ഗ്രൂപുകളിൽ ചേരിതിരിഞ്ഞുള്ള ചർച്ചകളും സജീവമായി. വെറും കവല പ്രസംഗം നിലവാരം പോലും ഇല്ലാത്ത പ്രസംഗങ്ങളാണ് മലയാളി രാഷ്ട്രീയക്കാർ നിയമസഭയിൽ നടത്തുന്നത് എന്ന നിരീക്ഷണവും യുകെ മലയായികൾ നടത്തിക്കഴിഞ്ഞു. സതീശനെ മോശമാക്കാൻ ശ്രമിച്ച സിപിഎം എംഎൽഎ എന്തുകൊണ്ടാണ് സിപിഎം മന്ത്രി കടകംപള്ളി യുകെയിൽ നടത്തിയ ടൂറിനെയും അന്ന് സമാഹരിച്ച ദുരിതാശ്വാസത്തെയും വിട്ടുകളഞ്ഞതെന്നും ഒഐസിസി നേതാവായ കെ മോഹൻദാസ് ചോദിക്കുന്നു. പ്രളയകാലത്തു കഴിവിന്റെ പരമാവധി സ്വന്തം നാട്ടിൽ സഹായം എത്തിക്കാൻ ശ്രമിച്ച ഓരോ യുകെ മലയാളിയെയും അപമാനിക്കും വിധം പ്രസംഗം നടത്തിയ എംഎൽഎയെ ശാസിക്കാനും പരസ്യമായി മാപ്പു പറയാനും സിപിഎം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
2018 ഒക്ടോബർ അവസാനം കാലാവസ്ഥയുമായി ബന്ധപ്പെട്ട ഒരു പഠന ക്ലാസിൽ പങ്കെടുക്കാൻ എത്തിയ അവസരത്തിലാണ് വി ഡി സതീശൻ എംഎൽഎ ഒരു സൗഹൃദ സംഘത്തിന്റെ ക്ഷണം അനുസരിച്ചു പുനർജ്ജനിയുടെ പ്രചരണാർത്ഥം ബിർമിങാമിൽ എത്തിയത്. ബ്രിട്ടീഷ് രാജ്ഞിയുടെ പരിപാടികളുടെ ചുമതല ഉണ്ടായിരുന്ന ഡോ. പോൾ സഭാപതി, ടെൽഫോർഡ് മേയർ രാജ് മേത്ത, വെസ്റ്റ് മിഡ്ലാൻഡ്സ് വൈസ് ലോർഡ് ലെഫ്റ്റനന്റ് ഡോ ബെവേർലി ലിൻഡ്സെയ്, ഇന്ത്യൻ കോൺസൽ ഹാപ്പി ഗുപ്ത, ക്രോയ്ഡോൺ മുൻ മേയർ മഞ്ജു ശാഹുൽ ഹമീദ് എന്നിവർ ചടങ്ങിൽ സാന്നിധ്യമറിയിച്ചു. തന്റെ സന്ദർശനത്തിന് രാഷ്ട്രീയ മുഖം ഉണ്ടാകാതിരിക്കാൻ ഒഐസിസി പരിപാടികൾ പോലും വേണ്ടെന്നു വച്ചാണ് സതീശൻ യുകെയിൽ നിന്നും മടങ്ങിയത്.
ആഗസ്റ്റിൽ ഉണ്ടായ മഹാപ്രളയത്തിൽ പറവൂരിൽ 60000 പേരെയെങ്കിലും നേരിട്ട് ബാധിച്ചതായാണ് കണക്കാക്കുന്നത്. മണ്ഡലത്തിലെ അഞ്ചു പഞ്ചായത്തുകളെയും പറവൂർ മുനിസിപ്പാലിറ്റിയുടെ 40 ശതമാനം പ്രദേശവും പ്രളയ ജലത്തിന്റെ ദുരിതകാഴ്ചകളാണ് അന്ന് സമ്മാനിച്ചത്. മണ്ഡലത്തിലെ കൈത്തറി പ്രദേശമായ ചേന്ദമംഗലം ഏറെക്കുറെ പൂർണമായും വെള്ളത്തിൽ മുങ്ങിയിരുന്നു. ഇവിടെയൊക്കെ രക്ഷാദൂതുമായി എംഎൽഎയുടെ സാന്നിധ്യവും ഉണ്ടായിരുന്നു.
ഇക്കാര്യം നേരിട്ടറിഞ്ഞ ലീഡ്സ് യൂണിവേഴ്സ്റ്റിറ്റി ടെക്സ്റ്റൈൽ ടെക്നോളജി വിദഗ്ധ പ്രൊഫ് ഗീത ഉപാധ്യായ താൻ ഏറ്റവും വേഗത്തിൽ ചേന്ദമംഗലം സന്ദർശിക്കും എന്നും ബിർമിങാമിലെ ചടങ്ങിൽ വ്യക്തമാക്കിയിരുന്നു. അമീർ അഹമ്മദ് (മണപ്പാട് ഫൗണ്ടേഷൻ) തുംഗ സുങ്ക (ഹാബിറ്റാറ്റ് ഫോർ ഹ്യൂമാനിറ്റി ഇന്ത്യ) എന്നിവരും സതീശൻ എംഎൽഎയൊടൊപ്പം യുകെയിൽ എത്തിയിരുന്നു.
അതിനാൽ തന്നെ, നിയമസഭയിൽ വി ഡി സതീശൻ എംഎൽഎ നടത്തിയ അവിശ്വാസപ്രമയത്തെ പരാമർശിച്ചുകൊണ്ടു ഭരണപക്ഷത്തെ യുവ എംഎൽഎ നടത്തിയ അഭിപ്രായപ്രകടനം വളരെ തരം താഴ്ന്നതായി പോയെന്നും ഇദ്ദേഹം സ്വന്തം പാർട്ടിയിലെ എംഎൽഎമാരും മന്ത്രിമാരും കഴിഞ്ഞ പ്രളയത്തിന് വിദേശത്തു വന്ന് പിരിച്ച പണത്തിന്റെ കണക്കുകൾ കൂടി പറയുവാൻ ഇപ്പോൾ ബാധ്യസ്ഥനാണെന്നും ഒഐസിസി വ്യക്തമാക്കി.
യുകെയിൽ നിന്നു തന്നെ ഏതാണ്ട് 10 കോടിയോളം രൂപ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കേരളത്തിലെത്തിച്ചിട്ടുണ്ട്. വിഡി സതീശൻ എംഎൽഎ യുകെയിൽ യാതൊരു വിധ പണപ്പിരിവുകൾ നടത്തിയതായി ആർക്കും അറിവില്ല. അദ്ദേഹത്തിന്റെ മണ്ഡലത്തിലുള്ളവരുടെ ചില കൂട്ടായ്മകൾ കരുതി വെച്ച പണം അദ്ദേഹത്തിന്റെ മണ്ഡലത്തിൽ വിനിയോഗിക്കാൻ നൽകിയിട്ടുണ്ടങ്കിൽ അത് സത്യസന്ധമായി അദ്ദേഹം വിനിയോഗിച്ചിട്ടുണ്ട് എന്ന് തിരിച്ചറിയണം. ഇത്തരം തരംതാഴ്ന്ന പരാമർശത്തെ ഒഐസിസി യുകെ ഐക്യകണ്ഠേന എതിർക്കുന്നതായി ഒഐസിസി യുകെ കൺവീനർ ടി ഹരിദാസ് അറിയിച്ചു.
ഒഐസിസിയുടെ വിവിധ റീജിയനുകളിൽ നിന്ന് ശക്തമായ പ്രതിഷേധം അറിയിച്ചു കൊണ്ടു നേതാക്കന്മാരായ, കെ കെ മോഹൻദാസ്, അൾസ ഹാർഅലി.ഗിരി മാധവൻ, സുജു ഡാനിയേൽ, സുനുദത്ത്, സോണി ചാക്കോ, മാത്യു, പുഷ്പരാജ്, ഷിനു മാത്യു, സോബിൻ, അപ്പാ ഗഫൂർ, സുനിൽ രവീന്ദ്രൻ, സുലൈമാൻ, ജയ്സൺ, മകേഷ് മിച്ചം എന്നിവർ പ്രതിഷേധം അറിയിച്ചു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍